Saturday 16 September 2017

ഉബിയുടെ ആത്മഹത്യ കുറിപ്പ് /സുബൈർ പട്ള

ഉബിയുടെ ആത്മഹത്യ കുറിപ്പ്

ഇതൊരു ആത്മഹത്യ കുറിപ്പ് ആയി മാത്രം കാണരുതെ ഇത് എന്റെ രക്ഷപ്പെടൽ കൂടിയാ്‌ണ്  ഇത് പലരിലും എത്തുബോഴക്കും ഞാൻ ഈ ലോകത്തോട് വിട പറഞ്ഞിരിക്കും നിങ്ങൾ  സോഷ്യൽ മീഡിയക്കാർ വായിച്ചു ഷെയർ ചൈത് എല്ലാവരിലേക്കും എത്തിക്കും എന്ന് ഉറപ്പാണ് എനിക്ക്. അത് മാത്രം പോരാ നിങ്ങൾ ഇതും നന്നായി ആഘോഷിക്കണം എങ്ങനെ എന്ന്‌ വെച്ചാൽ അന്ന് പത്രങ്ങളിലും വലിയ അക്ഷരത്തിൽ വലിയ കോളത്തിൽ ഞാൻ പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റിലായ വാർത്ത വന്നപ്പോൾ ആഘോഷിച്ചത് പോലെ...

ഇനി ഞാൻ എന്റെ കഥ പറഞ്ഞു തുടങ്ങാം..എന്നെ മനസ്സിലാകാത്തവർക്ക് വേണ്ടി

സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്നു. അമ്മയും ഞാനും അനിയനും അടങ്ങുന്ന മൂന്നംഗ കുടുംബം.

അച്ഛൻ നമ്മളെ വിട്ടു പോയി പത്തുവർഷം തികയുന്നു. പിന്നീടങ്ങോട്ട് അമ്മ അച്ഛന്റെ റോളും നന്നായി കൈകാര്യം ചെയ്തു. ഇപ്പോൾ അനിയൻ പത്തിൽ പഠിക്കുകയാണ്

ഞാൻ പഠിത്തം കഴിഞ്ഞു ജോബിന്റെ പിറകെ ഒരുപാട് നടന്നു. അവസാനം ഒന്നും ശരിയാവാതെ വന്നപ്പോൾ നാട്ടിൽ സ്കൂൾവാൻ ഡ്രൈവർ ആയി ജോലിയിൽ ജോയിൻ ചെയ്യുന്നു.( അതിന്  പ്രത്യേകിച്ച്  ഒരു കാരണമുണ്ടായിരുന്നു ചെറിയ കുട്ടികളെ എനിക്ക്  വളരെയധികം ഇഷ്ടമായിരുന്നു)

അങ്ങനെ ഒരു ദിവസം വാനിലെ ഒരു കുട്ടിയുടെ അച്ഛനുമായി ഉടക്കുന്നു .ഇതിന് പ്രതികാരമായി അയാൾ  "പ്രകൃതി വിരുദ്ധ" പീഡനത്തിന് കള്ളക്കേസിൽ എന്നെ ജയിലിലാകുന്നു.

ഇത്  പത്രങ്ങളിൽ വലിയ വാർത്തയായി വന്നു പിന്നീടങ്ങോട്ട് ഇത്  സോഷ്യൽ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കി...

സമൂഹത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആൾക്കാരുടെ സംസാരവും നോട്ടവും എന്തിന് വേണം കുടുംബത്തിൽ പറഞ്ഞുവെച്ച രണ്ടും മൂന്നും കല്യാണംപോലും മുടങ്ങി.

കേസ് അന്വേഷണത്തിന്റെ അവസാനം 'നിരപരാധിയാണ്' എന്ന് മനസ്സിലാക്കിയ കോടതി എന്നെ വെറുതെ വിട്ടു. വെറുതെവിട്ട വാർത്ത മാത്രം പത്രങ്ങളിൽ ചെറിയ കോളങ്ങളിൽ ചെറിയ അക്ഷരത്തിൽ ഒതുങ്ങി.. അപ്പോഴേക്കും സോഷ്യൽ മീഡിയ വേറൊരു വാർത്ത ആഘോഷമാക്കിയിരുന്നു എന്റെ അനിയന്റെയും അമ്മ യുടെയും ''ആത്മഹത്യ''

ഇനിയാർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ അതിനായി ഞാൻ ഇത് ഇവിടെ സമർപ്പിക്കുന്നു

എന്ന്‌

സുബൈർ പട്ള (ഉബി)

ഇതൊരു സാങ്കല്പിക കുറുപ്പ് മാത്രമാണ്...! ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവും ഇല്ല!

സോഷ്യൽ മീഡിയകളിൽ അടിമ പെട്ടിട്ടുള്ള ഏത് വാർത്തകളും കണ്ണും  മൂക്കുമില്ലാതെ പോസ്റ്റുന്ന നിങ്ങളിലേക്ക് വിരൽചൂണ്ടുന്നു..

ശുഭം

No comments:

Post a Comment