Monday 23 October 2017

ദൃഷ്ടിക്കുമപ്പുറം!* __________________________________ *അസീസ്‌ പട്ള*

ദൃഷ്ടിക്കുമപ്പുറം!*

__________________________________
*അസീസ്‌ പട്ള*
__________________________________

രാഷ്ട്രീയ രസതന്ത്രം ഉള്‍ക്കൊണ്ട, അടുത്ത പ്രധാനമന്ത്രിപദം വരെ തെടിയെത്താവുന്നവിധത്തില്‍ രാഹുല്‍ കുറെ മാറിയിരിക്കുന്നു, ജനാതിപത്യ, മതേതര വിശ്വാസികള്‍ക്ക് പ്രതീക്ഷയുടെ ഒരു കീറു ആശാവഹമാകുന്നു.
കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയായിലെ ഇന്‍റ്റ്റല്ലക്ച്വലുകളായ  വിദ്യാര്‍ഥികളുമായി സംവാദിക്കുന്നതിനിടയില്‍ യു.പി.എ. സര്‍ക്കാര്‍ അധോഗതിയിലാക്കിയ സമ്പദ്ഘടനയും, ജി.ഡി.പി. ആറു ശതമാനത്തില്‍ താഴുമെന്നും, ദശ ലക്ഷങ്ങള്‍ക്ക് ജോലിയും, സ്ഥാപനവും നോട്ടു നിരോധനവും, വേണ്ടത്ര ഗ്രഹപാഠം നടത്താത്ത ജി.ടി.എസ്സും, ക്യാഷലസ്മാര്‍ക്കെറ്റും വരുത്തിവെച്ച കണക്കുകള്‍ അക്കമിട്ടു നിരത്തിയപ്പോള്‍ ഒരു സാമ്പത്തിക ശാസത്രജ്ഞന്‍റെ വെളിപ്പെടുത്തലായി അവര്‍ ഒന്നടങ്കം ശ്രദ്ദിച്ചു കേട്ടിരുന്നു.

വികസ്വിത രാജ്യങ്ങളില്‍പോലും (demonetization) നോട്ടുനിരോധനം പരീക്ഷിച്ചു വിജയിക്കാത്തതിനെ ഉള്‍ക്കൊണ്ട  സാമ്പത്തികഉപദേഷടാവ് പോലുമില്ലാത്ത ഒരു ഭരണകൂടമാണ്‌ ഇന്ത്യയെ അമ്മാനമാടുന്നത്, ഇത് കേട്ട മണി മന്ത്രി അരുണ്‍ജൈറ്റിലിയും അമിത്ഷായും നനഞ്ഞ ഏറുപടക്കവുമായി പ്രതിരോധിക്കണമെങ്കില്‍ രാഹുല്‍ തന്നോളം വളര്‍ന്നിരിക്കുന്നു എന്നല്ലേ അവരുടെ ഭയം.

തുടര്‍ന്നുള്ള ഗുജറാത്ത് സന്ദര്‍ശനം സുരക്ഷയുടെ പേരില്‍ നിഷേധിക്കപ്പെട്ടപ്പോള്‍ പരമ്പരാഗത കാളവണ്ടിയില്‍, ദുരിതക്കയത്തിലായ കര്‍ഷകരുടെ കണ്ണിനും മനസ്സിനും കുളിര്‍മ പകര്‍ന്നു സമാശ്വസിപ്പിച്ചു. അമിത് ഷായുടെയും, സ്മൃതി ഇറാനിയുടെയും  യു.പി.സന്ദര്‍ശനത്തിനു, പുതിയരാഹുലിന്‍റെ സന്ദര്‍ശനം മങ്ങലേല്‍പ്പിക്കുമെന്ന് ഭീതിപൂണ്ട സര്‍ക്കാര്‍ സുരക്ഷയുടെ പേരില്‍ അടവുനയം ഫയറ്റിയപ്പോള്‍ മുത്തശ്ശിയും, അച്ഛനും അതീവ സുരക്ഷ ഉണ്ടായിട്ടും രാജ്യത്തിന്‌ രക്തസാക്ഷിത്തം വരിച്ചില്ലേ... എനിക്കും ആ വഴി മതിയെന്നായി ധീരനായ ആ യുവപ്രതീക്ഷയുടെ പ്രതിജ്ഞ.

സങ്കി രക്ഷാ യാത്രയില്‍ സദസ്സ്യരുടെ എണ്ണം തുലോം തുച്ഛമായതില്‍ മനം നൊന്ത കുമ്മേട്ടന്‍, കുമ്മാട്ടിയെപ്പോലെ അമിത്ഷായെ കാണിച്ചു നടന്നു പറഞ്ഞുവത്രേ... “ആളെ വേണ്ടത്ര മനസ്സിലായില്ലെന്ന് തോന്നുണു, പത്തു തലയാ........തനി രാവണന്‍.. ഗുജറാത്ത്കലാപത്തിന്‍റെ മാസ്റ്റര്‍മൈന്‍ഡ്,  വംശ  ഉന്മൂലനത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച  പി.എച്.ഡി.. ന്താ...... “

പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള അമിത്ഷായുടെ ചവിട്ടുനാടകത്തിലുടനീളം കൊല്ലപ്പെട്ട ആര്‍.എസ.എസ്സുകാരുടെ രക്തക്കറ പിണറായിയുടെ വസ്ത്രത്തിലാണെന്നും ഒരാത്മാപരിശോധനായ്ക്കു തയ്യാറാവണമെന്നുമുള്ള ജല്പനം ഇരട്ടക്കാലന്‍ മന്തന്‍ ഒറ്റക്കാലനെ മന്താ എന്ന് തമാശിച്ചതായി തോന്നി, രാജ്യത്തെവിടെ സമാധാനമില്ലെങ്കിലും കേരളക്കരയില്‍ സമാധാനം ഉണ്ടാക്കിയിട്ടെ ബാക്കി കാര്യമെന്ന മട്ടിലാണ് കുമ്മനവും, താമരക്കുട്ടന്മാരും പിന്നെ ഇറക്കുമതികളും, അപഹാസ്യം എന്നല്ലാണ്ട് എന്താ പറയാ...

കേരളത്തെ ബി.ജെ.പിയും സങ്കികളും പരീക്ഷണശാലയാക്കുന്നുവെന്നു യെച്ചുരി, യോഗിക്ക് കേരളത്തിലെ വികസനവും ആശുപത്രികളും കാണാനെങ്കിലും ഒരു യോഗമുണ്ടായെങ്കില്‍ എന്നായി വൃന്ദാ കാരാട്ട്., സഖാവ് കോടിയേരി  “ഹമീദ് ഷാ” ആട്ടിന്‍തോലിട്ട ചെന്നായാണെന്നും, ഗുജറാത്ത് കലാപ,രക്തക്കറ മാറിയിട്ട് പോരെ നന്നാക്കല്‍, ആട് ഇല കടിക്കുന്ന പരുവത്തിലാ ഒന്നിട വിട്ട കാല്‍നടയാത്ര, പറ്റുമെകില്‍ വേങ്ങരയില്‍ പ്രചാരണം നടത്തി ജനചന്ദ്രനെ വിജയിപ്പിക്കട്ടെയെന്നും വെല്ലുവിളിച്ചു.

മീശമാധവന്‍ സിനിമയില്‍ ദിലീപ് എവിടെ മീശപിരിച്ചോ, അവിടെ നിന്നെന്തെങ്കിലും കളവു പോകുമെന്നുറപ്പാ... അയാള്‍ ഒരു കള്ളനായിരുന്നു ആ സിനിമയില്‍, നിസ്സഹായരായ ഗ്രാമീണര്‍ പഞ്ചവിഗ്രഹങ്ങളെ നോക്കി അയവിറക്കി, “ദേവീ........നിന്നെ നീ തെന്നെ കാത്തോണേ...”
ഗുജറാത്തില്‍ ദളിദര്‍ മീശപിരിച്ചുപോയാല്‍ അത് കുറ്റമത്രേ, അറിയാതെ പാവം സ്കൂള്‍പയ്യന്‍ അടി കിട്ടി അവശനായപ്പോഴാ കാര്യമറിയുന്നത്, അരിശംപൂണ്ട  ദളിതര്‍ ഒന്നടങ്കം മീശപിരിച്ചുവച്ചു പ്രതിഷേധിച്ചു., ഇത്തരം വിഡ്ഢികളും നമ്മുടെ സുന്ദരഭൂമിയില്‍ഉണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ലജ്ജാവഹം.

സങ്കിരക്ഷായാത്രയില്‍ യോഗിയുടെ മുമ്പില്‍പെടാനുള്ള യോഗമില്ലെങ്കില്‍ വീണ്ടും കാണാം.........ഇന്നത്തേക്ക് വിട.

🔹🔹🔹🔹🔹

No comments:

Post a Comment