Wednesday 18 July 2018

ബി.ജെ.പി. പതറുമ്പോൾ പ്രതിപക്ഷം എന്ത് ചെയ്യണം / അസ്ലം മാവിലെ

യെദിയുരപ്പ രാജി വെച്ചു; അല്ല ജനാധിപത്യ ഇന്ത്യ രാജി വെപ്പിച്ചു. ഹുങ്കിനും അഹങ്കാരത്തിനും  അധികാര ദുർവിനിയോഗത്തിനും കിട്ടിയ ശിക്ഷ. അധികാര ദുര മൂത്ത രാഷ്ട്രീയ കൂട്ടായ്മയുടെ കരണേത്തേറ്റ പ്രഹരം.  അധികാരം വിനയവും നീതിയുമെന്നും അത്  കസർത്തു കാണിക്കാനുള്ളതല്ലെന്നും ഭരണാ ഘടനാ പദവി വഹിക്കുന്നവരെ ഓർമിപ്പിച്ച സംഭവം. 

ഇന്ത്യ ഇപ്പോൾ എത്ര ശാന്തമാണ്. പ്രത്യേകിച്ച് സൗത്ത് ഇന്ത്യ.  എല്ലായിടത്തും സന്തോഷമുണ്ട്, ആഹ്ലാദമുണ്ട്, അതിന്റെതായ നിയന്ത്രണത്തിൽ. പരിധി വിടാതെ, മറ്റൊരാളുടെ മെക്കിട്ട് കേറാതെ. ജയിപ്പിച്ചയച്ച ജനങ്ങൾക്കുമില്ലേ വളരെ ലളിതമായ ചിലആഗ്രഹങ്ങളൊക്കെ ?  നിയമസഭയിക്ക് പറഞ്ഞയച്ച അവരുടെ പ്രതിനിധികൾ ഏറ്റവും കുറഞ്ഞത്  വഞ്ചിക്കപ്പെടരുതെന്ന് !

ശിവസേന വരെ മോദിയെ നോക്കി ശനിയാഴ്ച രാവിലെ പറഞ്ഞത് -  "ഇങ്ങനെയാണേൽ പിന്നെന്തിന് സംസ്ഥാനങ്ങളിൽ കോടികൾ ചെലവിട്ട് തെരഞ്ഞെടുപ്പ് ? മോഡി ഡൽഹിയിൽ ഇരുന്ന് വേണ്ടപ്പെട്ടവരെ പട്ടാഭിഷേകം നടത്തിയാൽ പോരേ ?"

ജനാധിപത്യ സംവിധാനത്തിൽ അമ്മാതിരി അനിഷ്ടകരമായ ഏർപ്പാടുകളാണ് കുറച്ച് കാലങ്ങളായി അമിത് ഷാ ചെയ്തു കൊണ്ടിരിക്കുന്നത്. ആരു  ജയിച്ചാലും ഭരണകക്ഷിയായി ബി. ജെ.പി. ഉണ്ടായിരിക്കണമെന്ന ജനാധിപത്യ വിരുദ്ധ അജണ്ട നടപ്പിലാക്കൽ പ്രക്രിയ.  പല സംസ്ഥാനങ്ങളിലും ഭരണഘടനാ പദവികൾ ദുരുപയോഗം ചെയ്ത് ഇതു നടപ്പിൽ വരുത്തി.  പ്രതിപക്ഷത്തിരിക്കാൻ വിധിക്കപ്പെട്ടവർ അവിടെയൊന്നും മിണ്ടാൻ കൂട്ടാക്കിയുമില്ല.
'
കർണ്ണാടകയിൽ ഇനി എന്ത് നടക്കുമെന്നത് ചോദ്യമേയല്ല. ആ ചോദ്യത്തിന് പ്രസക്തിയുമില്ല.  മറ്റു സംസ്ഥാന്നങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന സാധാരണ നടപടി ക്രമങ്ങൾ അവിടെയും ഉണ്ടാകും,  ചെറിയ ചെറിയ മാറ്റങ്ങളോടെ മറ്റു സംസ്ഥാനങ്ങളിലുള്ളത് ഭരണവും ജനങ്ങളും മുന്നോട്ട് പോകും.

പ്രസക്തമായ ചോദ്യം - കർണ്ണാടകയിൽ നിന്ന് കിട്ടിയ കുറെ സന്ദേശങ്ങളുണ്ട്, പ്രത്യേകിച്ച് ഫാസിസ്റ്റ് വിരുദ്ധ ദേശിയ - പ്രദേശിക രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്ക്. അവർക്ക് ഈ സാഹചര്യം ഭാവിയിൽ എങ്ങനെ ഗുണപരമായി ഉപയോഗപ്പെടുത്താൻ സാധിക്കും ? ഇതാണ് പ്രസക്തമായ ചോദ്യം.

ബി.ജെ.പി.യുടെ തലപ്പത്ത് ഇപ്പോഴും അമിത് ഷാ തന്നെയാണ്. അദ്ദേഹത്തിന്റെ നിലപാടുകളിൽ മാറ്റമുണ്ടാകാൻ ചാൻസില്ല. ജനാധിപത്യ സംവിധാനത്തിലെ കീഴ്വഴക്കങ്ങളോ മൂപ്പിളമയോ പ്രതിപക്ഷ ബഹുമാനമോ ഒന്നും വകവെക്കാതെ ഹിതമെന്നോ അഹിതമെന്നോ നോക്കാതെ സാധ്യതയുടെ ഏതറ്റവും ചെന്ന് ചെങ്കോലേന്തുക എന്നത് മുഖ്യലക്ഷ്യമാക്കിയിരിക്കുകയാണ് ബി.ജെ പി . ദേശീയ നേതൃത്വം. അതിന് വേണ്ടി ഏത് മാർഗവുമവലംബിക്കാം. നടന്നാൽ ചാണക്യ തന്ത്രം. കൂടെ ക്രഡിറ്റും. നടന്നില്ലെങ്കിൽ പഴി മൊത്തം താഴേ തട്ടിലുള്ളവർക്ക്.

ഇപ്പോൾ നോക്കൂ.  അമിത് ഷായുടെ ട്വീറ്റിൽ ആളനക്കമില്ല, മോദിക്കും കാര്യമായി ഒന്നും പറയാനില്ല. ശനി രാവിലെ വരെ അതായിരുന്നില്ല അവസ്ഥ. തങ്ങൾ ദേശീയ നേതാക്കളെന്ന ബോധവും ബോധ്യവും മറന്നായിരുന്നു  സംസാരിച്ചതും ഇടപെട്ടതും.  രാഹുലിന്റെ ട്വീറ്റിന് ഷാ തിരക്കിട്ട് മറുപടി എഴുതിയത് കോൺഗ്രസ്സ് അവസരവാദ രാഷ്ട്രീയമെന്ന്!

ബി.ജെ.പിയുടെ കയ്യിലിരുപ്പ് മനസ്സിലാക്കി, അതിലെ അപായം മണത്തറിഞ്ഞ്  ഝടുതിയിൽ രൂപികരിച്ച കോൺ - ദൾ സഖ്യത്തിന് ഇത്ര ശക്തിയുണ്ടാകുമെന്ന് അമിത് ഷാ മുതൽ യദിയൂരപ്പ വരെയുള്ളവർ അത്ര പ്രതീക്ഷിച്ചു കാണില്ല. ജയിച്ചവർക്കിടയിൽ ജാതിക്കാർഡ് കളിക്കാം. കർഷകരെ പേര് പറഞ്ഞ് കുറച്ച് സെന്റിയാകാം. കുറച്ചെണആദ്യം അധികാരം, അത് കഴിഞ്ഞ് ആളെ പിടുത്തം. അതിന് ഒരു ഉപാധിയുമില്ല. എങ്ങിനെയുമാകാം. എന്തും വെച്ചു നീട്ടാം.  ബെള്ളാരി സഹോദരങ്ങൾ അവരുടെ സ്റ്റൈലിൽ. മറ്റുള്ളവർ അവർക്ക് പറ്റുന്ന രീതിയിൽ. അമിത്ഷാക്ക് ഒന്നേ വേണ്ടൂ - വൈകുന്നേരമായാൽ 10 എം.എൽ.എമാരെ വരുതിയിലാക്കി കൊണ്ടു വരണം.

യദിയൂരപ്പയ്ക്ക് പ്രസ്താവന ഡ്യൂട്ടി. കേന്ദ്ര മന്ത്രിമാർക്ക് വിശകലന ഉത്തരവാദിത്വം. സകല വളഞ്ഞ സാധ്യതകളും അവർ ആലോചിച്ചു. ശനിക്കളം വൈകിട്ട് അഞ്ച് മണിക്ക് ആഹ്ലാദ പ്രകടനം തുടങ്ങുമെന്ന് യദിയൂരപ്പയെക്കൊണ്ട് കേന്ദ്രം പറയിപ്പിച്ചു.

കോൺഗ്രസിന്റെ അലസത മാറിയ നീക്കങ്ങളാണ് ഇക്കുറി കണ്ടത്. പാതിരാവിൽ പരമോന്നത കോടതിമുറി തുറപ്പിക്കാൻ അവർക്കായി. ജനാധിപതൃത്തിന്റെ വാതിൽ തുറക്കൽ കൂടിയായത് മാറി. 104 ചെറുതല്ല. പക്ഷെ 117 ന് മുമ്പിൽ അതൽപം ചെറുതെന്ന്  ബോധ്യപ്പെടുത്താൻ ആ പാതിരാ കോടതി ഇടപെടലാണ് വഴി തുറന്നത്.

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങളാണ് ബി.ജെ.പിയെ എന്തുമാകാമെന്ന നിലയിലേക്കെത്തിച്ചത്.  പ്രതിപക്ഷ കക്ഷികൾക്ക് ഒന്നിക്കാൻ അതൊരവസരമായാൽ നന്ന് (അപൂർണ്ണം)

No comments:

Post a Comment