Saturday 16 September 2017

നഫീസ ഫഹിമ വരകളുടെ സാധ്യതയെ ആർകിടെക്ച്ച്വറുമായി സമന്വയിപ്പിച്ച പട്ലയുടെ കലാകാരി/ അസ്ലം മാവില

*നഫീസ ഫഹിമ*
*വരകളുടെ സാധ്യതയെ*
*ആർകിടെക്ച്ച്വറുമായി*
*സമന്വയിപ്പിച്ച*
*പട്ലയുടെ കലാകാരി*
_________________

അസ്ലം മാവില
________________

ഒരു കലാകാരിയെക്കുറിച്ചെഴുതി  ഞാൻ എന്റെ എഴുത്ത് ഇനി ഒരു മാസത്തേക്ക് മാറ്റി വെക്കട്ടെ  ( അതിനിടയിൽ വളരെ അവശ്യമെന്ന് തോന്നുന്ന ചിലത് എഴുതിയെന്ന് വരും, സ്കൂൾ, കാലവർഷം, റംസാൻ,  പെരുന്നാൾ ഇതൊക്കെ പിന്നാലെ വരുന്നത് കൊണ്ട് പേന അങ്ങിനെ താഴേക്ക് വെക്കാനും പറ്റില്ലല്ലോ)

ഈ കലാകാരിയെ നിങ്ങൾക്ക് പരിചയമുള്ളതാണ്. RT യിൽ കൂടിയാണ് പരിചയപ്പെട്ടതും.   എഴുത്ത് ലോകത്ത്  പരിചയമുള്ള പട്ലയിലെ സാനിധ്യമായ എസ്. അബൂബക്കറിന്റെ മകൾ ,രണ്ടാം വർഷ ആർകിടെക്റ്റ് എഞ്ചിനീയറിംഗ് വിദ്യാർഥിനി,  നഫീസ ഫഹീമ.

LKG ക്ലാസ് മുതൽ വരക്കാൻ തുടങ്ങി.  ചിത്രരചന,  ഫഹീമക്കത്  ഒഴിവാക്കാൻ പറ്റാതായി . ആ കഴിവ് ശ്രദ്ധയിൽ പെട്ടപ്പോൾ നുള്ളിപ്പാടിയിലെ ലയം കലാക്ഷേത്രത്തിൽ  ഒന്ന് രണ്ട് വർഷം പഠനം. (സാൻ ചിത്രകല പഠിക്കാൻ അവിടെ പോകുന്നതിന് മുമ്പ് തന്നെ ഫഹിമ അവിടെ പഠിതാവാണ്) സാൻ തനിക്ക് പറ്റിയ ഏരിയയല്ലെന്ന് കണ്ട് വര ഒഴിവാക്കി എഴുത്തിലേക്ക് ചുവട് മാറ്റിയപ്പോൾ, ഫഹിമ പക്ഷെ തന്റെ ഇഷ്ടപ്പെട്ട വരയും കുറിയും പാതിവഴിക്ക് നിർത്താതെ. അതുമായി ബന്ധപ്പെട്ട കലാരംഗത്ത് സജീവമായി മുന്നോട്ട് പോയി.

ഇന്നവൾ അക്രലിക് പ്രതലത്തിൽ കലാവിരുന്നൊരുക്കുന്ന തിരക്കിലാണ്. കടുപ്പ് നിറങ്ങളോടാണ് ഈ കലാകാരിക്ക് കൂടുതൽ  പ്രിയം.


 ഒരു പാട് കലാസൃഷ്ടികൾ ഫഹീമയുടേതായുണ്ട്. അവളുടെ  ശേഖരത്തിലെ ഓരോ കലാസൃഷ്ടിയും തികച്ചും ജെന്യുൻ ക്രിയേറ്റീവിറ്റിയാണ്. ഷോകേസുകളിൽ മാത്രമൊതുക്കാതെ  വീടിന്റെ മുറികളും മതിലുകളും *ഫഹീമാ -സ്പർശം* കൊണ്ട് നയനാന്ദകരവും മനോഹരവുമാക്കിയിരിക്കുന്നു ഈ കലാകാരി.

കോഴിക്കോട്ടെ പ്രശസ്തമായ കെ.എം. സി. ടി. കോളേജ് ഓഫ് എഞ്ചിനിയറിംഗിൽ രണ്ടാം വർഷ ആർകിടെക്റ്റ് ബിരുദ വിദ്യാർഥിനിയാണ് ഫഹീമ. കുഞ്ഞുന്നാൾ മുതലുള്ള വരയോടുള്ള താത്പര്യമാണ് എഞ്ചിനിയറിംഗിലെ സ്വപ്നതുല്യ കോഴ്സായ ആർകിടെക്ച്വറെടുത്ത് പഠിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അവൾ പറയുന്നു.

പെൻസിൽ ഡ്രോയിംഗിൽ തുടങ്ങിയ വരയോടും കലയോടുമുള്ള  സ്നേഹം ജലഛായവും കഴിഞ്ഞ്,  വരയുടെ അപാര സാധ്യതകളുപയോഗിച്ച് വിസ്മയം തീർക്കുന്ന നൂതന സാങ്കേതികതയുടെ  ശാസ്ത്രപഠനരംഗത്തേക്ക് ഈ പട്ലക്കാരിയെ  എത്തിച്ചിരിക്കുന്നു .

പഠനത്തിൽ ഒരു പാട് വർക്കുകൾ തീർക്കാനുണ്ട്, അതാകട്ടെ പുതിയ കലാരൂപങ്ങളും . ഒപ്പം ഒഴിവ് സമയങ്ങളിൽ  കറുപ്പിലും മുഴുവർണ്ണങ്ങളിലും ചിത്രങ്ങൾ തീർക്കുകയാണ് 'ഫഹിമയെന്ന ആർക്കി-വിദ്യാർഥിനിയും കലാകാരിയും.

ആരുടെയും വരകൾ  സ്വാധീനിച്ചിട്ടില്ല; ആരെയും ഫോളോ ചെയ്യാറുമില്ല. അങ്ങ് ഡാവിഞ്ചി മുതൽ ഇങ്ങ് മുത്തുക്കോയയുടെ തടക്കമുള്ളവരുടെ സൃഷ്ടികൾ ഏറെ ആസ്വാദ്യകരം, രവിവർമ്മ ചിത്രങ്ങളോടും ഈ കലാകാരിക്ക് പ്രിയം തന്നെ.

പിതാവ്: എസ്. അബൂബക്കർ , മാതാവ്: ഫൗസിയ.

കൂട്ടായ്മകൾ, അവർ ആരായാലും, ഫഹിമയുടെ വർക്കുകളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചാൽ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് കൺകുളിര് നൽകുന്ന ദൃശ്യവിരുന്നായിരിക്കുമത്. അതാകട്ടെ വരയുടെ ലോകത്ത് പ്രോത്സാഹനമാഗ്രഹിക്കുന്ന നമ്മുടെ നാട്ടിലെ മുഴുവൻ  ആർടിസ്റ്റുകൾക്കുമത് ഇൻസ്പൈർ ചെയ്യുക തന്നെ ചെയ്യും, തീർച്ച.

NOTE : ആർടിസ്റ്റ് ഫഹീമയുടെ ചിര വർക്കുകൾ ചുവടെ പോസ്റ്റ് ചെയ്യുന്നു.
__________________🔹

No comments:

Post a Comment