*എസ്. അബൂബക്കറിന്റെ*
*വായനയും എഴുത്തും*
_________________
അസ്ലം മാവില
_________________
എന്റെയും എസ്. അബൂബക്കറിന്റെയും, എഴുത്തും ചിന്തയും എപ്പോഴും ഒരകലം പാലിക്കപ്പെടാറുണ്ട്. അങ്ങിനെയൊരു "ഡിസ്റ്റൻസ് കീപ് ചെയ്യൽ" ആവശ്യമാണെന്ന് ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുമുണ്ട്, അദ്ദേഹത്തിനും. (ചില വിഷയങ്ങളിലുള്ള ഞങ്ങളുടെ ആലോചനകളിൽ ഒരുപാട് സാമ്യതകളുമുണ്ട്)
ഒരിക്കലും അകലം പാലിക്കാത്ത, ഒന്നിച്ചുമൊട്ടിയും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ കുറച്ച് ഒന്നുകളിൽ പെട്ടതാണ് സൗഹൃദവും സ്നേഹബുദ്ധ്യായുള്ള ഗുണദോഷവും. രണ്ടാമത് പറഞ്ഞതിൽ, ഒരിക്കലും എന്നെ ചെവി കൊടുക്കാത്ത മനുഷ്യനാണ് SAP. ചെവികൊടുത്തിരുന്നെങ്കിൽ മലയാളത്തിന് തെറ്റില്ലാത്ത രീതിയിൽ നാലഞ്ച് കവിതാ സമാഹാരങ്ങൾ ലഭിക്കുമായിരുന്നു!
അബൂബക്കറിന്റെ മുമ്പിലൂടെ നടന്നാണ് കെ.എം. അബ്ബാസും സാദിഖ് കാവിലും എഴുത്തുകാരായത്. അത് എസ്. അബൂബക്കറിനെ ഇപ്പോഴും ഓർമ്മിപ്പിക്കുന്നു. എനിക്കിപ്പോഴും SAPനെ അവരുടെ മുമ്പിൽ തന്നെ നടക്കുന്നവനായേ അനുഭവപ്പെടുന്നുള്ളൂ, പിന്നില്ല, ഒന്നിച്ചു മല്ല. അവരേക്കാളും കാമ്പുള്ള എഴുത്തുകളായത് കൊണ്ട് തന്നെ എന്റെ ജാഗ്രതയുള്ള ഈ വാക്കുകൾ. കാസർക്കോട്ടെ ആനുകാലികങ്ങളിൽ വരുന്ന ചില കവിതകൾ പ്രസിദ്ധീകരിച്ചു കാണുമ്പോഴും എനിക്കങ്ങിനെ തന്നെ തോന്നിയിട്ടുമുണ്ട്.
സമയക്കുറവ് പറഞ്ഞ് "സ്കൂട്ടാവുക" എന്നത് SAP ന്റെ രക്തത്തിലലിഞ്ഞ ഒന്നാണ്. ആ മടി മാറിയാൽ മാത്രം തീരുന്ന വിഷയമാണ് അദ്ദേഹത്തിന്റെ രചനയും. അതെന്ന് മാറിക്കിട്ടുമെന്ന ചോദ്യത്തിന് സാപ് തന്നെ സ്വയം തീരുമാനമെടുക്കണം, എന്നെക്കുറിച്ച് പറഞ്ഞ "സ്നേഹശകാരം " അവിടെ ഒരു ഫാക്ടറേയല്ല.
വായനയിൽ പ്രഭാതം തുടങ്ങി, വായനയിൽ തന്നെ ഉറങ്ങുക എന്നത് ഒരിക്കൽ സംഭാഷണമധ്യേ കോളമിസ്റ്റ് ആരിഫ് സൈൻ അദ്ദേഹത്തെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. ആരിഫ് പത്തപ്പിരിയക്കാരൻ, അങ്ങിനെ ഒരു പട്ലക്കാരനെ ചൂണ്ടിക്കാണിക്കാൻ എന്നോട് പറഞ്ഞാൽ, സാപ് മാത്രമേയുള്ളൂ മുമ്പിൽ.
വായനാദിനത്തിൽ തുടർച്ചയായി എല്ലാ കൊല്ലവും എന്റെ പടമിട്ട് FB യിൽ ദീർഘസ്റ്റാറ്റസിടുന്ന ഒരു അനുജസുഹൃത്തുണ്ട്, പേരെഴുതേണ്ടല്ലോ. എസ്. അബൂബക്കറിനെ പോലെയുള്ള "വായനയെ നെഞ്ചിലേറ്റിയ മനുഷ്യർ" ഇവിടെ ഉണ്ടായിരിക്കെ, ഞാനതിൽ പരാമർശിക്കപ്പെടുമ്പോൾ പ്രതിഷേധിക്കാത്തത്, വെറുതെ കിട്ടുന്ന പബ്ലിസിറ്റി പോരട്ടെയെന്ന എന്റെ സ്വാർത്ഥതയല്ലാതെ മറ്റൊന്നല്ല. ( ഇക്കുറി ആ പരാമർശം കൊണ്ട് എനിക്കൊരു ഗുണമുണ്ടായി, സാക്ഷരതാ ഓർമ്മകൾ എന്ന തുടർപംക്തി തുടങ്ങാൻ അതൊരു കാരണമായി).
സമകാലിന സംഭവങ്ങളെ കുറിച്ച് മുമ്പ് എസ്. അബൂബക്കർ RT യിൽ നിരന്തരമെഴുതിയിരുന്നു, ഇനിയുമത് ഒന്നേന്ന് പറഞ്ഞ് തുടങ്ങണം, ഒപ്പം പുതിയ കവിതകളും.
ഒരു കാലത്ത് സാനിന്റെ കവിതകൾക്ക് തലക്കെട്ടിട്ടിരുന്നത് അബൂബക്കറായിരുന്നു, ഒട്ടേറെ നല്ല സംരംഭങ്ങൾക്ക് പേര് നിർദ്ദേശിക്കാറും സാപ് തന്നെ, വായനയുടെ വാഴുന്നവരായത് കൊണ്ട് തന്നെയായിരുന്നു ആറ്റികുറുക്കിയ പദങ്ങൾ സാപിന് നിർദ്ദേശിക്കാൻ പറ്റുന്നതും.
RT ഒന്ന് കൂടി സജിവമാകുന്നു, എസ്. അബൂബക്കറിന്റെ വായനാനുഭവങ്ങൾ ഒരുപാടുണ്ടാകും, അവയ്ക്കായി നമുക്ക് കാത്തിരിക്കാം,
____________________
Rtpen.blogspot.com
*വായനയും എഴുത്തും*
_________________
അസ്ലം മാവില
_________________
എന്റെയും എസ്. അബൂബക്കറിന്റെയും, എഴുത്തും ചിന്തയും എപ്പോഴും ഒരകലം പാലിക്കപ്പെടാറുണ്ട്. അങ്ങിനെയൊരു "ഡിസ്റ്റൻസ് കീപ് ചെയ്യൽ" ആവശ്യമാണെന്ന് ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുമുണ്ട്, അദ്ദേഹത്തിനും. (ചില വിഷയങ്ങളിലുള്ള ഞങ്ങളുടെ ആലോചനകളിൽ ഒരുപാട് സാമ്യതകളുമുണ്ട്)
ഒരിക്കലും അകലം പാലിക്കാത്ത, ഒന്നിച്ചുമൊട്ടിയും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ കുറച്ച് ഒന്നുകളിൽ പെട്ടതാണ് സൗഹൃദവും സ്നേഹബുദ്ധ്യായുള്ള ഗുണദോഷവും. രണ്ടാമത് പറഞ്ഞതിൽ, ഒരിക്കലും എന്നെ ചെവി കൊടുക്കാത്ത മനുഷ്യനാണ് SAP. ചെവികൊടുത്തിരുന്നെങ്കിൽ മലയാളത്തിന് തെറ്റില്ലാത്ത രീതിയിൽ നാലഞ്ച് കവിതാ സമാഹാരങ്ങൾ ലഭിക്കുമായിരുന്നു!
അബൂബക്കറിന്റെ മുമ്പിലൂടെ നടന്നാണ് കെ.എം. അബ്ബാസും സാദിഖ് കാവിലും എഴുത്തുകാരായത്. അത് എസ്. അബൂബക്കറിനെ ഇപ്പോഴും ഓർമ്മിപ്പിക്കുന്നു. എനിക്കിപ്പോഴും SAPനെ അവരുടെ മുമ്പിൽ തന്നെ നടക്കുന്നവനായേ അനുഭവപ്പെടുന്നുള്ളൂ, പിന്നില്ല, ഒന്നിച്ചു മല്ല. അവരേക്കാളും കാമ്പുള്ള എഴുത്തുകളായത് കൊണ്ട് തന്നെ എന്റെ ജാഗ്രതയുള്ള ഈ വാക്കുകൾ. കാസർക്കോട്ടെ ആനുകാലികങ്ങളിൽ വരുന്ന ചില കവിതകൾ പ്രസിദ്ധീകരിച്ചു കാണുമ്പോഴും എനിക്കങ്ങിനെ തന്നെ തോന്നിയിട്ടുമുണ്ട്.
സമയക്കുറവ് പറഞ്ഞ് "സ്കൂട്ടാവുക" എന്നത് SAP ന്റെ രക്തത്തിലലിഞ്ഞ ഒന്നാണ്. ആ മടി മാറിയാൽ മാത്രം തീരുന്ന വിഷയമാണ് അദ്ദേഹത്തിന്റെ രചനയും. അതെന്ന് മാറിക്കിട്ടുമെന്ന ചോദ്യത്തിന് സാപ് തന്നെ സ്വയം തീരുമാനമെടുക്കണം, എന്നെക്കുറിച്ച് പറഞ്ഞ "സ്നേഹശകാരം " അവിടെ ഒരു ഫാക്ടറേയല്ല.
വായനയിൽ പ്രഭാതം തുടങ്ങി, വായനയിൽ തന്നെ ഉറങ്ങുക എന്നത് ഒരിക്കൽ സംഭാഷണമധ്യേ കോളമിസ്റ്റ് ആരിഫ് സൈൻ അദ്ദേഹത്തെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. ആരിഫ് പത്തപ്പിരിയക്കാരൻ, അങ്ങിനെ ഒരു പട്ലക്കാരനെ ചൂണ്ടിക്കാണിക്കാൻ എന്നോട് പറഞ്ഞാൽ, സാപ് മാത്രമേയുള്ളൂ മുമ്പിൽ.
വായനാദിനത്തിൽ തുടർച്ചയായി എല്ലാ കൊല്ലവും എന്റെ പടമിട്ട് FB യിൽ ദീർഘസ്റ്റാറ്റസിടുന്ന ഒരു അനുജസുഹൃത്തുണ്ട്, പേരെഴുതേണ്ടല്ലോ. എസ്. അബൂബക്കറിനെ പോലെയുള്ള "വായനയെ നെഞ്ചിലേറ്റിയ മനുഷ്യർ" ഇവിടെ ഉണ്ടായിരിക്കെ, ഞാനതിൽ പരാമർശിക്കപ്പെടുമ്പോൾ പ്രതിഷേധിക്കാത്തത്, വെറുതെ കിട്ടുന്ന പബ്ലിസിറ്റി പോരട്ടെയെന്ന എന്റെ സ്വാർത്ഥതയല്ലാതെ മറ്റൊന്നല്ല. ( ഇക്കുറി ആ പരാമർശം കൊണ്ട് എനിക്കൊരു ഗുണമുണ്ടായി, സാക്ഷരതാ ഓർമ്മകൾ എന്ന തുടർപംക്തി തുടങ്ങാൻ അതൊരു കാരണമായി).
സമകാലിന സംഭവങ്ങളെ കുറിച്ച് മുമ്പ് എസ്. അബൂബക്കർ RT യിൽ നിരന്തരമെഴുതിയിരുന്നു, ഇനിയുമത് ഒന്നേന്ന് പറഞ്ഞ് തുടങ്ങണം, ഒപ്പം പുതിയ കവിതകളും.
ഒരു കാലത്ത് സാനിന്റെ കവിതകൾക്ക് തലക്കെട്ടിട്ടിരുന്നത് അബൂബക്കറായിരുന്നു, ഒട്ടേറെ നല്ല സംരംഭങ്ങൾക്ക് പേര് നിർദ്ദേശിക്കാറും സാപ് തന്നെ, വായനയുടെ വാഴുന്നവരായത് കൊണ്ട് തന്നെയായിരുന്നു ആറ്റികുറുക്കിയ പദങ്ങൾ സാപിന് നിർദ്ദേശിക്കാൻ പറ്റുന്നതും.
RT ഒന്ന് കൂടി സജിവമാകുന്നു, എസ്. അബൂബക്കറിന്റെ വായനാനുഭവങ്ങൾ ഒരുപാടുണ്ടാകും, അവയ്ക്കായി നമുക്ക് കാത്തിരിക്കാം,
____________________
Rtpen.blogspot.com
No comments:
Post a Comment