പട്ല സ്കൂൾ
പിടുത്തം വിട്ടു
കുട്ടികൾ ഇങ്ങോട്ട്
ചോദിച്ചു വരാൻ തുടങ്ങി
അസ്‌ലം മാവില
ചില ഉൽപന്നങ്ങൾ ക്വാലിറ്റി കൊണ്ട് പേരെടുക്കും, ചിലവ മാർക്കറ്റിംഗ് കൊണ്ടും. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോൾ അങ്ങിനെ ആയിട്ടുണ്ട്.
പട്ല സ്കൂൾ ഇവ രണ്ടു കൊണ്ടും പ്രശസ്തമാണിന്ന്. അൺ എയിഡഡ് വാണിരുന്നൊരു കാലം. ആരുമില്ലാതെ ചൂലു പോലെ മൂലയിൽ ചാരാൻ മാത്രം വിധിക്കപ്പെടുമായിരുന്ന ഒരു സർക്കർ പള്ളിക്കൂടം അധ്യാപക- രക്ഷാകർതൃ - പൂർവ്വ വിദ്യാർഥി കൂട്ടായ്മയുടെ നിശ്ചയദാർഢ്യം കൊണ്ടാണ് ഇന്ന് കാണുന്ന ഉയരത്തിലെത്തിയത്. ആ ഉത്സാഹം കണ്ട് നാട്ടുകാർ മൊത്തം സ്ക്കൂളിന്റെ അഭ്യംദയകാംക്ഷികളായി മാറി.
പി.ടി.എ. തലപ്പത്ത്, അസ്ലം പട്ല, സി.എച്ച്. അബൂബക്കർ, സൈദ്, എം.എ. മജീദ്, കൊളമാജ അബ്ദുറഹിമാൻ തുടങ്ങിയവരുടെ സജീവ സാന്നിധ്യം ഒരേ സമയം നമ്മുടെ സ്കൂളിന്റെ ഭൗതിക, പഠന നിലവാരങ്ങൾ പടിപടിയായി ഉയർത്തുന്നതിലേക്കെത്തിച്ചു. ഏറ്റവും അവസാനം അഞ്ച് വർഷം നമ്മുടെ സ്കൂൾ ഹെഡ്മിസ്ട്രസ്സായിരുന്ന കുമാരി റാണി ടീച്ചറുടെ സേവനം ഒരു കാലത്തും പട്ല മറക്കില്ല.
ഇന്ന് നോക്കൂ. അറിഞ്ഞിടത്തോളം 190 നടുത്ത് കുട്ടികൾ നമ്മുടെ സ്കൂളിൽ പുതുതായി ചേർന്നു. 70 ന് അടുത്ത് ഒന്നിലും ബാക്കി മറ്റു ക്ലാസ്സുകളിലും. CH ഒരു ഫോട്ടോ എനിക്ക് അയച്ചു തന്നിട്ടുണ്ട്. മായിപ്പാടി ഡയറ്റിൽ, 7 ൽ ഒരേ ക്ലാസ്സിൽ പഠിച്ച 5 കുട്ടികൾ. അവർ ഇനി പട്ല സ്കൂളിൽ 8 മുതൽ അങ്ങോട്ടുണ്ടാകും. പട്ലയിലെ ഒരു പാട് ഉന്നത വ്യക്തിത്വങ്ങൾ ഇപ്രാവശ്യം തങ്ങളുടെ മക്കൾക്ക് ഇവിടെ അഡ്മിഷൻ എടുത്തു കഴിഞ്ഞു. ഇനി അവർ അഭ്യംദയ കാംക്ഷികൾ മാത്രമല്ല, പട്ല സ്കൂളിന്റെ രക്ഷകർത്താക്കൾ കൂടിയാണ്.
അഞ്ചാറ് കൊല്ലം മുമ്പ് വരെ വീട് കയറി ഇറങ്ങുമായിരുന്നു, പട്ല സ്കൂളിലേക്ക് മക്കളെ പിടിക്കാൻ. അതിന് മുമ്പുള്ള വർഷങ്ങളിൽ മൂന്ന് മാസം മുന്നേ ബാനറും നോട്ടീസും ഇറക്കുമായിരുന്നു, മക്കളെ മറ്റുള്ളവർ റാഞ്ചാതിരിക്കാൻ. ഇപ്പോൾ അതിന്റെ ഒന്നും ആവശ്യമില്ലാത്ത വിധം പട്ല പള്ളിക്കൂടം, ഉന്നത മോഡൽ സ്കൂളായി മാറി. "പട്ലയല്ലേ, സീറ്റ് എപ്പോൾ വേണമെങ്കിലും ഉണ്ടായിരിക്കും " എന്നതൊക്കെ മാറി "അവിടെ സീറ്റ് കിട്ടുമോ " എന്നിടത്തേക്ക് കാര്യങ്ങൾ മാറി. ഇനി കുറെ കഴിഞ്ഞാൽ വാസ്ത വേണ്ടി വരും !
നിലനിർത്തണം - ഈ ക്യാലിറ്റി. ഈ സഹകരണം. ഈ ഉന്മേഷം, ഉത്സാഹം.
മെയിന്റയിൻ ചെയ്യുക എന്നത് ചെറിയ പണിയെങ്കിലും വലിയ ജാഗ്രത ആവശ്യമാണ്. ജാഗ്രതയുടെ കണ്ണുകൾ തുറക്കുക എന്ന് പറഞാൽ കേവലം ഉറങ്ങാതിരിക്കുക എന്നത് മാത്രമല്ലല്ലോ.
നന്മകൾ നമ്മുടെ സ്കൂളിന്.
പിടുത്തം വിട്ടു
കുട്ടികൾ ഇങ്ങോട്ട്
ചോദിച്ചു വരാൻ തുടങ്ങി
അസ്‌ലം മാവില
ചില ഉൽപന്നങ്ങൾ ക്വാലിറ്റി കൊണ്ട് പേരെടുക്കും, ചിലവ മാർക്കറ്റിംഗ് കൊണ്ടും. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്പോൾ അങ്ങിനെ ആയിട്ടുണ്ട്.
പട്ല സ്കൂൾ ഇവ രണ്ടു കൊണ്ടും പ്രശസ്തമാണിന്ന്. അൺ എയിഡഡ് വാണിരുന്നൊരു കാലം. ആരുമില്ലാതെ ചൂലു പോലെ മൂലയിൽ ചാരാൻ മാത്രം വിധിക്കപ്പെടുമായിരുന്ന ഒരു സർക്കർ പള്ളിക്കൂടം അധ്യാപക- രക്ഷാകർതൃ - പൂർവ്വ വിദ്യാർഥി കൂട്ടായ്മയുടെ നിശ്ചയദാർഢ്യം കൊണ്ടാണ് ഇന്ന് കാണുന്ന ഉയരത്തിലെത്തിയത്. ആ ഉത്സാഹം കണ്ട് നാട്ടുകാർ മൊത്തം സ്ക്കൂളിന്റെ അഭ്യംദയകാംക്ഷികളായി മാറി.
പി.ടി.എ. തലപ്പത്ത്, അസ്ലം പട്ല, സി.എച്ച്. അബൂബക്കർ, സൈദ്, എം.എ. മജീദ്, കൊളമാജ അബ്ദുറഹിമാൻ തുടങ്ങിയവരുടെ സജീവ സാന്നിധ്യം ഒരേ സമയം നമ്മുടെ സ്കൂളിന്റെ ഭൗതിക, പഠന നിലവാരങ്ങൾ പടിപടിയായി ഉയർത്തുന്നതിലേക്കെത്തിച്ചു. ഏറ്റവും അവസാനം അഞ്ച് വർഷം നമ്മുടെ സ്കൂൾ ഹെഡ്മിസ്ട്രസ്സായിരുന്ന കുമാരി റാണി ടീച്ചറുടെ സേവനം ഒരു കാലത്തും പട്ല മറക്കില്ല.
ഇന്ന് നോക്കൂ. അറിഞ്ഞിടത്തോളം 190 നടുത്ത് കുട്ടികൾ നമ്മുടെ സ്കൂളിൽ പുതുതായി ചേർന്നു. 70 ന് അടുത്ത് ഒന്നിലും ബാക്കി മറ്റു ക്ലാസ്സുകളിലും. CH ഒരു ഫോട്ടോ എനിക്ക് അയച്ചു തന്നിട്ടുണ്ട്. മായിപ്പാടി ഡയറ്റിൽ, 7 ൽ ഒരേ ക്ലാസ്സിൽ പഠിച്ച 5 കുട്ടികൾ. അവർ ഇനി പട്ല സ്കൂളിൽ 8 മുതൽ അങ്ങോട്ടുണ്ടാകും. പട്ലയിലെ ഒരു പാട് ഉന്നത വ്യക്തിത്വങ്ങൾ ഇപ്രാവശ്യം തങ്ങളുടെ മക്കൾക്ക് ഇവിടെ അഡ്മിഷൻ എടുത്തു കഴിഞ്ഞു. ഇനി അവർ അഭ്യംദയ കാംക്ഷികൾ മാത്രമല്ല, പട്ല സ്കൂളിന്റെ രക്ഷകർത്താക്കൾ കൂടിയാണ്.
അഞ്ചാറ് കൊല്ലം മുമ്പ് വരെ വീട് കയറി ഇറങ്ങുമായിരുന്നു, പട്ല സ്കൂളിലേക്ക് മക്കളെ പിടിക്കാൻ. അതിന് മുമ്പുള്ള വർഷങ്ങളിൽ മൂന്ന് മാസം മുന്നേ ബാനറും നോട്ടീസും ഇറക്കുമായിരുന്നു, മക്കളെ മറ്റുള്ളവർ റാഞ്ചാതിരിക്കാൻ. ഇപ്പോൾ അതിന്റെ ഒന്നും ആവശ്യമില്ലാത്ത വിധം പട്ല പള്ളിക്കൂടം, ഉന്നത മോഡൽ സ്കൂളായി മാറി. "പട്ലയല്ലേ, സീറ്റ് എപ്പോൾ വേണമെങ്കിലും ഉണ്ടായിരിക്കും " എന്നതൊക്കെ മാറി "അവിടെ സീറ്റ് കിട്ടുമോ " എന്നിടത്തേക്ക് കാര്യങ്ങൾ മാറി. ഇനി കുറെ കഴിഞ്ഞാൽ വാസ്ത വേണ്ടി വരും !
നിലനിർത്തണം - ഈ ക്യാലിറ്റി. ഈ സഹകരണം. ഈ ഉന്മേഷം, ഉത്സാഹം.
മെയിന്റയിൻ ചെയ്യുക എന്നത് ചെറിയ പണിയെങ്കിലും വലിയ ജാഗ്രത ആവശ്യമാണ്. ജാഗ്രതയുടെ കണ്ണുകൾ തുറക്കുക എന്ന് പറഞാൽ കേവലം ഉറങ്ങാതിരിക്കുക എന്നത് മാത്രമല്ലല്ലോ.
നന്മകൾ നമ്മുടെ സ്കൂളിന്.
No comments:
Post a Comment