Thursday 21 September 2017

കഥാകൃത്തും കർത്താവിന്റെ മണവാട്ടിയും / മാവില

കഥാകൃത്തും
കർത്താവിന്റെ മണവാട്ടിയും

മാവില

"അസീസിയൻ ടച്ച് " കുറക്കാതെയുള്ള കഥ. അതിങ്ങനെ വായിച്ചു പൊയ്പ്പോകും. ജോബിനും ത്യേസ്യ കുട്ടിയും അവിചാരിതമായി തീവണ്ടിയാത്രക്കിടയിൽ വെച്ച് നടക്കുന്ന കണ്ട് മുട്ടലാണ് പ്രമേയം. കണ്ട്മുട്ടലിന് നിമിത്തമാകുന്നത് "കാണാത്ത തട്ടലാണ്." (ജോബിൻ തലമുയർത്തി മുഖം നോക്കിയില്ലായിരുന്നെങ്കിൽ ഈ കഥ തന്നെ ഉണ്ടാകുമായിരുന്നില്ല.)

അസിസിന്റെ മിക്ക കഥകളിലെയും കേന്ദ്ര കഥാപാത്രത്തിന്റെ  പാരന്റ്സിന്റെ ജോബ് ശ്രദ്ധിച്ചിട്ടുണ്ടോ? ഹൈ -ഫൈ പ്രൊഫഷനായിരിക്കും. കുറഞ്ഞത് തരക്കേടില്ലാത്ത സ്ഥാപനത്തിലെ അധ്യാപകർ.

പഠനകാലത്ത് നാമ്പിട്ട ജോബിന് - ത്രേസ്യ ചാപല്യ പ്രേമം പക്വതയിലേക്കെത്തുമ്പോൾ പെണ്ണിന്റെ  അച്ഛനമ്മമാർ അവൾക്ക് വേറൊരു മണവാളനെയാണ് കണ്ടെത്തിയത്.  ത്രേസ്യ അറിയുന്നതാകട്ടെ ശിരോവസ്ത്രം നൽകപ്പെട്ടപ്പോഴും.

തീവണ്ടിയിൽ പരസ്പരം തിരിച്ചറിഞ്ഞ ശേഷം അവിടെയവർ ഉണ്ടായിരുന്നത് ഏതാനും മണിക്കൂറുകൾ. അതിനിടയിൽ പഴയ പ്രേമ കഥകളൊക്കെ പൊടിത്തട്ടിയെടുത്ത്  ത്രേസ്യയുടെ ഭക്തിക്ക് ഭംഗം വരുത്തിക്കളഞ്ഞു ജോബിൻ. റോമിൽ നിന്ന് വിടുതൽ വാങ്ങാനുള്ള സൂചനയും നൽകിയാണ് ഇറങ്ങാറായ സ്റ്റേഷനിൽ എത്തുമ്പോൾ ജോബിൻ എഴുന്നേൽക്കുന്നത്.

എനിക്ക് ചിരി വന്നത് ഇറങ്ങാൻ വേണ്ടി എഴുന്നേറ്റപ്പോൾ ചെയ്ത  ജോബിന്റെ പോകുന്ന പോക്കിലുള്ള അമർത്തിച്ചവിട്ടും "ഞാൻ വിളിക്കാ"മെന്ന ചെവിയിലുള്ള മന്ത്രിക്കലുമാണ്.  (ഇത് വായിച്ച് അസീസുമിപ്പോൾ ചിരിക്കുന്നുണ്ടാകും ).

വായനക്കാരുടെ മനസ്സിൽ വലിയ ആധി നൽകിക്കൊണ്ട് , ഹൽവ - മൈസൂർപാക് പൊതി ജനാലയിൽ കൂടി ജോബിൻ നൽകുന്നതോടെ കഥ പര്യവസാനിക്കുന്നു,

സിറ്റ്വോഷൻ അപ്പടി ക്യാമറയിൽ ഒപ്പിയത് പോലെ എഴുതാൻ അസിസ് ബഹുമിടുക്കനാണ്. വായിക്കുമ്പോൾ, ട്രൈനിലിരുന്ന് യാത്ര ചെയ്ത അനുഭവം.   ഈ കഥയുടെ ആകർഷണവും അത് തന്നെ.

No comments:

Post a Comment