Sunday 14 October 2018

ഇന്ന് ഗാന്ധിജയന്തി, മഹാത്മാജിയുടെ നൂറ്റി നാല്പ്പത്തിയെട്ടാം ജന്മദിനം./ അസീസ്‌ പട്ള

ഇന്ന് ഗാന്ധിജയന്തി, മഹാത്മാജിയുടെ നൂറ്റി നാല്പ്പത്തിയെട്ടാം ജന്മദിനം.*

*അസീസ്‌ പട്ള*
______________________

“ഇന്ത്യ അനേകം സംസ്കാരങ്ങളുടെയും വംശങ്ങളുടെയും സംഗമഭൂമിയാണ്, അത് കൊണ്ടുതെന്നെ നാം ആഫ്രിക്കയിലെയും, ഏഷ്യയിലേയും മറ്റു ഭൂഖണ്ഡങ്ങളിലെയും ചൂഷിതര്‍ക്ക് പ്രതീക്ഷയും  പ്രത്യാശയുമായിരിക്കണം., അതായത് ലോകത്ത് എവിടെയൊക്കെ പീഡനവും ചൂഷണവും അനുഭവിക്കുന്ന ജനങ്ങളുണ്ടോ അവര്‍ക്കൊക്കെയായി ഇന്ത്യയുടെ അതിര്‍ത്തി  കവാടം  മലര്‍ക്കെ തുറന്നുകൊടുക്കണം”

ഇത് നമ്മുടെ രാഷ്ട്രപിതാവിന്‍റെ വാക്കുകളാണ്, അതായിരുന്നു അദ്ദേഹത്തിന്‍റെ ഉദ്ഘര്‍ഷവും ചിന്താഗതിയും.

സമകാലീന കുടിലരാഷ്ട്രീയ സമവാക്യത്തില്‍ സത്യവും മിഥ്യയും തിരിച്ചറിയാതെ ഇരുട്ടില്‍ തപ്പുന്ന നിസ്സഹായരായ സാധാരണക്കാര്‍ക്ക് ദിശാബോധം നല്‍കാന്‍ ഈ ആപ്തവാക്യം എത്ര മതിയായതാണ്, വിമോചനസമര പ്രസ്ഥാനത്തിന്‍റെ വെറും ഒരു നേതാവ് മാത്രമായിരുന്നില്ല ഗാന്ധിജി, സാര്‍വ്വ ലൌകികതയെ ഉള്‍ക്കൊണ്ട ധാര്‍മ്മികാനും, തത്വചിന്തകനും,മാര്‍ഗ്ഗദര്‍ശിയുമായ, ചരിത്രകാരന്മാരേപ്പോലും സംശയിപ്പിക്കുന്ന വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു., അതുകൊണ്ടാണ് ഇങ്ങനെയൊരു വ്യക്തി ജീവിപ്പിച്ചിരിപ്പുണ്ടായിരുന്നോയെന്നു വരും തലമുറകള്‍ സംശയനിവര്‍ത്തി വരുത്താന്‍ പരയാസപ്പെടുമെന്നു പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞതും.

ലോകം അദ്ദേഹത്തിന്‍റെ  ആദര്‍ശം ഒന്നൊന്നായി പുണരുമ്പോള്‍ നമ്മള്‍ “സച്ച്ഭാരത്” എന്ന പ്രഹസനത്തിന്‍റെ അംബാസഡറായി നിവര്‍ത്തിച്ചു വിസ്മൃതിയുടെ കട്ടപ്പുകയിലേക്ക് തള്ളിവിടുകയാണ്, വൃത്തിയല്ലാത്ത മറ്റൊന്നും ഗാന്ധിജിയില്‍ ഉണ്ടായിരുന്നില്ലെയെന്നു വരെ  വിദ്യാര്‍ത്ഥികളെയും, വരും തലമുറകളെയും തെറ്റിദ്ധരിപ്പിക്കുന്ന ഒരു സന്ദേശമാണ് ഇന്ദ്രപ്രസ്ഥത്തിലെ കൊത്തളങ്ങളില്‍ വിരാജിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ചിന്താഗതിക്കാര്‍ പ്രചരിപ്പിക്കുന്നത്., അതവരുടെ അജണ്ടയുടെ ഭാഗവുമാണ്.

ഇവിടെയാണ്‌ സ്വാതന്ത്രലബ്ധി കൈവരിച്ച കോണ്‍ഗ്രസ് തങ്ങളുടെ കര്‍ത്തവ്യനിര്‍വഹണത്തില്‍ വരുത്തിയ ഗുരുതര വീഴ്ചയ്ക്ക് പൊതുസമൂഹത്തോട് സമാധാനം പറയേണ്ടിവരുന്നത്., ഗാന്ധിജിയുടെ ആദര്‍ശപ്രചാരണം മാത്രം മതിയായിരുന്നു സത്യത്തെ ബോധിപ്പിക്കാനും ജനാതിപത്യമൂല്യത്തിലധിഷ്ടിതമായ സുസ്ഥിര ഭരണചക്രം തിരിച്ചു പിടിക്കാനുള്ള ഏക ആയുധം, ., കൊലപാതകിയെ രാഷ്ട്രപിതാവായി പരിവേഷിപ്പിച്ചു സാധാരണക്കാരുടെ തലച്ചോറ് പോക്കറ്റടിക്കുന്നതിലും എത്രയോ സരളവും സത്യവുമായിരുന്നു., ശ്രമിച്ചാല്‍ ഇനിയും അപ്രാപ്യമല്ല.

💎💎💎💎💎

No comments:

Post a Comment