Wednesday 18 July 2018

ഗെയിൽ : ഇന്നത്തെ യോഗ സന്ദേശം /അസ്ലം മാവില

ഗെയിൽ :
ഇന്നത്തെ
യോഗ സന്ദേശം
അസ്ലം മാവില
ഇന്ന് കലക്ട്രേറ്റിൽ യോഗം '.  ഡെപ്യൂട്ടി കലക്ടറായിരുന്നു യോഗത്തിനെത്തിയവരെ അഭിസംബോധന ചെയ്തതും, ജനങ്ങളെ കേട്ടതും മീറ്റിംഗ് നിയന്ത്രിച്ചതും. 
പ്രധാനമായും വിക്ടിംസിനെയാണ് മീറ്റിംഗിന് അവർ വിളിച്ചത് , അവരുടെ നിലപാടുകൾ അറിയാനാകണം. സർവ്വേ നമ്പർ കൊണ്ട് പോകണമെന്ന നിർദ്ദേശവുമുണ്ടായിരുന്നല്ലോ.
പക്ഷെ, ഇക്കുറി നാട്ടിൽ നിന്നും ഒരു പാട് പേർ യോഗത്തിനെത്തി. കാരണം  ഇത് വിക്ടിംസിന്റെ മാത്രം വിഷയമല്ല, അവരുടെ മാത്രം പ്രശ്നവുമല്ല. ഒരു നാടിന്റെ മൊത്തം ഇഷ്യു ആണ് .
ഇക്കഴിഞ്ഞ രണ്ടാം തിയതി വാർഡ് മെമ്പർ എം.എ. മജിദിന്റെ നേതൃത്വത്തിൽ കലക്ടറെ കണ്ട് ബോധിപ്പിച്ചത്, ജനവാസ കേന്ദ്രത്തിൽ കൂടി ഗെയിലന്മാർ  മാർക്കിട്ട  ലൈൻ മാറ്റണമെന്നായിരുന്നു. അത് തന്നെയാണ് നാട്ടുകാരുടെ മൊത്തം വികാരം. അതിന്റെ ബാക്കിയായിട്ടാണ് ഇന്ന് നടന്ന യോഗം. അതും കലക്ടറുടെ നിർദ്ദേശ പ്രകാരവും.
ഗെയിലന്മാർ പാടിയത് തന്നെയാണ് ഇന്നും പാടിയത്. 2011 മുതൽ ഇന്നേ വരെയുള്ള നാട്ടുകാരുടെ നിലപാട് അവരറിഞ്ഞില്ലെന്നോ ?
നിലപാട് ഒന്നാണ്. ബാത് ഏകി ഹേ. എപ്പോഴൊക്കെ യോഗം വിളിച്ചോ അപ്പോഴൊക്കെ നാട്ടുകാരാ അഭിപ്രായം  മുഖം നോക്കി കനപ്പിച്ച് പറഞ്ഞിട്ടുമുണ്ട്. 
തീർച്ചയായും ഇന്നത്തെ യോഗത്തിൽ വെച്ചുണ്ടായ വിക്ടിംസിന്റെയും സാമൂഹ്യ പ്രവർത്തകരുടെയും വികാരം ഡെപ്യൂട്ടി കലക്ടർ മനസ്സിലാക്കി കാണുമെന്ന് കരുതുന്നു. എന്താണ് ഇതിനുള്ള റെമെഡിയെന്ന്  അനുഭവസ്ഥരും പരിചയസമ്പന്നരുമായ ആ ഉന്നത ഉദ്യോഗസ്ഥർ കണ്ടെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഞങ്ങൾ പറയുന്നത്  ഉദ്യോഗസ്ഥർ ഇനിയെങ്കിലും പട്ല സന്ദർശിക്കണം. മധൂർ പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശം. അതൊന്ന് കാണണം. 700 ലധികം വീടുകൾ മാത്രം ഇവിടെയുണ്ട്.
ഗയിലന്മാർ പലതും പറയും. അവർ ഇന്ന്  ഇവിടെ പണി കഴിഞ്ഞാൽ,  നാളെ ബാക്കിയുള്ള പൈപ്പിടാൻ അടുത്ത നാടും തേടി ഇവിടന്ന് വിടും. നാട്ടുകാർക്ക് എവിടെയും പോകാൻ സാധിക്കില്ലല്ലോ.  ഇവിടത്തെ നല്ലേം ബെട്ക്കും ഞങ്ങൾ തന്നെയല്ലേ കണ്ട് സഹിക്കേണ്ടത് ?
ഇന്നത്തെ യോഗത്തിനെത്താൻ നാട്ടുകാർ കാണിച്ച ശുഷ്കാന്തിയും താത്പര്യവും വരും നാളുകളിലും ഉണ്ടാകണം. കക്ഷി ഭേദമന്യേ എല്ലാവരും --'നിയുമൊന്നിച്ചുണ്ടാകണം. നാം ശബ്ദിക്കുന്നത് ഇങ്ങനെയാകണം.
കാത്തിരിക്കുകയാണ് ഇന്നത്തെ യോഗത്തിലുണ്ടായ ജനവികാരത്തോട് എങ്ങിനെയാണ് അധികൃതർ പോസിറ്റീവായി സമിപിക്കുന്നതെന്ന് അറിയാൻ. 

ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിയുള്ള ഏത് പൈപ്പിടലിനും നാട്ടുകാർ ഓ . കെ. ആണ് എന്നാണ് ഒന്നൊന്നര മണിക്കൂർ  കലക്ട്രേറ്റിൽ ചേർന്ന യോഗത്തിലെ ആകെത്തുക. ഇത് വേണ്ടപ്പെട്ടവർ കണ്ണ് തുറന്ന് കാണുമെന്ന് കരുതാം.  

No comments:

Post a Comment