Wednesday 18 July 2018

കർണ്ണാടക ഡയറി / അസ്ലം മാവില


  കർണ്ണാടക ഡയറി

അസ്ലം മാവില

തെരഞ്ഞെടുപ്പിന്
ഇനി രണ്ട് നാൾ ബാക്കി
എല്ലാ കണ്ണുകളും
കർണ്ണാടകയിലേക്ക്

സ്വതന്ത്ര്യാനന്തര  ചരിത്രത്തിൽ കർണ്ണാടക ഇത്രമാത്രം ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടില്ല. ഈ തെരഞ്ഞെടുപ്പിനോളം വലിയ കോലാഹലം വേറെങ്ങുമുണ്ടായിട്ടുമില്ല.

ലോകത്തുള്ള മുഴുവൻ ഇന്ത്യക്കാരും ആകാംക്ഷ പൂർവ്വം ഉറ്റു നോക്കുന്ന തെരഞ്ഞെടുപ്പാണ് കർണടകയിൽ മറ്റന്നാൾ നടക്കുന്നത്. ഒരേ സമയം ബി. ജെ.പി. ക്കും കോൺഗ്രസിനുമിത് ജീവന്മരണ പോരാട്ടമാണ്.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  നേരിട്ടാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത്. കർണ്ണാടകയുടെ ഓരോ ഇടവഴിയുമറിയാമെന്ന രൂപത്തിലാണ് രാഹുൽ പര്യടനം നടത്തിയത്. ബി.ജെ .പി . അധ്യക്ഷൻ അമിത് ഷായും കർണ്ണാടകയിൽ നിന്ന് അരക്കാതം മാറി നിന്നിട്ടില്ല.

മെയ് ഒന്നിന് വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും പ്രചാരണത്തിൽ നിന്ന് - ഒന്നുകിൽ കർണ്ണാടകയിൽ , അല്ലെങ്കിൽ ട്വിറ്ററിൽ. വിഷയം ഒന്ന് തന്നെ.

കേന്ദ്രത്തിൽ അഞ്ച് കൊല്ലം തികക്കാൻ പോകുന്ന മോദി  ഡൽഹിയിരുന്ന് എന്ത് ജനസേവനമാണ് ചെയ്തതെന്ന സിവരാമയ്യയുടെ ചോദ്യത്തിന് മോദിയുടെ ഉത്തരം പറയാത്ത മറു ചോദ്യമുണ്ട് - അഞ്ച് കൊല്ലം തികച്ച കർണ്ണാടകയിൽ കോൺഗ്രസ് ചെയ്തതെന്തേ  പറയാത്തതെന്ന് .

കേന്ദ്രത്തിൽ ഭൂരിപക്ഷം ലഭിച്ചു തന്റെ പാർട്ടിയും പൊതുജനങ്ങളും പ്രധാനമന്ത്രി ആകണമെന്ന് ആവശ്വ പെട്ടാൽ ആ പദവി സ്വീകരിക്കുമെന്ന രാഹുൽ ഗാന്ധിയുടെ ഏറ്റവും പുതിയ പ്രസ്താവനയാണ് ഇപ്പോൾ സംസാരം. കോൺഗ്രസിന് ' ഒറ്റ കുടുംബവാഴ്ചയെ കുറിച്ച് മാത്രം ആലോചിക്കാനെ ഇപ്പോഴും സമയമുള്ളൂ എന്ന പരിഹാസ ശരവുമായി മോഡിയും പിന്നാലെ ഉണ്ട്.

സിദ്ധാരാമയ കമ്മീഷൻ പറ്റിയാണ് പദ്ധതികൾ നടപ്പാക്കുന്നതെന്ന മോഡിയുടെ ആരോപണം മറ്റൊരു വിവാദത്തിലേക്ക് തിരികൊളുത്തി കഴിഞ്ഞു. മോഡി മാപ്പ് പറയണം, ഇല്ലെങ്കിൽ 100 കോടി മാനനഷ്ടകേസ് നേരിടാൻ തയ്യാറാവാനാണ് പ്രധാന മന്ത്രിയോട് കർനണാടക മുഖ്യമന്ത്രിയുടെ ആവശ്യം.

ഇങ്ങിനെ ഉഷിരൻ പ്രസ്താവനയും അതിലും മുനയുള്ള ട്വീറ്റുമായി കന്നഡ രാഷ്ട്രിയം കൊടുമ്പിരികൊള്ളേ ഇരു പാർട്ടികളിലെയും പ്രദേശിക നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേക്കേറുന്നത് പാർട്ടി നേതൃത്വങ്ങൾക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണിപ്പോൾ.
ഏറ്റവുമധികം കൊഴിഞ്ഞ് പോക്ക് ബി.ജെ.പി.യിൽ നിന്ന് തന്നെ.

കണക്കിൽ പെടാത്ത പണവും പണ്ടവും തിര കമ്മീഷൻ പിടിച്ചെടുക്കുന്നു. ലക്ഷക്കണക്കിന് കാശ് കർണ്ണാടകയിൽ കണ്ണ് വെച്ചിട്ട് ഒഴുകി എത്തുന്നു പോൽ.

രാജരാജേശ്വരി മണ്ഡലത്തിൽ ഒരു ഫ്ലാറ്റിൽ നിന്ന് പത്തായിരത്തിനടുത്ത് ഒറിജിനൽ വേട്ടേർസ് ഐ ഡിയാണ് പിടിച്ചെടുത്തത്. ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ദളും ബി.ജെ. പിയും ആവശ്യവുമായി വന്നു കഴിഞ്ഞു.

ഇന്നത്തോടെ പരസ്യ പ്രചാരണം തിരും. മെയ് 12നാണ് ഇലക്ഷൻ. ഒന്നര ലക്ഷം ഉദ്യാഗസ്ഥരുടെ നിയന്ത്രണത്തിൽ വോട്ടെടുപ്പ് നടക്കും.50,000 അർധസൈനിക വിഭാഗം നിരത്തിലിറ ങ്ങും. അഞ്ഞൂറിലധികം കമ്പനി പട്ടാളക്കാർ സദാ ജാഗരൂകരായുണ്ടാകും.

പ്രചരണത്തിൽ ഇപ്പോൾ കോൺഗ്രസ് വളരെ മുന്നിലാണ്. പുതിയ എക്സിറ്റ് പോൾ പ്രവചനവും കോൺഗ്രസിന് ആവേശം നൽകുന്നത് തന്നെ.

ചിത്രത്തിൽ നിന്ന് യെദിയൂരപ്പ മാഞ്ഞു പോകുന്നത് പോലെ തോന്നുന്നു. സിദ്ധാരാമയ അതിശക്തമായി പ്രചരണ രംഗത്തുണ്ട്. മോദിക്ക് മറുപടി മുഴുവൻ നൽകുന്നതും അദ്ദേഹം തന്നെ.

തെരഞ്ഞടുപ്പിന് 2 നാൾ ബാക്കിയിരിക്കെ രണ്ട് ചോദ്യമാണ് - സിദ്ധാരാമയ്യയെ രണ്ടാം മുഴത്തിന് പൊതുജനം വിടുമോ ? കന്നഡ നാട്ടിൽ കാവിക്കൊടി പാറുമോ ?

No comments:

Post a Comment