Wednesday 20 September 2017

ആസ്വാദനം : അസീസിന്റെ ചീരബലാദികസായത്തെ കുറിച്ച് /അസ്ലം മാവില

🔸🔸🔸🔸🔸
ആസ്വാദനം :

അസീസിന്റെ
*ചീരബലാദികസായ*ത്തെ കുറിച്ച്

അസ്ലം മാവില

"ചാരി വച്ച പൊട്ടിയ മണ്‍കലത്തിന്‍റെ അടിഭാഗം അടുപ്പത്തുവച്ചു ലേശം ജീരകം ഇട്ടു വറുത്തു, വെള്ളമൊഴിച്ച്  ചിരട്ടത്തവിയില്‍ ഇളക്കിക്കൊണ്ടേ യിരുന്നു.  കുറെ തിളച്ചു കഴിഞ്ഞപ്പോള്‍ ചെറിയ മണ്‍പാത്രത്തിലൊഴിച്ച്   പകര്‍ന്നു, അടുപ്പിന്‍മേലെ മരത്തട്ടില്‍ നിന്ന് പുക പിടിച്ച ഒരു ചെറിയകുപ്പിയെ ചൂടുപിടിപ്പിച്ചു തൈലത്തെ (ക്ഷീരബല) ഉരുക്കി, മണ്‍പാത്രത്തിലൊഴിച്ച് ഇളക്കി ഉമ്മാക്ക് കുടിപ്പിച്ചു, കുപ്പിയില്‍ നിന്നും തൂവിയ തൈലം ഉമ്മയുടെ നെഞ്ചിലും മുടുകത്തും തടവി കൊടുക്കുത്തു പായയില്‍ കിടന്നതുണിയെടുത്ത് പുതപ്പിച്ചു,  ഉമ്മ കുറേ നേരം ഉറങ്ങി... "

ചീരബലാദിതൈലം ഇത്ര നന്നായി വായിച്ചു കുടിച്ചനുഭവിച്ചിട്ടുണ്ടാകില്ല ഞാൻ. അത്ര നന്നായാണ് അസിസ് ആ കൊച്ചു കഥയിൽ അതെഴുതി ഫലിപ്പിച്ചിരിക്കുന്നത്.

ഇദ്ദ കാലം തീരാറായില്ല അവൾക്ക്, അതിനിടയിലാണ് തന്റെ പ്രിയതമന്റെ ഉമ്മയുടെ ദിനവും കലശലാകുന്നത്. രണ്ട് പേരെയും ആ വീട്ടിലെ ആൺതരിയുടെ വിയോഗം വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ട്.

വീടിന്റെ ദൈന്യതയും അന്നത്തെ നാട്ടിൻ പുറത്തെ ജീവിതവും വ്യവഹാരവുമെല്ലാം വളരെ കുറഞ്ഞ വരികളിലാണ്  അസിസ് വരച്ചിരിക്കുന്നത്.

“നീയെന്നിനി ബന്നേ, ആ കിടാക്കോഒറ്റക്കാവും”
ഇത് പറയാത്ത ഒരു വിടും വീട്ടുകാരണവരുമന്നുണ്ടാകില്ല. ദീനം കൂടിയത് കാണാൻ വന്ന ഓരോരുത്തരെയും രോഗപ്പായയിൽ നിന്ന് തലയുയർത്തി നോക്കാൻ പറ്റാത്തപ്പോഴും തന്റെ ക്ഷേമമന്വേഷിക്കാൻ വന്നവരോടൊക്കെ രോഗികൾ മനസ്സിൽ തട്ടിപ്പറയുന്ന വാക്കുകൾ.

നല്ല കഥ, അതിലുപരി ചെറുത്, അതിലെ ഉള്ളടക്കം ബഹു ജോർ.

No comments:

Post a Comment