അവസാന ചാൻസ്
നമ്മുടെ ന്യായം പറയാൻ
ഗെയിലിനെ ബോധ്യപ്പെടുത്താൻ
ഒന്നിച്ചിറങ്ങുക
അസ്ലം മാവില
ഗെയിൽ വിഷയം പഞ്ചായത്തംഗം മജീദിന്റെ നേതൃത്വത്തിൽ ബഹു. കലക്ടറെ ബോധ്യപ്പെടുത്തി. പട്ലയുടെ ആശങ്ക അറിയിച്ചു. ജനവാസങ്ങളിൽ കൂടിയാണ് റൂട്ട് മാർക്കിട്ടതെന്ന് പറഞ്ഞു. പള്ളിയും പള്ളിക്കൂടങ്ങളും വീടും പറമ്പുമുണ്ടെന്ന് നിവേദനത്തിൽ സൂചിപ്പിച്ചു. വികസനത്തിന് നാട്ടുകാർ എതിരല്ലെന്നും പറഞ്ഞു.
ഇപ്പോൾ മാർക്കിട്ടിരിക്കുന്ന നാടിന്റെ ഹൃദയത്തിന് കുറുകെയാണ്. ബന്ധപ്പെട്ടവർ വരണം, റവന്യൂ ഉദ്യാഗസ്ഥരും ഗെയിലന്മാരും വന്ന് പരിശോധിക്കണം. നിലവിലെ റൂട്ട് റദ്ദ് ചെയണം. ആർക്കും ഉപദ്രവമില്ലാത്ത ഭാഗത്ത് കൂടി കൊണ്ട് പോകുന്നതിനെ കുറിച്ച് കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണം - ഇതാണ് പ്രതിനിധി സംഘം കലക്ടറെ നേരിൽ കണ്ട് അഭ്യർഥിച്ചത്.
നമ്മളാരും പറയുന്നില്ല ഗെയിൽ പദ്ധതി ഉപേക്ഷിക്കുമെന്ന്. പക്ഷെ, പട്ല പോലുള്ള ജനവാസ കേന്ദ്രങ്ങളിൽ കടന്നു പോകുമ്പോൾ ഗെയിലന്മാർ അൽപമെങ്കിലും ദയവും കരുണയും മനുഷ്യത്വവും കാണിക്കേണ്ടിയിരുന്നില്ലേ ? ഇത്ര മാത്രമേ നാട്ടുകാർ പറഞ്ഞിട്ടുള്ളൂ.
അനുകൂലമായ പ്രതികരണമാണ് ബഹു. കലക്ടറിൽ നിന്നുണ്ടായിട്ടുള്ളതെന്ന് മജീദിന്റെ വോയിസ് നോട്ടിൽ നിന്ന് വ്യക്തം. എം. എൽ. എ യുടെ സന്ദർഭോചിതമായ ഇടപെടലും ആ കൂടിക്കാഴ്ച കുറച്ച് കൂടി ഫ്രണ്ട്ലി ആയി.
ശരി. ഇതൊക്കെ ശരിയാണ്. ഇതും കേട്ട് ഗെയിലുകാർ നിലപാട് മാറ്റുമെന്ന് കാത്ത് കുത്തിയിരുന്നാൽ നമ്മുടെ കാര്യം നടക്കില്ല. അവസാനത്തെ ചാൻസാണിത്. ഇനിയെങ്കിലും നാട്ടുകാർ എല്ലാവരും ഒറ്റക്കെട്ടായിറങ്ങുക. എത്രയോ വീഡിയോ ക്ലിപ്സ് കണ്ടു, കാണുന്നു. പേപ്പർ കട്ടിംഗ് ദിവസവും കിട്ടുന്നു, വായിക്കുന്നു. എല്ലാം പൈപ്പ് ലൈനുമായി ബന്ധപ്പെട്ടത്. എന്നിട്ടും ഏപ്രിൽ 30 ന് യോഗം ചേർന്നപ്പോൾ ആൾക്കാർ കൂടിയ ഫോട്ടോ കണ്ടല്ലോ. അങ്ങനെ ഇനി ആകരുത്. ആരാന്റെ പ്രശ്നമല്ല, നമ്മുടെ പ്രശ്നമാണിത്. ഒത്തുനിന്നാൽ ഈ ഐക്യം കണ്ട് അധികൃതർ മാറിച്ചിന്തിക്കും. പുലി ഇറങ്ങിയിരിക്കെയാണ് ജoഗ്രത കാണിച്ചു നാട്ടുകാരിറങ്ങേണ്ടത്. അതിന്റെ പണിയും കഴിഞ്ഞ് നാശനഷ്ടവുമുണ്ടാക്കി നാട് മണ്ടിയ ശേഷം, നാട്ടുകാർ ഇറങ്ങിയിട്ടെന്ത് കാര്യം ? കിം ഫലം ?
അത് കൊണ്ട് ഈ ചാൻസെങ്കിൽ ഇത് , എല്ലാവരും ഒന്നിച്ചിറങ്ങുക. ഗെയിലധികൃതരും ജില്ലാധികാരികളും കാണട്ടെ - പട്ലക്കാർ ഒഗ്ഗട്ടാണ്, അവർ പറയുന്നത് ന്യായവുമാണ് എന്ന്.
നമ്മുടെ ന്യായം പറയാൻ
ഗെയിലിനെ ബോധ്യപ്പെടുത്താൻ
ഒന്നിച്ചിറങ്ങുക
അസ്ലം മാവില
ഗെയിൽ വിഷയം പഞ്ചായത്തംഗം മജീദിന്റെ നേതൃത്വത്തിൽ ബഹു. കലക്ടറെ ബോധ്യപ്പെടുത്തി. പട്ലയുടെ ആശങ്ക അറിയിച്ചു. ജനവാസങ്ങളിൽ കൂടിയാണ് റൂട്ട് മാർക്കിട്ടതെന്ന് പറഞ്ഞു. പള്ളിയും പള്ളിക്കൂടങ്ങളും വീടും പറമ്പുമുണ്ടെന്ന് നിവേദനത്തിൽ സൂചിപ്പിച്ചു. വികസനത്തിന് നാട്ടുകാർ എതിരല്ലെന്നും പറഞ്ഞു.
ഇപ്പോൾ മാർക്കിട്ടിരിക്കുന്ന നാടിന്റെ ഹൃദയത്തിന് കുറുകെയാണ്. ബന്ധപ്പെട്ടവർ വരണം, റവന്യൂ ഉദ്യാഗസ്ഥരും ഗെയിലന്മാരും വന്ന് പരിശോധിക്കണം. നിലവിലെ റൂട്ട് റദ്ദ് ചെയണം. ആർക്കും ഉപദ്രവമില്ലാത്ത ഭാഗത്ത് കൂടി കൊണ്ട് പോകുന്നതിനെ കുറിച്ച് കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണം - ഇതാണ് പ്രതിനിധി സംഘം കലക്ടറെ നേരിൽ കണ്ട് അഭ്യർഥിച്ചത്.
നമ്മളാരും പറയുന്നില്ല ഗെയിൽ പദ്ധതി ഉപേക്ഷിക്കുമെന്ന്. പക്ഷെ, പട്ല പോലുള്ള ജനവാസ കേന്ദ്രങ്ങളിൽ കടന്നു പോകുമ്പോൾ ഗെയിലന്മാർ അൽപമെങ്കിലും ദയവും കരുണയും മനുഷ്യത്വവും കാണിക്കേണ്ടിയിരുന്നില്ലേ ? ഇത്ര മാത്രമേ നാട്ടുകാർ പറഞ്ഞിട്ടുള്ളൂ.
അനുകൂലമായ പ്രതികരണമാണ് ബഹു. കലക്ടറിൽ നിന്നുണ്ടായിട്ടുള്ളതെന്ന് മജീദിന്റെ വോയിസ് നോട്ടിൽ നിന്ന് വ്യക്തം. എം. എൽ. എ യുടെ സന്ദർഭോചിതമായ ഇടപെടലും ആ കൂടിക്കാഴ്ച കുറച്ച് കൂടി ഫ്രണ്ട്ലി ആയി.
ശരി. ഇതൊക്കെ ശരിയാണ്. ഇതും കേട്ട് ഗെയിലുകാർ നിലപാട് മാറ്റുമെന്ന് കാത്ത് കുത്തിയിരുന്നാൽ നമ്മുടെ കാര്യം നടക്കില്ല. അവസാനത്തെ ചാൻസാണിത്. ഇനിയെങ്കിലും നാട്ടുകാർ എല്ലാവരും ഒറ്റക്കെട്ടായിറങ്ങുക. എത്രയോ വീഡിയോ ക്ലിപ്സ് കണ്ടു, കാണുന്നു. പേപ്പർ കട്ടിംഗ് ദിവസവും കിട്ടുന്നു, വായിക്കുന്നു. എല്ലാം പൈപ്പ് ലൈനുമായി ബന്ധപ്പെട്ടത്. എന്നിട്ടും ഏപ്രിൽ 30 ന് യോഗം ചേർന്നപ്പോൾ ആൾക്കാർ കൂടിയ ഫോട്ടോ കണ്ടല്ലോ. അങ്ങനെ ഇനി ആകരുത്. ആരാന്റെ പ്രശ്നമല്ല, നമ്മുടെ പ്രശ്നമാണിത്. ഒത്തുനിന്നാൽ ഈ ഐക്യം കണ്ട് അധികൃതർ മാറിച്ചിന്തിക്കും. പുലി ഇറങ്ങിയിരിക്കെയാണ് ജoഗ്രത കാണിച്ചു നാട്ടുകാരിറങ്ങേണ്ടത്. അതിന്റെ പണിയും കഴിഞ്ഞ് നാശനഷ്ടവുമുണ്ടാക്കി നാട് മണ്ടിയ ശേഷം, നാട്ടുകാർ ഇറങ്ങിയിട്ടെന്ത് കാര്യം ? കിം ഫലം ?
അത് കൊണ്ട് ഈ ചാൻസെങ്കിൽ ഇത് , എല്ലാവരും ഒന്നിച്ചിറങ്ങുക. ഗെയിലധികൃതരും ജില്ലാധികാരികളും കാണട്ടെ - പട്ലക്കാർ ഒഗ്ഗട്ടാണ്, അവർ പറയുന്നത് ന്യായവുമാണ് എന്ന്.
No comments:
Post a Comment