Thursday 30 March 2017

My latest article on '' DRUG MAFIA in KERALA'' appeared in Newspaper 27 March 2017

BEWARE OF DRUG MAFIA
SAVE YOUR KIDS & FAMILY

Aslam Mavilae

Link below :
http://www.kvartha.com/2017/03/few-questions-on-last-story.html

ഹൃദയം പിടഞ്ഞ നിങ്ങളോട് ചില ചോദ്യങ്ങൾ - അസ്‌ലം മാവില

കഴിഞ്ഞ വാരമാണ് ആ വാർത്ത നമ്മെത്തേടി എത്തിയത്. കെവാർത്ത റിപ്പോർട്ട് ചെയ്ത ആ സംഭവത്തിന്റെ ലിങ്ക്  ചുവടെ ചേർക്കുന്നു:

മേൽ സൂചിപ്പിച്ച സംഭവത്തിലെ വില്ലനായ കഞ്ചാവ് നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ പോലും ചൂടപ്പം പോലും വിറ്റുപോകുമ്പോൾ പൊതുപ്രവർത്തകരും സാമൂഹ്യ സേവകരും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ നാം ഓരോരുത്തരും എന്തു നടപടിയാണ് സ്വീകരിച്ചത്?

ദുരന്ത വാർത്തകൾ കണ്ടും കേട്ടും മന:സാക്ഷി മരവിച്ചു പോയി എന്നല്ലാതെ ഇത്തരം സംഭവങ്ങളും മറ്റു കുറ്റകൃത്യങ്ങളും ആവർത്തില്ലാതിരിക്കാൻ എന്തെല്ലാം മാർഗങ്ങളാണ് നാം സ്വീകരിച്ചത്?

നമ്മുടെ സഹോദരങ്ങളും മക്കളും ബന്ധുക്കളുമെല്ലാം ലഹരി വസ്തുക്കളുടെ അടിമയല്ല എന്നുറപ്പുണ്ടോ? കുട്ടികളുടെ സുഹൃത്തുക്കൾ ആരൊക്കെയാണ്?


ഫിലിപ്പൈന്‍സ് ഓപ്പറേഷൻ, (Philippines Drug War )

''We will  not stop until the last drug lord, the last financier and the last pusher have surrendered or put behind bars or below the ground if they so wish.''  Rodrigo Duterte, Philippine President 

 ''അവസാനത്തെ മയക്കു മരുന്ന് രാജാവും അതിന് പണമിറക്കുന്നവരും പിന്നെ വില്‍പ്പനക്കാരനും കീഴടങ്ങുകയോ അഴികള്‍ക്കുള്ളില്‍ വരികയോ (അവരിച്ഛിക്കുന്നുവെങ്കില്‍) മണ്ണനടിയിലാകുകയോ ചെയ്യുന്നത് വരെ നാമിത് നിര്‍ത്തില്ല.'' ഈ വാക്കുകള്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രീഗോ ദുറ്റെര്‍റ്റെയുടേത്. 

നാട്ടുകാര്‍ക്കടക്കം തോക്കേന്താന്‍ ലൈസെന്‍സും കൊടുത്ത് ആ ദ്വീപ്‌സമൂഹത്തില്‍ 2017 ഫിബ്രവരി 2 വരെ ഒരു കൊല്ലത്തിനിടയില്‍ വാര്‍ ഓണ്‍ ഡ്രഗ്‌സ് ഓപ്പറേഷനില്‍ വെടിവെച്ചു കൊന്നിട്ടത് 7600 ഡ്രഗ്‌സ് അഡിക്റ്റുകളെ! ഇപ്പോഴും ആ ഓപ്പറേഷന്‍ അഭംഗുരമവിടെ തുടരുകയും ചെയ്യുന്നു.

ഉഡ്താ പഞ്ചാബ്, Punjab ( India)

ആഴ്ചകള്‍ കഴിഞ്ഞില്ലല്ലോ, ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് തെരെഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ആദ്യം എഴുതിവെച്ചത് പഞ്ചാബിനെ മയക്ക് മരുന്ന് ലോബിയില്‍ നിന്ന് രക്ഷപ്പെടുത്തുമെന്നായിരുന്നു. 2016 ജൂണ്‍ 16ന് റിലീസായ ഉഡ്താ പഞ്ചാബ് എന്ന സിനിമ, മയക്കുമരുന്ന് ഒരു സംസ്ഥാനത്തെ എങ്ങിനെ വരിഞ്ഞുമുറുക്കി കഴിഞ്ഞുവെന്നതിന്റെ നേര്‍ചിത്രമായിരുന്നു. ഇന്ത്യയുടെ ധാന്യപ്പുര എന്ന പേരു മാറി ഇന്ന് പഞ്ചാബ് മയക്കുമരുന്ന് ഗോഡൗണായി മാറിക്കഴിഞ്ഞു.

കേരളം, പിന്നെ മലബാർ,  (Malabar & Kerala )

കേരളത്തെയും മയക്ക് മരുന്ന് വെറുതെ വിടുന്നില്ല. മദ്യത്തേക്കാളേറെ ഇപ്പോള്‍ മയക്ക് മരുന്നിനോടാണ് പ്രിയം. ഇങ്ങു മലബാർ പ്രദേശങ്ങൾ പോലും ഇതിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നൊഴിവല്ല. അല്ല, അതിന്റെ ഹബ്ബായി മാറിയോ എന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. തിക്തഫലങ്ങള്‍ ഈ തലമുറതന്നെ കണ്ടുതുടങ്ങി. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ ആഴ്ച കെവാര്‍ത്തയില്‍ നാം ഞെട്ടലോടെ വായിച്ചത്, ഡ്രഗ് അഡിക്റ്റായ പതിനാലുകാരന്‍ മകന്‍ സ്വന്തം മാതാവിന് മയക്ക്ഗുളിക നല്‍കി അരുതാത്തത് ചെയ്തുവെന്ന്! സ്വപുത്രനാല്‍ ആ മാതാവ് ഗര്‍ഭിണിയായെന്ന്! കണ്ണേ മടങ്ങുക! കാതേ അടയുക! സംഭവം റിപ്പോര്‍ട്ട് ചെയ്തത് കാസര്‍കോട്ട് നിന്ന്!


വലിയ കണ്ണികൾ; ടാര്‍ജറ്റ് കുട്ടികൾ, (Traps & Networks )

മയക്ക് മരുന്നിനടിമപെട്ടപ്പോള്‍ ഒരു പതിനാലുകാരന് അത്തരമൊരു നീചവൃത്തി ചെയ്യാന്‍ തോന്നണമെങ്കില്‍, സ്വന്തം മാതാവിന് ഉറക്ക ഗുളിക നല്‍കി പ്രാപിക്കാന്‍ മാത്രം മനസ്സ് മരവിക്കണമെങ്കില്‍, എത്രവലിയ കണ്ണിയില്‍ അവന്‍ കുടുങ്ങണം! ആ കൂട്ട് കെട്ടില്‍ എത്ര മനുഷ്യപിശാചുക്കള്‍ ഒന്നിച്ചുണ്ടാകണം! കുഞ്ഞിച്ചോറു വെച്ച് കളിക്കുന്ന ഒരു പ്രായത്തെ മയക്ക് മരുന്ന് ലോബി എത്ര നികൃഷ്ടമായായിരിക്കും ദുരുപയോഗം ചെയ്തിരിക്കുക. വീണ്ടും കണ്ണേ മടങ്ങുക!

ഇവരുടെ ടാര്‍ജറ്റ് കുട്ടികളാണ്, പുതു തലമുറയാണവര്‍ക്ക് വേണ്ടത്. കുഞ്ഞുമക്കളെയാണ് അവര്‍ക്ക് നോട്ടം. ''കേരളം ജാഗരൂകരാകണം. ഒരു ജനത മുഴുവന്‍ ഉറക്കമൊഴിച്ചു നില്‍ക്കണം. ആരും ഈ ചതിക്കുഴിയില്‍ പെടരുത്.'' സാമൂഹിക ശാസ്ത്രജ്ഞര്‍, രാഷ്ട്രീയ ബുദ്ധി ജീവികള്‍, പോലീസും രഹസ്യാന്വേഷണവിഭാഗമടക്കം കണക്ക് നിരത്തി പറഞ്ഞിട്ടും, നാമുറക്കത്തിലാണ്, നമുക്ക് നേരം വെളുത്തിട്ടേയില്ല.

ആളുകളെ മയക്കുന്ന, സ്വബോധം നഷ്ടപെടുത്തുന്ന, അക്രമവാസന ഉണര്‍ത്തുന്ന വസ്തുക്കള്‍ കേരളത്തില്‍ യഥേഷ്ടം വിറ്റഴിക്കപ്പെടുകയാണിന്ന്. കഞ്ചാവും മയക്ക് മരുന്നുമടക്കമുള്ള സകല ലഹരി വസ്തുക്കളുടെയും നീരാളിപ്പിടുത്തത്തില്‍ നിന്നും മലബാറിന് പോലും രക്ഷയില്ലാതായിരിക്കുന്നു. യുവാക്കളെയും സ്‌കൂള്‍ കുട്ടികളെയും ടാര്‍ജറ്റ് ചെയ്യുന്ന ഇതിന്റെ പിണിയാളുകള്‍ അധികവും അമ്പത് വയസ്സിനു മുകളിലുള്ളവരാണെന്നതാണ് സങ്കടം. അന്യ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെ വരെ കഞ്ചാവ് വില്‍ക്കാനായി ഇതിന്റെ ഏജന്റുമാര്‍ നിയോഗിച്ചിട്ടുണ്ടെന്നു കേള്‍ക്കുന്നു.

എന്റെ നാട്ടിലേക്ക് ''തിന്മകളുടെ മാതാവ്'' വരരുത്, ( Mother of Sins )

അത്‌കൊണ്ട് ഒരു ശ്രദ്ധ എല്ലാവര്‍ക്കും ഉണ്ടായേ തീരൂ. എന്റെ നാട്ടിലേക്ക് ''തിന്മകളുടെ മാതാവ്'' വരരുത് എന്ന് എല്ലാവരും നിര്‍ബന്ധം പിടിക്കണം. ഹുട്ക്ക മുതല്‍ കഞ്ചാബ് വരെയുള്ള ഒന്നും തന്നെ നമ്മുടെ നാട്ടില്‍ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട കടമ അതത് പ്രദേശത്തുള്ള ഓരോ രക്ഷിതാവിന്റെയും കടമയായിരിക്കണം. പാന്‍ പരാഗ്, ഹന്‍സ് ഇവ വില്‍ക്കുന്ന കടക്കാരുമായി ഒരു തരത്തിലും സഹകരിക്കരുത്, അവരെ ബഹിഷ്‌കരിക്കാന്‍ നാം തയ്യാറാകണം.

പതിനായിരങ്ങളുടെ ജീവിതമാണ് മയക്കു മരുന്ന് ഉപയോഗം കൊണ്ട് നമ്മുടെ കേരളത്തില്‍ താറുമാറായിക്കൊണ്ടിരിക്കുന്നത്. അവര്‍ മാത്രമല്ല അവരുടെ കൂടെ ആരൊക്കെ വെറുതെ ചങ്ങാത്തം കൂടിയോ അവരും ഈ ചതിക്കുഴിയില്‍ വീണിട്ടുണ്ട്. ഇത് ഒരാളെ മാത്രം ബാധിക്കുന്ന വിഷയമല്ല, മറിച്ച് ആ ലൊക്കാലിറ്റിയില്‍പെട്ട മുഴുവനാളുകളെയും ഏതെങ്കിലുമൊരു തരത്തില്‍ ബാധിക്കുക തന്നെ ചെയ്യും.

കിട്ടാതെ വരുമ്പോള്‍ അക്രമ വാസന കൂടും, ഭ്രാന്ത് പിടിക്കും

മയക്കു മരുന്നിനു അടിമപ്പെട്ടാല്‍ പിന്നെ സാധാരണ ജീവിതത്തിലേക്ക് വരാന്‍ വളരെ പ്രയാസമാണ്. അത് വലിച്ചേ തീരൂ. കിട്ടാതെ വരുമ്പോള്‍ അക്രമ വാസന കൂടും, ഭ്രാന്ത് പിടിക്കും. മാതാവിനെയോ പിതാവിനെയോ സഹോദരങ്ങളെയോ അയല്‍വാസികളെയോ ആരെയും തിരിച്ചറിയാതെ വരും. ആ പതിനാലുകാരന് പോലും സ്വന്തം മാതാവിനെ തിരിച്ചറിഞ്ഞില്ലെങ്കില്‍, അതിലപ്പുറമുള്ളവരുടെ കാര്യം പറയാനുണ്ടോ ?

മക്കള്‍ കൂട്ടുകൂടുമ്പോള്‍ (Vigilant on Children )

നാട്ടിലും നാട്ടിന് പുറത്തും മക്കള്‍ കൂട്ടുകൂടുമ്പോള്‍ അതിയായ ശ്രദ്ധ ഉണ്ടായേ തീരൂ. അവരുടെ കൂട്ടുകെട്ടിനെ കുറിച്ച് രക്ഷിതാക്കളും അയല്‍ക്കാരും നല്ല ബോധവാന്മാരായിരിക്കണം. നമ്മുടെ ഒരു കണ്ണ്‌തെറ്റല്‍ കൊണ്ട് പിന്നീട് തീ തിന്നേണ്ടി വരുന്നത് നാം തന്നെയായിരിക്കും. ഒരു ചെറിയ ''സൂചന'' കിട്ടിയാല്‍ അവരെ നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനു പകരം കൂടുതല്‍ അടുപ്പിച്ചു തെറ്റില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നമുക്കാകണം. അതും വളരെ പോസിറ്റിവായ രീതിയില്‍ ഗുണകാംക്ഷയോടു കൂടിയുമായിരിക്കുകയും വേണം. അവനവന്റെ മക്കളെയെങ്കിലും അരികില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തങ്ങളുടെ നടപ്പുശീലങ്ങളില്‍ മാറ്റം വരുത്തിയേ പറ്റൂ.

സിഗരറ്റ് ശീലം സിഗ്‌നലാണ് (First Signal - Smoking Kids )

സ്‌കൂള്‍ കുട്ടികള്‍ ചെറിയ ക്ലാസ് മുതല്‍ സിഗരറ്റ് ശീലം തുടങ്ങിയിട്ടുണ്ടെങ്കില്‍ അതൊരു സിഗ്‌നലാണ്, ''ആരോ ഒരാള്‍ അവനെ നോട്ടമിട്ടു തുടങ്ങിയിട്ടുണ്ട്.' കുട്ടികള്‍ ലഹരി വസ്തുക്കളുടെ രുചി നോക്കിത്തുടങ്ങുന്നത് പുകവലിയില്‍ കൂടിയാണ്. കുട്ടികളുടെ വേഷവിധാനങ്ങളും അവരുടെ താല്‍പര്യങ്ങളും ദൗര്‍ബല്യങ്ങളും നിഷ്‌കളങ്കതയും മുതലെടുത്താണ് മയക്ക് മരുന്ന് ലോബി അവരുടെ വലയില്‍ കുടുക്കുന്നത്. ഒരു കുട്ടിയെ ആരെങ്കിലും ദേഹോപദ്രവം ചെയ്താലോ ചീത്ത പറഞ്ഞാലോ അവനത് വീട്ടില്‍ വന്നു പറയാന്‍ സാധ്യത കൂടുതലാണ്, പക്ഷെ ഈ കുരുക്കില്‍ പെട്ടാല്‍ കുട്ടികളത് വീട്ടില്‍ ഒരുകാരണവശാലും പറയില്ല. മയക്ക് ലോബിയില്‍ കുടുങ്ങിയാല്‍, അബോധാവസ്ഥയില്‍ മൊബൈലിലെടുത്ത ഫോട്ടോകളും വീഡിയോകളും കുരുന്നു മനസ്സുകളില്‍ ഉണ്ടാക്കുന്ന അങ്കലാപ്പ് എന്തായിരിക്കും !

കള്ളം പറയുന്ന അമ്മമാരും സഹോദരിമാരും , (Mothers, Protect your Kids)

ഏറ്റവും ശ്രദ്ധ വേണ്ടത് കുടുംബത്തിലാണ്. കുടുംബ നാഥന്‍ വീട്ടില്‍ നേരത്തെ എത്തുന്ന ശീലമുണ്ടാകണം. നേരം വൈകി എത്തുന്ന മകനെ കുറിച്ച് ''അട്ടത്ത് ഉറങ്ങുന്നെന്നു'' കള്ളം പറയുന്ന അമ്മമാരും സഹോദരിമാരും വീട്ടില്‍ ഒരു വിഷവിത്ത് മുളക്കാനുള്ള മണ്ണൊരുക്കുകയാണെന്ന് ഓര്‍ക്കുക. കുടുംബനാഥന്‍ പ്രവാസിയാണെങ്കില്‍ അയല്‍വാസികളും ബന്ധുക്കളുമാണ് ആ വീടിനു താങ്ങാകേണ്ടത്. രാത്രി അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാല്‍ക്കാലികളുടെ കൂട്ടത്തില്‍ എണ്ണാനുള്ളതല്ല ഒരു മനുഷ്യ ജന്മവും, കുട്ടികള്‍ പ്രത്യേകിച്ചും. കല്ലിലും കല്‍വെര്‍ട്ടിലും കവലയിലും കടത്തിണ്ണയിലും ഇരിക്കുന്ന ശീലം അവലക്ഷണത്തിന്റെ ആദ്യ അടയാളമാണ്. എല്ലാ നേരവും, പ്രത്യേകിച്ച് രാത്രി ഭക്ഷണം കുടുംബ സമേതമാകട്ടെ.

കമ്മറ്റിക്കാർക്കും കാര്യമുണ്ട്( Role of Community Organisations)

പള്ളിക്കമ്മിറ്റികളും അമ്പലക്കമ്മറ്റികളും തൊട്ട് നാട്ടിലെ മുഴുവന്‍ കൂടായ്മകളും ഉണര്‍ന്നേ മതിയാകൂ. മതാധ്യക്ഷന്മാരും മഹല്ലു ഭരണക്കാരും ഉണര്‍ന്നേ മതിയാകൂ. രാഷ്ട്രീയ നേതൃത്വം ഈ വഴിക്ക് ശ്രദ്ധചെലുത്തി നിയമപാലകര്‍ക്ക് കരുത്തു പകരണം. എല്ലാ മീറ്റിങ്ങിലും ഇതൊരു അജണ്ടയായി വരണം.

ലഹരി തലക്ക് പിടിച്ചപ്പോള്‍, പെയിന്റടിക്കാരന്‍ റിപ്പര്‍ കുഞ്ഞുമോന്‍ തലക്കിട്ടു ''കൊട്ടി''ക്കൊന്നത് 9 പേരെയെന്ന് വായിച്ചത് ആഴ്ചകള്‍ക്ക് മുമ്പ്. പകല്‍ പെയിന്റടി, അന്തിക്ക് പൈന്റടി, പാതിരാക്ക് കഞ്ചാവടി, അത് കിട്ടാതിരിക്കുമ്പോള്‍ ആരാന്റമ്മേടെ മക്കള്‍ക്ക് തലക്കടി എന്നതായിരുന്നു അവന്റെ രീതി തന്നെ. ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോടിനെ ഞെട്ടിച്ച റിയാസ് കൊലപാതക മുഖ്യ പ്രതിയും കഞ്ചാവടിക്കാരന്‍ തന്നെയായിരുന്നല്ലോ. മയക്ക്മരുന്ന് മനുഷ്യത്വമാണ് ഇല്ലാതാക്കുന്നത്.

പിന്നെ വാവിട്ടു കരഞ്ഞു കാര്യമില്ല (Not to slip off )

വൈകരുത്. യുവാക്കള്‍, മുതിര്‍ന്നവര്‍, അധ്യാപകര്‍, മത നേതൃത്വങ്ങള്‍, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ഥികള്‍, കുടുംബിനികള്‍ എല്ലാവരും ഈ വിപത്തിനെതിരെ സജീവമാകുക. കൈവിട്ടു പോയാല്‍, പിന്നെ വാവിട്ടു കരഞ്ഞു കാര്യമില്ല. ലേഖന തുടക്കത്തില്‍ സൂചിപ്പിച്ച മ്ലേച്ഛസംഭവങ്ങള്‍ ഇനിയുമിനിയും വായിക്കാന്‍ പച്ചക്കരളുള്ള മനുഷ്യര്‍ക്കാവില്ല. ജാഗ്രത, കണ്ണിമ വെട്ടാത്ത ജാഗ്രത !

Wednesday 29 March 2017

SNAPS





                                                At a function , Yanbu



                                              awareness class on environmental pollution





My son, San Mavilae recites his poem  (Literary club)


                                                            Holy Mecca

                                                   
                                                  Media Conference at Yanbu

                                                      Media Conference at Jeddah






TOMORROW


Signing Out , Bye Yanbu !

Signing Out

പരിഭവങ്ങളില്ലാതെ,
പരാതികളില്ലാതെ
പുതിയ അനുഭവങ്ങളുമായി
ചെങ്കടൽതീരത്തോട്
തത്കാലം വിട.
മുക്കാൽ ലക്ഷത്തോളം
വായനക്കാരെ എനിക്ക് ലഭിച്ചത്
ഈ വരവിലാണ്.
അതിനു വഴിയൊരുക്കിയത്
എന്റെ ഓഫ് ഹവ്വെർസും
ഹോളിഡേയ്‌സും !
അതിനു നന്ദി പറയുന്നത്
kvartha.com എഡിറ്റർ മുജീബിനോട്.

ചിലതൊക്കെ കുത്തിക്കുറിച്ചു,
പ്രാസഭംഗി നോക്കാൻ സമയം കിട്ടിയില്ല
വ്യാകരണപ്പിശക്, പരിശോധനക്ക് പോകട്ടെ,
രണ്ടാം വായനയ്ക്ക് പോലും നേരമൊത്തില്ല.

വിരസമണിക്കൂറുകൾക്ക്
വിരാമമിടാൻ കുട്ടിക്കാല ഓർമ്മകൾ
''റിക്കാൾ'' ചെയ്താലോ എന്ന ചിന്ത
അമ്പത് അധ്യായങ്ങൾ എഴുതാൻ
വഴിയായി.

പക്ഷെ, വീണ്ടുമത് കണ്ണോടിച്ചപ്പോൾ
ഒരുപാട് തിരുത്തണമെന്ന് തോന്നി,
അത് കൊണ്ട്   പുസ്തകമാക്കിയാലോ
എന്ന ആലോചന അതിരു കടന്നതാണെന്ന് മനസ്സിലായി
അതിനിനി സാധ്യത കുറവാണ്.
നടന്നാൽ നടന്നു, അത്രതന്നെ.

rtpen ബ്ലോഗ് ആളനക്കമുണ്ടാക്കാൻ
യാമ്പു സഹായിച്ചു.
ഇരു പരിശുദ്ധഹറമുകൾ
വിളിപ്പാട്ദൂരമുള്ളത്(call-distance)  എപ്പോഴും,
പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം നൽകി !
സൗഭാഗ്യങ്ങളിൽ വലിയ സൗഭാഗ്യം !

സ്നേഹാദരവുകൾ  കൊണ്ട് വീർപ്പ് മുട്ടിക്കാൻ
മാത്രമറിയുന്ന ''ജെംസ്'' അബൂബക്കർക്ക മുതൽ
ഒരുപാട് പേർ യാമ്പുവിന്റെ ഓർമ്മകളിൽ...

ഞാൻ സജീവമായിട്ടുള്ള രണ്ടു മൂന്ന് കൂട്ടായ്മകളുണ്ട്,
അതിലെ എഴുത്തു ഇനി കുറച്ചാഴ്ചകൾ നിർത്തുന്നു.
സമയവും സൗകര്യവും തരമായാൽ
kvartha.com ൽ തുടർന്നും എഴുതണമെന്നുണ്ട്, അതും ഉറപ്പില്ല.

എല്ലാവർക്കും നന്മകൾ

അസ്‌ലം മാവില
00966-537632295 

Tuesday 28 March 2017

how to spend summer vacation usefully / ASLAM MAVILAE

അവധിക്കാലം :
വിദ്യാർത്ഥികൾ 
അറിഞ്ഞിരിക്കേണ്ടത് 

അസ്‌ലം മാവില 





എസ്എസ്എൽസി,  പ്ലസ് വൺ,  പ്ലസ്ടു പരീക്ഷകൾ കഴിഞ്ഞു. ഇനിയോ  ? അവധിക്കാലം.  അതെങ്ങിനെ ചെലവഴിക്കാമെന്ന മൂഡിലായിരിക്കും എല്ലാ കുട്ടികളും.

ഒരു കാര്യം പറയട്ടെ, ഈ വിഷയത്തിൽ  മറ്റുജില്ലകളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒരു ധാരണ  ഉണ്ട്. വ്യക്തമായ കാഴ്ചപ്പാടുണ്ട്. നല്ല പ്ലാനിങ്ങുണ്ട്. അതിന്റെ ചുവടൊപ്പിച്ചാണ് അവർ ഈ അവധിക്കാലവും സജീവമാക്കുക. 

ഒന്ന് മുതൽ  ഒമ്പത്  വരെയുള്ള ക്‌ളാസ്സുകളിൽ പഠിക്കുന്ന  കുട്ടികളുടെ അവധിക്കാലം എങ്ങിനെ  സക്രിയമാക്കണമെന്ന് അവർക്കറിയാം,  പത്ത്, പ്ലസ് 1, പ്ലസ് 2 കഴിഞ്ഞ കുട്ടികളുടെ കാര്യം പിന്നെ പറയേണ്ടല്ലോ.

അതെങ്ങിനെ ? അവധിക്കാലത്തും പഠിപ്പോ ? കൊള്ളാലോ, ഓരോരൊ പുതിയ വഴിമുടക്കി കേസ്കെട്ടുകൾ ! കാസർകോട്ടുള്ള കുട്ടികൾക്ക് ചിലർക്കെങ്കിലും ഇങ്ങനെ  തോന്നുക സ്വാഭാവികം. അത്കൊണ്ട്  ഇവിടെ  വായന നിർത്തുന്നവർക്ക് നിർത്താം. അല്ലാത്തവർക്ക് അടുത്ത പാരഗ്രാഫിലേക്ക് വരാം. 

കുട്ടികളുടെ അവധിക്കാലാഘോഷവുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള സമീപനരീതിയിൽ ചെറിയ മാറ്റം വരുത്തിയാൽ, ഇവ്വിഷയം  അൽപം പോസിറ്റീവായി ആലോചിച്ചാൽ, തീരാവുന്ന തോന്നലുകൾ മാത്രമാണവ മുഴുവൻ.  പക്ഷെ, ആര് മുന്നിട്ടിറങ്ങും ?  പഠനത്തോടൊപ്പം അവധിക്കാലവും രസകരമായി ചെലവഴിക്കുന്ന രീതിയിലേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ട് വരൻ രക്ഷിതാക്കൾ മുൻകൈ എടുക്കണം.  

പഠനത്തോടൊപ്പം വിനോദം, തൊഴിലിനോടൊപ്പം വിനോദം, സേവനത്തോടൊപ്പം വിനോദം. ഇപ്രാവശ്യത്തെ അവധിക്കാലം ഇങ്ങനെയാക്കിയാലോ ?  പ്രത്യേകിച്ച് 10,11, 12 ക്‌ളാസ്സുകളിലെ കുട്ടികൾ ഈ വഴിക്ക് തീർച്ചയായും ആലോചിക്കണം. രക്ഷിതാക്കളുടെ സപ്പോർട്ട് കൂടിയാകുമ്പോൾ കാര്യങ്ങൾ എളുപ്പമായി, പുതിയ അനുഭവവുമായി. 

അപ്പോൾ കളിക്കണ്ടേ ? കുടുംബക്കാരെ കാണണ്ടേ ? ഒരു കൊല്ലം മുമ്പ് നിശ്ചയിച്ച ഫാമിലി ടൂറും ക്യാൻസൽ ചെയ്യണമെന്നാണോ ? തീരുമാനിച്ചുറപ്പിച്ച  ടൂർണമെന്റ് എന്ത് ചെയ്യും ? ഇമ്മാതിരി ചോദ്യങ്ങളും ആശങ്കകളും പ്രത്യേകിച്ച് ആൺപിള്ളേർക്ക് ഉണ്ടാവുക സ്വാഭാവികം; അവരുടെ ഭാഗത്ത്  ഞായവുമാണ്.

ആദ്യം മനസ്സിലാക്കേണ്ടത് ഇവിടെ നിങ്ങളുടെ ഒരു പ്രോഗ്രാമും ക്യാൻസൽ ആകുന്നില്ല, ആക്കുന്നുമില്ല. പകരം, കുറച്ചുകൂടി കരുതലോടെ  ഇവയൊക്കെ  നടക്കാനുള്ള സൗകര്യമൊരുക്കുന്നു. അതെങ്ങിനെ ?  ഇനിയുള്ള വരികളിലേക്ക് രക്ഷിതാക്കളും കുട്ടികളും ഒരുപോലെ കണ്ണ് മാറാതെ വായിച്ചാൽ അതെങ്ങനെയെന്ന് ഓരോരുത്തർക്കും അവരവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കി വ്യക്തമായ പ്ലാനിംഗ് ഉണ്ടാക്കാൻ സാധിക്കും.

ഒരു ദിവസത്തെ നാം രണ്ടു പകുതിയാക്കുന്നു. നമുക്ക് പകൽ മതി. അതിനെ വീണ്ടും നേർപകുതി. ഒരു പകുതി കളിച്ചാർമാദിക്കാൻ. മറ്റെ പകുതിയോ? അത് നേരത്തെ പറഞ്ഞ ഏർപ്പാടിന്,  നാമെന്താണ് തെരഞ്ഞെടുക്കുന്നത് അതിന്.

ആ പകുതി എങ്ങിനെ വിനിയോഗിക്കണം ? പഠനത്തിന് മുൻ‌തൂക്കം നൽകി ഇവിടെ സംസാരിക്കാം.  ഉച്ചയ്ക്ക് മുമ്പ് ഏതാണ് ഉച്ചയ്ക്ക്   ശേഷമേതാണ്  എന്ന് തീരുമാനിക്കാൻ കുട്ടികൾ അവസരം നൽകുക.  ഒന്ന് വിനോദത്തിനു, മറ്റൊന്ന് പഠനത്തിന്.  രാത്രി ? ഇറ്റ് ഈസ് ആസ് യൂഷുവൽ, സാധാരണയുള്ളത് പോലെ. മാത്രമല്ല സാധാരണ സ്‌കൂൾ ദിവസങ്ങളിലുണ്ടാകാറുള്ള  ഹോംവർക്ക് സ്വാഭാവികമായും രാത്രിയിൽ  കുറയും.  ശനി,  ഞായർ ദിവസങ്ങൾ  വെറുതെ വിടുക.  തുടക്കത്തിലോ ഒടുക്കത്തിലോ ഒരു ആഴ്ചക്കാലം നിങ്ങൾ കാലേകൂട്ടി നിശ്ചയിച്ച ഫാമിലി ടൂറുമായാൽ അവധിക്കാലം അടിപൊളി.  പാൽ പായസത്തിനൊപ്പം അടപ്രഥമൻ കൂടി കിട്ടിയ  സന്തോഷം !

പത്താം ക്‌ളാസ്സ് പരീക്ഷ എഴുതിയ മിക്കവാറും കുട്ടികളും പാസ്സാകും. അതിൽ ആർക്കും സംശയമില്ലല്ലോ. അതിൽ ബാക്കിയായ അഞ്ചു ശതമാനക്കാർ  തൊട്ടടുത്ത ''സേ'' പരീക്ഷയിൽ കരപറ്റുകയും ചെയ്യും. അതൊക്കെ ശരിയാണ്. പക്ഷെ,  ഇപ്പോഴത്തെ ട്രെൻഡ് എല്ലാവർക്കുമറിയാമല്ലോ, if your performance is above average,  you will  survive. നമ്മുടെ കാര്യക്ഷമത എങ്ങിനെ ? അതിനനുസരിച്ചാണ് ബാക്കികാര്യങ്ങൾ. അത്കൊണ്ട്  അതിജീവനത്തിന്റെ പുതിയ വഴികൾ തേടിയേ തീരൂ. ഏറ്റവും നന്നായി perform ചെയ്യുക എന്നതാണ് ഇവിടെ വിഷയം. 

ഞങ്ങൾ റെഡി, അതിനെന്ത് ചെയ്യണം ? രക്ഷിതാക്കളും കുട്ടികളും ഇതൊക്കെ വായിച്ചു മുന്നോട്ട് വരിക  സ്വാഭാവികം. ഉത്തരം -  ഉപരിപഠനത്തെ കുറിച്ചുളള ആലോചന ഇപ്പോഴേ തുടങ്ങുക.  ഏത് സ്ട്രീം തെരെഞ്ഞെടുക്കണം ? ഏതാണ് ഇഷ്ടവിഷയം ? നിലവിലുള്ള സാധ്യതകൾ ? അങ്ങിനെയങ്ങിനെ ഒരുപാട് കാര്യങ്ങൾ.  സയൻസ് ? ആർട്സ് ? കൊമേഴ്സ് ? സയൻസിൽ തന്നെ കണക്ക് കൂടി വേണോ ? ബയോളജി മാത്രമായി മതിയോ ? ഹ്യൂമാനിറ്റിസിന്റെ ടെസ്റ്റ്ഗ്രാഫ് ? തൊഴിലധിഷ്ഠിത കോഴ്‌സിന്റെ സാധ്യതകൾ. ഇതേ കുറിച്ച് പറ്റാവുന്ന ഡാറ്റകൾ എടുക്കുക.   പത്തിൽ നിന്നാണല്ലോ ഇവയിലേക്കൊക്കെ നാം വഴിപിരിയുന്നത്.

പ്ലസ് ടു വിദ്യാർത്ഥികളും, പ്രത്യേകിച്ച് സയൻസ് സ്ട്രീം തെരെഞ്ഞെടുത്ത കുട്ടികൾ എൻട്രൻസിന്റെ മുന്നൊരുക്കം തുടങ്ങണ്ടേ ?. ആ പരീക്ഷയും തൊട്ടടുത്താണല്ലോ. മുൻ വർഷങ്ങളേക്കാളും കുറച്ചു കൂടി സെലെക്ടിവ് ആയ കുട്ടികളാണ് മെഡിക്കൽ-എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് ഇരിക്കുന്നത് എന്ന പ്രത്യേകത കൂടി ഇപ്പ്രാവശ്യം ഉണ്ട്. എൻട്രൻസ് പരിശീലനത്തിന് മാത്രമായി വിവിധയിടങ്ങളിൽ ക്റാഷ് കോഴ്‌സുകൾ, കോച്ചിങ് സെന്ററുകളും മറ്റുമുണ്ട്.  പ്ലസ്‌ടു ബോർഡ് സംവിധാനം വരുന്നതിന് മുമ്പ്,അതത്  സയൻസ്കോളേജുകളിൽ പ്രീഡിഗ്രി കുട്ടികൾക്ക്മെഡിക്കൽ-എഞ്ചിനീയറിങ് എൻട്രൻസ് പരിശീലന ക്‌ളാസ്സുകൾ നടത്തുക പതിവുണ്ടായിരുന്നു. സാധാരണ പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ട രീതിയിലല്ല ഇത്തരം പരീക്ഷകളെ കുട്ടികൾ നോക്കികാണേണ്ടത് എന്നത് കൊണ്ടായിരുന്നു അന്നാ തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നത്. അത്കൊണ്ട് നിലവിൽ ചെയ്യാൻ പറ്റുന്നത്,   ഏറ്റവും നല്ല പരിശീലനം നൽകുന്ന നല്ല ഫാക്കൽറ്റിയുള്ള സെന്ററുകൾ തപ്പിപ്പിടിച്ചു അതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്യുക എന്നതാണ്. 

കുട്ടികൾ തയ്യാറാകണമെങ്കിൽ, രക്ഷിതാക്കൾ കൂടി ഇത് ഗൗരവത്തിലെടുക്കണ്ടേ ?  ശരിയായ സമയത്ത് സപ്പോർട്ട്  നൽകാൻ രക്ഷിതാക്കൾക്ക് പറ്റുന്നില്ല എന്നതാണ് കാസർകോടും മറ്റു ജില്ലകളും തമ്മിലുള്ള വ്യത്യാസം. പഠിച്ചു സെര്ടിഫിക്കറ്റ് കിട്ടിയതിന്റെ പിറ്റേദിവസം തന്നെ പണിയും കിട്ടണം, പക്ഷെ അങ്ങിനെയാർക്കും പണിയും കിട്ടുന്നില്ലെന്ന  വലിയ തെറ്റുധാരണ തലയിൽ കൊണ്ട്നടക്കുന്നത് കൊണ്ടാണ് പല രക്ഷിതാക്കളും ഈ വിഷയത്തിൽ അല്പം പിന്നോക്കമെന്നു തോന്നുന്നു. അത് പിന്നത്തെ കാര്യം. ആദ്യം രക്ഷിതാക്കൾ കുട്ടികൾക്ക് ഒരു ധാർമിക പിന്തുണ നൽകട്ടെ. 

 ഇപ്പോൾ  അഖിലേന്ത്യാടിസ്ഥാനത്തിൽ മെഡിക്കൽ-എൻജിനിയറിങ്ങിന്  ഒരൊറ്റ എൻട്രൻസ് പരീക്ഷ മാത്രമേയുള്ളൂ. വെക്കേഷൻ സമയം അതിനായി ശരിയായ രൂപത്തിൽ  വിനിയോഗിച്ചാൽ മാത്രമേ കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്ട്രീം ഇഷ്ടമുള്ളിടത്ത്  ലഭിക്കുകയുള്ളൂ.  ചിട്ടയോടു കൂടിയുള്ള പഠനവും കോച്ചിങ്ങും വളരെ ആവശ്യപ്പെടുന്ന സമയം കൂടിയാണിത്. 

രക്ഷിതാക്കൾ   ചില കുട്ടികളെ പരാതി പറയുന്നത് കണ്ടില്ലേ  ? പത്ത് വരെ മിടുക്കനും  മിടുക്കിയുമായിരുന്നു, പതിനൊന്ന് തൊട്ടാണ് പഠിത്തത്തിൽ പിന്നോട്ടു പോയതെന്ന്.  മനസ്സിലാക്കേണ്ടത് പത്ത് വരെയുള്ള പഠിത്തം പോലെയല്ല  തുടർന്നങ്ങോട്ടുള്ള ഉപരിപഠനം.  പതിനൊന്ന് തൊട്ട്  വിഷയങ്ങൾ കൂടുതൽ സ്പെസിഫൈഡ് ചെയ്തു പഠിക്കാൻ ആരംഭിക്കുകയാണ്. ചിലത് നാം അവിടന്നങ്ങോട്ട് പഠിക്കുന്നേയില്ല, ചിലതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു.  ആ ഒരു പഠന അന്തരീക്ഷവുമായി താദാത്മ്യം പ്രാപിക്കണമെങ്കിൽ  മുന്നൊരുക്കമുണ്ടായേ തീരൂ.  അനുഭവസമ്പത്തുള്ള ഫാക്കൽറ്റി നടത്തുന്ന  ക്രാഷ് കോഴ്‌സുകൾ വലുതായി ഉപകരിക്കുമെന്ന് അനുഭവമുള്ള കുട്ടികൾ പറഞ്ഞു തരും, പ്രത്യേകിച്ച് സയൻസ് വിഷയങ്ങൾ തെരഞ്ഞെടുത്തു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ഫലം ചെയ്യും. 

കൂട്ടത്തിൽ പറയട്ടെ, ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ളത് സയൻസ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് തന്നെയാണ്. ആർട്സ്, കൊമേഴ്‌സ് വിഷയങ്ങൾക്ക് സാധ്യതയില്ലെന്ന് ഇപ്പറഞ്ഞതിന് അർത്ഥവുമില്ല.  വായനയിൽ  താൽപര്യമുള്ളവർക്ക് സയൻസേതര വിഷയങ്ങൾ തെരെഞ്ഞെടുക്കുന്നതാണ് കൂടുതൽ  അഭികാമ്യവും.  സയൻസ് ബിരുദമുള്ള ഒരാൾക്ക് രണ്ടു ജോലികളും ചെയ്യാനുള്ള സാധ്യത കൂടിയുണ്ട് എന്നതാണ് ഒരു പ്ലസ് പോയിന്റ്. യോജിച്ച ജോലി ലഭിക്കുമ്പോൾ അങ്ങോട്ട് എളുപ്പം മാറുകയും ചെയ്യാം..  

ശുഭകരമെന്ന് പറയട്ടെ, സാങ്കേതിക രംഗത്ത് പുതുമയുള്ള തൊഴിൽ സാധ്യതകളാണ് ഇനി വരാൻ പോകുന്നത്. ഗൾഫടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിലവിൽ തൊഴിൽ സാധ്യത  മങ്ങിയെന്നു പറയുന്നത് വെറുംവാക്ക് മാത്രമാണ്. ശരിയാണ്, സമർത്ഥരല്ലാത്തവർക്കും മടിയന്മാർക്കും  മുമ്പുള്ളപോലുള്ള സ്വീകാര്യത ഇനി ജോബ് മാർക്കറ്റിൽ കിട്ടിക്കൊള്ളണമെന്നില്ല, ജോലിക്കാരെ എടുക്കുമ്പോൾ കുറ്റമറ്റ തെരെഞ്ഞെടുപ്പ് കമ്പനി മേധാവികൾ ഇപ്പോൾ നിഷ്കർഷിച്ചു തുടങ്ങിയിട്ടുണ്ട്. അത് നല്ലതല്ലേ ? അർഹർക്ക് ജോലി ലഭിക്കാൻ അത്തരം പാരാമീറ്ററാണ് എപ്പോഴും  ആവശ്യം.  


നമ്മുടെ കുട്ടികളുടെ ഒരു മെന്റാലിറ്റി ഉണ്ട്, കുറ്റപ്പെടുത്തുകയല്ല കേട്ടോ. പരീക്ഷയ്ക്ക് തയ്യാറെടുപ്പോ ? അത് കൊല്ലാവസാനം പരീക്ഷ തിയ്യതി പ്രഖ്യാപിച്ചതിന് ശേഷം മാത്രമൊന്ന് ഇരുന്നാൽ മതിയെന്നതാണ് ആ  മെന്റാലിറ്റി. പേര് കൊടുത്തതിനു ശേഷം, സ്പോർട്സ്ഡേയുടെ നാല് ദിവസം മുമ്പ് ഓടിയും ചാടിയും പരിശീലിച്ചാൽ മതി,  കപ്പ് കയ്യിലൊതുക്കാമെന്ന പൊതുവെയുള്ള ധാരണയുണ്ടല്ലോ, അതുപോലെതന്നെയാണ് പരീക്ഷയെയും കുട്ടികൾ കാണുന്നത്. പരിശീലനം ലഭിക്കാതെ സ്പോർട്സിൽ മത്സരിച്ചാൽ  എങ്ങിനെ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുന്നു അത്പോലെ തന്നെയായിരിക്കും മുന്നൊരുക്കമില്ലാത്ത ഏത് പരീക്ഷാ ഫലവും. അത്കൊണ്ട് അത്തരം ധാരണമുളയിലേ തിരുത്തുക 

ഒരു കാര്യം കൂടി, ശാസ്ത്ര വിഷയങ്ങൾക്ക് അഡിഷണൽ സപ്പോർട്ട് എപ്പോഴും ഗുണമേ ചെയ്യൂ. അത്തരം എക്സ്ട്രാ സപ്പോർട്ട് ലഭ്യമാക്കാനുള്ള അവസരങ്ങൾ കുട്ടികൾ ഉപയോഗപ്പെടുത്തുക തന്നെ വേണം. രക്ഷിതാക്കൾ  മക്കളോട് കൂടുതൽ ഇടപഴകി അവർക്ക് പിന്തുണ നൽകുകയും ചെയുക. ഇത് 2017 ആണ്. പത്തിരുപത് വർഷം പിന്നോട്ടുള്ളതല്ല ഓർമ്മ വരേണ്ടത്, പത്തിരുപത് വർഷം മുന്നോട്ടാണ് ചിന്തിക്കേണ്ടത്.

ഈ അവധിക്കാലം ഒരു ചെറിയ മാറ്റത്തോട് കൂടിയാകട്ടെ, ഭാവുകങ്ങൾ. അവധിക്കാല ആശംസകൾ !

അബ്ദുസലാം മാസ്റ്റർ അധ്യാപനം ഔദ്യോഗികമായി വിരമിക്കുമ്പോൾ

അബ്ദുസലാം മാസ്റ്റർ
അധ്യാപനം
ഔദ്യോഗികമായി വിരമിക്കുമ്പോൾ


അങ്ങിനെ ഒരു തലക്കെട്ട് എത്രത്തോളം ശരിയെന്നറിയില്ല. ശരിയല്ലെന്നുമെനിക്കറിയാം.

സലാം മാഷെന്നാണ് ഞങ്ങൾ വിളിക്കുക. വർഷങ്ങളുടെ പരിചയമുണ്ട്. എന്റെ പ്രീഡിഗ്രി  മുതൽ സലാം മാഷുണ്ട്. കണ്ണാടിപ്പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ:ക്കായി വരുന്നത് നിസ്കരിക്കുക എന്ന ഉദ്ദേശത്തോടൊപ്പം ഇവരെയൊക്കെ കാണുക എന്നുകൂടിയുണ്ടായിരുന്നു.

പള്ളിക്ക് പുറത്തിറങ്ങിയാൽ ഇരുമ്പ് ഗേറ്റ്; അതിന്റെ ഇടത് ഭാഗത്തു ഞങ്ങൾ കുറച്ചു പിള്ളേർ നിൽക്കും, സുന്നത്ത് നമസ്കാരം കഴിഞ്ഞു മാഷ് പുറത്തിറങ്ങും. കയ്യിൽ ശബാബിന്റെയും അൽമനാറിന്റെയും  ഒരു പൊതിക്കെട്ട്. അത് അദ്ദേഹം  അഴിച്ചു തീരുമ്പോഴേക്കും ഗേറ്റിന്റെ വലത് വശത്തെത്തും.  അതിൽ നിന്ന് ഒന്ന് വാങ്ങി, എനിക്കിഷ്ടപ്പെട്ട പുറങ്ങൾ അവിടെന്ന് തന്നെ ഓടിച്ചു വായിച്ചു സലാം പറഞ്ഞു പിന്നെ നേരെ നാട്ടിലേക്കുള്ള ബസ് പിടിക്കും.

പട്‌ല ബഷീർ അന്ന് കോഴിക്കോടോ മലപ്പുറത്തോ പഠിക്കുകയാണ്‌.; അവിടെ നിന്ന് ബഷീർ തിരിച്ചു വരുന്നതോട് കൂടിയാണ് പള്ളിക്ക് തൊട്ടു പുറത്തു ഇടതു വശം ഓരം ചേർന്നു ഒരു ഓഫീസ് എന്റെയൊക്കെ ശ്രദ്ധയിൽ പെടുന്നത്. കെ.എൻ.എമ്മിന്റെ ഒരു ബോർഡ് ചെരിഞ്ഞു തൂങ്ങുന്നത് ഇപ്പോഴും ഓർത്തെടുക്കാൻ പറ്റും.

ഇസ്ലാഹിപ്രസ്ഥാനം കാസർകോട് ചിട്ടയായി പ്രവർത്തനം തുടങ്ങാൻ സലാം മാഷ് മനസ്സ്‌കൊണ്ടും ശരീരം കൊണ്ടും തയ്യാറെടുക്കുകയായിരുന്നു. പിന്നെ കണ്ണാടിപ്പള്ളിയിൽ നിസ്കാരം കഴിഞ്ഞാൽ ബഷീർ ഞങ്ങളെയൊക്കെ കൂട്ടി മുകളിൽ ഓഫീസിലേക്ക്. മാഷിന്റെ നർമ്മത്തിൽ ചാലിച്ച സംസാരങ്ങൾ. എല്ലാവരോടുമില്ല, അത് ആസ്വദിക്കുന്നവരോട് മാത്രം. സംഘടനാ മികവ് അവിടെ നിന്ന് കാണാനും കേൾക്കാനും തുടങ്ങി.

ഞാനെപ്പോഴും ഊരാൻ ശ്രമിക്കുന്ന ഒരാളായിരുന്നു. ഉത്തരവാദിത്തമൊക്കെ എന്തെങ്കിലും കാരണം പറഞ്ഞു മാറിക്കളയും. ബഷീറിന്റെയും സലാം മാഷിന്റെയും പിടിയിൽ നിന്നാണെന്ന്  തോന്നുന്നു ഞാൻ രക്ഷപ്പെടാതിരിന്നിട്ടുള്ളൂ.

യു.എ.ഇ .യിൽ കാസർകോട് ജില്ലയിലെ ഇസ്‌ലാഹി കൂട്ടായ്മ ഉണ്ടാക്കാൻ നാട്ടിൽ നിന്നും  നേതൃപരമായ പങ്ക് വഹിച്ചത് സലാം മാഷായിരുന്നു. കാസർകോട് അപ്രതീക്ഷിതമായ സംഘടിത  ഇസ്ലാഹി പ്രവർത്തനം സജീവമാക്കിയത് അദ്ദേഹം തന്നെ. കേൾക്കാനുള്ള അസാമാന്യക്ഷമ കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. സംഘാടകർക്ക് ഒരു പക്ഷെ അന്യം നിന്ന് പോകുന്ന ഒന്നാണല്ലോ, അണികളെ കേൾക്കാതിരിക്കുക, പകരം അനുസരിക്കുക എന്നത്.


രണ്ടായിരത്തി ഒന്നിലാകണം ദുബായിൽ കാസർകോട് ഇസ്ലാഹി സമ്മേളനം നടക്കുമ്പോൾ സുവനീർ എന്ന ആശയം മുമ്പോട്ട് വെച്ചപ്പോൾ അത്തിനുള്ള മുഴുവൻ മെറ്റീരിയൽസ് നൽകിയത് സലാം മാഷിന്റെ പ്രത്യേക താത്പര്യം ഒന്ന് കൊണ്ടായിരിക്കുന്നു. 19 -20 നൂറ്റാണ്ടിലെ ഉത്തര കേരളത്തിലെ ഇസ്ലാഹി ചലനങ്ങളെ കുറിച്ചും നേതാക്കളെ കുറിച്ചും ഇബ്രാഹിം പാലത്തിനോടൊപ്പം അദ്ദേഹം നടത്തിയ പഠനം ഇന്നും എനിക്ക് അത്ഭുതമായി തോന്നിയിട്ടുണ്ട്. കഴിഞ്ഞ വര്ഷം യാമ്പുവിൽ പഴയ കാല ഇസ്ലാഹി നേതാക്കളെയും ഇസ്ലാഹി ചലനങ്ങളെയും കുറിച്ച് പ്രസംഗം കേട്ടപ്പോൾ, അതിലൊന്നും ഉത്തര മലബാർ സ്പർശിക്കാതിരിക്കുമ്പോൾ ഞാൻ അങ്ങോട്ട് സമയം ചോദിച്ചു പ്രസംഗിക്കുമ്പോഴും എന്റെ മുന്നിലുണ്ടായിരുന്ന ലേഖനം നടേ പറഞ്ഞത് തന്നെ.

ഇടയിൽ രണ്ടുപേരും കണ്ടില്ല, പതിനാല് വര്ഷം അപൂർവ്വമായി സന്ധിച്ചു. പക്ഷെ  മനസ്സുകളിൽ ഒന്നും നമുക്ക് പറിച്ചു മാറ്റാനോ മറക്കുവാനോ സാധിക്കുകയില്ലല്ലോ.  പ്രസ്ഥാന ബന്ധുക്കൾ ഒന്നിച്ചപ്പോൾ എന്റെ മനസ്സിൽ ആദ്യമോടിയെത്തിയതും സലാം മാഷ് തന്നെ.

എന്നും അദ്ദേഹം നല്ല അധ്യാപകൻ തന്നെയായിരിക്കണം. അങ്ങിനെ ആകാതിരിക്കാൻ ഒരിക്കലും വഴിയില്ലല്ലോ. നന്മകൾ നേരുന്നു, പ്രിയപ്പെട്ട മാഷ്, അന്വേഷണങ്ങൾ, മറിയക്കുട്ടി ടീച്ചർക്കും, താങ്കളുടെ പ്രിയപ്പെട്ട മക്കൾക്കും. 

സ്മാർട്ട് സ്‌കൂൾ വിശേഷങ്ങൾ - അസ്‌ലം മാവില

സ്മാർട്ട് സ്‌കൂൾ വിശേഷങ്ങൾ :

അവർ പറഞ്ഞു,
ഒരുക്കൂട്ടി,
കൈമാറേണ്ടിടത്ത്
കൈമാറി

 നിങ്ങളിൽ ചിലരെങ്കിലും  ഒരുപക്ഷെ ''പെൺബെഞ്ച്'' എന്ന് അപൂർവ്വമായോ ആദ്യമായോ കേൾക്കുന്നതായിരിക്കും. ചില പദങ്ങളും പ്രയോഗങ്ങളും ഉപയോഗിക്കാൻ ആരെയും കാത്തിരിക്കരുത്.
വളരെ സജീവമായ സ്ത്രീകൂട്ടായ്മയെ നമുക്ക് എവിടെയും പെൺബെഞ്ചെന്നു സധൈര്യവും ഇവിടെ അത് സന്ദർഭോചിതമായും പറയാം.

ഇന്നലെയോ മിനിയാന്നോ നാം 86 - 87 ബാച്ചിലെ പെൺബെഞ്ചുകാരുടെ വർത്തമാനം കേട്ടതേയുള്ളൂ. ഇന്നിപ്പോൾ അവരുടെ ഓഫർ പ്രയോഗ വൽക്കരണത്തിൽ  വന്നു. ഞങ്ങൾ ബിസിനസ്സ്  അഡ്മിൻ ഭാഷയിൽ materialized എന്ന് പറയും. അതിന്റെ ഫോട്ടോയാണ് ചുവടെ.

വന്നു, ഇരുന്നു, കേട്ടു, ആലോചിച്ചു, മൂളി , ഒരുക്കൂട്ടി, ഒന്നായി, കൈമാറി. അങ്ങിനെ പന്തീരായിരത്തിന്റെ വാക്കവർ പാലിച്ചു.  ഇത്രപെട്ടെന്ന്, ക്വിക്ക് ആക്ഷൻ. നല്ല പഴഞ്ചൻ മലയാളത്തിൽ പറഞ്ഞാൽ - ''അപ്ലെക്കപ്പം''.
 PROMISE is beautiful, DONE is Gorgeous ! വാഗ്ദാനം സുന്ദരം; നിർവ്വഹണം അതിലുമപ്പുറം. ഭാവുകങ്ങൾ തണലോരം ടീംസ് !

നോട്ട് : ഫോട്ടോയിൽ ഹെഡ്ടീച്ചർ & പിടിഎ ഭാരവാഹികൾക്കൊപ്പം   അഡ്മിൻ ശ്രീ ഹനീഫ് കോയപ്പാടിയും തണലോരം പ്രവർത്തകരെയും   കാണാം.

പബ്ലിസിറ്റി വിംഗിന് വേണ്ടി, അസ്‌ലം മാവില

ഹൃദയം പിടഞ്ഞ നിങ്ങളോട് ചില ചോദ്യങ്ങൾ / അസ്‌ലം മാവില


ഹൃദയം പിടഞ്ഞ നിങ്ങളോട് ചില ചോദ്യങ്ങൾ

അസ്‌ലം മാവില

http://www.kvartha.com/2017/03/few-questions-on-last-story.html

കഴിഞ്ഞ വാരമാണ് ആ വാർത്ത നമ്മെത്തേടി എത്തിയത്. കെവാർത്ത റിപ്പോർട്ട് ചെയ്ത ആ സംഭവത്തിന്റെ ലിങ്ക്  ചുവടെ ചേർക്കുന്നു:

മേൽ സൂചിപ്പിച്ച സംഭവത്തിലെ വില്ലനായ കഞ്ചാവ് നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ പോലും ചൂടപ്പം പോലും വിറ്റുപോകുമ്പോൾ പൊതുപ്രവർത്തകരും സാമൂഹ്യ സേവകരും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമായ നാം ഓരോരുത്തരും എന്തു നടപടിയാണ് സ്വീകരിച്ചത്?

ദുരന്ത വാർത്തകൾ കണ്ടും കേട്ടും മന:സാക്ഷി മരവിച്ചു പോയി എന്നല്ലാതെ ഇത്തരം സംഭവങ്ങളും മറ്റു കുറ്റകൃത്യങ്ങളും ആവർത്തില്ലാതിരിക്കാൻ എന്തെല്ലാം മാർഗങ്ങളാണ് നാം സ്വീകരിച്ചത്?

നമ്മുടെ സഹോദരങ്ങളും മക്കളും ബന്ധുക്കളുമെല്ലാം ലഹരി വസ്തുക്കളുടെ അടിമയല്ല എന്നുറപ്പുണ്ടോ? കുട്ടികളുടെ സുഹൃത്തുക്കൾ ആരൊക്കെയാണ്?


ഫിലിപ്പൈന്‍സ് ഓപ്പറേഷൻ

'We will  not stop until the last drug lord, the last financier and the last pusher have surrendered or put behind bars or below the ground if they so wish. അവസാനത്തെ മയക്കു മരുന്ന് രാജാവും അതിന് പണമിറക്കുന്നവരും പിന്നെ വില്‍പ്പനക്കാരനും കീഴടങ്ങുകയോ അഴികള്‍ക്കുള്ളില്‍ വരികയോ (അവരിച്ഛിക്കുന്നുവെങ്കില്‍) മണ്ണനടിയിലാകുകയോ ചെയ്യുന്നത് വരെ നാമിത് നിര്‍ത്തില്ല.' ഈ വാക്കുകള്‍ ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രീഗോ ദുറ്റെര്‍റ്റെയുടേത്. നാട്ടുകാര്‍ക്കടക്കം തോക്കേന്താന്‍ ലൈസെന്‍സും കൊടുത്ത് ആ ദ്വീപ്‌സമൂഹത്തില്‍ 2017 ഫിബ്രവരി 2 വരെ ഒരു കൊല്ലത്തിനിടയില്‍ വാര്‍ ഓണ്‍ ഡ്രഗ്‌സ് ഓപ്പറേഷനില്‍ വെടിവെച്ചു കൊന്നിട്ടത് 7600 ഡ്രഗ്‌സ് അഡിക്റ്റുകളെ! ഇപ്പോഴും ആ ഓപ്പറേഷന്‍ അഭംഗുരമവിടെ തുടരുകയും ചെയ്യുന്നു.

ഉഡ്താ പഞ്ചാബ്

ആഴ്ചകള്‍ കഴിഞ്ഞില്ലല്ലോ, ക്യാപ്റ്റന്‍ അമരീന്ദര്‍സിങ് തെരെഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ആദ്യം എഴുതിവെച്ചത് പഞ്ചാബിനെ മയക്ക് മരുന്ന് ലോബിയില്‍ നിന്ന് രക്ഷപ്പെടുത്തുമെന്നായിരുന്നു. 2016 ജൂണ്‍ 16ന് റിലീസായ ഉഡ്താ പഞ്ചാബ് എന്ന സിനിമ, മയക്കുമരുന്ന് ഒരു സംസ്ഥാനത്തെ എങ്ങിനെ വരിഞ്ഞുമുറുക്കി കഴിഞ്ഞുവെന്നതിന്റെ നേര്‍ചിത്രമായിരുന്നു. ഇന്ത്യയുടെ ധാന്യപ്പുര എന്ന പേരു മാറി ഇന്ന് പഞ്ചാബ് മയക്കുമരുന്ന് ഗോഡൗണായി മാറിക്കഴിഞ്ഞു.

കേരളം, പിന്നെ മലബാർ

കേരളത്തെയും മയക്ക് മരുന്ന് വെറുതെ വിടുന്നില്ല. മദ്യത്തേക്കാളേറെ ഇപ്പോള്‍ മയക്ക് മരുന്നിനോടാണ് പ്രിയം. ഇങ്ങു മലബാർ പ്രദേശങ്ങൾ പോലും ഇതിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നൊഴിവല്ല. അല്ല, അതിന്റെ ഹബ്ബായി മാറിയോ എന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. തിക്തഫലങ്ങള്‍ ഈ തലമുറതന്നെ കണ്ടുതുടങ്ങി. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ ആഴ്ച കെവാര്‍ത്തയില്‍ നാം ഞെട്ടലോടെ വായിച്ചത്, ഡ്രഗ് അഡിക്റ്റായ പതിനാലുകാരന്‍ മകന്‍ സ്വന്തം മാതാവിന് മയക്ക്ഗുളിക നല്‍കി അരുതാത്തത് ചെയ്തുവെന്ന്! സ്വപുത്രനാല്‍ ആ മാതാവ് ഗര്‍ഭിണിയായെന്ന്! കണ്ണേ മടങ്ങുക! കാതേ അടയുക! സംഭവം റിപ്പോര്‍ട്ട് ചെയ്തത് കാസര്‍കോട്ട് നിന്ന്!


വലിയ കണ്ണികൾ; ടാര്‍ജറ്റ് കുട്ടികൾ

മയക്ക് മരുന്നിനടിമപെട്ടപ്പോള്‍ ഒരു പതിനാലുകാരന് അത്തരമൊരു നീചവൃത്തി ചെയ്യാന്‍ തോന്നണമെങ്കില്‍, സ്വന്തം മാതാവിന് ഉറക്ക ഗുളിക നല്‍കി പ്രാപിക്കാന്‍ മാത്രം മനസ്സ് മരവിക്കണമെങ്കില്‍, എത്രവലിയ കണ്ണിയില്‍ അവന്‍ കുടുങ്ങണം! ആ കൂട്ട് കെട്ടില്‍ എത്ര മനുഷ്യപിശാചുക്കള്‍ ഒന്നിച്ചുണ്ടാകണം! കുഞ്ഞിച്ചോറു വെച്ച് കളിക്കുന്ന ഒരു പ്രായത്തെ മയക്ക് മരുന്ന് ലോബി എത്ര നികൃഷ്ടമായായിരിക്കും ദുരുപയോഗം ചെയ്തിരിക്കുക. വീണ്ടും കണ്ണേ മടങ്ങുക!

ഇവരുടെ ടാര്‍ജറ്റ് കുട്ടികളാണ്, പുതു തലമുറയാണവര്‍ക്ക് വേണ്ടത്. കുഞ്ഞുമക്കളെയാണ് അവര്‍ക്ക് നോട്ടം. ''കേരളം ജാഗരൂകരാകണം. ഒരു ജനത മുഴുവന്‍ ഉറക്കമൊഴിച്ചു നില്‍ക്കണം. ആരും ഈ ചതിക്കുഴിയില്‍ പെടരുത്.'' സാമൂഹിക ശാസ്ത്രജ്ഞര്‍, രാഷ്ട്രീയ ബുദ്ധി ജീവികള്‍, പോലീസും രഹസ്യാന്വേഷണവിഭാഗമടക്കം കണക്ക് നിരത്തി പറഞ്ഞിട്ടും, നാമുറക്കത്തിലാണ്, നമുക്ക് നേരം വെളുത്തിട്ടേയില്ല.

ആളുകളെ മയക്കുന്ന, സ്വബോധം നഷ്ടപെടുത്തുന്ന, അക്രമവാസന ഉണര്‍ത്തുന്ന വസ്തുക്കള്‍ കേരളത്തില്‍ യഥേഷ്ടം വിറ്റഴിക്കപ്പെടുകയാണിന്ന്. കഞ്ചാവും മയക്ക് മരുന്നുമടക്കമുള്ള സകല ലഹരി വസ്തുക്കളുടെയും നീരാളിപ്പിടുത്തത്തില്‍ നിന്നും മലബാറിന് പോലും രക്ഷയില്ലാതായിരിക്കുന്നു. യുവാക്കളെയും സ്‌കൂള്‍ കുട്ടികളെയും ടാര്‍ജറ്റ് ചെയ്യുന്ന ഇതിന്റെ പിണിയാളുകള്‍ അധികവും അമ്പത് വയസ്സിനു മുകളിലുള്ളവരാണെന്നതാണ് സങ്കടം. അന്യ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെ വരെ കഞ്ചാവ് വില്‍ക്കാനായി ഇതിന്റെ ഏജന്റുമാര്‍ നിയോഗിച്ചിട്ടുണ്ടെന്നു കേള്‍ക്കുന്നു.

എന്റെ നാട്ടിലേക്ക് ''തിന്മകളുടെ മാതാവ്'' വരരുത് 

അത്‌കൊണ്ട് ഒരു ശ്രദ്ധ എല്ലാവര്‍ക്കും ഉണ്ടായേ തീരൂ. എന്റെ നാട്ടിലേക്ക് ''തിന്മകളുടെ മാതാവ്'' വരരുത് എന്ന് എല്ലാവരും നിര്‍ബന്ധം പിടിക്കണം. ഹുട്ക്ക മുതല്‍ കഞ്ചാബ് വരെയുള്ള ഒന്നും തന്നെ നമ്മുടെ നാട്ടില്‍ വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ട കടമ അതത് പ്രദേശത്തുള്ള ഓരോ രക്ഷിതാവിന്റെയും കടമയായിരിക്കണം. പാന്‍ പരാഗ്, ഹന്‍സ് ഇവ വില്‍ക്കുന്ന കടക്കാരുമായി ഒരു തരത്തിലും സഹകരിക്കരുത്, അവരെ ബഹിഷ്‌കരിക്കാന്‍ നാം തയ്യാറാകണം.

പതിനായിരങ്ങളുടെ ജീവിതമാണ് മയക്കു മരുന്ന് ഉപയോഗം കൊണ്ട് നമ്മുടെ കേരളത്തില്‍ താറുമാറായിക്കൊണ്ടിരിക്കുന്നത്. അവര്‍ മാത്രമല്ല അവരുടെ കൂടെ ആരൊക്കെ വെറുതെ ചങ്ങാത്തം കൂടിയോ അവരും ഈ ചതിക്കുഴിയില്‍ വീണിട്ടുണ്ട്. ഇത് ഒരാളെ മാത്രം ബാധിക്കുന്ന വിഷയമല്ല, മറിച്ച് ആ ലൊക്കാലിറ്റിയില്‍പെട്ട മുഴുവനാളുകളെയും ഏതെങ്കിലുമൊരു തരത്തില്‍ ബാധിക്കുക തന്നെ ചെയ്യും.

കിട്ടാതെ വരുമ്പോള്‍ അക്രമ വാസന കൂടും, ഭ്രാന്ത് പിടിക്കും

മയക്കു മരുന്നിനു അടിമപ്പെട്ടാല്‍ പിന്നെ സാധാരണ ജീവിതത്തിലേക്ക് വരാന്‍ വളരെ പ്രയാസമാണ്. അത് വലിച്ചേ തീരൂ. കിട്ടാതെ വരുമ്പോള്‍ അക്രമ വാസന കൂടും, ഭ്രാന്ത് പിടിക്കും. മാതാവിനെയോ പിതാവിനെയോ സഹോദരങ്ങളെയോ അയല്‍വാസികളെയോ ആരെയും തിരിച്ചറിയാതെ വരും. ആ പതിനാലുകാരന് പോലും സ്വന്തം മാതാവിനെ തിരിച്ചറിഞ്ഞില്ലെങ്കില്‍, അതിലപ്പുറമുള്ളവരുടെ കാര്യം പറയാനുണ്ടോ ?

മക്കള്‍ കൂട്ടുകൂടുമ്പോള്‍

നാട്ടിലും നാട്ടിന് പുറത്തും മക്കള്‍ കൂട്ടുകൂടുമ്പോള്‍ അതിയായ ശ്രദ്ധ ഉണ്ടായേ തീരൂ. അവരുടെ കൂട്ടുകെട്ടിനെ കുറിച്ച് രക്ഷിതാക്കളും അയല്‍ക്കാരും നല്ല ബോധവാന്മാരായിരിക്കണം. നമ്മുടെ ഒരു കണ്ണ്‌തെറ്റല്‍ കൊണ്ട് പിന്നീട് തീ തിന്നേണ്ടി വരുന്നത് നാം തന്നെയായിരിക്കും. ഒരു ചെറിയ ''സൂചന'' കിട്ടിയാല്‍ അവരെ നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനു പകരം കൂടുതല്‍ അടുപ്പിച്ചു തെറ്റില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നമുക്കാകണം. അതും വളരെ പോസിറ്റിവായ രീതിയില്‍ ഗുണകാംക്ഷയോടു കൂടിയുമായിരിക്കുകയും വേണം. അവനവന്റെ മക്കളെയെങ്കിലും അരികില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തങ്ങളുടെ നടപ്പുശീലങ്ങളില്‍ മാറ്റം വരുത്തിയേ പറ്റൂ.

സിഗരറ്റ് ശീലം സിഗ്‌നലാണ്

സ്‌കൂള്‍ കുട്ടികള്‍ ചെറിയ ക്ലാസ് മുതല്‍ സിഗരറ്റ് ശീലം തുടങ്ങിയിട്ടുണ്ടെങ്കില്‍ അതൊരു സിഗ്‌നലാണ്, ''ആരോ ഒരാള്‍ അവനെ നോട്ടമിട്ടു തുടങ്ങിയിട്ടുണ്ട്.' കുട്ടികള്‍ ലഹരി വസ്തുക്കളുടെ രുചി നോക്കിത്തുടങ്ങുന്നത് പുകവലിയില്‍ കൂടിയാണ്. കുട്ടികളുടെ വേഷവിധാനങ്ങളും അവരുടെ താല്‍പര്യങ്ങളും ദൗര്‍ബല്യങ്ങളും നിഷ്‌കളങ്കതയും മുതലെടുത്താണ് മയക്ക് മരുന്ന് ലോബി അവരുടെ വലയില്‍ കുടുക്കുന്നത്. ഒരു കുട്ടിയെ ആരെങ്കിലും ദേഹോപദ്രവം ചെയ്താലോ ചീത്ത പറഞ്ഞാലോ അവനത് വീട്ടില്‍ വന്നു പറയാന്‍ സാധ്യത കൂടുതലാണ്, പക്ഷെ ഈ കുരുക്കില്‍ പെട്ടാല്‍ കുട്ടികളത് വീട്ടില്‍ ഒരുകാരണവശാലും പറയില്ല. മയക്ക് ലോബിയില്‍ കുടുങ്ങിയാല്‍, അബോധാവസ്ഥയില്‍ മൊബൈലിലെടുത്ത ഫോട്ടോകളും വീഡിയോകളും കുരുന്നു മനസ്സുകളില്‍ ഉണ്ടാക്കുന്ന അങ്കലാപ്പ് എന്തായിരിക്കും !

കള്ളം പറയുന്ന അമ്മമാരും സഹോദരിമാരും 

ഏറ്റവും ശ്രദ്ധ വേണ്ടത് കുടുംബത്തിലാണ്. കുടുംബ നാഥന്‍ വീട്ടില്‍ നേരത്തെ എത്തുന്ന ശീലമുണ്ടാകണം. നേരം വൈകി എത്തുന്ന മകനെ കുറിച്ച് ''അട്ടത്ത് ഉറങ്ങുന്നെന്നു'' കള്ളം പറയുന്ന അമ്മമാരും സഹോദരിമാരും വീട്ടില്‍ ഒരു വിഷവിത്ത് മുളക്കാനുള്ള മണ്ണൊരുക്കുകയാണെന്ന് ഓര്‍ക്കുക. കുടുംബനാഥന്‍ പ്രവാസിയാണെങ്കില്‍ അയല്‍വാസികളും ബന്ധുക്കളുമാണ് ആ വീടിനു താങ്ങാകേണ്ടത്. രാത്രി അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാല്‍ക്കാലികളുടെ കൂട്ടത്തില്‍ എണ്ണാനുള്ളതല്ല ഒരു മനുഷ്യ ജന്മവും, കുട്ടികള്‍ പ്രത്യേകിച്ചും. കല്ലിലും കല്‍വെര്‍ട്ടിലും കവലയിലും കടത്തിണ്ണയിലും ഇരിക്കുന്ന ശീലം അവലക്ഷണത്തിന്റെ ആദ്യ അടയാളമാണ്. എല്ലാ നേരവും, പ്രത്യേകിച്ച് രാത്രി ഭക്ഷണം കുടുംബ സമേതമാകട്ടെ.

കമ്മറ്റിക്കാർക്കും കാര്യമുണ്ട്

പള്ളിക്കമ്മിറ്റികളും അമ്പലക്കമ്മറ്റികളും തൊട്ട് നാട്ടിലെ മുഴുവന്‍ കൂടായ്മകളും ഉണര്‍ന്നേ മതിയാകൂ. മതാധ്യക്ഷന്മാരും മഹല്ലു ഭരണക്കാരും ഉണര്‍ന്നേ മതിയാകൂ. രാഷ്ട്രീയ നേതൃത്വം ഈ വഴിക്ക് ശ്രദ്ധചെലുത്തി നിയമപാലകര്‍ക്ക് കരുത്തു പകരണം. എല്ലാ മീറ്റിങ്ങിലും ഇതൊരു അജണ്ടയായി വരണം.

ലഹരി തലക്ക് പിടിച്ചപ്പോള്‍, പെയിന്റടിക്കാരന്‍ റിപ്പര്‍ കുഞ്ഞുമോന്‍ തലക്കിട്ടു ''കൊട്ടി''ക്കൊന്നത് 9 പേരെയെന്ന് വായിച്ചത് ആഴ്ചകള്‍ക്ക് മുമ്പ്. പകല്‍ പെയിന്റടി, അന്തിക്ക് പൈന്റടി, പാതിരാക്ക് കഞ്ചാവടി, അത് കിട്ടാതിരിക്കുമ്പോള്‍ ആരാന്റമ്മേടെ മക്കള്‍ക്ക് തലക്കടി എന്നതായിരുന്നു അവന്റെ രീതി തന്നെ. ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോടിനെ ഞെട്ടിച്ച റിയാസ് കൊലപാതക മുഖ്യ പ്രതിയും കഞ്ചാവടിക്കാരന്‍ തന്നെയായിരുന്നല്ലോ. മയക്ക്മരുന്ന് മനുഷ്യത്വമാണ് ഇല്ലാതാക്കുന്നത്.

പിന്നെ വാവിട്ടു കരഞ്ഞു കാര്യമില്ല

വൈകരുത്. യുവാക്കള്‍, മുതിര്‍ന്നവര്‍, അധ്യാപകര്‍, മത നേതൃത്വങ്ങള്‍, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍, വിദ്യാര്‍ഥികള്‍, കുടുംബിനികള്‍ എല്ലാവരും ഈ വിപത്തിനെതിരെ സജീവമാകുക. കൈവിട്ടു പോയാല്‍, പിന്നെ വാവിട്ടു കരഞ്ഞു കാര്യമില്ല. ലേഖന തുടക്കത്തില്‍ സൂചിപ്പിച്ച മ്ലേച്ഛസംഭവങ്ങള്‍ ഇനിയുമിനിയും വായിക്കാന്‍ പച്ചക്കരളുള്ള മനുഷ്യര്‍ക്കാവില്ല. ജാഗ്രത, കണ്ണിമ വെട്ടാത്ത ജാഗ്രത !

Monday 27 March 2017

പട്‌ല സ്മാർട്ട് സ്‌കൂൾ മിഷൻ : ഇതാ, ഇവയാണിനി ബാക്കി ആര് മുന്നോട്ട് വരും ? ഒറ്റയ്ക്കും, ഒന്നിച്ചും, പകുത്തും, പങ്കിട്ടും..

പട്‌ല സ്മാർട്ട് സ്‌കൂൾ മിഷൻ :
ഇതാ, ഇവയാണിനി ബാക്കി
ആര് മുന്നോട്ട് വരും ?
ഒറ്റയ്ക്കും, ഒന്നിച്ചും,
പകുത്തും, പങ്കിട്ടും..

സ്‌കൂൾ ഡെവലപ്പ്മെന്റ് പ്രോജക്ടിന് വേണ്ടി
അസ്‌ലം മാവില

സന്തോഷം കൊണ്ട് ചിലർ ചോദിക്കുന്നു, പിടിഎ ക്കാരേ ഇനിയും എന്തൊക്കെ പ്രോജക്ട്സാണ് നമ്മുടെ സ്‌കൂളിന് ആവശ്യമുള്ളത് ? നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്ന നിലയിൽ ചെയ്യാൻ പറ്റിയത് ? അങ്ങിനെയൊരു ലിസ്റ്റ് വൺ ബൈ വണ്ണായി കിട്ടിയാൽ ''എന്താണ് ഇനി  ചെയ്യേണ്ടത്?'' എന്ന് ആഗ്രഹിച്ചു പോകുന്നവർക്ക് ആലോചിക്കാനും അവർക്ക് ഒന്ന് പ്ലാൻ ചെയ്യാനും സാധിക്കുമെന്നാണ് ആ സംശയം ചോദിച്ചവരുടെ സദുദ്ദേശം.

ഒരു പ്രൊജക്റ്റ് മുഴുവനായും ഏറ്റെടുക്കാൻ പറ്റുന്ന സൈസല്ലെങ്കിൽ രണ്ടോ മൂന്നോ അഞ്ചോ പത്തോ  പേർക്ക് കൂട്ടായി ചെയ്യാമല്ലോ, നിർദ്ദേശം ഇങ്ങോട്ട്. YES, അതൊരു പ്രായാഗിക സജ്ജഷനാണ്.

ഇപ്പോഴും വാട്ട്സ്ആപ്പ് കൂടായ്മക്ക് പുറത്ത്  ഒരുപാട് പേരുണ്ട്. ഗൾഫിൽ ഉള്ളവരിൽ തന്നെ ചില ഏരിയകളിൽ   ഉള്ളവരുടെ സാന്നിധ്യം സിപി പോലുള്ള കൂട്ടായ്മകളിൽ വലുതായി കാണുന്നുമില്ല, ബഹ്‌റിനിലൊക്കെ പണ്ടുംപണ്ടേക്ക് തന്നെ പട്‌ലക്കാർ ഒരുപാടുണ്ട്, ഇപ്പോഴുമുണ്ട്. കുവൈറ്റ്, ഖത്തർ, ഒമാൻ താരതമ്യേന കുറവാണെന്ന് എല്ലാവർക്കുമറിയാം. പക്ഷെ അവിടെയും, ഉള്ളവർ മുഴുവനും  സന്മനസ്സുള്ളവർ തന്നെയാണ്.  ബഹ്‌റൈൻ പ്രവാസികൾക്കൊക്കെ ഒരു ഇരുത്തത്തിന് തന്നെ ഇവിടെ എഴുതുന്ന മിക്ക പ്രോജക്ടുകളിലും കൈ വെക്കാനും പറ്റും. അത് നിറവേറ്റാനും പറ്റും. മുൻകാല അനുഭവങ്ങൾ ധാരാളമുണ്ട്.

നാട്ടിലുള്ളവരായ ഉദാരമതികൾ മറ്റൊരു വിഭാഗം. അവരിലും ഈ സന്ദേശം ശരിക്കും എത്തിയിട്ടുണ്ടോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. ബോധ്യപ്പെടുത്തിയാൽ അവർ ''നോ'' പറയുമോ ? ഇല്ല. അത്കൊണ്ട് അവരെ അവരുടെ സൗകര്യം നോക്കി നേരിട്ട് കണ്ടു ബോധ്യപ്പെടുത്തണം.  പിന്നൊരു വിഭാഗം പട്‌ലയിൽ വന്നു പഠിച്ചു പോയ പട്‌ലക്കാരല്ലാത്തവരാണ്. നമ്മുടെ കണക്ക് കൂട്ടലിനപ്പുറം അവരിൽ ചിലരൊക്കെ നല്ല ഉന്നതിയിൽ എത്തിയിട്ടുണ്ടാകും.  അവരെയും കാണാമല്ലോ. ഓരോ എസ് എസ് എൽ സി ബാച്ചിനും സംഘടിക്കാം. അവരിൽ തന്നെ പെൺബെഞ്ചിനും ഒന്നിക്കാം.

ഏതായാലും ബന്ധപ്പെട്ടവരോട് സംസാരിച്ചപ്പോൾ കിട്ടിയ ഡ്രീം പ്രോജെക്ട്സ്  താഴെ കൊടുക്കുന്നു.   വിട്ടു പോയത് നിങ്ങൾക്ക്  ചേർക്കുകയും ചെയ്യാം.

സിസി ടിവി (ഹയർ സെക്കണ്ടറി )
ടേബിൾസ് & മറ്റു സൗകര്യങ്ങൾ (ഹയർ സെക്കണ്ടറി 2  ലാബിന്)
പന്തൽ & ഇന്റർലോക്ക് (ഹയർ സെക്കണ്ടറി )
ഔട്ട് ഡോർ ഫ്ളഡ് ലൈറ്റ് (ഹൈസ്‌കൂൾ ക്യാംപസ്)
ബാക്കിയുള്ള ഷെൽഫുകൾ
രണ്ടു/ മൂന്ന്  ഓവൻ (പുറത്തു നിന്ന് ഭക്ഷണവുമായി വരുന്ന മുതിർന്ന കുട്ടികൾക്ക് )
ഇൻവെർട്ടർ
സ്പോർട്ട്സ് & ഗെയിംസ്  സാമഗ്രികൾ
ഇന്റർലോക്ക് (ഹൈസ്‌കൂൾ ബാക്കിവന്നത് )
റിഫ്രഷ്മെന്റ് ഹാൾ (പൊടിമക്കൾക്ക് ഉച്ചഭക്ഷണം/ വിശ്രമം )
വാൻ വിത് ഡ്രൈവർ (പൊടിമക്കൾക്ക് )
ഗാർഡനിങ്/പൂന്തോപ്പ് ക്യാംപസ്  (ഹയർ സെക്കണ്ടറി )
ഹയർസെക്കണ്ടറി രണ്ടു ക്ലാസ്സ്മുറികൾ - ടൈൽസ് വർക്ക്
ഹയർസെക്കണ്ടറി മൂന്ന് ലാബ് - ടൈൽസ് വർക്ക്
സ്‌കൂളിൽ നിന്ന് അകലെയായി കളിമൈതാനം

The way to ‘get there’ is to ‘be there’. നമുക്കൊന്നിലേക്ക്എത്താനുള്ള വഴി ഇവിടെയൊക്കെതന്നെയുണ്ട്. ഇനി സ്വപ്‌നങ്ങൾ കാണുന്ന കാലം അടുത്ത തലമുറക്ക് വിടാം; കണ്ട സ്വപ്നങ്ങൾക്ക്  ചിറക് മുളപ്പിക്കലാണ് നമ്മുടെ ദൗത്യം. നമുക്കെല്ലാവർക്കും ഒന്നിച്ചു ശ്രമിക്കാം. അല്ലാതെ  പിന്നെ ആര് ചെയ്യും ? അടുത്ത തലമുറയോ ? come on, man  !

എല്ലായിടത്തും ഈ വിവരമെത്തിയാൽ നന്നായിരുന്നു.  എഴുത്തിൽ പാകപ്പിഴകൾ ഉണ്ടാകാം, പക്ഷെ, ഇതിലെ ആവശ്യങ്ങൾ പരിഗണിച്ചു വിഷയം എല്ലാവരും വായിക്കട്ടെ.

Saturday 25 March 2017

പട്‌ല സ്മാർട്ട് സ്‌കൂൾ മിഷൻ : ആ സഹോദരർ ഒന്നിക്കുന്നു; അവർ പഠിച്ച സ്‌കൂളിന് കളി മുറ്റം തീർക്കുന്നു ചിയേഴ്സ് എം. പി. ബ്രദർസ്


പട്‌ല സ്മാർട്ട് സ്‌കൂൾ മിഷൻ :
ആ സഹോദരർ ഒന്നിക്കുന്നു;
അവർ പഠിച്ച സ്‌കൂളിന്
കളി മുറ്റം തീർക്കുന്നു
ചിയേഴ്സ് എം. പി. ബ്രദർസ്

എല്ലാവരും ഓഫർ ചെയ്ത  ലിസ്റ്റ് വായിക്കുന്നുണ്ടല്ലോ . അതിൽ ഏതാനും ചിലത്  ശ്രദ്ധിച്ചിട്ടുണ്ടോ ? സഹോദരർ ഒരുമനസ്സായപ്പോൾ ഉണ്ടായതാണ് ആ ഓഫറുകൾ.

''ഞാൻ നൽകട്ടെ''എന്ന് പറയുമ്പോൾ ''നീയോ ? ആഹാ....സ്‌കൂളിനോ ?  അത് ശരി, വേറെ പണിയില്ലെടോ?'' എന്നല്ല പറഞ്ഞത്,  പകരം, ''നീയുണ്ടെങ്കിൽ നിന്നെക്കാളും മുന്നിൽ ഞങ്ങളുണ്ടെടാ, നിന്റെ കൂടെയുണ്ടെടാ"  എന്ന് പറയാൻ മാത്രം നല്ല സംസ്കാരവും ഉദാരമനസ്കതയും അവരെ അനുഗ്രഹിച്ചു.

അത്തരം ഓഫറുകൾ ശ്രദ്ധയിൽ പെട്ടപ്പോൾ ഇതാ ഒരു കുടുംബം കൂടി, ഒന്നിച്ചു. അവർ ഒരേ മനസ്സോടെ  പഠിച്ചസ്‌കൂളിന്റെ പടിവാതിൽക്കലെത്തുന്നു, ഓഫറുകളുടെ പെരുന്നാൾ വിശേഷവുമായി,  എം. പി. ബ്രദേഴ്‌സ്. ഒരു ഷെൽഫ്. തീർന്നില്ല, ഷട്ടിൽ കളിക്കളത്തിന് കോർട്ടും പോസ്റ്റും സാധനസാമഗ്രികളും !  അവർ കുട്ടികളുടെ മനസ്സ് കയ്യിലെടുക്കുന്നു, സൗകര്യപ്പെടുന്നവർക്ക് ഇനിയുമതെന്ത്കൊണ്ടായിക്കൂടാ ?

മറ്റുള്ളവർക്കും മാതൃകയാകട്ടെ !

27 മാർച്ച് 2017 , OFFERED
---------------------------------
തയ്യാറാക്കിയത്
HK,CH,MA & ZAID
---------------------------------
ഒരു ഷെൽഫ്  - M.P. ബ്രദേഴ്‌സ്

ഷട്ടിൽ കോർട്ട് പാക്കേജ്  - M. P. ബ്രദേഴ്സ്

----------------------------------
 ഇതിനു മുമ്പ് ലഭിച്ച ഓഫറുകളുടെ വിശദവിവരം ചുവടെ :

IRS   10,000  -എൻജിനീയർ ബഷീർ  പട്‌ല  (HighTECH Proj  C/o CP)

ഹയർസെക്കണ്ടറി ലൈബ്രറി ഹാൾ കം ലബോറട്ടറി .വിസ്‌തൃതി 20 x 30 ചതു. അടി  (ഹയർസെക്കണ്ടറി വിഭാഗത്തിന് ) Approx 10  ലക്ഷം  - കെ.എ. നാസർ & ബ്രദേഴ്‌സ്

ലൈബ്രറി ഹാൾ.  വിസ്‌തൃതി 20   x 40 ചതു. അടി (ഹൈസ്ക്കൂൾ വിഭാഗത്തിന്) Approx  estimate 6  ലക്ഷം  - അസ്‌ലം പട്‌ല

കിഡ്സ് സ്‌കൂൾ  പാർക്ക് & ഇക്കോ ഗാർഡൻ - കപ്പൽ ബ്രദർസ്
സ്‌കൂൾ കമാനം : കപ്പൽ ബ്രദേഴ്‌സ്

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 5 ക്ലാസ്സ് മുറികൾ - കണക്റ്റിംഗ് പട്‌ല
സ്പീക്കേഴ്സ് സ്റ്റാൻഡ് -  കണക്റ്റിംഗ് പട്‌ല
വാട്ടർ കൂളർ - കണക്റ്റിംഗ് പട്‌ല

ടൈലിങ് ഫ്ലോർ ഫോർ ഹൈട്ടെക്ക്‌ ക്ലാസ് റൂം  - 4 ക്ലാസ്സ് മുറികൾ - എച്ച്. കെ. ബ്രദേഴ്‌സ്
ടൈലിങ് ഫ്ലോർ ഫോർ ഹയർ സെക്കണ്ടറി സെക്ഷൻ - 2  ക്ലാസ്സ് മുറികൾ -അഷ്‌റഫ് കുമ്പള
പാർട്ടിഷൻ ഷട്ടർസ്  ഓഫ് 3 ക്‌ളാസ് റൂം & 3 ക്‌ളാസ് റൂം ടൈലിംഗ്  -   പി.എം. മുഹമ്മദ് (near GHSS  ഗ്രൗണ്ട്)

10 ബെഞ്ച് & 10 ഡെസ്‌ക് (Approx IRS 50,000 ) - ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചർ
ഇൻവെർട്ടർ FOR ഹയർസെക്കണ്ടി സ്‌കൂൾ - (Approx IRS 30,000/=)  ഒരു പൂർവ്വ വിദ്യാർത്ഥി
25 കസേര - സ്‌കൂൾ  സ്റ്റാഫ് കൗൺസിൽ
10 കസേര - ഖാദർ അരമന
10 കസേര - പട്‌ല ഹയർ സെക്കണ്ടറി അധ്യാപകർ
5   കസേര - സൂപ്പി പട്‌ല
5   കസേര - ബാവുട്ടി ഹാജി
5   കസേര - സക്കീന, പ്രസിഡന്റ് മദർ പിടിഎ
4   കസേര - DYFI പട്‌ല യൂണിറ്റ്
2   കസേര - അബ്ദുല്ല ചെന്നിക്കൂടൽ
1   കസേര  - ടി.എച്. അബ്ദുൽ റഹിമാൻ

1 ഷെൽഫ് - ഔക്കു ഹാജി , കുതിരപ്പാടി
1 ഷെൽഫ് - രാജൻ സാർ, സ്‌കൂൾ പ്രിൻസിപ്പാൾ
1 ഷെൽഫ് - അസ്‌ലം മാവില

10 സീലിംഗ്  ഫാൻ - തണലോരം
3  സീലിംഗ്  ഫാൻ  - നിസാർ ടി. എച്ച്
2 സീലിംഗ്  ഫാൻ  - പട്‌ല യൂത്ത് ഫോറം
2 സീലിംഗ്  ഫാൻ  - കരീം മൊഗർ
1 സീലിംഗ്  ഫാൻ - കെ.എച്. ഖാദർ

കർട്ടൻ & സ്റ്റേജ് ഡെക്കറേഷൻ : സംഘം ക്ലബ്ബ്
മൈക്ക് സെറ്റ് & കൊടിമരം - SSLC ഫസ്റ്റ് ബാച്ച് (1982 -83)

ഫസ്റ്റ് എയിഡ് കിറ്റ്സ് - സത്താർ പതിക്കാൽ
വെയിസ്റ്റ് മാനേജ്‌മെന്റ് പാക്കേജ്   - ഈസ്റ്റ് ലൈൻ ക്ലബ്ബ്
വാൾ ക്ളോക്ക്സ് (മുഴുവൻ ക്‌ളാസ് റൂമുകളിലും ) - സ്മാർട്ട് ബോയ്സ്, പട്‌ല

IRS   10,000  - തണലോരം, ലേഡീസ് വിംഗ്  (1987 SSC Batch) for PTA Fund
IRS     1,000  - ഇർഷാദ് S/o അബ്ദുല്ല പട്‌ല  (HighTECH Proj  C/o CP)
IRS        500    ഒരു പൂർവ്വ വിദ്യാർത്ഥി  (HighTECH Proj  C/o CP)
IRS   5,000 - അബൂബക്കർ s/o ഫക്രുദ്ദീൻ കോയപ്പാടി  (HighTECH Proj  C/o CP)
IRS   1,000 - ലത്തീഫ് കുമ്പള,  (HighTECH Proj  C/o CP)
IRS   1,000 - അറഫാത്ത് കരോടി, (HighTECH Proj  C/o CP)
IRS   1,000 - മുനീർ പി. വെസ്റ്റ്റോഡ്,  (HighTECH Proj  C/o CP)
IRS   10,000 -  അഷ്‌റഫ് ഫാർമസി  (HighTECH Proj  C/o CP)
IRS     1,000  - അബ്ദുല്ലത്തീഫ് s/o മുഹമ്മദ് (മഷൂദ് ബോംബെ)
IRS   2,000 -  ബഷീർ B.M .  (HighTECH Proj  C/o CP)
IRS   1,000 -  സമീർ K.E (HighTECH Proj  C/o CP)
IRS   1,000 -  അഷ്‌റഫ് S/o ബീരാൻ (HighTECH Proj  C/o CP)
IRS      500 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS      500 -  ഹാരിസ് ബി.എം.Hightech Proj C/o CP)
IRS      500  - മനാസ് കെ.എച് (Hightech Proj C/o CP)
IRS   1,000 -  ടി.എച്. നിസാർ  (HighTECH Proj  C/o CP)
IRS   1,000 -  മുനീർ കുമ്പള  (*N -n -D) HighTECH Proj  C/o CP
IRS   1,000 - ഷാഫി ടിവി  - HighTECH Proj  C/o CP
IRS   1,000 - ഹമീദ് ടിവി -  HighTECH Proj  C/o C
IRS   2,000 -  പി.സി. കാദർ  (HighTECH Proj  C/o CP)
IRS   1,000 -  ഷാനു പാറ  (HighTECH Proj  C/o CP)
IRS   1,000 -  അബൂബക്കർ പതിക്കാൽ  (HighTECH Proj  C/o CP)
IRS   2,000 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS   2,000 -  OLD STUDENT  (*N -n -D) HighTECH Proj  C/o CP
IRS   2,000  - AR ശ്രീബാഗിലു (Hightech Proj C/o PTA)
IRS   2,000  -  അബ്ദുൽ റഹിമാൻ ഹാജി (Hightech Proj C/o PTA)
IRS   2,000 -  റഹീം കുമ്പള   Hightech Proj C/o PTA)
IRS   2,000 -  അസീസ് ടിവി (Hightech Proj C/o CP)
IRS   2,000 - ഹാസിഫ് (s/o മർഹൂം മമ്മുച്ച)  (HighTECH Proj  C/o CP)
IRS   2,000 - അഷ്‌റഫ് തൃക്കണ്ടം  (HighTECH Proj  C/o CP)
IRS   2,000 - കാദർ മജൽ -  HighTECH Proj  C/o CP
IRS   5,000  - ഇന്ദു ടീച്ചർ     (Hightech Proj C/o PTA)
IRS   5,000  - വിനോദ് മാഷ് (Hightech Proj C/o PTA)
IRS 10,000  - അബൂബക്കർ കപ്പൽ (Hightech Proj C/o PTA)
IRS 10,000 - MICROTECH (for Interlock)
IRS 10,000  - കെ.ബി .മുഹമ്മദ് കുഞ്ഞി (Hightech Proj C/o CP)
IRS 10,000  - പി. അബ്ദുൽ കരീം (HighTECH Proj  C/o CP)
IRS 25,000  - അബൂബക്കർ S/O മർഹൂം അബ്ദുല്ല ബാവുട്ടി  (Hightech Proj C/o PTA)

പട്‌ല സ്മാർട്ട് സ്‌കൂൾ :
സദുദ്യമത്തോട് സഹകരിച്ചുകൊണ്ട്
പൂർവ്വവിദ്യാർത്ഥികൾ
സജീവം തന്നെ
 -----------------------
ഇയ്യിടെ നാമെല്ലാവരും ശ്രദ്ധിച്ച സ്റ്റാറ്റസ് .
ഒരാൾ  ചോദിച്ചു വത്രെ.
ആദ്യമായി ചവിട്ടിയപ്പോൾ വാവിട്ടു കരഞ്ഞതും
വിടപറഞ്ഞിറങ്ങുമ്പോൾ ഇരട്ടി ദുഃഖത്താൽ  മനസ്സ് നീറിയതുമായ  ചവിട്ടുപടി ?
ഉത്തരം : സ്‌കൂൾ. അതല്ലാതെ മറ്റൊരുത്തരവുമില്ല. ഉണ്ടാവുകയുമില്ല.

ആ വിദ്യാലയമാണ് നമ്മെ നോക്കുന്നത്. ഒരാവശ്യമുള്ളപ്പോൾ അവിടെപ്പഠിച്ച കുട്ടികളോട്, നമ്മോട് വിഷമം പറയുന്നത്. ചന്തവും ചേലുമുണ്ടാകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്.

അനുകൂലമായി അഭിമുഖീകരിക്കണോ ? അല്ല, മൂഡോഫായി മുഖം തിരിക്കണോ ? ചോദ്യം സ്വയം ചോദിക്കുക, നമ്മുടെ   മനസ്സാക്ഷിയോട് നാം തന്നെ ഉത്തരം പറയുക.
-------------------------------------------
പട്‌ല സ്മാർട്ട് സ്‌കൂൾ :
സദുദ്യമത്തോട് സഹകരിച്ചുകൊണ്ട്
പൂർവ്വവിദ്യാർത്ഥികൾ
സജീവം തന്നെ
 -----------------------
ഇയ്യിടെ നാമെല്ലാവരും ശ്രദ്ധിച്ച സ്റ്റാറ്റസ് .
ഒരാൾ  ചോദിച്ചു വത്രെ.
ആദ്യമായി ചവിട്ടിയപ്പോൾ വാവിട്ടു കരഞ്ഞതും
വിടപറഞ്ഞിറങ്ങുമ്പോൾ ഇരട്ടി ദുഃഖത്താൽ  മനസ്സ് നീറിയതുമായ  ചവിട്ടുപടി ?
ഉത്തരം : സ്‌കൂൾ. അതല്ലാതെ മറ്റൊരുത്തരവുമില്ല. ഉണ്ടാവുകയുമില്ല.

ആ വിദ്യാലയമാണ് നമ്മെ നോക്കുന്നത്. ഒരാവശ്യമുള്ളപ്പോൾ അവിടെപ്പഠിച്ച കുട്ടികളോട്, നമ്മോട് വിഷമം പറയുന്നത്. ചന്തവും ചേലുമുണ്ടാകാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്.

അനുകൂലമായി അഭിമുഖീകരിക്കണോ ? അല്ല, മൂഡോഫായി മുഖം തിരിക്കണോ ? ചോദ്യം സ്വയം ചോദിക്കുക, നമ്മുടെ   മനസ്സാക്ഷിയോട് നാം തന്നെ ഉത്തരം പറയുക.


പട്‌ല സ്മാർട്ട് സ്‌കൂൾ :
Join with this unprofitable-joint-venture !

------------------------------------
ഒറ്റയ്ക്ക് കൂടിയാൽ വലിയ ഒച്ചയുണ്ടാക്കാം, അതൊരു പെരുമ്പറയുടെ ഫലം നൽകില്ല. ഒറ്റയ്‌ക്കൊറ്റയ്ക്ക് വല്ലതും ചെയ്യാം സാധിച്ചേക്കും, പക്ഷെ ഒന്നായ് ചെയ്യുന്നതിന്റെ ഫലമുണ്ടാകണമെന്നില്ല. സേവനത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. ഇത് നമുക്ക് കിട്ടുന്ന സുവർണാവസരമാണ്. ഉപയോഗിക്കുക, മുറ്റത്തെ സ്‌കൂൾ മുറ്റത്തെ മുല്ലപോലെ പോലെ മണമുള്ളതാണ്, മറിച്ചു പറയുന്നത് ഒരു പഴമൊഴിക്ക് വേണ്ടി മാത്രം. ലാഭേച്ഛയില്ലാത്ത ഈ സംരംഭത്തിൽ നിങ്ങളും പങ്കാളിയാവുക .

പട്‌ല സ്മാർട്ട് സ്‌കൂൾ
തിരക്കിനിടയിലും
ഇവർ തങ്ങളുടെ
ഉത്തരവാദിത്വം മറക്കുന്നില്ല

------------------------------------
ഈ ഉത്തരവാദിത്വം കയ്യൊഴിയാനുള്ളതല്ല. കയ്യെടുക്കാനുള്ളതല്ല, ഏറ്റെടുക്കാനുള്ളത്, ഏറ്റു പിടിക്കാനുളളത്. അവനവനു പറ്റാവുന്നത്  ആത്മാർത്ഥമായി തന്നു സഹകരിക്കുന്നു. പഠിച്ച സ്‌കൂളിനോടുള്ള സ്നേഹം, പഠിക്കാൻ പോകുന്ന കുട്ടികളോടുള്ള സ്നേഹം. അത് മാത്രമേ ഈ ഉദ്യമത്തോട് സഹകരിക്കുന്നവർക്കുമുള്ളൂ.

Share this to all , let them also be part of this Fund Raising Campaign

പട്‌ല സ്മാർട്ട് സ്‌കൂൾ :
തണലോരം, ലേഡീസ് വിംഗ്
(1987, പത്താം ക്‌ളാസ്സ്‌ ബാച്ച് )
മാതൃകയാകുന്നു

ഒരുമയ്ക്കുള്ള ഗുണമൊന്ന് വേറെ തന്നെ. ഒറ്റയ്ക്കൊറ്റയ്ക്ക് ഒരു ടാർജറ്റ് പൂർത്തിയാക്കാൻ എല്ലാവർക്കും പറ്റിയെന്ന് വരില്ല. ഒറ്റയ്ക്കുള്ള കോൺട്രിബ്യൂഷൻ ഒരിക്കലും ചെറുതുമല്ല. പക്ഷെ ഒരു കൂട്ടമാകുമ്പോൾ ഒരു നല്ല ടാർജറ്റ് മീറ്റ് ചെയ്യാൻ പറ്റും. വലിയ ഫലവുമത് കൊണ്ടുണ്ട്.



ഇവിടെ നമ്മുടെ സ്‌കൂളിലെ എസ് എസ് എൽ സി / എസ് എസ് സി ബാച്ചുകൾ ഒന്നിച്ചു മാതൃക കാണിച്ചത് നിങ്ങൾ കഴിഞ്ഞ വര്ഷം കണ്ടതാണ്, തണലോരം. ബക്കർ മാഷെ പോലുള്ള ഓർഗനൈസിംഗ് ചാമ്പ്യന്മാരുടെ പഴുതില്ലാത്ത ഗൃഹ പാഠവും നാസർ താസപോലുള്ളവരുടെ തളരരുത്ഞ ങ്ങളും കൂടെയുണ്ടെന്ന തലോടലുമായപ്പോൾ  ആ തണലോരത്തിനു സൗന്ദര്യവും സൗരഭ്യവും വന്നു.  അന്നവർ സ്‌കൂളിനെ ഏൽപ്പിച്ചത് തെറ്റല്ലാത്ത ഒരു സംഖ്യ. സ്മാർട്ട് സ്‌കൂൾ മിഷന് ആദ്യം കൈപൊക്കി ഓഫർ നൽകിയവരിലും തണലോരത്തെ കണ്ടു. ഇതാ അവരിലെ പെൺബെഞ്ചും ഓഫറുമായി ഇന്നലെയെത്തി. പന്തീരായിരം പട്‌ല സ്‌കൂൾ ഹൈട്ടെക്ക് മിഷന്. എല്ലാ ബാച്ചുകാരും കാണുന്നുണ്ടല്ലോ !

-------------------------------------------
2 raz 2 mahmud 0.5 c/o raz invert zah


Friday 24 March 2017

ഒരു പ്രസംഗവും ലിറ്റ്മസ് ടെസ്റ്റും / അസ്‌ലം മാവില

ഒരു പ്രസംഗവും
ലിറ്റ്മസ് ടെസ്റ്റും

അസ്‌ലം മാവില

''ചില വായാടികളെ കാണാറില്ലേ ? അവർ ആവശ്യമില്ലാത്തതിന് സംസാരിക്കും . ഒരാവശ്യം വരുമ്പോൾ കാണുകയുല്ല. ആ ആവശ്യം സന്മനസുകൾ ചേർന്ന് നിറവേറ്റുന്നുവെന്നറിഞ്ഞാൽ അതിനിട്ടു പരോക്ഷമായി പാരയും പണിയും; ആ പപ്പാര വർകൗട്ടാകില്ലെന്നറിയാം,  എന്നാലുമൊരു  സുഖം കിട്ടാൻ ഒരു  ശ്രമം നടത്തും. അതുമായില്ലെങ്കിൽ മനസ്സ് കൊണ്ട് പ്രാകി പ്രാകി നേരം വെളുപ്പിക്കും.  ഇവരെ കരുതിയിരിക്കുക. ഇവരെ തിരിച്ചറിയാൻ എളുപ്പമാണ്. അവർ  പണിതാൽ  പൊൻചട്ടി, മറ്റുള്ളവരുടെ പ്രയത്നം മൺചട്ടിയല്ല; പിന്നെയോ മാരണച്ചട്ടിയും. ഈ സ്വഭാവം തലയിൽ പേറി നടക്കുന്നവരെ തിരിച്ചറിഞ്ഞാൽ അജ്ജാതിയെന്ന് കണക്ക് കൂട്ടിക്കൊള്ളുക. ഏതെങ്കിലുമൊരിക്കൽ ഈ ദുസ്വഭാവം നിങ്ങളോരുത്തരെയും കീഴടക്കിയിരിക്കും. ഇല്ലേ ? എങ്കിൽ നിങ്ങളൊരു അസാധാരണ മനുഷ്യനാണ്, an extra ordinary personality ''

കഴിഞ്ഞ വെള്ളിയാഴ്‌ച  യാമ്പുവിലെ ഒരു സാംസ്കാരിക സദസ്സിൽ കേട്ട പ്രസംഗത്തിൽ നിന്ന്. കേട്ടവരൊക്കെ തരിച്ചിരുന്നു. ചിലർ ചിലരെ നോക്കുന്നു. വേറെ ചിലർ വാ പൊത്തുന്നു. മറ്റുചിലരുടെ മുഖം വിളറുന്നു. ചിലർ ആസ്വദിച്ചതായി വരുത്തിത്തീർക്കുന്നു. ആരിഫ് സൈനിന്റെ പിതാവിന്റെ പ്രയോഗം കടമെടുത്താൽ ചിലർക്ക് സൈക്കിളിൽ നിന്ന് വീണ ഒയഞ്ഞ ചിരിയും !

''ആരും അങ്ങോട്ടുമിങ്ങോട്ടും നോക്കണ്ട; അവനവനെ നോക്കുക. അവനവന്റെ മനസ്സിലേക്ക് നോക്കുക. ഞാൻ എന്നെ നോക്കുന്നു.'' കൃത്യം പതിനാല് മിനിട്ട മാത്രമുണ്ടായിരുന്ന  ആ പ്രസംഗം തീർന്നത് അങ്ങിനെ. വളരെ സരസമായി നടത്തിയ ആ പ്രസംഗത്തിനു വിരാമമിടുമ്പോൾ  പെരുമഴ പോലെ കയ്യടി !

''സോഷ്യൽ മീഡിയ കൂട്ടായ്മകളിലെ വിലങ്ങുതടികളും  അരുതായ്കകളും '' എന്നതായിരുന്നു വിഷയം. ഒരു കൗതുകത്തിന്റെ പുറത്താണ് അവിടെ കേൾവിക്കാരനായെത്തിയത്. അതും മറ്റൊരു ഓപ്‌ഷൻ അന്നില്ലാത്തത് കൊണ്ടു ആ ചെറിയ ധന്യമായ സദസ്സിൽ ഒരാളാകാൻ സാധിച്ചു.

ഒന്നും പറയാനില്ല. കണ്ണാടിപോലെ തോന്നേണ്ട വാക്കുകൾ. പല്ലുതുടക്കുന്ന ബ്രഷ് തൂക്കുന്നിടത്ത് ചില്ലിട്ടു തൂക്കേണ്ട ഒന്നായി തോന്നിയത്. സ്വയമൊന്ന് അളക്കാൻ, തൂക്കാൻ, തുറിച്ചു നോക്കാൻ പറ്റിയത്. ''ഒക്ക്വല്ലോ ഇത് ഓനെന്നെ'' എന്നതിന് പകരം ''ഇത് എന്നെ തന്നെ, എന്നെ മാത്രമെന്ന്'' ഉദ്ദേശിക്കാനും കരുതാനും ഉടനെ സ്വഭാവം മാറ്റാനും പറ്റിയ കഷായപ്പൊടി.കുഞ്ഞുണ്ണി മാഷിന്റെ ഭാഷയിലെ  ''നല്ലൊരു ചൂല്''.

ഇതിവിടെ പോസ്റ്റുന്നു. എനിക്ക് നോക്കാനും എന്നെ  തിരുത്താനും. എല്ലവർക്കും നല്ല രാവിലെ നേരുന്നു. നല്ല മുഴുനീളപ്പകലും !

Thursday 23 March 2017

തൈക്ക്വണ്ടോ നമ്മുടെ സ്‌കൂളിലും ഒരു കായിക ഇനമാകുമ്പോൾ / അസ്‌ലം മാവില

തൈക്ക്വണ്ടോ നമ്മുടെ സ്‌കൂളിലും
ഒരു കായിക ഇനമാകുമ്പോൾ

അസ്‌ലം മാവില

Martial Arts എന്ന് പറഞ്ഞാൽ ആയോധന കല. അവിടെ വാളും പരിചയും കുന്തവും കുടച്ചക്രവുവൊന്നുമില്ല . നിരായുധ പ്രതിരോധം. ചൈനീസ് ആയോധനകലയും കരാട്ടെയും പരസ്പരം സമ്മേളിച്ച, ജനകീയ  സമ്മിശ്ര ആയോധന കലയാണ്  Taekwondo. പത്തേഴുപത് വർഷത്തെ പ്രായമേ തൈക്ക്വണ്ടോക്കുള്ളൂവെങ്കിലും   നമ്മുടെ പട്‌ലയിൽ പോലും ഇത് എത്തിക്കഴിഞ്ഞുവെന്നത് അതിന്റെ ജനകീയതയുടെ നല്ല ഉദാഹരണമാണ്.

തെക്കൻ കൊറിയയിൽ പട്ടാളക്കാർ പരിശീലിച്ചു തുടങ്ങി പിന്നെ പിന്നെ സിവിലിയൻസിലേക്ക് അതെത്തി. 1950 കളിലാണ് ഇതിന്റെ തുടക്കം. ഇതിന്റെ ആദ്യത്തെ പേര് Tae Soo Do എന്നായിരുന്നു. SU ന്റെ സ്ഥാനത്ത് KWO ഫിറ്റ് ചെയ്തു. SU means HAND , KWO meant by  FIST. ഒരുമാതിരി മുഷ്ടി  ചുരുട്ടി, കയ്യും കാലും കൊണ്ട് പഞ്ഞിക്കിടുക എന്നാണ് തൈക്ക്വണ്ടോ എന്ന് പറഞ്ഞാൽ തന്നെ.  1988 മുതൽ ഒളിമ്പിക്സിലിത്  പ്രദർശന ഇനമാണ്. 2000 മുതൽ തൈക്ക്വണ്ടോ ഒളിമ്പിക്സിൽ മത്സരം ഇനമാക്കി, 2010 കോമൺവെൽത് ഗെയിമ്സിലും സ്ഥാനം പിടിച്ചു. അത്കൊണ്ട് ഈ വെറൈറ്റി  ആള് ചില്ലറക്കാരനല്ല എന്നർത്ഥം. ആകെ  രണ്ടു ആയോധനകലകളാണ് ഇന്ന് അന്താരാഷ്‌ട്ര മത്സരയിനങ്ങളിൽ ഉള്ളത്, രണ്ടാമത്തേത് ജൂഡോ.

(നമ്മുടെ കളരിപ്പയറ്റൊക്കെ എന്നേ ഒളിമ്പിക്സിൽ കയറിപ്പറ്റേണ്ട കാലം കഴിഞ്ഞു പോയി, അതിനു മാത്രം മൂള നമുക്കില്ലാത്തതിന് കൊറിയക്കാരെയോ ചൈനക്കാരെയോ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ. എല്ലാ കാലത്തും നമ്മുടെ  ഭരണാധികാരികൾ സ്പോർട്സ് & ഗെയിംസ് പച്ചപ്പിടിപ്പിക്കാനായിരുന്നില്ല നോക്കിയിരുന്നത്, മറിച്ചു അതിന്റെ പിൻബലത്തിൽ എങ്ങിനെ കുഞ്ചിക സ്ഥാനങ്ങളിൽ ''മ്മടെ'' നാലാളെ തിരുകിക്കയറ്റാമെന്നും ടി.എ യും ഡി ഏ യും ഏത് വഴിയിൽ  അടിച്ചെടുക്കാമെന്നുമായിരുന്നല്ലോ.)

ഈ ആയോധന കലയുടെ സൗന്ദര്യവും സജീവതയുമെന്ന് പറയുന്നത് തന്നെ  അതിന്റെ ചടുലതയും ചുറുചുറുക്കുമാണ്. ജൈവ സാങ്കേതികതയും ന്യോട്ടോണിയൻ ഊർജ്ജതന്ത്രവും ചൈനീസ് ആയോധനകലയും തൈക്ക്വണ്ടോയിൽ കാണാം. ഫാർഈസ്റ്റ് രാജ്യങ്ങളിൽ തൈക്കിളവന്മാർ വരെ ഇതിന്റെ ആശാന്മാരാണ്. ജനറൽ Choi Hong Hi പോലെയുള്ളവർ ഈ ആയോധന കലക്ക് ക്‌ളാസിക്കൽ നിർവ്വചനം മാത്രമല്ല ശാസ്ത്രീയ പ്രായോഗികത കൂടി നൽകുന്നതിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്.

നമ്മുടെ സ്‌കൂളിലെ പെൺകുട്ടികൾ ഇനി മെഡൽ നേടാനല്ലെങ്കിൽ  സ്വരക്ഷയ്ക്ക് വേണ്ടിയെങ്കിലും തൈക്ക്വണ്ടോ പഠിക്കട്ടെ. ഇപ്പോൾ തന്നെ 40 കുട്ടികളുണ്ട്. വരും വർഷങ്ങളിൽ അതിന്റെ എണ്ണം കൂടുകയേയുള്ളൂ. കുട്ടികളിൽ   മാനസികസമ്മർദ്ദം കുറക്കാനും സുരക്ഷാബോധമുണ്ടാക്കാനും അപകര്ഷതാബോധമൊഴിവാക്കാനും തീർച്ചയായും ഈ ആയോധന കല കാര്യമായ  പങ്ക് വഹിക്കും. അങ്ങിനെത്തന്നെയാകട്ടെ. ഉമ്മമാർ കുട്ടികളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കരുത് എന്നർത്ഥം.

ഏത് ആയോധനകലയുടെയും ആത്മാവ് കുടികൊള്ളുന്നത് അച്ചടക്കം, സഹനശക്തി , കരുത്ത് (discipline, endurance and stamina) എന്നിവയിലാണ്. തൈക്ക്വണ്ടോ പിള്ളേർ എപ്പോഴുമതോർക്കുക. ഭാവുകങ്ങൾ !

മർഹൂം കോഹിനൂർ അമ്പാച്ച / അസ്‌ലം മാവില

മർഹൂം കോഹിനൂർ അമ്പാച്ച

അസ്‌ലം മാവില

അങ്ങിനെ പറഞ്ഞാലേ അദ്ദേഹത്തെ എല്ലാവർക്കുമറിയൂ. കുന്നിൽ മമ്മദുൻചാന്റെ മക്കളിൽ അവസാനത്തെ ആളും അല്ലാഹുവിന്റെ വിധിക്കുത്തരം നൽകി. ഇന്നാലില്ലാഹ്

കുന്നിൽ മമ്മദുൻചാനെ അറിയുന്ന പഴയ തലമുറതന്നെ ഇപ്പോഴുണ്ടോന്നറിയില്ല. അനീച്ചാന്റെ  മമ്മുച്ചാക്കൊ ബഷീറിന്റെ ഉമ്മാക്കോ മറ്റോ ഓർമ്മ കാണുമായിരിക്കും. ആദ്യത്തെ പട്‌ലക്കാരിൽ ഇവരുടെ കുടുംബമുണ്ട്. ആറ് പെൺമക്കളും ഒരു ആണുമടങ്ങിയ കുടുംബമായിരുന്നു. ആ ഒറ്റമകന്റെ മക്കളാണ് കോഹിനൂർ അമ്പാച്ചയും അദ്ദേഹത്തിന്റെ സഹോദരരും - മൂന്ന്  പെണ്ണും നാല് ആണും.  ഉപ്പ ഇവരെ എനിക്ക് പരിചയപ്പെടുത്തിയത്, they belong to our  second cousins family എന്നാണ്,  ഉമ്മമാന്റെ അമ്മാവന്റെ മക്കൾ.

പഴയ മില്ല് ഉള്ള ഭാഗത്തായിരുന്നു അവരുടെ തറവാട് വീട്.   അതിനു മുമ്പ് അവരുടെ കുടുംബം പട്‌ലയിൽ  എവിടെയായിരുന്നു താമസമെന്ന്  എനിക്ക് അറിയില്ല.  മക്കളിൽ മൂന്ന് പേരും പുറം നാട്ടിൽ പോയി. പക്ഷെ ആരും പെറ്റ നാടിന്റെ കണ്ണി വിട്ടില്ല. വിറ്റ് പെറുക്കി പോവുകയും ചെയ്തില്ല. സ്വത്തവർ ദാനമായി നൽകി. മദ്രസ്സയും മസ്ജിദും ആ ഉദാരമതികൾ വഖഫ് ചെയ്ത സ്ഥലത്താണ് എന്നത് നമ്മുടെ ഓർമ്മയിൽ എപ്പോഴുമുണ്ടാകും.  അവിടം സുജൂദ് ചെയ്യുന്ന കാലം വരെ, അവിടം കുട്ടികൾ പഠിചിറങ്ങുന്ന കാലം വരെ  പ്രവാഹം വറ്റാത്ത (ജാരിയായ) സ്വദഖയായി    അവയവരുടെ നന്മയുടെ താളുകളിൽ രേഖപ്പെടുത്തിക്കൊണ്ടേയിരിക്കും.  നന്മയുള്ള മനുഷ്യർ അങ്ങിനെയാണല്ലോ  മനുഷ്യമനസ്സുകളിൽ തലമുറതലമുറകളായി ഇടം പിടിക്കുന്നത്.

മുൻ പഞ്ചായത്തംഗം മർഹൂം  ജി. അബ്ദുൽ ഖാദർ ഹാജി, മർഹൂം കാസർകോട് അബ്ദുല്ലകുഞ്ഞി , മർഹൂം ജി. മൊയ്തീൻ കുഞ്ഞി ഇവരാണ് അമ്പാച്ചന്റെ ജേഷ്ഠാനുജന്മാർ. വേറെ മൂന്ന് സഹോദരിമാരും. ഒരു സഹോദരി പുത്രനാണ് സാമൂഹ്യപ്രവർത്തകനും മാംഗ്ലൂരിലെ  നിറഞ്ഞ സാന്നിധ്യവുമായ  മംങ്ങലാരം ഔക്കന്ച്ച എന്ന് പറയുന്ന ജി. അബൂബക്കർ സാഹിബ്.

കുന്നിലെ മമ്മദുൻചാക്ക്കുതിരവണ്ടി ഉണ്ടായിരുന്നു പോൽ. അതുകൊണ്ടാണോ എന്നറിയില്ല,   പൊതുവെ അദ്ദേഹത്തിന്റെ ആണ്മക്കൾ എല്ലാവരും  വാഹനങ്ങളുടെ തോഴന്മാരാണ്. മോൻച്ച ഒഴികെ എല്ലാവര്ക്കും ബസ്സുകൾ.  അസ്‌ലം, പട്‌ല, കോഹിനൂർ പേരുകളിൽ ബസ്സുകൾ ആരും മറക്കില്ലല്ലോ. ദീർഘ ദൂര ബസ്സുകളോടാണ് അമ്പാചാക്ക് പ്രിയം. കാസർകോട് - മുംബൈ റൂട്ടിൽ ഓടുന്ന കോഹിനൂർ ബസ്സുകൾ ഞങ്ങളൊക്കെ കോളേജിൽ പഠിക്കുന്നകാലത്ത് പട്‌ലയുടെ വലിയ വിശേഷങ്ങളായി കൂട്ടുകാരോട് എണ്ണിപ്പറയാറുള്ള ഒന്നായിരുന്നു.

കഷണ്ടി മുഴുവനായി  കയറിയ തലയും പുഞ്ചിരിക്കുന്ന മുഖവും മംഗലാപുരംചുവ കടമെടുത്ത സംസാരവും , അമ്പാച്ചാനെ ആരും അത്രപെട്ടെന്ന് മറക്കില്ല. ആജാനുബാഹുവായ മനുഷ്യൻ. ഇന്സൈഡ് ചെയ്ത് പാന്റ്സും ഷർട്ടിലുമാണ് അദ്ദേഹത്തെ ഞാൻ നാട്ടിൽ കണ്ടിട്ടുള്ളത്. കുറച്ചു കാലമായി അസുഖ ബാധിതനായി കിടപ്പിലുമായിരുന്നു. അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി അദ്ദേഹം ഇന്ന് വിടപറഞ്ഞു, ഇന്നാ ലില്ലാഹ് ....