മാവില ഈ പ്രാവശ്യം ഓര്‍മ്മകളുടെ ആഴങ്ങളിലേക്കാണ് നമ്മളെല്ലവരേയും കൂട്ടി കൊണട് പോയിരിക്കുന്നത് ജീവിതത്തില്‍ ഒരിക്കലുംമറക്കാന്‍ പറ്റാത്ത എന്‍റെ കുട്ടിക്കാലത്ത് ആദ്യമായി നഗരത്തില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവമാണ് ഇത് വായിച്ചപ്പോള്‍ ഉണ്ടായത്. ഇന്ന് നമ്മുടെ നഗരം ജനങ്ങളും അതിനനസരിച്ച് സൗകര്യങ്ങള്‍ കൂടിയിറ്റുണ്ടെങ്കിലുംഅന്ന് ഇന്നത്തേതിനേക്കാളുംവിശാലമായ ചെറിയ സുന്തരമായ നഗരമായിരുന്നു 'കാസര്‍കോഡ്''.. ഗണപതി പൈ അദ്ധേഹത്തെ അറിയാത്തവര്‍ അന്ന് ആരും ഉണ്ടാവില്ല മലയാളവും കന്നടയും കലര്‍ന്ന വാക്കുകള്‍ ഒരു പ്രത്തേക ശൈലിയില്‍ പറഞ്ഞ് കൊണ്ട് ഓടി നടക്കുമായിരുന്നു പാവം നല്ലൊരു മനുഷ്യനായിരുന്നു വീടും കുടുംബവും ഉണ്ടായിരിന്നിട്ടും അവസാനംനഗരത്തിലെ ഒരു കട തിണ്ണയിലാണ് മരണപ്പെട്ടത്.
ആദ്യമായി ഉപ്പാന്‍റെ കുടെ പോയപ്പൊള്‍ കാനറാ കൂല്‍ബാറില്‍ നിന്നും ഫ്രൂട്സ്സലാഡുംകൂല്‍ഡ്രിംഗ്സുംതിരിച്ച് വരുബോള്‍ കടലയും വാങ്ങിതന്നതും മറ്റുംഒന്നുംമറന്നിട്ടില്ല അന്നത്തെ കാലത്ത് നല്ലൊരു ഹോട്ടല്‍(Restaurant) എന്ന് പ
റയാന്‍ ബദരിയ മാത്രമായിരുന്നു അവിടന്ന് പഴപൊരിയും ചായയുംപലപോഴായിവാങ്ങി തന്നതും മറ്റും kkkk വായിക്കുബോള്‍ ഓര്‍മ്മകളിലേക്ക്ഓടിവരികയാണ് .
മാനസ്സികമായി തകര്‍ന്ന് മനോരോഗികളായവര്‍ പേരിന് മാത്രം വസ്ത്രം ധരിച്ചും വിവസ്ത്രയായും ചുമരുകളിലും മറ്റും ചിത്രങ്ങള്‍ വരക്കുന്ന നല്ല നല്ല കലാകരന്‍മാരേയും കാണാമായിരുന്നു ...
മാവിലയുടെ ഓര്‍മ്മകളില്‍ നിന്നും ഓരോന്നുംഎടുത്ത് എഴുതി അവതരിപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു
--------------------------
ബഷീർ മജൽ
No comments:
Post a Comment