Sunday 24 April 2016

നിരീക്ഷണം / വരുന്നു പരീക്ഷാ ഫലങ്ങൾ പതറിയവരെ നമുക്ക് ആശ്വസിപ്പിക്കാം/ അസ്‌ലം മാവില

അസ്‌ലം മാവില

http://www.kasargodvartha.com/2016/04/exam-results-and-students.html
ഇനി വരുന്നത് പരീക്ഷാ ഫലപ്രഖ്യാപന ദിവസങ്ങളാണ്‌. ജയിക്കുമോ ഇല്ലയോ എന്ന് എഴുതിയവർക്കൊക്കെ ഏകദേശ ധാരണയുണ്ട്.  എത്ര ശതമാനം മാർക്ക്  ലഭിക്കും,  E ഗ്രേഡ് മുതൽ A + വരെ ഏതൊക്കെ വിഷയങ്ങളിലാണ്കിട്ടാൻ സാധ്യത  - ഇതൊക്കെ കുട്ടികൾക്ക് നല്ല തിട്ടവുമുണ്ട്. അത്യാവശ്യം പുസ്തകത്തിന്റെ ഏഴയലത്ത് പോയവനൊക്കെ രക്ഷപ്പെടട്ടെ എന്ന ലിബറൽ സമീപന രീതിയാണ് ഇയ്യിടെ മാർക്കിടുന്നവരിലും കണ്ടു വരുന്നത്.  അത്കൊണ്ട് ചെറിയ ഗൃഹപാഠം ചെയ്തവരൊക്കെ കടമ്പയും കടക്കും.

ഇതൊക്കെ ഉണ്ടായിട്ടും, ഒന്നും ശ്രദ്ധിക്കാതെ,  പഠിക്കാതെ തേരാപാരാ നടന്ന്, ഓശാരത്തിനു കുറെ മാർക്കും  പ്രതീക്ഷിച്ചു  റിസൾട്ട്‌ വരുമ്പോൾ ''കടുംകൈ'' ചെയ്യുന്ന ചില പോയത്തക്കാർ ഉണ്ട്. നാടുവിടുക,  ആറ്റിൽ ചാടുക,  മുങ്ങി നടന്ന് വല്ല തട്ടുകടകളിലോ മറ്റോ സപ്ലൈ പണിക്ക് നിന്ന് വീട്ടുകാരെ ടെൻഷനടിപ്പിക്കുക,  റെയിൽവേ ജോലിക്കാർക്ക് പണി കൊടുക്കുക ഇങ്ങനെ കുറെ കലാപരിപാടികൾ.

പരീക്ഷ കഴിഞ്ഞു വരുന്ന മക്കളുടെ ബടൽസ് കേട്ടും അത് കണ്ണടച്ചു വിശ്വസിച്ചും ''ഡൂൺ സ്കൂളി''ൽ ഹയർ സ്റ്റഡിക്ക് വേണ്ടി  സീറ്റ് ബുക്ക് ചെയ്ത്, അവസാനം  ഫലം വരുമ്പോൾ നക്ഷത്രമെണ്ണുന്ന രക്ഷിതാക്കളും കൂട്ടത്തിൽ ഇല്ലാതില്ല;  അവരാണ് കൂടുതൽ  എന്ന് പറയുന്നതാണ് ശരി. ഒരു പക്ഷെ ഇത് എല്ലാവരുടെയും  കണക്കുകൂട്ടലിനുമപ്പുറമായിരിക്കും.

നന്നായി ഹോം വർക്ക് ചെയ്ത് പരീക്ഷ എഴുതിയവർക്കൊക്കെ നല്ല മാർക്ക് കിട്ടും. അതുറപ്പ്‌. അല്ലാതെ കറക്കി കുത്തി ജയിക്കാൻ ഇത് objective type പരീക്ഷണമല്ലല്ലോ. മോഡൽ പരീക്ഷയ്ക്ക് എഴുതി കിട്ടിയ മാർക്ക് എല്ലാവരുടെയും  മുമ്പിലുണ്ട്. അപ്പപ്പോൾ സ്കൂളിലും കോളേജിലും  പോയോ, വിളിച്ചു ചോദിച്ചോ മക്കളുടെ പഠന നിലവാരം അറിഞ്ഞവരാരും തന്നെ ടെൻഷൻ അടിക്കാനോ മക്കളെ പ്രാകിപ്പറയാനോ നിൽക്കില്ല. മക്കൾളുടെ  കപ്പാസിറ്റിയും ലിമിറ്റും ഇത്രയൊക്കെ തന്നെയുള്ളൂവെന്ന് അവർക്ക് നന്നായി അറിയാം.

പ്രശ്നം വരുന്നത്,  അവനവന്റെ മാർക്ക് പറയാതെ അടുത്തിരിക്കുന്നവന്റെ മാർക്കും പറഞ്ഞു കാലാകാലം മാതാപിതാക്കളെ പറ്റിക്കുന്നവർക്കും, ഈ ''സ്മാർട്ട് ബോയ്സ്’’ (ഗേൾസ്‌) പറഞ്ഞത് ശരിയോന്നു അന്വേഷിക്കാൻ പോലും  സ്കൂൾ മുറ്റത്തു പോകാതെ,  തിരക്ക് പിടിച്ച ജീവിതം നയിക്കുന്നവർക്കുമാണ്.  (‘’വാടക എളേപ്പ/അമ്മാവൻമാർ’’ എല്ലാ നാട്ടിലും യഥേഷ്ടം ''അവൈലബിൾ'' ആയത് കൊണ്ട് അധ്യാപകർക്കും ഈ ‘’അതിസാമർഥ്യക്കാരു’’ടെ  ഏർപ്പാടു പെട്ടെന്ന് തിരിച്ചറിയാൻ പറ്റിയെന്നും വരില്ല.

കഴിഞ്ഞത് കഴിഞ്ഞു. എല്ലാവരും ഫലപ്രഖ്യാപനം കാത്തിരിക്കുക. SSLC  ഫലം കഴിഞ്ഞാൽ പിന്നാലെ ഒരു പാട് പരീക്ഷകളുടെ ഫലങ്ങൾ വരാനിരിക്കുന്നു.  കുട്ടികളും രക്ഷിതാക്കളും വല്ലാതെ ‘’എക്സൈറ്റഡ്‌’’ ആകാതിരുന്നാൽ മതി. മക്കളെ ഇപ്പോൾ തന്നെ സമാധാനിപ്പിക്കുക.  അവരുടെ കൂടെ നിന്ന് ധൈര്യം നൽകുക.  ഇത് അവസാനത്തെ പരീക്ഷയൊന്നുമല്ലല്ലോ. ഇനിയും ഒരുപാട് അവസരങ്ങൾ അവർക്കുണ്ട്.  മാർക്ക് കുറഞ്ഞത് കൊണ്ട് ലോകാവസാനം ജൂൺ മാസത്തിലൊന്നുമുണ്ടാകില്ല. വളരെ കൂളായി കുട്ടികളുടെ ഭയം മാറ്റുക. അതോടെ മക്കളും ശാന്തരാകും. അവർക്കും പരീക്ഷാഫല പേടി കുറഞ്ഞു കിട്ടും. ഇനിയുള്ള പരീക്ഷകളിൽ കുറച്ചു സീരിയസാകാൻ നിർദ്ദേശിക്കാം.

രക്ഷിതാക്കൾ ഒരുപടി കൂടി  മുന്നോട്ട് വരാൻ തയ്യാറാകണം.  തോറ്റാൽ  മക്കൾക്കു പരീക്ഷ വീണ്ടുമെഴുതാനുള്ള സാഹചര്യമുണ്ടാക്കി കൊടുക്കുക. മാർക്ക് അൽപം കുറഞ്ഞാൽ വീണ്ടുമെഴുതാൻ പ്രോത്സാഹിപ്പിക്കുക (അങ്ങിനെ ഒരു ഓപ്ഷൻ ഉണ്ടെങ്കിൽ).  തോറ്റാലും  മാർക്ക് കുറഞ്ഞാലും   കുറെ ആഴ്ചകൾ കുടുംബത്തിലെ ‘’ഔദ്യോഗിക മരമണ്ടനാ’’ക്കാനുള്ള ശ്രമങ്ങൾക്കൊന്നും രക്ഷിതാക്കൾ നിൽക്കരുത്. ഉന്നത വിദ്യാഭ്യാസത്തിനു ആദ്യത്തെ അല്ലോട്ട്മെന്റിൽ തന്നെ കുട്ടികളുടെ പേര് വന്നിലെങ്കിൽ അതിന്റെ പേരിൽ  ''കൂക്കലും ബിളി''യും കുറക്കുക. തൊട്ടടുത്ത അല്ലോട്ട്മെന്റ് പിന്നെയും ബാക്കിയുണ്ടല്ലോ.

ഒരു കുസൃതി ഇന്ന്  സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസിട്ടത്  എനിക്ക് എന്തോ പ്രയാസം ഉണ്ടാക്കി  - ‘‘കടലോളം പഠിക്കാനുണ്ട്. തൊട്ടിയോളം പരീക്ഷയ്ക്ക് വന്നു;  ഒരു കുഞ്ഞുകുപ്പി എഴുതി. അപ്പോൾ സ്വാഭാവികമായും മാർക്കൊക്കെ ഞങ്ങൾക്ക് എത്രത്തോളം ഉണ്ടാകുമെന്ന് രക്ഷിതാക്കൾ മനസ്സിലാക്കണ്ടേ?  കോര്‍പറേഷന്‍ പൈപ്പിലെ വെളളം പോലെ.... ഒരു തുളളി.....രണ്ട് തുളളീ..... മടുത്തു.... ഈ വിദ്യാര്‍ത്ഥി ജീവിതം....’’

കാലിടറിയവരാണ് ജീവിതത്തിലെ പരുക്കൻ യാഥാർഥ്യങ്ങളെ പക്വതയോടെ ഉൾക്കൊണ്ടിട്ടുള്ളത്‌.. അത് കൊണ്ട് എന്റെ ആശംസയും ആശ്വാസവചസ്സുകളും  പരീക്ഷയിൽ പതറിയവർക്കാണ്, അതും അഡ്വാൻസായി.   ജയിച്ചവരെ  കെട്ടിപ്പിടിക്കാനും അനുമോദനങ്ങൾ കൊണ്ട് മൂടാനും  ഇവിടെ ഒരു പാട്പേർ ഉണ്ടല്ലോ; ഉണ്ടാകുമല്ലോ.

http://www.kasargodvartha.com/2016/04/exam-results-and-students.html

Monday 18 April 2016

ഓർമ്മ / ഉപ്പ / അസ്‌ലം മാവില

ഓർമ്മ  / ഉപ്പ / അസ്‌ലം മാവില

ഉപ്പയെക്കുറിച്ചുള്ള  ഓർമ്മകൾ കടലോളം വലുതാണ്‌........
ഇടറുകയും പതറുകയും ചെയ്യും,  ഓർമ്മ വരുമ്പോൾ .....
ഞാൻ അറിയാതെ കുഞ്ഞാകും, എന്റെ പ്രായം പോലും മറന്നു പോകും...

ഹിജ്റ 1419, ചെറിയ പെരുന്നാൾ കഴിഞ്ഞു; ഞങ്ങൾ കേട്ട പെരുന്നാൾ ഖുതുബയൊക്കെ ഉപ്പ ചോദിച്ചു കൊണ്ടേയിരുന്നു. ഉപ്പയുടെ ഓർമ്മ വെച്ച കാലം മുതൽ ഒരു പക്ഷെ ഉപ്പയ്ക്ക് പോകാൻ പറ്റാത്ത ആദ്യത്തെ പെരുന്നാൾ നമസ്കാരം. അത് നഷ്ടപ്പെട്ടതിന്റെ വേദന ആ കണ്ണുകളിൽ തളം കെട്ടിയിട്ടുണ്ട്.  ഉപ്പ തിരിഞ്ഞു തലവെച്ചത് ഒരു പക്ഷെ അത് ഞങ്ങൾ കാണരുതെന്ന് കരുതിയാകാം.... വേദനകൾ എപ്പോഴും ഞങ്ങളിൽ നിന്ന് മറച്ചു വെക്കാൻ ഉപ്പ എപ്പോഴും ശ്രമിച്ചിരുന്നു, അന്നും ഉപ്പ ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞു !

മുപ്പതിൽ അധികം കൊല്ലക്കാലം കച്ചവടം ചെയ്തിരുന്ന മധൂരിലുള്ള കടയുടെ താക്കോൽ  അതിന്റെ ഉടമയ്ക്ക് തിരിച്ചു നൽകാൻ ഉപ്പ ഞങ്ങളോട് പറയുന്നത് മരണത്തിനു പത്തു ദിവസങ്ങൾ മുമ്പ്....

അനന്തരാവകാശവിഷയം പറഞ്ഞു ''നീ നീതി ചെയ്യു''മെന്ന് ഉറപ്പുണ്ടെന്ന് പറയുന്നതും ഏതാനും ദിവസങ്ങൾക്ക് മുമ്പ്.....

വെറ്റിലയും പുകയിലയും  ചവച്ചിരുന്ന ഉമ്മയോട്  ഇനിയവ തൊട്ടുപോകരുതെന്ന് നിർബന്ധ രൂപത്തിൽ  പറയുന്നതും ....

മൂത്ത പെങ്ങളുടെ അഭിപ്രായത്തിന് അർഹിക്കുന്ന പരിഗണന നൽകി മാത്രമേ എന്ത് വിഷയത്തിലും   ഒരു തീരുമാനമുണ്ടാകൂ എന്ന് നിർദ്ദേശിക്കുന്നതും... എല്ലാം ദിവസങ്ങൾക്ക് മുമ്പ്.

അറിയുന്നത് മാത്രം  പറഞ്ഞു കൊടുക്കുക, അറിയാത്തത്  വായിച്ചും കേട്ടുമറിയാൻ ശ്രമിക്കുക. നമ്മുടെ കുടുംബം അധ്യാപകരുടെതാണ്. ഉപ്പ തമാശ രൂപത്തിൽ പറയാറുണ്ട്. ഭാഷ എന്നാൽ സംസ്കാരം  എന്നാണു അർത്ഥമെന്നും സയൻസിനു ബുദ്ധിയെന്നാണ് വിവക്ഷയെന്നും അഴിക്കോട്മാഷ്‌  പറയുന്നതിന് മുമ്പ് എത്രയോ മുമ്പ് ഞാൻ കേട്ടത് ഉപ്പയിൽ നിന്ന്.

തായൽ -മീത്തൽ ജമാഅത്തിന്റെ മുറിവുണക്കാൻ നിമിത്തമായതും സ്രാമ്പി പള്ളിക്കടുത്തുള്ള ഒറ്റമുറി ക്ലാസ്സിലെ അധ്യാപകനായ നിന്റെ പിതാമഹനെന്നു എന്നോട്പറഞ്ഞതും അതിന്റെ ചരിത്രമറിയാൻ ഞാൻ ശ്രമിച്ചതും .... എല്ലാം മനം പുരട്ടി വരുന്നു.

''നിന്റെ സാന്നിധ്യം  രണ്ടു പേർക്കും   അരോചകമല്ലെങ്കിൽ, കുടുംബങ്ങൾക്കിടയിലെ മുറിവ് ഉണക്കാൻ നിന്റെ ഒരു വാക്കിന് സാധിക്കുമെങ്കിൽ,  അവനവന്റെ  പരിമിതി അറിഞ്ഞു കൊണ്ട് ഇടപെടുക'' - ഉപ്പാന്റെ ഈ ഉപദേശം ഞാൻ പലരുമായും ഷെയർ ചെയ്യാറുണ്ട്. ഫാമിലി കൌൺസിലിംഗിലെ മർമ്മ പ്രധാനമായ ഒരു വശമാണ് അതെന്നു  ഈ വിഷയത്തിൽ അഗ്രഗണ്യരായവരിൽ നിന്ന്  പിന്നീടാണ് ഞാൻ  അറിഞ്ഞത്.

അഞ്ചിലോ ആറിലോ ഉള്ളപ്പോഴാണ് ഉപ്പയുടെ കൂടെ ആദ്യമായി   രാഷ്ട്രീയ പ്രസംഗം കേൾക്കാൻ കാസർകോട്‌ പോകുന്നത് ....

പത്താം ക്ലാസ്സ് വരെ എന്റെ സിലബസ്സു മുഴുവനും  ഒന്നൊഴിയാതെ എനിക്ക് പഠിപ്പിച്ചു തന്നത് എന്റുപ്പ ! കണക്ക്, ഇംഗ്ലീഷ് ഉപ്പയുടെ ഇഷ്ടവിഷയം.

വീട്ടിൽ ഉണ്ടായിരുന്ന പൂച്ചയ്ക്ക് ഭക്ഷണം കിട്ടാതെയാകുമോ എന്ന ആധിയിൽ പാതിരായ്ക്ക് ഒരു ബന്ധുവിന്റെ കല്യാണവീട്ടിൽ നിന്ന് ഞങ്ങളോട് ആരോടും പറയാതെ ഇറങ്ങി  മൈലുകളോളം നടന്നു വീട്ടിലെത്തിയത്.... ആ പൂച്ച ചത്തപ്പോൾ ദിവസങ്ങളോളം ഉപ്പ , പരിഭവം പറഞ്ഞു, ഭക്ഷണം  പകുതിക്ക് നിർത്തി കസേരയിൽ നിന്നെഴുന്നേറ്റ്‌ കൈ കഴുകാൻ പോയിരുന്നത്....

ഒരു പാട് പ്രാവശ്യം ഞാൻ ഉപ്പയെ കുറിച്ച്  എഴുതാൻ വിചാരിച്ചിരുന്നു. അതിനു മാത്രമായി ഒരു ബ്ലോഗ്‌.; എന്റെ മക്കളും അവരുടെ മക്കളും അങ്ങിനെ തലമുറ-തലമുറകൾക്ക് വായിക്കാൻ മാത്രമായി .... ഒരു പേജ് എഴുതി തീരുന്നതിനു മുമ്പ് കണ്ണുകൾ നിറയും, കൈ വിറയ്ക്കും, തൊണ്ട വരളും, പിന്നീടുള്ള ഒന്ന് രണ്ടു ദിവസങ്ങൾ വല്ലാത്ത ശൂന്യത അനുഭവപ്പെടും.........  അതിനു പാകമായ ഒരു മനസ്സ് ഈ 46-ലും എനിക്ക് ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

എന്റെ സൌഹൃദ വലയത്തിലെ ഒരു കോളേജ് പ്രൊഫസ്സർ (ആരിഫ് സൈൻ ) ഞാൻ വാതോരാതെ എപ്പോഴും
എന്റെ ഉപ്പയെ കുറിച്ച് പറയുമ്പോൾ, ലോക  മലയാളി സമൂഹം ആദരിക്കുന്ന ഒരു  പിതാവിന്റെ മകൻ  കൂടിയായ അദ്ദേഹം ഒരു ദിവസം എനിക്ക് ഒരു വാരികയിൽ  അദ്ദേഹം എഴുതിയ ആർടിക്ൾ കാണിച്ചു തന്നു.  അതിൽ എന്റെ ഉപ്പാനെ കുറിച്ചുള്ള പരാമർശം. ഞാൻ അത് മുഴുവൻ വായിക്കാൻ പറ്റാതെ പറഞ്ഞു - ആരിഫ് സാബ്,  മുഴുമിപ്പിക്കാൻ പറ്റുന്നില്ല , ഞാൻ പിന്നീട് വായിക്കാം.  പിന്നീട് ഒരിക്കലും ഞാൻ അത്  വായിക്കാൻ നിന്നിട്ടില്ല ! ആവില്ല, അതായിരുന്നു കാരണവും.

ഇന്നും എന്റെ കയ്യിൽ തുറക്കാത്ത ഒരു കത്തുണ്ട്; ഉപ്പയുടെ മരണ ശേഷം ഞാൻ തിരിച്ചു ദുബായിലെത്തി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചപ്പോൾ എന്റെ ടേബിളിൽ കണ്ടത്!   എനിക്ക്ഉപ്പ അവസാനം  അയച്ച കത്ത്. നീലാകാശ നിറമുള്ള എയർമെയിൽ, സ്വതസിദ്ധമായ ചെരിച്ച് എഴുതിയ നല്ല കൂട്ടക്ഷരത്തിലുള്ള അഡ്രസ്സ്. ''ഫ്രം അഡ്രസ്‌'' എഴുതുന്നതും ഒപ്പിടുന്നതും രണ്ടും ഒരേ രീതിയിലായിരിക്കും. ( കൂട്ടത്തിൽ പറയട്ടെ, ഞാൻ ഇപ്പോൾ  ഡ്യൂട്ടി റിപ്പോർട്ട് ചെയ്യുന്ന ആരാംകോ  സീനിയർ പ്രോജക്റ്റ് മാനേജരുടെ കയ്യൊപ്പും ഏകദേശം എന്റെ ഉപ്പയുടെ കയ്യൊപ്പിനു സമാനമാണ്). ആ കത്ത് കണ്ടപ്പോൾ  അന്ന് ഞാനനുഭവിച്ച മനസംഘർഷം സമാനതകൾ ഇല്ലാത്തതായിരുന്നു.  ഞങ്ങളുടെ എഴുത്ത് കുത്തുകൾ  അത്രമാത്രം ഹൃദയ സ്പർശിയും ഹ്രുദയസ്പൃ ക്കുമായിരുന്നു.  രണ്ടു ഹൃദയങ്ങൾ സംസാരിക്കുന്ന പിതൃ-പുത്ര   കറസ്പോണ്ടൻസാണ് എനിക്ക് അതോടെ നഷ്ടപ്പെട്ടതെന്ന് ഉൾക്കൊള്ളാൻ  ഒരുപാട് ആഴ്ചകൾ വേണ്ടി വന്നു.  തുറക്കാത്ത കത്തായി എന്റെ മേശപ്പുറത്ത് കുറേകാലം അത് കിടന്നു.  പിന്നെ  ആ എഴുത്ത് അങ്ങിനെ തന്നെ പെട്ടിയിൽ  വെച്ചു.  ഇന്നും അത് തുറന്ന്  വായിക്കാൻ  എന്തോ എന്റെ മനസ്സിന് ...... ശക്തിയില്ലാത്തത് പോലെ.

ഉപ്പയെ കുറിച്ച് ആയിരം താളുകൾ എഴുതിയാലും പൂർണ്ണമാകില്ലെന്ന് എന്റെ മനസ്സ് എപ്പോഴും പറയും. എഴുതാൻ എന്റെ മനസ്സിന് പടച്ചവൻ നിശ്ചയദാർഡ്യം തന്നാൽ, ഇൻഷാഅല്ലാഹ്,  ഞാൻ എഴുതും.

ഇന്ന് ഞാൻ വോയിസിൽ വരുന്നില്ല. നിങ്ങളുടെ വോയിസ് ഒരു പക്ഷെ ഞാൻ മുഴുവനായും കേൾക്കാൻ ഇടയായെന്നും വരില്ല. കഴിയില്ല അത് കൊണ്ടാണ്.  നിങ്ങൾ എല്ലാവരും അദ്ദേഹത്തെ കുറിച്ച് നല്ലത് പറയുമെന്നും അറിയാം, അദ്ദേഹത്തിന്റെ പരലോക വിജയത്തിന്  നിങ്ങൾ പ്രാർഥിക്കുമെന്നും അറിയാം .  ആ പ്രാർഥനകൾക്കൊക്കെ ഞാൻ  ഇപ്പോഴേ  ആമീൻ പറയുന്നു.

നിർത്തുന്നു. ചെറിയ പെരുന്നാൾ കഴിഞ്ഞ്‌  ഒരാഴ്ചയേ ഉപ്പ ഞങ്ങളോടൊപ്പം ഉണ്ടായുള്ളൂ.  1419 ശവ്വാൽ  9, ബുധനാഴ്ച (27 ജനുവരി 1999).   അല്ലാഹുവിന്റെ വിധിക്ക് ഉത്തരം നൽകി, നല്ല ഓർമ്മകൾ മാത്രം ബാക്കിയാക്കി പടച്ചവന്റെ സന്നിധിയിലേക്ക് ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത  ആ നല്ല പിതാവ് പരാതിയില്ലാതെ പോയി...... ശേഷം, പല സന്ദർഭങ്ങളിലും ഞങ്ങൾ ഒരു പാട് വിങ്ങിയിട്ടുണ്ട്. അതൊക്കെ ഉപ്പയുടെ നന്മകളുടെ ഗ്രന്ഥത്തിൽ മലക്കുകൾ  രേഖപ്പെടുത്തുമായിരിക്കും. കാരണം, ഉപ്പ ഞങ്ങളെ അത്രമാത്രം സ്നേഹിച്ചിരുന്നു, ഞങ്ങൾ ഉപ്പയെയും.             

മിനികഥ / മാoസഭുക്ക് / ഹാരിസ് കുന്നിൽ

ഹാരിസ് കുന്നിൽ
___________________

''ഹേ കുഞ്ഞീ  ..  ഒരു പ്ലൈറ്റ്  ...ഇങ്ങ് താ   കുഞ്ഞീ ...''
ഒഴിഞ്ഞു മാറാൻ പലവട്ടം  നോക്കിയിട്ടും അയാളുടെ ''കുഞ്ഞീ''  വിളിയിൽ അവൻ വീണു.

''ഊഫ്‌ഫ്  ..ഇയാൾക്കിത് എത്രാമത്തെ പ്ലൈറ്റാ കൊടുക്കേണ്ടത് റബ്ബേ.....,  ''മാറ്റ്''ചോറ് ടേബിളില്  ബെച്ചിട്ടുണ്ട്  അയിൽന്ന് ഇയാള്  എട്ക്കേല...''  പിറുപിറുത്ത് കൊണ്ട് അവൻ  ആരും തന്നെ നോക്കുന്നില്ലെന്നു ഉറപ്പു വരുത്തി  ഒരു പ്ലൈറ്റ് ചോറ് കൂടി  അയാളുടെ മുന്നില് വെച്ച് കൊടുത്തു മുങ്ങി.

  അയാൾ തന്റെ ''കോഴിക്കാല്'' കൊണ്ട് ഇറച്ചി മാത്രം  തോണ്ടിഎടുത്ത് കൊത്തിക്കൊത്തിത്തിന്ന്  ചുണ്ടും ചിറിയും തുടച്ച് പന്തലിനു പുറത്തിറങ്ങി.

പുയ്യാപ്ല പോകാനുള്ള ആളൊഴിഞ്ഞ  എസ്കൊർട്ട്ബസ്സുകൾ പുറത്ത് കണ്ടപ്പോൾ അയാൾക്ക്  പിന്നെ വേറൊന്നും ആലോചിക്കാനുമില്ലായിരുന്നു......... 

Sunday 17 April 2016

മിനിക്കഥ / എന്തൂല്ലാ / അസ്‌ലം മാവില

അസ്‌ലം മാവില
__________________

''എന്ത്ണേ ....? "
''എന്തൂല്ലാ.....''
''അന്നെങ്കു ...?''
എന്തൂല്ലാന്നല്ലേ...
''എന്തെങ്കുണ്ടാഉ ...?"
''എന്തുല്ലാന്നല്ലേ ചെല്ലിയേ ....''
''മർപ്പല്ലോ....?''
''ഒക്കു, മർപ്പന്നെ, എന്തൂല്ലാന്നെല്ലമ്പോ ...''

ചോദ്യങ്ങളെ നേരിടാനും പ്രതിരോധിക്കാനും അവൾ അന്ന് മുതൽ തുടങ്ങിയതാണ്‌..
ഉമ്മയും ഉപ്പയും സഹോദരനും സഹോദരിയും ഭർത്താവും നാത്തൂനും  മക്കളും മരുമക്കളും പേരക്കുട്ടികളും ആരും,  അവളുടെ മനസ്സ് തുറക്കുന്നിടത്ത് ഇന്നും പരാജയപെട്ടിട്ടേയുള്ളൂ.

അവൾക്കും അറിയാം ഇങ്ങനെയൊരു നിലപാട് കുറച്ചു കൂടി സെയ്ഫെന്നും  അത്കൊണ്ടാരും  വല്ലാതെ  ചൊറിയാൻ വരില്ലെന്നും ...

സെല്ലുലോയിഡ് / Ushpizin (2004)/ അനസ് പേരാല്‍

അനസ് പേരാല്‍

ജീവിതത്തില്‍ എല്ലാം മാറ്റി മറിക്കുന്ന ഒരു അത്ഭുതം നടന്നിരുന്നിലെങ്കില്‍… അതിനായ്  പ്രാര്‍ഥിക്കുന്നവരാണ് നമ്മളില്‍ മിക്കവരും..അങ്ങനെയുള്ള ഒരു പ്രാര്‍ത്ഥന ദൈവം കേട്ടാല്‍......... ............ എന്നാല്‍ ആ അത്ഭുതത്തിന് വേണ്ടി ദൈവ പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നാല്‍.. അത്തരത്തിലുള്ള ഒരു കഥ പറയുകയാണ് ഉഷ്പിസീന്‍ (ഹോളി ഗസ്റ്റ്) .

യാഥാസ്ഥിക ദരിദ്ര ജൂത കുടുംബമാണ് മോശയൂടെത്..കല്യാണം കഴിഞ്ഞ് അഞ്ചുവര്ഷം കഴിഞ്ഞെങ്കിലും ഇതു വരെ ഒരു കുഞ്ഞികാലു കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടയിട്ടില്ല.. എഴു ദിവസം നീണ്ടു നില്‍കുന്ന ജൂതന്മാരുടെ പ്രധാന ഉത്സവമായ സുകൊത്ത് അടുത്ത് വരുംതോറും മോശെ അസ്വസ്ഥനാവാന്‍ തുടങ്ങി. ജൂത മത വിശ്വാസപ്രകാരം ഉത്സവകാലത്ത് താമസിക്കാന്‍ ഒരു താത്കാലിക കൂടാരവും, ഭക്ഷണത്തിനും ഉള്ള കാശ് ഇല്ല എന്നതാണ് മോശെയും ഭാര്യ മാലിയെയും അലട്ടുന്നത്. രണ്ടുപേരും ഒരു അത്ഭുതത്തിനായി ദൈവത്തിനോട് ഉറക്കെ പ്രാര്‍ത്ഥിക്കുന്നു. അവിടെ അത്ഭുതം നടക്കുന്നു. ഒരു ചാരിറ്റി സ്ഥാപനത്തില്‍ നിന്നും 1000ഡോളര്‍ മോശേക്ക് ലഭിക്കുന്നു. മോശെ താല്‍കാലിക കൂടാരം നിര്‍മിക്കുന്നു.. ഉത്സവത്തിന്റെ ഒന്നാം ദിവസം മോശെയെ തേടി രണ്ടു പേര്‍ വരുന്നു.. ഉത്സവകാലത്ത് അതിഥികള്‍ വരുന്നത് ദൈവഅനുഗ്രഹമായാണ് കണകാക്കപെടുന്നത്.. മോശയൂം മാലിയും അവരെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയുന്നു. എന്നാല്‍ അവിടെ അത്ഭുതത്തിന്റെ പിന്നിലെ പരീക്ഷണങ്ങള്‍ ആരംഭിക്കുകയായി ..

ജൂത സംസ്കാരത്തെ കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്ന മറ്റൊരു സിനിമ ഉണ്ടോ എന്ന് സംശയമാണ്. കോമഡിയിലൂടെ അവതരിപ്പിചിരിക്കുന്ന ഈ ഡ്രാമ ജെര്സേലംമിലാണ് ഷൂട്ട്‌ ചെയ്തിരിക്കുന്നത്.Israeli Film Academy 2004 ലെ മികച്ച നടനുള്ള അവാര്‍ഡ്‌ മോശെയെ അവതരിപ്പിച്ച ഷുലി രാന്ദ് ന് ലഭിക്കുകയുണ്ടായി. ഈ സിനിമയില്‍ മാലിയെ അവതരിപ്പിച്ച മിച്ചെല്‍ ശേവ, ഷുലിയുടെ ഭാര്യയാണ്‌ .ഈ സിനിമയുടെ തിരകഥ എഴുതിരിക്കുന്നതും ഷുലിയാണ്. കടുത്ത ജൂതമത വിശ്വസികൂടിയായ ഷുലി ഈ സിനിമ ചെയുന്നതിന്നു മുന്നെ ഒരുപാട് നിബന്ധനകള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി.അതിലൊന്നാണ് സബ്ബത് ദിവസം ( വെള്ളി വ്യെകുന്നേരം മുതല്‍ ശനി വയ്കുന്നേരം വരെ ജൂതന്മാര്‍ തൊഴില്‍ നിന്നും മറ്റു സുഖാനുഭവങ്ങളില്‍ നിന്നും വിട്ട് നില്‍കുന്ന ദിവസം) ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്നത്.

Directed by Gidi Dar
Written by Shuli Rand
Country Israel
Language Hebrew
Ratings : 7.5/10

മിനിക്കഥ.../ ഒരു നോമ്പ് തുറ / സുബൈർ മല്ലം

സുബൈർ മല്ലം
______________

ഒരു ഗ്രാമത്തിൽ ഒരു പള്ളി പണിഞ്ഞ്
ഒരുമാസത്തോളമായി..... അന്യ  ജില്ലക്കാരനായ ഒരു മുക്ക്രിയെയും ജോലിക്ക്
നിർത്തി.  പള്ളിയിൽ നമ്സ്ക്കാരത്തിന്
നാലോ അഞ്ചോ പേര് മാത്രം.

സുബഹി നമസ്ക്കാരത്തിന് അടുത്ത
വീട്ടിലെ കാദർക്ക  മാത്രം.  എന്നാലും
മുക്രിക്ക് ഭക്ഷണം കൊടുക്കാൻ മുപ്പതോളം
വിട്ടുക്കാർ മുന്നോട്ട് വന്നു.

ഇതിനിടയിൽ
ഒരു സംസാരമുണ്ടായി.  ഭക്ഷണംകഴിക്കാൻ
ചെന്ന വിട്ടിലെ സ്ത്രീയെ  മുക്ക്രിക്ക്  ഒരുനോട്ടം.
 അത് നാട്ടിലാകെ പാട്ടായി.  ഒരു ജനറൽ ബോഡിക്കുള്ള ''യോഗം'' നാട്ടാർക്ക് അങ്ങിനെ ഈ  കാരണം കൊണ്ട് മാത്രം  ഒത്തു വന്നു. എല്ലാവരും പള്ളിയിലേക്ക് ഒന്ന് പോകാനുള്ള ചാൻസും നോക്കി ഇരിക്കുകയായിരുന്നു.

സിക്രട്ടറിയും പ്രസിഡൻറ്റും അടക്കം നൂറോളം
പേര് പള്ളിയിൽ ഇഷാ കഴിഞ്ഞ് ഒത്തു കൂടുമ്പോൾ എല്ലാവർക്കും സ്ഥല പരിമിധി ഒരു വിഷയവുമായി.

കമ്മിറ്റി തീരുമാനിച്ചു -  ഇനി മുതൽ  മുക്രിക്ക്
ഭക്ഷണം പള്ളിയിൽ... അങ്ങിനെ ഒരു താൽകാലിക  പാചകക്കാരനെ
തരെപ്പെടുത്തി, ശമ്പളം നിശ്ചയിച്ചു.

മാസങ്ങൾ  കടന്നുപോയത് ആരും അറിഞ്ഞില്ല. ഇതിനിടയിൽ പാചകക്കാരൻ  ഇരുപത്തഞ്ചാം തിയ്യതി തന്നെ എന്തോ അത്യാവശ്യം പറഞ്ഞു ശമ്പളം മുഴുവനും  വാങ്ങി,  അടുത്ത വീട്ടിലെ പെൺക്കുട്ടിയുമായ് കടന്നുകളഞ്ഞു.  നിക്കാഹിന്റെ പൈസ അങ്ങിനെ പോയ്പ്പോയതിലായിരുന്നു മുക്രിക്ക് പരാതി.

സ്പെഷ്യൽ ജനറൽ ബോഡി ചേർന്ന്   മുക്രിക്ക്ഭക്ഷണം വീണ്ടും വീട്ടിൽ  .....പഴയത് ആവർത്തിച്ചാൽ കണ്ണ് കുത്തിപ്പൊട്ടിക്കാൻ മിനിട്സിൽ എഴുതാതെ തീരുമാനമായി.

മുക്ക്രി മാസങ്ങൾ ആയിട്ടും നിസ്ക്കാരത്തിൽ രണ്ട്‌ ചെറിയ സൂറത്ത് അല്ലാതെ വേറെ ഒരു സൂറത്തും ഓതുന്നില്ലത്രെ.
വീണ്ടും പരാതി.  അത് അന്വേഷിക്കാൻ നിസ്കരിക്കുന്ന  കാദർക്കാനെ നാട്ടാര് ഏൽപ്പിച്ചു.

ഈ തുച്ഛമായ   ശമ്പളത്തിനു യാസീൻ ഓതാൻ പറ്റോന്നു ഇങ്ങോട്ട് മുക്രി ചോദിച്ചപ്പോൾ കാദർക്കാക്ക്  മറുപടി ഇല്ലാത്തത് കൊണ്ട്, തിരിച്ചു പോയി കമ്മറ്റിക്കാരോട് വിവരം പറഞ്ഞു.

അതൊന്നും ഞമ്മളെ വിഷയം അല്ല, ഹൌളിൽ വെള്ളം നിറച്ചില്ലെങ്കിൽ, പള്ളി വൃത്തി ആക്കിയില്ലെങ്കിൽ മാത്രം തർക്കവിഷയമാക്കിയാൽ മതി എന്ന ധാരണയിൽ വീണ്ടും ജനറൽ ബോഡി കൂടി പിരിഞ്ഞു.

മാസങ്ങൾ കടനുപോയി.   പള്ളി പണിഞ്ഞതിന്ന് ശേഷം  ആദ്യ് റംസാൻ വരവായി.

ആദ്യത്തെ നോമ്പ് തുറ. മാഗ്രിബ് നമസ്ക്കാരതിൻ പള്ളി നിറഞ്ഞു.  കുറെ പേര് പള്ളിക്ക് പുറത്ത്..

ആ കുട്ടത്തിൽ എന്നും അഞ്ചുനേരം പള്ളിയിൽ എത്താറുള്ള നമ്മുടെ പാവം കാദർക്കയും ഉണ്ടായിരുന്നു. 

Saturday 16 April 2016

സെല്ലുലോയിഡ് / movie: Una Noche(2012) / അനസ് പേരാല്‍

സെല്ലുലോയിഡ് / അനസ് പേരാല്‍ / movie: Una Noche(2012)

കൌമാര പ്രായക്കാരായ മൂന്ന് പേരുടെ മയാമിയിലേക്ക് ഉള്ള യാത്രയുടെ കഥ പറയുകയാണ്‌ വണ്‍ നൈറ്റ്‌ എന്നര്‍ത്ഥം വരുന്ന ഉന നോച്ചേ.. ഹവാനയില്‍ നിന്ന് മയാമിയിലേക്ക് 90 മൈല്‍ ദൂരം മാത്രം. അപകടം പതിയിരിക്കുന്ന സമുദ്രം കടന്നാല്‍ മയാമിയായി..

എയിഡ്സ് ബാധിതയായ ഒരു വേശ്യയുടെ മകനായ റൌൾ മയാമിയിലെ ജീവിതം സ്വപ്നം കണ്ടു കഴിയുകാണ് , ഇലിയോ , ഇലിയോയുടെ ഇരട്ട സഹോദരിയായ ലില സുഖകരമല്ലാത്ത കുടുംബ അന്തരീഷത്തിലാണ് കഴിയുന്നത്‌. തന്റെ സൈക്കിള്‍ന് പിന്നില്‍ ലിലയെ ഇരുത്തി തെരുവുകളിലൂടെ ഓടിക്കാന്‍ ഇലിയോയ്ക്ക് വളരെ ഇഷ്ടമാണ്. എപ്പോഴും മറ്റുള്ള പെണ്‍കുട്ടികളുടെ പരിഹാസപാത്രമാകുന്ന ലിലോയുടെ ആകെയുള്ള കൂട്ട് ഇലിയോ മാത്രമാണ്. ലില തന്റെ പകല്‍ സമയം ജിമ്മിൽ ചിലവിഴിക്കുന്നു. ഇലിയോ ഒരു ഹോട്ടലിൽ വര്‍ക്ക്‌ ചെയുന്നു. പക്ഷെ ഇലിയോയ്ക്ക് കുറച്ച് രഹസ്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് റൌളിന്റെ കൂടെ മയാമിയിലേക്ക് ഉള്ള യാത്രയാണ്. മറ്റൊരു രഹസ്യം ഒരുപാട് ആഴമുള്ളതും സിനിമയുടെ അവസാനം മാത്രം പുറത്തു വരുന്നതും ആണ്… റൌളും ഇലിയോയും യാത്രക്കുള്ള സാമഗ്രികള്‍ പതുക്കെ ശേഖരിക്കാന്‍ തുടങ്ങുന്നു. ഒരു ടൂറിസ്റ്റ്കാർക്ക് അപ്രതീകിഷത്മായി പരിക്കെൽക്കുന്നതോടെ പോലീസ് റൌളിനെ നെ തിരയുന്നു. അതോടുകൂടി യാത്ര പെട്ടന്നാക്കേണ്ടിവരുന്നു. ഇലിയോയുടെ പെരുമാറ്റത്തില്‍ സംശയം തോന്നുന്ന ലില ഇലിയോയെ പിന്തുടരുന്നു. ഇലിയോഉടെയും രൌല്‍ന്റെയും കൂടുകെട്ടു ഇഷ്ടപെടാത്ത ലില ഇലിയോയെ യാത്രയില്‍ നിന്നും വിലക്കുന്നു. ഒടുവില്‍ ലിലയും അവരോടപ്പം യാത്രക്ക് തയാറാവുന്നു. ഒരു ചങ്ങാടത്തില്‍ അവര്‍ അവരുടെ യാത്ര തുടങ്ങുന്നു…

ഹവനയിലെ ജീവിതത്തെ ശരിക്കും ക്യാമറക്ക് മുന്നില് എത്തിക്കാന്‍ ഡയറക്ടര്‍ ശ്രമിച്ചിട്ട് ഉണ്ട്… ഒരു വേള റൗൾ ഹവനയിലെ ജീവിതത്തെ കുറിച്ച് ഇങ്ങനെ പറയുന്നു “The only things to do here are sweat and fuck.” തിരക്കഥ എഴുതി തീര്‍ന്ന ശേഷം കുറച്ച് വര്‍ഷങ്ങള്‍ ഹവനയെ കുറിച്ച് റിസര്‍ച്ച് ചെയ്ത ശേഷമാണ് ഡയറക്ടര്‍ കൂടി ആയ മുള്ലോയ് ഈ സിനിമ എടുത്തിരിക്കുന്നത്. തീര്‍ത്തും പുതുമുഖങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ട് നിര്‍മിച്ച ഈ പടം മുള്ലോയ്ഉടെയും ആദ്യ സിനിമയാണ്.

ഏറ്റവും രസകരമായത് ഇതിലെ ലിലയെ അവതരിപ്പിച്ച നടിയായ അനാലിനും ഇല്യോയായ ജാവിയര്‍ ഉം Tribeca Film Festival 2012 ന് U.Sല്‍ എത്തിയ ശേഷം അപ്രത്യക്ഷമായി എന്നതാണ്. പിന്നീട് മീഡിയ യ്ക്ക് മുന്നില്‍    പ്രത്യക്ഷപ്പെട്ട   ഇവര്‍ എന്നന്നേക്കുമായി ക്യൂബ ഉപേക്ഷിക്കുന്നതായ് വെളിപെടുത്തി.അതിനെ കുറിച്ച് അവർ പറഞ്ഞത് ഇങ്ങനെ “There’s no future in Cuba.”

Directed by Lucy Mulloy

Written by Lucy Mulloy

Country Cuba/ UK/ USA

Language Spanish English

Ratings :6.9/10


അനസ് പേരാല്‍

മിനികഥ / പിരാന്തിന്റെ മാനദണ്ഡം / അദ്ധി പട്ള

അദ്ധി പട്ള              
_______________
                
കളി  നടത്താൻ വേണ്ടി കമ്മിറ്റിക്ക്   ഔക്കർ മുതലാളി   കാശ് കൊടുത്തപ്പോൾ  നാട്ടുകാര്  പറഞ്ഞു -  ഓന് കളിയോട് ഭയങ്കര താല്പര്യമാണെന്ന്.

ബീരാൻ മുതലാളി  ഗാനമേളയ്ക്ക് കമ്മിറ്റിക്ക് കാശ് കൊടുത്ത് രസീപ്റ്റ്  മുറിച്ചപ്പോൾ നാട്ടുകാര്  പറഞ്ഞു - ഓന് സംഗീതത്തോട് ഭയങ്കര താല്പര്യമുള്ളവനാണെന്ന്.

നാടൻ പണിക്ക് പോകുന്ന കായ്ഞ്ഞി വായനശാലയുടെ മേൽക്കൂരനന്നാക്കാൻ  കാശ് കൊടുത്തപ്പോൾ  നാട്ടുകാര്  പറഞ്ഞു -
''  ഈ ചെക്കന്  എന്തിന്റെ സൂക്കേടാ, ആളൊരു   ബോളൻ,     ശരിക്ക്  പ്രാന്താ....ഓന്''

മിനി കഥ / വയോജന ദിനം / മഹമൂദ്‌ പട്ള.


മഹമൂദ്‌ പട്ള.
 --------------
പഴക്കമാർന്ന തറവാടിന്റെ ഇരുണ്ട മുറിയിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന പഴകിയ സാധനങ്ങൾ. അടുക്കി വെക്കാൻ  പാകമല്ലാത്ത തുരുമ്പിച്ച അലമാരയുടെ അകത്ത് ചിതലരിച്ചു കിടക്കുന്ന പുസ്തകങ്ങൾ.  തൊട്ടടുത്തു കാലിളകിയ കട്ടിലിനരികിൽ പഴയ ചാരു കസേരയിൽ ഒരു വയസ്സൻ  ചാരികിടക്കുന്നു.

ചെറിയൊരു മയക്കത്തിൽ നിന്നും എണീറ്റ അയാളുടെ മുഖഭാവം കണ്ടാലറിയാം എവിടെയോ പോകാനുള്ള തിടുക്കത്തിലാണെന്ന്.

തന്റെ ഊന്നുവടിയുടെ സഹായത്താൽ പുറത്തേക്ക് പോകുന്നതിനിടയിൽ മുറിയുടെ ഒരു വശത്തു രണ്ടായി തൂങ്ങുന്ന പൊട്ടിയ    കണ്ണാടിയുടെ ഒരു ഭാഗത്ത്‌ തന്റെ മുഖത്തുള്ള ചുളിഞ്ഞതൊലിയെ  നിവർത്താൻ ശ്രമിക്കുന്നതിനിടയിൽ മറു ഭാഗം നരച്ച മുടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന കറുപ്പിനെ നോക്കി
തന്റെ വയസ്സ് തിട്ടപെടുത്തുന്നുണ്ടായിരുന്നു.

''വയോജനദിനമായ ഇന്ന് സ്കൂളിൽ നടകുന്ന പരിപാടിയിലേക്ക് ചെല്ലാൻ താൻ എന്തുകൊണ്ടും യോഗ്യൻ !'' അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.

കയ്യിൽ ഒരു പഴയകുടയുമായി   പഴയകാല കൂട്ടുകാരെയും ആ സദസ്സിൽ പ്രതീക്ഷിച്ചു  മകനേയും കൂട്ടി അയാൾ നടന്നു...................

ജീവിതത്തിന്റെ സായംസന്ധ്യയിൽ രോഗങ്ങളാലും വാർദ്ധക്ക്യത്താലും
പരസഹായം ആവശ്യമായി വരുന്ന സമയത്ത് സഹായത്തിനു ആരുമില്ലാതെ ആയിതീരുന്ന അവസ്ഥയെ കുറിച്ച്  യുവജനതയെ ലക്ഷ്യം വെച്ച് ഒരു ''മാന്യൻ'' സംസാരിക്കുമ്പോൾ അവിടെയെത്തിയ വൃദ്ധന്മാരുടെ എണ്ണം വിരളമായിരുന്നു. വൃദ്ധനായ തനിക്ക് ആരോ അണിയിച്ച പട്ടുഷാളിന് അത്രനല്ല മണവുമില്ലായിരുന്നു!

മകന്റെ മുടികൾക്കിടയിലൂടെ വിരലുകൾ കൊണ്ട് തലോടി അടുത്ത ഒക്ടോബർ ഒന്നിന് കാണാമെന്ന് മറ്റു വൃദ്ധന്മാരോട് പറഞ്ഞ് പിരിയുമ്പോൾ, തൊട്ടകലെയുള്ള പണി തീരാറായ  വൃദ്ധസദനം അച്ഛനേയും കാത്തിരിപ്പുണ്ടെന്ന്  മകന്റെ മുഖത്ത് പറയാതെ പറയുന്നുണ്ടായിരുന്നു !!

മഹമൂദ്‌ പട്ള.

കഥ / യാത്ര .....!!! / ഖാദർ അരമന


ഖാദർ  അരമന


എക്സ്പ്രസ്സ്‌    കൌണ്ടറിൽ  നിന്നും കിട്ടിയ ബോഡിംഗ്  പാസ്സ്  തിരിച്ചും മറിച്ചും നോക്കിക്കൊണ്ട്  എമിഗ്രേഷൻ   കൌണ്ടർ ലക്ഷ്യമാക്കി അവൻ  നടന്നു.   യാന്ത്രികമായി  ചാലിച്ചു  കൊണ്ടിരിക്കുന്ന ആ ക്യൂവിൽ  അവനും അംഗമായി.   ഒടുവിൽ തന്റെ    ഊൗഴം എത്തിയപ്പോൾ പാസ്പോര്ടും ബോർഡിംഗ് പാസ്സും  ഉദ്യോഗസ്ഥനെ ഏല്പിച്ചു .  പാസ്പോര്ടിന്റെ  പേജുകൾ  മറിച്ചു നോക്കുന്നതിനിടെ  അവന്റെ  മുഖത്തേയ്ക്കും  പാസ്പൊർട്ടിലെയ്ക്കും മാറി മാറി നോക്കിക്കൊണ്ടിരിക്കുകയായിരുന്ന ആ ഓഫീസർ.     പാസ്പോര്ടിന്നു മുഖം എടുക്കാതെ ചോദിച്ചു  എന്താ പേര്..... ?

''മുഹമ്മദ്‌ നിഹാൽ''

പേര് പറയുമ്പോൾ അവന്റെ  തൊണ്ട ഇടറിപ്പോയ പോലെ അവനു തോന്നി   ഓഫീസർ  എന്തോ പന്തികേട്‌ കണ്ടു പിടിച്ചപോലെ  അടുത്ത കൌണ്ടറിലെ ഉദ്യോഗസ്ഥനോട്  എന്തൊക്കെയോ  സംസാരിക്കുന്നു. നിഹാലിന്റെ മനസ്സൊന്നു പതറി.   യൂണിഫോമിട്ട വേറൊരാൾക്ക്  പാസ്പോര്ട്ട് കൈമാറി അവനോട്  സൈഡിലോട്ട്  മാറിനിക്കാൻ പറഞ്ഞു.  ഓഫീസർ അടുത്ത ആളെ വിളിച്ചു.  ആ  യൂണിഫോംധാരി പാസ്പോര്ടുമായി  ചീഫ് ഓഫീസിറുടെ  കാബിനിലേക്ക്‌ പോയി  തിരിച്ചു വന്നു.  നിഹാലിനോട്  അകത്ത്  പോകാൻ ആംഗ്യം കാണിച്ചു.

നിഹാലിന്റെ ചങ്കിടിപ്പ് വര്ദ്ധിച്ചു.   ക്യാബിനിലേക്ക്  നടക്കുമ്പോൾ  കാൽമുട്ടുകൾ കൂട്ടിയടിക്കുന്ന പോലെ തോന്നി .

കാബിനിൽ എത്തിയപ്പോൾ ചെറുപ്പക്കാരനായ ചീഫ് ഓഫീസർ  ഇരിക്കാൻ പറഞ്ഞു.   ഇരിക്കുന്നതിനിടെ ചോദ്യങ്ങൾ തുടങ്ങി.
എത്ര വര്ഷമായി പാസ്സ്പോര്ട്ട്  എടുത്തിട്ടു ?
പെട്ടന്ന്‌  ഓര്മ വരാത്തത് കൊണ്ട് അവൻ മിണ്ടാനാവ്വാതെ ഉമിനീർ  വിഴുങ്ങി ! ഉത്തരത്തിനു കാത്ത് നിൽക്കാതെ അയാള് തുടർന്നു -
''സീ,   മിസ്റ്റർ നിഹാൽ,  നിങ്ങളുടെ പാസ്പോര്ട്ട് ഇഷ്യൂ ചെയ്തതുമായി ചില കംപ്ലൈന്റ്സ്  കിട്ടീട്ടുണ്ട്.  അത് ക്ലിയർ ആക്കാതെ  നിങ്ങള്ക്ക് യാത്ര പോകാൻ പറ്റില്ല.  ഞങ്ങൾ ഈ പാസ്സ്പോര്ട്ട് നിങ്ങളുടെ അടുത്ത പാസ്സ്പോര്ട്ട് ഓഫീസിലേക്ക് അയക്കും.  നിങ്ങൾ അവിടെന്നു  കംപ്ലൈന്റ്റ്‌  ക്ലിയർ ചെയ്ത് പാസ്പോര്ട്ട്  കളക്റ്റു  ചെയ്തോളൂ ...''

ചീഫ് ഓഫീസിറുടെ പെരുമാറ്റം നിഹാലിനു  ആശ്വാസം നല്കി.
''സർ ഞാൻ ഇത് മൂന്നാം തവണയാണ് യാത്ര ചെയ്യുന്നത്.  ഇപ്രാവശ്യം മാത്രം  എന്താണ് സർ,  പ്രോബ്ലം ? ''

''സോറി മിസ്റ്റർ  നിഹാൽ അത് ഞങ്ങളുടെ വിഷയമല്ല  തല്കാലം നിങ്ങള്ക്ക് യാത്ര ചെയ്യാൻ പറ്റില്ല ''

ടിം ... ടിം...  കാളിംഗ്  ബെല്ലിന്റെ ശബ്ദം കേട്ടു.  
അവൻ ഉറക്കമുണർന്നു  കണ്ടത്  സ്വപ്നമായിരൂന്നു എന്ന തിരിച്ചറിവ്  നിഹാലിനെ  നിർഭയനാക്കി  ..

''ആരാ ഉമ്മാ   , ''

''അത് നിന്നെ കാണാൻ വന്ന ആളുകളാ''   ഉമ്മാന്റെ  മറുപടി

അവൻ ക്ലോക്കിലെക്ക്  നോക്കി.  സമയം രണ്ടര.    ഊണ് കഴിഞ്ഞു  കിടന്നതായിരുന്നു.  മയക്കത്തിനിടയിൽ
കണ്ട സ്വപ്ന രംഗങ്ങൾ  വീണ്ടുംചികഞ്ഞെടുക്കുമ്പോൾ  റൂമിന്റെ  വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു.

''വന്നോളൂ ..!''

വാതിൽ  തുറന്നു ശബ്ബീറും  അനസും  ജലീലിക്കായും റൂമിലേയ്ക്ക്   കടന്നു വന്നു

എപ്പോൾ കണ്ടാലും വഴിയിൽ  പിടിച്ചു  നിർത്തി  ഉപദേശിക്കുകയും ബൈക്കിന്റെ സ്പീഡ് കുറയ്ക്കാൻ പറയാറുള്ള,   കബറിനെപ്പറ്റിയും മഹ്ഷറയെപ്പറ്റിയും  ഒര്മിപ്പിക്കാറുള്ള ജലീല്ക്ക  മൌനം കീറിമുറിച്ച്കൊണ്ട്  ചോദിച്ചു

''വേദനയൊക്കെ കുറഞ്ഞോ ?''

വേദന കുറവുണ്ട് ബാൻഡ്എയിഡ്ഡ്  അഴിക്കാൻ 3 മാസം കഴിയും   മുട്ടിനു താഴെ സ്റ്റീൽ ഇട്ടിട്ടുണ്ട്.

ശബ്ബീറും അനസും സഹതാപത്തോടെ നോക്കി നിന്നു.

ഇടറിയ സ്വരത്തിൽ നിഹാൽ തുടർന്നു.  
''ഞാൻ ചെറുതായിട്ടൊന്നു മയങ്ങുകയായിരുന്നു
ഒരു സ്വപ്നതിലായിരുന്ന ഞാൻ  നിങ്ങൾ ബെല്ലടിച്ചപ്പോഴാണ് ഉണര്ന്നത് ''

''അപ്പൊ ഞങ്ങൾ കട്ടുറുമ്പായോ ?'' ചിരിച് കൊണ്ട് ജലീല്ക്ക ...

''ഹേയ് .. ഇല്ലാ ബെല്ലടിച്ചത് നന്നായി  തുടര്നുള്ള രംഗങ്ങൾ എനിക്ക് ആലോചിക്കാൻ  പറ്റുന്നില്ല. ''
 നിഹാൽ സ്വപ്നരംഗം അവരോട്  വിവരിച്ചു

''ജലീല്ക്കാ ഈ സ്വപ്നം എന്നെ വല്ലാണ്ട്  ഭയപ്പെടുത്തി. എന്റെ  വിസക്ക് ഇനി 2 മാസത്തെ കാലാവധിയെ ഉള്ളൂ.  അതിനു മുന്പ് എനിക്കു ദുബായിക്ക് പോകാനാകുമോ ?  പോയാൽ തന്നെ..... '' നിഹാൽ മുഴുപ്പിക്കുന്നതിനു മുന്പ്  മുഖത്തടിച്ച പോലെ  സംസാരിക്കുന്ന  ശീലമുള്ള ശബ്ബിർ  ഇടയ്ക്ക് കയറിപ്പറഞ്ഞു ''അപ്പൊ ആ കാര്യത്തിലും തീരുമാനം  ആയാ  ..! ''  
അനസ് ശബ്ബീരിന്റെ മുഖത്തെയ്ക്ക് രൂക്ഷമായി നോക്കി.  
''നീ നോക്കണ്ടാ  ഈ ജലീല്ക്ക സ്ഥാനത്തും അസ്ഥാനത്തും  കബറും  മഹ്ഷറയും  പറയുന്നതിന്റെ അത്ര ആയിട്ടില്ലാ ...''

ജലീലിക്ക  കട്ടിലിൽ  ഇരുന്നു കൊണ്ട്  പറഞ്ഞു  ''
നിഹാൽ  അവൻ നിന്നെ തമാശ ആക്കിയതാ അവന്റെ സ്വഭാവം നിനക്കറിയാലോ ..''.

''അല്ല ജലീല്ക്കാ ഈ അപകടം ഞാനർഹിച്ചതാ ...''

മോയ്തുക്കാന്റെ  കടയിൽ  ചെന്ന് പാൻ മസാല  ചോദിച്ചപ്പോൾ  ജമാ അത്ത് കമ്മറ്റി  അത്  വില്കാൻ പാടില്ലെന്ന് നിർദെശിച്ചിട്ടുണ്ട്  എന്ന്   പറഞ്ഞപ്പോൾ  ഇവിടല്ലേ ജമാ-അത്ത് നിരോധിക്കുള്ളൂ
5 മിനിറ്റ്  യാത്ര ചെയ്‌താൽ ഇത് കിട്ടുന്ന എത്ര കടകളുണ്ട് എന്നും  പറഞ്ഞു ബൈക്കെടുത്തു  മിന്നിച്ച
ഞാനാണീ കട്ടിലിൽ കിടക്കുന്നത് ...ഇനിയെനിക്ക് ദുബൈക്ക് പോകാൻ പറ്റൂന്നു തോനുന്നില്ലാ  

അവന്റെ കണ്ണുു  നിറഞ്ഞു

ജലീല്ക്ക നിഹാലിന്റെ കണ്ണ് തുടച് കൊണ്ട്   ശാന്ത സ്വരത്തിൽ പറഞ്ഞു
''നോക്ക് നിഹാൽ,   ദുബായിക്ക്  ഞമ്മക്കെപ്പഴും പോകാം.  അതൊരു പ്രശ്നമല്ലാ....  പക്ഷേ ഈൗ സ്വപ്നത്തെ നമുക്കെന്ത്  കൊണ്ട് വേറൊരു തലത്തിൽ  വ്യാഖ്യാനിച്ചു കൂടാ  ?''

'' നിന്റെ  അക്സിടെന്റിനെ പ്പറ്റി ആളുകള് പറയുന്നത് മരണത്തിൽനിന്നും നീ തിരിച്ചു വന്നു എന്നാണ്.  നിനക്ക്  പശ്ചാതപിക്കാനും  ഇബാദത്ത്  ചെയ്യാനും പടച്ചവൻ  കുറച്ച കൂടി സമയം തന്നു എന്ന് വിചാരിച്ചൂടെ  ?
കബറിൽ ചെല്ലുമ്പോൾ തന്നെ നമ്മുടെ പരലോകത്തിന്റെ കാര്യം തീരുമാനം ആവും  നീ സ്വപ്നത്തിൽ  കണ്ട എമിഗ്രേഷൻ  കബറാണെന്നു  വിചാരിചോളൂ.   അതോടൊപ്പം  നിന്റെ  പ്രവർത്തനങ്ങൾ  പരലോക വിജയത്തിന് പര്യാപ്തമല്ല   എന്ന ഒര്മാപ്പെടുതലാണ്  പാസ്പോര്ടിന്റെ  കംപ്ലൈന്റ്റ്‌  എന്നും മനസ്സിലാക്കിക്കൂടെ ?  ദുനിയ്യാവല്ലാ ആഖിറമായിരിക്കണം  നമ്മുടെ ആത്യന്തിക ലക്ഷ്യം.   നീ റസ്റ്റെടു ക്കൂൂ  ഞങ്ങളിറങ്ങുന്നു... ''

അവർ റൂമിന്നറങ്ങിയപ്പോൾ  നിഹാൽ ഓർത്തു.   മാനസികോല്ലാസത്തിനു മാത്രം ഉപകാരപ്പെടുന്ന സൗഹൃദങ്ങളാണ് എന്റെ വീക്നെസ്സ്.  ജബ്ബാർക്കയെപ്പോലുള്ള ആൾക്കാരുടെ കൂട്ടാണ് എപ്പോഴും നല്ലത് ..

അവരിറങ്ങി വാതിലടക്കുന്ന ശബ്ദം കേട്ടപ്പോൾ  നിഹാല്  ഉമ്മാനെ നീട്ടി വിളിച്ചു

''ഉമ്മാാാ .....  എന്നെ ഒന്ന്  വുളു  എടുക്കാൻ സഹായിക്കുമോ .....!!!!!''

ഒരു കിണ്ടിയിൽ നിറയെ വെള്ളവുവായി നിഹാലിന്റെ അടുത്ത് വരുമ്പോൾ  ആയിരം മാലാഖമാർ അവിടെയാകെ ചിറകിട്ടു പറക്കുന്നത് പോലെ ആ ഉമ്മായ്ക്ക് അനുഭവപ്പെട്ടു. 

Thursday 14 April 2016

നിരീക്ഷണം / ദുരന്തങ്ങൾ ഓർമ്മപ്പെടുത്തുന്നത് .../ അസ്‌ലം മാവില


അസ്‌ലം മാവില

ഒരു അപകടം വരുമ്പോഴാണ് എല്ലാവരും ഉണരുന്നത്. അതിനു മുമ്പ് അപകടം മനസ്സിലാക്കി അധികാരികൾ ''നോ'' പറയുമ്പോൾ  പൊതുജനങ്ങൾ വിചാരിക്കുന്നത് - 'അതൊക്കെ അവർ പറഞ്ഞോണ്ടിരിക്കും എത്ര സ്ഥലങ്ങളിൽ ഇവ നടക്കുന്നു, അവിടങ്ങളിലൊക്കെ വല്ല പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ ?'

ചില സന്ദര്ഭങ്ങളിൽ നേരെ തിരിച്ചും സംഭവിക്കും. അവിടെ മുന്നറിയിപ്പ് നൽകുന്നത് പൊതുജനങ്ങളായിരിക്കും,  അതും ശാസ്ത്രീയമായി,  സമാന ദുരന്തങ്ങളുടെ പിൻബലത്തിൽ. അപ്പോൾ ഉദ്യോഗസ്ഥർ വന്നു സിറ്റിംഗ് നടത്തി മറുവാദം പറയും - 'എത്രയിടത്ത് ഇത് മണ്ണിനടിയിൽ കുഴിച്ചിട്ടിട്ടുണ്ട്; അവിടെ വല്ല പ്രശ്നങ്ങൾ നടക്കുന്നുണ്ടോ? നിങ്ങൾക്ക് മാത്രമെന്താ ഒരു പ്രശ്നം ? '
ഞായറാഴ്ച പുലർച്ചയ്ക്ക് കൊല്ലം ജില്ലയിൽ നടന്ന ദാരുണമായ വെടിക്കെട്ട്‌ ദുരന്തവും,  ഇനി നടക്കാൻ സാധ്യതയുള്ള ഗൈൽ വാതക പൈപ്പ് ലൈൻ (ആ പദ്ധതി നടപ്പിലായാൽ) ദുരന്തവുമാണ് എന്റെ പരാമർശം. പ്രതിയായി ആരെങ്കിലും ഒരാൾ ഉണ്ടാകും,  ഒന്നുകിൽ നാട്ടുകാർ; അല്ലെങ്കിൽ അധികാരികൾ.

ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഇമ്പ്ലിമെന്റ് ചെയ്യുന്നതിനുമുള്ള മാനദൺഡം ദുർവാശിയും ദുരഭിമാനവുമായിപ്പോകുന്നുന്നുണ്ടോ എന്ന സംശയം സ്വാഭാവികം.  അവധാനതയോടെ വരുംവരായ്കൾ മനസ്സിലാക്കി തീരുമാനങ്ങൾ എടുക്കുന്ന ഒരു നേതൃത്വത്തിന്റെ അഭാവമാണ് വില്ലനായി പലപ്പോഴും വരുന്നത്.

മേൽപരാമർശിച്ച ഒന്നാമത്തെ വിഷയത്തിൽ,  പടക്കമോ ഗുണ്ടോ അമിട്ടോ ഒന്നും ഉപയോഗിക്കാതെ ഉത്സവങ്ങളും ആഘോഷങ്ങളും ആഹ്ലാദപ്രകടനങ്ങളും നടത്തുന്ന സാഹചര്യം നടത്തിപ്പുകാർ ഇനി മുതൽ സ്വീകരിക്കണം. മറ്റൊരാൾ നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നതിനു പകരം അതായിരിക്കും കൂടുതൽ അഭികാമ്യം.

പടക്കനിർമ്മാണവും പടക്കക്കടകളും നിരോധിക്കണം.  എന്തൊക്കെ നാട്ടിൽ നിരോധിക്കുന്നു. കൂട്ടത്തിൽ ഇതുമാകാമല്ലോ. ഓലത്തിരി, പൂത്തിരി,  കരിന്തിരി മാത്രമാണ് നമ്മുടെ പടക്ക വിൽപ്പന കടകളിൽ ലഭ്യമെന്ന അന്ധവിശ്വാസം വെച്ച് പുലർത്തുന്ന ഉദ്യോഗസ്ഥരാണ് ഇന്നുള്ളതെന്നു തോന്നിപ്പോകുന്നു. ആ ധാരണ നിയമ പാലകർക്ക് ഉള്ളിടത്തോളം ഇവിടെ ദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അവ നിർമ്മിക്കുന്ന സ്ഥലങ്ങളാകട്ടെ അതിലേറെ സുരക്ഷിതമെന്ന് ഇവർ ധരിച്ചും കളയുന്നു. അല്ലെങ്കിൽ കൊല്ലം ദുരന്ത ശേഷം ലൈസന്സ് കൊടുത്ത കടകളിലും കപ്പണത്തും സംസ്ഥാനത്തുടനീളം നടത്തിയ മിന്നൽ പരിശോധനയിൽ ഒരു തരത്തിലുള്ള വയലേഷൻ ഉണ്ടായില്ലെന്നും ഒന്നും പിടിച്ചെടുത്തില്ലെന്നും തപ്പൽ ഉദ്യോഗസ്ഥർ പറയേണ്ടതല്ലേ? മറിച്ചാണല്ലോ പറഞ്ഞത്.

അത് പോലെ,  എവിടെയും കിട്ടാത്ത ഉഗ്രസംഹാരിയായ അമിട്ടാണ് രാഷ്രീയ പാർട്ടികളുടെ അനുമതിയോടെ ചില സ്ഥലങ്ങളിൽ കുടിൽ വ്യവസായം പോലെ നിർമ്മിച്ച്‌ കൊണ്ടിരിക്കുന്നത്. അശ്രദ്ധമൂലം  ഇവിടങ്ങളിൽ പൊട്ടുമ്പോൾ മാത്രം മാലോകർ അറിയുന്നുവെന്നേയുള്ളൂ. എന്നിട്ടും അധികാരികൾ എല്ലാ കാലത്തും കണ്ണുമടച്ച് അടുത്ത ദുരന്തത്തിന് കാത്തിരിക്കുന്നു.

109 പേർ മരിച്ചത് അവരാഗ്രഹിച്ചിട്ടല്ലല്ലോ. അടുത്ത അധ്യയന വർഷം തുടങ്ങുമ്പോൾ പാഠപുസ്തകങ്ങളും കുഞ്ഞുടുപ്പുകളും വാങ്ങാൻ വേണ്ടി വഴിയോര കച്ചവടം നടത്താൻ മക്കളോടൊപ്പം വന്ന മാതാപിതാക്കളും മരിച്ചവരിൽ ഉണ്ട്. കിലോമീറ്റർ അകലെ സൈക്കിളിൽ പോകവേ ചീള് തെറിച്ചു മരണം പുൽകിയവരും അതിലുണ്ട്.

പ്രകൃതി ദുരന്തങ്ങളെ തൽക്കാലം ഒഴിവാക്കാം.  മനുഷ്യന്റെ കൈക്രിയ കൊണ്ടും കൈപ്പിഴ കൊണ്ടും ഉണ്ടാകുന്ന ദുരന്തങ്ങളിൽ നിന്നും നാം പാഠം പഠിച്ചേ തീരൂ. ഈ ദുരന്തം ഏതാനും ദിവസങ്ങളിൽ ഒതുങ്ങിയേക്കാവുന്ന  ചാനൽ ചർച്ച പോലെ ആറിത്തണുക്കരുത്. ഇനിമുതൽ വെടിയും അമിട്ടുമില്ലാത്ത ആഘോഷങ്ങളും ആഹ്ലാദങ്ങളും ആകട്ടെ. അവ കണ്ടതിന്റെയും  ആഘോഷിച്ചതിന്റെയും  സന്തോഷവും പറഞ്ഞു തിരിച്ചുപോകാൻ ഒന്നിച്ചു വന്നവർ  കൂടെ ഉണ്ടെങ്കിലല്ലേ സാധിക്കൂ.

വൈകല്യവും വൈധവ്യവും അനാഥത്വവും വിഭാര്യത്വവും നൽകുന്ന ശൂന്യതതയും ഊഷരതയും  അവയനുഭവിച്ചവർക്കേ  മനസ്സിലാകൂ. ഇതവസാനത്തെ ദുരന്തമാകട്ടെ,  അധികൃതർ അതിനനുസരിച്ച് നിയമ നിർമ്മാണം കൊണ്ട് വരട്ടെ.  ആദരാഞ്ജലികൾ,  കൊല്ലം  ദുരന്തത്തിൽ ജീവൻ പൊയ്പ്പോയവർക്ക് ! അവരുടെ വിതുമ്പുന്ന കുടുംബങ്ങളോടൊപ്പം എന്റെ വിങ്ങുന്ന മനസ്സും !

Monday 11 April 2016

കവിത / ചോദ്യം, ഒന്നിലേറെ / ഹാരിസ്‌ കുന്നില്‍

കവിത

കായലും പുഴകളും ചെറു-
  തോടുകളുമൊഴുകും
  കേരളമെത്ര  സുന്ദരമെന്നു
  പാടി പുകഴ്ത്തിയ വിഡ്ഡിയാര് ?

അച്ഛന്‍ മകളോടും, ഗുരു ശിഷ്യയോടും
കാമദാഹം തീര്തിടും ജനത
വാഴും കേരളംസുന്ദരമെന്നു-
ത്ഘോഷിച്ച പെരുംമണ്ടനാര്?

അക്ഷരമലമ്പിനും മലീമസമാം ദ്വേഷത്തിനും
കോറിയിടാനാധുനികസങ്കേതം പേജാക്കിയ
 'സാക്ഷര'കേരളം സുന്ദരകേരളമെന്നു
 പാടിപുകഴ്ത്തിയ ഏഭ്യനാര് ?


മാതാവിൻ മുന്നില്‍ മകന്റെ നെഞ്ചകം പിളർന്നും
ശിഷ്യർതൻ മുന്നില്‍ ഗുരുവിൻ തലയറുത്തും
പക പോക്കും  രാഷ്ട്രീയ വൈരികള്‍
വസിക്കുന്ന കേരളം തന്നെ 'സുന്ദരം' !


പൈശാചികമാ ക്രുരത കാട്ടിയ നാട്ടാരെ
ദൈവത്തിന്‍റെ സ്വന്തം നാട്ടുമൂപ്പരെന്നു
വിളിച്ച    സായിപ്പേ ......ഹാ.. വിഡ്‌ഡീ
  നീയെന്തൊരു   പടുവിഡ്ഢി......


വിതുര, സുര്യനെല്ലിയാവര്‍ത്തിക്കുമ്പോഴും
മൌനം മറയിടുമധികാരിയുടെ കേരളം കാണുമ്പോൾ
പറയാൻ തോന്നുന്നു, പരശുരാ മാ ..... നീ....
 ആ മഴു  എറിഞ്ഞില്ലായിരുന്നെങ്കില്‍ !

മിനികഥ / ''ഉപ്പ ഉറങ്ങി ഉമ്മ കാത്തിരിക്കുന്നു '' / അദ്ധി പടല

മിനികഥ

രാത്രി വെളുപ്പാൻ നേരത്ത് വരും, ഉച്ചവരെ കിടന്നുറങ്ങും.
ഉൗണും കഴിച്ച് പോയ മകനെ  അന്ന് പാതിരാത്രിയായിട്ടും കാണാത്തതിനെതുടർന്ന്
വീട്ടുകാർ കവലയിലും  കൽവർട്ടിലും ഫ്രീക്കന്മാരുടെ കൂട്ടത്തിലും അന്വേഷിച്ച് കണ്ടെത്താനായില്ല  .

ഓരോ ദിവസം ഓരോ മൊബൈൽ നമ്പർ ആയത് കൊണ്ട്  വിളിച്ചാലും
കിട്ടുന്നില്ല . ഇനി തിരയാൻ സോഷ്യൽ മീഡിയ മാത്രം ബാക്കി
ഏതെങ്കിലും  വാട്ട്സ് ആപ്പ്   ഗ്രൂപ്പിലോ , face ബുക്കിലോ  പ്രൈവറ്റ് ചാറ്റിംഗിലോ  ഉണ്ടെങ്കിൽ
ഉമ്മ കാത്തിരിക്കുന്നു എന്നറിയിക്കണമെന്ന് എന്നോട്  പറയാതെ  പറഞ്ഞു .

ഉപ്പ ഉറങ്ങുകയാണ് .....

മിനികഥ / അമ്മ അച്ഛനെ പഴിപറയുകയാണ് .... / സുബൈർ മല്ലം


സുബൈർ മല്ലം
_______________

 അപ്രതീക്ഷിതമായി വന്ന മഴ വീടിന്റെ പുറകുവശത്തു ഉണക്കാനിട്ടിരുന്ന തുണിയും,വിറകും നനയുമെന്നോർത്ത് വീട്ടുക്കാർ സങ്കടപെടുമ്പോൾ, വീട്ടിൽ അകത്തേമുറിയിൽ പത്താംക്ലാസിൽ പഠിക്കുന്ന കുട്ടി ചുമച്ചു ചുമച്ചു വലിച്ചൂതിയ സിഗരറ്റിൽപൊതിഞ്ഞ കഞ്ചാവ്പുക, അവിടെയൊന്നും   നനയാതെ മുറിക്കുളളിൽ പാറി പാറി കളിക്കുന്നുണ്ടായിരുന്നു.!

പണി കഴിഞ്ഞു ഇനിയും വീട്ടിൽ എത്താത്ത അച്ഛനെയായിരുന്നു അമ്മ പഴി പറഞ്ഞു കൊണ്ടെയിരുന്നത്. മകൻ അത് കേട്ടിട്ടോ കേൾക്കാതെയോ കുലുങ്ങി കുലുങ്ങി ചിരിക്കുകയായിരുന്നു... 

നിരീക്ഷണം / ഈ അവധിക്കാലം സക്രിയമാക്കാൻ ..../ അസ്‌ലം മാവില

നിരീക്ഷണം

ഈ അവധിക്കാലം സക്രിയമാക്കാൻ ....

അസ്‌ലം മാവില


പത്താം ക്ലാസ്സ് പരീക്ഷ അടക്കം മിക്ക പരീക്ഷകളും കഴിഞ്ഞു.  പാഠ പുസ്തകങ്ങൾക്ക് വിട.  യൂണിഫോം  ധരിച്ചു ഇനി സ്കൂൾ മുറ്റത്തേക്ക് പോകണ്ട.  ഉച്ചക്കഞ്ഞിക്ക് ക്യൂ നിൽക്കണ്ട. മാതാപിതാക്കളുടെയും  സഹോദരങ്ങളുടെയും കൂടെ ഉച്ചയൂണും വൈകിട്ടുള്ള ചായയും ഒന്നിച്ചു കഴിക്കാം.  ക്രികറ്റും കബഡിയും ഫുട്ബോളും ഉള്ള സൗകര്യം ഉപയോഗിച്ച് കളിക്കാം. വിരുന്നുകാരായി ബന്ധു വീട്ടിൽ തങ്ങാം.  അങ്ങിനെ നമ്മുടെ കുട്ടികൾ കളിച്ചും ഉല്ലസിച്ചും  അവധി ദിനങ്ങൾ ആഘോഷിച്ച് കൊണ്ടിരിക്കുന്നു.  വേനലവധിദിനങ്ങൾ അതൊക്കെ തന്നെയാണ്.

അതിനിടയിലും കുറച്ച്  സമയം ബാക്കി  ഉണ്ടാകുമല്ലോ. അതെങ്ങിനെ ഉഷാറാക്കാം കുറച്ചു ദിവസങ്ങൾ എങ്ങിനെ അവകുട്ടികൾക്കായി   ഉപകാരപ്പെടുത്താം. അത് ആലോചിക്കേണ്ടത് മുതിർന്ന കുട്ടികളും   രക്ഷിതാക്കളുമാണ്. നാട്ടിലെ ചെറിയ ചെറിയ കൂട്ടായ്മകളാണ്.

എന്തിനും തിരക്കഭിനയിക്കുന്നവരെയും  എന്നാൽ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ സമയം കളയുന്നവരെയും പാട്ടിനു വിടുക.  കുഞ്ഞു തലമുറയ്ക്ക് വേണ്ടി അവർക്ക് ഒരണുമണി നന്മ ചെയ്യാൻ സാധിക്കില്ല. പക്ഷെ, സർഗാത്മ ചിന്തയുള്ള സേവന മനസ്ഥിതിയുള്ള  ഏതാനും യുവാക്കളും മുതിർന്നവരും എപ്പോഴും ഏത് നാട്ടിലും  കാണും. അവരാണ് വഴിവിളക്കുകളാകേണ്ടത്.

 എല്ലാ നാട്ടിലും ഇഷ്ടം പോലെ കൂട്ടായ്മകൾ ഉണ്ട്. ലൈബ്രറി സംഘങ്ങൾക്ലബ്ബുകൾ...  കുട്ടികളിൽ സാമൂഹ്യാവബോധമുണ്ടാക്കുന്ന പ്രോഗ്രാമുകൾ നടത്തുവാൻ അവർക്ക് സാധിക്കും, വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ നടത്തുവാനും. യുവാക്കൾക്ക്  നല്ല സംഘാടകരാകാൻ പറ്റിയ അവസരമാണ്.

സർഗ്ഗമേളകളും സക്രിയപരിപാടികളും സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിച്ചു കൂടേ കുട്ടികളെ കൂടി സംഘാടകരാക്കി അവർക്ക് കൂടി സജീവമാകാനും ആസ്വദിക്കാനും പറ്റിയ കളർഫുൾ സെഷനുകൾ പ്ലാൻ ചെയ്ത് എന്ത് കൊണ്ട് ഈ അവധിക്കാലം സജീവമാക്കിക്കൂടാ ?പ്ലസ് ടു മുതൽ മുകളിൽ പഠിക്കുന്ന വിദ്യാർഥികൾ മുന്നിട്ടിറങ്ങിയാൽ തന്നെ ധാരാളം.   പഠനം സേവനത്തോടൊപ്പമാക്കുക. പ്ലസ്ടു മുതലങ്ങോട്ട് പഠിക്കുന്നവർ ഈ ബാധ്യത മറക്കാതിരിക്കുക.

അറിയുന്നവർ സംഘാടകരായി മുന്നിട്ടിറങ്ങട്ടെ.  സൗകര്യമുള്ളിടത്ത്  കൂട്ടായി വിവിധ സെഷനുകൾ നടത്തുക.  അങ്ങിനെ മക്കളുടെ അവധി ദിനങ്ങൾ സർഗാത്മകമായി  സജീവമാകട്ടെ.  അതിനു അള്ള്‌ വെക്കുന്ന പരിപാടി ആലോചിക്കുന്നതിനു പകരം പുതിയ ആശയങ്ങളുമായി മുന്നോട്ട് വരിക.  പൂവാടിയിലെ  പൂമ്പാറ്റകൾ, നമ്മുടെ  കുട്ടികൾഈ അവധിക്കാലമെങ്കിലും ഒന്നിച്ച് സക്രിയമായി അനുഭവിച്ചു തീർക്കട്ടെ.

എന്തൊക്കെ പ്രോഗ്രാമുകൾ നടത്താം, ഒരുപാടുണ്ട് മനസ്സ് വെച്ചാൽ. പുകവലിക്കെതിരെ, പരിസ്ഥിതി മലിനീകരണത്തിനെതിരെ,   പ്ലാസ്റ്റിക്‌ പാഴ്വസ്തുക്കളുടെ അനിയന്ത്രിത ഉപയോഗത്തിനെതിരെ, കുടിവെള്ളവുമായി ബന്ധപ്പെട്ടത്,   രക്ത ഗ്രൂപ്പ്  നിർണ്ണ ക്യാമ്പ്ഖുർ-ആൻ ഹിഫ്ദ് മത്സരങ്ങൾ, ചിത്രരചനാ വർക്ക് ഷോപ്പ്, എഴുത്ത്പണിപ്പുരസേവിംഗ് പോക്കറ്റ്‌ മണി കാമ്പയിൻ, തൊട്ടടുത്തുള്ള പോസ്റ്റ്‌ഓഫീസിൽ  ''അക്കൌണ്ട് ഓപണിംഗ്  കാമ്പയിൻ'' അങ്ങിനെ അങ്ങിനെ.... ഓരോരുത്തരുടെയും  മനസ്സിൽ  തോന്നുന്ന നല്ല ആശയങ്ങൾ.

 ചില മുതിർന്നവരെയും   ഏതു നാട്ടിലും കാണും - ഗ്രാമത്തിലായാലും പട്ടണത്തിലായാലും.   പഠിച്ചു; വിദ്യാഭ്യാസവും നേടി. തരക്കേടില്ലാതെ ഏർപ്പാടുമുണ്ട്. അത്യാവശ്യമായി എല്ലാ കാര്യത്തിലും ധാരണയുമുണ്ടാകും. പക്ഷെ അവർ ഇത്തരം വിഷയങ്ങളിൽ ശ്രദ്ധ ചെലുത്താതെ  എപ്പോഴും  ഒഴിഞ്ഞു മാറിക്കൊണ്ടേയിരിക്കും. കുറ്റം ബോധം അലട്ടുന്നതാവാനേ സാധ്യതയുള്ളൂ. അതേസമയം  പഠിപ്പ് അവരുടേതല്ലാത്ത കാരണത്താൽ പാതിവഴിക്ക്   ഉപേക്ഷിക്കേണ്ടി വന്നവർ നാട്ടിൽ സജീവവുമായിരിക്കും. സാമൂഹിക പ്രതിബദ്ധതയാണ് കാരണം.


നമ്മുടെ മോട്ടോ (ലക്ഷ്യം ) അതായിരിക്കട്ടെ, സാമൂഹികപ്രതിബദ്ധത. ഒരു നാടിനെ ഉന്നമനത്തിലേക്ക് എത്തിക്കുന്നതും ഈ പ്രതിബദ്ധത തന്നെ. വളരുന്ന തലമുറ നമ്മെ കണ്ടാണ്‌ പഠിക്കേണ്ടതും.

http://www.kasargodvartha.com/2016/04/activities-of-vocation-time.html

Sunday 10 April 2016

മിനിക്കഥ / അസീസ് പട്ള / ദല്ലാള്‍..

അസീസ് പട്ള


ഡിഗ്രിക്ക് പഠിക്കുന്ന മകള്‍ വീട്ടിലെത്തി  അന്നും  പുസ്തകം മേശപ്പുറത്തു വെയ്ക്കുമ്പോള്‍ ഉമ്മയോട് പറഞ്ഞു..

“ ഇമ്മാ... ആ മുനീര്‍ ഇന്നും ന്‍റെ ബൈതാലെ കൂടിക്ക്ണു, ന്നെ കെട്ടാന്‍ പൂതിയൂടി നീക്കാന്നും പറഞ്ഞു,, ച്ചോനെ ഷ്ടോല്ല, ആ കുരുപ്പിനെ..”

ഉമ്മ ക്ഷമയോടെ കേട്ടുകൊണ്ട്  മോളോടു ചോദിച്ചു,

“  ജ്ജ് ഓനോടെന്തെലും പറഞ്ഞോ?”

“ ഇമ്മ ഇന്നാളു പര്‍ഞ്ഞ പോലെ കേക്കാത്ത പോലെ നടന്നു..”

ഉമ്മയെ നോക്കി ചിരിച്ചു കൊണ്ട് അവൾ   പറഞ്ഞു.

“അങ്ങനെ തെന്ന്യ മാണ്ടത്, ഇല മുള്ളേല് വീണാലും, മുള്ള് ഇലേല് വീണാലും ഒക്കെ കേട് യമ്മക്കാ..”

ഉമ്മ ഉപദേശിച്ചു..

വര്‍ഷങ്ങള്‍ കഴിഞ്ഞു.. ഇപ്പോള്‍ അവള്‍  പി.ജി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

കോളിംഗ് ബെല്ലടിക്കുന്നത് കേട്ട അയമുഹാജി വാതില്‍ തുറന്നു, ലോക്കല്‍ ദല്ലാളും ചെറുക്കന്‍റെ അമ്മാവനുമായ മാനൂഹാജിയും.

സലാം മടക്കി  അയമുഹാജി  അവരോട് അകത്തു കയറി ഇരിക്കാന്‍ പറഞ്ഞു.

“ ഞാളോരു പെണ്‍കെട്ടുമായ്റ്റാ വന്നുക്ക്ണെ, ചെക്കന്‍ വെറാരുവല്ല, മ്മളെ മാനൂന്‍റെ മര്മോന്‍ മുനീര്‍ ന്നേ..”

ദല്ലാള്‍ മുഴുമിച്ചു,

കുടിക്കാനെടുക്കാന്‍ അകത്തു ചെന്ന ഉ പ്പയോട് മകൾ  പറഞ്ഞു,

“ഇപ്പ.... ച്ചോനെ ഷ്ടോല്ല, ഇക്കല്ല്യണം മാണ്ട..”

വെള്ളം കുടിച്ചു കഴിഞ്ഞു ദല്ലാള്‍ മറുപടിക്ക് കാതോര്‍ത്തു..

“ ഇങ്ങള് ബന്നത് മ്മക്ക് സന്തോഷം, പക്കെങ്കില് ഓള് പട്ചാല്ലേ, നീംണ്ട് ഒരു കൊല്ലം....”

“അത് സാരോല്ല, മുനീര്‍ കാത്തു നിക്കും.. പടിപ്പു കയിഞ്ഞിട്ട്‌ നിക്കാഹ് മതി..... “

മാനുഹാജി അയമുഹാജിന്‍റെ മുഖത്തു നോക്കി പറഞ്ഞു..

“അല്ല.... അത്.... ഉണ്ണിക്കമ്മാപ്പയും (മുനിറിന്‍റെ ഉപ്പ) ഞാനും നല്ല തുണക്കാരാ...ആ ബന്ധം നഷ്ടപ്പെടുന്നത് ച്ചിഷ്ടോല്ല, ആയിനക്കൊണ്ട് ഞമ്മക്ക് ഈ നിക്കാഹിനു സമ്മതോല്ല”

ഇത് കേട്ടതോടെ അവര്‍ സലാം പറഞ്ഞു പിരിഞ്ഞു

അകത്തു നിന്നും ഭാര്യ ചോദിച്ചു..

“ അല്ല... ങ്ങളെന്തേ ങ്ങക്ക് ഷ്ടോല്ലാന്നു പര്‍ഞ്ഞേ..?, ഓള്‍ക്ക് ഷ്ടോല്ലാന്നു പറഞ്ഞുടെയ്നോ?”

“അങ്ങനെ പറഞ്ഞാ മ്മളെ സൂറാന്‍റെ മൻസും സരീരഉം  ഓന്‍ നാസാക്കും... അപവാദങ്ങള്‍ അല്ലച്ച മൻസന്‍റെ പച്ചര്‍ച്ചി കരിക്ക്ണ ആസിഡ് മോത്തെക്കോയ്ച്ചോ...  ന്നത്തെ കാലം...ബല്ലാതെ  സൂച്ചിക്കണം..”

അപ്പുറത്തെ മുറിയില്‍ അവളും മതിലും ഒന്നിച്ചു കേൾക്കുകയായിരുന്നു ....



Saturday 9 April 2016

RT ബുള്ളറ്റിൻ / Collaborative Fiction writing (സംയുക്ത ആഖ്യായികാ രചന )

RT ബുള്ളറ്റിൻ

Collaborative Fiction writing. സംയുക്ത ആഖ്യായികാ രചന. അങ്ങിനെ മലയാളം പറയാമോ ? എന്തായിക്കൊള്ളട്ടെ.  RT യിൽ  ഇതൊരു പുതിയ പരീക്ഷണമാണ്. ആര്‍ടി അംഗങ്ങളുടെ സര്‍ഗാത്മകതയെ പുറത്ത് കൊണ്ടു വരാനുള്ള ഒരു എളിയ ശ്രമമാണ് ഇത്.

കാലങ്ങളായി നമ്മള്‍ ആര്‍ജിച്ച അറിവുകളുടെ ചെറിയ തുണ്ടുകള്‍ ചേര്‍ത്ത് വെക്കാനുള്ള ശ്രമം.  നമുക്ക് നമ്മുടെ ഭാവനയെ വികസിപ്പിച്ചെടുക്കാം.

ആര്‍ടി അംഗങ്ങള്‍ സംയുക്തമായി ഒരു കഥ എഴുതി തുടങ്ങുന്നു.  കഥയുടെ ആദ്യ വാചകം താഴെ  പോസ്റ്റുന്നു .

കഥയുടെ ശീര്‍ഷകം പിന്നീട് നിശ്ചയിക്കും.  അത് പോലെ എഡിറ്റിംഗ് ഉം പിന്നീട് നടത്തുന്നതായിരിക്കും.

ഒരാള്‍ ഒരു വാചകം എഴുതുന്നു.  അതിന്റെ തുടര്‍ച്ച മറ്റൊരാള്‍..; അതിന്റെ അടുത്ത വാചകം പിന്നൊരാൾ.   മലയാളത്തിലും മംഗ്ലീഷിലും എഴുതാം.
എല്ലാവരും സഹകരിച്ചു കൊണ്ട് ഒരു കഥ എഴുതി തുടങ്ങുന്നു.

പ്രത്യേകം ശ്രദ്ദിക്കുക  : പരസരം ബന്ധമില്ലാത്ത വാചകങ്ങള്‍ കഥയുടെ എഡിറ്റിംഗ് ഉം ക്രോഡീ കരണവും നടത്തുന്ന സമയത്ത് പരിഗണിക്കുന്നതല്ല.

ഈ ഒരു സാഹിത്യ ശാഖ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. എഴുത്തിലും ഒരു കൂട്ടായ സംരംഭം. പോരുത്തപ്പെടലിന്റെ ആഖ്യാനം .

നമ്മുടെ പ്രിയപ്പെട്ട സാപിന്റെ ഒരു നിർദ്ദേശം കൂടിയാണിത്.

________________________________________________________________________


"ജോണി  തന്‍റെ വായിലൂടെയും മൂക്കിലൂടെയും ആഞ്ഞു വലിച്ചു വിട്ട പുകച്ചുരുളുകള്‍ അബ്ദുല്ലയുടെ ചായക്കടയുടെ ഓലച്ചുമരുകള്‍ ഭേദിച്ചു തൊട്ടപ്പുറത്തെ ബാലന്‍റെ മകന്‍ സുനിലിന്‍റെ പുസ്തകത്താളുകളില്‍ ഉടക്കി നിന്നു"  

ലേഖനം / അരാഷ്ട്രീയത: ഫാസിസത്തിന്റെ വളം/ സാകിർ അഹമദ് പടല


സാകിർ അഹമദ് പടല
_______________________

വലത് വര്ഗീയ ഫാസിസ്റ്റ് ചിന്താധാരകൾക്ക് ലക്ഷ്യ പ്രാപ്തിക്ക് രാഷ്ട്രീയ മൂല്യത്തിന്റെ ആവശ്യമില്ലതാനും. രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖംമൂടി ധരിച്ച് തെരഞ്ഞെടുപ്പ് ഗോദ യിലെത്തുന്നത്  വിസ്മരിക്കുന്നില്ല, അത് വളരുന്നത് അതിനെ പാകപ്പെടുത്തുന്നത് അരാഷ്ട്രീയതയുടെ  വളക്കൂറുള്ള മണ്ണാണ്  എന്ന് കാണാൻ കഴിയും. രാജ്യത്തിന്റെ വികസന, നിര്മ്മാണ , അഭിവൃദ്ധിയെ ക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ താല്പര്യം ഗോമാതാവും ക്ഷേത്ര നിർമ്മാണവും ദളിത്-ന്യുനപക്ഷ വിരോധവും ആവുന്നതിലെ "രാഷ്ട്രിയവും"  മറ്റൊന്നുമല്ല.

ഇത്തരുണത്തിലുള്ള സാമ്രാജ്യത വര്ഗീയ ഫാസിസ്റ്റ് ആശയ സംഹിതകൾക്ക് കടന്നു കയറാൻ ഉന്നതമായ രാഷ്ട്രീയ ബോധവും രാജ്യസ്നേഹവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്നിടട്ത് സാധ്യമല്ല എന്ന ചരിത്ര വസ്തുത നാം മറന്ന കൂടാ.

കേരളത്തിന്റെ രാഷ്ട്രീയ ദിശ എക്കാലവും ഫാസിസ്റ്റ് വിരുദ്ധമായിരുന്നു. അത് ഇടത്തോട്ടോ വലത്തോട്ടോ ആവട്ടെ, നമ്മുടെ രാഷ്ട്രീയ ബോധം അസഹിഷ്ണുതയുടെ വ്ക്താക്കൾക്ക് പത്തി വിടര്ത്തുന്നതിനുള്ള അവസരം നിഷേധിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. കേരളത്തിലെ വലത്, തീവ്രമായി വലത്തോട്ടും ഇടത്, തീവ്രമായി ഇടത്തോട്ടും തെന്നി വീഴാത്തതിന്റെ കാരണവും ഈ ശക്തമ)o  മതനിരപേക്ഷതയുടെ, ജനാധിപത്യത്തിന്റെ, രാഷ്ട്രീയം തന്നെയാണ്.

   നമ്മുടെ രാഷ്ട്രീയത്തിന്റെ മൂല്യത്തിനു വീഴ്ച വരുമ്പോൾ , നമ്മുടെ ന്യൂ ജെൻ രാഷ്ട്രീയത്തെ (അത് കക്ഷി രാഷ്ട്രീയമായാലും) അവജ്ഞതയോടെ കാണാൻ തുടങ്ങിയപ്പോൾ , അവരുടെ ശ്രദ്ദ മറ്റു മേഖലകളിലേക്ക് തിരിഞ്ഞപ്പോൾ ഇവിടെയും അസഹിഷ്ണുതയുടെ രാഷ്ട്രീയം തല പൊക്കാൻ  ശ്രമിക്കുകയാണ്. ഇതിനുള്ള പ്രതിവിധി രാഷ്ട്രീയമായി ശക്തമായി പ്രതികരിക്കുക മാത്രമാണെന്ന് എറ്റവും അവസാനമായി  നമുക്ക് കാണിച്ച് തന്നത് JNU-വാണ്.

നമ്മുടെ ലെജെന്റ്സും താരങ്ങളുമൊക്കെ ഒരു ഇമേജ് ഇഷ്യൂ ആയിക്കണ്ട് സവർണ്ണ വര്ഗീയ രാഷ്ട്രീയത്തോടു മുഖം തിരിച്ച നിന്നതും ഇവിടത്തെ മതേതര രാഷ്ട്രീയത്തിന്റെ വിജയമാണ്. എന്നാൽ ഇന്ന് ഒരു കച്ചിത്തുരുംബ് കിട്ടുമ്പോൾ ഇവരിൽ പലരും അ ഭാഗത്തേക്ക് തിരിയുന്ന കാഴ്ചയും നാം ഗൌരവത്തിൽ കാണേണ്ടതുണ്ട്.

ഇതിനൊക്കെ പ്രതിവിധിയെന്നോണം ഫാസിസത്തെ ഇവിടെ തലയുയർത്തി പ്രൗഡമായ സാഹചര്യത്തിലേക്ക് വളരാതിരിക്കാൻ നാം ജാഗരൂഗരാകണം. ശക്തമായ രാഷ്ട്രിയ ചിന്താധാരകൾ ഉയര്ത്തനം. നമ്മുടെ രാഷ്ട്രിയ മൂല്യങ്ങളെ മിനുക്കിയെടുക്കണം. അരാഷ്ട്രീയതയുടെ അപകടകരമായ മേലങ്കിയിൽ നിന്നും നമ്മുടെ പുതു തലമുറ പുറത്തു കടക്കണം, അത് അവര്ക്കുള്ള വളമാണ്.

    അസഹിഷ്ണുതയുടെ വിത്ത് പാകുന്ന സവർണ്ണ ഫാസിസ്റ്റ് രാഷ്ട്രീയത്തിന് സമരസപ്പെടാൻ പാകത്തിലുള്ള ഉറ്റ സുഹൃത്താണ് അരാഷ്ട്രീയത എന്ന് തിരിച്ചറിയുന്നിടത്തോളം നമ്മുടെ "രാഷ്ട്രീയവും" സുരക്ഷിതമല്ല.
______________________________ 

ലേഖനം / ഈ അവധിക്കാലം പാഴാക്കരുത്/ ബഷീർതിട്കണ്ടം

ബഷീർതിട്കണ്ടം


ഇത് അവധിക്കാലാമാണ്. വിദ്യാർഥികളെ സംബന്ധിച്ചെട്ത്തോളം അവരുടെ ഇളംമനസ്സുകളൊക്കെ ഫ്രീയായ സമയം. വീട്ടുക്കാരോ,സംഘടനകളോ, ക്ലബ്ബുകളോ മസ്സിലാക്കികൊണ്ട് ചിട്ടയോടുളള ഓരോ ചുവടുവെപ്പും വിദ്യാർഥികളെ പറഞ്ഞറിയിക്കാൻ പറ്റിയ സാഹചര്യമാണ് ഈ വെക്കേഷൻ കാലം.

ഏതുവരെപഠിക്കണം, എന്ത്പഠിക്കണം എന്നൊന്നുംഅവരുടെ ചിന്താമണ്ഡലങ്ങളിൽ കുടിയിരിന്നിട്ടുണ്ടാവില്ല.വിദ്യാർഥികളുടെ അഭിരുചി മനസിലാക്കികൊണ്ടും,അവരുടെ കഴിവുകളെ പരിപോഷിപ്പിച്ചുകൊണ്ടും ഈ അവധിവേള നമ്മുടെതാക്കി മാറ്റാന്‍ സാധിക്കണം.

ചിലവീട്ടമ്മമാർ വിദ്യാർഥികളെ അവധിക്കാലത്തും ,ഒന്നുകിൽ പഠനമുറിയിൽതളച്ചിടുന്നവരോ,അല്ലെങ്കിൽ, വീട്ടുജോലിയിൽ മുഴുകാൻ കൽപിക്കകയോ ചെയ്യുന്നവരാണ്.!!!

ഇത് തീര്‍ത്തും അനീതി എന്ന്മാത്രമല്ല, വിദ്യാർഥികളെ മന:സംഘർഷങ്ങളിലേക്ക് നയിക്കാൻ കാരണവും ആയിത്തീരുന്നു.

ഏതൊരു വിദ്യാർഥിസമൂഹത്തെയും പൂർണമായിപരിപോഷിപ്പിച്ചെടുക്കുക എളുപ്പമല്ലെങ്കിലും,ഇന്നിന്റെ സാഹചര്യത്തിന്റെ ഒളിഞ്ഞിരുപ്പുകളെപറ്റി അവരെ ഉൽബുദ്ധരാക്കേണ്ടതായിട്ടുണ്ട്.

ഈ കാലത്തിന്റെ "കോലത്തിന്റെ" കൂടെയല്ല, " കോലങ്ങൾക്ക്‌" നമ്മുടെ സംസ്കാരങ്ങളുമായി ബന്ധമുണ്ടോ എന്നൊക്കെ  തിരിച്ചറിയാൻപറ്റുന്നതരത്തിൽ വിദ്യാർഥി സമൂഹത്തെ എത്തിക്കേണ്ടതായിട്ടുണ്ട്..
അയൽപക്കബന്ധം ,കുടുംബബന്ധം ,രോഗികളെ സന്ദർശിക്കൽ, പാവപെട്ടവരുടെ വീട്  സന്ദർശിക്കൽ, എന്നതിലൊക്കെ അവരെ പ്രാപ്ത്തരാക്കണം. കളികൾ, തമാശകൾ എന്നതിലൊന്നും കൂച്ചുവിലങ്ങുകൾ അരുത്.

ആരോഗ്യം സംരക്ഷിക്കുന്ന ഒരു ജനത തന്നെയായിരിക്കണം ഇനി വെരേണ്ടത്.
അതിനു വിദ്യാർഥി സമൂഹത്തെ അതിന്റെ ഗുണവശങ്ങളെകുറിച്ചി പറഞ്ഞുകൊടുക്കണം.
യോഗപോലുളള അഭ്യാസങ്ങൾക്ക് മന‌:സംഘർഷങ്ങൾ കുറക്കാൻകഴിയുമെന്ന് പല രുംഅനുഭവത്തിൽനിന്നുംപറയുന്ന ഒന്നാണ്. മാത്രമല്ല, ചെറുരോഗങ്ങൾ, അലസത,ഭയം ഇതിൽനിന്നുമൊക്കെ മോചനവുംനേടാം...

നാളെയ്ക്കുവേണ്ടി നാം എന്തൊക്കൊയോ ഉണ്ടാക്കാൻ പരിശ്രമിക്കുന്നു. എന്നാൽ , നല്ലൊരു വിദ്യാർഥി സമൂഹത്തെ സൃഷ്ടിച്ചെടുത്താല്‍  തന്നെ നാം പകതിയും വിജയിച്ചു...

ലേഖനം / ലഹരിക്കെതിരെയുള്ള ധര്‍മ്മ സമരത്തില്‍ പങ്കാളികളാവുക / ബി.എം പട്ള

ബി.എം പട്ള

വര്‍ദ്ധിച്ച് വരുന്ന ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ലോകാവസാനത്തിന്‍റെ ലക്ഷണമായാണ് നബി തിരുമേനി ( സ) പറഞ്ഞിരിക്കുന്നത്. അത്രമാത്രം വ്യാപകമായി ക്കൊണ്ടിരിക്കുന്ന ഈ സാമൂഹ്യ വിപത്തിനെതിരെ പട്ള ഗ്രാമത്തിന്‍റെ കയ്യൊപ്പുമായി കണക്റ്റിംഗ് പട്ളയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്യാമ്പയിന് നാളെ തുടക്കം കുറിക്കുകയാണ്.........

ഈ ധാര്‍മ്മികപ്പടയോട്ടം പ്രയാണമാരംഭിക്കുന്നത് ഇത് ഉപയോഗിക്കുന്നവരെയും അതിനടിമപ്പെട്ടവരോടുമുളള വിദ്വേഷമല്ല  , മറിച്ച് അ വരുടെ ദൂഷ്യ സ്വഭാവങ്ങളോടുളള ധാര്‍മ്മിക രോഷമാണ്.

ഇതിന്‍റെ മാസ്മരിക വലയത്തില്‍ കുടുങ്ങി കുടുംബ ബന്ധങ്ങളെ തകര്‍ത്തെറിയുകയും മാനുഷിക മൂല്യങ്ങളെ പിച്ചിച്ചീന്തുകയും അക്രമത്തിലേക്ക് വഴി തെളിക്കുകയും ചെയ്യുന്ന സാഹചര്യം നമ്മുടെ നാട്ടില്‍ അനുവദിച്ച് കൂടാ....

സമൂഹത്തില്‍ ഇത്രത്തോളം ദുരിതം വിതക്കുന്നതും മനുഷ്യ മനസ്സുകളെ നാശത്തിലേക്ക്  തളളിയിടുന്നതും  ലഹരികളിലൂടെയാണെന്ന വസ്തുത തള്ളിക്കളയാനാകില്ല.

മതത്തിന്‍റെ മൂല്യങ്ങള്‍ അസ്തമിച്ചു കൂടാ....
നിബന്ധനകളില്ലാതെ നമ്മുടെ കുട്ടികള്‍ വളര്‍ന്ന് കൂടാ...
ലക്ഷ്യ ബോധമില്ലാതെ ലഹരിക്കടിമപ്പെട്ട് സദാചാര മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി സമപ്രായക്കാര്‍ അപഥ സഞ്ചാരികളാകുമ്പോള്‍ നമ്മുടെ കൊച്ചനിയന്‍മാരെയും മക്കളെയും ശ്രദ്ധിച്ചേ മതിയാകൂ ....

അതിനാകട്ടെ നമ്മുടെ തുടക്കം.നാട്ടിലുളള എല്ലാവരുടെയും സഹകരണം ഉണ്ടായേ തീരൂ.നമ്മുടെ ദൗത്യം വിജയത്തിലവസാനിക്കണമെങ്കില്‍ നമുക്ക് കെെ കോര്‍ക്കണം...
ഈ പോരാട്ട വീര്യത്തെ ഊതിക്കെടുത്താന്‍ ആരെയും സമ്മതിക്കില്ല.ലക്ഷ്യത്തിലെത്തുന്നത് വരേക്കും...

വ്യത്യസ്ഥ ധ്രുവങ്ങളിലുളള നാട്ടിലെ മത സംഘടകളും രാഷ്ട്രീയ സംഘടനകളും  കണക്റ്റിംഗ് പട്ളയുടെ ഈ ലഹരി വിരുദ്ധ പോരാട്ടത്തിന്  ശക്തിപകരണം.സി.പി നാടിന്‍റെ പൊതു ശബ്ദമാണ്.ഞാനോ നീയോ ഞങ്ങളോ നിങ്ങളോ അല്ല സി.പി.... സി.പി യുടെ പ്രവര്‍ത്തനം നാടിന്‍റെ പൊതു എെക്യം ,നന്മ ,കാരുണ്യം തുടങ്ങിയ കാര്യങ്ങളിലൂന്നിയുളളതാണ്.....

രാഷ്ട്രീയ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് നാടിന്‍റെ വികസനത്തിനാണ്. മത സംഘടനകള്‍  പ്രവര്‍ത്തിക്കുന്നത് പരലോക രക്ഷക്ക് വേണ്ടിയാകുമ്പോള്‍ പ്രാധാന്യമര്‍ഹിക്കേണ്ടത് തന്നെ. പക്ഷേ പരസ്പരം കണ്ടു കൂടാ മിണ്ടിക്കൂടാ ഈ ചിന്താഗതി  നമുക്ക് ഇരു ലോകവും നഷ്ടപ്പെട്ടേക്കാം....

നമുക്കിടയില്‍ ഈ അതിര്‍ വരമ്പുകള്‍ തീര്‍ത്തതാര് ???
അനെെക്യത്തിന്‍റെ വിത്ത് പാകിയതാരാണ്???ഹൃദയങ്ങള്‍ തമ്മില്‍ അകലാന്‍ ആരാണ് കാരണക്കാര്‍???
വേണ്ട നമുക്ക്   ഇതൊന്നും...മനസ്സ് തുറന്ന് സ്നേഹിച്ചൂടെ...  നമുക്കാകണം...നാം നന്നാവണം.നമ്മുടെ സ്വന്തങ്ങളും നന്നാവണം.നമ്മുടെ നാടും നന്നാവണം.നമ്മുടെ സഹോദരങ്ങളും .......

ആ നന്മയുടെ വാഹകരായി  ലഹരിയെന്ന  തിന്മക്കെതിരെ നമുക്കൊന്നിക്കാം...നമ്മുടെ സഹോദരങ്ങള്‍ ഇതില്‍ നിന്നും മോചിരാകുന്നത് വരേക്കും........

ഒരു ലെെക്കോ കമന്‍റിനോ അല്ല ,മറിച്ച് ഈ സന്ദേശം എത്താനുളള ഉപാധിയായി സോഷ്യല്‍ മീഡിയയെ ആശ്രയിച്ചു എന്ന് മാത്രം.....

ലഹരിക്കെതിരെ കണക്റ്റിംഗ് പട്ള നടത്തുന്ന ധര്‍മ്മ സമരത്തില്‍ പങ്കാളികളാവുക

STORY / ഇരുട്ടിനെ എനിക്ക് പേടിയാണ്..../ അനസ് പേരാല്‍

ഇരുട്ടിനെ എനിക്ക് പേടിയാണ്....
_______________________________

അനസ് പേരാല്‍
_______________________________

 കിടന്നിട്ടു ഉറക്കം വന്നില്ല.ഒരു തരം ഭ്രാന്തു പിടിച്ച ചിന്തകള്‍....എത്ര ഉറക്ക ഗുളിക കഴിച്ചു എന്ന് നിശ്ചയം ഇല്ല.തല പൊളിയുന്ന പോലെ ...................

"നാശം പിടിക്കാന്‍ എനിക്ക് എന്താ പറ്റിയെ"
മേശപ്പുറത്തു ഒന്ന് തപ്പി നോക്കി ,എപ്പഴോ വായിച്ചു പകുതിയാക്കി വെച്ച പുസ്തകം.മുറിയിലെ നേരിയ വെളിച്ചത്തില്‍ വായിച്ചു തുടങ്ങി......

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "ഓര്‍മ്മകളുടെ ഓണം "
"ജന്മനാട്ടില്‍ ചെന്നു വണ്ടിയിറങ്ങവേ പുണ്ണുതോറും കൊള്ളിവെച്ചപോലോര്‍മ്മകള്‍ വായ മുലയില്‍ നിന്നെന്നേക്കുമായ്‌ ചെന്നി- നായകം തേച്ചു വിടര്‍ത്തിയോരമ്മയെ, വാശിപിടിച്ചു കരയവേ ചാണകം വായിലുരുട്ടിത്തിരുകും അമ്മൂമ്മയെ, പപ്പടം കാച്ചുന്ന കമ്പി ചൂടാക്കിയെന്‍ കൊച്ചുതുടയിലമര്‍ത്തിയ ചിറ്റമ്മയെ, പന്തു ചോദിക്കവേ മൊന്തയെടുത്തെന്റെ നെഞ്ചത്തെറിഞ്ഞ പിശാചി അമ്മായിയെ,"

ഹോ വയ്യ വട്ടു പിടിക്കും ..................
ഈ അവസ്ഥ തുടര്‍ന്നാല്‍. നാശം അപ്പഴേക്കും കറണ്ടും പോയി. തപ്പിപ്പിടിച്ചു ഒരു മെഴുകുതിരി കത്തിച്ചു.......
 വല്ലാത്ത ക്ഷീണം......... വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റികള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.
തലയ്ക്കകാതെ മൂളല്‍ കൂടി കൂടി വരുന്ന പോലെ.തൊട്ടു മുമ്പ് ചെയ്യണം എന്ന് വിചാരിച്ച കാര്യങ്ങള്‍ പോലും മറന്നിരിക്കുന്നു. ആരൊക്കെയോ എന്നോട് സംസാരിക്കുന്ന പോലെ.

"എന്താ നീ അവിടെ നിന്ന് കളഞ്ഞത് വാ ,എന്നെ കൊല്ലെണ്ടേ നിനക്ക്? ഈ രാത്രി നിനക്കുള്ളതാണ്.ഇനിയും വൈകിക്കേണ്ട നീ വാ എന്നെ കൊല്ല്"

എവിടെ പോയി അയാള്‍? മരണം........അതാണ്‌ വിഷയം................ ആരാ പറഞ്ഞെ മരണം രംഗ ബോധമില്ലാത്ത കോമാളി ആണെന്ന്? ഇനിയും എത്ര സമയം കാത്തിരിക്കണം നിങ്ങള്‍ എന്നെ കൊല്ലാന്‍? പെട്ടന്ന് കൊല്ലണം.നിങ്ങള്‍ ഒരു കാര്യം ചെയ്യ്.എന്റെ രണ്ടു കൈയും ഒന്ന് കെട്ടിയിടാമോ?ഒരു പക്ഷെ എനിക്ക് വട്ടിളകിയാല്‍ ഞാന്‍ നിങ്ങളെ എന്തെങ്കിലും ചെയ്താലോ? അല്ലെങ്കില്‍ വേണ്ട അവിടെ തന്നെ ഇരിക്ക്. എനിക്ക് കാണേണ്ട എന്റെ ഗാതകന്റെ മുഖം.

വായിച്ചു തീരാത്ത ആ കവിത ഞാന്‍ പിന്നെയും തുറന്നു....................

"ആദ്യാനുരാഗപരവശനായി ഞാന്‍ ആത്മരക്തം കൊണ്ടെഴുതിയ വാക്കുകള്‍ ചുറ്റുമിരിക്കും സഖികളെക്കാണിച്ചു പൊട്ടിച്ചിരിച്ചുരസിച്ച പെണ്‍കുട്ടിയെ,"

വേണ്ട ,ഇനിയും വായിക്കേണ്ട............ നിങ്ങള്ക്ക് ബുദ്ടിമുട്ടവില്ലെങ്കില്‍ ആ സിഗരറ്റ് ഒന്ന് എടുത്തു തരാമോ? ഞാന്‍ സിഗരറ്റ് എടുത്തു ചുണ്ടില്‍ വെച്ച്.തീ അയാള്‍ കൊളുത്തി തന്നു.

മിന്നായം പോലെ അയാളുടെ വൃത്തികെട്ട മുഖം കണ്ടു ഞാന്‍. പിശാചു................. പിശാചാണ് അയാള്‍ ............. എന്റെ മരണത്തിന്റെ മുഖം ചിരിക്കട്ടെ ഞാന്‍ ഇപ്പഴെങ്കിലും......ചിരിക്കട്ടെ.........ദൂരെ ആരോ ആ കവിത പിന്നേം ചൊല്ലുന്നുണ്ടല്ലോ......
"തിന്നുവാന്‍ ഗോട്ടികൊടുക്കാഞ്ഞ നാള്‍ മുതല്‍ എന്നെ വെറുക്കാന്‍ പഠിച്ച നേര്‍പെങ്ങളെ, ഒന്നിച്ചു മുങ്ങിക്കുളിക്കുമ്പോഴെന്‍ തല പൊങ്ങാതെ മുക്കിപ്പിടിച്ച ചങ്ങാതിയെ,"

എന്തിനാ ചിരിക്കുന്നെ?ഏതോ ഗുഹയില്‍ നിന്നെന്ന പോലെ അയാളുടെ ശബ്ദം ഞാന്‍ കേട്ടു...... വയ്യ കണ്ണ് തുറക്കാന്‍ പറ്റണില്ല. എന്താ എനിക്ക് സംഭവിക്കുന്നത്‌?

അയാള്‍ എന്റെ അടുത്തേക്ക് പതുക്കെ നടന്നു വരാന്‍ തുടങ്ങി......... മരണത്തിന്റെ മണം........... ഹാ ........ഒരു നിമിഷം......... "ദയവു ചെയ്തു ഞാന്‍ മരിക്കുന്നത് വരെയെങ്കിലും വിളക്ക് അണക്കരുത്. കാരണം ഇരുട്ടിനെ എനിക്ക് പേടിയാണ്

Thursday 7 April 2016

മിനികഥ / ഉപദേശം / കുന്നിൽ ഹരിസ്‌

മിനികഥ

ഉപദേശം

കുന്നിൽ ഹരിസ്‌

തന്റെ പ്രസംഗം കേൾക്കാൻ എത്തിയ  നിഷ്കളങ്കരായ
നാലഞ്ച് വൃദ്ധന്മാരെ നോക്കി അദ്ദേഹം ഘോര ഘോരം ഗർജ്ജിച്ചു.
ലഹരിയുടെ ദൂഷ്യ വശങ്ങളെ പറ്റി ,
അതുപയോഗിച്ചാലുണ്ടാകുന്ന നരക ശിക്ഷയെ പറ്റി .....

എന്നിട്ട് അദ്ദേഹം ഒരു നെടു വീർപ്പൊടെ ആത്മഗതം ചെയ്തു.

''നാഥാ.. ഞാനെന്റെ  ദൗത്യം  നിർവഹിച്ചിരിക്കുന്നു...''

യോഗം പിരിഞ്ഞു. പാതിരായ്ക്ക്  ഇരുണ്ട വെളിച്ചത്തിൽ അയാൾ ഏതാനും യുവാക്കളോട്
സംസാരിച്ചത് അവിടെ അന്നേവരെ നിലനിന്നിരുന്ന സാമുദായിക സൌഹാർദ്ദത്തിനു കത്തിവെച്ച്  സംഘർഷത്തിനുള്ള സാധ്യത ഒരുക്കുന്നതിനെകുറിച്ചായിരുന്നു.

നത്തും കൂമനും വവ്വാലും അയാൾക്ക് ഉറങ്ങാതെ  കാവലിരുന്നു.
------------------------------
കുന്നിൽ ഹരിസ്‌

മിനി കഥ / തിരിച്ചറിവ്‌ / മഹമൂദ് പട്ള

മിനി കഥ


തിരിച്ചറിവ്‌
---------------------------

മഹമൂദ് പട്ള

ഉദിച്ചുയരുന്ന സൂര്യകിരണങ്ങൾ ഭൂമിയിൽ പതിയാൻ തുടങ്ങുന്നതേ ഉള്ളൂ !   തിരക്ക് പിടിച്ച ജീവിതത്തി
നിടയിൽ ഗതാഗത കുരുക്കിൽ നിന്നും രക്ഷപ്പെടാൻ നേരത്തെ അയാൾ തൻറെ ബിസ്സ്നസ്സ്‌ സാമ്രാജ്യം ലക്ഷ്യം വെച്ച്  വീട്ടിൽനിന്നും പുറപ്പെട്ടിരുന്നു.

വെളിച്ചം വീണ്തുടങ്ങുമ്പോൾ തന്നെ റോഡിൽ വാഹനങ്ങളുടെ വൻ നിര തന്നെ  കാണാമായിരുന്നു. ശബ്ദങ്ങൾ കൊണ്ട്  മലിനമായികൊണ്ടിരികുന്ന അന്തരീക്ഷവും! ഇതിനിടയിൽ ശബ്ദിച്ച മൊബൈൽ ഫോൺ അയാളെ കൂടുതൽ അലോസരപെടുത്തി .

തന്റെ മകനെ കുറിച്ചുള്ള പരാതികൾ .കുറേ ദിവസമായി അയാൾ  കേൾക്കാൻ തുടങ്ങിയിട്ട്. ഇന്ന് സ്കൂളിൽ ചെല്ലാൻ പറഞ്ഞിരുന്നു. ഫോൺ കോൾ രൂപത്തിൽ  വന്ന പ്രിൻസിപ്പാളിന്റെ  വാക്കുകൾ അയാളെ സ്കൂളിലേക്ക് പോകാൻ നിർബന്ധിതനാക്കി.  അപ്പോഴും തന്റെ ബിസ്സ്നസ്സുകൾ  ആയിരുന്നു മനസ്സിൽ !

സ്കൂളിൽ എത്തിയ അയാൾ ലഹരി പദാർഥങ്ങളുടെ ഉപയോഗം  ശീലമാക്കിയ തന്റെ മകനെ കുറിച്ചുള്ള  വിവരണങ്ങൾ അവന്റെ ക്ലാസ് അധ്യാപികയിൽ നിന്ന്  ഒരു ഞെട്ടലോടെയാണ് കേട്ടത്.  അതയാളെ സ്തബ്ധനാക്കി. തൊണ്ട വരണ്ടത് പോലെ തോന്നി. പ്രിൻസിപ്പാളിന്റെ മേശപ്പുറത്തുള്ള കുപ്പി വെള്ളം മുഴുവനും അയാൾ കുടിച്ചു തീർത്തു .....

മകൻ അന്നും ക്ലാസ്സിൽ ആബ്സന്റായിരുന്നു. കുറച്ചു ആഴ്ചകളായത്രെ ഈ പതിവ്. വല്ലപ്പോഴും വരും. ഒന്നും മിണ്ടില്ല.  ക്ലാസ്ടീച്ചറിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി മടങ്ങുമ്പോൾ അയാൾ അറിയാതെ ഒളിഞ്ഞും പതിഞ്ഞും ലഹരി പദാർത്ഥങ്ങളുടെ വൻ മാഫിയ തന്നെ ചുറ്റും ചിരിച്ച് അട്ടഹസിക്കുന്നത് പോലെ അയാൾക്ക് അനുഭവപ്പെട്ടു.

മകന്റെ മാനസിക വളർച്ചയും ശാരീരിക മാറ്റങ്ങളും അറിയാൻ ഞാൻ ശ്രമിച്ചില്ലത്രേ ! മകന്റെ മാറ്റങ്ങൾ കണ്ടറിയാൻ,  വഴിതെറ്റുന്നുണ്ടോന്ന് മനസ്സിലാക്കുവാൻ ഒരു രക്ഷിതാവെന്ന നിലക്ക് എനിക്ക് കഴിഞ്ഞില്ലത്രേ !
പ്രിന്സിപ്പാളിന്റെ വാക്കുകൾ അയാളെ .......

ശരിയാണ് മാഷ് പറഞ്ഞത് വളരെ ശരിയാണ്.  വീട്ടിൽ സംസാരിക്കാനുള്ള സ്വാതന്ത്ര്യം  അവനു ഞാൻ നൽകിയില്ല.  അവന്റെ  പ്രശ്നങ്ങൾ കണ്ടറിഞ്ഞ് മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല.

സ്വന്തം മനസാക്ഷിയോട് സങ്കടങ്ങൾ ഏറ്റുപറഞ്ഞു കൊണ്ട് എല്ലാ തിരക്കുകളും മാറ്റിവെച്ച് തന്റെ മകന്റെ അടുത്തേക്ക് പോകുമ്പോൾ.....

ഉയരങ്ങൾ കീഴടക്കാനുള്ള തിരക്കിനിടയിൽ  ഒറ്റപ്പെടലിലൂടെ ലഹരിയെന്ന വൻ വിപത്തിന് അടിമപ്പെടുന്ന  മക്കളെ മനസ്സിലാകാൻ വൈകിവന്ന തിരിച്ചറിവ് അയാളിൽ പ്രകടമായിരുന്നു!!

'' വൈകിയിട്ടില്ല, ഇനിയൊട്ടു വൈകിക്കുകയുമരുത് ''
ടീച്ചറുടെ സാന്ത്വനം അപ്പോഴും അയാളിൽ പ്രതീക്ഷയുടെ നേർത്ത പ്രതീക്ഷ നൽകുന്നത് പോലെ ......

Wednesday 6 April 2016

Notification - RT Whatsaap Group

വായനക്കാരെ,

RT അഡ്മിന്റെകൂട്ടായ ആലോചന പ്രകാരം എഴുത്തിന് മുൻതൂക്കം നൽകിയായിരിക്കും ഈ പൊതുഇടം സജീവമാകുക. അതിനർത്ഥം മറ്റുള്ളവയ്ക്ക് പ്രാധാന്യം ഇല്ലന്നല്ല.  എഴുത്തിനു പ്രോത്സാഹനം നൽകാനാണ് RT ഇനി കൂടുതൽ ശ്രമിക്കുക.

കഴിഞ്ഞ ഒരു വർഷമായി RT യിൽ  നമ്മുടെ സ്വന്തം പടലയിലെ എഴുത്തുകാർ കുറിച്ചിട്ട അനുഭവകുറിപ്പുകൾ, കവിതകൾ, കഥകൾ, ലേഖനങ്ങൾ അടക്കം മുന്നൂറോളം രചനകൾ ഇനിയും ബ്ലോഗിൽ update ചെയ്യാൻ ബാക്കിയുണ്ട്.  അവ വായനക്കാർക്ക് വിരസത ഉണ്ടാകാത്ത രൂപത്തിൽ ഓരോ ദിവസവും RTയുടെ  ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നതാണ്.  എല്ലാവരും RT  ബ്ലോഗ്‌ സന്ദർശിക്കുക.

സാംസ്കാരിക പടലയുടെ ചരിത്രത്തിൽ ഈ  ഉദ്യമം ഒരു മുതൽക്കൂട്ടാകാൻ നമുക്ക് ഒന്നിച്ചു ശ്രമിക്കാം.

RT അഡ്മിൻ വിംഗ്

മിനിക്കഥ / "അൺലൈക്ക്" / കാദർ അരമന

മിനിക്കഥ

"അൺലൈക്ക്"

കാദർ  അരമന
===========

അയാൾ  വാട്സാപ്പിൽ  മുങ്ങാങ്കുഴിയിട്ട്‌ നില്ക്കുകയായിരുന്നു

സ്ക്രോളിങ്ങിനിടെ സുഹൃത്തിന്റെ ഒരു മെസ്സേജ്  അയാളെ മനസ്സിൽ തട്ടി

കരഞ്ഞു കൊണ്ടിരിക്കുന്ന ഭാര്യയോട്  ഭർത്താവു :-

''നീയാണീ ലോകത്തിലെ രണ്ടാമത്തെ  സുന്ദരിയായ സ്ത്രീ''

കരച്ചിലൊതുക്കി  ഭാര്യ: -   ''അപ്പൊ ഒന്നാത്തതോ ?''

''അതും നീയാണ്.....  പക്ഷേ നീ പുഞ്ചിരിക്കുമ്പോൾ"

മനോഹരമായ ഈ മെസ്സേജ് കണ്ടപ്പോൾ
അയാളുടെ മനസ്സില് നല്ലൊരു ആശയം ഉദിച്ചു.
ഭാര്യയോട്‌ ഇങ്ങനെ ഒന്ന് പറയാൻ അയാളുടെ മനസ്സ്  വെമ്പി.

അവളൊന്നു  കരഞ്ഞു കാണാനായി  അയാള് കത്തിരുന്നു.  അവൾ  കരഞ്ഞു കിട്ടണമെങ്കിൽ  വൈകുന്നേരത്തെ സീരിയൽ ഒന്ന്  തുടങ്ങണം.   അവള്ക്ക് കരയാനുള്ള വല്ല  ട്രാജെഡിയും ഇന്നുണ്ടായാൽ മതിയായിരുന്നു. അയാളുടെ മനസ്സ് പറഞ്ഞു. ഭാര്യയോട്‌ അതൊന്നു പറഞ്ഞു പൊലിപ്പിക്കാൻ അയാള്ക്ക് പിന്നെ തിടുക്കമായി.

പതിവ് പോലെ സീരിയൽ തുടങ്ങി.  ഗര്ഭിണിയായ  മരുമകളോട്  അമ്മായിയമ്മ  പോരെടുക്കുന്ന രംഗം
വന്നപ്പോൾ  അവൾ കരയാൻ തുടങ്ങി.  തക്കം നോക്കി അയാള് അവളുടെ അടുത്തെ ചെന്ന് സ്നേഹത്തോടെ  മൊഴിഞ്ഞു ...

" നീയാണീ ലോകത്തിലെ രണ്ടാമത്തെ  സുന്ദരിയായ സ്ത്രീ "

കേട്ടപാതി എരിതീയിൽ യെണ്ണയൊഴിച്ച പോലെ അവൾ ഒച്ചത്തിൽ  കരയാൻ തുടങ്ങി.
''അത് ശരി,  അപ്പോൾ ഞാൻ രണ്ടാമത്തവളാണല്ലേ ...
എനിക്കിപ്പോ അറിയണം  ആരാണാ  ഒന്നാമത്തവ്വൾ ...?"
അവളുടെ കരച്ചിലിന്റെയും പറച്ചിലിന്റെയും ശബ്ദം കൂടിക്കൂടി വന്നപ്പോൾ അയാൾ പെട്ടെന്ന്  മോബൈലെടുത്തു,  വീട്ടിന്നിറങ്ങി. പോകുന്ന പോക്കിൽ   തിടുക്കത്തിൽ വാട്സപ്പ് തുറന്നു.
തനിക്ക് ടെക്സ്റ്റ്‌   അയച്ച സുഹൃത്തിന്റെ  ''വേലിയിൽ തൂങ്ങിയാടിയിരുന്ന മെസ്സജിനു'' താഴെ ഒരു   "അൺലൈക്കും " കൊടുത്ത് കവല ലക്ഷ്യമാക്കി  നടന്നു ...

Tuesday 5 April 2016

അനുഭവം / ജീവിതം ഇവിടെയുമിങ്ങിനെ ....! / ഹനീഫ് ബി എ

അനുഭവം        

ജീവിതം ഇവിടെയുമിങ്ങിനെ ....!

 ഹനീഫ് ബി എ
                                           

കുറച്ചു വര്ഷംമുമ്പ് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്തു  ഒരു സുഹൃത്തു വന്നു പറഞ്ഞു എന്റെ ഭാര്യക്ക് അസുഖമായി ആശുപത്രിയിലാണ്ള്ളത് പെട്ടെന്നു കുറച്ചു പൈസ വേണം നാട്ടിലേക്കു    അയച്ചു   കൊടുക്കാന്

''നി വേണം സഹായിക്കുവാന് നാളെ തന്നെ  തിരിച്ചു തരാം''
ഞാന് പെട്ടെന്നു പൈസ എടുത്തു കൊടുത്തു.  എന്നിട്ടു പറഞ്ഞു നാളെ തിരിച്ചു തരണം ഞാന് നാട്ടില് അയച്ചു കൊടുക്കുവാന്  വെച്ചതാണ്. സുഹ്രുത്തിന്റെ വിഷമം കണ്ടപ്പോല്‍ എനിക്കു തന്നെ വിഷമമായി.

''നാളെ തന്നെ തിരിച്ചു തരണം'' ഞാൻ  പറഞ്ഞു.  സന്തോഷത്തോടെ ആ സുഹ്രുത്ത് തിരിച്ചു പോയി. അതിലേറെ എനിക്കും സന്തോഷമായി.

 പിറ്റേ ദിവസം സുഹ്രുത്തിനെറ ഭാര്യയുടെ രോഗ വിവരങ്ങള് അറിയുവാന് അയാള്‍ താമസിക്കുന്ന  കെട്ടിടത്തിലേക്ക് പോയപ്പോള്‍ അയാളുടെ റൂമിനടുത്ത് ആള്‍കാര്‍ തിങ്ങിക്കൂടിയിരിക്കുന്നു.  ഞാന്‍ അടുത്ത് ചെന്നപ്പോള്‍ അയാളുടെ കൈയില്‍ പോലീസ് വിലങ്ങ് വെച്ച് കൊണ്ടുപോകുന്ന കാഴ്ചയാണ്‌ കാണാന്‍ കഴിഞ്ഞ്ത്. അന്വേഷിച്ചപ്പോള്‍ അറിഞ്ഞു തലേ ദിവസം രാത്രി മദ്യപിച്ച് അടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന അറബിയുമായി വാക്കേറ്റമുണ്ടാവുകയും അടിപിടി നടക്കുകയും ചെയ്തു.  ആ കാരണത്താലാണ്‌ പോലീസ് പിടികൂടിയത്.

 അവസാന നിമിഷം പോലീസ്‌ വാഹനത്തിലേക്ക് കയറ്റുമ്പോള്‍ അയാള്‍ ദൂരെ നിന്ന് വീക്ഷിക്കുന്ന എന്നെ നിറകണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു. ഇന്നലെ ഭാര്യയ്ക്കു സുഖമില്ല ആശുപത്രിയിലാണ് എന്നു കളളം പറഞ്ഞു മദ്യപിക്കുകയായിരുന്നു.

ആ സംഖ്യ ഞാന്‍ കൊടുത്തത് കൊണ്ടാണല്ലോ ഈ  ഗതികേട് വന്നത് ! ഒരുപക്ഷെ അയാള്‍ എന്നെ ശപിക്കുന്നുണ്ടാവാം ഞാന്‍ സംഖ്യ തന്നിരുന്നില്ലായെങ്കില്‍ ഈ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്നോര്ത്ത്.

അയാളെ പിന്നീട് നാട്ടിലേക്കു കയറ്റിവിട്ടതായറിഞ്ഞു.

അമ്മുവിന്‍റെ ലോകം / NOVEL / അസീസ് പട്ള


പ്രിയരേ...

السلام عليكم ورحمةالله وبركاته:

ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികം മാത്രം, പ്രചോദനം അസ്‌ലം മാവില തുടങ്ങി വെച്ച “ലഹരി വിമുക്ത പട്ള” ചര്‍ച്ചയുടെ പാര്‍വ്വത്തിനു തിരി കൊളുത്തിയ “കഞ്ചാവ്”, വിഷയം, തുടര്‍ന്നും വായിച്ചാല്‍ മാത്രമേ കഥയുടെ പൂര്‍ണത കരിവരിക്കൂ എന്ന ഒരെളിയ ഓര്‍മ്മ പ്പെടുതലിലൂടെ സമക്ഷം സമര്‍പ്പിക്കുന്നു..

നിങ്ങള്‍ ഓരോരുത്തരും തരുന്ന പ്രശംസനങ്ങള്‍കും വിമര്‍ശനങ്ങള്‍ക്കും ഒരു പോലെ നന്ദി അറിയിക്കുന്നു...,

സസ്നേഹം,

അസീസ് പട്ള


__________________________________________________________________________

അമ്മുവിന്‍റെ ലോകം

അന്തരീക്ഷത്തില്‍ ഇരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ ഇരുട്ട് പരത്തി, തുള്ളിക്കൊരു കുടമെന്നപോലെ പെയ്തടങ്ങിയ പേമാരി പ്രദേശ വാസികളെ ഭീതിയിലാഴ്ത്തി.,
തോടും നീര്‍ച്ചാലും നിറഞ്ഞൊഴുകി മഴ വെള്ളത്തെ താഴ്വാരത്തെത്തിച്ചു., , ചാറ്റല്‍ മഴ തുടരുന്നു!
അമ്മു (ദീപ) ചെങ്കുത്തായ റബര്‍ തോട്ടതിനിടയിലുള്ള നടപ്പാതയിലൂല്ടെ തന്‍റെ നഗ്നപാദങ്ങള്‍  തെന്നി പ്പോകാതിരിക്കാന്‍ നഖങ്ങള്‍ കൊണ്ടമാര്‍ത്തിപ്പിടിച്ചു നനഞ്ഞു കുതിര്‍ന്ന വഴു മണ്ണില്‍ കുടയും പുസ്തകവുമായി സസൂക്ഷമം കടവിലേക്ക് നീങ്ങി., തൂവലുകള്‍ നനഞോട്ടിയ കാട്ടുകൊഴികള്‍ അവളുടെ ചലത്തിനൊത്തു പരക്കം പാഞ്ഞു.

വര്‍ഷകാലമായാല്‍ ഇങ്ങിനെയാണ്‌, രണ്ടു രണ്ടര മാസക്കാലം തോണി വേണം അക്കരെ കടന്നു സ്കൂളില്‍ പോകാന്‍, ആഗസ്റ്റ്‌ പകുതിയോടെ വെള്ളം മുട്ടുകാല്‍ വരെയെത്തും, പിന്നെ നടന്നാ പോകാറ്.

കരക്കടുപ്പിച്ച തോണിയില്‍ കയറുന്നതിനിടയില്‍ പ്ലാസ്റ്റിക് കവറിലാക്കിയ, പുറം ചിട്ടയിളകിയ മൂന്നു പുസ്തകവും കുടയും ഇടതു കൈ കൊണ്ട് നെഞ്ചോടു ചേര്‍ത്തു വെച്ച് അമ്മു തോണിയില്‍ കയറി, കലക്ക വെള്ളത്തിലെ കുഞ്ഞോളങ്ങളെ വെട്ടിമുറിച്ച് തോണി മുമ്പോട്ടു നീങ്ങി, കോതി അടുക്കി വെച്ച മുടികള്‍ എണ്ണ മയമില്ലാതതിനാല്‍ കാറ്റില്‍ പാറിപ്പറന്നു., പായലും ചവറുകളും പിന്നിലേക്ക്‌ പോകുന്നത് പോലെ അമ്മുവിന് തോന്നി.

ഇക്കൊല്ലം മൂന്നാം ക്ലാസ്സിലാണ്, ക്ലാസ് ടീച്ചര്‍ സരോജിനി അന്തര്‍ജ്ജനം ഇന്നലെയും വഴക്ക് പറഞ്ഞതാ നോട്ട് ബുക്ക്‌ കൊണ്ട് പോകാത്തതിനു, വാശി പിടിച്ചപ്പോ അമ്മ പറഞ്ഞു

“അമ്മുക്കുട്ടീ... നല്ല കുട്ടിയല്ലേ...  ഇന്ന് പൊയ്ക്കോ, നാളെ എന്തായാലും അമ്മ വാങ്ങിച്ചു തരാം ട്ടോ..”..

സ്നേഹം കൂടുമ്പോള്‍ അമ്മയങ്ങിനെയാ, അച്ഛനും മുമ്പ് വിളിച്ചിരുന്നു.. “അമ്മുക്കുട്ടീന്നു,”

ഇന്ന് ടീച്ചറുടെ കയ്യില്‍ നിന്ന് അടി ഉറപ്പാ....

“ന്താ... ട്ട്യേ, ല്ലാരും ൪ങ്ങിക്കയിഞ്ഞല്ലോ! കുട്ടിയര്‍ങ്ങിണി ല്ല്യെ?”

തോണിയെ കഴുക്കൊലില്‍ കുത്തി നിര്‍ത്തി രാമേട്ടന്‍   ചോദിച്ചു,  നീണ്ട ശരീരം, നരച്ച കുറ്റി മീശയും താടി രോമവും,വലീയ കള്ളികളുള്ള കൈലി മുണ്ടും ബനിയനും, തലയില്‍ കെട്ടിയ തോര്‍ത്തില്‍ തിരുകിയ ബീഡിപ്പോതിയും തീപ്പെട്ടിയും മുഴച്ചു നിന്നു, കറുത്ത ചുണ്ട് വിടര്‍ത്തി ചിരിച്ചാല്‍ മുന്‍ നിരയിലെ മേല്‍പല്ല് അവ്യക്തം, ആരെയും സഹായിക്കാനുള്ള മനസ്സ്, നല്ല പ്രകൃതം അതാണ്‌ രാമന്‍ നായര്‍.,   അയാളോളം പ്രായം വരും ആ തോണിക്കും.

പരിഭവം പുറത്തു കാണിക്കാതെ അമ്മു രാമന്‍ നായരെ നോക്കി ഒന്ന് പുഞ്ചിരിച്ചു,, ആ ചിരി മക്കളില്ലാത്ത അയാളുടെ ഹൃദയം കവര്‍ന്നു, ഒരു നേരം കണ്ണടച്ചു എല്ലാവര്‍ക്കും നന്മ  വരുത്തണേയെന്നയാള്‍ പ്രാര്‍ഥിച്ചു.

പഴയ ദ്രവിച്ച ഒരു എല്‍.പി. സ്കൂള്‍, നിവൃത്തിയുള്ളവര്‍ രണ്ടു കിലോമീറ്റര്‍ അപ്പുറത്തുള്ള പ്രൈവറ്റ് സ്കൂളില്‍ പോകും, ഉച്ചക്കഞ്ഞിയുള്ളതിനാല്‍ മലയോര പ്രദേശത്തുള്ള തോട്ടം തൊഴില്‍ലാളികളുടെയും, കുടിയേറിപ്പാര്‍ത്ത വരുടെയും മക്കളാണ് അധികവും., ടീച്ചറുടെ മകള്‍  പാറുവും (പാര്‍വതി) അമ്മുവിന്‍റെ ക്ലാസ്സില്‍ തെന്നെയാ പഠിക്കുന്നത്.

സരോജിനി ടീച്ചറെ ജന്നാലയിലൂടെ ദൂരെ നിന്ന് തെന്നെ അമ്മു കണ്ടു, ആ കുഞ്ഞു മനസ്സില്‍ ഭീതി കരിനിഴലിച്ചു,
വെളുത്ത വട്ടമുഖം, നെറ്റിയില്‍ ചന്ദനക്കുറിയും നെറുകയില്‍ സിന്ദൂരവും ചാര്‍ത്തി, മെലിഞ്ഞ ശരീര പ്രകൃതി ഇട തൂര്‍ന്നു നില്‍കുന്ന നീണ്ട മുടി, , വളരെ കര്‍ക്കശയാണ്‌, തലേന്നാളത്തെ പാഠം പഠിച്ചു വന്നില്ലെങ്കില്‍ തല്ലുക മാത്രമല്ല ഇമ്പോസിഷനും എഴുതിക്കും., പഠിക്കുന്ന കുട്ടിയായതിനാല്‍ അമ്മുവിന് അതിലൊന്നും പേടിയില്ല, നോട്ട് ബുക്ക്‌ വാങ്ങാത്തതിലാ ദണ്ണം.

“ഗുഡ് മോര്‍ണിംഗ് ടീച്ചര്‍” കുട്ടികള്‍ ഒന്നടങ്കം എഴുന്നേറ്റു പറഞ്ഞു.

“ ഹും.... ഗുട്മോര്‍ണിംഗ് സിറ്റോണ്‍”

ഹാജര്‍വിളി കഴിഞ്ഞു മേശയുടെ മുമ്പില്‍ നിന്ന ടീച്ചര്‍  ഭംഗിയായി ഇടതു തോളിലൂടെ
ഞോറിഞ്ഞു വച്ച സാരിത്തുമ്പ് വട്ടം കറക്കി ഇടത്തേ എളിയില്‍ കുത്തി വച്ചു, ചാരി നിന്ന മേശയില്‍ നിന്നും പിന്നിലൂടെ കയ്യിട്ടു ടെക്സ്റ്റ്‌ ബുക്ക്‌ എടുക്കുന്നതിനിടയില്‍ ടീച്ചര്‍ ചോദിച്ചു.  

“എല്ലാവരും കോപ്പി എഴുതിയിട്ടില്ലേ?”

“എഴുതി..”
അമ്മുവൊഴികെ എല്ലാവരും ഉത്തരം പറഞ്ഞു.

അമ്മുവിനോട് എഴുന്നേറ്റു നില്ക്കാന്‍ പറഞ്ഞു,
കോപ്പി ബുക്ക്‌ കറക്റ്റ് ചെയ്തു കുട്ടികള്‍ക്ക് തിരിച്ചു കൊടുത്തു ചൂരലുമായ് അമ്മുവിന്‍റെ അടുത്തേയ്ക്ക് നീങ്ങി,

വലതു കൈ മുമ്പോട്ടു നീട്ടി കണ്ണുകള്‍ താഴ്ത്തി അമ്മു നിന്നു അനുസരണയുള്ള കുട്ടിയായി നിന്നു, മുന്‍ ധാരണയോടെയുള്ള ആ നിര്‍ത്തം  കണ്ടു വല്ലാതായ ടീച്ചര്‍  ഡെസ്കില്‍ ചൂരല്‍ ഊന്നിപ്പിടിച്ചു നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കി നിന്നു.

അടി കിട്ടാതായ അമ്മു മെല്ലെ കണ്‍പോളകള്‍ മേല്‍പോട്ടുയര്‍ത്തി, ആ കണ്ണുകള്‍ ആര്‍ദ്രമായിരുന്നു.. ടീച്ചര്‍ ഒന്ന് മന്ദഹസിച്ചു.

“ഇന്‍ണ്ടര്‍വലിനു സ്ടാഫ് റൂമില്‍ വന്നു എന്നെ  കാണണം, ഇപ്പോര്‍ ഇരുന്നൊളു,

ടീച്ചര്‍ തിരിഞ്ഞു നടന്നു.

അമ്മുവിനു പ്രത്യേകിച്ചൊന്നും തോന്നിയില്ല, പ്രതീക്ഷയുടെ നീരുറവ വറ്റിയ ഒരു നിരാശ ആ മുഖത്തു തളം കെട്ടി നിന്ന്., മറ്റു കുട്ടികള്‍ അമ്മുവിനെ തെന്നെ നോക്കി നിന്നപ്പോഴും നിര്‍വികാരിയായി ഇരുന്നതെയുള്ളു...

തുടരും ....

അസീസ് പട്ള


കൂട്ടുകാരേ....ഒരു നിമിഷം!

ഒരു ചെരുകഥയായി തുടങ്ങിയതാണ്‌ “അമ്മുവിന്‍റെ ലോകം”, ഇവിടെ കഥയും കഥാപശ്ചാത്തലവും പരിമിധികള്‍ ലംഘിച്ച് ഒരു നോവലായി പരിണമിക്കുകയാണ്, മാന്യ വായനക്കാര്‍ എല്ലാ പ്രോത്സാഹനങ്ങളും തന്നു സഹാരിക്കുമെന്നു പ്രത്യാശിക്കുന്നു.

സ്നേഹപൂര്‍വ്വം,
അസീസ് പട്ള



_________
കഥ ഇതു വരെ...

നാലു ദിവസമായിട്ടും നോട്ടുബുക്ക് കൊണ്ടുവരാത്ത അമ്മു (ദീപ) എന്ന മൂന്നാം ക്ലാസ്സുകാരിയെ ക്ലാസ്സ്‌ ടീച്ചര്‍ സരോജിനി അന്തര്‍ജനം ക്ലാസ്സില്‍ എഴുന്നേറ്റു  നിര്‍ത്തിച്ചു, അവസാനം ഇന്‍ടര്‍വലിനു സ്റ്റാഫ്‌ റൂമിലേക്ക്‌ വരാന്‍ പറയുന്നു., അച്ഛനെ കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന ടീച്ചറുടെ നിര്‍ദ്ദേശത്തിനു മുമ്പില്‍ അച്ഛനെ പോലീസെ പിടിച്ചു കൊണ്ടുപോയെന്നമ്മു പറഞ്ഞതനുസരിച്ച് അമ്മയെ കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നു...

                            തുടര്‍ന്ന് വായിക്കുക....



ടീം...
മലയാളം പീരീഡ്‌ കഴിഞ്ഞു!

അടുത്തതു ഗണിതം, ഇന്‍ടര്‍വലിനുള്ള മണി അടിച്ചു, അമ്മുവിന്‍റെ നെഞ്ചിടിപ്പ്‌ കൂടി കൂടി വന്നു, എന്തിനാവും ടീച്ചര്‍ സ്റ്റാഫ്‌ റൂമില്‍  പോകാന്‍ പറഞ്ഞത്,

“ഇനി അവിടെ വെച്ചെങ്ങാനും അടിക്കാനാവുമോ? അല്ല പറഞ്ഞു വിടുമോ?!”
ഉത്തരം കിട്ടാത്ത ഒരായിരംനിറക്കൂട്ടുകള്‍ അവളുടെ കുഞ്ഞു മനസ്സില്‍ കലങ്ങി മറിഞ്ഞു.,

“അമ്മു... വാ.., വെള്ളം കുടിക്കാന്‍ വരുന്നില്ലേ?”

എന്നത്തെ പോലെ അന്നും പാറു (ടീച്ചറുടെ മകള്‍) ചോദിച്ചു, അവര്‍ രണ്ടു പേരാണ് ക്ലാസിലെ മിടുക്കികള്‍ അത് കൊണ്ട് തന്നെ അടുത്ത കൂട്ടുകാരും.

“ഇല്ല, പാറു പോയ്കോ, ഞാന്‍ വര്ണില്ല്യ”,

തെല്ലു  നീരസത്തോടെ പാറു പോയി, അമ്മു സ്റ്റാഫ്‌ റൂം ലക്‌ഷ്യം വെച്ച് നീങ്ങി.

വാതിലിന്‍റെ വലതു വശത്തുള്ള ബെഞ്ചില്‍ കാത്തു നില്‍ക്കുന്നത് പോലെ ടീച്ചര്‍ ഇരിപ്പുണ്ട്, കൈ കൊണ്ട് അകത്തു കയറിക്കോളാന്‍ ആംഗ്യം  കാണിച്ചു, അമ്മു ഇടറിയ ശബ്ദത്തില്‍ ഗുഡ്മോര്‍ണിംഗ് പറഞ്ഞു അകത്തു കയറി.

“എന്താ ദീപേ...!, പറഞ്ഞാല്‍ കുട്ടിക്ക് അനുസരണയില്ലേ?, നോട്ടുബുക്ക് കൊണ്ട് വരാന്‍ പറഞ്ഞിട്ട് ന്തേ കൊണ്ട് വന്നില്ല്യാ??”
(സ്കൂള്‍ രാജിസ്ടരില്‍ ദീപ സുകുമാരന്‍ എന്നാണ് പേര്, അമ്മു എന്നത് ഓമനപ്പേരാണ്‌)

അമ്മു തലതാഴ്ത്തി തന്‍റെ പാദത്തിലേക്ക് നോക്കി നിന്നു,
“കുട്ടിയോടാ ചോദിക്കണ, ചോദിച്ചതു കേട്ടില്ല്യെന്നുണ്ടോ? ഉവ്വോ?”,

“ഇനി അച്ഛനെ കൊണ്ട് വന്നു ക്ലാസില്‍ കയറിയാല്‍ മതി...”,
ടീച്ചര്‍ നിലപാട് ഉറപ്പിച്ചു., അത് കേട്ടതോടെ അമ്മുവിന്‍റെ കണ്ണില്‍ ഇരുട്ട് കയറിയത്പോലെ.. തൊണ്ട വരളുന്ന പോലെ.. പരവേശം  കൊണ്ട് ചുണ്ടുകള്‍ വരണ്ടു വലിഞ്ഞു..

അല്‍പ നേരത്തേക്ക് നിശ്ശബ്ദത തളം കെട്ടി നിന്നു, ടീച്ചര്‍ ഈറയോടെ അമ്മുവിനെ തുറിച്ചു നോക്കി..
കുനിച്ചു നിന്ന തല  മെല്ലെ ഉയര്‍ത്തി വിതുമ്പിക്കൊണ്ട് ടീച്ചറെ നോക്കി മുറിഞ്ഞു മുറിഞ്ഞു  അമ്മു പറഞ്ഞു...

“അച്ഛനെ....അ...ച്ഛ ..നെ.... പോലീസ് പിടിച്ചു കൊണ്ട് പോയി..”
ഗദ്ഗദത്തോടെ പറഞ്ഞു മുഴുമിക്കും മുമ്പേ ഇരു കണ്ണുകളിലും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി, കണ്ടു നിന്ന ടീച്ചറുടെ ഉള്ളൊന്നു പൊള്ളി... ഈശ്വരാ.. ഈ കുട്ടിയെയാണോ ഞാന്‍...?

പരിസരബോധം തിരിച്ചെടുത്തു ആരെങ്ങിലും കേട്ടോഎന്ന് ടീച്ചര്‍ ഇടവും വലവും ഒന്ന് കണ്ണോടിച്ചു.,

“ ഏയ്.. ന്താ ട്ട്യെ, കൊച്ചു കുട്ടികളെപ്പോലെ കരയ്യാ ?, അയ്യേ... അരുതുട്ടോ...ദീപ നല്ല കുട്ടിയല്ലേ...?, ഇങ്ങടുത്തു വാ..

ടീച്ചര്‍ അടുത്തുള്ള സ്ടൂളില്‍ അമ്മുവിനെ ഇരുത്തി കണ്ണ് തുടക്കാന്‍ പറഞ്ഞു.

ശരി, ദീപയുടെ അമ്മയുണ്ടല്ലോ?...
അവള്‍ തലയാട്ടി,
“ന്നാ.. ശരി, നാളെ ദീപ വരുമ്പോള്‍ അമ്മയെയും കൂട്ടി കൊണ്ട് വന്നോളുട്ടോ...., ന്നുല്ല്യ, അമ്മയോട് ചിലതൊക്കെ ചോദിയ്ക്കാന്‍, അത്രേള്ളു, കുട്ടി ക്ലാസ്സിലേക്ക് പൊയ്ക്കൊള്ളു....”

സ്ടൂളില്‍ നിന്നെഴുന്നേറ്റു പോകുന്ന അമ്മുവിനെത്തെന്നെ നോക്കി ആത്മ ഗദ്ഗദം കൊള്ളുകയാണ്, ഈശ്വരാ... ഞാനെന്തു പ്രായശ്ചിത്തമാണ് ചെയ്യേണ്ടത്.....
ഒന്നുമറിയാത്ത ഈ കുട്ടിയെയാണല്ലോ ഞാന്‍ വേദനിപ്പിച്ചത്!  തല താഴ്ത്തി തൂവാല കൊണ്ട് കണ്ണുകള്‍ തുട യ്ക്കുമ്പോള്‍ ക്ലാസ്സില്‍ കയറാനുള്ള മണി മുഴങ്ങുന്നുണ്ടായിരുന്നു.

ടീച്ചര്‍ അങ്ങിനെയാ., ചെറിയ എന്തെങ്കിലും ഒരു തെറ്റ് അറിയാതെ വന്നു പോയാല്‍ ദിവസങ്ങളോളം അതിന്‍റെ കുറ്റബോധം നമസ്സില്‍ തങ്ങി നില്‍ക്കും., ദീപയോട് അച്ഛനെപ്പറ്റി കൂടുതല്‍ ചോദിച്ചു വിഷമിപ്പിക്കണ്ട എന്നു കരുതിയാ അമ്മയെ കൂട്ടി വരാന്‍ പറഞ്ഞത്.

സരോജിനി ടീച്ചര്‍ പഴയ ഒരു നംഭൂതിരിത്തറവാട്ടിലെ ഏക മകള്‍, മലയാളത്തില്‍ ബിരുദം, അച്ഛന്‍ കിടപ്പിലായതിനാല്‍ തുടര്‍ പഠനത്തിനു തുനിഞ്ഞില്ല.,അനന്തരാവകാശമായി കിട്ടിയ കുറേ കൃഷിയിടവും കെട്ടിട വാടകയും, ശമ്പളം മോഹിച്ചല്ല അധ്യാപനവൃത്തി സ്വീകരിച്ചതും.

മുറച്ചെറുക്കന്‍ ശങ്കര്‍, നാഷണല്‍ സ്കോളര്‍ഷിപ്പോടെ ഐ.ടി. യില്‍ പി. ജി. കംപ്ലെറ്റ് ചെയ്ത ഉടനെ അമേരിക്കന്‍ കമ്പനിയിലേക്ക് സലക്ഷന്‍ കിട്ടി, രണ്ടു വര്‍ഷം  അമേരിക്കയിലും പിന്നീട് സൌത്ത് യൂറോപ്പിന്‍റെ റിജ്യനാല്‍ മേനാജരായി ദുബായില്‍ നിയമിതനായി, സ്നേഹിച്ച മുറപ്പെണ്ണിനെ മാത്രമേ ജീവിത സഖിയായിയാക്കു എന്ന ഒറ്റ നിര്‍ബന്ധം കൊണ്ടാണ് സരോജിനി അന്തര്‍ജനത്തെ വേളി കഴിച്ചത്,

എല്ലാ സൗകര്യങ്ങളുണ്ടെങ്കിലും ഇല്ലവും, സ്കൂളും പിന്നെ ഈ വളര്‍ന്ന ചുറ്റുപാടും ഉപേക്ഷിച്ചു ഭര്‍ത്താവിനോടൊപ്പം വിദേശത്തു താമസിക്കാന്‍ ടീച്ചര്‍ക്ക്‌ ഇഷ്ടമായിരുന്നില്ല,, ഒരു യാഥാസ്ഥിക കുടുംബത്തിലെ ഏക കണ്ണിയായതിനാല്‍ അച്ഛനമ്മമാരുടെ അസ്ഥിത്തറയില്‍ വിളക്ക് വെയ്ക്കാനും സന്ധ്യാനാമങ്ങള്‍ ചൊല്ലാനും വേറെയാരും ഇല്ല എന്നാണു ടീച്ചറുടെ ഭാഷ്യം,

മധ്യവേനലവധിക്ക് ദുബായില്‍ പോകാന്‍  രണ്ടു മാസം മാറി നില്കുന്നത് തെന്നെ വകയിലെ ഒരമ്മായിയുടെ മകളെ എല്‍പിച്ചിട്ടാണ്., ജീവ കാരുണ്യവും വിദ്യാഭ്യാസ സംസ്കരണവുമാണ് ടീച്ചറുടെ ലക്‌ഷ്യം., ശങ്കര്‍ മൂന്നു മാസത്തിലൊരിക്കല്‍ നാട്ടില്‍ വന്നു രണ്ടാഴ്ച താമസിച്ചു പോകും, എല്ലാ പ്രവാസികലെപ്പോലെ ശങ്കറും രാസല്ലാപത്തില്‍ പിന്നിലല്ലായിരുന്നു, രാത്രി കൃത്യം പത്തു മണിക്ക് എന്ത് തിരക്കുണ്ടെങ്കിലും വിളിച്ചിരിക്കും, ടീച്ചറും ആ വിളിക്ക് കാതോ ര്‍ത്തിരിക്കും.., ആ വലീയ വീട്ടില്‍ ടീച്ചറും മകളും പിന്നേ ഒരു വേലക്കാരിയും മാത്രം, പശുവിനെ നോക്കാനും കൃഷിയിറക്കാനും പുറം പണിക്കുള്ള ആള്‍ക്കാര്‍ വേറെയും., ആവശ്യത്തിനുള്ള പച്ചക്കറികള്‍ തൊടിയില്‍ തെന്നെ കൃഷി ചെയ്യും.

അതിരാവിലെ കുളി കഴിഞ്ഞു ചുരിദാറണിഞ്ഞു തോര്‍ത്ത്‌ മുണ്ട് കൊണ്ട് ഈറന്‍ മുടി കുടുമ കെട്ടി പൂജാ മുറിയില്‍ പ്രവേശിക്കും, ഭഗവാന്‍റെ ചിത്രത്തിനു മുമ്പില്‍  കണ്ണടച്ചൊന്നു പ്രാര്‍ഥിക്കും, ഇടതു കകയ്യില്‍ വലതു ചെവിയും വലതു കയ്യില്‍  ഇടതു ചെവിയും തൊട്ടു  ഏത്തം ഇടുന്ന പ്രതീതിയില്‍ ഒന്ന് കുനിഞ്ഞു നിവരും., തൊട്ടു താഴെയുള്ള കളഭത്തില്‍  നിന്ന് ഭസ്മവും, ചെപ്പില്‍ നിന്ന് സിന്ധൂരവും തൊട്ടു പുറത്തിറങ്ങും.

അടുക്കളയില്‍ കയറി കാപ്പിയിടും, അപ്പോഴേക്കും ജാനു കറന്നെടുത്ത പാല്‍ കുടവുമായി എത്തും, കപ്പിലോഴിച്ച കാപ്പിയുമായി അടുക്കള ജാനുവിനെ ഏല്പിച്ചു ടീച്ചര്‍ സ്വീകരണ മുറിയില്‍ റേഡിയോ കേട്ടിരിക്കും., അല്പം കഴിഞ്ഞു  പാറുവിനെ വിളിച്ചുണര്‍ത്തി പ്രാഥമിക കര്‍മ്മങ്ങള്‍ ചെയ്യിക്കും, അവള്‍ കാപ്പി കുടിച്ചു പഠിക്കാനിരിക്കും, അപ്പോഴേക്കും ഒരേഴേഴര മണിയായിട്ടുണ്ടാവും.
തൊടിയിലിറങ്ങി പച്ചക്കറി തോട്ടങ്ങളൊക്കെ ഒന്ന് നടന്നു കാണും, മഞ്ഞു പുതച്ച പച്ചപ്പുകളില്‍ പ്രഭാത കിരണങ്ങള്‍ വെട്ടിത്തിളങ്ങി, ഇലകള്‍ക്കടിയില്‍ പറ്റിപ്പിടിച്ച ചീവീടുകളും ഇലതൊരപ്പനും  ശിഥിലീകരണ പ്രവര്തനഗ്ങ്ങളില്‍ മുഴുകി., കായ്ക്കളും പൂക്കളും നിറപ്പകുട്ടേകി, ചിത്രശലഭങ്ങള്‍ നൃത്തം വെച്ചു, തുമ്പിപ്പെണ്‍ താളം തുള്ളി..  തെക്ക് നിന്നടിച്ച മന്ദമാരുതന്‍ ടീച്ചര്‍ക്ക്‌ എന്തെന്നില്ലാത്ത നിര്‍വൃതി പകര്‍ന്നു., പ്രകൃതിയുടെ വരാദാനത്തെ ആവോളം ആസ്വദിച്ചു.,


അസീസ്‌ പട്ള

തുടരും....




_________
കഥ ഇതു വരെ...

നാലു ദിവസമായിട്ടും നോട്ടുബുക്ക് കൊണ്ടുവരാത്ത അമ്മു (ദീപ) എന്ന മൂന്നാം ക്ലാസ്സുകാരിയെ ക്ലാസ്സ്‌ ടീച്ചര്‍ സരോജിനി അന്തര്‍ജനം ക്ലാസ്സില്‍ എഴുന്നേറ്റു  നിര്‍ത്തിച്ചു, അവസാനം ഇന്‍ടര്‍വലിനു സ്റ്റാഫ്‌ റൂമിലേക്ക്‌ വരാന്‍ പറയുന്നു., അച്ഛനെ കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന ടീച്ചറുടെ നിര്‍ദ്ദേശത്തിനു മുമ്പില്‍ അച്ഛനെ പോലീസെ പിടിച്ചു കൊണ്ടുപോയെന്നമ്മു പറഞ്ഞതനുസരിച്ച് അമ്മയെ കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നു...

യാഥാസ്ഥിതിക തറവാട്ടില്‍ പിറന്ന ടീച്ചര്‍ ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്, ഭര്‍ത്താവു ശങ്കര്‍ ദുബായില്‍ , വീട്ടില്‍ മകള്‍ പാറുവും ഒരു വേലക്കാരിയും..

                            തുടര്‍ന്ന് വായിക്കുക....



സമയം നാല് പത്ത്,

നാലു മണിക്ക് സ്കൂള്‍ വിട്ടാല്‍ കടവിലെത്തന്‍ അമ്മുവിന് പത്തു മിനിട്ട് കഷ്ടിച്ച് വേണം, തോണി കാത്തു നില്‍ക്കുന്നതിനിടയില്‍ അമ്മുവിന്‍റെ ദൃഷ്ടിയില്‍ പല  കാഴ്ചകള്‍ പതിഞ്ഞു, അവള്‍ വേറെ ഏതോ ലോകത്തായിരുന്നു.

ശരിക്കും അതൊരു പുഴയല്ല, ഒന്നോ രണ്ടോ മാസം മാത്രമേ തോണിയുടെ ആവശ്യമുള്ളു, വലതു ഭാഗത്ത്‌ ഇടുക്കി ജില്ലയിലുള്ള പരുന്തന്‍പാറ, വളരെ പ്രശസ്തമാണ് ടൂരിസ്റ്റു കളെക്കൊണ്ടും സിനിമ ഷുട്ടിംഗ്കാരെക്കൊണ്ടും ഏതു കാലാവസ്ഥയിലും ജനനിബിഡം., പ്രകൃതി ഭംഗി ആസ്വാദനമാല്ലാതെ  മറ്റുപലതും അതിന്‍റെ മറവില്‍ നടമാടുന്നുണ്ട്!, മൂന്നു വശത്തും മാനം മുട്ടി നില്‍കുന്ന കുന്നില്‍ ചെരുവുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ള സംഭരണി എന്ന് വേണമെങ്ങില്‍ പറയാം ഈ താഴ്വാരത്തെ, മുതലക്കുഞ്ഞുങ്ങള്‍ തൊട്ടു പുലിക്കുട്ടികള്‍ വരെ കിഴക്ക് വശത്ത്‌ ചേര്‍ന്ന് നില്‍ക്കുന്ന ഭാഗത്ത് നിന്തിക്കളിക്കുന്നത് കാണാറുണ്ട്‌, അത് കൊണ്ട് തെന്നെ അത്ര അറ്റം വരെ ആരും പോകാറില്ല, അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശം കേരള സര്‍രിന്‍റെ വനം സംരക്ഷണ വകുപ്പിന്‍റെ കീഴിലാണ്.


പ്രകൃതി രമണീയമായ മൂന്നു വശങ്ങളും പച്ചക്കുന്നുകളാലാവരണം ചെയ്ത താഴ്‌വാരം, പടിഞ്ഞാറേ ചക്രവാളത്തിലെ പ്രകൃതിയുടെ ചായക്കൂട്ടുകള്‍ക്കിടയില്‍ ഏതോ കലാകാരന്‍റെ കരവിരുത്പോലെ ശോഭിച്ചു നില്‍ക്കുന്ന സൂര്യന്‍, താഴ്വാരത്തിനടിയില്‍ പ്രതിബിംബിച്ചു നില്‍ക്കുന്ന പ്രകൃതിയുടെ ചിത്രം ആ തെളിനീരില്‍ ഒരു സ്ഫടികത്തിന്‍റെ വ്യക്തതയോടെ ചാരുത പകര്‍ന്നു.... മനം കവരുന്ന ആ കമനീയതയില്‍ ഏത് മാനസീക പിരിമുരുക്കമുള്ളവനും ഒന്നലിഞ്ഞു പോകും..! മനസ്സിനും ശരീരത്തിനും ഒരു പോലെ കുളിരു കോരിയിടുന്ന പ്രതീതി ! അത്രയ്ക്കും ആസ്വാദ്യകരം!!


താഴ്വാരത്തിന്‍റെ തൊട്ട് നില്‍കുന്ന പ്രദേശം ചതുപ്പ് നിലമായതിനാല്‍ ഏതു കൃഷിക്കും അനുയോജ്യമായ വളക്കൂറുള്ളമണ്ണാണ്, പക്ഷേ പട്ടയം പതിച്ചു കൊടുക്കാത്തതിനാല്‍ ആരും കൃഷി ഇറക്കാറില്ല, തന്നെയുമല്ല അവിടേയ്ക്ക് എത്തിപ്പെടണമെങ്ങില്‍ ഈ താഴ്വരത്തിലൂടെ മാത്രമേ കഴിയു, ഈ കാരണം കൊണ്ട് പുറമ്പോക്കില്‍ കൃഷി ചെയ്യുന്നവരും തല്പരരായില്ല.,
എല്ലാം കൊണ്ടും കഞ്ചാവ് കൃഷിക്ക് പറ്റിയ ഇടമായി സാമൂ ഹ്യദ്രോഹികള്‍ കണ്ടെത്തി., അവരുടെ മാത്രം അധീ നതയില്‍  വരുത്തി തീര്‍ക്കുകയും ചെയ്തു, കഞ്ചാവ് മാഫിയയുടെ ഒരു ലോകം അവിടെ പിറവിയെടുക്കുന്നു.

ഒരു നീലപ്പൊന്മാന്‍ അമ്മുവിന്‍റെ തൊട്ടടുത്തു നിന്ന് ആരോ എടുത്തെറിഞ്ഞത് പോലെ തെളിനീര്‍ വെള്ളത്തിലേക്ക് “ബ്ലും..” ഒറ്റ മുങ്ങല്‍, നല്ല ഒരു വരാല്‍ കുഞ്ഞിനെ കൊത്തിയെടുത്തു നിമിഷങ്ങള്‍ക്കകം  പറന്നു പോയി, അമ്മുവിന് തോന്നിപ്പോയതാണോയെന്നു കണ്ണിമവെട്ടി ഉറപ്പു വരുത്തി., വലതു ഭാഗത്ത്‌ വലവീശി മീന്‍ പിടിക്കുന്നവര്‍, അധികം ഉയരിമില്ലാത്ത കരിമ്പനയോലയില്‍  ഒരു പച്ചതത്ത തല കീഴോട്ടാക്കി  ഉഞ്ഞാലാടി, ആ കാഴ്ച അമ്മുനിവ് ഏറെ ഇഷ്ടപ്പെട്ടു, അല്‍പ നേരത്തേക്ക് അമ്മു എല്ലാം മറന്നു പോയി.

“ കയറിക്കോളുട്ട്യെ...”  രാമന്‍ നായര്‍..


അക്കരെയെത്തി, വലതു വശത്തെ കുഞ്ഞച്ചന്‍റെ പെട്ടിക്കടയില്‍ ആള്‍കാരുടെ ബഹളം, ഇടതു വശത്ത്‌ പ്ലാസ്റ്റിക്‌ കൂര തീര്‍ത്ത ഒരു ചായക്കടയും, അത് കഴിഞ്ഞാ പിന്നെ വിജനമായ റബ്ബര്‍ തോട്ടം.

അമ്മു തോണിയില്‍ നിന്നിറങ്ങി വളരെ വിഷാദത്തോടെയാണ്  റബ്ബര്‍ തോട്ടത്തിലൂടെ വീട്ടിലേക്കുള്ള നടപ്പാത നടന്നു കയറിയത്, മറ്റു കുട്ടികളെല്ലാവരും മുമ്പേ നടന്നകന്നു ..

ടീച്ചര്‍ എന്തിനായിരിക്കും അമ്മയെ കൊണ്ട് ചെല്ലാന്‍ പറഞ്ഞത്? അമ്മയെ വഴക്ക് പറയാനാവുമോ?!.. അതോര്‍ത്തപ്പോള്‍ അമ്മുവിന് സഹിക്കാനായില്ല, അവള്‍ക്കു ഈ ലോകത്ത് അമ്മയല്ലാതെ മറ്റാരുമില്ല, ഇന്ന് വരെ അമ്മയുടെ ഒന്നിച്ചല്ലാതെ ഉണ്ടതായിട്ടോ, അമ്മയെ കെട്ടിപ്പിടിച്ചല്ലാതെ ഉറങ്ങിയതായിട്ടോ അമ്മുവിനോര്‍മ്മയില്ല., അച്ഛന്‍ ഒരു പാട് വേദനിനിപ്പിച്ചതാണ്, പാവം അമ്മയെ തല്ലുന്നത് പലപ്രാവശ്യം കണ്ടിട്ടുണ്ട്, ഉറക്കത്തില്‍ നിന്നുണരുമ്പോള്‍ അമ്മ ഇരുന്നു കരയുന്നത്  പലവട്ടം കണ്ടിട്ടുണ്ട്... ദൈവമേ.... എ.. ന്‍റെ...അ..മ്മ..ക്ക് ഒന്നും വരുത്തല്ലേ... ഗദ്ഗദത്തോടെ അവളുടെ കുഞ്ഞുമനസ്സ് പ്രാര്‍ത്ഥിച്ചു.

ഇലകളുടെ മര്‍മ്മര ശബ്ധങ്ങള്‍ക്കിടയില്‍  ദൂരെ നിന്നും ഒരു പൂച്ചക്കുട്ടിയുടെ കരച്ചില്‍ അമ്മുവിന്‍റെ ശ്രദ്ധ തിരിച്ചു, ആ  കരച്ചില്‍ അമ്മുവിനെ വല്ലാതെ അസ്വസ്തയാക്കി, നടന്നടുക്കും തോറും ശബ്ധത്തിന്‍റെ  വ്യക്തതതയും ആര്‍ദ്രതയും കൂടിക്കൂടി വന്നു., അമ്മുവിന്‍റെ നടത്തത്തിന്‍റെ വേഗത കൂടി, ഹൃദയമിടിപ്പിന്‍റെയും!

ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി നോക്കി, പാതയുടെ ഇരുവശങ്ങളില്‍ മഴവെള്ളപ്പാച്ചിലില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ പാവം ഒരു പൂച്ചക്കുട്ടിയെ തല മാത്രം പുറത്താക്കി പ്ലാസ്റ്റിക്‌ കവറില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട  നിലയില്‍ കണ്ടു, അമ്മുവിനെ കണ്ടതോടെ പൂച്ചക്കുട്ടി മേല്‍പോട്ട് നോക്കി കൂടെക്കൂടെ കരയാന്‍ തുടങ്ങി, കരച്ചിലിന്‍റെ ആവൃത്തി കൂടി..  ആ കാഴ്ച കണ്ടു അലിവു തോന്നിയ അമ്മു രക്ഷപ്പെടുത്താന്‍ ഒരു വിഫല ശ്രമം നടത്തി, ആ കുഴിക്കു കയ്യെത്താവുന്നതിലും ആഴം ഉണ്ടായിരുന്നു, എന്താ ചെയ്യാന്ന് അമ്മുവിന് ഒരെത്തും പിടിയും കിട്ടിയില്ല... ഇട്ടേച്ചു പോകാനും ആ കുഞ്ഞു മനസ്സ് അനുവദിച്ചില്ല, അപ്പോഴാണ് തോണിയുടെ അവസാന ട്രിപ്പും കഴിഞ്ഞു രാമന്‍ നായര്‍ അത് വഴി വന്നത്.

ചുണ്ടിലുള്ള ബീഡിക്ക് തീ കൊളുത്തി തലയില്‍ കെട്ടിയ തോര്‍ത്തില്‍ തീപെട്ടി തിരുകുന്നതിനിടയില്‍ അയാള്‍ ചോദിച്ചു.

“ന്താട്ട്യെ...നേരം ഇരുട്ടിയല്ലോ.. പ്പോഴും വഴിയിത്തെന്നെ നിക്കാ..., അമ്മ തെരയുന്നുണ്ടാവും,”
അമ്മുവിന്‍റെ വീട് കടന്നു വേണം രാമന്‍ നായര്‍ക്കു വീട്ടില്‍ പോകാന്‍, അത് കൊണ്ട് തെന്നെ അവരുടെ എല്ലാ കഥകളും രാമന്‍ നായര്‍ക്കറിയാം.

രാമന്‍ നായരെ കണ്ടതോടെ അമ്മുവിന്‍റെ മനസ്സില്‍ ന്തോഷത്തിന്‍റെ ഒരായിരം പൂത്തിരികള്‍ കത്തി., അവള്‍ രാമന്‍ നായരുടെ കൈ പിടിച്ചു പൂച്ചക്കുട്ടിയെ ചൂണ്ടി പറഞ്ഞു.

“പൂച്ചക്കുട്ടി..... പാവം വല്ല നായയോ, ഊളനോ കൊന്നു കളയും.... ഒന്ന് രക്ഷിക്കൂ..”

(കുറുക്കനെ ഊളന്‍ എന്നാണ് അവര്‍ പറയുന്നത്)

കയ്യില്‍  നിന്നും പിടിത്തം വിട്ട അമ്മു രാമന്‍ നായരുടെ മുഖത്തേക്ക് നോക്കി നിന്നു,

നിഷ്കളങ്കയായ ആ കുട്ടിയുടെ വ്യഥ അയാളുടെ മനസ്സില്‍ നൊമ്പരപ്പിന്‍റെ വേലിയേറ്റമുണ്ടാക്കി., എരിയുന്ന ബീഡിയുടെ അവസാനത്തെ പുകയും വലിച്ചു കവിള്‍തടം വീര്‍പിച്ചു  ചുണ്ടൊന്നു കൂര്‍പ്പിച്ചു ഊതി വിട്ടു, ബീഡിക്കുറ്റി തള്ള വിരലിനും മദ്ധ്യ വിരല്‍തുമ്പിനുമാറ്റത്തു അമര്‍ത്തി പിടിച്ചു ചൂണ്ടു വിരല്‍ കൊണ്ട് ദുരെ തെറിപ്പിക്കുന്നതിനിടയില്‍ ചിരിച്ചു കൊണ്ട് ചോദിച്ചു..

“കുട്ടിക്ക് പൂസക്കുട്ടിയെ ഇസ്റ്റണോ?”,

അയാളുടെ മുന്‍ നിരയിലെ മേല്പല്ലുകള്‍ ഇല്ലാത്തതിനാല്‍ അങ്ങിനെയ അമ്മുവിന് കേട്ടത്.

ചിരിച്ചു തലയാട്ടിക്കൊണ്ട് അമ്മു പറഞ്ഞു,
 “ഹൂം, ഇഷ്ടാ...”

രാമന്‍ നായര്‍ ഒരു കമ്പ് ഓടിച്ചെടുത്തു മെല്ലെ പ്ലാസ്റ്റിക്‌ കവര്‍ കെട്ടിയ കുരുക്കില്‍ നൂഴ്ത്തി ഒറ്റ പോക്കല്‍, ഗര്‍ത്തത്തില്‍ നിന്നും തോട്ടില്‍ വീണു, പിന്നീടയാള്‍ കൈ കൊണ്ടെടുത്തു കെട്ടഴിച്ചു വിട്ടു, ആ പൂച്ചക്കുട്ടി പ്രാണന്‍ കിട്ടിയ സന്തോഷത്തില്‍ അമ്മുവിനെ നോക്കി വാലാട്ടി കണ്ണിറുക്കി കരഞ്ഞു,അവരെ രണ്ടു പേരെയും വലയം വെച്ചു, അമ്മുവിന്‍റെ കാലില്‍ തൊട്ടുരുമ്മി മൂരിനിവര്‍ന്നു, അമ്മു ഒഴിഞ്ഞുമാറുന്നു.

“ഇനി പൊയ്ക്കോ.... പൂച്ചക്കുട്ട്യെ....”

അമ്മു നായരുടെ പിന്നാലെ നടത്തം തുടര്‍ന്നു , പൂച്ചക്കുട്ടി  അമ്മുവിന്‍റെ പിന്നാലെയും..

ഇതിനിടയില്‍ അമ്മുവിന്‍റെ അമ്മ തീ തിന്നുകയാണ്,
“ഈശ്വരാ..

ഈ കുട്ടിയിതെവിടെപ്പോയി?, വരേണ്ട സമയം കഴിഞ്ഞല്ലോ.. എല്ലാ കുട്ടികളും പോയിക്കഴിഞ്ഞു, നേരം ഇരുട്ടുന്നു... എന്‍റെ കുഞ്ഞിനോരാപത്തും വരുത്തല്ലേ..”
മനമുരികി പ്രാര്‍ത്ഥിച്ചുകൊണ്ട് വഴി വക്കില്‍ കാത്തിരുന്നു...

തുടരും...

അസിസ് ടി.വി. പട്ള



_________

(നോവല്‍) അമ്മുവിന്‍റെ ലോകം
കഥ ഇതു വരെ...

നാലു ദിവസമായിട്ടും നോട്ടുബുക്ക് കൊണ്ടുവരാത്ത അമ്മു (ദീപ) എന്ന മൂന്നാം ക്ലാസ്സുകാരിയെ ക്ലാസ്സ്‌ ടീച്ചര്‍ സരോജിനി അന്തര്‍ജനം ക്ലാസ്സില്‍ എഴുന്നേറ്റു  നിര്‍ത്തിച്ചു, അവസാനം ഇന്‍ടര്‍വലിനു സ്റ്റാഫ്‌ റൂമിലേക്ക്‌ വരാന്‍ പറയുന്നു., അച്ഛനെ കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന ടീച്ചറുടെ നിര്‍ദ്ദേശത്തിനു മുമ്പില്‍ അച്ഛനെ പോലീസെ പിടിച്ചു കൊണ്ടുപോയെന്നമ്മു പറഞ്ഞതനുസരിച്ച് അമ്മയെ കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നു...

യാഥാസ്ഥിതിക തറവാട്ടില്‍ പിറന്ന ടീച്ചര്‍ ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്, ഭര്‍ത്താവു ശങ്കര്‍ ദുബായില്‍ , വീട്ടില്‍ മകള്‍ പാറുവും ഒരു വേലക്കാരിയും..

വീടിലേക്കുള്ള വഴി അമ്മു താഴ്വാരത്തിന്‍റെ പ്രകൃതി ഭംഗി ആസ്വദിച്ചു, പക്ഷേ ആ താഴ്വാരത്തിനു ഞെട്ടിപ്പിക്കുന്ന ഒരു സത്യം ഉണ്ടായിരുന്നു, കിഴക്കേ അറ്റം കഞ്ചാവ് കൃഷി കൊണ്ട് സമൃദ്ധമായിരുന്നു, അമ്മു ഒരു പൂച്ചക്കുട്ടിയെ വഴിയില്‍ നിന്നും രക്ഷപ്പെടുത്തുന്നു, വൈകിയിട്ടും വീട്ടി ലെത്താത്ത അമ്മുവിനെ ഓര്‍ത്ത്‌ അമ്മ ആധി കൊള്ളുന്നു.
__________
പ്രോത്സാഹനം തന്ന എല്ലാ മാന്യ വായനക്കാര്‍ക്കും എന്‍റെ ഹൃദ്യങ്ങമായ നന്ദിയും കടപ്പാടും അറിയിക്കുന്നു, തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
__________

                            തുടര്‍ന്ന് വായിക്കുക....



അമ്മു സ്കൂളിന്ല്‍ നിന്നും വരുന്ന വഴി കണ്ണെത്താവുന്നടുത്തോളം നോക്കി നിന്നു അമ്മുവിന്‍റെ അമ്മ, സുമിത്ര,

സുമിത്ര... എകാകിനിയാണ്, കണ്ചാവിന്നടിമയായ ഭര്‍ത്താവു സുകുമാരനെ ഒരു കേസില്‍ പെട്ട് രണ്ടാഴ്ച മുമ്പ് പോലിസ് പിടിച്ചു കൊണ്ട് പോയി, മകള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്നു, മറ്റൊരു പ്രതീക്ഷയും മുമ്പിലില്ല, അമ്മു... അമ്മുവിനെന്തെങ്ങിലും പറ്റിയാല്‍... അതോര്‍ത്തപ്പോള്‍ സുമിത്ര ഒരു നിമിഷം പ്രാണന്‍ മേല്‍പ്പോട്ടുയര്‍ന്ന ജീവച്ഛവം പോലെയായി.. കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ.. സുമിത്രക്കതോര്‍ക്കാനുംകൂടി വയ്യ!

രണ്ടു മുറി മാത്രമുള്ള വീട്, വീടെന്നു പറഞ്ഞൂട.. സുകുവേട്ടന്‍റെ (ഭര്‍ത്താവ്) വകയിലുള്ള ഒരു അമ്മാവന്‍റെ ഔദാര്യത്തില്‍ കിട്ടിയ, അവരുടെ വീടിനോട് ചേര്‍ന്ന ഒരു പഴയ റബ്ബര്‍ പാല്‍ പ്രോസിസ്സിംഗ് ഷെഡ്‌, കുറേ മാറി ആധുനിക സജ്ജീകരണങ്ങളോടു കൂടി പുതുതായി നിര്‍മ്മിച്ചപ്പോള്‍ ഈ ഷെഡ്‌ വെറുതെ കിടക്കുകയായിരുന്നു. വാതിലടച്ചു കിടന്നുറങ്ങാം, മഴയും വെയിലും അകത്തു കടക്കില്ല, അത്ര മാത്രം,

ഒരു മുറി ഉറങ്ങാനും മറ്റൊന്ന് ചെറിയ ഒരു കിച്ചന്‍ പോലെ ഉപയോഗിക്കുന്നു., അമ്മു വന്നതിനു ശേഷമേ സുമിത്ര ഊണ് കഴിക്കാറുള്ളു, മഴക്കാലമായതിനാല്‍ ഉച്ചക്കൊരു കഞ്ഞിയും വല്ല ചമ്മന്തിയോ ഇലക്കറിയോ  ഉണ്ടാവും  അത്താഴവും അതില്‍ തെന്നെ ഒതുക്കും, ഈയിടെയായി ഒരു നേരം മാത്രമേ എന്തെങ്കിലും കഴിക്കാറുള്ളൂ, അമ്മുവിന് സ്കൂളില്‍ നിന്നുള്ള  ഉച്ചക്കഞ്ഞി വലീയോരാശ്വാസമാണ്, അവളെങ്കിലും..,
അത്താഴം മിക്ക ദിവസവും ഉണ്ടാകാറില്ല, ചിലപ്പോള്‍  കപ്പയും കിട്ടിയാല്‍ വല്ല പുഴ മീന്‍ (രാമന്‍ നായര്‍ കൊടുക്കും) കറിയും അല്ലെങ്കില്‍ കാച്ചില്‍ പുഴുങ്ങിയതും പയറും.,
സുമിത്ര അരപ്പട്ടിണിയിലാണ്, അമ്മു വന്നാല്‍ ഒന്നിച്ചിരുന്നു ഉള്ളത് കഴിക്കും, പിന്നെ രാവിലെ വല്ല കിഴങ്ങുപുഴുക്കോ ഉപ്പുമാവോ ഉണ്ടാക്കും.

സുമിത്ര ഇടയ്ക്കു വീട്ടിനകത്ത് പോയി ഉടനെ പുറത്തു വരും.... പിന്നെയും കണ്ണെത്താവുന്ന വളവു വരെ അമ്മു വരുന്നതും നോക്കി നില്‍ക്കും, വിശപ്പും അസഹനീയം!
കഷ്ടപ്പാട് ആരെയും അറിയിക്കാതെ തട്ടി മുട്ടി പോകുന്നു, അമ്മുവിനു ഒറ്റ ജോഡി സ്കൂള്‍ ഡ്രസ്സെയുള്ളൂ.. രണ്ടു ദിവസം കഴിഞ്ഞാല്‍ രാത്രി അലക്കി രാവിലെ വീണ്ടും അണിയിക്കും., ജനിച്ചു പോയതുകൊണ്ട് ജീവിക്കുന്നു അത്രയ്ക്കും കഷ്ടിയാണ്‌...

ആരെയും പരിഭവം അറിയിക്കില്ല, അതാ പ്രകൃതം  അറിയിക്കാനാരുമില്ലതാനും.. അല്ലെങ്കിലും ഒരു സ്ത്രീക്ക് എന്താണ് ചെയ്യാന്‍ കഴിയുക, വളര്‍ന്നു വന്ന തറവാട്ടിന്‍റെ അന്തസ്സും ആഭിജാത്യവും സുമിത്രിക്ക് ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ ഏറെ കരുത്തും ഉര്‍ജ്ജവും പകര്‍ന്നു.

ദൂരെ നടന്നു വരുന്ന രാമന്‍ നായരെയും പിന്നാലെ അമ്മുവിനേയും കണ്ട സുമിത്ര റോഡിലേക്ക് ഇറങ്ങിച്ചെന്നു അമ്മുവിനെ കെട്ടിപ്പിടിച്ചു ...

“മോളെ,. നിനക്ക് വല്ലതും പറ്റിയോ?... അമ്മയെ തീ തീറ്റിച്ചല്ലോ മോള്”,

പിടി വിടാതെ തലയിലും നെറുകയിലും മാറി മാറി ഉമ്മ വയ്ക്കുന്നു, അമ്മുവിന്‍റെ മുഖംമുയര്‍ത്തി നോക്കി വീണ്ടും വീണ്ടും ഉമ്മ വെക്കുന്നു... നിറഞ്ഞൊഴുകിയ കണ്ണുനീര്‍ അമ്മുവിന്‍റെ മുഖത്തു ഇറ്റിറ്റി വീണു,..

അമ്മുവിനെ അനുഗമിച്ച പൂച്ചക്കുട്ടി ഒന്നുമറിയാതെ തൊട്ടുരുമ്മി നിന്നു .

“ ങാ... ഇനി ഓളെ ബയക്കൊന്നും പറയണ്ട, ആ പൂച്ചക്കുട്ടിയെ രച്ചിക്കാന്‍ നിന്നതോണ്ടാ ബെഗ്ഗിയത്”
 
രാമന്‍ നായര്‍ ആ പൂച്ചക്കുട്ടിയെ ചൂണ്ടി പറഞ്ഞു,
ഇടതു കൈ തലയിലും വലതു കൈ കൊണ്ട് അമ്മുവിന്‍റെ ഇടത്തെ കവിളില്‍ താലോടിക്കൊണ്ട് സുമിത്ര കേട്ടുനിന്നു.

“രാമേട്ടനറിയാലോ.. ന്‍റെ ദുരിതോം  കഷ്ടപ്പാടും..?”

സുമിത്ര അമ്മുവിനെ മുഖം മൊത്തത്തില്‍ തടവിക്കൊണ്ട് പിടി വിടാതെ പറഞ്ഞു,

‘റിയാം കുട്ട്യേ, ഒക്കെ സമയ ദോഷം... ല്ലാന്‍ടെന്താ..., അയാള്‍ ആശ്വസിപ്പിച്ചു

“സുകുവിന്‍റെ വല്ല വിവരോം ണ്ട മോളേ ...”

പോകുന്നതിനിടയില്‍ തിരിഞ്ഞു നിന്ന് ചോദിച്ചു,
“ അറിയില്ല്യ, അമ്മാവന്‍ ഇറക്കാന്‍ ശ്രമിക്കണ് ണ്ട്ന്നാ  പറയണത്”
അമ്മുവിന്‍റെ പുസ്തകം വാങ്ങുന്നതിനിടയില്‍ സുമിത്ര പറഞ്ഞു അകത്തേക്ക് കടക്കുന്നു, കൂടെ വന്ന അഥിതി കണ്ണിറുക്കി കാണിച്ചു നീട്ടി ഒന്ന് കരഞ്ഞു, അമ്മു തിരിഞ്ഞു നോക്കി, മുറ്റത്തു കയ്യും കുത്തി ഇരിക്കുകയാണ്.

“അമ്മു വേഗം ഉടുപ്പ് മാറി വാ.... ഞാന്‍ ഭക്ഷണം എടുത്തു വയ്ക്കാം”
സുമിത്ര ഉണ്ടാക്കിയതെല്ലാം മുറ്റത്തു തൊട്ടു നിക്കുന്ന കിടപ്പ് മുറിയിലേക്ക് കൊണ്ട് വന്നു ചമ്രം പടിഞ്ഞിരുന്നു.

“അമ്മു വേഗം, വിളക്ക് വയ്ക്കാന്‍ സമയമായി...”
എത്ര പ്രയാസമുണ്ടെങ്കിലും സന്ധ്യയ്ക്ക് വിളക്ക് വെച്ചുള്ള പ്രാര്‍ത്ഥന ഒഴിവാക്കിയിരുന്നില്ല.

ഒരു പഴയ പെറ്റികോട്ടിട്ടു അമ്മു അമ്മയ്ക്കഭിമുഖമായി ചമ്രം പടിഞ്ഞിരുന്നു, അമ്മ ഭക്ഷണം വിളമ്പുന്നു, പൂച്ചയുടെ കരിച്ചില്‍ കേട്ട അമ്മു അടുക്കളയില്‍ നിന്ന് കൊണ്ടു വന്ന ചിരട്ടയില്‍ അല്പം ഭക്ഷണം ഇട്ടു പൂച്ചക്കുട്ടിയുടെ അടുത്ത് വയ്ക്കുന്നു, വിശന്നു വലഞ്ഞ പൂച്ച വേഗം മുന്നോട്ടു വന്നു ആര്‍ത്തിയോടെ നാക്ക് കൊണ്ട് നീട്ടിയും വലിച്ചും നീട്ടിയും വലിച്ചും മുഴുവനും അകത്താക്കി, കണ്ടു നിന്ന സുമിത്ര പൂച്ചയെയും അമ്മുവിനേയും മാറി മാറി നോക്കി, സന്തോഷാശ്രുക്കളാല്‍ ആ കണ്ണുകള്‍ ആര്‍ദ്രമായി.
സന്ധ്യ പ്രാര്‍ത്ഥന  കഴിഞ്ഞു വിളക്ക് അകത്തേക്ക് വെയ്ക്കുമ്പോള്‍ അമ്മു പറഞ്ഞു,

“അമ്മേ... നാളെ ടീച്ചര്‍ അമ്മയെയും കൂട്ടിയേ പോകാവു എന്ന് പറഞ്ഞിട്ടുണ്ട്, ഞാന്‍ എത്ര പറഞ്ഞതാ അമ്മേ..... നോട്ട് ബുക്ക്‌ വാങ്ങിത്തരാന്‍...”

അത് കേട്ട സുമിത്ര നിന്ന നിപ്പില്‍ തെന്നെ അമ്മുവിനു നേരെ തിരിഞ്ഞു നോക്കി, എതിര്‍ ദിശയില്‍ നിന്നും വന്ന കാറ്റ് വിളക്കിലെ തിരിയണച്ചു.. കെട്ടടങ്ങിയ തിരിയില്‍ നിന്ന്  കറുത്ത പുകക്കൂട്ടങ്ങളുയര്‍ന്നു... ഒരു മരംകൊത്തിപ്പക്ഷി അസഹ്യമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് മുറ്റത്തിന് കുറുകെ പറന്നകന്നു... ആ ശബ്ദം സുമിത്രക്ക് അസഹനീയമായി തോന്നി...

നേരം നന്നേ ഇരുട്ടി..... സുമിത്ര തറയില്‍ വിരിച്ച പായയില്‍ കിടന്നു, ഇടതു കയ്യില്‍ വലതു കവിള്‍ വെച്ച് കെട്ടിപ്പിടിച്ചുറങ്ങുന്ന അമ്മുവിനെ വലതു കൈ കൊണ്ട് മെല്ലെ അവളുടെ ഇടതു കൈ മാറ്റി തല വലതു കൈ കൊണ്ട് പതുക്കെ ഉയര്‍ത്തി സുമിത്രയുടെ ഇടതു കൈ വലിച്ചെടുത്തു, കാല്‍മുട്ട് മടക്കിയുറങ്ങുന്ന അമ്മുവിനെ കഴുത്തു വരെ പുതപ്പിച്ചു സുമിത്ര എഴുനേറ്റിരുന്നു.

“അമ്മേ... നാളെ ടീച്ചര്‍ അമ്മയെയും കൂട്ടിയേ പോകാവു എന്ന് പറഞ്ഞിട്ടുണ്ട്, ഞാന്‍ എത്ര പറഞ്ഞതാ അമ്മേ..... നോട്ട് ബുക്ക്‌ വാങ്ങിത്തരാന്‍...”

അമ്മുവിന്‍റെ ആ ചോദ്യം സുമിത്രയെ ഉറക്കിയില്ല... സുമിത്ര അമ്മുവിന്‍റെ പ്രായത്തില്‍ അച്ഛന്‍ നോട്ട് ബുക് കൊണ്ട് വരന്‍ മറന്ന കാരണത്താല്‍ അവള്‍ കാട്ടിക്കൂട്ടിയ കൊപ്രായത്തരങ്ങളും, അമ്മയും, അനുജത്തിമാരും, അനുജനും വീടും ചുറ്റുപാടും ഒക്കെ മനസ്സില്‍ മാറി മാറി വന്നു... പായയില്‍ ഇരുന്ന സുമിത്ര തന്‍റെ കൈകള്‍ കൊണ്ട് കാല്‍ മുട്ടിനെ കൂട്ടിപ്പിടിച്ചു തല മുട്ടില്‍ ചായ്ച്ചു കുട്ടിക്കാല ഫ്ലാഷ് ബാക്കിലേക്ക്‌ കടക്കുന്നു.. ആ സ്വര്‍ഗതുല്യമായ ജീവിതം!... ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നു നടന്ന കാലം...

തുടരും...
 
അസിസ് ടി.വി. പട്ള








_________

(നോവല്‍) അമ്മുവിന്‍റെ ലോകം (അഞ്ചാം   ഭാഗം)

പ്രിയരേ...
السلام عليكم ورحمةالله وبركاته:

എല്ലാവര്ക്കും നല്ല ഒരു ദിനം നേര്‍ന്നു കൊള്ളുന്നു..

പ്രോത്സാഹനം തന്ന എല്ലാ മാന്യ വായനക്കാര്‍ക്കും എന്‍റെ ഹൃദ്യംഗമായ നന്ദിയും കടപ്പാടും അറിയിക്കുന്നു, തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
__________

കഥ ഇതു വരെ...

നാലു ദിവസമായിട്ടും നോട്ടുബുക്ക് കൊണ്ടുവരാത്ത അമ്മു (ദീപ) എന്ന മൂന്നാം ക്ലാസ്സുകാരിയെ ക്ലാസ്സ്‌ ടീച്ചര്‍ സരോജിനി അന്തര്‍ജനം ക്ലാസ്സില്‍ എഴുന്നേറ്റു  നിര്‍ത്തിച്ചു, അച്ഛനെ കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന ടീച്ചറുടെ നിര്‍ദ്ദേശത്തിനു മുമ്പില്‍ അച്ഛനെ പോലീസെ പിടിച്ചു കൊണ്ടുപോയെന്നമ്മു പറഞ്ഞതനുസരിച്ച് അമ്മയെ കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നു...

യാഥാസ്ഥിതിക തറവാട്ടില്‍ പിറന്ന ടീച്ചര്‍ ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്, ഭര്‍ത്താവു ശങ്കര്‍ ദുബായില്‍ , വീട്ടില്‍ മകള്‍ പാറുവും ഒരു വേലക്കാരിയും..

കടത്ത് തോണി കാത്തുനിന്ന ആ താഴ്വാരത്തിനു ഞെട്ടിപ്പിക്കുന്ന ഒരു സത്യം ഉണ്ടായിരുന്നു, കിഴക്കേ അറ്റം കഞ്ചാവ് കൃഷി കൊണ്ട് സമൃദ്ധമായിരുന്നു, അമ്മു ഒരു പൂച്ചക്കുട്ടിയെ വഴിയില്‍ നിന്നും രക്ഷപ്പെടുത്തുന്നു, രണ്ടാഴ്ച മുമ്പാണ് കഞ്ചാവ് കേസില്‍ സുമിത്രയുടെ ഭര്‍ത്താവ് സുകുമാരനെ പോലിസ് പിടിച്ചുകൊണ്ടുപോകുന്നത്, ടീച്ചര്‍ നാളെ അമ്മയെ കൂട്ടിയേ ക്ലാസ്സില്‍ ചെല്ലാവൂ എന്ന അമ്മുവിന്‍റെ വാക്ക്  സുമിത്രയെ കൂടുതല്‍ സങ്കപ്പെടുത്തി.,  തന്‍റെ കുട്ടിക്കാലത്തേക്കൊരെത്തി നോട്ടവുമായി ഉറങ്ങാനാവാതെ ചിന്തയിലാഴ്ന്നു..

__________

                            തുടര്‍ന്ന് വായിക്കുക....


മദ്ധ്യ കേരളത്തിന്‍റെ വടക്കേ അറ്റത്തു പേരു കേട്ട നായര്‍ തറവാട്

 “പയ്യാമ്പള്ളി”,
തച്ചുശാസ്ത്രവിധി പുതുതലമുറക്ക്‌ പഠനവിധേയമാക്കാന്‍ പാകത്തില്‍ നിര്‍മ്മിക്കപ്പെട്ട  ഒരു മാതൃകാ സ്മുച്ചയം, അതില്‍  കൊത്തിവെച്ച വാസ്തുശില്‍പകല കാലത്തെ അതിജീവിക്കുന്നു.,  അറ്റകുറ്റ പണികളുണ്ടെന്നതൊഴിച്ചാല്‍ തനത് പ്രതാപത്തോടെ ഇപ്പോഴും തലയുയാര്‍ത്തി നില്‍ക്കുന്നു.

ഓടു മേഞ്ഞ രണ്ടുനിലക്കെട്ടിടം, ഏറ്റവും മേലെ അധികം പോക്കമുള്ളവര്‍ക്ക് നിവര്‍ന്നു നടക്കാന്‍ പറ്റാത്തത്ര ഉയരത്തില്‍ തട്ടിന്‍പുറം, പഴയ കാലത്ത് പച്ച ഓലയില്‍ കെട്ടിത്തൂക്കിയ വെള്ളരിക്ക, മധുരമത്തന്‍ മുതലായ പച്ചക്കറികളും;  വെളിച്ചെണ്ണ, അച്ചാറു, ഉപ്പ്പുരട്ടിയ ഉണക്കി കുരുവെടുത്ത പുളി, ചീളുകളാക്കിയഉണങ്ങിയ കുടംപുളി ,  ഉപ്പുമാങ്ങ, ചക്കപ്പപ്പടം, ചക്കപ്രദമന്‍   (നെയ്യും, ശര്‍ക്കരയും പഴുത്ത വരിക്കച്ചക്കച്ചുളയും കൂട്ടി വരകിയത്),കുറെ കാലത്തേക്ക് ഭരണിയിലാക്കി കേടുകൂടാതെ സുക്ഷിച്ചുവയ്ക്കുന്ന സ്ഥലം.


 വീതിയുള്ള പടിയോടു കൂടിയ കോണി, അതിനോളം  നീളത്തില്‍ മേലെ കഴുപ്പലയില്‍ ബന്ധിച്ച നീളന്‍ ചകിരിക്കയര്‍, പിടിച്ചിറങ്ങുമ്പോള്‍ കൈ തെന്നിപ്പോകാതിരിക്കാന്‍ കയറിന്‍റെ അറ്റത്തും ഓരോ ചവിട്ടുപടിക്ക്  നേരെയും കെട്ടിട്ടൂ വച്ചിട്ടുണ്ട്.

കെട്ടിടത്തിന്‍റെ മുഖവീക്ഷണം;
തറയുടെ മദ്ധ്യത്തില്‍ ചതുരാകൃതിയില്‍ പാദുകത്തിനു ചേര്‍ന്നു  ഏകദേശം രണ്ടു മീറ്റര്‍  നീളമുള്ള മൂന്നു നടക്കല്ലുകള്‍, അകത്തേക്ക് കടന്നാല്‍ പൂമുഖം, പ്രവേശന കവാടമൊഴിച്ചുള്ള മുന്‍നിരയിലും  ഇടതും, വലതും വശങ്ങളില്‍ ചാരുപ്പടി കൊണ്ട് അലങ്കരിച്ചിരിക്കുന്നു., മൂന്നു വശങ്ങളും തുറന്നിരിക്കുന്ന പൂമുഖത്തെ തെക്ക്പടിഞ്ഞാറു നിന്നും വീശുന്ന മന്ദമാരുതന്‍ വല്ലാത്ത സുഖം പകരുന്നു, നേരെ മുമ്പില്‍ അകത്തേക്ക് കടക്കാനുള്ള കനം കൂടിയ കൊത്തു പണിയോട്കൂടിയ  ഒറ്റത്തടി കട്ടിളപ്പടിയും ഉമ്മറപ്പടിയും, കതകു ചേരുന്ന ഭാഗത്ത്‌ വലത്തെ കതകില്‍ പിടിപ്പിച്ച വീതിയുള്ള തേക്കിന്‍ കഷ്ണത്തില്‍ ക്ലാവ്പിടിച്ചതാണെങ്കിലും രണ്ടറ്റത്തും മദ്ധ്യത്തിലുമയി  മുഴച്ചു നില്‍ക്കുന്ന പിച്ചളയാണിമകുടം, പിച്ചള വാര്‍പ്പ് കൊണ്ടുണ്ടാക്കിയ മണിച്ചിത്രത്താഴ് കൌതുകം തോന്നിപ്പിച്ചു.

 ഇരുവശങ്ങളിലും മുന്തിയയിനം തടി കൊണ്ടുണ്ടാക്കിയ ജന്നാലകള്‍, പുറത്തു നിന്നും അടയ്ക്കാന്‍ പാകത്തിലുള്ള കതകുകളില്‍ ഫ്രെയിം ചെയ്ത വിവിധ നിറങ്ങളുള്ള ചില്ലിന്‍ കൂട്ടങ്ങള്‍ വര്‍ണ്ണരാജികള്‍ തീര്‍ത്തു, അകത്തെ ചുമരിലെ പഴയ ഒരു മാസ്റ്റര്‍ ക്ലോക്കിന്‍റെ ദോലകം ആന്ദോളനം കൊണ്ട് ശബ്ദ മുഖരിതമാക്കി, തൊട്ടപ്പുറത്ത് തറവാട്ടു കാരണവരുടെ ഒരു ഛായാചിത്രം, മേലങ്കിയില്ലാതെ രണ്ടായി മടക്കിയ ഒരു കട്ടി തോര്‍ത്ത്‌മുണ്ട് ഇടത്തെ തോളത്തിട്ടു വലതു കയ്യില്‍ ഒരു ഊന്നു വടിയും പിടിച്ചു, മുഴു തടിയില്‍ നിന്നും  കൊത്തിയുണ്ടാക്കിയ കസേരയില്‍ ഇരിക്കുന്ന രംഗം നമ്മോടു സംസാരിക്കുന്നോ എന്ന് തോന്നിപ്പോകും., ബാലന്‍ നായരുടെ അച്ഛന്‍., അമ്മ ജീവിച്ചിരിപ്പുണ്ട്.

ബാലന്‍ നായര്‍....
ബാലചന്ദ്രന്‍ എന്നാണു ശരിക്കുമുള്ള പേര്, മൂത്തത് സഹോദരി, പിന്നെ രണ്ടു സഹോദരന്മാര്‍, ഏറ്റവും ചെറിയത് ബാലന്‍ നായര്‍, സഹോദരി, കഴിഞ്ഞ വൃശ്ചികത്തില്‍ മരണപ്പെട്ടുപോയി. തറവാട് ഭാഗം വെച്ചിട്ട് പതിനേഴു വര്‍ഷമായി, ബാലന്‍ നായരുടെ കല്യാണം കഴിഞ്ഞ മൂന്നാം വര്ഷം ഭാഗം പിരിഞ്ഞു, മൂത്ത രണ്ടു സഹോദരന്മാരും നേരത്തെ തെന്നെ വേറെ താമസമാക്കിയിരുന്നു.

 തറവാട് വീടും കണക്കല്ലാത്ത വരുമാനമുള്ള തെങ്ങിന്‍ തോപ്പും, മറ്റു വസ്തു വകകളുമയി നല്ല ഒരു വിഹിതം ബാലന്‍ നായര്‍ക്കും കിട്ടി., പറഞ്ഞിട്ടെന്താ.... ദുരഭിമാനിയും താന്തോന്നിയുമായ ബാലന്‍ നായര്‍ കവലയിലെ  ചെറിയ ഒരു വസ്തു തര്‍ക്കത്തിന്‍റെ പേരില്‍ കേസ് നടത്തി ഒരു വിധം സ്വത്തൊക്കെ വിറ്റു തുലച്ചു;  ദുശ്ശീലമെന്നു പറയാന്‍ ചീട്ടു കളിയുമുണ്ടായിരുന്നു., അന്നത്തെ  കാര്യസ്ഥനായ കേളുനായര്‍ പല പ്രാവശ്യം ഉപദേശിച്ചു,., ആരുടെ ഉപദേശവും കേള്‍ക്കുന്ന പ്രകൃതക്കാരനല്ലായിരുന്നു അത് കൊണ്ട് തെന്നെ രണ്ടു സഹോദരന്മാരും വിട്ടുനിന്നു, കാര്യസ്തന്‍റെ  ആവശ്യം ഇല്ലാതായപ്പോള്‍ കേളുനായര്‍ ഒഴിഞ്ഞു പോയി.


 കവലയിലുള്ള ഒരു കെട്ടിടം രണ്ടു സഹോദരന്മാരുടെയും പെരിലുള്ളതിനാല്‍  ബാലന്‍ നായര്‍ക്കു സ്വന്തത്തില്‍ വില്‍ക്കാന്‍ കഴിഞ്ഞില്ല, അമ്മ തറവാട്ടു വീട്ടില്‍ താമസിക്കുന്നതിനാലാവം കെട്ടിടം ഭാഗം വെക്കാന്‍ സഹോദരന്മാര്‍ തുനിയാത്തത്., ഗതിയില്ലാതായപ്പോള്‍  അതില്‍ ഉണ്ടായിരുന്ന പലചരക്കുകട ബാലന്‍ നായര്‍ നേരിട്ടേറ്റെടുത്തു നടത്താന്‍ തുടങ്ങി, അത് കൊണ്ട് അഷ്ടിക്കു ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു പോകുന്നു...,
വൈകിയാണെങ്കിലും അങ്ങിനെ തോന്നിയത് യശോദാമ്മയുടെയും (ഭാര്യ) മക്കളുടെയും ഭാഗ്യം., മുജ്ജന്മ സുകൃതം., പുരയിടവും പണയപ്പെടുത്തി വല്ല കടും കൈ ചെയ്യാന്‍ തോന്നിക്കാത്ത നല്ല ബുദ്ധി കൊടുത്ത ദൈവങ്ങളെ യശോദാമ്മ സദാ നന്ദിയോടെ ഓര്‍ക്കും, ആഴ്ചയില്‍ രണ്ടു നോയമ്പും പ്രാര്‍ഥനയും പൂജയുമായി കഴിഞ്ഞു കൂടുന്നു ആ സ്നേഹനിധിയായ ഭാര്യ.

വലീയ മേനോന്‍ കുടുംബത്തിലെ അംഗമാണ് യശോദാമ്മ, “പയ്യാമ്പള്ളി” തറവാട്ടിന്‍റെ മഹിമ കൊണ്ടാവാം ഒരു നായര്‍ തറവാട്ടിലേക്ക് മേനോന്മാര്‍ പെണ്ണ് കൊടുക്കുന്നത്, വല്യേട്ടന് അത്ര തൃപ്തി ഉണ്ടായിരുന്നില്ല, ചെറിയേട്ടനും ബാലന്‍ നായരും കളിക്കൂട്ടുകാരായിരുന്നു, അവുരുടെ ഊഷമള ബന്ധത്തില്‍ ചെറിയേട്ടന്‍ ഉറച്ചു നിന്നു, കല്യാണത്തിന്  ശേഷമാണ് ബാലന്‍ നായര്‍ വഷളായത്, അവരവുടെ വിധിയെന്ന് കരുതി യശോദാമ്മ സമാധാനിച്ചു, ഭര്‍ത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്നു, ഒരു ജലദോഷം വന്നാല്‍ പോലും അന്ന് യശോദാമ്മ ഉറങ്ങില്ല, ഭാര്യയുടെ നല്ല നടപ്പും പ്രാര്‍ത്ഥനയുമായേക്കം അവസാന ഘട്ടത്തിലെങ്കിലും മനം മാറ്റിച്ചത്, ആ തിരിച്ചറിവുണ്ടായത്തിനു ശേഷം ബാലന്‍ നായര്‍ യശോദാമ്മയെ മനസ്സ് കൊണ്ട് പൂജിക്കുകയായിരുന്നു.,.


രണ്ടാങ്ങളമാരും ജീവന് തുല്യം സ്നേഹിക്കുന്ന  ഒറ്റ പെങ്ങള്‍, പെങ്ങളുടെ ഏതാവശ്യവും മത്സരിച്ചുനിറവേറ്റി ക്കൊടുക്കുമായിരുന്നു വല്യേട്ടനും ചെറിയേട്ടനും., ഭര്‍ത്താവിന്‍റെ ദുര്‍നടപ്പ് കണ്ടു വല്യേട്ടന്‍ ബന്ധം ഒഴിയാന്‍ പലവട്ടം പറഞ്ഞതാ.. പക്ഷെ യശോദാമ്മ ഒന്നും ചെവിക്കൊണ്ടില്ല, അന്ന് സുമിത്രിക്ക് അഞ്ചു മാസമാണ്, വല്യേട്ടന്‍റെ വാക്ക് ധിക്കരിച്ചെന്നു പറഞ്ഞു ബന്ധത്തിനും അകല്‍ച്ച കൂടി, ചെറിയേട്ടന്‍ മാത്രമാണ് യശോദാമ്മക്ക് ഒരു തണല്‍.

ആദ്യത്തെ കണ്മണി സുമിത്ര പിറന്നതില്‍ പിന്നെ ബാലന്‍  നായരില്‍ ഒരച്ഛനിലുപരി ഭര്‍ത്താവിന്‍റെ സകലമാന ഗുണങ്ങളും പ്രകടമായിത്തുടങ്ങി, വല്ലാത്ത ഒരു മാറ്റം വന്നത് പോലെ.
സ്നേഹം കൊണ്ട് അമ്മയെയും മകളെയും പൊതിഞ്ഞു, ഭാര്‍ത്താവിലുള്ള മാറ്റം ചില ചേഷ്ടകളിലൂടെ  യശോദാമ്മയും അനുഭവിച്ചറിഞ്ഞു, ആത്യാവശ്യ സംസാരപ്രകൃതക്കാരനായ അദ്ദേഹം ഈയിടെ രാക്കഥകളേറെ പറഞ്ഞു തരുന്നു... പരിസരം മറന്നു വാരിപ്പുണരും..

  കട്ടിലില്‍ കുഞ്ഞിനു ചരിഞ്ഞു കിടന്നു മുലയൂട്ടുമ്പോള്‍  പുറംതിരിഞ്ഞു കിടന്ന ബാലന്‍ നായര്‍ ഓരോന്നോര്‍ത്തു കണ്ണീര്‍ വാര്‍ക്കുന്നുണ്ടായിരുന്നു., പലപ്പോല്ഴും യശോദാമ്മ മന:പൂര്‍വ്വം കണ്ടില്ലെന്നു നടിക്കും, സ്ത്രീധനമായി കൊണ്ടുവന്ന പണ്ടവും പണവും ഒക്കെ നശിപ്പിച്ചതിന്‍റെ മനസ്ഥാപം ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കി കഴിയും, ആരുടെ മുമ്പിലും സഹതപിക്കില്ല, ആരുടെ മുമ്പിലും തോറ്റു കൊടുക്കുകയുമില്ല., അതാണ്‌ ബാലന്‍നായര്‍.
യശോദാമ്മ എല്ലാം കാണുന്നുണ്ട്, അതേറ്റു പറഞ്ഞു പല പ്രാവശ്യം മാപ്പ് അപേക്ഷിച്ചിട്ടുമുണ്ട്, കരുത്തനായ ഭര്‍ത്താവിനെയാണ് എനിക്ക് ഇഷ്ടം, നിങ്ങള്‍ ഒരിക്കലും ചെറുതാവരുത്, ആരുടെ മുമ്പിലും..... അങ്ങ് എനിക്ക് കാണപ്പെട്ട ദൈവമാണ്... എന്നെല്ലാം പറഞ്ഞു യശോദാമ്മ സാരിത്തുമ്പ് കൊണ്ട് ബാലന്‍ നായരുടെ കണ്ണ് തുടച്ചു സമാധാനിപ്പിക്കും.,

മനസ്സാക്ഷിക്കുത്ത് കെട്ടടങ്ങാതെ പിന്നീടയാള്‍ ആരോടും പറയാതെ സ്വയം നീറും,  പശ്ചാതപിക്കും, ആരും കാണാതെ പൊട്ടിക്കരയും.. അദ്ദേഹത്തിന്‍റെ കണ്ണ് നനഞ്ഞാല്‍ യശോദാമ്മയ്ക്ക് സഹിക്കില്ല, പുറം തിഞ്ഞു നിന്ന് കണ്ണുനീര്‍ വാര്‍ക്കുന്ന ഭര്‍ത്താവിനെ എങ്ങിനെ സമാധാനിപ്പിക്കണമെന്നു ഒരെത്തും പിടിയുമില്ലാതെ യശോദാമ്മയും വിതുമ്പുന്നു., കുഞ്ഞു അമ്മിഞ്ഞ വലിച്ചുകുടി നിര്‍ത്തി വായിക്കുംബിളില്‍ വെച്ചുറക്കമായി, കൈ കൊണ്ട് താങ്ങി യശോദാമ്മ മെല്ലെ പുറത്തെടുക്കുന്നു, പതിയെ പുറം തിരിഞ്ഞു കിടക്കുന്ന ഭര്‍ത്താവിനെ സസൂക്ഷ്മം വീക്ഷിക്കുന്നു, ഒരനക്കവുമില്ല, ഇടയ്ക്ക് തേ ങ്ങുന്നത് കാണാം...

പലതും ആലോചിച്ചു നിയന്ത്രണം വിട്ട യശോദാമ്മ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു തല ഉയര്‍ത്തി  ഭാര്‍ത്താവി വിന്‍റെ ചെവിയില്‍ അടക്കം പറഞ്ഞു,

“ ഇങ്ങളെന്താ........ബാലേട്ടാ ആലൊയിക്ക്ണേ?, കുറെ നേരായി ഞാന്‍ കാണുണു, ന്താണ്ടായെ?”


“നിന്നോട് ചെയ്ത തെറ്റിന്നു ഏതഗ്നിശുദ്ധി വരുത്തിയാ പ്രായശ്ചിത്തം വരിയ്ക്കാ...?”
അയാള്‍ നിറകണ്ണുകളോടെ പറഞ്ഞു...

“ഹോ... താപ്പോ ബല്യ കാര്യം, ബാലേട്ടന്‍ കൂടെണ്ടല്ലോ....അതിലപ്പുറം ബാല്യ സമ്പത്ത് ഇക്കെന്തിനാ....”
അത് പറഞ്ഞുകൊണ്ട് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചു യശോദാമ്മ തേങ്ങലടക്കിക്കൊണ്ട് ചെവിയില്‍ മന്ത്രിച്ചു..

“ഇനിയൊരു ജന്മമുണ്ടെങ്കില്‍ ബാലേട്ടന്‍റെ ഭാര്യയായി ജനിച്ചാ മതീന്ന് ഞാന്‍ ഭഗവതിയോട് പ്രാര്‍ത്ഥിക്കാറുണ്ട്”,

അത് കേട്ടയാള്‍ കൊച്ചു കുട്ടിയെലെപ്പോലെ മുഖം പൊത്തി  പോട്ടിക്കരഞ്ഞു  ചോദിച്ചു..

“ മതിയായില്ലേ?.. ഇനിയും നീയെന്നെ സ്നേഹം കൊണ്ട് തീ തീറ്റി ക്കുകയാണോ?”

“അരുത്, അരുത് .. ഞാന്‍ സുകൃതം ചെയതവളാണ്, ഇല്ലെങ്കില്‍  അങ്ങയെപ്പോലോരാളെ എ... നിക്ക്....”

യശോദാമ്മ ഭര്‍ത്താവിന്‍റെ വായ പൊത്തിപ്പിടിച്ചുകൊണ്ട്  മുഴുമിക്കാനാവാതെ ഗദ്ഗദം കൊണ്ടു.


“നീയെന്‍റെ ലക്ഷ്മിയാണ്, ദേവി..., തരില്ലേ.. നീയെനിക്ക് മാപ്പ്”.... പറയൂ...”

ബാലന്‍ നായര്‍ ഏങ്ങി ഏങ്ങിക്കരയുന്നു, യശോദാമ്മയുടെ നെറുകയില്‍ ചുംബിച്ചു കൊണ്ടയാള്‍ അഴിഞ്ഞു വീണ മുടിയെ പിന്നിലേക്ക്‌ കൊതിയിടുന്നു, വീണ്ടും വീണ്ടും ചുംബിക്കുന്നു, മനസ്സിനൊപ്പമുണര്‍ന്ന അയാളുടെ നാഡീ വ്യുഹം ത്രസിച്ചു, വികാരത്തിന്‍റെ വേലിയെറ്റത്തില്‍  വിറയാര്‍ന്ന ചുണ്ടുകളിലെ ആര്‍ദ്രത നെറുകയിലെ സിന്ധൂരത്തെ അലിയിചില്ലാണ്ടാക്കി...,  യശോദാമ്മ അയാളുടെ കരങ്ങളില്‍ ആത്മനിര്‍വൃതിയടയുന്നു.. ഇരുമെയ്യോന്നായതവരറിഞ്ഞില്ല, നീണ്ട നിശ്ശബ്ദത, പുറത്തു നിന്നാഞ്ഞു വീശിയ ഒരു കാറ്റ് പാലപ്പൂമണത്തിന്‍ പരിമളം പരത്തി... ആ പരിമളം കുറെ നേരം തളം കെട്ടിനിന്നു...


മോള്‍ കരയുന്നത് കേട്ടാണ് അവര്‍  ഉണര്‍ന്നത്,  വാരിയെടുത്ത് ഉമ്മ വെച്ച് കുഞ്ഞിനോട് കിന്നാരം പറഞ്ഞു ചുമരിനോട് ചാരിയിരുന്നു യശോദാമ്മ മുലയൂട്ടുന്നു,
ചൂചകം നനവാര്‍ന്ന ഇളംചൂടുള്ള തളിര്‍ചുണ്ടില്‍ ഞെരിഞ്ഞമാരുമ്പോള്‍ എന്തെന്നില്ലാത്ത ഒരു നിര്‍വൃതി... മാതൃത്തത്തിനു മാത്രം അനുഭവഭേദ്യമായ ഒരഭൌമാനുഭൂതി... സ്വര്‍ഗീയ സുഖം., കുഞ്ഞിനെ മാറോട് ചേര്‍ത്ത് പിടിച്ചു അര്‍ദ്ധമിഴികളാല്‍ അവര്‍ ആനന്ദത്തിന്‍ പറുദീസയില്‍ പറന്നുയര്‍ന്നു..
ദൈവമേ... ഇനിയൊരു ജന്മമുണ്ടെങ്കില്‍ സ്തീയായി തെന്നെ ജനിപ്പിക്കേണേ..  സന്താനലബ്ധിയില്ലാതവര്‍ക്ക് നീ കനിഞ്ഞരുളണേ... ആ നല്ല മനസ്സില്‍ നിന്നും നിര്ഗ്ഗളിച്ചു.
 
ബാലന്‍ നായര്‍ സുഖസുഷുപ്തിയിലും.

അസീസ് ടി. വി. പട്ള


തുടരും...








പ്രിയരേ...
السلام عليكم ورحمةالله وبركاته:

തികച്ചും യാദൃശ്ചികമായാണ് “അമ്മുവിന്‍റെ ലോകം” അസ്‌ലം മാവിലയുടെ “ലഹരി വിമുക്ത പട്ള” പ്രമേയമാക്കി തുടക്കം കുറിച്ചത്.

ഇന്നലത്തെ എപിസോഡില്‍ “അമ്മു” എന്ന കഥാപാത്രം അരങ്ങിലായപ്പോള്‍ മാന്യ വായനക്കാര്‍  (സ്ത്രീ പുരുഷ ഭേദമന്യേ) എന്‍റെ പ്രൈവറ്റ് ബോക്സില്‍ അയച്ച മെസേജില്‍ നിന്നും മനസ്സിലായി “അമ്മു” എന്ന നിഷ്കളങ്ക ബാലികയായിരുന്നു അവരെയെല്ലാം ഏറ്റവും സ്വാധീനിച്ചതെന്ന്., ഞാനും അതെ... അമ്മു എന്ന കഥാ പാത്രത്തെ ജീവിപ്പിക്കുമ്പോള്‍ ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിയാതെ മുഴുമിപ്പിച്ചിട്ടില്ല.

അമ്മുവിന്‍റെ കഥാപാത്രത്തെ ഉള്‍ക്കൊണ്ട്‌ ഓരോ ചലനവും സസൂക്ഷ്മം നിരീക്ഷിച്ചു അഭിപ്രായം പങ്കിട്ട വായനക്കാരോടുള്ള നന്ദിയും കടപ്പാടും വാമൊഴിക്കും, വരമൊഴിക്കുമാതീതമാണ്.


സസ്നേഹം,







_________

(നോവല്‍) അമ്മുവിന്‍റെ ലോകം (ആറാം  ഭാഗം)

പ്രിയരേ...
السلام عليكم ورحمةالله وبركاته:

എല്ലാവര്‍ക്കും  നല്ല ഒരു ദിനം നേര്‍ന്നു കൊള്ളുന്നു..!

പ്രോത്സാഹനം തന്ന എല്ലാ മാന്യ വായനക്കാര്‍ക്കും എന്‍റെ ഹൃദ്യംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു, തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
__________

കഥ ഇതു വരെ...

നാലു ദിവസമായിട്ടും നോട്ടുബുക്ക് കൊണ്ടുവരാത്ത അമ്മു (ദീപ) എന്ന മൂന്നാം ക്ലാസ്സുകാരിയെ ക്ലാസ്സ്‌ ടീച്ചര്‍ സരോജിനി അന്തര്‍ജനം ക്ലാസ്സില്‍ എഴുന്നേറ്റു  നിര്‍ത്തിച്ചു, അച്ഛനെ കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന ടീച്ചറുടെ നിര്‍ദ്ദേശത്തിനു മുമ്പില്‍ അച്ഛനെ പോലീസെ പിടിച്ചു കൊണ്ടുപോയെന്നമ്മു പറഞ്ഞതനുസരിച്ച് അമ്മയെ കൂട്ടിക്കൊണ്ടു വരാന്‍ ആവശ്യപ്പെടുന്നു...

യാഥാസ്ഥിതിക തറവാട്ടില്‍ പിറന്ന ടീച്ചര്‍ ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്, ഭര്‍ത്താവു ശങ്കര്‍ ദുബായില്‍ , വീട്ടില്‍ മകള്‍ പാറുവും ഒരു വേലക്കാരിയും..

കടത്ത് തോണി കാത്തുനിന്ന ആ താഴ്വാരത്തിനു ഞെട്ടിപ്പിക്കുന്ന ഒരു സത്യം ഉണ്ടായിരുന്നു, കിഴക്കേ അറ്റം കഞ്ചാവ് കൃഷി കൊണ്ട് സമൃദ്ധമായിരുന്നു, അമ്മു ഒരു പൂച്ചക്കുട്ടിയെ വഴിയില്‍ നിന്നും രക്ഷപ്പെടുത്തുന്നു, രണ്ടാഴ്ച മുമ്പാണ് കഞ്ചാവ് കേസില്‍ സുമിത്രയുടെ ഭര്‍ത്താവ് സുകുമാരനെ പോലിസ് പിടിച്ചുകൊണ്ടുപോകുന്നത്. നാളെ അമ്മയെ കൂട്ടിയേ ക്ലാസ്സില്‍ ചെല്ലാവൂ എന്ന്‍ ടീച്ചര്‍ പറഞ്ഞ അമ്മുവിന്‍റെ വാക്ക്  സുമിത്രയെ കൂടുതല്‍ സങ്കപ്പെടുത്തി.,  തന്‍റെ കുട്ടിക്കാലത്തേക്കൊരെത്തി നോട്ടവുമായി ഉറങ്ങാനാവാതെ ചിന്തയിലാഴ്ന്നു..

മദ്ധ്യ കേരളത്തിന്‍റെ വടക്കേ അറ്റത്തു പേരു കേട്ട “പയ്യാമ്പള്ളി”,  നായര്‍ തറവാട്ടിലെ ബാലന്‍ നായരുടെയും യശോദാമമ്മയുടെയും മകളാണ് സുമിത്ര.
 __________

                            തുടര്‍ന്ന് വായിക്കുക....


- - -

സമയം രാവിലെ ഒരു ഏഴു എഴരയോടടുക്കും..

കിഴക്കേ ചക്രവാളത്തില്‍ സൂര്യന്‍ ഉദിച്ചുയരുന്നു..

പ്രാഥമിക കര്‍മ്മം കഴിഞ്ഞു, രാവിലെ പതിവുള്ള  ചായയും കുടിച്ച ബാലാമണിയമ്മ  (ബാലന്‍ നായരുടെ അമ്മ) കിഴക്കു ഭാഗത്തുള്ള കൊലായിയില്‍ തടി കൊണ്ടുണ്ടാക്കിയ, നാലഞ്ചു പേര്‍ക്കിരിക്കാന്‍ പാകമുള്ള ചാരുകസേരയിലിരുന്നു നാരായണ നാമം ജപിക്കുന്നു.,

പ്രായം എഴുപത്തഞ്ചു കഴിഞ്ഞെങ്കിലും ആയുര്‍വേദ വിധി പ്രകാരമുള്ള ജീവിത ശൈലിയും, വെറുതെയിരിക്കാത്ത പ്രകൃതക്കാരിയുമായതിനാലാവാം നല്ല ആരോഗ്യം! ഓര്‍മ്മ ശക്തിയും കൂര്‍മ്മ ബുദ്ധിയും;  കാഴ്ച ഇത്തിരി വെള്ളെഴുത്ത് എന്നതൊഴിച്ചാല്‍ മറ്റൊരു കുഴപ്പവുമില്ല.

കറവ കഴിഞ്ഞു കെട്ടാതെ വിട്ട പൈകിടാവു കുറുമ്പ് കാട്ടി തൊടിയിലൂടെ ചാടിക്കളിക്കുന്നു, ഏട്ടിലെ തള്ളപ്പശു  മുഖം തുടുപ്പിച്ചു ചെവി രണ്ടും മേല്‍പോട്ടുയര്‍ത്തി പ്രൌഡ ഗാംഭീര്യഭാവത്തോടെ  നാക്ക്‌ കൊണ്ട്  മൂക്കിനെ നക്കിത്തുടച്ചു വാലിളക്കിക്കൊണ്ടൊന്നമറി..,  എന്തോ സന്ദേശം കിട്ടിയ മാത്രയില്‍ ചാട്ടം മുഴുമിക്കാതെ കരച്ചില്‍ കേട്ട തള്ളപ്പശുവിന്നടുത്തെയ്ക്ക് ധ്രുതഗതിയില്‍ ഓടി വരുന്ന പൈക്കിടാവിന്‍റെ ചവിട്ടേല്‍ക്കാതിരിക്കാന്‍ തൊട്ടപ്പുറത്ത് ചീരപ്പുവിനെ കിന്നരിച്ചുകൊണ്ടിരുന്ന  മൈന ഭയചികിതയായി  കാലുകള്‍ ശരീരത്തോട് ചേര്‍ത്ത് ചിറകിട്ടടിച്ചുയര്‍ന്നുപൊങ്ങുന്നു.., കാഴ്ച കണ്ട പൈകിടാവു മുന്നിലെത്തിയ കാലുകള്‍ക്കൊപ്പം തലയെത്തിക്കാതെ റബര്‍ ബണ്ട് വലിച്ചു വിട്ടത് പോലെ പിന്‍വലിഞ്ഞു  കുതറി മാറുന്നു.



യശോദാമ്മ അതിരാവിലെ പശുവിനെയും കറന്നു ഭര്‍ത്താവിനും അമ്മയ്ക്കും ചായയിട്ടു കൊടുത്തു അടുക്കളയില്‍ ദോശ ചുട്ടു കൊണ്ടിരിക്കുന്നു, സുമിത്ര അമ്മയെ സഹായിക്കുന്നു.,  അവള്‍ പ്ലസ്‌ടുവില്‍  പഠിക്കുന്നു, അനുജത്തി രമ്യ എട്ടാം ക്ലാസിലും മായ ആറാം ക്ലാസ്സിലും അനുജന്‍ രാഹുല്‍ യു.കെ.ജി ക്കും പഠിക്കുന്നു.

അടുക്കളയോട് ചേര്‍ന്നുള്ള കോലായിക്കപ്പുറത്തുള്ള കുളിമുറി, കുളികഴിഞ്ഞു   വരുന്ന രമ്യ പതിവ് പോലെ കോലായിയില്‍ വലതു വശത്ത്‌ ചാരുകസേരയിലിരിക്കുന്ന  അച്ഛമ്മയെ കാണുന്നു.,

ഈറന്‍ മാറി അണിഞ്ഞ പാവാടയും ബ്ലൌസും മുടിയില്‍ നിന്നും ഇറ്റിറ്റു വീഴുന്ന നീര്‍ത്തുള്ളികള്‍ ജലാര്‍ദ്രമാക്കി,  അച്ഛമ്മ കാണാതിരിക്കാന്‍ തല വലതു വശത്തേക്ക് ചായ്ച്ചു പിന്നിലേക്ക്‌ കറക്കി  ഈറന്‍ മുടിയെ ഇടതു വശത്തെക്കാക്കി വലതു കൈ കൊണ്ട് അടുക്കി വയ്ക്കുന്നു,, ഇടതു കയ്യിലുള്ള മാറ്റുടുപ്പ് ശരീരത്തോട് ചേര്‍ത്തു പിടിച്ചു ധൃതിപ്പാടില്‍ കടക്കണ്ണ്‍ കൊണ്ട് മെല്ലെ അച്ഛമ്മയെ നോക്കുന്നു., ഇതെല്ലാം കണ്ടു നിന്ന അച്ഛമ്മ കയ്യോടെ പിടികൂടുന്നു., വലതു കയ്യില്‍ പിടി മുറുക്കി അച്ഛമ്മ പറഞ്ഞു.


“പ്രായായ കുട്ട്യാ.. പ്പോഴും ച്ചുട്ടീന്നാ പിശാരം”,

വട്ടം കറങ്ങി വന്നു നേരെ അച്ഛമ്മയുടെ വലതു വശത്തു നിന്ന രമ്മു  (രമ്യ) ഇരിക്കാതെ നിന്ന് കൊണ്ട് ലകി തുള്ളി ചോദിക്കുന്നു.

“അച്ചമ്മയെന്തിനാ... എപ്പോഴും പ്രായായ കുട്ട്യാ... പ്രായായ കുട്ട്യാ എന്ന് വിളിച്ചു പറയണത്?, പ്രായായത് എന്‍റെ കു റ്റാണോ?”

അച്ഛമ്മ രമ്മുവിനെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു,

“അല്ല, ന്‍റെ കുറ്റവ, “ പിന്നെയും ചിരിക്കുന്നു...

വാത്സല്യമയമായ ആ മുഖത്തെ  നിഷ്കളങ്കമായ ചിരി അവളെയും ചിരിപ്പിക്കുന്നു... രണ്ടു പേരും കുറേ നേരം ചിരിക്കുന്നു..

അവളുടെ കയ്യില്‍ നിന്നും മാറ്റ് തുണി വാങ്ങി ഇടത് വശത്തു വെച്ച് രമ്മുവിനെ  പുറം തിരിച്ചിരുത്തി തോര്‍ത്ത്‌ മുണ്ട് കൊണ്ട് തല നല്ലോണം തുടച്ചു കൊടുക്കുന്നത്തിനിടയില്‍ സുമിത്രയെ വിളിക്കുന്നു.

“സുമീ.... മോളെ സുമീ.............”

സുമിത്ര വിളി കേള്‍കുന്നു,
 “എന്താ അച്ഛമ്മേ? ”

“മോളിത്തിരി രാസനാദിച്ചുര്‍ണ്ണമേടുത്തെ...., തലയില്‍ വല്ലാത്ത പൊടീം, താരനും., നീരിരക്കത്തിനും നല്ലതാ...”

“അയ്യോ...വേ...ണ്ട ..ച്ച ...മ്മേ.....,”
രമ്മി കൊഞ്ചിക്കൊണ്ട് പറഞ്ഞു.
“രാസനാദിയുടെയും, കാച്ചെണ്ണയുടെയും മണം പിടിച്ചാല്‍ കുട്ടികള്‍ എന്നെ  ക്ലാസ്സില്‍ ഇരുത്തി പൊറുപ്പിക്കില്ല.,, അല്ലെങ്കില്‍ തന്നെ അച്ഛമ്മ ഇന്നാളെനിക്ക് തേച്ച കാച്ചെണ്ണയുടെ മണം പിടിച്ച ഒരു കുട്ടി എന്നെ വിളിക്കുന്നതെന്താനെന്നറിയാമോ?.
.നീ...ല .ഭ്രിം ഗാ തീ..ന്നു,, അച്ഛമ്മക്ക്‌ തൃപ്തിയായല്ലോ?”

അവള്‍ മുഖം ചൊടിപ്പിച്ചു കാണിച്ചു..

അച്ഛമ്മ വീണ്ടും കുലുങ്ങി കുലുങ്ങി ചിരിക്കുന്നു,

“ഹീ... കുട്ടീടൊരു കാര്യം, ണ്ടാച്ചാ വേണ്ട, നാളെ ശനിയാഴ്ചയല്ലേ, ന്ന്.. സ്കൂളില്ലല്ലോ... ന്നാലെ. അച്ഛമ്മ  നാളെ തിരുമ്മിത്തരാം........ മോളിപ്പോ പൊയ്ക്കോ...”


മാറ്റു വസ്ത്രം കയ്യിലെടുത്തു അച്ചമ്മക്കൊരുമ്മ കൊടുത്തു “ന ല്‍..ല്‍ ല്ല  അച്ഛമ്മ” എന്ന് പറഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ സുമിത്ര നില്‍ക്കുന്നു രസനാദിപ്പോടിയുടെ ഡബ്ബയുമായി...

നീണ്ടു മെലിഞ്ഞ ശരീര പ്രകൃതി, സൗമ്യതയാര്‍ന്ന നോട്ടം, ആര്‍ദ്രമായ മുഖഭാവം, നീളത്തിലുള്ള കാര്‍കൂന്തലോട്കൂടിയ രണ്ടായി നെയ്തിട്ട മുടിയിഴകള്‍, കടുംചുമപ്പു കല്ലോട് രണ്ടു വ്യത്യസ്ത നീളത്തിലുള്ള കാതില്‍ തൂക്കി, നീല പാവാടയും മെറൂണ്‍ നിറത്തിലുള്ള  ബ്ലൌസും, ബ്ലൌസിന്‍റെ ത്രികോണാകൃതിയില്‍ വെട്ടിയ കഴുത്തിന്‍റെ മദ്ധ്യത്തില്‍ കടന്നു പോകുന്ന സ്വര്‍ണ്ണ ചെയിന്‍, ഇടതു കയ്യില്‍ ഒറ്റവള, കാഴ്ചയില്‍ സ്വര്‍ണ്ണമെന്നേ തൊന്നൂ.. കാല്‍ നഖങ്ങളിലെ ചുവന്നനിറത്തിലുള്ള  നൈല്‍ പോളിഷ് ദൃശ്യ ചിത്രണം നല്‍കി, ചാന്ദിനാലുള്ള ചെറിയ ഒരു കുത്തു പൊട്ടു അധികം വട്ടത്തിലല്ലാത്ത ആ മുഖലാവണ്യം ആരെയും ആകര്‍ഷിപ്പിക്കും..
 
ചേച്ചിക്ക് ചെറിയൊരു ചിരി പാസ്സാക്കി കൂടുതല്‍ കേള്‍ക്കാന്‍ നിക്കാതെ ഓടി മറയുന്ന രമ്മുവിനെ കണ്ണിമവെട്ടാതെ പിന്തുടരുന്നു..
സുമിയുടെ കയ്യില്‍ നിന്നും  ഡബ്ബ വാങ്ങുന്നതിനിടയില്‍ അച്ഛമ്മ ചോദിച്ചു..

“അച്ഛന്‍ പോയോ മോളേ..?”

“ ഇല്ല്യ, ചായ കുടിച്ചു കൊണ്ടിരിക്കാണ്..”

“ ബാലാ..ന്നലെയും മറന്നുല്ലേ..? ന്‍റെ കൊട്ടംച്ചുക്കാതി തൈലം, രണ്ടീവസായി...ഒന്ന് തേച്ചു കുളിച്ചിട്ടു... കേള്കു ണുണ്ടോ നീയ്യ്‌?..”

നാരായണ. നാരായാണ ... ഇടിക്കു നാരായണ നാമം ജപിക്കുന്നു.

ഇത് കേട്ടുകൊണ്ട് പുറത്തു വന്നു കോലായിക്കരുവിലുള്ള ടാപ്പില്‍ കൈ കഴുകി മേലെ അയയില്‍ തൂക്കിയിട്ട തോര്‍ത്ത്‌ മുണ്ടെടുത്ത് കൈയും മുഖവും തുടക്കുച്ചു ബാലന്‍ നായര്‍ അമ്മയുടെ അടുത്ത് ചേര്‍ന്നിരുന്നു, അമ്മയുടെ വലതു കൈ ബാലന്‍ നായരുടെ ഇടതു കൈപത്തിയില്‍; അയാളുടെ വലതുകൈ അതിന്മേലെ നിവര്‍ത്തി വെച്ച്  തടവിക്കൊണ്ട് പറഞ്ഞു.

“ എന്‍റെ ബാലാമണിയമ്മേ... ഒന്ന് ക്ഷമിക്കു....
നമ്മുടെ കവലയിലുള്ള ആ വൈദ്യരുടെ ഷാപ്പില്‍ ഇന്നലെയും എത്തിയിട്ടില്ല, ടൌണീന്നു കൊണ്ട് വരന്‍ ഞാന്‍ വേറൊരാളെ ഏര്‍പ്പാടാക്കീട്ടുണ്ട്, ഇന്ന് കിട്ടും..”



നിറപുഞ്ചിരി തൂകി  മകന്‍റെ മുഖത്തു തെന്നെ നോക്കി  അമ്മ പറഞ്ഞു......

“നിനക്കാടാ... അച്ഛന്‍റെ എല്ലാ ഗുണങ്ങളും കിട്ടിയിട്ടുള്ളത്, ആ വിളി പോലും എനിക്കദ്ദേഹം വിളിക്കുന്നത്‌ പോലെ തോന്നി...” വികാരനിര്ഭാരയാകുന്നു...

“ഹാ.. ന്താമ്മേ... ഞാന്‍ ...”
അമ്മയെ നെഞ്ചോടു ചേര്‍ത്ത് ബാലന്‍ നായര്‍ തലയില്‍ മുഖമര്‍ത്തി പിടിച്ചു നില്‍ക്കുന്നു..


“ പല പ്രാവശ്യം വിളിച്ചിട്ടും ഞാന്‍ എന്‍റെ മറ്റു രണ്ടു ആണ്‍ മക്കളടുത്തു നിക്കാത്തതും അതോണ്ടാ..”
അമ്മയുടെ കണ്ണ് നനയുന്നു..

 “നീ അടുത്തുണ്ടാവുമ്പോള്‍ എനിക്കെല്ലാരും ഉള്ളത് പോലെ ഒരു തോന്നല്‍...,
 നാരായണാ......കണ്ണടയുന്നത് വരെ ഇങ്ങനെയങ്ങ്  കഴിഞ്ഞാ മതിയായിരുന്നു...”

നിറഞ്ഞൊഴുകുന്ന കണ്ണുകളെ ബാലാമണിയമ്മ രണ്ടാം മുണ്ടിന്‍ തുമ്പ് കൊണ്ട് തുടയ്ക്കുന്നു...

ബാലന്‍ നായര്‍ വിഷയം മാറ്റുന്നു....

“തോന്നലല്ല ബാല്ലാമാണിയമ്മേ.... ആണു , “ ഇവിടെ അമ്മയുള്ളപ്പോള്‍ ഞങ്ങള്‍ക്കെല്ലാ ഐശര്യവും ഉണ്ട്,

അമ്മ പറയൂ.... ഞാനോ, സുമിന്‍റെമ്മയോ അല്ല എന്‍റെ മക്കളോ.. ആരെങ്കിലും അമ്മയെ വേദനിപ്പിച്ചിട്ടുണ്ടോ... ?, പിന്നെന്തിനാ അമ്മ കരേണത്?”

അയാള്‍ വികാര നിര്‍ഭരനായി..

“ഇല്ല മക്കളേ... ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ടിട്ടും നിങ്ങളുടെ കൂടെ ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് കണ്ണ് നിറഞ്ഞു പോയതാ.... യശോദാമ്മ  എനിക്ക് മരുകളല്ല, മകളാ.. എന്‍റെ മോള്,”

അത് കേട്ടപ്പോള്‍ ബാലന്‍ നായര്‍ക്ക്  സന്തോഷവും, ആത്മാഭിമാനവും ഒന്നിച്ചനുഭവപ്പെട്ടു, എണീറ്റു പോകുന്ന ബാലന്‍ നയരോട്, പിന്നില്‍ നിന്നും അമ്മ വിളിച്ചു പറയുന്നു.

“കൊട്ടംച്ചുക്കാതി  തൈലം, മറക്കണ്ട...”

 



“ പല പ്രാവശ്യം വിളിച്ചിട്ടും ഞാന്‍ എന്‍റെ മറ്റു രണ്ടു ആണ്‍ മക്കളടുത്തു നിക്കാത്തതും അതോണ്ടാ..”
അമ്മയുടെ കണ്ണ് നനയുന്നു..

 “നീ അടുത്തുണ്ടാവുമ്പോള്‍ എനിക്കെല്ലാരും ഉള്ളത് പോലെ ഒരു തോന്നല്‍...,
 നാരായണാ......കണ്ണടയുന്നത് വരെ ഇങ്ങനെയങ്ങ്  കഴിഞ്ഞാ മതിയായിരുന്നു...”

നിറഞ്ഞൊഴുകുന്ന കണ്ണുകളെ ബാലാമണിയമ്മ രണ്ടാം മുണ്ടിന്‍ തുമ്പ് കൊണ്ട് തുടയ്ക്കുന്നു...

ബാലന്‍ നായര്‍ വിഷയം മാറ്റുന്നു....

“തോന്നലല്ല ബാല്ലാമാണിയമ്മേ.... ആണു , “ ഇവിടെ അമ്മയുള്ളപ്പോള്‍ ഞങ്ങള്‍ക്കെല്ലാ ഐശര്യവും ഉണ്ട്,

അമ്മ പറയൂ.... ഞാനോ, സുമിന്‍റെമ്മയോ അല്ല എന്‍റെ മക്കളോ.. ആരെങ്കിലും അമ്മയെ വേദനിപ്പിച്ചിട്ടുണ്ടോ... ?, പിന്നെന്തിനാ അമ്മ കരേണത്?”

അയാള്‍ വികാര നിര്‍ഭരനായി..

“ഹില്ല മക്കളേ... ആയിരം പൂര്‍ണ്ണ ചന്ദ്രനെ കണ്ടിട്ടും നിങ്ങളുടെ കൂടെ ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് കണ്ണ് നിറഞ്ഞു പോയതാ.... യശോദാമ്മ  എനിക്ക് മരുകളല്ല, മകളാ.. എന്‍റെ മോള്,”

അത് കേട്ടപ്പോള്‍ ബാലന്‍ നായര്‍ക്ക്  സന്തോഷവും, ആത്മാഭിമാനവും ഒന്നിച്ചനുഭവപ്പെട്ടു, എണീറ്റു പോകുന്ന ബാലന്‍ നയരോട്, പിന്നില്‍ നിന്നും അമ്മ വിളിച്ചു പറയുന്നു.

“കൊട്ടംച്ചുക്കാതി  തൈലം, മറക്കണ്ട...”


“ ഏറ്റു, ബാലാമാണിയമ്മേ, ഇന്നെന്തായാലും കൊണ്ട് വന്നിരിക്കും, പോരെ..?”

വലത്തോട്ട് തിരിഞ്ഞു മുറിക്കകത്തേക്ക്  കയറുമ്പോള്‍ അമ്മയെ നോക്കി ചിരിക്കുന്നു, കണ്ണ് തുടച്ചു കൊണ്ട് അമ്മയും ചിരിക്കുന്നു.

ഇതിനിടയ്ക്ക് രാഹുല്‍ (മണിക്കുട്ടന്‍), രമ്യ കുളിക്കാന്‍ വിളിച്ചിട്ട് കൂട്ടാക്കുന്നില്ല,, ഒറ്റയാണ്‍ തരിയും, ചെറീയ സന്തതി യുമായതിനാല്‍ ലാളനയും കൊഞ്ചലും ഇത്തിരി കൂട്ടി തെന്നെയാ വളര്‍ത്തിയത്, അതിന്‍റെ ഗുണം അവന്‍റെ കുറുമ്പില്‍ കാണാനുണ്ട്‌.,  രമ്യയാണെങ്കില്‍ പഠിച്ച പണി പതിനെട്ടും നോക്കി, മായമോള്‍ വായിച്ചു കൊണ്ടിരിക്കുകയാണ്, സുമിയേച്ചി ഇപ്പോഴും അടുക്കളയില്‍ തെന്നെ, അമ്മയുടെ കൂടെ നിഴല് പോലെയുണ്ടാവും., പാച്ചകക്കലയില്‍ അമ്മയുടെ തനി പകര്‍പ്പാണ്., നല്ല കൈപുണ്യം.

അലക്കിതേച്ച മുണ്ടും ഷര്‍ട്ടുമിട്ട് ബാലന്‍ നായര്‍ ഇറങ്ങി, പടിപ്പുര വരെ നീണ്ടു വിശാലയ്മായി കിടക്കുന്ന മുറ്റം, വലതു വശത്തുള്ള ഞാലിപ്പൂവാഴക്കൂമ്പില്‍ നിന്നും കുരുവികള്‍ വട്ടമിട്ടു തേന്‍ കുടിക്കുന്നു, പടിഞ്ഞാറു നിന്നും വീശിയ കാറ്റ് എണ്ണമയമീര്‍പ്പമാര്‍ന്ന  അയാളുടെ മുടിയിഴകില്‍ തഴുകി ആപാദചൂഡം കുളിര്‍ കോരിയിട്ടപോലെ തോന്നി.., ഇടതു കൈ കൊണ്ട് മുടിയിഴകള്‍ പിന്നിലോട്ടു കോതി തലയുയര്‍ത്തി ആ കുളിരില്‍ വല്ലാത്ത ആസ്വാദനം കൊണ്ടു, തുളസിത്തറയുടെ നിഴല്‍ മൂന്നിരട്ടിയില്‍ നിന്നും കുറഞ്ഞു കുറഞ്ഞു വരുന്നു., പടിപ്പുരയ്കെത്തുന്നതിനു തൊട്ടു മുമ്പ് പിന്നില്‍ നിന്ന് ഒരു വിളി കേള്‍കുന്നു...

“ ദെഇയ് , ഒന്ന് നിക്കൂന്നേ.. “

 ബാലന്‍ നായര്‍ തിരിഞ്ഞു നോക്കുന്നു.

തുടരും...

അസീസ്‌ ടി.വി. പട്ള

തുടരുന്നു...!

(നോവല്‍)

അമ്മുവിന്‍റെ ലോകം..


അലക്കിത്തേച്ച മുണ്ടും ഷര്‍ട്ടുമിട്ട് ബാലന്‍ നായര്‍ ഇറങ്ങി, പടിപ്പുര വരെ നീണ്ടു വിശാലയ്മായി കിടക്കുന്ന മുറ്റം, വലതു വശത്തുള്ള ഞാലിപ്പൂവാഴക്കൂമ്പില്‍ നിന്നും കുരുവികള്‍ വട്ടമിട്ടു കലപില കൂട്ടി  തേന്‍ നുകരുന്നു., പടിഞ്ഞാറു നിന്നും വീശിയ കാറ്റ് എണ്ണമയമീര്‍പ്പമാം   മുടിയിഴകില്‍ തഴുകി ആപാദചൂഡം കുളിര്‍ കോരിയിട്ടപോലെ തോന്നി.., ഇടതു കൈ കൊണ്ട് മുടിയിഴകള്‍ പിന്നിലോട്ടു കോതി തലയുയര്‍ത്തി അല്പം പിരകിലോട്ടു താഴ്ത്തി  ആ കുളിരില്‍ വല്ലാത്ത ആസ്വാദനം കൊണ്ടു, തുളസിത്തറയുടെ നിഴല്‍ മൂന്നിരട്ടിയില്‍ നിന്നും കുറഞ്ഞു കുറഞ്ഞു വരുന്നു.,

പടിപ്പുര എത്തുന്നതിനു തൊട്ടു മുമ്പ് പിന്നില്‍ നിന്ന് ഒരു വിളി കേള്‍കുന്നു...

“ ദെഇയ് , ഒന്ന് നിക്കൂന്നേ.. “

 ബാലന്‍ നായര്‍ തിരിഞ്ഞു നോക്കുന്നു.

കയ്യില്‍ ടോര്‍ച്ചുമായി പൂര്‍ണ ചന്ദ്രനെപ്പോലെ വിടര്‍ന്ന മുഖവുമാമി, ദേഹത്തോ വസ്ത്രത്തിലോ അടുക്കള ജോലിയുടെ മുഷിപ്പ് അശ്ശേഷം പ്രകടമാകാതെ പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുന്ന യശോദാമ്മ..

തടിച്ച കുങ്കുമക്കരയോടു കൂടിയ വെണ്ണിലാ നിറത്തിലുള്ള  നേര്യതും മുണ്ടും, കരയുടെ അതെ നിറത്തില്‍ ബ്ലൌസ്, നെറ്റിയില്‍ ചുവന്ന പൊട്ടു. സൂക്ഷിച്ചു നോക്കിയാല്‍ സീമന്തത്തില്‍ സിന്ധൂരവും ദൃശ്യം., പിന്നെലേക്ക് കുടുമ  കെട്ടിയതിനാല്‍ കേശം ദൃശ്യമല്ല.


“ ബാലേട്ടന്‍ ഇന്നും ടോര്‍ച്ചു മറന്നു... ല്ലേ,”

ചിരിച്ചു കൊണ്ട്  പതിയെ പറഞ്ഞു..

അയാള്‍ ഒന്നും ഉരുവിടാതെ യശോദാമ്മയെ തെന്നെ  നോക്കി മുമ്പോട്ടു നീങ്ങുന്നു...

രാവിലെ എന്നും ടോര്‍ച്ചു കൊണ്ടു പോകുക പതിവാണ്,  ഊണ് ചിലപ്പോള്‍ കൊടുത്തു വിടലാണ്, ഏഴു മണിയായാല്‍ കട പൂട്ടും, സഹായത്തിനു ഒരു പയ്യനുണ്ട്, വൈകുന്നേരമായാല്‍ സുമി ഒരു മണിക്കൂര്‍ കടയില്‍ നില്‍ക്കും, ബാലന്‍നായര്‍ക്ക്  ഒന്ന് പുറത്തു പോയി വരാന്‍ അതോരാശ്വാസവുമാണ്.

“ നല്ല ഭംഗി! സുമീടമ്മയെ നാല് പെറ്റതാണെന്നാരും പറയില്ല്യ, ഇപ്പോഴും ഇരുപത്തിരണ്ടിന്‍റെ  മേനി...”

ടോര്‍ച്ചു വാങ്ങുന്നതിനിടയില്‍ അയാള്‍ അടക്കം പറഞ്ഞു

അത് കേട്ട് നാണത്താല്‍ താഴ്ന്നു പോയ മുഖം  യശോദാമ്മ മെല്ലെയുയാര്‍ത്തി ചുണ്ടിന്മേല്‍ ചുണ്ടിരുമ്മിക്കൊണ്ട് പറയുന്നു.

“ഈ ബാലേട്ടന്   ശൃംഗരിക്കാന്‍ കണ്ടൊരു നേരം, പ്രായപൂര്‍ത്തിയായ മക്കളുണ്ടെന്ന ഒരു പിചാരോംല്ല്യ, ആ രണ്ടാമത്തേതിനെ  എനിക്ക് പേടിയാ.. അതെങ്ങാനും കണ്ടാല്‍...... ശ്ശൊ..., പേടിയാവുണു... നിങ്ങടെ അതേ കൂട്ടു..”

“ആരാ.. രമ്മി മോളോ...?, എന്‍റെ കൂട്ടല്ലേ, സുമീടമ്മേടെ കൂട്ടല്ലല്ലോ?”

രണ്ടു പേരും ചിരിക്കുന്നു... പിന്നില്‍ നിന്നും രമ്മിയുടെ ഒച്ച

“അമ്മേ.. നോക്ക് ദേ മണിക്കുട്ടന്‍ (രാഹുല്‍) കുളിക്കാന്‍ വരണില്ല്യ”

രാഹുലിനെ ഓടിച്ചു വരുന്നു, അമ്മയെ ഒന്ന് വലയം വെച്ച് രമ്മിക്കു പിടി കൊടുക്കാതെ നേരെ തിരിഞ്ഞോടി അച്ഛമ്മയില്‍ അഭയം പ്രാപിക്കുന്നു.


വാരി പുണര്‍ന്ന അച്ഛമ്മ സാരിത്തുമ്പ് കൊണ്ട് ഉണ്ണിക്കുട്ടന്‍റെ തല മറച്ചു പിടിച്ചു രമ്മിയോടു കണ്ണ് കൊണ്ട് പോകാന്‍ ആംഗ്യം കാണിക്കുന്നു, രമ്മി അനുസരിക്കുന്നു.,

 അച്ഛമ്മ ഉച്ചത്തില്‍ പറയുന്നു..

“ഇവിടെ ഒരു ഉണ്ണിക്കുട്ടനും വന്നില്ലാ..”

അല്പം കഴിഞ്ഞു സാരിക്കുള്ളില്‍ നിന്ന് ഉണ്ണിക്കുട്ടന്‍ ചോദിച്ചു

“രമ്മ്യേച്ചി പോയോ അച്ഛമ്മേ..?”



“ പോയടാ.. കുട്ടാ. മോന് വാ....”

അച്ഛമ്മ സാരിത്തുമ്പ് മാറ്റി അവനോടു ചോദിച്ചു, എന്തിനാ മോനെ ഓടിച്ചത്?

“അത്.... അത്.. കുളിപ്പിക്കാന്‍ വേണ്ടിയാ..,”, അവന്‍ പറഞ്ഞു

അതെന്താ....... മോന് കുളിക്കണ്ടേ?... ചീത്ത കുട്ടികളല്ലേ അനുസരണക്കേട്‌ കാണിക്കാ..?
അയ്യേ...  ഉണ്ണിക്കുട്ടന്‍ നല്ല കുട്ടിയല്ലേ....? അതോ ചീത്തക്കുട്ടിയോ?

“അല്ല, ഞാന്‍ ചീത്തക്കുട്ടിയല്ല.!, ഉണ്ണിക്കുട്ടന്‍ കടുപ്പിച്ചു പറഞ്ഞു ..

അപ്പൊ പിന്നെ കുളിക്കണ്ടേ ഉണ്ണിക്കുട്ടാ..? ഉം.. വേണ്ടേ ?”

ങാ ... ഞാന്‍ കുളിക്കാം... ഞാന്‍ നല്ല കുട്ടിയാണ്....

എന്നാ വാ... ഇന്ന് മോനെ അച്ഛമ്മ കുളിപ്പിക്കാം, ന്താ....

ഉം..., അവന്‍ തലയാട്ടി, രണ്ടു പേരും ബാത്ത് റുമില്‍ കയറുന്നു.


സുമിക്ക് പത്തു മണിക്കാ ക്ലാസ്സ് തുടങ്ങുന്നത്, എസ്.എസ്.എല്‍.സിക്ക് ഡിസ്ടിങ്ങ്ഷന്‍ ഉണ്ടായിരുന്നു, സയന്‍സ് പഠിക്കാനായിരുന്നു മോഹം, രണ്ടു ബസ്‌ കയറി പട്ടണത്തില്‍ പോയി പഠിക്കുന്നതിന് അച്ഛനും അമ്മയും ഒരു പോലെ എതിര് നിന്നു, അവസാനം കവലയില്‍ അച്ഛന്‍റെ കടയില്‍ നിന്നും രണ്ടു ഫെര്‍ലോങ്ങു ദൂരെയുള്ള ഒരു പ്രൈവറ്റ് ആര്‍ട്സ്&കൊമ്മേര്‍സ്  കാളേജില്‍ ഫോര്‍ത്ത് ഗ്രുപ്പ് കൊമ്മേര്‍സിനു ചേര്‍ത്തു,

ഒരു ദിവസം യശോദാമ്മ ഒരു ബ്ലൌസ് കൊണ്ട് വന്നു സുമിയോട് പറയുന്നു.

“മോളെ സുമീ...... വടക്കേതിലെ സുമതിയുടെ മകള്‍ ടൈല റിംഗ് പഠിച്ചു സ്വന്തമായി തൈക്കാനും തുടങ്ങീത്രെ... ദാ ... കണ്ടോ..? ഈ ബ്ലൌസ് അവള്‍ തൈച്ചതാ, കൊള്ളാമോടീ..?

സുമിക്ക് കാര്യം പിടി കിട്ടി, ഇതിനു മുമ്പും അമ്മ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാ.. തയ്യല്‍ പഠിക്കുന്നത് നല്ലതാണ്, ഒന്നുല്ലേല്‍ നമ്മുടെ കീറിയ ഉടുപ്പെങ്കിലും നന്നാക്കാമല്ലോ..?

പുസ്തകം മേശയില്‍ കുത്തി അടുക്കി വയ്ക്കുന്നതിനിടയില്‍ സുമി ഒരു കൂസലുമില്ലാതെ പറഞ്ഞു..

“ഏയ്‌.. അത്രൈക്കങ്ക്ട് നന്നായിട്ടൊന്നൂല്ല്യ”,

ഒളി കണ്ണിട്ടു അമ്മയെ നോക്കുന്നു....പാവം അമ്മ ബ്ലൌസിനെ തിരിച്ചും മറിച്ചും നോക്കുന്നു...

“ഇതിനെന്താ കുഴപ്പം, ഞാന്‍ ഇട്ടു കാണിച്ചു തരാം, എന്നിട്ട് നീ പറ... ഹും... ദേ ഞാനിപ്പോ വന്നു.

യശോദാമ്മ ബെഡ് റുമില്‍ പോയി ബ്ലൌസ് ധരിച്ചു സുമിയെ കാണിക്കുന്നു...

“നോക്കിക്കേ.. ഇപ്പൊ എങ്ങിനിരിക്കുന്നു...? പാകമാണോ??”

യശോദാമ്മ ചോദിച്ചു...

ഓടി വന്ന സുമി അമ്മയെ കെട്ടിപ്പിടിച്ചു കവിളിലൊരുമ്മ കൊടുക്കുന്നു, അമ്മയുടെ രണ്ടു തോളത്തും കൈ വെച്ച് മുഖം നോക്കി പറഞ്ഞു..

“യശോദാമ്മ സുന്ദരിയായിരിക്കുണു” എന്നു പറഞ്ഞുകൊണ്ട് ചൂണ്ടുവിരലും തള്ളവിരലും കൊണ്ട്  മൂക്ക് പിടിചൊന്നു കുലുക്കി..

നിറഞ്ഞ പുഞ്ഞിരിയോടെ സുമിയുടെ കൈ എടുത്തു മാറ്റി അവളുടെ കീഴ്ചുണ്ട് പിച്ചിക്കൊണ്ട് യശോദാമ്മ പറഞ്ഞു..

“ പോടീ.. നിനക്കും അച്ഛനും കളിയാക്കാന്‍ എന്നെ മാത്രമേ കിട്ടിയുള്ളൂ..!”



അവര്‍ അങ്ങിനെയാ... പുറത്തു നിന്നും കാണുന്നവര്‍ കൂട്ടുകാരികള്‍ എന്നേ വിചാരിക്കൂ.. എന്തും പരസ്പരം തുറന്നു പറയും, രണ്ടു പേരുടെ മനസ്സിലും ഒന്നും ഒളിക്കാനില്ല, ചില കാര്യത്തില്‍ യശോദാമ്മയെക്കാളും  കുര്‍മ്മത സുമിക്കായിരിക്കും, പ്രായത്തില്‍ കവിഞ്ഞ പക്വത, സഹന ശേഷി... എല്ലാം ഒത്തിണങ്ങിയ പ്രകൃതമാണ് സുമിയുടെത്.

തുടരും...


അസീസ്‌ ടി.വി. പട്ള
  
തുടരുന്നു...!

(നോവല്‍)


അമ്മുവിന്‍റെ ലോകം..
....
നിറഞ്ഞ പുഞ്ചിരിയോടെ സുമിയുടെ കൈ എടുത്തു മാറ്റി അവളുടെ കീഴ്ചുണ്ട് പിച്ചിക്കൊണ്ട് യശോദാമ്മ പറഞ്ഞു..

“ പോടീ.. നിനക്കും അച്ഛനും കളിയാക്കാന്‍ എന്നെ മാത്രമേ കിട്ടിയുള്ളൂ..!”
....
അവര്‍ അങ്ങിനെയാ... പുറത്തു നിന്നും കാണുന്നവര്‍ കൂട്ടുകാരികള്‍ എന്നേ വിചാരിക്കൂ.. എന്തും പരസ്പരം തുറന്നു പറയും, രണ്ടു പേരുടെ മനസ്സിലും ഒന്നും ഒളിക്കാനില്ല, ചില കാര്യത്തില്‍ യശോദാമ്മയെക്കാളും  കുര്‍മ്മത സുമിക്കായിരിക്കും, പ്രായത്തില്‍ കവിഞ്ഞ പക്വത, സഹന ശേഷി... എല്ലാം ഒത്തിണങ്ങിയ പ്രകൃതമാണ് സുമിയുടെത്.


“സുമീ... നിനക്ക് കാളെജു കഴിഞ്ഞു ഒത്തിരി സമയമുള്ള തല്ലേ?, പോരാത്തതിന് കവലയിലെ നമ്മുടെ കെട്ടിടത്തില്‍ തന്നെയല്ലേ ഈ തയ്യല്‍ സ്കൂള്‍?, ഒരാറു മാസത്തെ കാര്യമല്ലേ?, മോള്‍ക്ക് പഠിച്ചൂടെ?”
ആ ചോദ്യം യശോദാമ്മയുടെ ഹൃത്തില്‍ നിന്നാണെന്നു മനസ്സിലാക്കിയ സുമി അമ്മയെ അനുസരിക്കുന്നു...

“ശരിയമ്മേ... അച്ഛന്‍ സംമ്മതീക്കാച്ചാ..  നിക്കൊരു കൊഴോപൊല്ല്യ...”

അവള്‍ തുറന്നു പറഞ്ഞു

യശോദാമ്മ സന്തോഷത്താല്‍ അവളെ മാറോട് ചേര്‍ത്ത് വെച്ച് ഒരുമ്മ കൊടുത്തുകൊണ്ട് പറഞ്ഞു..

“അത് ഞാന്‍ സമ്മതിപ്പിക്കാം....”

അന്നൊരു തിങ്കളാഴ്ചയായിരുന്നു...
ഉണ്ണിക്കുട്ടനും സ്കൂളില്‍ പോയി, സുമി കാളെജില്‍ പോകാന്‍ തയ്യാറെടുക്കുന്നുണ്ട്‌, വടക്കേ പറമ്പിലൂടെ കുറുക്കു വഴിയിലൂടെ ചെന്നാല്‍ നേരെ വിശാലമായ പാടം, അത്  കഴിഞ്ഞു കേറുന്നതു  നേര്‍ത്ത ഒരു ഇടവഴിയിലേക്ക്.,

ഇടവഴിയിലൂടെ  കഷ്ടിച്ച് ഒരു ബൈക്കിനു കടന്നു പോകാം, ഇടത്തോട്ടു പോയാല്‍ വളരെ പഴക്കമുള്ള ഒരമ്പലമുണ്ട്, ഗണപതിയാ പ്രതിഷ്ഠ, കേട്ടവര്‍ കേട്ടവര്‍ ദൂരെ ദിക്കിന്നു വരെ വരാറുണ്ട്, സുമിയും അമ്മയും ഒന്നോ രണ്ടോ പ്രാവശ്യം അച്ഛന്‍റെ കൂടെ ചെറുപ്പത്തില്‍ പോയിട്ടുണ്ട്.

വലത്തോട്ട് നടന്നാല്‍ കവലയിലേക്കുള്ള ടാറിട്ട റോട്ടിലെക്കെത്താം വീണ്ടും വലത്തോട്ടു തിരിഞ്ഞാല്‍ കവലയിലെത്താം., ടൌണില്‍ പോകാന്‍ അവിടെ നിന്നും വേണം ബസ്സ്‌ കയറാന്‍.

വീട്ടുമുറ്റം വരെ കാറ് വരുന്ന വഴി വേറെയുണ്ട്.,  എല്ലാം കൂടി ഒരു പത്തു മിനിട്ട് നടക്കണം വീട്ടില്‍ നിന്നും സ്കൂളിലെത്താന്‍.

അച്ഛമ്മ കോലായിയില്‍ സാമ്പാറിനുള്ള കറിക്കൂട്ടുകള്‍ അരിഞ്ഞു കൊണ്ടിരിക്കുന്നു,  കടയിലുള്ള ഒട്ടുമിക്ക പച്ചക്കറികളും ബാലന്‍ നായര്‍ കൊടുത്തു വിടും, വെള്ളരി, ചേന, ചരങ്ങ,വഴുതനങ്ങ, വെണ്ട, പടവലങ്ങ, ബീന്‍സ്‌, പച്ചവാഴക്ക,  മുരിങ്ങ, ഉരുളക്കിഴങ്ങ്, ബാകിയുള്ള ഒറ്റ മുരിങ്ങക്കായ നുറുക്കിക്കഴിഞ്ഞു, പാത്രത്തിലാക്കി  യശോദാമ്മയ്ക്ക് കൊടുക്കുന്നു.

യശോദാമ്മ അടുപ്പത്തു വച്ച ഓട്ടുരുളിയില്‍ കുറച്ചു വെളിച്ചെണ്ണ തൂവി കായം, തുവരപ്പരിപ്പ്, ഉഴുന്ന് പരിപ്പ് വറ്റല്‍ മുളക് കൊത്തമല്ലി എല്ലാം അരപ്പിനു വേണ്ടി വെവ്വേറെ മൊരിച്ചെടുക്കുന്നു,
അപ്പുറത്തെ അടുപ്പില്‍ വേവാന്‍ വെച്ച തുവര പരിപ്പ് പാകത്തിന് വെന്തിരിക്കുന്നു.,
പശുവിന്‍റെ കരിച്ചില്‍ കേള്‍ക്കുമ്പോള്‍  തൊഴുത്തില്‍ നിന്ന് മാറ്റിക്കെട്ടാന്‍ വൈകി എന്നോര്‍ത്ത് ധൃതിപ്പെടുന്നു.

അരിഞ്ഞെടുത്ത പച്ചക്കറിക്കൂട്ടുകള്‍ അതിന്‍റെ നേരെ ഇരട്ടി   വെള്ളം ഒഴിച്ച് ഇത്തിരി മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്തു അടുപ്പത്തു വയ്ക്കുന്നു.

കുറച്ചു പുളി വെള്ളത്തില്‍ കുതിര്‍ത്തു വച്ചു., വറുത്തെടുത്ത  ചേരുവകള്‍ മിക്സിയിലിട്ട് പോടിചെടുത്തു, അപ്പോഴേക്കും കറിക്കൂട്ട് പാകത്തിന് വെന്തു വന്നു, വേവിച്ചു വെച്ച പരിപ്പ് തിളയ്ക്കുന്ന കറിക്കൂട്ടിലോഴിച്ചു, പൊടിച്ചെടുത്ത ചേരുവകളും പുളി വെള്ളവും ചേര്‍ത്തു .. നന്നായിളക്കി അടച്ചു വയ്ക്കുന്നു.

ഓട്ടുരുളിയില്‍  വീണ്ടും അല്പം വെളിച്ചെണ്ണയൊഴിച്ചു ഉണക്ക ഉണ്ടമുളകും കറിവേപ്പിലയും പാകത്തിന് ചൂടാക്കി എണ്ണയോടെ തിളയ്ക്കുന്ന സാമ്പാറില്‍ ഒഴിക്കുന്നു....

ശീം.... എന്നോരോച്ചയോടെ ഇളം മഞ്ഞ നിറത്തിലുള്ള  സാമ്പാറില്‍ കറുത്ത ഉണ്ടമുളക് വിതരിക്കിടക്കുന്ന പച്ച കറിവേപ്പിലയില്‍ പൊങ്ങിക്കിടന്നു,,  മനം കവരുന്ന തനി, പാരമ്പര്യമായി പകര്‍ന്നു കിട്ടിയ സമ്പാറിന്‍ ഗന്ധം ആ പരിസരമാകെ തളം കെട്ടി നിന്നു.

തോരന്‍ ഉണ്ടാക്കാനുള്ള തയാറെടുപ്പിലാണ് യശോദാമ്മ.,
സൈതാലിക്ക കഷ്ണം മീനോ, കരിമീനോ കിട്ടിയാല്‍ ആദ്യം ബാലന്‍ നായര്‍ക്ക് എത്തിക്കും, യശോദാമ്മ തികഞ്ഞ ഒരു സസ്യഭൂക്കായിരുന്നു, ബാലാമണിയമ്മ നന്നായി മീന്‍ കറി  ഉണ്ടാക്കും, കുട്ടികള്‍ക്കും ഇഷ്ടം, കുറെ കഴിഞ്ഞാണ് യശോദാമ്മ പൊരിച്ച മീന്‍ തെന്നെ കഴിക്കാന്‍ തുടങ്ങിയത്.
കവലയില്‍ നല്ല നാടന്‍ കോഴി കണ്ടാല്‍ ബാലന്‍ നായര്‍ അവിടന്ന് തെന്നെ അതിനെ കൊന്നു തൊലിയുരിഞ്ഞു വീട്ടിലെത്തിക്കും, ഒരു പ്രാവശ്യം വീട്ടില്‍ കോഴിയെ കഴുത്തു പിരിച്ചു കൊല്ലുന്ന കണ്ട യശോദാമ്മ പറഞ്ഞു..\

“ ഇനി ഇവിടെ, കുട്ട്യോളെ മുമ്പില്‍ വെച്ച് വേണ്ട.”

പിന്നീടൊരിക്കലും ബാലന്‍ നായര്‍ ജീവനുള്ള കോഴിയെ കൊണ്ട് വരുകയോ കൊടുത്ത് വിടുകയോ ചെയ്തിട്ടില്ല.,  അത്രയ്ക്കും നര്‍മലമാണ് യശോദാമ്മയുടെ മനസ്സ്.., ശുദ്ധ വും!.

തുടരും...

അസീസ്‌ ടി.വി. പട്ള