Saturday 16 September 2017

വക്രദൃഷ്ടി /അസീസ്‌ പട്ള


*വക്രദൃഷ്ടി*

*അസീസ്‌ പട്ള*
______________________


എല്ലാ മാന്യവായനക്കാര്‍ക്കും വക്രദൃഷ്ടിയിലേക്ക് സ്വാഗതം..

സംസ്ഥാനമുഖ്യന്‍ പിണറായിയുടെ ചില ധീരമായ തീരുമാനങ്ങള്‍ക്ക് അഭിനന്ദനപ്പൂച്ചെണ്ടുകളര്‍പ്പിച്ചുകൊണ്ട് ആരംഭിക്കട്ടെ...

രണ്ടറ്റം കൂട്ടിമുടിക്കാന്‍ പാടുപെട്ടു  തൊടിയിലും വീട്ടുപറമ്പിലും കൃഷി ചെയ്തു ഉപജീവം നടത്തുന്ന സാധാരണക്കാരായ കൃഷിക്കാര്‍ ചന്തയിലെത്തിച്ച വല്ല വാഴക്കുലയോ മറ്റു പച്ചക്കറികളോ ടെമ്പോറിക്ഷയില്‍ നിന്നും  ഇറക്കിവെച്ചാല്‍  എന്തോ പാതകം ചെയ്തമാത്രയില്‍ ഓന്തിനെപ്പോലെ  നോക്കി നോക്കി ചോര കുടിക്കുന്ന സ്വഭാവക്കാരും, താന്തോന്നികളും ഗുണ്ടകളെ വെല്ലുന്ന അഹങ്കാരികളുമായ  നോക്കുകൂലി ചുമട്ടുതൊഴിലാളികളെ നിലയ്ക്കു നിര്‍ത്താന്‍ പിണറായി മുഴുവന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും ജി.ഒ. അയച്ചുവത്രേ... ഇനി ഗുണ്ടകള്‍ക്കും വൈകാതെ ഇത്തരം ഒരു വിധി പ്രതീക്ഷിക്കാം...

ജയിലിലെ അസ്വഭാവിക മരണത്തെപ്പറ്റി രണ്ടായിരത്തിഎട്ടില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹര്‍ജിയില്‍  പരമോന്നതനീതിപീഠം തീര്‍പ്പാക്കിയ വിധി രണ്ടായിരത്തിഎട്ടു മുതല്‍ ഇതുവരെയുള്ള എല്ലാ ജയില്‍മരണക്കണക്കുകളും  ഉടന്‍ സമര്‍പ്പിക്കാനും  ഇരകള്‍ക്ക് തക്കതായ നഷ്ടപരിഹാരംനല്‍കാനും കുടുംബാംഗ സന്ദര്‍ശകരുടെ ആവൃത്തിയും സമയപരിതിയും കൂട്ടാനും  രാജ്യത്തെ മുഴുവന്‍ ഹൈകോടതികളിലേക്കും ഉത്തരവിറക്കിയ തീരുമാനം സുമനസ്സുകളെയും മതേതരവാദികളേയും ഒരുപോലെ ആഹ്ലാദിപ്പിച്ചു.

മറ്റൊരു സന്തോഷവാര്‍ത്ത രാജ്യത്തെ അരഡസനോളം യുനിവേര്‍സിറ്റികാമ്പസ്സില്‍ താമരക്കുട്ടന്മാരെ ചെളിയിലേക്ക് ചവിട്ടിത്താഴ്ത്തി വിജയം കൊയ്ത കോണ്‍ഗ്രസ്സിനെയും, ഇടതു സഖ്യ കക്ഷികളെയും അഭിനന്ദിക്കുന്നു, കുട്ടിസ്സഖാക്കള്‍ക്കുള്ള വിവേചനംപോലും മുതിര്‍ന്ന സഖാക്കന്മാര്‍ക്കില്ലാതെപൊയല്ലെയെന്നതാണ് രാജ്യത്തിന്റെ ദുര്യോഗം!

പണ്ടെങ്ങാണ്ടോ മൂന്നാംക്ലാസിലെ മലയാളപാഠവാലിയിലെ പഠിച്ചു മറന്ന “കുളക്കടവിലെ കൊക്കമ്മ” ക്കഥയെ അനുസ്മരിപ്പിക്കുംവിധം മതേതരക്കുളക്കടവില്‍ ശശികലടീച്ചര്‍ മോങ്ങിയത്രേ..... പൊങ്ങിവന്ന കുഞ്ഞു മീനുകളെയും സാമാന്യം വല്യ മീനുകളെയും നോക്കിപ്പറഞ്ഞുവര്ത്രേ.. നിങ്ങളുടെ ആയുസ്സ് കുറവാണെന്നും അങ്ങേക്കുളത്തിലെ വെടിയേറ്റ വല്ല്യമീനിന്‍റെ ഗതി നിങ്ങള്‍ക്കും വൈകാതെ വരുമെന്നും, തൊട്ടടുത്ത “ശിവ” ക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം നടത്തുക മാത്രമേ പരിഹാരമുള്ളുയെന്നും നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.. ഇത്തിരി മുതിര്‍ന്ന മീങ്കുഞ്ഞു ഞണ്ടണ്ണനോട് പരാതിപ്പെട്ടപ്പോള്‍ കഴുത്തു പിടിച്ചുകൊണ്ടു കൊക്കമ്മ പറന്നു കളഞ്ഞുവത്രേ... അരിശം മൂത്ത ഞണ്ടണ്ണന്‍ ഇനി ഈ വഴിക്ക്  കണ്ടുപോകരുതെന്നും താക്കീത് ചെയ്തുവത്രേ..


മാമോദിസംമുക്കപ്പെട്ടു എന്ന ഒറ്റകാരണം കൊണ്ട് ക്രിസ്ത്യാനിയായി അറിയപ്പെടുന്ന കേന്ദ്ര “ഞാന്‍” മന്ത്രി ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ് ഈയിടെ പുറത്തുവിട്ടത്, രാജ്യത്തെ ശൌജാലയമില്ലാതവര്‍ക്ക് സര്‍ക്കാര്‍വക നിര്‍മ്മിച്ചുകൊടുക്കാനുള്ള ഫണ്ടിനു വേണ്ടിയത്രെ പെട്രോളിന്‍റെ വില നാള്‍ക്കുനാള്‍  വര്‍ദ്ധിപ്പിക്കുന്നത്, അല്ല.. കേന്ദ്രഭരണം നക്സലെറ്റുകളുടെ ജോലിയും ഏറ്റെടുത്തോ എന്തോ.. അവരും ഇത് തെന്നെയല്ലേ പരോക്ഷമായി നടപ്പാക്കുന്നത്., കേരളക്കുളം ക്രിസ്തീയതാമരക്കുട്ടന്മാരെക്കൊണ്ട്  പരമാവധി നിറപ്പിക്കാനായിരുന്നു അമിത്ഷാ മോദിജി കൂട്ടാളികള്‍ ടിയാനെ കാവിയില്‍ പൊതിഞ്ഞു കേരളത്തില്‍വിട്ടത്.. ഇതിപ്പോ വെളുക്കാന്‍ വെച്ചത് പാണ്ടായിന്നു പറഞ്ഞാ മതീല്ലോ.... സഹിക്കുന്നതിനും ഒരതിരില്ലേ..?!


കൊക്കമ്മയെ മുഖാമുഖം കണ്ടില്ലെങ്ങില്‍ വീണ്ടും കാണാമെന്ന പ്രത്യാശയോടെ ഇന്നത്തേക്ക് വിട.



▪▪▪

No comments:

Post a Comment