ഓണച്ചിന്ത
എ. മാവില
'ഓണമെന്നല്ല ഏത് ആഘോഷങ്ങൾ വരുമ്പോഴും അഭിലഷണീയവും അനഭിലഷണീയവുമായ ചർച്ചകൾ വരുന്നത് ഈയ്യിടെയായി കൂടിക്കൂടി വരികയായിരുന്നു, ഈ വർഷം പക്ഷെ, അത് ചില ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമായവ ഒതുങ്ങിയിട്ടുണ്ട്. അതൊരു സമകാലിക (അ)രാഷ്ട്രീയ ചോദ്യമായും ഇമ്മിണി വലിയ ചോദ്യചിഹ്നമായും മാറിയിട്ടുണ്ട്. അങ്ങിനെയതിനെ ഒതുക്കിക്കളഞ്ഞവരും സൂത്രപ്പണി ചെയ്തവരും മറഞ്ഞ് നിന്ന് ചിരിക്കുന്നുണ്ടാകും, തീർച്ച.
( താൽക്കാലികമെങ്കിലും) കുറച്ച് കാലത്തേക്ക് അത്തരമൊരു ''അന്തരീക്ഷവും പ്രതലവും " ഉണ്ടാക്കി തീർക്കുവാൻ ഒരു കാരണമായത് ചിലർ കാടടച്ചും "ഈടുമ്മൂടു"മില്ലാതെയും നടത്തിയ പ്രസംഗങ്ങളും പ്രസ്താവനകളും ഗൗരവമില്ലാതെഴുതിയ എഴുത്തുകളുമാണെന്നാണ് എന്റെ അഭിപ്രായം. എന്നാൽ പിന്നെ, ഈ ഓണക്കാലത്ത് അങ്ങിനെയുള്ള പ്രസ്താവനങ്ങളൊന്നുമില്ലാതെ അവനവന്റെ ആചാരനുഷ്ഠാനങ്ങളിൽ തന്നെ ഒതുങ്ങാൻ കാരണമെന്തെന്ന് വിശദീകരിക്കപ്പെടണം.
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഓണം ആശംസിക്കുന്നവർ മാത്രമാണ് എപ്പോഴും പ്രതിക്കൂട്ടിൽ ഒറ്റയ്ക്ക് ഏത്തമിടുന്ന കോലത്തിൽ കൊണ്ട് വരപ്പെട്ട് എറിയലിന് വിധേയമാക്കപ്പെടുന്നത്. അവരെ എറിയാൻ ഒളിഞ്ഞിരുന്ന് പൊടിക്കല്ലെടുത്ത് കൊടുക്കുന്നവരിലോ അല്ലെങ്കിൽ ആ കല്ലേറിൽ നിന്ന് രക്ഷപെട്ടവരിലോ താഴെ പറയുന്നവർ തീർച്ചയായും ഉണ്ട്.
ഓണപ്പായസം ഹോട്ടലിൽ നിന്ന് കാശ് കൊടുത്ത് കഴിച്ചവർ.
ഓണപ്പായസം വെറുതെ കിട്ടിക്കഴിച്ചവർ .
ഓണക്കോടി സമ്മാനമായി കിട്ടിയർ.
ഓണ ബമ്പറിന് ടിക്കറ്റെടുത്തവർ .
ഓണക്കിഴിവിൽ സാധനങ്ങൾ വാങ്ങിക്കൂട്ടിയവർ.
ഓണക്കൂപ്പൺ വാങ്ങി പേരെഴുതി നറുക്കെടുപ്പ് കാത്തിരുന്നവർ.
ഓണാവധി ലഭിച്ചവർ .
ഓണാവധിയുടെ ശമ്പളം വേണ്ടെന്ന് വെക്കാതെ നന്ദിപൂർവ്വം വാങ്ങിയവർ.
ഓണബത്ത പുറംകാല് കൊണ്ട് ചവിട്ടാതെ ട്രഷറിയിൽ പോയി വാങ്ങിയവർ.
ഓണ മത്സരത്തിൽ പങ്കെടുത്തവർ.
ഓണപ്പരിപാടികൾ ചാനലിൽ മത്സരിച്ച് ഞെക്കിപ്പിഴിഞ്ഞ് നോക്കിയവർ.
ഓണാവധിക്ക് ടൂറിനിറങ്ങിയവർ.
ഓണക്കച്ചോടം നടത്തി ലാഭം കൂട്ടിയവർ.
ഈ പട്ടിക നീളും ...
നിങ്ങൾ ഇപ്പോൾ നോക്കുന്നത് "സമൂഹ വിചാരണ" നേരിടാത്ത ഇവരിൽ ഏത് ഗണത്തിൽ പെട്ടവനെന്നായിരിക്കും. അപ്പോൾ കണ്ടല്ലോ...
അടിപൊളി, വാ പോവാം.
എ. മാവില
'ഓണമെന്നല്ല ഏത് ആഘോഷങ്ങൾ വരുമ്പോഴും അഭിലഷണീയവും അനഭിലഷണീയവുമായ ചർച്ചകൾ വരുന്നത് ഈയ്യിടെയായി കൂടിക്കൂടി വരികയായിരുന്നു, ഈ വർഷം പക്ഷെ, അത് ചില ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമായവ ഒതുങ്ങിയിട്ടുണ്ട്. അതൊരു സമകാലിക (അ)രാഷ്ട്രീയ ചോദ്യമായും ഇമ്മിണി വലിയ ചോദ്യചിഹ്നമായും മാറിയിട്ടുണ്ട്. അങ്ങിനെയതിനെ ഒതുക്കിക്കളഞ്ഞവരും സൂത്രപ്പണി ചെയ്തവരും മറഞ്ഞ് നിന്ന് ചിരിക്കുന്നുണ്ടാകും, തീർച്ച.
( താൽക്കാലികമെങ്കിലും) കുറച്ച് കാലത്തേക്ക് അത്തരമൊരു ''അന്തരീക്ഷവും പ്രതലവും " ഉണ്ടാക്കി തീർക്കുവാൻ ഒരു കാരണമായത് ചിലർ കാടടച്ചും "ഈടുമ്മൂടു"മില്ലാതെയും നടത്തിയ പ്രസംഗങ്ങളും പ്രസ്താവനകളും ഗൗരവമില്ലാതെഴുതിയ എഴുത്തുകളുമാണെന്നാണ് എന്റെ അഭിപ്രായം. എന്നാൽ പിന്നെ, ഈ ഓണക്കാലത്ത് അങ്ങിനെയുള്ള പ്രസ്താവനങ്ങളൊന്നുമില്ലാതെ അവനവന്റെ ആചാരനുഷ്ഠാനങ്ങളിൽ തന്നെ ഒതുങ്ങാൻ കാരണമെന്തെന്ന് വിശദീകരിക്കപ്പെടണം.
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഓണം ആശംസിക്കുന്നവർ മാത്രമാണ് എപ്പോഴും പ്രതിക്കൂട്ടിൽ ഒറ്റയ്ക്ക് ഏത്തമിടുന്ന കോലത്തിൽ കൊണ്ട് വരപ്പെട്ട് എറിയലിന് വിധേയമാക്കപ്പെടുന്നത്. അവരെ എറിയാൻ ഒളിഞ്ഞിരുന്ന് പൊടിക്കല്ലെടുത്ത് കൊടുക്കുന്നവരിലോ അല്ലെങ്കിൽ ആ കല്ലേറിൽ നിന്ന് രക്ഷപെട്ടവരിലോ താഴെ പറയുന്നവർ തീർച്ചയായും ഉണ്ട്.
ഓണപ്പായസം ഹോട്ടലിൽ നിന്ന് കാശ് കൊടുത്ത് കഴിച്ചവർ.
ഓണപ്പായസം വെറുതെ കിട്ടിക്കഴിച്ചവർ .
ഓണക്കോടി സമ്മാനമായി കിട്ടിയർ.
ഓണ ബമ്പറിന് ടിക്കറ്റെടുത്തവർ .
ഓണക്കിഴിവിൽ സാധനങ്ങൾ വാങ്ങിക്കൂട്ടിയവർ.
ഓണക്കൂപ്പൺ വാങ്ങി പേരെഴുതി നറുക്കെടുപ്പ് കാത്തിരുന്നവർ.
ഓണാവധി ലഭിച്ചവർ .
ഓണാവധിയുടെ ശമ്പളം വേണ്ടെന്ന് വെക്കാതെ നന്ദിപൂർവ്വം വാങ്ങിയവർ.
ഓണബത്ത പുറംകാല് കൊണ്ട് ചവിട്ടാതെ ട്രഷറിയിൽ പോയി വാങ്ങിയവർ.
ഓണ മത്സരത്തിൽ പങ്കെടുത്തവർ.
ഓണപ്പരിപാടികൾ ചാനലിൽ മത്സരിച്ച് ഞെക്കിപ്പിഴിഞ്ഞ് നോക്കിയവർ.
ഓണാവധിക്ക് ടൂറിനിറങ്ങിയവർ.
ഓണക്കച്ചോടം നടത്തി ലാഭം കൂട്ടിയവർ.
ഈ പട്ടിക നീളും ...
നിങ്ങൾ ഇപ്പോൾ നോക്കുന്നത് "സമൂഹ വിചാരണ" നേരിടാത്ത ഇവരിൽ ഏത് ഗണത്തിൽ പെട്ടവനെന്നായിരിക്കും. അപ്പോൾ കണ്ടല്ലോ...
അടിപൊളി, വാ പോവാം.
No comments:
Post a Comment