രക്ഷിതാക്കളേ,
ഇത് നിസ്സാരമായി തള്ളരുത്
ബുധൻ , വ്യാഴം
മക്കളെക്കൂട്ടാൻ
നിങ്ങൾ സ്കൂളിൽ
എത്തിയേ തീരൂ
അസ്ലം മാവിലെ
നോക്കണേ, ഓരോ പൊല്ലാപ്പ് !
ഇയ്യിടെ വരെ ആരെക്കുറിച്ചായിരുന്നു രക്ഷിതാക്കൾക്ക് ആശങ്ക മുഴുവൻ ?
പെൺമക്കളെ കുറിച്ച്.
സ്കൂളിൽ, കോളേജിൽ, ട്യൂഷൻ സെന്ററിൽ... എവിടെപ്പോയാലും അവർ തിരിച്ചു വരുന്നത് വരെ അച്ഛനമ്മമാർക്ക് ആധിയാണ്, അങ്കലാപ്പാണ്. വഴിക്കണ്ണിട്ടാണ് അവരുടെ കാത്തിരിപ്പ്.
ഇപ്പഴോ ? ആർക്ക് ആരിൽ ആശങ്ക ? മൊത്തം തലകീഴായ് മറിഞ്ഞു, അല്ലേ ? പെൺകുട്ടികൾ ആൺ കുട്ടിയായാണ് വീട്ടിലെത്തുന്നത്, പരാതിയില്ല, പരിഭവമില്ല, അവരുടെ കാര്യത്തിൽ രക്ഷിതാക്കൾക്ക് തലവേദന തീരെയില്ല.
ആൺകുട്ടികൾ ? അതാണ് പ്രശ്നം. അവരിൽ ചിലർ പ്രശ്നക്കാരാകുന്നു. ചിലർ അറിഞ്ഞ്, ചിലരോ ? അറിയാതെയും.
ഈ സന്ദർഭം അറിയാമല്ലോ. കൊല്ലപ്പരീക്ഷ മറ്റന്നാൾ തീരുകയാണ്. ഹയർസെക്കൻഡറിക്കാരന് ബുധനാഴ്ച, SSLC ക്കാരന് വ്യാഴാഴ്ച. പരീക്ഷാ ഹാൾ വിട്ടിറങ്ങുന്ന സമയം വളരെ പ്രധാനം. പ്ലസ്ടുക്കാരൻ ഉച്ചയ്ക്ക് 12 മണിക്ക് ഹാൾ വിടും. പത്താം ക്ലാസ്സുകാരൻ ഉച്ചയ്ക്ക് ശേഷം മൂന്നേ കാലിനും.
ഇനിയാണവരുടെ രണവിട്ട കളി. കഴിഞ്ഞ കൊല്ലത്തെ റിക്കോർഡ് പരിശോധിച്ചാൽ ധരിച്ച യൂനിഫോമടക്കം മാന്തിപ്പറിച്ചാണ് ചില പയ്യന്മാർ ചില സ്കൂളുകളിൽ ക്യാമ്പസ് വിട്ടത്. പടക്കമേറും ബൈക്ക് റൈസിംഗും ചായം തേക്കലും വേറെ.
പുറമെ നിന്നുള്ള ചില ടീംസുണ്ട്. വല്യേട്ടന്മാർ. അവരുടെ അദൃശ്യ വലയാണ് എല്ലാത്തിലും വലുത്. മുൻകൂട്ടി തയ്യാറാക്കിയ പ്ലാനുമായി അവർ ഈ മക്കളെക്കൊണ്ട് ചുടുചോറ് മാന്തിക്കും. സ്കൂൾ കോമ്പൗണ്ടുകൾക്ക് പുറത്ത് കുട്ടികളുടെ കയ്യിൽ പടക്കവും ചായവും കൊടുത്ത് അവരിൽ ചില പിശാചുക്കൾ ഒളിഞ്ഞിരിക്കും.
കുട്ടികളുടെ ആഘോഷം പൊടിപൊടിക്കുന്നതോടെ ഈ പിശാചുക്കളുടെ മനസ്സിൽ ലഡു പൊട്ടിക്കൊണ്ടേയിരിക്കും. ഒന്നുമറിയാത്ത പാവം മക്കളെ അവരറിയാതെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പാകമാക്കലാണ് ഈ പിശാചുക്കളുടെ ഏക ലക്ഷൃം. ചതിക്കുഴികൾ തിരിച്ചറിയാതെ പോകുന്ന ഹതഭാഗ്യരങ്ങനെ കുറെ എണ്ണം.
പിടിഎയെയും അധ്യാപകരെയും നാട്ടുകാരെയുമാകെ വെല്ലുവിളിച്ച് നടത്തുന്ന ഇത്തരം പേക്കൂത്തുകൾ രക്ഷിതാക്കൾ കണ്ടില്ലെന്ന് നടിക്കരുത്. ചെറുതായി കാണുകയും ചെയ്യരുത്.
മറ്റൊരു ആഭാസമാണ് ഇരുചക്രവാഹനങ്ങളിൽ സർക്കസ് കാണിക്കുക എന്നത്. കേരള സംസ്ഥാന റോഡ് സേഫ്റ്റി കൗൺസിൽ ഇതിനകം തന്നെ മുന്നറിയിപ്പുമായി വന്നു കഴിഞ്ഞു.
നിയമപരമായ രേഖകളില്ലാതെ വാഹനങ്ങൾ ഓടിച്ചാൽ വാഹനം പിടിച്ചെടുക്കുക മാത്രമല്ല വൻ തുക പിഴ നൽകേണ്ടി വരുതെന്ന് അവർ പറയുന്നു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതുകൊണ്ടുണ്ടാകുന്ന അപകടങ്ങൾ കൊലപാതമായോ കൊലപാതകശ്രമങ്ങൾ ആയോ കണക്കാക്കുമെന്നും.
ഇക്കഴിഞ്ഞ വർഷം ഇതേ കാലത്ത് സ്കൂൾ വിടുതൽ ആഘോഷം നടത്തിയവരിൽ നിന്നും കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തത് കൊണ്ടാകാം, അത്തരം വസ്തുക്കൾ ശ്രദ്ധയിൽ പെട്ടാൽ അത് കൊണ്ട് വന്ന വാഹനത്തിന്റെ ഉടമയുടെ പേരിലും ആ സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരുടെയും പേരിലും കേസുകൾ പത്തുമിനിറ്റിനകം ചാർജ് ചെയ്യുമെന്നും വേണ്ടി വന്നാൽ റിമാൻഡ് ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
മുഖത്തും ശരീരത്തിലും തേക്കുന്ന കളർപൗഡറിന്റെ രൂപത്തിൽ മൂക്കിലൂടെ മണത്തുകൊണ്ട് ഉപയോഗിക്കുന്ന മയക്കുമരുന്നുപൊടികൾ ഇന്ന് വ്യാപകമായി പ്രചാരത്തിലുണ്ടത്രെ. സ്കൂൾ പരിസരങ്ങളാവരുടെ വിറ്റഴിക്കൽ കേന്ദ്രങ്ങളിലൊന്ന്.
ശരീരത്തിൽ ചെറിയ മുറിവുണ്ടാക്കി അവിടെ പുരട്ടുന്ന, അതീവമാരകമായ മയക്കുമരുന്നുപൊടികൾ കേരളത്തിൽ വിതരണം നടത്തുന്ന ഇത്തരം കളർ പൗഡറുകളാണത്രെ ബൈക്ക് റേസിങ് നടത്തുന്ന ഈ മക്കളുടെ കയിൽ ബാഹു ശക്തികൾ എത്തിക്കുന്നത് പോൽ !
നോക്കൂ, 12 ഉം 14 ഉം കൊല്ലക്കാലം വിദ്യാലയങ്ങളിൽ ഇരുന്നു പഠിച്ചു പരീക്ഷയെഴുതി പുറത്തിറങ്ങിയ തൊട്ടടുത്ത നിമിഷം മുതൽ നമ്മുടെ ആൺ മക്കൾ ചെയ്തു കൂട്ടുന്ന ആഭാസങ്ങൾ. എല്ലാം കഴിഞ്ഞു കലമുടക്കുന്ന പോക്രിത്തരം. ആർക്ക് വേണ്ടി ? എന്തിന് വേണ്ടി ?
രക്ഷിതാക്കൾ ജാഗ്രത പുലർത്തേണ്ട ദിവസങ്ങളിൽ ഒന്നായി ഇത് മാറിയിട്ടുണ്ട്. ഞാനായി കൂടുതൽ എഴുതുന്നില്ല, കേരള സംസ്ഥാന റോഡ് സേഫ്റ്റി കൗൺസിലിനെ തന്നെ സഗൗരവം ഇവിടെ ഉദ്ധരിക്കാം - "നിങ്ങളുടെ കുട്ടിയുടെ പ്ലസ്ടു പരീക്ഷ തീരുന്ന ദിവസം രാവിലെ കുട്ടിയെ സ്‌കൂളിൽ കൊണ്ടുപോയാക്കുകയും നിർബന്ധമായും ഉച്ചക്ക് 12 മണിയോടെ സ്‌കൂളിൽ ചെന്ന് കുട്ടിയെ കൂട്ടിക്കൊണ്ടു വരികയും ചെയ്യുകയാണെങ്കിൽ ഒരുപാട് അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. അതല്ലെങ്കിൽ ഒരുപക്ഷെ നിങ്ങളുടെ പ്രതീക്ഷയായ കുട്ടിയെ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽനിന്നോ ആശുപത്രിയിൽനിന്നോ ഒരുപക്ഷെ മോർച്ചറിയിൽനിന്നോ ഏറ്റുവാങ്ങേണ്ടി വരും."
രക്ഷിതാക്കളേ, ഇതിൽ മനസ്സിലാകാത്തതൊന്നുമുണ്ടാകില്ലല്ലോ. കല്യാണത്തിന് പോകാറില്ലേ, വിരുന്നിനും ചാവടിയന്തിരത്തിനും സമയത്ത് എത്താറില്ലേ, ആസ്പത്രിയിലേക്ക് അടിയന്തിര ഘട്ടത്തിൽ നിങ്ങൾ കുതിക്കാറില്ലേ... അത് പോലെ ഒരു വലിയ അത്യാവശ്യമായി ഇതും കരുതുക, മക്കളോട് സ്നേഹമുണ്ടെങ്കിൽ. അന്നുണ്ടാകുന്ന മറ്റെന്ത് ധന നഷ്ടവും നഷ്ടമല്ല, മക്കളെ കൂട്ടിക്കൊണ്ട് വരാൻ പറ്റാത്തതായിരിക്കും വലിയ നഷ്ടം.
http://www.kasargodvartha.com/2019/03/be-careful-on-final-day-celebration-of.html?m=1
ഇത് നിസ്സാരമായി തള്ളരുത്
ബുധൻ , വ്യാഴം
മക്കളെക്കൂട്ടാൻ
നിങ്ങൾ സ്കൂളിൽ
എത്തിയേ തീരൂ
അസ്ലം മാവിലെ
നോക്കണേ, ഓരോ പൊല്ലാപ്പ് !
ഇയ്യിടെ വരെ ആരെക്കുറിച്ചായിരുന്നു രക്ഷിതാക്കൾക്ക് ആശങ്ക മുഴുവൻ ?
പെൺമക്കളെ കുറിച്ച്.
സ്കൂളിൽ, കോളേജിൽ, ട്യൂഷൻ സെന്ററിൽ... എവിടെപ്പോയാലും അവർ തിരിച്ചു വരുന്നത് വരെ അച്ഛനമ്മമാർക്ക് ആധിയാണ്, അങ്കലാപ്പാണ്. വഴിക്കണ്ണിട്ടാണ് അവരുടെ കാത്തിരിപ്പ്.
ഇപ്പഴോ ? ആർക്ക് ആരിൽ ആശങ്ക ? മൊത്തം തലകീഴായ് മറിഞ്ഞു, അല്ലേ ? പെൺകുട്ടികൾ ആൺ കുട്ടിയായാണ് വീട്ടിലെത്തുന്നത്, പരാതിയില്ല, പരിഭവമില്ല, അവരുടെ കാര്യത്തിൽ രക്ഷിതാക്കൾക്ക് തലവേദന തീരെയില്ല.
ആൺകുട്ടികൾ ? അതാണ് പ്രശ്നം. അവരിൽ ചിലർ പ്രശ്നക്കാരാകുന്നു. ചിലർ അറിഞ്ഞ്, ചിലരോ ? അറിയാതെയും.
ഈ സന്ദർഭം അറിയാമല്ലോ. കൊല്ലപ്പരീക്ഷ മറ്റന്നാൾ തീരുകയാണ്. ഹയർസെക്കൻഡറിക്കാരന് ബുധനാഴ്ച, SSLC ക്കാരന് വ്യാഴാഴ്ച. പരീക്ഷാ ഹാൾ വിട്ടിറങ്ങുന്ന സമയം വളരെ പ്രധാനം. പ്ലസ്ടുക്കാരൻ ഉച്ചയ്ക്ക് 12 മണിക്ക് ഹാൾ വിടും. പത്താം ക്ലാസ്സുകാരൻ ഉച്ചയ്ക്ക് ശേഷം മൂന്നേ കാലിനും.
ഇനിയാണവരുടെ രണവിട്ട കളി. കഴിഞ്ഞ കൊല്ലത്തെ റിക്കോർഡ് പരിശോധിച്ചാൽ ധരിച്ച യൂനിഫോമടക്കം മാന്തിപ്പറിച്ചാണ് ചില പയ്യന്മാർ ചില സ്കൂളുകളിൽ ക്യാമ്പസ് വിട്ടത്. പടക്കമേറും ബൈക്ക് റൈസിംഗും ചായം തേക്കലും വേറെ.
പുറമെ നിന്നുള്ള ചില ടീംസുണ്ട്. വല്യേട്ടന്മാർ. അവരുടെ അദൃശ്യ വലയാണ് എല്ലാത്തിലും വലുത്. മുൻകൂട്ടി തയ്യാറാക്കിയ പ്ലാനുമായി അവർ ഈ മക്കളെക്കൊണ്ട് ചുടുചോറ് മാന്തിക്കും. സ്കൂൾ കോമ്പൗണ്ടുകൾക്ക് പുറത്ത് കുട്ടികളുടെ കയ്യിൽ പടക്കവും ചായവും കൊടുത്ത് അവരിൽ ചില പിശാചുക്കൾ ഒളിഞ്ഞിരിക്കും.
കുട്ടികളുടെ ആഘോഷം പൊടിപൊടിക്കുന്നതോടെ ഈ പിശാചുക്കളുടെ മനസ്സിൽ ലഡു പൊട്ടിക്കൊണ്ടേയിരിക്കും. ഒന്നുമറിയാത്ത പാവം മക്കളെ അവരറിയാതെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പാകമാക്കലാണ് ഈ പിശാചുക്കളുടെ ഏക ലക്ഷൃം. ചതിക്കുഴികൾ തിരിച്ചറിയാതെ പോകുന്ന ഹതഭാഗ്യരങ്ങനെ കുറെ എണ്ണം.
പിടിഎയെയും അധ്യാപകരെയും നാട്ടുകാരെയുമാകെ വെല്ലുവിളിച്ച് നടത്തുന്ന ഇത്തരം പേക്കൂത്തുകൾ രക്ഷിതാക്കൾ കണ്ടില്ലെന്ന് നടിക്കരുത്. ചെറുതായി കാണുകയും ചെയ്യരുത്.
മറ്റൊരു ആഭാസമാണ് ഇരുചക്രവാഹനങ്ങളിൽ സർക്കസ് കാണിക്കുക എന്നത്. കേരള സംസ്ഥാന റോഡ് സേഫ്റ്റി കൗൺസിൽ ഇതിനകം തന്നെ മുന്നറിയിപ്പുമായി വന്നു കഴിഞ്ഞു.
നിയമപരമായ രേഖകളില്ലാതെ വാഹനങ്ങൾ ഓടിച്ചാൽ വാഹനം പിടിച്ചെടുക്കുക മാത്രമല്ല വൻ തുക പിഴ നൽകേണ്ടി വരുതെന്ന് അവർ പറയുന്നു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതുകൊണ്ടുണ്ടാകുന്ന അപകടങ്ങൾ കൊലപാതമായോ കൊലപാതകശ്രമങ്ങൾ ആയോ കണക്കാക്കുമെന്നും.
ഇക്കഴിഞ്ഞ വർഷം ഇതേ കാലത്ത് സ്കൂൾ വിടുതൽ ആഘോഷം നടത്തിയവരിൽ നിന്നും കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തത് കൊണ്ടാകാം, അത്തരം വസ്തുക്കൾ ശ്രദ്ധയിൽ പെട്ടാൽ അത് കൊണ്ട് വന്ന വാഹനത്തിന്റെ ഉടമയുടെ പേരിലും ആ സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരുടെയും പേരിലും കേസുകൾ പത്തുമിനിറ്റിനകം ചാർജ് ചെയ്യുമെന്നും വേണ്ടി വന്നാൽ റിമാൻഡ് ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.
മുഖത്തും ശരീരത്തിലും തേക്കുന്ന കളർപൗഡറിന്റെ രൂപത്തിൽ മൂക്കിലൂടെ മണത്തുകൊണ്ട് ഉപയോഗിക്കുന്ന മയക്കുമരുന്നുപൊടികൾ ഇന്ന് വ്യാപകമായി പ്രചാരത്തിലുണ്ടത്രെ. സ്കൂൾ പരിസരങ്ങളാവരുടെ വിറ്റഴിക്കൽ കേന്ദ്രങ്ങളിലൊന്ന്.
ശരീരത്തിൽ ചെറിയ മുറിവുണ്ടാക്കി അവിടെ പുരട്ടുന്ന, അതീവമാരകമായ മയക്കുമരുന്നുപൊടികൾ കേരളത്തിൽ വിതരണം നടത്തുന്ന ഇത്തരം കളർ പൗഡറുകളാണത്രെ ബൈക്ക് റേസിങ് നടത്തുന്ന ഈ മക്കളുടെ കയിൽ ബാഹു ശക്തികൾ എത്തിക്കുന്നത് പോൽ !
നോക്കൂ, 12 ഉം 14 ഉം കൊല്ലക്കാലം വിദ്യാലയങ്ങളിൽ ഇരുന്നു പഠിച്ചു പരീക്ഷയെഴുതി പുറത്തിറങ്ങിയ തൊട്ടടുത്ത നിമിഷം മുതൽ നമ്മുടെ ആൺ മക്കൾ ചെയ്തു കൂട്ടുന്ന ആഭാസങ്ങൾ. എല്ലാം കഴിഞ്ഞു കലമുടക്കുന്ന പോക്രിത്തരം. ആർക്ക് വേണ്ടി ? എന്തിന് വേണ്ടി ?
രക്ഷിതാക്കൾ ജാഗ്രത പുലർത്തേണ്ട ദിവസങ്ങളിൽ ഒന്നായി ഇത് മാറിയിട്ടുണ്ട്. ഞാനായി കൂടുതൽ എഴുതുന്നില്ല, കേരള സംസ്ഥാന റോഡ് സേഫ്റ്റി കൗൺസിലിനെ തന്നെ സഗൗരവം ഇവിടെ ഉദ്ധരിക്കാം - "നിങ്ങളുടെ കുട്ടിയുടെ പ്ലസ്ടു പരീക്ഷ തീരുന്ന ദിവസം രാവിലെ കുട്ടിയെ സ്‌കൂളിൽ കൊണ്ടുപോയാക്കുകയും നിർബന്ധമായും ഉച്ചക്ക് 12 മണിയോടെ സ്‌കൂളിൽ ചെന്ന് കുട്ടിയെ കൂട്ടിക്കൊണ്ടു വരികയും ചെയ്യുകയാണെങ്കിൽ ഒരുപാട് അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. അതല്ലെങ്കിൽ ഒരുപക്ഷെ നിങ്ങളുടെ പ്രതീക്ഷയായ കുട്ടിയെ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽനിന്നോ ആശുപത്രിയിൽനിന്നോ ഒരുപക്ഷെ മോർച്ചറിയിൽനിന്നോ ഏറ്റുവാങ്ങേണ്ടി വരും."
രക്ഷിതാക്കളേ, ഇതിൽ മനസ്സിലാകാത്തതൊന്നുമുണ്ടാകില്ലല്ലോ. കല്യാണത്തിന് പോകാറില്ലേ, വിരുന്നിനും ചാവടിയന്തിരത്തിനും സമയത്ത് എത്താറില്ലേ, ആസ്പത്രിയിലേക്ക് അടിയന്തിര ഘട്ടത്തിൽ നിങ്ങൾ കുതിക്കാറില്ലേ... അത് പോലെ ഒരു വലിയ അത്യാവശ്യമായി ഇതും കരുതുക, മക്കളോട് സ്നേഹമുണ്ടെങ്കിൽ. അന്നുണ്ടാകുന്ന മറ്റെന്ത് ധന നഷ്ടവും നഷ്ടമല്ല, മക്കളെ കൂട്ടിക്കൊണ്ട് വരാൻ പറ്റാത്തതായിരിക്കും വലിയ നഷ്ടം.
http://www.kasargodvartha.com/2019/03/be-careful-on-final-day-celebration-of.html?m=1
No comments:
Post a Comment