അസീസ് പട്ള
ഡിഗ്രിക്ക് പഠിക്കുന്ന മകള്‍ വീട്ടിലെത്തി അന്നും പുസ്തകം മേശപ്പുറത്തു വെയ്ക്കുമ്പോള്‍ ഉമ്മയോട് പറഞ്ഞു..
“ ഇമ്മാ... ആ മുനീര്‍ ഇന്നും ന്‍റെ ബൈതാലെ കൂടിക്ക്ണു, ന്നെ കെട്ടാന്‍ പൂതിയൂടി നീക്കാന്നും പറഞ്ഞു,, ച്ചോനെ ഷ്ടോല്ല, ആ കുരുപ്പിനെ..”
ഉമ്മ ക്ഷമയോടെ കേട്ടുകൊണ്ട് മോളോടു ചോദിച്ചു,
“ ജ്ജ് ഓനോടെന്തെലും പറഞ്ഞോ?”
“ ഇമ്മ ഇന്നാളു പര്‍ഞ്ഞ പോലെ കേക്കാത്ത പോലെ നടന്നു..”
ഉമ്മയെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
“അങ്ങനെ തെന്ന്യ മാണ്ടത്, ഇല മുള്ളേല് വീണാലും, മുള്ള് ഇലേല് വീണാലും ഒക്കെ കേട് യമ്മക്കാ..”
ഉമ്മ ഉപദേശിച്ചു..
വര്‍ഷങ്ങള്‍ കഴിഞ്ഞു.. ഇപ്പോള്‍ അവള്‍ പി.ജി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
കോളിംഗ് ബെല്ലടിക്കുന്നത് കേട്ട അയമുഹാജി വാതില്‍ തുറന്നു, ലോക്കല്‍ ദല്ലാളും ചെറുക്കന്‍റെ അമ്മാവനുമായ മാനൂഹാജിയും.
സലാം മടക്കി അയമുഹാജി അവരോട് അകത്തു കയറി ഇരിക്കാന്‍ പറഞ്ഞു.
“ ഞാളോരു പെണ്‍കെട്ടുമായ്റ്റാ വന്നുക്ക്ണെ, ചെക്കന്‍ വെറാരുവല്ല, മ്മളെ മാനൂന്‍റെ മര്മോന്‍ മുനീര്‍ ന്നേ..”
ദല്ലാള്‍ മുഴുമിച്ചു,
കുടിക്കാനെടുക്കാന്‍ അകത്തു ചെന്ന ഉ പ്പയോട് മകൾ പറഞ്ഞു,
“ഇപ്പ.... ച്ചോനെ ഷ്ടോല്ല, ഇക്കല്ല്യണം മാണ്ട..”
വെള്ളം കുടിച്ചു കഴിഞ്ഞു ദല്ലാള്‍ മറുപടിക്ക് കാതോര്‍ത്തു..
“ ഇങ്ങള് ബന്നത് മ്മക്ക് സന്തോഷം, പക്കെങ്കില് ഓള് പട്ചാല്ലേ, നീംണ്ട് ഒരു കൊല്ലം....”
“അത് സാരോല്ല, മുനീര്‍ കാത്തു നിക്കും.. പടിപ്പു കയിഞ്ഞിട്ട് നിക്കാഹ് മതി..... “
മാനുഹാജി അയമുഹാജിന്‍റെ മുഖത്തു നോക്കി പറഞ്ഞു..
“അല്ല.... അത്.... ഉണ്ണിക്കമ്മാപ്പയും (മുനിറിന്‍റെ ഉപ്പ) ഞാനും നല്ല തുണക്കാരാ...ആ ബന്ധം നഷ്ടപ്പെടുന്നത് ച്ചിഷ്ടോല്ല, ആയിനക്കൊണ്ട് ഞമ്മക്ക് ഈ നിക്കാഹിനു സമ്മതോല്ല”
ഇത് കേട്ടതോടെ അവര്‍ സലാം പറഞ്ഞു പിരിഞ്ഞു
അകത്തു നിന്നും ഭാര്യ ചോദിച്ചു..
“ അല്ല... ങ്ങളെന്തേ ങ്ങക്ക് ഷ്ടോല്ലാന്നു പര്‍ഞ്ഞേ..?, ഓള്‍ക്ക് ഷ്ടോല്ലാന്നു പറഞ്ഞുടെയ്നോ?”
“അങ്ങനെ പറഞ്ഞാ മ്മളെ സൂറാന്‍റെ മൻസും സരീരഉം ഓന്‍ നാസാക്കും... അപവാദങ്ങള്‍ അല്ലച്ച മൻസന്‍റെ പച്ചര്‍ച്ചി കരിക്ക്ണ ആസിഡ് മോത്തെക്കോയ്ച്ചോ... ന്നത്തെ കാലം...ബല്ലാതെ സൂച്ചിക്കണം..”
അപ്പുറത്തെ മുറിയില്‍ അവളും മതിലും ഒന്നിച്ചു കേൾക്കുകയായിരുന്നു ....
ഡിഗ്രിക്ക് പഠിക്കുന്ന മകള്‍ വീട്ടിലെത്തി അന്നും പുസ്തകം മേശപ്പുറത്തു വെയ്ക്കുമ്പോള്‍ ഉമ്മയോട് പറഞ്ഞു..
“ ഇമ്മാ... ആ മുനീര്‍ ഇന്നും ന്‍റെ ബൈതാലെ കൂടിക്ക്ണു, ന്നെ കെട്ടാന്‍ പൂതിയൂടി നീക്കാന്നും പറഞ്ഞു,, ച്ചോനെ ഷ്ടോല്ല, ആ കുരുപ്പിനെ..”
ഉമ്മ ക്ഷമയോടെ കേട്ടുകൊണ്ട് മോളോടു ചോദിച്ചു,
“ ജ്ജ് ഓനോടെന്തെലും പറഞ്ഞോ?”
“ ഇമ്മ ഇന്നാളു പര്‍ഞ്ഞ പോലെ കേക്കാത്ത പോലെ നടന്നു..”
ഉമ്മയെ നോക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
“അങ്ങനെ തെന്ന്യ മാണ്ടത്, ഇല മുള്ളേല് വീണാലും, മുള്ള് ഇലേല് വീണാലും ഒക്കെ കേട് യമ്മക്കാ..”
ഉമ്മ ഉപദേശിച്ചു..
വര്‍ഷങ്ങള്‍ കഴിഞ്ഞു.. ഇപ്പോള്‍ അവള്‍ പി.ജി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
കോളിംഗ് ബെല്ലടിക്കുന്നത് കേട്ട അയമുഹാജി വാതില്‍ തുറന്നു, ലോക്കല്‍ ദല്ലാളും ചെറുക്കന്‍റെ അമ്മാവനുമായ മാനൂഹാജിയും.
സലാം മടക്കി അയമുഹാജി അവരോട് അകത്തു കയറി ഇരിക്കാന്‍ പറഞ്ഞു.
“ ഞാളോരു പെണ്‍കെട്ടുമായ്റ്റാ വന്നുക്ക്ണെ, ചെക്കന്‍ വെറാരുവല്ല, മ്മളെ മാനൂന്‍റെ മര്മോന്‍ മുനീര്‍ ന്നേ..”
ദല്ലാള്‍ മുഴുമിച്ചു,
കുടിക്കാനെടുക്കാന്‍ അകത്തു ചെന്ന ഉ പ്പയോട് മകൾ പറഞ്ഞു,
“ഇപ്പ.... ച്ചോനെ ഷ്ടോല്ല, ഇക്കല്ല്യണം മാണ്ട..”
വെള്ളം കുടിച്ചു കഴിഞ്ഞു ദല്ലാള്‍ മറുപടിക്ക് കാതോര്‍ത്തു..
“ ഇങ്ങള് ബന്നത് മ്മക്ക് സന്തോഷം, പക്കെങ്കില് ഓള് പട്ചാല്ലേ, നീംണ്ട് ഒരു കൊല്ലം....”
“അത് സാരോല്ല, മുനീര്‍ കാത്തു നിക്കും.. പടിപ്പു കയിഞ്ഞിട്ട് നിക്കാഹ് മതി..... “
മാനുഹാജി അയമുഹാജിന്‍റെ മുഖത്തു നോക്കി പറഞ്ഞു..
“അല്ല.... അത്.... ഉണ്ണിക്കമ്മാപ്പയും (മുനിറിന്‍റെ ഉപ്പ) ഞാനും നല്ല തുണക്കാരാ...ആ ബന്ധം നഷ്ടപ്പെടുന്നത് ച്ചിഷ്ടോല്ല, ആയിനക്കൊണ്ട് ഞമ്മക്ക് ഈ നിക്കാഹിനു സമ്മതോല്ല”
ഇത് കേട്ടതോടെ അവര്‍ സലാം പറഞ്ഞു പിരിഞ്ഞു
അകത്തു നിന്നും ഭാര്യ ചോദിച്ചു..
“ അല്ല... ങ്ങളെന്തേ ങ്ങക്ക് ഷ്ടോല്ലാന്നു പര്‍ഞ്ഞേ..?, ഓള്‍ക്ക് ഷ്ടോല്ലാന്നു പറഞ്ഞുടെയ്നോ?”
“അങ്ങനെ പറഞ്ഞാ മ്മളെ സൂറാന്‍റെ മൻസും സരീരഉം ഓന്‍ നാസാക്കും... അപവാദങ്ങള്‍ അല്ലച്ച മൻസന്‍റെ പച്ചര്‍ച്ചി കരിക്ക്ണ ആസിഡ് മോത്തെക്കോയ്ച്ചോ... ന്നത്തെ കാലം...ബല്ലാതെ സൂച്ചിക്കണം..”
അപ്പുറത്തെ മുറിയില്‍ അവളും മതിലും ഒന്നിച്ചു കേൾക്കുകയായിരുന്നു ....
No comments:
Post a Comment