പിസി ഖാദറിന്റെ വളരെ നല്ല അഭിപ്രായമായിട്ടാണ് എനിക്ക് തോന്നിയത്. നമ്മുടെ സ്‌കൂളിൽ പഠിച്ച ഒരു പാട് പേർ പുറത്തു നിന്നുള്ളവരുണ്ട്. പത്ത് പതിമൂന്ന് കൊല്ലം തന്നെയായി പ്ലസ് ടു തുടങ്ങിയിട്ട്. 19 - 28 വയസ്സുള്ള പൂർവ്വവിദ്യാര്ഥികളും അതിൽ പെടും. പട്‌ലക്ക് പുറത്തെ കല്യാണം കഴിഞ്ഞു പോയ സ്ത്രീകളും വേറെയുണ്ട്. അവർക്ക് കൂടി നമ്മുടെ നിർദ്ദിഷ്ട പ്ലാൻ ആൻഡ് പ്രൊജക്റ്റ് ഡീറ്റെയിൽസ് എത്തണം. അതിനുള്ള വഴികൾ നാട്ടിലുള്ളവർ കാണാനുള്ള മാർഗ്ഗങ്ങൾ ആലോചിക്കണം. നാട്ടിൽ ഈ ഉത്തരവാദിത്തം ആര് ഏറ്റെടുത്തലും സാരമില്ല, അവർ സ്‌കൂൾ വികസന സമിതിയുമായി നിരന്തര ബന്ധമുണ്ടായാൽ മതി.
ഇന്ന് ഈ പ്രൊജക്ടുമായി ബന്ധപ്പെട്ടു സ്‌കൂൾ വികസന സമിതി അംഗങ്ങളും നാട്ടിൽ ഇറങ്ങുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചത്. നാട്ടിലെ എല്ലാ കൂട്ടായ്മകൾക്കും നേരിട്ട് ഇറങ്ങാൻ സാധിക്കും. എന്റെ എപ്പോഴുമുള്ള അഭിപ്രായം പ്രചാരണത്തിനുള്ള എല്ലാ വഴികളും ആലോചിക്കുകയും നടപ്പിൽ വരുത്തുകയും വേണം. . അത് വ്യത്യസ്തമാണെങ്കിലും വളരെ സുഖവുമാണ്. ഞങ്ങളൊക്കെ മുമ്പ് പന്തം കൊളുത്തി ജന ശ്രദ്ധ ആകർഷിച്ചിരുന്നു, അന്ന് പട്‌ല തനി നാട്ടിൻപുറ ചുറ്റുപാടായിരുന്നു. ''തീ കാണുമ്പോൾ തിരിഞ്ഞു നോക്കുക'' എന്നത് അന്നത്തെ നാട്ടുംപ്രദേശത്തിന്റെ ഒരു നടപ്പുശീലങ്ങളിൽ പെട്ടതുകൊണ്ട് അത് വിനിയോഗിച്ചു. ആ തീക്ക് പതിവിൽ കവിഞ്ഞ വെളിച്ചവും എന്തോ ഉണ്ടായിരുന്നു. ഇന്ന് വഴിനീളം വിദ്യുത് -വഴിവിളക്കായത് കൊണ്ട് ''ചൂട്ട'' കത്തിയാൽ തന്നെ, നാട്ടിൽ അത് അത്ര ''കത്തു''മെന്ന്(ഏശുമെന്ന് ) തോന്നുന്നില്ല.
ഏതായാലും ഇപ്പോഴും പ്രചാരണങ്ങൾക്ക് ചെണ്ട, മദ്ദളം വാദ്യോപകരണങ്ങൾ ഉപയോഗിച്ച് കാണുന്നുണ്ട്, അതിനു പ്രസക്തി ഇപ്പോഴുമുള്ളത് കൊണ്ടാണല്ലോ അതിന്റെ മണ്ടക്കടിച്ചു സംഘാടകർ ശ്രദ്ധ ക്ഷണിക്കുന്നത്. (നമ്മുടെ നാട്ടിൽ ഇയ്യിടെ നടന്ന ഒരു കാമ്പയിനിലും ഇതുപയോഗിച്ചിരുന്നോന്ന് സംശയമുണ്ട്. )
56 സെക്കന്റെ ഉള്ളുവെങ്കിലും പിസി ഖാദറിന്റെ അഭിപ്രായങ്ങൾ എല്ലാവരും ഒന്ന് കേൾക്കണം, ഒപ്പം സുഹൃത്ത് സുൽത്താൻ മഹമൂദ് പറഞ്ഞ കാര്യങ്ങളും. അദ്ദേഹം സൂചിപ്പിച്ചത് പോലെ ജനസ്വാധീനമുള്ള വലിയ പ്രവാസി കൂട്ടായ്‍മകൾക്ക് ( ജമാഅത്ത് കമ്മറ്റികൾ മുതലായവ ) നമ്മുടെ സ്‌കൂളിന്റെ വിഷയത്തിൽ ചെറുതല്ലാത്ത സംഭാവന തീർച്ചയായും നല്കാൻ സാധിക്കും.
ചർച്ചകൾ ചൂടുപിടിച്ചു വരുന്നതല്ലേയുള്ളൂ. കൂടുതൽ പേർ ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷ. വേറൊന്നും തോന്നരുത്, പതിവ് പോസ്റ്റുകളിൽ നിന്ന് ഒരല്പം മാറി നിന്ന് ഈ ഒരു ചർച്ചയിൽ ഒന്ന് രണ്ടു ദിവസങ്ങൾ എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
അസ്‌ലം മാവില
ഇന്ന് ഈ പ്രൊജക്ടുമായി ബന്ധപ്പെട്ടു സ്‌കൂൾ വികസന സമിതി അംഗങ്ങളും നാട്ടിൽ ഇറങ്ങുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചത്. നാട്ടിലെ എല്ലാ കൂട്ടായ്മകൾക്കും നേരിട്ട് ഇറങ്ങാൻ സാധിക്കും. എന്റെ എപ്പോഴുമുള്ള അഭിപ്രായം പ്രചാരണത്തിനുള്ള എല്ലാ വഴികളും ആലോചിക്കുകയും നടപ്പിൽ വരുത്തുകയും വേണം. . അത് വ്യത്യസ്തമാണെങ്കിലും വളരെ സുഖവുമാണ്. ഞങ്ങളൊക്കെ മുമ്പ് പന്തം കൊളുത്തി ജന ശ്രദ്ധ ആകർഷിച്ചിരുന്നു, അന്ന് പട്‌ല തനി നാട്ടിൻപുറ ചുറ്റുപാടായിരുന്നു. ''തീ കാണുമ്പോൾ തിരിഞ്ഞു നോക്കുക'' എന്നത് അന്നത്തെ നാട്ടുംപ്രദേശത്തിന്റെ ഒരു നടപ്പുശീലങ്ങളിൽ പെട്ടതുകൊണ്ട് അത് വിനിയോഗിച്ചു. ആ തീക്ക് പതിവിൽ കവിഞ്ഞ വെളിച്ചവും എന്തോ ഉണ്ടായിരുന്നു. ഇന്ന് വഴിനീളം വിദ്യുത് -വഴിവിളക്കായത് കൊണ്ട് ''ചൂട്ട'' കത്തിയാൽ തന്നെ, നാട്ടിൽ അത് അത്ര ''കത്തു''മെന്ന്(ഏശുമെന്ന് ) തോന്നുന്നില്ല.
ഏതായാലും ഇപ്പോഴും പ്രചാരണങ്ങൾക്ക് ചെണ്ട, മദ്ദളം വാദ്യോപകരണങ്ങൾ ഉപയോഗിച്ച് കാണുന്നുണ്ട്, അതിനു പ്രസക്തി ഇപ്പോഴുമുള്ളത് കൊണ്ടാണല്ലോ അതിന്റെ മണ്ടക്കടിച്ചു സംഘാടകർ ശ്രദ്ധ ക്ഷണിക്കുന്നത്. (നമ്മുടെ നാട്ടിൽ ഇയ്യിടെ നടന്ന ഒരു കാമ്പയിനിലും ഇതുപയോഗിച്ചിരുന്നോന്ന് സംശയമുണ്ട്. )
56 സെക്കന്റെ ഉള്ളുവെങ്കിലും പിസി ഖാദറിന്റെ അഭിപ്രായങ്ങൾ എല്ലാവരും ഒന്ന് കേൾക്കണം, ഒപ്പം സുഹൃത്ത് സുൽത്താൻ മഹമൂദ് പറഞ്ഞ കാര്യങ്ങളും. അദ്ദേഹം സൂചിപ്പിച്ചത് പോലെ ജനസ്വാധീനമുള്ള വലിയ പ്രവാസി കൂട്ടായ്‍മകൾക്ക് ( ജമാഅത്ത് കമ്മറ്റികൾ മുതലായവ ) നമ്മുടെ സ്‌കൂളിന്റെ വിഷയത്തിൽ ചെറുതല്ലാത്ത സംഭാവന തീർച്ചയായും നല്കാൻ സാധിക്കും.
ചർച്ചകൾ ചൂടുപിടിച്ചു വരുന്നതല്ലേയുള്ളൂ. കൂടുതൽ പേർ ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷ. വേറൊന്നും തോന്നരുത്, പതിവ് പോസ്റ്റുകളിൽ നിന്ന് ഒരല്പം മാറി നിന്ന് ഈ ഒരു ചർച്ചയിൽ ഒന്ന് രണ്ടു ദിവസങ്ങൾ എല്ലാവരും ശ്രദ്ധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
അസ്‌ലം മാവില
No comments:
Post a Comment