Wednesday 30 October 2019

*ഇനി കാട്ടുപോത്തും* *മലയാളത്തിൽ പ്രസവിക്കട്ടെ* /അസ്ലം മാവിലെ


*ഇനി കാട്ടുപോത്തും*
*മലയാളത്തിൽ പ്രസവിക്കട്ടെ*
...............................
അസ്ലം മാവിലെ
..............:...............

ഇയ്യിടെ സോഷ്യൽ മീഡിയയിൽ വാട്സാപ് , എഫ് ബി ഇടങ്ങളിൽ പ്രസവിക്കുന്ന കാട്ടുപോത്തിനെ ന്യായീകരിച്ചതിന്റെ പേരിൽ പഴി കേട്ടവരിൽ ഒരാളാണ് ഞാൻ.  മാതൃഭൂമി പത്രത്തിൽ ഈ വാർത്ത വന്നപ്പോൾ അതിൽ ഒരു അബദ്ധവുമില്ലെന്നായിരുന്നു ഞാൻ ചൂണ്ടിക്കാണിച്ചത്. തത്തയും പൂച്ചയും   പോലെ സ്ത്രീലിംഗ- പുല്ലിംഗ പദങ്ങൾക്കതീതമായി പേരു വിളിക്കുന്ന ഒട്ടേറെ ജീവികളിൽ ഒന്നാണ് കാട്ടുപോത്തെന്നും Guar എന്ന് ഇംഗ്ലിഷിൽ പേരുവിളിക്കുന്ന ഈ ജീവിക്ക് മലയാളത്തിൽ ലിംഗവ്യത്യാസമന്യേ ഒരു കോമ്മൺ പേരാണ് ഇത് വരെ മലയാളത്തിൽ ഉപയോഗിച്ചിരുന്നതെന്നും എന്റെ അന്നത്തെ ചെറിയ കുറിപ്പിൽ പറഞ്ഞിരുന്നു.

സംഘമായി നടക്കുന്നത് പെൺവിഭാഗത്തിൽ പെട്ട കാട്ടുപോത്തെന്നും ഒറ്റയായാണ് ആൺ കാട്ടുപോത്തിന്റെ സഞ്ചാരമെന്നും ഞാൻ അന്നതിൽ ചൂണ്ടിക്കാണിച്ചിരുന്നു. കാടിറങ്ങി വന്നിരുന്ന അവറ്റകളെ കാട്ടുപോത്തിറങ്ങി എന്നാണ് നാളിതേവരെ മാധ്യമങ്ങൾ എഴുതുകയും പറയുകയും ചെയ്തിരുന്നതും ഈ "പുത്തൻ വാദികൾ" അവ കണ്ട് കാട്ടുപോത്ത് വന്നേന്നും പറഞ്ഞായിരുന്നു കണ്ടം വഴി ഓടിയിരുന്നതും.

അതൊന്നും ശ്രദ്ധിക്കാതെയും ചെവികൊള്ളാതെയും കാട്ടെരുമയ്ക്ക് വേണ്ടി ഓടിച്ചാടുന്ന അക്ഷരവായനക്കാർക്കും കാട്ടുപോത്തെഴുതിയ മാതൃഭൂമി സബ് എഡിറ്റർക്കെതിരെ തിരിഞ്ഞ പുത്തൻ ഭാഷാസ്നേഹികൾക്കും ഇന്ന് മാതൃഭൂമിയിൽ ''വിദ്യ" പേജിൽ ഡോ. ജാഫർ പാലോട് എഴുതിയ "പ്രസവിക്കുന്ന കാട്ടുപോത്ത് " ഫീച്ചർ കണ്ണുതുറക്കും വായനക്കായി സമർപ്പിക്കുന്നു.

ചില ഭാഷാപ്രയോഗങ്ങൾ അങ്ങനെ തന്നെ വിട്ടേക്കണം. ഭാഷയുടെ പരിമിതിയോടൊപ്പം അതിന്റെ ഒരു ഭംഗി കുടിയാണത്,  അമ്പിളിമാമന്റെ മേത്തൊട്ടിയ കല പോലെ അതിന്റെ ചന്തം കൂടുകയേയുള്ളൂ.

മലയാളത്തിൽ വായിൽ കൊള്ളാത്ത  എത്ര അക്ഷരങ്ങളുണ്ട്. എന്നിട്ടും ചില അക്ഷരങ്ങളുടെ കുറവ് നമുക്ക് ഫീൽ ചെയ്യാറില്ലേ ? ആ പരിമിതി തന്നെയാണ് അക്ഷരസമ്പന്നമായ മലയാളത്തിന്റെ സൗന്ദര്യവും.

ചിലതൊക്കെ നമുക്ക് കണ്ടും കേട്ടുമിരിക്കാം. കാള പെറ്റെന്ന് കേട്ടാൽ സാധാരണപോലെ കയറെടുക്കണ്ട, കാട്ടുപോത്ത് പെറ്റെന്ന് കേട്ടാൽ കയറെടുത്തവനെ വ്യാകരണം പറഞ്ഞ് കളിയാക്കാനും ഇനി  നിൽക്കണ്ട.

No comments:

Post a Comment