Thursday 14 September 2017

Debate / S A P ,.MAHMOOD &.T H M

SAP

ഫാസിസ്റ്റുകളുടെ ഒരു നൂറ്റാണ്ടിന്‍റെ നിരന്തര ശ്രമത്തിന്റെ ബാക്കി പത്രമാണ്‌ ഇന്നത്തെ കേന്ദ്ര ഭരണം.  അത് നേടിയതാകട്ടെ തറ വേലകളും കള്ള പ്രചരണങ്ങള്‍ വഴിയും. ഒപ്പം  മാധ്യമങ്ങളെയും കോര്‍പ്പറേറ്റുകളെയും വിലക്കെടുത്തും കൊണ്ടാണ്.  ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനുള്ള അവരുടെ അജണ്ട കുറെയൊക്കെ നടപ്പിലാക്കാന്‍ കഴിഞ്ഞു എന്നത് ശരിയാണ്. പരിമിതമാണെങ്കിലും ഇതിനെ കൌണ്ടര്‍ ചെയ്യാന്‍ നമ്മുടെ രാജ്യത്ത് കോണ്ഗ്രസ് അല്ലാതെ വേറെരു രാഷ്ട്രീയ പ്രസ്ഥാനം ഇല്ല. ആത്യന്തികമായി ഇന്ത്യന്‍ മനസ്സ് മതേതരമാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.  അതിന്‍റെ ക്രെഡിറ്റ്‌ ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പികള്‍ക്കും തുടര്‍ന്ന് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാറിനുമാണ്.

കോണ്‍ഗ്രസ്‌ പരിശുദ്ധമായ പശുവിന്‍ നെയ്യാണ് എന്ന വാദമൊന്നുമില്ല. പക്ഷെ
ഇടതു പക്ഷം ഇത്രമാത്രം വലതാണോ എന്നു സംശയിച്ചു പോകുന്ന തരത്തിലുള്ള നിരാശ മാത്രം നല്‍കുന്ന കാലത്ത് രാഹുലിന് നെഹ്‌റു ആകാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു രാജീവാകാന്‍ കഴിയും എന്നത് ചെറിയ പ്രതീക്ഷയല്ല.

ബാബരി മസ്ജിദ് പ്രശ്നത്തിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസാണ്. ജവഹര്‍ലാല്‍ നെഹ്രുവിനെ പോലെ ചുരുക്കം ചില നേതാക്കള്‍ ഒഴിച്ചാല്‍ കോണ്‍ഗ്രസിനെ ചുറ്റിപ്പറ്റി എക്കാലത്തും ഒരു മൃദുഹിന്ദുത്വ സ്വഭാവം ഉണ്ടായിരുന്നു. പശുവുമായി ബന്ധപ്പെട്ട വോട്ട് ബാങ്കിനെ കോണ്‍ഗ്രസ് എക്കാലവും ഭയപ്പെട്ടിരുന്നു.. അത് പോലെ പലതും.

അധികാര രാഷ്ട്രീയത്തിന്റെ അപ്പക്കഷ്ണത്തിന്നായി അടിപിടി കൂടുന്ന ഇടത് /പ്രാദേശിക രാഷ്ട്രീയത്തിൽ നിന്നും വല്ലതും പ്രതീക്ഷിക്കുന്നത് ശുദ്ധ ഭോഷ്കാണ്.

MAHMOOD P
▪▫

സമകാലികമായ രാഷ്ട്രീയ പ്രതി സന്ധികളെ നേരിടാൻ കോൺഗ്രസ്സ് പോലുള്ള മതേതര മുന്നണികൾക്ക് കഴിയാതെ
പോകുന്നത് എന്ത് കൊണ്ട്?

രാഷ്ട്രത്തിന്റെ ബഹുസ്വരശബ്ദം ഇല്ലാതാക്കി
ഏകശബ്ദമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ഫാസിസ്റ്റു
ഭരണകൂടത്തിനെതിരെ പ്രതിരോധിക്കാൻ
മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് കഴിയാതെ പോകുന്നു എന്നതാണ് സത്യം.

മതേതര ജനാതിപത്യം ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ മുന്നണികളും കോൺഗ്രസ്സു മായി ഒന്നിച്ചു പ്രവർത്തിക്കേണ്ട
സമയംഅതിക്രമിച്ചിരിക്കുന്നു,
ഇല്ലെങ്കിൽ ഫാസിസം ഇന്ത്യയെ വിരിഞ്ഞു മുറുക്കുന്ന കാലം വിദൂരമല്ല!

ചർച്ചകൾ ഉണ്ടാവണം.
______________________▫

T H M

'ഉചജാപക വൃന്ദത്തിലകപ്പെട്ടു മാത്രം കഴിയുന്ന്പെട്ടിച്ചമപ്പുകാരുടെ ആശ്രിത വലയങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന നേതാക്കളുടെ ചെയ്തികൾ പാർട്ടിയെ എങ്ങിനെ ബാധിക്കുമെന്ന് മനസ്സിലാക്കാനുള്ള ത്രാണി പാർട്ടിക്കില്ലാതെ പോയി.
       ബി.ജെ.പി.യെ എതിരിടാൻ - ന്യൂനപക്ഷങ്ങളെയും ദളിതരെയും മാത്രം ഉപയോഗപ്പെടുത്തിയാൽ പോര. യെന്ന മിഥ്യാ ധാരണ അവരെ മൃതു ഹിന്ദുത്വ സമീപനം സ്വീകരിക്കാൻ അവരെ പ്രേരിപ്പിച്ചു.
   ഗുജറാത്ത് കലാപത്തിന് ശേഷവും അവിടെ നടന്ന തെരെഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ വരാൻ അവർക്ക് സഹായമായത് അതിനാലാണ്.
        സ്വന്തം നാട്ടുകാരും, സമുദായക്കാരും അക്രമത്തിനും കൊലയ്ക്കും ഇരയാകുന്നത് കണ്ട് നിസ്സഹായരായി നോക്കി നില്ക്കാൻ മാത്രം കഴിഞ്ഞ അവിടുത്തെകോൺഗ്രസ്സ് നേതാവും, എം.പിയുമായിരുന്ന സയ്യിദ് ജിഫ്രിക്ക് ഒരു സഹായത്തിൻ വേണ്ടി അന്നത്തെ കേന്ദ്ര ഭരത്തിലെ അധികാരികൾക്ക് മുമ്പിലും സാക്ഷ> ൽ സോണിയാ ഗാന്ധിക്ക് വരെ ഫോൺ ചെയ്ത് കെഞ്ചിയിട്ടും ഒരു ഫലവുമില്ലാതായ രംഗം അവിടുത്തുകാർ മറന്നിട്ടില്ലെന്നതാണ് ഗുജറാത്തിലെ തെരെഞ്ഞടുപ്പ് ഫലം നല്കുന്ന പാഠം.
      ബി.ജെ.പിയും കോൺഗ്രസ്സും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന വസ്തുത അവർ മനസ്സിലാക്കി. ബാഹ്യമായ ഏതോ ഒരു വൻശക്തി കോൺഗ്രസ്സിനെ പിടിച്ച് കെട്ടിയിരിക്കുകയാണ്.
      മതനിരപേക്ഷ രാഷ്ട്രീയം വെടിഞ്ഞതും കുടുംബവാഴ്ചയ്ക്ക് മേൽക്കൊയ്മ വരുത്തി ചില നേതാക്കളെ താക്കോ ൽ സ്ഥാനങ്ങളിലിരുത്തിയതും കഴിവും രാഷ്ട്രീയ പാരമ്പര്യവും ഭരണമികവുമുള്ള നേതാക്കളെ മൂലക്കിതത്തിയതും ഒരു ഉറച്ച തീരുമാനമെടുക്കുവാൻ പാർട്ടിക്ക് കിയാതെ പോയി.
നവ ഉദാരവൽക്കരണവും
വിദേശ നയവും പൊതുമേഖല കുത്തക മുതലാളിമാർക്ക് തീരെഴുതി കൊടുത്തും അതിന്റെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയെ പ്രതിപക്ഷത്തെ അവഗണിച്ചതും കോൺഗ്രസ്സിന്റെ പതനം സാദ്ധ്യമാക്കി.
   ഇനി 'ബംഗാളിലെ "തൃണമൂൽi പോലെ ഒരു grass route പ്രവർത്തനം നടത്തിയാലേ കോൺഗ്രസ്സിന് ഒരു പുനർജന്മം ഉണ്ടാവുകയുള്ളൂ'
അല്ലാതെ, വർഷത്തിലൊരിക്കൽ ഒരു ആദിവാസികളുടെ വീട്ടിൽ പോയി നേതാവ് ഒന്നിച്ച് ചപ്പാത്തി കഴിച്ചത് കൊണ്ടൊന്നും കാര്യമില്ല.

No comments:

Post a Comment