*എഴുത്തുപുര*യിൽ
ഹൃദയങ്ങളൊന്നായപ്പോഴുണ്ടായ ഈ പേരിടാത്ത "കവിത"
*RT വായനാമുറി*യിലേക്ക്.
അവസാന മിനുക്കുപണി നടത്തിയത് *ഫയാസ് അഹമ്മദ്*.
സാപ് , സാകിർ, മഹ്മൂദ്, ഖാദർ ,THM ,റാസ, അസീസ് തുടങ്ങിയവർ ഈ "കൂട്ടുകവിത"യിൽ സജീവമായി.
ഷരീഫ് കുരിക്കളുടെ വിമർശനക്കുറിപ്പ് പ്രതീക്ഷിക്കുന്നു.
__________________
ഇന്നലെ പെയ്ത മഴയത്ത് ഒലിച്ചു പോയത് എന്റെ ബാല്യമായിരുന്നു.
അമ്മൂമ്മയുടെ നടത്തത്തിനും ഒരു വിറയലുണ്ട്.
നിറങ്ങൾ മാറ്റുന്ന മാനത്ത് നിന്നും മഴ നനഞ്ഞിട്ടും
ഇടതു കൈകൊണ്ട് മഹേഷനെ തിരുത്തിയിട്ടും
മുടങ്ങാത്ത ചലനത്തെ ഭയന്നിട്ടില്ല.
അങ്ങകലെ
കൂട്ടംകൂടി തെരുവ് നായ്ക്കൾ (കന്നി )മാസം തെറ്റിയതിന് പയ്യാരം പറയുന്നു.
സുന്ദരിയാം പ്രകൃതി തൻ ചലനത്തെ
കൂറ്റൻ ടവറിനാൽ പിടിച്ചു കെട്ടി,
തുരന്ന് തുരന്നെടുത്ത മാസപിണ്ഡം
അലങ്കാരമാക്കി കൊന്നു തള്ളിയതും,
പിന്നെ,മനസ്സുകളിലിൽ തീർത്ത അതിർവരമ്പും
അതിർവരമ്പിൽ തീർത്ത ദേശീയതതയും,
അറ്റതിനെ കൂട്ടി ചേർക്കേണ്ട ബാല്യമിന്നോ
കയ്യിലൊതുങ്ങുന്ന ശവമഞ്ചവും പേറിയിരിക്കുന്നു!
കാലങ്ങളിങ്ങനെ അടർന്നു വീഴുമ്പോൾ
എന്റെ നാടിന്റ ഗർഭപാത്രത്തിൽ നിന്നൊരു
ജീവകോശം ലാബിലേക്കയക്കണം,
എന്നെ തിരിയച്ചറിയാൻ
'കൊടി' യുടെ നിറമില്ലാതെ.
______________________
Note: ഈ കവിതയ്ക്ക് നല്ലൊരു പേര് നിർദ്ദേശിക്കാം. RT യിൽ ചിലർ LIKE / FLOWERS പോസ്റ്റ് ചെയ്യുന്നത് കൊണ്ടുദ്ദേശിക്കുന്നത് അവർ "കണ്ടു, വായിച്ചു" എന്നതാകാം. ഏതായാലും നിങ്ങളുടെ അഭിപ്രായങ്ങളും ആസ്വാദനവുണ്ടാകണം. വരും തലമുറകളുടെ വായനയ്ക്ക്, അത് RTPEN ബ്ലോഗിൽ ഇടം കണ്ടെത്തും.
ഹൃദയങ്ങളൊന്നായപ്പോഴുണ്ടായ ഈ പേരിടാത്ത "കവിത"
*RT വായനാമുറി*യിലേക്ക്.
അവസാന മിനുക്കുപണി നടത്തിയത് *ഫയാസ് അഹമ്മദ്*.
സാപ് , സാകിർ, മഹ്മൂദ്, ഖാദർ ,THM ,റാസ, അസീസ് തുടങ്ങിയവർ ഈ "കൂട്ടുകവിത"യിൽ സജീവമായി.
ഷരീഫ് കുരിക്കളുടെ വിമർശനക്കുറിപ്പ് പ്രതീക്ഷിക്കുന്നു.
__________________
ഇന്നലെ പെയ്ത മഴയത്ത് ഒലിച്ചു പോയത് എന്റെ ബാല്യമായിരുന്നു.
അമ്മൂമ്മയുടെ നടത്തത്തിനും ഒരു വിറയലുണ്ട്.
നിറങ്ങൾ മാറ്റുന്ന മാനത്ത് നിന്നും മഴ നനഞ്ഞിട്ടും
ഇടതു കൈകൊണ്ട് മഹേഷനെ തിരുത്തിയിട്ടും
മുടങ്ങാത്ത ചലനത്തെ ഭയന്നിട്ടില്ല.
അങ്ങകലെ
കൂട്ടംകൂടി തെരുവ് നായ്ക്കൾ (കന്നി )മാസം തെറ്റിയതിന് പയ്യാരം പറയുന്നു.
സുന്ദരിയാം പ്രകൃതി തൻ ചലനത്തെ
കൂറ്റൻ ടവറിനാൽ പിടിച്ചു കെട്ടി,
തുരന്ന് തുരന്നെടുത്ത മാസപിണ്ഡം
അലങ്കാരമാക്കി കൊന്നു തള്ളിയതും,
പിന്നെ,മനസ്സുകളിലിൽ തീർത്ത അതിർവരമ്പും
അതിർവരമ്പിൽ തീർത്ത ദേശീയതതയും,
അറ്റതിനെ കൂട്ടി ചേർക്കേണ്ട ബാല്യമിന്നോ
കയ്യിലൊതുങ്ങുന്ന ശവമഞ്ചവും പേറിയിരിക്കുന്നു!
കാലങ്ങളിങ്ങനെ അടർന്നു വീഴുമ്പോൾ
എന്റെ നാടിന്റ ഗർഭപാത്രത്തിൽ നിന്നൊരു
ജീവകോശം ലാബിലേക്കയക്കണം,
എന്നെ തിരിയച്ചറിയാൻ
'കൊടി' യുടെ നിറമില്ലാതെ.
______________________
Note: ഈ കവിതയ്ക്ക് നല്ലൊരു പേര് നിർദ്ദേശിക്കാം. RT യിൽ ചിലർ LIKE / FLOWERS പോസ്റ്റ് ചെയ്യുന്നത് കൊണ്ടുദ്ദേശിക്കുന്നത് അവർ "കണ്ടു, വായിച്ചു" എന്നതാകാം. ഏതായാലും നിങ്ങളുടെ അഭിപ്രായങ്ങളും ആസ്വാദനവുണ്ടാകണം. വരും തലമുറകളുടെ വായനയ്ക്ക്, അത് RTPEN ബ്ലോഗിൽ ഇടം കണ്ടെത്തും.
No comments:
Post a Comment