Wednesday 28 August 2019

*മഴ, പ്രളയം, ദുരിതം* *പ്രളയപ്പിറ്റേന്ന്* _ 1

*മഴ, പ്രളയം, ദുരിതം*
*പ്രളയപ്പിറ്റേന്ന്*
*പട്ല ഇന്ന് (ഞായർ)*
*സുപ്രധാനമായ കാര്യങ്ങൾ*
*അവസാനം വരെ വായിക്കുക*
..............................

*അസ്ലം മാവില *
..............................

ഇപ്പോൾ സമയം രാവിലെ 11:00 AM;

ഇന്ന് അന്തരീക്ഷം ശാന്തം. ആകാശത്തിൽ അങ്ങിനെ മേഘക്കെട്ടുകളില്ല. ചില നേരത്ത് കനത്തു വരും. മഴ വന്നാൽ തന്നെ അഞ്ചുമിനിറ്റിനപ്പുറമില്ല.

വെള്ളം താഴ്ന്ന് താഴ്ന്ന് വരുന്നു.  ഇന്നലെ രാത്രി കുടിയൊഴിഞ്ഞവരിൽ പലരും തിരിച്ചു വരാൻ പറ്റുമോ എന്ന് നോക്കാൻ മൊഗർ ഭാഗങ്ങളിലെത്തിയിട്ടുണ്ട്. കുറച്ച് കൂടി കാത്തിരുന്നു മഴയും കാലാവസ്ഥയും നോക്കി തിരിച്ചു പോകുന്നതാണ് നല്ലത്.

മൊഗർ ഭാഗത്ത് വീടുകളുടെയും മതിൽ തകർന്ന് വീണിട്ടുണ്ട്. ഇന്നലെ രാതി രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയവർക്ക് ഇത് വലിയ പ്രയാസമുണ്ടാക്കാക്കി.

പട്ല ഗവ. സ്കൂളിലെ 5 ക്ലാസ്സ് മുറികൾ ഇന്നലെ രാത്രി തന്നെ ദുരിതാശ്വാസ ക്യാമ്പിനായി തുറന്ന് കൊടുത്തിട്ടുണ്ട്. വിക്ടിംസ് മുഴുവൻ അവരവരുടെ ബന്ധു വീടുകളിലേക്കാണ് പോയിരിക്കുന്നത്. ക്യാമ്പുകളിലുണ്ടെങ്കിൽ ഭക്ഷണസാധനങ്ങളും എത്തിക്കുവാൻ സാധിക്കുമെന്നും പ്രളയശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കാവശ്യമായ സാധന സാമഗ്രികൾ, വളണ്ടിയർ സേവനങ്ങൾ ഗവ. ഏജൻസിയിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് കാസർകോട്ടെ ഒരു പ്രമുഖ സാമൂഹു പ്രവർത്തക  അഭിപ്രായപ്പെട്ടു.

ഇന്നലെ രാത്രി വില്ലേജ് ആഫിസറും റവന്യൂ ഉദ്യോഗസ്ഥരും പ്രളയത്തിൽ പെട്ട് കുടിയൊഴിഞ്ഞവരുടെ കണക്കുകൾ എടുത്തിട്ടിണ്ട്. ഇത് വായിക്കുന്ന പ്രസ്തുത ഉദ്യോഗസ്ഥർ അവരുടെ വീടും പരിസരവും വൃത്തിയാക്കാനാവശ്യമായ സാധനസാമഗ്രികളെങ്കിലും എത്തിച്ചു നൽകാൻ ശ്രമിക്കണം. "ബന്ധു വീടുകളിൽ പോയി " , "ക്യാമ്പിൽ എത്തിയില്ല"  തുടങ്ങിയ സാങ്കേതിക തർക്കത്തിൽ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടരുത്. മതിൽ, ഭാഗികമായി വീടിന് കേടുപാട് ഉണ്ടായത്, ഡാമേജായ കക്കൂസ്, കൃഷി (ഒരു വാഴയാണ് നശിച്ചതെങ്കിൽ അതിന്) തുടങ്ങി എല്ലാറ്റിനും മതിയായ നഷ്ടപരിഹാരം കിട്ടണം.  പ്രളയക്കെടുതിക്ക് ലഭിക്കുന്ന ന്യായമായ ധനസഹായമുൾപ്പടെ എല്ലാം നമ്മുടെ ഗ്രാമത്തിനും ലഭിക്കണം. റവന്യൂ ഉദ്യോഗസ്ഥർ അതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തരണം. നിങ്ങളെ അതിനാണ് സർക്കാരും ജില്ലാ കലക്ടറും നിയോഗിച്ചിട്ടുള്ളത്.  ഇക്കഴിഞ്ഞ ആഴ്ചകൾക്ക് മുമ്പുണ്ടായ പ്രളയത്തിൽ അവശ്യമായ രക്ഷാപ്രവർത്തനങ്ങൾക്ക് ഉeദ്യാഗസ്ഥർ നേതൃത്വം നൽകിയതല്ലാതെ, ശുചീകരണ പ്രവർത്തനങ്ങൾക്കോ ഉണ്ടായ നഷ്ടങ്ങൾക്കോ ഒന്നും ആരും കണക്കെടുക്കാനും വന്നിട്ടില്ല, ആ ഭാഗത്തേക്ക് ഒരു ആലോചനക്കിറങ്ങുക  പോലുമുണ്ടായില്ല.

ഉറങ്ങരുത്. നാട്ടിലെ സാമൂഹിക- രാഷ്ട്രിയ നേതൃത്വങ്ങളും മഹല്ല് സംവിധാനങ്ങളും ഉണർന്നേ തീരൂ. ക്ലബ്ബുകൾ, യുവ കൂട്ടായ്മകൾ ഓഫിസുകൾ തുറന്നു തുടർ സഹായങ്ങൾ കലക്ട്രറ്റിൽ നിന്ന് ലഭ്യമാക്കണം. കണക്ടിംഗ് പട്ലയുടേതുൾപ്പടെയുള്ള ഓഫീസുകൾ ഉപയോഗിക്കണം.

ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള അറിവില്ലായ്മകൾ നമുക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നു. ഉദ്യോഗസ്ഥരാണെങ്കിൽ ചോദിക്കാൻ വരുന്നവരെ മാത്രം കാത്തിരിക്കുന്നു, ഇങ്ങോട്ടൊന്നും പറയുന്നുമില്ല. ഇതൊക്കെ കിട്ടാൻ വിക്ടിംസ് ക്യാമ്പിൽ കുത്തിയിരിക്കണം, ബന്ധുവീട്ടിൽ പോകരുതെന്ന് നിബന്ധന എങ്ങാണ്ടുണ്ടെങ്കിൽ (വ്യക്തമായി അറിയില്ല) ആ നിബന്ധന മാറ്റാൻ നേരമായി. 

അടുത്ത Article പ്രതീക്ഷിക്കുക

   *തയ്യാറാക്കിയത് cp Flood Alert ന് വേണ്ടി*

No comments:

Post a Comment