അധ്യാപക ദിനം
സക്രിയനായ എന്റെ പ്രിയപ്പെട്ട എ.പി. അബൂബക്കർ മൗലവി
http://www.kasargodvartha.com/2017/09/ap-aboobacker-moulavi-my-favourite.html?m=1
അസ്ലം മാവില
1977, ഞാൻ രണ്ടാം ക്ലാസ്സിൽ. പുതുതായി ചേർത്ത ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷാകർത്താക്കൾ ബിസ്ക്കറ്റും മിഠായിയും എല്ലാ ക്ലാസ്സിലും നൽകുന്ന തിരക്കിലാണ്. അന്നത്തെ എന്റെ കുഞ്ഞു പ്രായം ക്ലാസ്സധ്യാപകനെ വിട്ടു, മദ്രസ്സയുടെ പുറത്തേക്കായി ശ്രദ്ധ. പിന്നിൽ നിന്ന് ഒരു ചെറിയ ചൂരൽ കഷായം, വേദനിപ്പിക്കാത്ത ഒരടി. അത് മതിയായിരുന്നു എനിക്ക് ഒരു ഗുണപാഠം ജീവിതകാലം മുഴുവൻ പഠിക്കാനും മറക്കാതിരിക്കാനും. ആ ഗുണപാഠമിതാണ്:
"ധൃതിയെന്തിന് ? ഊഴമായാൽ, നിനക്ക് കിട്ടാനുള്ളത് നിനക്ക് തന്നെ കിട്ടും".
അന്ന് മുതൽ ആ അധ്യാപകന്റെ കണ്ണിലുണ്ണിയായിരുന്നു ഞാൻ. ഞാനെന്ന അരുമശിഷ്യൻ. എനിക്ക് എഴുത്തും വായനയും സംഘാടനവും പ്രസംഗവുമെല്ലാം പഠിക്കാൻ സാഹചര്യമൊരുക്കൂട്ടിയ എന്റെ പ്രിയപ്പെട്ട അധ്യാപകൻ - എ.പി. അബൂബക്കർ മൗലവി
ഒരു ശരാശരി മൗലവി - മുസ്ല്യാർ കൺസെപ്റ്റിനപ്പുറത്തെ ഒരു അധ്യാപകനെയാണ് അദ്ദേഹത്തിൽ ഞാൻ എന്നും കണ്ടത്. നാടിന്റെ നാനാന്മുഖ വിഷയങ്ങളിൽ അദ്ദേഹം ഉണ്ട്, ഒരരുക്കായല്ല; മൂലയിലുമല്ല; കളത്തിൽ, ഒത്ത നടുവിൽ.
പട്ല ഗവ. സ്കൂളിന്റെ സൂപ്പർ ഹെഡ്മാസ്റ്റർ എന്നായിരുന്നു വിളിപ്പേര്. MHM മദ്രസ്സയുടെ നേതൃത്വത്തിനപ്പുറം നാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ- ജിവകാരുണ്യ പ്രവർത്തനങ്ങളിൽ എ.പി. മുന്നിൽ നിന്നത് അത്ഭുതത്തോട് കൂടിയാണ് നോക്കിക്കണ്ടത്.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വാർത്ത ഞാനറിഞ്ഞത് അദ്ദേഹം പറഞ്ഞപ്പോൾ. ശ്രീമതി ഗാന്ധിയുടെ ഭൗതിക ശരിരം ത്രിമൂർത്തി ഭവനിൽ വിട്ടത് തൊട്ടങ്ങോട്ട് റേഡിയോയിൽ കേൾപ്പിച്ചത് അദ്ദേഹം. ആ ഉരുക്ക് വനിതയുടെ ഓർമ്മകുറിപ്പുകൾ തൊട്ടടുത്ത മാസം ബക്കർ സാർ (എന്റെ ഓർമ്മ അതാണ്) എഡിറ്ററായ ഒരു വിംഗ് തയാറാക്കുന്നു, വാങ്ങണമെന്ന് പറഞ്ഞതുമദ്ദേഹം. ആ മാതൃകാ അധ്യാപകനെ ഓർത്തെടുക്കാൻ അങ്ങിനെ ഒരുപാട് നല്ല ഓർമ്മകൾ !
സ്കൂൾ യുവജനോത്സവത്തിന് പ്രസംഗ മത്സരമൊരുക്കൂട്ടുന്നത് അദ്ദേഹമായിരുന്നു, ഏത് വിഷയത്തെ കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയാണ്. പരന്ന വായനയുടെ പ്രയോക്താവെന്ന് പറയാം. നല്ല പ്രസംഗകൻ കൂടിയാണദ്ദേഹം. നാട്ടുനടപ്പു നീട്ടിപ്പാടി പ്രസംഗമില്ല; നല്ല അച്ചടി ഭാഷാ പ്രഭാഷണം, മണി മണിയായി.
പ്രിഡിഗ്രി ഒന്നാം കൊല്ലം , കാസർകോട് ഗവ. കോളേജിൽ അന്നത്തെയും ഇന്നത്തെയും ഇഷ്ട കവി ദിവാകരൻ വിഷ്ണുമംഗലം കോളേജിൽ ബി. എസ്. സി (ജിയോളജി ) ഫൈനൽ വർഷ വിദ്യാർഥി . പഠിപ്പിസ്റ്റ്, അതേസമയം പരമ രസികൻ. അദ്ദേഹം ആ വർഷം അവതരിപ്പിച്ച ഓട്ടൻ തുള്ളലിലെ പ്രമേയം എനിക്കെന്തോ കൗതുകവും "ഇത് കൊള്ളാലോ " എന്ന തോന്നലുമുണ്ടാക്കി. ടി. സി. മാധവപ്പണിക്കർ സാറാണ് (ഡോ. മാലതിയുടെ ഭർത്താവ്) പ്രിൻസിപ്പാളും തൊട്ട് മുമ്പത്തെ വർഷം ജിയോളജി ഡിപാർട്മെന്റ് തലവനും. ദിവാകരന്റെ അധ്യാപകൻ കൂടിയാണ് ടി.സി. സാർ. അദ്ദേഹത്തെയടക്കമുള്ള അധ്യാപകരെയും സ്റ്റാഫിനെയും സഹപാഠികളെയും സതീർഥ്യരെയും പണിക്കർ സാറടക്കമുള്ളവരുടെ സാന്നിധ്യത്തിൽ കവി ദിവാകരൻ ഓട്ടൻ തുള്ളലിൽ " വധം" നടത്തുന്നു. എല്ലാവരും ചിരിച്ചു മറിയുന്നു. ഞാനൊന്നുമാലോചിച്ചില്ല പട്ല ഒ.എസ്.എ യുടെ വാർഷികാഘോഷത്തിന് സാപ് & അരമന സഹകരണത്തോടെ, സർവ്വ സന്നാഹത്തോടെ അതിനിശിത സാമൂഹ്യ വിമർശനമുൾപ്പെടുത്തി ഒരു തുള്ളൽ നടത്തി. അബൂബക്കർ മൗലവി അറിഞ്ഞാലുള്ള പ്രയാസവും അപ്പോൾ മനസ്സിലുണ്ട്. ആ പരിപാടിയൊക്കെ കഴിഞ്ഞ് കളമൊഴിയുമ്പോൾ, രാത്രി മൂന്ന് മണിക്ക് മൗലവി മുന്നിൽ - അസ്ലം, ഈ സംഗതി നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നമുക്കിത് കുറച്ച് കൂടി ഉഷാറാക്കാമായിരുന്നു!
എന്റെ നാലാം ക്ലാസ്സ് മുതൽ ഞാൻ പഠിച്ച വിദ്യാലയത്തിൽ സാഹിത്യ സമാജമുണ്ട്. അതിൽ സജിവമാകാനും സംഘാടകനാകാനും ഞങ്ങളെ പ്രോത്സാഹിപ്പിച്ചത് എ.പി. തന്നെ. പട്ല സ്കൂളിൽ അഞ്ചാം ക്ലാസ്സു മലയാളം ഡിവിഷന് കുട്ടികളെ കുറഞ്ഞപ്പോൾ അധ്യാപകരുടെയും എന്റെ ഉപ്പയുടെയും ആവശ്യപ്രകാരം ഞങ്ങൾ കുറച്ച് പേർ "കുട്ടിക്ക്യാമ്പൈൻ " നടത്തി. അതോടെ ഞങ്ങൾക്ക് മലയാളത്തിന് കുട്ടികളുടെ എണ്ണം കൂടി. ഇത് മണത്തറിഞ്ഞ് മൗലവി അതിനെതിരെ അറബി ഭാഷാ ക്യാമ്പയിൻ സംഘടിപ്പിച്ചു. ചെറിയ വാഗ്വാദമൊക്കെ അന്നുണ്ടായെങ്കിലും ഗുരുശിഷ്യബന്ധം കാത്ത് സൂക്ഷിക്കുന്നതിൽ കാണിച്ച സൂക്ഷമത വാക്കുകൾക്കതീതമായിരുന്നു. ഒമ്പത് വയസ്സുള്ള എനിക്ക് ആ സമയത്ത് സർവ്വ പിന്തുണ തന്നത് എന്റെ ഉപ്പയായിരുന്നുവെന്നത് അദ്ദേഹത്തിനു മറിയാം. നമ്മുടെ വാർഡ് മെമ്പർ എം. എ . മജിദിനെപ്പോലുള്ളവർ അന്ന് മൗലവിയുടെ ചേരിയിലുമായിരുന്നു.
ആറിൽ ഞാൻ പഠിക്കുന്നു. സാഹിത്യ സമാജത്തിന്റെ പ്രോഗ്രാം ലിസ്റ്റ് നോട്ടിസ് ബോർഡിൽ നിന്ന് അടർത്തി എടുത്ത് കൊണ്ടുവരാൻ മൗലവി എന്നോട് ആവശ്യപ്പെട്ടു. ഞാൻ അനുസരിച്ചു. അതിലെ മുകൾ ഭാഗം പശകൊണ്ടൊട്ടിച്ചതിനാൽ അൽപം കീറിപ്പോയി. സമാജം തുടങ്ങാനിരിക്കെ കീറിയ നോട്ടിസ് കണ്ട്, എന്നോടദ്ദേഹം ദേഷ്യത്തിൽ സംസാരിച്ചു. എന്റെ അശ്രദ്ധ കൊണ്ടാണിത് സംഭവിച്ചതെന്ന് കുറ്റപ്പെടുത്തി. എന്റെ ന്യായങ്ങൾ അദ്ദേഹം കേൾക്കാനും കാത്തിരുന്നില്ല. എനിക്ക് വല്ലായ്കയായി. എന്റെ കൈ തെറ്റല്ലെന്നുറപ്പ്.
അന്ന് ഇശാ കഴിഞ്ഞ് ഞങ്ങളുടെ വീടിന് മുന്നിൽ ഒരാൾ പെരുമാറ്റം. സൂക്ഷിച്ച് നോക്കി, ഉസ്താദ് ! അസ്ലം, നിനക്കല്ല തെറ്റ് പറ്റിയത്. ആ നോട്ടിസ് കീറിപ്പറിഞ്ഞത് നിന്റെ അശ്രദ്ധ കൊണ്ടല്ല. ബോർഡിൽ ഇപ്പോഴും അടർത്താൻ പറ്റാതെ കടലാസ് ബാക്കിയുണ്ട്. "മറന്നേക്ക് " പുറം തട്ടി അദ്ദേഹമത് പറഞ്ഞ്, തിരിഞ്ഞ് ധൃതിയിൽ നടന്നകലുന്നതിപ്പോഴും കണ്ണിൽ നിന്ന് മായുന്നില്ല.
നാട്ടിൽ ഒരു കല്യാണമുണ്ടെങ്കിൽ, മറ്റെന്തെങ്കിലും പ്രോഗ്രാമുണ്ടെങ്കിൽ, അവിടത്തെ ലോ & ഓർഡർ ചാർജ് എ.പി.ക്കായിരിക്കും. എവിടെയും അച്ചടക്കം അച്ചട്ട് പോലെ. നിക്കാഹ് സദസ്സിൽ അതിഥികളെ സ്വാഗതം ചെയ്യുന്നതുമദ്ദേഹം തന്നെ. നാട്ടിൽ ഒരപരിചിതൻ ശ്രദ്ധയിൽ പെട്ടാൽ മൗലവിയുടെ സൗമ്യമായ ചോദ്യങ്ങൾക്കു ആഗതൻ മറുപടി കൊടുത്തേ തീരൂ. കെട്ട് കേസെങ്കിൽ ഒരിക്കലും വേഷം കെട്ടി വരാത്ത രൂപത്തിലയാളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മാന്യമായി തിരിച്ചയയ്ക്കും. പോക്കറ്റിൽ നിന്ന് ടിക്കറ്റിനുള്ള കാശും നൽകും.
ഒരിക്കദ്ദേഹം ജി. അബ്ദുൽ ഖാദർ ഹാജിയോടൊപ്പം നോർത്ത് ഇന്ത്യൻ ടൂറ് നടത്തി. ഞങ്ങൾ, കുട്ടികൾക്ക് , അദ്ദേഹം ദിവസവും ഒരു ഡസനിലധികം പോസ്റ്റ് കാർഡ്കളെഴുതി തന്റെ യാത്രാനുഭവം പങ്ക് വെച്ചു! തേഞ്ഞ് മാഞ്ഞ് പോകാത്ത ഗുരുശിഷ്യ ബന്ധം അങ്ങിനെയാണദ്ദേഹം ഊട്ടിയുറപ്പിച്ചത്.
കാസർകോട് ടൗണിൽ ഏത് പ്രമുഖ രാഷ്ട്രിയ നേതാവ് വന്നാലും അദ്ദേഹം പ്രസംഗം കേൾക്കാനെത്തും. 1983 ലെന്ന് തോന്നുന്നു, പി.എം. അബൂബക്കർ പൊതുമരുത്ത് മന്ത്രിയായപ്പോൾ, കാസർകോട് നടന്ന അഖിലേന്ത്യാ ലീഗ് സമ്മേളനം കാണാനും പ്രസംഗം കേൾക്കാനുമൊക്കെ അദ്ദേഹം കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് മനസ്സിൽ ഓടിയെത്തുന്നു.
സ്ത്രി വിദ്യാഭ്യാസത്തിനും സാംസ്കാരിക മുന്നേറ്റത്തിനും മുന്നിട്ടിറങ്ങാൻ ആ അധ്യാപകൻ കാണിച്ച ഉത്സാഹമൊന്ന് വേറെ തന്നെയായിരുന്നു. അതെല്ലാവർക്കും അനുഭപ്പെട്ടിരുന്നു. ഹൈസ്കൂളിൽ പെൺമക്കളെ അയക്കാത്ത രക്ഷിതാക്കളെ അദ്ദേഹം ഒളിഞ്ഞും തെളിഞ്ഞും വിമർശിച്ചു. പള്ളികൾ സാം.സ്കാരിക കേന്ദ്രങ്ങൾ കൂടിയാകണമെന്ന കൺസെപ്റ്റ് വെച്ചു പുലർത്തിയ വലിയ മനുഷ്യനായിരുന്നു.
ഒരു കാലത്ത്, തൊട്ടടുത്ത ഗ്രാമങ്ങൾ കോഴി കൂകിയുണർന്നപ്പോൾ, എന്റെ ഗ്രാമമുണർന്നതും സജീവമായതും ഈ മാതൃകാ അധ്യാപകന്റെ സക്രിയത കൊണ്ടായിരുന്നു.
ഒരധ്യാപകന്, തന്റെ മാമൂൽ അധ്യാപനത്തിനപ്പുറത്ത്, ഒരു നാടിന്റെ നിഖില മേഖലകളിലും ക്രിയാത്മകമായെങ്ങനെ ഇടപെടാമെന്നതിനും നേതൃപരമായി പങ്ക് വഹിക്കാമെന്നതിനും എ.പി. അബൂബക്കർ മൗലവി മികച്ച ഉദാഹരണമായിരുന്നു.
ഇന്നദ്ദേഹം തന്റെ എൺപതുകളുടെ നിറവിൽ പാലക്കാട് ജില്ലയിൽ, സ്വവസതിയിൽ കുടുബത്തോടൊപ്പം പ്രായാധിക്യം മൂലം വിശ്രമ ജിവിതത്തിലാണ് .
അധ്യാപക ദിനമെന്നത്, ഒരു ഗുരു -ശിഷ്യ ബന്ധത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണല്ലോ. ഈ വേളയിൽ എല്ലാ അധ്യാപകർക്കും ആയുരാരോഗ്യം നേരുന്നു .
സക്രിയനായ എന്റെ പ്രിയപ്പെട്ട എ.പി. അബൂബക്കർ മൗലവി
http://www.kasargodvartha.com/2017/09/ap-aboobacker-moulavi-my-favourite.html?m=1
അസ്ലം മാവില
1977, ഞാൻ രണ്ടാം ക്ലാസ്സിൽ. പുതുതായി ചേർത്ത ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷാകർത്താക്കൾ ബിസ്ക്കറ്റും മിഠായിയും എല്ലാ ക്ലാസ്സിലും നൽകുന്ന തിരക്കിലാണ്. അന്നത്തെ എന്റെ കുഞ്ഞു പ്രായം ക്ലാസ്സധ്യാപകനെ വിട്ടു, മദ്രസ്സയുടെ പുറത്തേക്കായി ശ്രദ്ധ. പിന്നിൽ നിന്ന് ഒരു ചെറിയ ചൂരൽ കഷായം, വേദനിപ്പിക്കാത്ത ഒരടി. അത് മതിയായിരുന്നു എനിക്ക് ഒരു ഗുണപാഠം ജീവിതകാലം മുഴുവൻ പഠിക്കാനും മറക്കാതിരിക്കാനും. ആ ഗുണപാഠമിതാണ്:
"ധൃതിയെന്തിന് ? ഊഴമായാൽ, നിനക്ക് കിട്ടാനുള്ളത് നിനക്ക് തന്നെ കിട്ടും".
അന്ന് മുതൽ ആ അധ്യാപകന്റെ കണ്ണിലുണ്ണിയായിരുന്നു ഞാൻ. ഞാനെന്ന അരുമശിഷ്യൻ. എനിക്ക് എഴുത്തും വായനയും സംഘാടനവും പ്രസംഗവുമെല്ലാം പഠിക്കാൻ സാഹചര്യമൊരുക്കൂട്ടിയ എന്റെ പ്രിയപ്പെട്ട അധ്യാപകൻ - എ.പി. അബൂബക്കർ മൗലവി
ഒരു ശരാശരി മൗലവി - മുസ്ല്യാർ കൺസെപ്റ്റിനപ്പുറത്തെ ഒരു അധ്യാപകനെയാണ് അദ്ദേഹത്തിൽ ഞാൻ എന്നും കണ്ടത്. നാടിന്റെ നാനാന്മുഖ വിഷയങ്ങളിൽ അദ്ദേഹം ഉണ്ട്, ഒരരുക്കായല്ല; മൂലയിലുമല്ല; കളത്തിൽ, ഒത്ത നടുവിൽ.
പട്ല ഗവ. സ്കൂളിന്റെ സൂപ്പർ ഹെഡ്മാസ്റ്റർ എന്നായിരുന്നു വിളിപ്പേര്. MHM മദ്രസ്സയുടെ നേതൃത്വത്തിനപ്പുറം നാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ- ജിവകാരുണ്യ പ്രവർത്തനങ്ങളിൽ എ.പി. മുന്നിൽ നിന്നത് അത്ഭുതത്തോട് കൂടിയാണ് നോക്കിക്കണ്ടത്.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ട വാർത്ത ഞാനറിഞ്ഞത് അദ്ദേഹം പറഞ്ഞപ്പോൾ. ശ്രീമതി ഗാന്ധിയുടെ ഭൗതിക ശരിരം ത്രിമൂർത്തി ഭവനിൽ വിട്ടത് തൊട്ടങ്ങോട്ട് റേഡിയോയിൽ കേൾപ്പിച്ചത് അദ്ദേഹം. ആ ഉരുക്ക് വനിതയുടെ ഓർമ്മകുറിപ്പുകൾ തൊട്ടടുത്ത മാസം ബക്കർ സാർ (എന്റെ ഓർമ്മ അതാണ്) എഡിറ്ററായ ഒരു വിംഗ് തയാറാക്കുന്നു, വാങ്ങണമെന്ന് പറഞ്ഞതുമദ്ദേഹം. ആ മാതൃകാ അധ്യാപകനെ ഓർത്തെടുക്കാൻ അങ്ങിനെ ഒരുപാട് നല്ല ഓർമ്മകൾ !
സ്കൂൾ യുവജനോത്സവത്തിന് പ്രസംഗ മത്സരമൊരുക്കൂട്ടുന്നത് അദ്ദേഹമായിരുന്നു, ഏത് വിഷയത്തെ കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയാണ്. പരന്ന വായനയുടെ പ്രയോക്താവെന്ന് പറയാം. നല്ല പ്രസംഗകൻ കൂടിയാണദ്ദേഹം. നാട്ടുനടപ്പു നീട്ടിപ്പാടി പ്രസംഗമില്ല; നല്ല അച്ചടി ഭാഷാ പ്രഭാഷണം, മണി മണിയായി.
പ്രിഡിഗ്രി ഒന്നാം കൊല്ലം , കാസർകോട് ഗവ. കോളേജിൽ അന്നത്തെയും ഇന്നത്തെയും ഇഷ്ട കവി ദിവാകരൻ വിഷ്ണുമംഗലം കോളേജിൽ ബി. എസ്. സി (ജിയോളജി ) ഫൈനൽ വർഷ വിദ്യാർഥി . പഠിപ്പിസ്റ്റ്, അതേസമയം പരമ രസികൻ. അദ്ദേഹം ആ വർഷം അവതരിപ്പിച്ച ഓട്ടൻ തുള്ളലിലെ പ്രമേയം എനിക്കെന്തോ കൗതുകവും "ഇത് കൊള്ളാലോ " എന്ന തോന്നലുമുണ്ടാക്കി. ടി. സി. മാധവപ്പണിക്കർ സാറാണ് (ഡോ. മാലതിയുടെ ഭർത്താവ്) പ്രിൻസിപ്പാളും തൊട്ട് മുമ്പത്തെ വർഷം ജിയോളജി ഡിപാർട്മെന്റ് തലവനും. ദിവാകരന്റെ അധ്യാപകൻ കൂടിയാണ് ടി.സി. സാർ. അദ്ദേഹത്തെയടക്കമുള്ള അധ്യാപകരെയും സ്റ്റാഫിനെയും സഹപാഠികളെയും സതീർഥ്യരെയും പണിക്കർ സാറടക്കമുള്ളവരുടെ സാന്നിധ്യത്തിൽ കവി ദിവാകരൻ ഓട്ടൻ തുള്ളലിൽ " വധം" നടത്തുന്നു. എല്ലാവരും ചിരിച്ചു മറിയുന്നു. ഞാനൊന്നുമാലോചിച്ചില്ല പട്ല ഒ.എസ്.എ യുടെ വാർഷികാഘോഷത്തിന് സാപ് & അരമന സഹകരണത്തോടെ, സർവ്വ സന്നാഹത്തോടെ അതിനിശിത സാമൂഹ്യ വിമർശനമുൾപ്പെടുത്തി ഒരു തുള്ളൽ നടത്തി. അബൂബക്കർ മൗലവി അറിഞ്ഞാലുള്ള പ്രയാസവും അപ്പോൾ മനസ്സിലുണ്ട്. ആ പരിപാടിയൊക്കെ കഴിഞ്ഞ് കളമൊഴിയുമ്പോൾ, രാത്രി മൂന്ന് മണിക്ക് മൗലവി മുന്നിൽ - അസ്ലം, ഈ സംഗതി നേരത്തെ അറിഞ്ഞിരുന്നെങ്കിൽ നമുക്കിത് കുറച്ച് കൂടി ഉഷാറാക്കാമായിരുന്നു!
എന്റെ നാലാം ക്ലാസ്സ് മുതൽ ഞാൻ പഠിച്ച വിദ്യാലയത്തിൽ സാഹിത്യ സമാജമുണ്ട്. അതിൽ സജിവമാകാനും സംഘാടകനാകാനും ഞങ്ങളെ പ്രോത്സാഹിപ്പിച്ചത് എ.പി. തന്നെ. പട്ല സ്കൂളിൽ അഞ്ചാം ക്ലാസ്സു മലയാളം ഡിവിഷന് കുട്ടികളെ കുറഞ്ഞപ്പോൾ അധ്യാപകരുടെയും എന്റെ ഉപ്പയുടെയും ആവശ്യപ്രകാരം ഞങ്ങൾ കുറച്ച് പേർ "കുട്ടിക്ക്യാമ്പൈൻ " നടത്തി. അതോടെ ഞങ്ങൾക്ക് മലയാളത്തിന് കുട്ടികളുടെ എണ്ണം കൂടി. ഇത് മണത്തറിഞ്ഞ് മൗലവി അതിനെതിരെ അറബി ഭാഷാ ക്യാമ്പയിൻ സംഘടിപ്പിച്ചു. ചെറിയ വാഗ്വാദമൊക്കെ അന്നുണ്ടായെങ്കിലും ഗുരുശിഷ്യബന്ധം കാത്ത് സൂക്ഷിക്കുന്നതിൽ കാണിച്ച സൂക്ഷമത വാക്കുകൾക്കതീതമായിരുന്നു. ഒമ്പത് വയസ്സുള്ള എനിക്ക് ആ സമയത്ത് സർവ്വ പിന്തുണ തന്നത് എന്റെ ഉപ്പയായിരുന്നുവെന്നത് അദ്ദേഹത്തിനു മറിയാം. നമ്മുടെ വാർഡ് മെമ്പർ എം. എ . മജിദിനെപ്പോലുള്ളവർ അന്ന് മൗലവിയുടെ ചേരിയിലുമായിരുന്നു.
ആറിൽ ഞാൻ പഠിക്കുന്നു. സാഹിത്യ സമാജത്തിന്റെ പ്രോഗ്രാം ലിസ്റ്റ് നോട്ടിസ് ബോർഡിൽ നിന്ന് അടർത്തി എടുത്ത് കൊണ്ടുവരാൻ മൗലവി എന്നോട് ആവശ്യപ്പെട്ടു. ഞാൻ അനുസരിച്ചു. അതിലെ മുകൾ ഭാഗം പശകൊണ്ടൊട്ടിച്ചതിനാൽ അൽപം കീറിപ്പോയി. സമാജം തുടങ്ങാനിരിക്കെ കീറിയ നോട്ടിസ് കണ്ട്, എന്നോടദ്ദേഹം ദേഷ്യത്തിൽ സംസാരിച്ചു. എന്റെ അശ്രദ്ധ കൊണ്ടാണിത് സംഭവിച്ചതെന്ന് കുറ്റപ്പെടുത്തി. എന്റെ ന്യായങ്ങൾ അദ്ദേഹം കേൾക്കാനും കാത്തിരുന്നില്ല. എനിക്ക് വല്ലായ്കയായി. എന്റെ കൈ തെറ്റല്ലെന്നുറപ്പ്.
അന്ന് ഇശാ കഴിഞ്ഞ് ഞങ്ങളുടെ വീടിന് മുന്നിൽ ഒരാൾ പെരുമാറ്റം. സൂക്ഷിച്ച് നോക്കി, ഉസ്താദ് ! അസ്ലം, നിനക്കല്ല തെറ്റ് പറ്റിയത്. ആ നോട്ടിസ് കീറിപ്പറിഞ്ഞത് നിന്റെ അശ്രദ്ധ കൊണ്ടല്ല. ബോർഡിൽ ഇപ്പോഴും അടർത്താൻ പറ്റാതെ കടലാസ് ബാക്കിയുണ്ട്. "മറന്നേക്ക് " പുറം തട്ടി അദ്ദേഹമത് പറഞ്ഞ്, തിരിഞ്ഞ് ധൃതിയിൽ നടന്നകലുന്നതിപ്പോഴും കണ്ണിൽ നിന്ന് മായുന്നില്ല.
നാട്ടിൽ ഒരു കല്യാണമുണ്ടെങ്കിൽ, മറ്റെന്തെങ്കിലും പ്രോഗ്രാമുണ്ടെങ്കിൽ, അവിടത്തെ ലോ & ഓർഡർ ചാർജ് എ.പി.ക്കായിരിക്കും. എവിടെയും അച്ചടക്കം അച്ചട്ട് പോലെ. നിക്കാഹ് സദസ്സിൽ അതിഥികളെ സ്വാഗതം ചെയ്യുന്നതുമദ്ദേഹം തന്നെ. നാട്ടിൽ ഒരപരിചിതൻ ശ്രദ്ധയിൽ പെട്ടാൽ മൗലവിയുടെ സൗമ്യമായ ചോദ്യങ്ങൾക്കു ആഗതൻ മറുപടി കൊടുത്തേ തീരൂ. കെട്ട് കേസെങ്കിൽ ഒരിക്കലും വേഷം കെട്ടി വരാത്ത രൂപത്തിലയാളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മാന്യമായി തിരിച്ചയയ്ക്കും. പോക്കറ്റിൽ നിന്ന് ടിക്കറ്റിനുള്ള കാശും നൽകും.
ഒരിക്കദ്ദേഹം ജി. അബ്ദുൽ ഖാദർ ഹാജിയോടൊപ്പം നോർത്ത് ഇന്ത്യൻ ടൂറ് നടത്തി. ഞങ്ങൾ, കുട്ടികൾക്ക് , അദ്ദേഹം ദിവസവും ഒരു ഡസനിലധികം പോസ്റ്റ് കാർഡ്കളെഴുതി തന്റെ യാത്രാനുഭവം പങ്ക് വെച്ചു! തേഞ്ഞ് മാഞ്ഞ് പോകാത്ത ഗുരുശിഷ്യ ബന്ധം അങ്ങിനെയാണദ്ദേഹം ഊട്ടിയുറപ്പിച്ചത്.
കാസർകോട് ടൗണിൽ ഏത് പ്രമുഖ രാഷ്ട്രിയ നേതാവ് വന്നാലും അദ്ദേഹം പ്രസംഗം കേൾക്കാനെത്തും. 1983 ലെന്ന് തോന്നുന്നു, പി.എം. അബൂബക്കർ പൊതുമരുത്ത് മന്ത്രിയായപ്പോൾ, കാസർകോട് നടന്ന അഖിലേന്ത്യാ ലീഗ് സമ്മേളനം കാണാനും പ്രസംഗം കേൾക്കാനുമൊക്കെ അദ്ദേഹം കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് മനസ്സിൽ ഓടിയെത്തുന്നു.
സ്ത്രി വിദ്യാഭ്യാസത്തിനും സാംസ്കാരിക മുന്നേറ്റത്തിനും മുന്നിട്ടിറങ്ങാൻ ആ അധ്യാപകൻ കാണിച്ച ഉത്സാഹമൊന്ന് വേറെ തന്നെയായിരുന്നു. അതെല്ലാവർക്കും അനുഭപ്പെട്ടിരുന്നു. ഹൈസ്കൂളിൽ പെൺമക്കളെ അയക്കാത്ത രക്ഷിതാക്കളെ അദ്ദേഹം ഒളിഞ്ഞും തെളിഞ്ഞും വിമർശിച്ചു. പള്ളികൾ സാം.സ്കാരിക കേന്ദ്രങ്ങൾ കൂടിയാകണമെന്ന കൺസെപ്റ്റ് വെച്ചു പുലർത്തിയ വലിയ മനുഷ്യനായിരുന്നു.
ഒരു കാലത്ത്, തൊട്ടടുത്ത ഗ്രാമങ്ങൾ കോഴി കൂകിയുണർന്നപ്പോൾ, എന്റെ ഗ്രാമമുണർന്നതും സജീവമായതും ഈ മാതൃകാ അധ്യാപകന്റെ സക്രിയത കൊണ്ടായിരുന്നു.
ഒരധ്യാപകന്, തന്റെ മാമൂൽ അധ്യാപനത്തിനപ്പുറത്ത്, ഒരു നാടിന്റെ നിഖില മേഖലകളിലും ക്രിയാത്മകമായെങ്ങനെ ഇടപെടാമെന്നതിനും നേതൃപരമായി പങ്ക് വഹിക്കാമെന്നതിനും എ.പി. അബൂബക്കർ മൗലവി മികച്ച ഉദാഹരണമായിരുന്നു.
ഇന്നദ്ദേഹം തന്റെ എൺപതുകളുടെ നിറവിൽ പാലക്കാട് ജില്ലയിൽ, സ്വവസതിയിൽ കുടുബത്തോടൊപ്പം പ്രായാധിക്യം മൂലം വിശ്രമ ജിവിതത്തിലാണ് .
അധ്യാപക ദിനമെന്നത്, ഒരു ഗുരു -ശിഷ്യ ബന്ധത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണല്ലോ. ഈ വേളയിൽ എല്ലാ അധ്യാപകർക്കും ആയുരാരോഗ്യം നേരുന്നു .
No comments:
Post a Comment