Sunday 10 November 2019

വിശ്വപ്രശസ്തർ പ്രവാചകനെ കാണുന്നത്

വിശ്വപ്രശസ്ത എഴുത്തുകാരും ചിന്തകരും പ്രഭാഷകരും സാക്ഷ്യപ്പെടുത്തുന്നു; നന്മയുടേയും സമത്വത്തിന്റേയും സന്ദേശ വാഹകനായ പ്രവാചകനെ കുറിച്ച്

കടപ്പാട്: "ദയാനിധിയായ ദൈവ ദൂതന്‍" (ടി കെ ഇബ്രാഹിം )

(Note :  KVartha & Daily Hunt ന് വേണ്ടി തെരഞ്ഞെടുത്തത് )

http://www.kvartha.com/2019/11/world-famous-writers-opinion-about.html?m=1

(www.kvartha.com 09.11.2019)

അല്‍ഫോന്‍സ് ഡീലര്‍മാര്‍ ടൈം

ഉദ്ദേശ്യ മാഹാത്മ്യവും ആയുധ സാമഗ്രികളുടെ കമ്മിയും അതിമഹത്തായ ഫലവുമാണ് മനുഷ്യ പ്രതിഭയുടെ 3 മാനദണ്ഡമെങ്കില്‍ ആധുനിക ചരിത്രത്തിലെ ഒരു മഹാ പുരുഷനെ മുഹമ്മദുമായി താരതമ്യം ചെയ്യുവാന്‍ ആര്‍ക്കാണ് ധൈര്യം വരിക ? അതിപ്രശസ്തരായ വ്യക്തികള്‍ ആയുധങ്ങളും നിയമങ്ങളും സാമ്രാജ്യങ്ങളും മാത്രമാണ് ഉണ്ടാക്കിയത്. അവര്‍ വല്ലതിനും അടിത്തറപാകിയിട്ടുണ്ടെങ്കില്‍ അത് ഭൗതിക ശക്തികള്‍ക്ക് മാത്രമായിരുന്നു. അവയാകട്ടെ പലപ്പോഴും അവരുടെ കണ്‍മുമ്പില്‍ വച്ച് തന്നെ തകര്‍ന്നു പോവുകയും ചെയ്തു ഈ മനുഷ്യന്‍ സൈന്യങ്ങളെ യോ രാജവംശങ്ങള്


ഡോക്ടര്‍ കെ എസ് രാമകൃഷ്ണറാവു

മറ്റൊരു പ്രവാചകനെയും മത നേതാവിനെയും അപേക്ഷിച്ച് വിജയം വരിച്ച പ്രവാചകനാണ് മുഹമ്മദ് എന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. ഈ വിജയം യാദൃശ്ചികം ആയിരുന്നില്ല. മുഹമ്മദിന്റെ വ്യക്തിത്വം അത് പൂര്‍ണമായി കണ്ടെത്തുക പ്രയാസം. അതിന്റെ ചെറിയൊരംശം മാത്രമേ എനിക്ക് കണ്ടെത്താനായുള്ളൂ


സ്വാമി വിവേകാനന്ദന്‍

വരുന്നു സമത്വത്തിന് സന്ദേശ വാഹകനായ മുഹമ്മദ്. നിങ്ങള്‍ ചോദിക്കുന്നു അദ്ദേഹത്തിന്റെ മതത്തില്‍ എന്ത് നന്മയാണ് ഉണ്ടാവുക? നന്മ ഇല്ലെങ്കില്‍ പിന്നെ അതെങ്ങനെ ജീവിക്കുന്നു ? നല്ലതേ പുലരൂ. അതു മാത്രമേ നിലനില്‍ക്കൂ.കാരണം നല്ലതിനെ കരുത്തുളളൂ.അതിനാല്‍ അത് നിലനില്‍ക്കും. ഈ ജീവിതത്തില്‍ തന്നെ അസാന്മാര്‍ഗിക ജീവിതം എത്ര നാളേക്കുണ്ട്? പവിത്ര ചരിതത്തിന്റെ ജീവിതം കൂടുതല്‍ നിലനില്‍ക്കുന്നില്ലെ ? എന്തെന്നാല്‍ പവിത്രത ബലമാണ്. നന്മ ഉറപ്പാണ്. മുഹമ്മദീയ മതത്തില്‍ നല്ലതൊന്നും ഇല്ലായിരുന്നെങ്കില്‍ അതിനെങ്ങനെ ജീവിച്ചു പോകാന്‍ കഴിയും? നന്മ ധാരാളമുണ്ട്. സമത്വത്തിന്റെ മാനവസാഹോദര്യത്തിന്റെ,സര്‍വ്വ മുസ്ലിം സാഹോദര്യത്തിന്റെ പ്രവാചകനായിരുന്നു മുഹമ്മദ്.




ജോര്‍ജ് വില്‍സ്

അറബികള്‍ ലോകത്തിന് പുതിയൊരു സംസ്‌കാര വിശേഷം പ്രദാനം ചെയ്തു. ഇന്നും ലോകത്ത് അതിശക്തമായ ചൈതന്യത്തോടെ നിലനില്‍ക്കുന്ന ഒരു വിശ്വാസ സംഹിതയും അവര്‍ സ്ഥാപിച്ചു. ആ അറേബ്യന്‍ കൈത്തിരി കൊളുത്തിയ മനുഷ്യന്‍ മുഹമ്മദ് അല്ലാതെ മറ്റാരുമായിരുന്നില്ല


നിത്യചൈതന്യയതി

മുഹമ്മദ് മുസ്തഫ റസൂല്‍ കരീം (സ) മലയാളികളുടെ മനസ്സില്‍ അനുസ്മരിക്കപ്പെടുന്നത് മുഹമ്മദ് നബി ആയിട്ടാണ്. ഞാന്‍ എന്റെ ഹൃദയത്തിന്റെ രഹസ്സില്‍ ഇരുന്നുകൊണ്ട് പ്രവാചകനോട് സംവദിക്കുമ്പോള്‍ സംബോധന ചെയ്യാറുള്ളത് സ്‌നേഹ ധനനായ മുത്തുനബി എന്നാണ്. മുത്തു നബിയില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള 2 സ്വാധീനങ്ങള്‍ ഉണ്ട്. ഒന്ന് ഞാന്‍ വിശ്വസിക്കാത്തത് വിശ്വസിക്കുന്നു എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. അതുകൊണ്ട് ലോകത്തില്‍ പകുതി ആളുകളെയെങ്കിലും എന്നെ കയ്യൊഴിയും എന്ന് എനിക്കറിയാം. അത് ലോക വാഴ്വിവില്‍ കഷ്ടത ഉണ്ടാക്കുന്ന ഒരു അനുഭവമാണ്. അതിനെ ഞാന്‍ നേരിടുന്നത് എന്റെ കഷ്ടനഷ്ടങ്ങളില്‍ നിര്‍ഭയനായ മുത്തുനബി കൂടി എനിക്ക് എപ്പോഴും കൂടെ ഉണ്ട് എന്നുള്ള വിശ്വാസത്തെ ഉള്ളിന്റെയുള്ളില്‍ ഒരു ഭദ്രദീപം പോലെ സൂക്ഷിച്ചു വെക്കുകയാണ്.

രണ്ട്, ഒരാള്‍ക്ക് അന്യായമായി ലഭിക്കേണ്ടുന്നതായ വിഭവത്തെ നീതി ഇല്ലാതെ പരിഗ്രഹിക്കാതിരിക്കുകയും അവര്‍ക്കത് എത്തിച്ചു കൊടുക്കുവാന്‍ എനിക്ക് നിവൃത്തിയുണ്ടെങ്കില്‍ വിമുഖത കാണിക്കാതിരിക്കുകയും ചെയ്യുക എന്നത് നിലനിര്‍ത്താന്‍ മുത്തുനബി നല്‍കുന്ന ധര്‍മ്മബോധമാണ്.


റോം ലാന്‍ഡോ

ജീവിതത്തില്‍ ഒരിക്കല്‍പോലും മുഹമ്മദ് ദിവ്യത്വമോ അത്ഭുത സിദ്ധികളോ അവകാശപ്പെട്ടില്ല. മറിച്ച് ജനങ്ങള്‍ക്ക് ദൈവിക സന്ദേശം എത്തിച്ചു കൊടുക്കുവാന്‍ ദൈവം നിയോഗിച്ചയച്ച ദൂതന്‍ മാത്രമാണ് ഞാന്‍ എന്ന് വ്യക്തമാക്കുവാനാണ് അദ്ദേഹം അത്യുത്സാഹം കാണിച്ചത്. ഇത്രയും സുദീര്‍ഘമായ ഒരു കാലഘട്ടം നിലനിന്ന ഒരു മത പ്രസ്ഥാനത്തെയും ചരിത്രത്തില്‍നിന്ന് പരിചയമില്ല. ഇസ്ലാം 13 നൂറ്റാണ്ടുകളെ അതിജീവിച്ചു എന്ന് മാത്രമല്ല പ്രതിവര്‍ഷം പുതിയ അനുയായികളെ നേടികൊണ്ടിരിക്കുകയും ചെയ്യുന്നു.


കോബോള്‍ എവിലിന്‍ മാറു

ദൈവ നിയുക്തനായ പ്രവാചകനും മഹാനായ നേതാവുമായിരുന്നു അദ്ദേഹം. ഒരു മതവും ഇന്നോളം അത്തരം ഒരു പ്രതിഭയ്ക്ക് ജന്മം നല്‍കിയിട്ടില്ല. മഹത്വവും നേതൃത്വ ശേഷിയും ഹൃദയങ്ങളെ ആവേശോജ്വലമാക്കുകയും വികാരങ്ങളെ ഇളക്കി വിടുകയും ചെയ്യുന്നു. ഈ മഹത്വവും നേതൃത്വ ശേഷിയും ഉള്ളതോടൊപ്പം പ്രവാചക പദവി കൂടി ലഭിച്ചാലോ ? അത്തരമൊരാള്‍ ജീവിതത്തിന്റെ സര്‍വസ്വവും മനുഷ്യവംശത്തിന് നന്മക്കുവേണ്ടി ബലിയര്‍പ്പിക്കാന്‍ കൂടി സന്നദ്ധമായാലോ ?

അറേബ്യന്‍ ഉപദ്വീപിന്റെ മുഴുവന്‍ നേതാവായിരുന്നിട്ടു കൂടി അദ്ദേഹം സ്ഥാനപദവികള്‍ ആഗ്രഹിച്ചില്ല. അത് ലക്ഷ്യം വെച്ചുകൊണ്ട് പണിയെടുക്കുകയും ചെയ്തില്ല. ദൈവത്തിന്റെ ദൂതന്‍ എന്ന പദവിയില്‍ തന്നെ അദ്ദേഹം പൂര്‍ണ്ണസംതൃപ്തനായിരുന്നു. അദ്ദേഹം മുസ്ലീങ്ങളെ സേവിച്ചു. വീട് സ്വയം വൃത്തിയാക്കി.. ചെരുപ്പ് സ്വകരംകൊണ്ട് നന്നാക്കി. അത്യുന്നതനും പരോപകാരിയും ആയിരുന്നു അദ്ദേഹം. അദ്ദേഹത്തെ സമീപിച്ച ഒരു അഗതിയോ ദരിദ്രനോ വെറുംകയ്യോടെ മടങ്ങി പോകേണ്ടി വന്നിട്ടില്ല. പലപ്പോഴും സ്വന്തം ആവശ്യത്തിന് ഘട്ടങ്ങളില്‍ പോലും.


ലൂയിസ് സിദിലീയോ

ഏഷ്യന്‍ വന്‍കരയുടെ ഒരു കോണില്‍ ആരാലും അറിയപ്പെടാതെ കിടന്നിരുന്ന ഒരു ജനസമൂഹം അത്യുന്നതങ്ങളിലേക്ക് ഉയരുകയും ഏഴ് നൂറ്റാണ്ടോളം ലോക ചക്രവാളങ്ങളില്‍ സ്വന്തം നാമം എഴുതി ചേര്‍ക്കുകയും ചെയ്ത ആ സമുദായത്തിന്റെ ചരിത്രത്തിലേക്ക് ശ്രദ്ധ തിരിക്കുവാന്‍ സമയമായിരിക്കുന്നു. ഈ അത്ഭുത സ്രോതസ്സ് ഒരേയൊരു മനുഷ്യന്‍ ആയിരുന്നു - മുഹമ്മദ്.


ജാക്ക് റിസ്ലേ

ലാളിത്യത്തിലും സ്പുടതയിലും ഉന്നത സ്ഥാനീയമായ ഒരു മതം നല്‍കി ദൈവം മുഹമ്മദിനെ അനുഗ്രഹിച്ചതോടെ ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ അറേബ്യന്‍ ജനതയെ കീഴ്‌പ്പെടുത്തുവാനും സന്ദേഹത്തില്‍ കഴിഞ്ഞിരുന്ന ഇതര മത വിശ്വാസങ്ങളെ ഏകദൈവസിദ്ധാന്തല്‍ എതിര്‍ത്തു തോല്‍പ്പിക്കാന്‍ മുഹമ്മദ് തോല്‍പ്പിക്കുവാനും മുഹമ്മദിന് കഴിഞ്ഞു. ഈ കൃത്യം അദ്ദേഹം നിര്‍വഹിച്ചത് മനുഷ്യായുസ്സിലെ ഹ്രസ്വമായ ഒരു കാലയളവിലാണെന്ന് നാം മനസ്സിലാക്കുമ്പോള്‍ മതങ്ങളുടെയും ജന സമൂഹങ്ങളുടെയും ചരിത്രം ആദരിച്ചംഗീകരിച്ച മഹാപുരുഷന്മാരുടെ ഗണത്തില്‍ മുഹമ്മദും ഉള്‍പ്പെടുന്നുവെന്ന് സമ്മതിക്കുവാന്‍ നാം നിര്‍ബന്ധിതരാണ്.


എമില്‍ ദര്‍മെന്‍ഗം

മുഹമ്മദിന് മാരിയത്തുല്‍ ഖിബ്ത്തിയ എന്ന സ്ത്രീയില്‍ ഇബ്രാഹിം ജനിച്ചു. അവന്‍ ശൈശവത്തില്‍ തന്നെ മരിച്ചു പോയി. അദ്ദേഹം അതില്‍ അത്യധികം ദുഃഖിക്കുകയും സ്വകരങ്ങളാല്‍ ആ കുഞ്ഞിനെ മറമാടുകയും ചെയ്തു. ഇബ്രാഹിം മരിച്ച ദിവസം ഒരു സൂര്യഗ്രഹണം ഉണ്ടായി. അപ്പോള്‍ പ്രവാചക പുത്രന്റെ മരണം ഹേതുവായാണ് സൂര്യഗ്രഹണം ഉണ്ടായത് എന്ന് മുസ്ലീങ്ങള്‍ പറഞ്ഞു നടന്നു. അവരെ തിരുത്തുവാന്‍ മാത്രം ഉന്നതമായിരുന്നു ആ പ്രവാചക ഹൃദയം. അദ്ദേഹം പറഞ്ഞു - സൂര്യചന്ദ്രാദികള്‍ ദൈവത്തിന്റെ അനേകം ദൃഷ്ടാന്തങ്ങളില്‍ ചിലത് മാത്രമാണ്. വല്ലവരുടെയും മരണം ഹേതുവായി അവയ്ക്കു ഗ്രഹണം ബാധിക്കുകയുമില്ല. ഈ മട്ടിലുള്ള ഒരു പ്രസ്താവം നുണയനും വഞ്ചകനുമായ ഒരാളില്‍ നിന്നും ഉണ്ടാവുക ഒരിക്കലും സാധ്യമല്ല.


ജോര്‍ജ് സാര്‍ട്ട

ക്രിസ്തുവര്‍ഷം 610 -ടെ മുഹമ്മദ് പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അദ്ദേഹത്തിന് 40 ആയിരുന്നു പ്രായം. തനിക്കു മുമ്പേ കടന്നു പോയ പ്രവാചകന്മാരെപ്പോലെ ഒരു പ്രവാചകനായിരുന്നു അദ്ദേഹവും. എന്നാല്‍ പല കാര്യങ്ങളിലും അവരെക്കാളെല്ലാം ശ്രേഷ്ഠനായിരുന്നു. വൈരാഗിയും പണ്ഡിതനും നിയമ നിര്‍മ്മാതാവും പ്രായോഗിക ചിന്തയുള്ളയാളുമായിരുന്നു


എത്തീന്‍ ദീനിയ

ദൗത്യ നിര്‍വ്വഹണത്തിന്റെ സ്വീകാര്യതക്ക് അമാനുഷവൃത്തികളെ ആശ്രയിക്കാത്ത ഒരേയൊരു പ്രവാചകനാണ് മുഹമ്മദ്. ദൈവത്തില്‍നിന്നും അവതീര്‍ണ്ണമായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.


ഹെന്‍ടി ഗാസ്ട്രിക്

മുഹമ്മദ് നബിയുടെ ജീവിതത്തിന്റെ ഒന്നാംഘട്ടത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച വിശ്വാസദാര്‍ഢ്യവും ആത്മാര്‍ത്ഥതയും നമുക്ക് നിഷേധിക്കാന്‍ ആവുകയില്ല. അദ്ദേഹത്തിന്റെ വിശ്വാസത്തിന് കടുകുമണിയോളവും വ്യതിയാനം സംഭവിച്ചില്ല. രണ്ടാംഘട്ടത്തില്‍ ( മദീന ജീവിതം ) അദ്ദേഹത്തിന് ലഭിച്ച ദൈവസഹായം ആ വിശ്വാസത്തെ പൂര്‍വാധികം ബലപ്പെടുത്തുകയാണ് ഉണ്ടായത്. അത് ദൃഢതയുടെ പരമകാഷ്ട പ്രാപിച്ചു. മദീനയില്‍ അദ്ദേഹം ജീവിതാസ്വാദനത്തിലേക്കോ പകിട്ടിലേക്കൊ ആകര്‍ഷിക്കപ്പെട്ടില്ല. പിശുക്കനുമായില്ല. തനിക്ക് ലഭിച്ച മിതമായ വിഭവങ്ങളില്‍ അദ്ദേഹം സംതൃപ്തനായിരുന്നു. അദ്ദേഹം ജീവിതത്തില്‍ അപൂര്‍വമായേ വയറുനിറച്ച് ആഹാരം കഴിച്ചുള്ളൂ. അറേബ്യ നാട്ടില്‍ ഉന്നതപദവികള്‍ കരഗതമാക്കാനുള്ള എല്ലാ സൗകര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ അദ്ദേഹം സേച്ഛാധിപത്യത്തിലേക്ക് വഴുതി പോയില്ല. അദ്ദേഹത്തിന് സൈനിക അകമ്പടി ഉണ്ടായിരുന്നില്ല. സമ്പത്ത് അദ്ദേഹത്തിന് നിസ്സാരമായിരുന്നു.


ആര്‍നോള്‍ഡ് ടോയന്‍ബി

അറേബ്യന്‍ സമൂഹത്തില്‍ രണ്ട് മഹത്തായ കാര്യങ്ങള്‍, വിശ്വാസപരമായ ഏകത്വം നിയമവാഴ്ചയും, യാഥാര്‍ത്ഥ്യ വല്‍ക്കരിക്കാനാണ് മുഹമ്മദ് തന്റെ ജീവിതം മുഴുവന്‍ ഉഴിഞ്ഞു വച്ചത്. പരമാധികാരമുള്ള ഒരു ഭരണകൂടവും വിശ്വാസ ഐക്യവും ഉള്‍പ്പെടുന്ന ഇസ്ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിലൂടെയാണ് അദ്ദേഹമത് സാധിച്ചെടുത്തത്. അതുവഴി ഇസ്ലാമില്‍ അപ്രതിരോധ്യമായ ശക്തി കൈവന്നു. അറബികളുടെ ജീവിത ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നതിലോ അജ്ഞതയുടെ ആഴത്തില്‍ നിന്ന് മോചിപ്പിച്ച് അവരെ ഒരു ഉത്തമ നാഗരിക സമൂഹമാക്കുന്നതിലോ മാത്രം അതൊതുങ്ങിനിന്നില്ല. മറിച്ച് അറേബ്യന്‍ ഉപദ്വീപിന്റെ അതിരുകള്‍ ഭേദിച്ച് അറ്റ്‌ലാന്റിക് തീരം മുതല്‍ പിരണീസ് വരെ അത് തള്ളിക്കയറി.'


ഫിലിപ്പ് ഹിറ്റി

മുഹമ്മദ് അര്‍പ്പിച്ച സേവനങ്ങളുടെ കണ്ണാടിയിലൂടെ നാം അദ്ദേഹത്തെ ദര്‍ശിച്ചാല്‍ അദ്ദേഹത്തെ ഒരു അദ്ധ്യാപകനായും പ്രഭാഷകനായും രാഷ്ട്ര നേതാവായും സമര വീരനായും നമുക്ക് കാണാന്‍ കഴിയും. ചരിത്രത്തിന്റെ യുഗസന്ധികളില്‍ നാം കണ്ടെത്തുന്ന മനുഷ്യരില്‍ അതിശക്തിമാന്‍ . അദ്ദേഹം ഒരു മതം പ്രചരിപ്പിച്ചു. അതാണ് ഇസ്ലാം. അദ്ദേഹം ഒരു ഭരണം സ്ഥാപിച്ചു. അതാണ് ഖിലാഫത്. ഒരു നാഗരികതയ്ക്ക് അസ്ഥിവാരമിട്ടു. അത്രയേ അറബ് - ഇസ്ലാമിക നാഗരികത. കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തില്‍ അദ്ദേഹം ഇന്നും ചലനാത്മകവും സജീവവുമായ സ്വാധീനം ചെലുത്തുന്നു.


ലൈറ്റ്‌നര്‍ വെല്‍ എം

യേശുക്രിസ്തു സന്തോഷവാര്‍ത്ത അറിയിച്ച വിധം വിധം ക്രൈസ്തവതയെ അതിന്റെ സംശുദ്ധമായ മൂല പ്രമാണങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മുഹമ്മദ് ആഗ്രഹിച്ചു. ആ ശുദ്ധ ക്രൈസ്ത, പൗലോസ് പ്രചരിപ്പിച്ച അധ്യാപനങ്ങള്‍കും ക്രൈസ്തവരിലെ വിവിധ വിഭാഗങ്ങള്‍ അതില്‍ കടത്തിക്കൂട്ടിയ തെറ്റായ വിശ്വാസം ആചാരങ്ങള്‍ക്കും കടകവിരുദ്ധമത്രേ. ഇബ്രാഹിമീ മതത്തിന്റെ അനുഗ്രഹങ്ങള്‍ ലഭിക്കുന്നത് തന്റെ സമുദായത്തിന് മാത്രമായി പോകരുതെന്ന് മുഹമ്മദ് ആഗ്രഹവും അഭിലാഷവും ആയിരുന്നു. മറിച്ച് എല്ലാ ജനവിഭാഗങ്ങള്‍ക്കും അത് ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ വിശാലമായ മതം പരസഹസ്രം മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനവും സാംസ്‌കാരിക പ്രചോദനവുമായി ഭവിച്ചു. ഈ മതം ഇല്ലായിരുന്നെങ്കില്‍ അവര്‍ അന്ധവിശ്വാസങ്ങളുടെയും പ്രാകൃതത്തത്തിന്റെയും അഗാധതകളില്‍ ആണ്ടു കിടന്നേനെ. ഇസ്ലാം പ്രയോഗവല്‍ക്കരിച്ച സാര്‍വ്വലൗകിക സാഹോദര്യം അവര്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്‌തേനെ.


സര്‍ ആര്‍നോള്‍ഡ് തോമസ്

സ്വതന്ത്രനായ ഏതൊരു നായകനെയും പോലെ മുഹമ്മദും ഒരു രാഷ്ട്രം ഭരിച്ച നേതാവായിരുന്നു. പക്ഷേ ഒരു വ്യത്യാസമുണ്ട്. അദ്ദേഹവും മുസ്ലിം പൗരന്മാരും തമ്മില്‍ നിലനിന്നിരുന്ന ബന്ധം രക്ത ബന്ധത്തിനു സമാനമായതായിരുന്നു. അതേസമയം തന്നെ തികച്ചും വ്യതിരിക്തമായ സവിശേഷതകളുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥ അദ്ദേഹം സ്ഥാപിച്ചു നടപ്പാക്കി. ചില ഗവേഷകര്‍ തെറ്റായി മനസ്സിലാക്കിയത് പോലെ ഇസ്ലാം സ്വീകരിക്കാത്തതിനുള്ള ശിക്ഷ എന്ന നിലയിലല്ല ക്രൈസ്തവരുടെ മേല്‍ അദ്ദേഹം ജിസ്യ ചുമത്തിയത്. മറിച്ച് സൈനികസേവനം നിര്‍വ്വഹിക്കുന്നതിന് സ്വമതം തടസ്സമായിരുന്ന അമുസ്ലിം സമുദായങ്ങളോടൊപ്പം ക്രൈസ്തവരുടെ മേലും ജിസ്യ ചുമത്തിയത് മുസ്ലീങ്ങളുടെ ഖഡ്ഗങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്ന സംരക്ഷണത്തിന് പകരമായിട്ടായിരുന്നു.


ഗുസ്റ്റാവ് ലബോ

നാനാവിധത്തിലുള്ള മര്‍ദന പീഡനങ്ങളെ സഹനത്തോടെയും ഹൃദയവിശാലതയോടെയും മുഹമ്മദ് ഏറ്റുവാങ്ങി. 20 വര്‍ഷത്തിലേറെ കാലം തന്നോട് ശത്രുത പുലര്‍ത്തിപ്പോന്ന ഖുറൈശികളോട് അദ്ദേഹം ദയാനുകമ്പകളോടെ പെരുമാറി. സ്വന്തം അനുയായികള്‍ അവര്‍ക്കെതിരെ ഉയര്‍ത്തിയ കലാപഭീഷണിയില്‍ നിന്ന് അദ്ദേഹം അവരെ പ്രയാസപ്പെട്ട് രക്ഷപ്പെടുത്തി. കഅബയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന 360 പ്രതിമകളെ നീക്കം ചെയ്തുകൊണ്ട് അതിനെ ഇസ്ലാമിക ആരാധനാലയമായി പവിത്രീകരിക്കുക എന്നതില്‍ മാത്രം അവരോടുള്ള പ്രതിക്രിയ ഒതുങ്ങി. ഈ ആരാധനാലയം ഇസ്ലാമിന്റെ ഭവനമായി ഇന്നും തുടരുന്നു'ഒരു മനുഷ്യന്റെ മഹത്വത്തിന്റെ മാനദണ്ഡം അയാള്‍ നിര്‍വഹിച്ച കര്‍മ്മങ്ങളാണെങ്കില്‍ മുഹമ്മദ് ചരിത്രം അറിഞ്ഞതില്‍ വെച്ച് ഏറ്റവും മഹാനായ വ്യക്തിയത്രെ.


വാഷിംഗ്ടണ്‍ ഇര്‍വിന്‍ഗ്

മക്കാവിജയം നടന്ന കാലത്ത് പ്രവാചകന്‍ കാഴ്ചവച്ച അത്യുന്നതമായ പെരുമാറ്റം അദ്ദേഹം ദൈവം നിയോഗിച്ച ഒരു പ്രവാചകനായിരുന്നുവെന്നും വിജയശ്രീലാളിതനായ ഒരു സേനാനായകനായിരുന്നില്ലെന്നും തെളിയിക്കുന്നതാണ്. തനിക്ക് ശക്തമായ അധികാരവും ആധിപത്യവും കൈ വന്നതിനാല്‍ സ്വന്തം പൗരന്മാരോട് ആര്‍ദ്രതയും കാരുണ്യവും കാണിക്കുക എന്ന നയത്തിന്റെ ഭാഗമായിരുന്നില്ല അത്. മറിച്ച് തന്റെ നേതൃത്വത്തിനും വിജയത്തിനും കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മകുടം ചാര്‍ത്തുന്ന എന്നതായിരുന്നു.


ജോര്‍ജ് ബര്‍ണാഡ് ഷാ

മുഹമ്മദീയ മതത്തിന്റെ വിസ്മയകരമായ ഓജസ് കാരണമായി ഞാന്‍ എല്ലായ്‌പ്പോഴും അതിനെ ആദരിച്ചു പോന്നിട്ടുണ്ട്. ലോകത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന വളര്‍ച്ചാ ദിശകളെ ഏത് കാലഘട്ടത്തിലും അനുയോജ്യമാംവിധം സ്വാംശീകരിക്കാനുള്ള ശേഷി സ്വന്തമായുള്ള മതം ഇസ്ലാം ഒന്നു മാത്രമാണ് എന്നാണ് എന്റെ പക്ഷം. ഞാന്‍ അദ്ദേഹത്തെ പഠിച്ചിട്ടുണ്ട്. അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു മനുഷ്യന്‍.. എന്റെ അഭിപ്രായത്തില്‍ അന്തിക്രിസ്തു എന്നല്ല യേശുക്രിസ്തു - മനുഷ്യവംശത്തിന്റെ രക്ഷകന്‍ - എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടത്. അദ്ദേഹത്തെപ്പോലെ ഒരു മനുഷ്യന്‍ ആധുനികയുഗത്തിന്റെ അധികാരം കയ്യടക്കുകയാണെങ്കില്‍ ലോകത്തുനിന്നും അത്യന്തം ആവശ്യമായ ശാന്തിയും സമാധാനവും കൈവരുത്താന്‍ ഉതകുംവിധം അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വിജയിക്കുമായിരുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു. മുഹമ്മദിന്റെ വിശ്വാസപ്രമാണം ഇന്നത്തെ യൂറോപ്പിനെ സ്വീകാര്യമായി തുടങ്ങും വിധം നാളത്തെ യൂറോപ്പിനും സ്വീകാര്യമായിരിക്കുമെന്ന് ഞാന്‍ പ്രവചിക്കുകയാണ്.


മഹാത്മാഗാന്ധി

അക്കാലത്ത് ജീവിതത്തിന്റെ സരണിയില്‍ ഇസ്ലാമിന് സ്ഥാനം നേടിക്കൊടുത്തത് വാള്‍ ആയിരുന്നില്ലെന്ന് മുന്‍പത്തേക്കാളേറെ എനിക്ക് ബോധ്യമായിരിക്കുന്നു. പ്രവാചകന്റെ കര്‍ക്കശമായ ലാളിത്യവും ഉദാത്തമായ ആത്മബലവും പ്രതിജ്ഞകളോടുള്ള ദൃഢമായ പ്രതിബദ്ധതയും സ്‌നേഹിതന്മാരോടും അനുയായികളോടുമുള്ള അതിരറ്റ് അര്‍പ്പണവും നിര്‍ഭയത്വവും ദൈവത്തിലും തന്റെ ദൗത്യത്തിലുമുള്ള പരമമായ വിശ്വാസവും ആയിരുന്നു. അല്ലാതെ വാളായിരുനില്ല എല്ലാറ്റിനെയും അവരുടെ മുന്‍പില്‍ എത്തിച്ചതും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ അവരെ സഹായിച്ചതും.


ബോസ് വര്‍ത്ത് സ്മിത്ത്

രാഷ്ട്രത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും തലവനായിരുന്ന മുഹമ്മദ് ഒരേസമയം സീസറും പോപ്പും ആയിരുന്നു. എന്നാല്‍ പോപ്പിന്റെ നാട്യങ്ങളില്ലാത്ത പോപ്പും സീസറിന്റെ സൈന്യങ്ങളില്ലാത്ത സീസറും ആയിരുന്നു അദ്ദേഹം. ഒരു സൈന്യമോ അംഗരക്ഷകനോ കൊട്ടാരമോ നിശ്ചിത വരുമാനമോ ഇല്ലാതെ ദൈവാധികാരം കൊണ്ട് ഭരണം നടത്തി എന്ന് ഏതെങ്കിലും മനുഷ്യനെ പറയാനുള്ള അവകാശം ഉണ്ടെങ്കില്‍ അത് മുഹമ്മദിന് മാത്രമാണ്. അധികാരത്തിന്റെ ഉപകരണങ്ങളോ പിന്തുണയോ ഇല്ലാതെ എല്ലാ അധികാരങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അധികാരത്തിന്റെ പരിവേഷങ്ങള്‍ അദ്ദേഹം വകവെച്ചില്ല. സ്വകാര്യജീവിതത്തിലെ ലാളിത്യം പൊതു ജീവിതത്തിലും അദ്ദേഹം നിലനിര്‍ത്തി.


മൈക്കല്‍ എച്ച് ഹാര്‍ട്ട്

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയുടെ തലപ്പത്ത് മുഹമ്മദിനെ പ്രതിഷ്ഠിച്ചത് ചില വായനക്കാരെ വിസ്മയിപ്പിച്ചേക്കാം. മറ്റു ചിലര്‍ അതിനെ ചോദ്യം ചെയ്‌തേക്കാം. എന്നാല്‍ ചരിത്രത്തില്‍ മതപരവും മതേതരവുമായ മേഖലകളില്‍ ഒരുപോലെ ഉന്നത വിജയം കൈവരിച്ച വ്യക്തി അദ്ദേഹം മാത്രമാണ്.മുഹമ്മദിന് മാത്രമായി ഇസ്ലാമിലുള്ള സ്വാധീനം ക്രിസ്തുവിനും സെന്റ് പോളിനും സംയുക്തമായി ക്രൈസ്തവര്‍ക്കു മേലുള്ള സ്വാധീനത്തെകാള്‍ താരതമ്യേന കൂടുതല്‍ ആയിരുന്നു എന്ന് വേണം പറയാന്‍. മതപരവും മതേതരവുമായ കാര്യങ്ങളെ സമാനതയില്ലാത്ത വിധം സംയോജിപ്പിച്ചതാണ് മുഹമ്മദിനെ മനുഷ്യചരിത്രത്തിലെ ഏറ്റവും ശക്തനായ ഏക വ്യക്തിത്വമാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. എളിയ പ്രാരംഭത്തോടെ മുഹമ്മദ് ലോകത്തിലെ മഹത്തായ മതങ്ങളില്‍ ഒന്ന് നവീകരിക്കുകയും പ്രബോധനം ചെയ്യുകയും അതിപ്രാപ്തനായ രാഷ്ട്രീയ നേതാവായി തീരുകയും ചെയ്തു . മരണത്തിന് നൂറ്റാണ്ടുകള്‍ക്ക് ശേഷവും അദ്ദേഹത്തിന്റെ സ്വാധീനം ശക്തവും സര്‍വ്വവ്യാപകവുമായി തുടരുകയാണ്.


വില്യം മഗ്മറി വാട്ട്

മുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് ഈ പഠനം ആദം സന്തതികളില്‍ ചച്ച് ഏറ്റവും മഹാനായ ഒരു വ്യക്തിയെ സംബന്ധിച്ച് ഒരു പുതിയ അന്വേഷണത്തിന് പ്രേരണയാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്വന്തം വിശ്വാസത്തിന്റെ പേരില്‍ ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളെ ക്ഷമാപൂര്‍വം നേരിടുന്നതില്‍ ഈ മനുഷ്യന്‍ പ്രദര്‍ശിപ്പിച്ച മനോധൈര്യവും തന്നില്‍ വിശ്വസിക്കുകയും തന്നെ പിന്തുടരുകയും ചെയ്തവരോട് കാണിച്ച് അത്യുന്നതമായ സ്വഭാവമഹിമയുമാണ് അദ്ദേഹത്തെ നേതാവും നായകനുമായി വരിക്കാന്‍ അനുചരന്മാരെ പ്രേരിപ്പിച്ചത്. അതിനു പുറമേ അദ്ദേഹത്തിന്റെ നിത്യജീവിതത്തിലെ കര്‍മ്മരീതികളും അവരെ ആകര്‍ഷിച്ചു. ഇതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ അലിഞ്ഞുചേര്‍ന്ന നീതിബോധത്തെയും സമഭാവനയെയുമാണ് സൂചിപ്പിക്കുന്നത്.


വില്‍ ഡ്യൂറാന്‍ഡ്

ജനസ്വാധീനമാണ് ഒരാളുടെ മഹത്വത്തിന്റെ മാനദണ്ഡമെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മഹാനായിരുന്നു മുഹമ്മദ് എന്ന് ഞാന്‍ പറയും. ധാര്‍മികവും ആത്മീയവുമായ അങ്ങേയറ്റം അധപതിച്ച ഒരു ജനതയെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യം ജീവിത ദൗത്യമായി അംഗീകരിച്ച ആളായിരുന്നു മുഹമ്മദ്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ചരിത്രത്തിലെ മറ്റേതൊരു പരിഷ്‌കര്‍ത്താവും വിജയിച്ചതില്‍ ഏറെ അദ്ദേഹം വിജയിച്ചു. സങ്കല്പത്തിലുള്ളതൊക്കെയും യാഥാര്‍ത്ഥ്യമാക്കി മാറ്റിയ മറ്റൊരാളെ ചരിത്രത്തില്‍ നമുക്ക് കാണുക സാധ്യമല്ല.


ജോഹാന്‍ വോള്‍ഫ് ഗാന്‍ ഗെഥെ

നിങ്ങള്‍ ശ്രദ്ധിച്ചോ ? ബോധനം ഒരിക്കലും പരാജയപ്പെടില്ല. നമുക്കുള്ള സര്‍വ്വ മൂല്യ സംഹിതകളെയും കണക്കിലെടുത്ത് പറയട്ടെ; ഈ ബോധനത്തെക്കാള്‍ മുന്നോട്ടുപോകാന്‍ നമുക്ക് സാധ്യമല്ല. ഖുര്‍ആന്‍ പാരായണം ആരംഭിക്കുമ്പോള്‍ ആദ്യം വെറുപ്പാണുണ്ടാവുക. എന്നാല്‍ വീണ്ടും വായിക്കുമ്പോള്‍ ആകര്‍ഷിക്കാന്‍ തുടങ്ങുകയും നമ്മെ വിസ്മയിപ്പിക്കുകയും ഒടുവില്‍ നമ്മുടെ ആദരവ് പിടിച്ചു പറ്റുകയും ചെയ്യും.


ലിയോ ടോള്‍സ്റ്റോയി

അഭിശപ്തമായ ആചാര സമ്പ്രദായങ്ങളുടെ പൈശാചിക ദംഷ്ട്രങ്ങളില്‍ നിന്ന് മര്‍ദിതരും പീഡിതരുമായ ഒരു സമൂഹത്തിന് വിമോചനം നല്‍കുകയും അവര്‍ക്ക് മുന്‍പില്‍ പുരോഗതിയുടെയും ഉന്നതിയുടേയും പാത വെട്ടി തുറക്കുകയും ചെയ്തു എന്നത് തന്നെ മതി മുഹമ്മദിന് അഭിമാനിക്കാന്‍. മുഹമ്മദ് സമര്‍പ്പിച്ച ധര്‍മ്മ സംഹിതയ്ക്ക് ബുദ്ധിയും യുക്തിയും ഇണങ്ങുന്നതാകയാല്‍ ലോകത്തെ നയിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.

സ്വന്തം സന്ദേശത്തിന് അവസാനത്തെ വാഹകന്‍ ആകുവാന്‍ ദൈവം തെരഞ്ഞെടുത്ത മുഹമ്മദ് നബിയില്‍ ആകൃഷ്ടരായ അതില്‍ ഒരാളാണ് ഞാന്‍.


തോമസ് കാര്‍ലൈല്‍

മുഹമ്മദിനെ കുറിച്ച് ഇന്ന് നമ്മുടെ സങ്കല്പം സൂത്രശാലിയായ കപടന്‍, അസത്യത്തിന്റെ മൂര്‍ത്തി എന്നൊക്കെയാണ് അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് വ്യാജങ്ങളുടെയും ബുദ്ധിമാന്ദ്യത്തിന്റെയും ആകെത്തുക എന്നും നാം കരുതുന്നു. ഈ ധാരണയ്ക്ക് പക്ഷെ, നിലനില്‍പ്പില്ലാതായി തുടങ്ങിയിരിക്കുന്നു.


അല്‍ഫോണ്‍സ് ഡീലര്‍മാര്‍ ടൈന്‍

പ്രഭാഷകന്‍, തത്വജ്ഞാനി, ദൈവദൂതന്‍, നിയമ നിര്‍മ്മാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, അബദ്ധ സങ്കല്പങ്ങളില്‍ നിന്നും മുക്തമായ ആചാര വിശേഷങ്ങളുടെ യുക്തിഭദ്രമായ വിശ്വാസ പ്രമാണങ്ങളുടെയും സ്ഥാപകന്‍, 20 ഭൗതിക സാമ്രാജ്യങ്ങളുടെയും ഒരു ആത്മീയ സാമ്രാജ്യത്വത്തിന്റെയും സ്ഥാപകന്‍, അതായിരുന്നു മുഹമ്മദ്. മനുഷ്യ മഹത്വത്തിന് എല്ലാ മാനദണ്ഡങ്ങളും പരിഗണിക്കുമ്പോള്‍ നാം വ്യക്തമായും ചോദിച്ചേക്കാം മുഹമ്മദിനേക്കാള്‍ മഹാനായി മറ്റു വലിയ മനുഷ്യരും ഉണ്ടോ ?

No comments:

Post a Comment