Wednesday 18 July 2018

പുണിഞ്ചിത്തായയും* *പട്ലയും* / അസ്ലം മാവില

*പുണിഞ്ചിത്തായയും*
*പട്ലയും*
അസ്ലം മാവില

ഇന്ത്യൻ മതേതരത്തിന് തീരാ കളങ്കമുണ്ടാക്കിയ 1992 ഡിസംബറിലെ ബാബ്റി മസ്ജിദ് ഡെമോലിഷന് ശേഷം, ഏതാനും മാസങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ പുണിഞ്ചിത്തായയെ കാണാൻ വേണ്ടി ളിയാറിലേക്ക് പോകുന്നത്.

കാസർകോട് അങ്ങിനെയൊരു  വിശ്രുതനായ  ചിത്രകാരനുണ്ടെന്ന് ഞാനൊക്കെ അറിയുന്നത് ആ വർഷമാദ്യം (1993 അങ്ങിനെയാണ് ഓർമ ) കാസർകോട് വെച്ച് കാസർകോട് ജില്ലാ കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ പുലിക്കുന്നിൽ വെച്ച് ചിത്രകാരൻ മുത്തുക്കോയയുടെ നേതൃത്വത്തിൽ നടന്ന ഒരു ചിത്രകലാ ക്യാമ്പിൽ വെച്ചായിരുന്നു. കലാ സാഹിതി സംസ്ഥാന പ്രസിഡന്റ ഡോ. ടി.പി. സുകുമാരൻ സാറായിരുന്നു  അന്നത്തെ ക്യാമ്പ് ഡയരക്ടർ . അന്ന് പുണിഞ്ചിത്തായയുടെ ജലഛായ ചിത്ര രചന ലൈവായി കാണാനുള്ള അവസരം ലഭിച്ചു. പത്രപ്രവർത്തകനായ സാദിഖ് കാവിലൊക്കെ അന്ന് സജീവമായി അവിടെ ഉണ്ടായിരുന്നു.

   കാടും തോടും കടന്നായിരുന്നു ഞങ്ങൾ പുണിഞ്ചിത്തായയെ കാണാൻ ചെന്നത്. സി.എച്ചിനൊക്കെ അദ്ദേഹത്തെ വളരെ നേരത്തെ തന്നെ അറിയാമായിരുന്നു.

കാഞ്ചന ഗംഗ എന്നോ മറ്റോ ആണ് അദ്ദേഹത്തിന്റെ മുളിയാറിലെ ആ ലൊക്കാലിറ്റിക്ക് നൽകിയ പേര്. ഏക്കറു കണക്കിന് സ്ഥലം. തലങ്ങും വിലങ്ങും ഒഴുകുന്ന അരുവികൾ. കുലച്ച കദളി വാഴകൾ. വിവിധ തരം ഫലം നൽകുന്ന തൈകൾ. ശരിക്കും ആസ്വാദ്യകരമായ പ്രദേശം.

ഞങ്ങളെ അദ്ദേഹംസ്വീകരിച്ചത്, തൊട്ടുമുമ്പിലുള്ള ചെടിയിൽ നിന്നും ചെറുനാരങ്ങ നുള്ളി പറിച്ചെടുത്ത് ലെമൺ ജ്യൂസ് തന്നായിരുന്നു. അതെ, ബക്കർ മാഷ്, എം.എ. മജിദ്, ബി. ബഷീർ പട്ല, സി.എച്ച്. തുടങ്ങിയവർ ആ ടീമിലുണ്ട്.  മുറിക്കാൻ വരെ കാത്ത് നിൽക്കാതെ മൂത്ത് പഴുത്ത ഒരു വാഴയിൽ നിന്ന് ഏതാനും വാഴപ്പഴം അടർത്തി തന്നു.  ഹൃദ്യമായ ആതിഥ്യം നൽകിയത്, നന്നായി ഓർക്കുന്നു.

ഒ .എസ്. എ യുടെ അതിഥിയാണ് അദ്ദേഹം. ഓ എസ്.എ പുറത്തിറക്കുന്ന കയ്യെഴുത്ത് പ്രസിദ്ധീകരണത്തിന് വേണ്ടി അവിടെ നിന്ന് തന്നെ അദ്ദേഹത്തോട് ഒരു വർക്ക് തരാൻ അഭ്യർഥിച്ചു. കറുത്ത വരയിൽ ബാബ്റി മസ്ജിദിന്റെ താഴികക്കുടങ്ങൾ,  മൂടിക്കെട്ടിയ കാർമേഘ പാളികൾക്കിടയിൽ കൂടി തല നീട്ടി പുറത്ത് വരാൻ ശ്രമിക്കുന്ന ഒരു ചിത്രം മിനുറ്റുകൾക്കകം അദ്ദേഹം ഞങ്ങൾക്ക് വരച്ചു തന്നു. തികച്ചും കാലികമായ രചന. (നല്ലൊരു കുറിപ്പും അതിന് ഞാൻ എഴുതിയിട്ടുണ്ട്) തലക്കനമില്ലാത്ത ചിത്രകാരനെ ഞങ്ങൾ അന്ന് കണ്ടു.

അദ്ദേഹം പട്ലയിലേക്ക് വന്നത് വളരെ ഹൃദ്യമായ സ്വീകരണത്തോടെയാണ്. പച്ചോല കൊണ്ട് അലങ്കരിച്ച കൊടി തോരണങ്ങൾ റോഡ് മുഴുവൻ. തലേ ദിവസം രാത്രിയൊക്കെ ഒ എസ്എ ക്കാർ അതിന്റെ തിരക്കിലായിരുന്നു.

ഇവിടെ സൂചിപ്പിച്ചത് പോലെ പലർക്കും അദ്ദേഹത്തിന്റെ പേര് അത്ര എളുപ്പത്തിൽ നാക്കിന് വഴങ്ങിയില്ല. സുനിദൊക്കെ പറഞ്ഞിരുന്നത് - *പുളിഞ്ചിത്തം വരുന്നെന്നാണ്*.

സാധാരണ ഒരു ചിത്രകാരന്റെ കോലത്തിലല്ല അദ്ദേഹം പട്ലയിലേക്ക് വന്നത്, തികച്ചും എക്സിക്യൂട്ടിവ് ഡ്രസ്സ് കോഡിലാണ് എത്തിയത്.

പട്ലക്കാർ ആദ്യമായി പെയിന്റിംഗ് ഡെമോ എന്താണെന്ന് അന്ന് കണ്ടു. തുളു കലർന്ന മലയാളത്തിൽ അദ്ദേഹം സംസാരിച്ചു. ആ സംസാരം അന്ന് പലർക്കും കാണാപാഠമായിരുന്നു. പിന്നീട് അദ്ദേഹം ചരിച്ചു നിർത്തിയ ബോർഡിൽ പതിച്ച വെള്ളക്കടലാസിൽ കടുപ്പിച്ച ചായങ്ങൾ  Just എറിഞ്ഞു പതിപ്പിച്ചു. ഞങ്ങളൊക്കെ വിചാരിച്ചത് കഴുകാനായിരിക്കുമെന്നാണ്. No, He Starts his Painting !

കയിൽ ഒരു കട്ട വലുപ്പത്തിൽ സ്പോഞ്ചുണ്ട്, പിന്നെ കുഞ്ഞു കുമ്മായ കത്തിയും. സ്പോഞ്ചുകൊണ്ട് തലങ്ങും വിലങ്ങും നാല് വര. കത്തി കൊണ്ട് മിനുക്കു പണി. ഒരു സുപ്പർ സായം സന്ധ്യക്ക് ജീവൻ വെച്ചു തുടങ്ങി. മിനുറ്റുകൾക്കകം അത് പൂർത്തിയായി.

പട്ല സ്കൂളിന് ഒഎസ്എ അതൊരു ഓർമപ്പതക്കം പോലെ. സമ്മാനിച്ചു. ഓഫീസ് മതിലിൽ ഇന്നുമത് വൃത്തിയായി തൂങ്ങുന്നത് കാണാം.

ദിവസങ്ങളാളം, അല്ല മാസങ്ങളോളം "പുളിഞ്ചിത്ത " പട്ലയിൽ സംസാര വിഷയമായിരുന്നു.

*അസ്ലം മാവില*

NB : അദ്ദേഹത്തിന്റെ വിവാദപരമായ രാജിയെ കുറിച്ച് പിന്നൊരിക്കൽ എഴുതാം.

No comments:

Post a Comment