Wednesday 30 October 2019

ക്ലാ... ക്ലാ.. ... ക്ലീ ... ക്ലീ ..., / draft

ക്ലാ... ക്ലാ... ക്ലാ ...
ക്ലീ ... ക്ലീ ... ക്ലി...
ക്ലൂ ... കൂ.... ക്ലൂ....

........................
അസ്ലം മാവിലെ
..........................

സുരേഷ് തിരിഞ്ഞ് നോക്കി. മുറ്റത്തൊരു മൈന.

ഇത് കേൾക്കാത്തവരോ വായിക്കാത്തവരോ ഒരു കാലത്ത് മലയാളിയായിരുന്നില്ല. മിമിക്രി ആർടിസ്റ്റുകാരും സ്റ്റേജ് കലാകാരന്മാരും മൈനയെയും സുരേഷനേയും തോണ്ടാത്ത ദിവസങ്ങളുമുണ്ടായിരുന്നില്ല. 

ഇന്ന് മൈനയുണ്ടോ നാട്ടിൽ. മഞ്ഞക്കൊക്കും കണ്ണിനു ചുറ്റും മഞ്ഞയിൽ കണ്ണെഴുതി, ഒരു മഞ്ഞക്കാലുറയുമിട്ട്, തുള്ളിത്തുള്ളി കതിർമണി കൊത്തിത്തിന്നാൻ മുറ്റം നോക്കി വിരുന്നു വന്നിരുന്ന ഒരു കാലം. അന്ന് ഭണ്ഡാര വീട്ടിലെ സുരേഷല്ല ആരും മൈനക്കുഞ്ഞുങ്ങളെ തിരിഞ്ഞു നോക്കിയിരുന്ന ഒരു കാലം.

ചാണകം മെഴുകിയ വീട്ടു മുറ്റങ്ങളിൽ കുടിൽ പോലെ കെട്ടിപ്പൊക്കിയ കറ്റക്കൂട്ടങ്ങൾ. എന്നും മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന നെൽമണികൾ, പുഴുങ്ങിയതും പുഴുങ്ങാത്തതും. കൃഷിയില്ലാത്ത വീട്ടുമുറ്റങ്ങളിലും കാണും അലസമായി എറിഞ്ഞ ഗോതമ്പ്മണികളും  അരിമണികളും.  അന്നൊക്കെ കോഴിക്കൂടിനോളം വലിയ പൂവവനും പിന്നെ തള്ളയും കുഞ്ഞുങ്ങളും (കോഴി)പുര നിറഞ്ഞ് നിൽക്കുന്ന കന്നിപ്പിടകളുമായിരുന്നല്ലോ. ഉമ്മമാർ അറിയാതെ മൺകുടുക്കയിൽ നിന്ന് അരിമണികൾ  മുറ്റത്തേക്കെറിഞ്ഞതിൽ കോഴിക്കുഞ്ഞുങ്ങൾ തിന്നാതെ ബാക്കിയായത് കൊത്തിക്കൊറിച്ചിരുന്നത് ഈ മൈനകളായിരുന്നു.

(അപൂർണം  )

No comments:

Post a Comment