ഇശൽ പാടി കൊല്യ
കൂടെപ്പാടി കൊല്യ സൗഹൃദങ്ങൾ
കിഴക്കതിർത്തിയിൽ
ഇശൽ പൊലിമ ഗംഭീരം
കൂടെപ്പാടി കൊല്യ സൗഹൃദങ്ങൾ
കിഴക്കതിർത്തിയിൽ
ഇശൽ പൊലിമ ഗംഭീരം
എ. എം.
കൊല്യ പഴയ കൊല്യയല്ല. ജനനിബിഡമാണ്! സ്നേഹം നിറഞ്ഞ കുറെ മനുഷ്യർ. ഡിസംബർ 4ന് കൊല്യയിൽ പെയ്തിറങ്ങി, ഐകൃപ്പെരുന്നാൾ വർഷത്തോടെ അതൊന്നുകൂടി ഊട്ടി ഉറപ്പിച്ചു.
പെട്ടെന്ന് തിയതി നിശ്ചയിച്ചു. ഒരു കൂട്ടാൻ സമയം കുറവ്. കുറഞ്ഞ യുവാക്കൾ കൂടുതൽ പേരുടെ പണിയെടുത്തു. ഗൾഫ് സൗഹൃദങ്ങളും അപ്പപ്പോൾ അന്വേഷിച്ചു കൊണ്ടേ യിരുന്നു.
ഉച്ചയോടെ ഫോട്ടോകൾ എത്തിത്തുടങ്ങി. വാട്സ്ആപ്പിലവ ഒഴുകിക്കൊണ്ടിരുന്നു. കൊടികളും തോരണങ്ങളും കാറ്റിലാടാൻ ആരംഭിച്ചു. ഇരുടായപ്പോൾ മരച്ചില്ലകളിൽ നക്ഷത്ര ബൾബുകൾ കത്തി കൊണ്ടിരുന്നു.
പതിവിന് വ്യത്യസ്തമായ സെഷനോടെ തുടക്കം. ഉത്ഘാടനം സി.എച്ച്. , അദ്ധ്യക്ഷനായി വയോധികനായ കൊല്യ മുഹമ്മദ് കുഞ്ഞി മാഷ്. സംഘാടകരായി ആ നാടു മുഴുവനും. .
ഹിമാലയ സാനുക്കളിൽ മാത്രം കാണുന്ന ആയുർവേദ സസ്യങ്ങൾ പട്ലയിലെ കുന്നിൻ പ്രേദേശത്ത് കിട്ടുമെന്ന് പട്ലയുടെ വൈദ്യ കുടുംബത്തെ ഉദ്ധരിച്ച് തുടങ്ങിയ കൊല്യ മാഷിന്റെ ചെറു പ്രസംഗം പട്ലയുടെ പ്രകൃതി രമണീയത കനത്തു ചെയ്തു.
പിന്നെ വേദി ഇശൽ പൊലിമയ്ക്കായി വഴി മാറി. പതിക്കാലിലെ യുവഗായകരടക്കം പാടിയ ഇമ്പമാർന്ന പാട്ടുകൾ ശ്രോതാക്കൾക്ക് ആവേശം നൽകി. അഷ്താഫും ജുനൈദും യുവ ഗായകരും ഒരുക്കിയ ഇശൽ വിരുന്ന് ആസ്വദിക്കാൻ ജാതി മത ഭേദമന്യേ വലിയ ജനക്കൂട്ടം കൊല്യയിലെത്തി. നൂറ്റിച്ചില്ലാനം സ്ത്രീകൾ ഇശൽ മുറ്റത്ത് ഇടം പിടിച്ചു. കുഞ്ഞു മക്കളുടെ കലാവിരുന്നും കുസൃതിക്കുടുക്ക പൊട്ടിക്കലും ഇശൽ പൊലിമക്ക് പൊലിവേറെ നൽകി.
പോഡിയും കജൂറും കട്ടൻചായയും കഴിക്കാൻ ചായമക്കാനിക്ക് ചുറ്റും നല്ല തിരക്കുമനുഭവപ്പെട്ടു. ഒന്നു പറയാം, കൊല്യ ഫ്രണ്ട്സും അവരുടെ സംഘാടനവും, ശരിക്കും, അക്ഷരാർഥത്തിൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.
No comments:
Post a Comment