Sunday 19 February 2017

എന്‍പതുകളുടെ ബോംബായ്.../(ഓര്‍മ്മക്കുറിപ്പ്-4)/ അസീസ്‌ പട്‌ല

എന്‍പതുകളുടെ ബോംബായ്...

(ഓര്‍മ്മക്കുറിപ്പ്-4)
➿➿➿➿➿➿➿


*പണ്ഡിതനും, മറാട്ടിയും പിന്നെ അവിലും*

നമ്മുടെ റൂമിലും ചില വിശേഷ ദിവസങ്ങളില്‍ ബറാത്തു, മൌലൂദു അങ്ങിനെ പലതും, അപ്പോഴെല്ലാം മൊത്തമായി നമ്മള്‍ കുംബോക്കാറെ ഹോട്ടലിലേക്ക് കിലോ കണക്കിന് പാചകക്കരാര്‍ കൊടുക്കും, റൂമില്‍ കൊണ്ടുവന്നു ചൂടോടെ സെര്‍വ് ചെയ്തു കഴിച്ചിരിക്കുമ്പോഴാ നമ്മുടെ മുതിര്‍ന്ന കാരണവര്‍ക്ക്‌ അവില് കുഴച്ചത് തിന്നാന്‍ പൂതിയായത്, വെല്ലം വാങ്ങാന്‍ കിട്ടും, തേങ്ങ ചുരണ്ടാനുള്ള കൈചിരവയുമുണ്ട്, മണ്ണെണ്ണയും സ്ടവും ഉണ്ട്, എന്തിനു ജീരകം വരെ കിട്ടും, പക്ഷെ അവില്‍ മാത്രമില്ല!

കാരണവര്‍ നാട്ടില്‍ വിലസി നടന്ന ബാല്യവും, കൌമാരവും ഒക്കെ ഓര്‍ത്തു...ഒരു വ്യാഴവട്ടത്തിനു ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ഈ നാലു ചുവരുകള്‍ക്കുള്ളിലോതുങ്ങിപ്പോയി., അന്നൊക്കെ വെറുതെയിരിക്കുമ്പോള്‍ ചെറുപ്പക്കാര്‍ക്ക് തോന്നും, ഒന്ന് കുഴച്ചാലോ....ജീരകപ്പൊടിയും, ഏലക്കയും കുത്തിയിട്ട പണ്ടം തിളഞ്ഞു പരത്തുന്ന ആ  ഗന്ധം.. ആ..ഹാ..ഹാ.. കാരണവരുടെ സംവേദനേന്ദ്രിയത്തെ ഒരു ഞെട്ടലോടെ ത്രസിപ്പിച്ചു,

ഓഹരിക്കാര്‍ക്ക് വീതം വെച്ച് മുഖ്യ പ്രവര്‍ത്തകര്‍ പാത്തു വെച്ച പിഞ്ഞാണത്തിലെ പണ്ടവും ചേര്‍ത്തു നനവോടെ പഴം കൂട്ടാതെ അകത്താക്കും, ഹോ.. എന്തോ ഒരു നേര്‍ച്ച വീടിയത് പോലെ.. വിരല് നക്കികൊണ്ട് അതിന്‍റെ ഒരു പോരീശ പറച്ചില്‍ വേറെ...അങ്ങിനെയൊക്കെ കഴിഞ്ഞ നാട്ടിന്‍പുറത്തുകാരല്ലേ... പൂതി തോന്നിയതില്‍ കുറ്റപ്പെടുത്താനൊന്നുമില്ല, ന്നാലും ഈ അവില്‍ എവിടെ കിട്ടും, മാമുക്കോയ പറഞ്ഞ മാതിരി “അലാക്കിന്‍റെ ഔലും കഞ്ഞിയുമാവുമോ?”

റൂമിലെ ഹിന്ദി, ഉറുദു ഭാഷാ പണ്ടിതശിരോമാണികള്‍ ആലോചിച്ചു ഒരെത്തും പിടിയുമില്ല, ഗോത്രത്തലവന്‍റെ മുമ്പില്‍ ആദിവാസികള്‍ ഇരിക്കുന്ന രൂപേണ ശ്വാസമടക്കിപ്പിടിച്ച് അവിലിന്‍റെ ഹിന്ദി പദത്തിനുവേണ്ടി കാതോര്‍ത്തു......ഹെവടെ, അവസാനം പണ്ഡിതന്‍ തെന്നെ അവില്‍ വാങ്ങാന്‍ മറ്റു രണ്ടുപേരുടെ കൂടെ ചെല്ലാന്‍ തീരുമാനിച്ചു,  അഴിച്ചു തൂക്കിയിട്ട കുപ്പായം വീണ്ടുമണിഞ്ഞു  നേരെ നടന്നു, ബേണ്ടിബസാറിന്‍റെ ഇടതു വശം ലക്‌ഷ്യം വച്ച്, പയന്തോണി അവിടെയാ ഈ വ്യഞ്ജനങ്ങളൊക്കെ വില്‍ക്കപെടുന്നത്., നിര്‍ത്താതെ നീങ്ങുന്ന വാഹനങ്ങളും വന്‍ജനക്കൂട്ടവും തിമിര്‍ത്തുയര്‍ത്തിവിടുന്ന പൊടിപടലങ്ങളിലൂടെ മുമ്പോട്ടു നീങ്ങുമ്പോഴും അവ്യക്തതയുടെ വിദൂരരതയില്‍ എന്തോ പരതുകയായിരുന്നു മന്നന്‍. (ഒരു വേറിട്ട വ്യകതിത്വം, ആള് പാവമാ......ഒരിഞ്ചു ആര്‍ക്കും വിട്ടു കൊടുക്കില്ല, ഞാന്‍ പിടിച്ച മുയലിനു കൊമ്പ് മൂന്ന്, അതാ മനോഭാവം! (ഈ കഥാപാത്രം സങ്കല്‍പം മാത്രമാണ് കേട്ടോ...) ചവിട്ടു നാടകക്കാരെപ്പോലെ ഒഴിഞ്ഞും, മാറിയും മുമ്പോട്ട് നടന്നു.

പരക്കേ നിര്‍വര്‍ന്ന്‍ അന്തരീക്ഷത്തിലൂടെ  മിന്നല്‍ വേഗത്തില്‍ കുതിക്കാന്‍ വെമ്പല്‍ കൊണ്ട വണ്ടിക്കുതിരുടെ ആരോഗ്യത്തെയും  സ്വാതന്ത്ര്യത്തെയും കടിഞ്ഞാണിട്ടവനോടുള്ള ആത്മരോഷം  തന്‍റെ കുളമ്പടിയിലൂടെ മാറ്റൊലി കൊള്ളിച്ചു., അതേറ്റുവാങ്ങിയ ആലിലകള്‍  നിര്‍ത്താതെ ഇളകി മര്‍മ്മരിച്ചു.

ഒന്ന് രണ്ടു കടകള്‍ വേണ്ടത്ര വലിപ്പമില്ലാത്തതിനാല്‍ ഒഴിവാക്കി, മുമ്പോട്ടു നടന്നപ്പോള്‍ വലീയ ഒരു കട,  രണ്ടു ജോലിക്കാര്‍, മുതലാളി ഒരു മറാട്ടി, ദോത്തിയുടുത്തു വെളുത്ത തൊപ്പിയും കുര്‍ത്തയും, നെറ്റിയിലെ കടുംചെമപ്പു സിന്ദൂരം, ധരിച്ചിരിക്കുന്ന തൊപ്പിയിലെ കോണില്‍ തട്ടി പകുതി മാത്രം ദൃശ്യം, പുറമേ നിന്നും അകത്തു കടക്കാന്‍ പറ്റാത്തവിധം അരപ്പോക്കത്തില്‍  കൌണ്ടര്‍, ഒരറ്റത്ത് സേട്ട്, നല്ല തിരക്കുമുണ്ട്.

നൈലോണ്‍ പായ്ക്കില്‍ കെട്ടിവെച്ച ഉണങ്ങിയ ചെറുനാരങ്ങയെ ചൂണ്ടി മന്നന്‍  പറഞ്ഞു, ഇവിടെ എന്തായാലും അവില്‍ കിട്ടും, കണ്ടില്ലേ.. ഒണ്‍ങ്ങിയെ ചെറുപുളി വരെ ഉണ്ട്, രണ്ടു ജോലിക്കാരും ഓരോരുത്തരെയായി സമാലാക്കുന്നു, സ്റ്റൈല്‍ മന്നന്‍ ഒരു വില്‍സിനു തീ കൊളുത്തി പുക ആഞ്ഞൂതിക്കൊണ്ട്  ചുറ്റും വീക്ഷിച്ചു, ഇടയ്ക്ക് ഗോള്‍ഡന്‍ കളര്‍ സീക്കോ ഫൈവില്‍ സമയം നോക്കി, കടയില്‍  തിരക്കൊഴിയുന്നില്ല..കഷമയോടെ കാത്തിരുന്നു.
ഹാത്ത്ഗാഡി (കൈവണ്ടി) തള്ളിക്കൊണ്ട് വഴിമാറാന്‍ പറഞ്ഞ ഭയ്യാന്മാരെ നീരസത്തോടെ നോക്കി സിഗരട്ട്പുകകൊണ്ടഭിഷേകം ചെയ്തു., മുമ്പിലുള്ളയാളുടെ ഊരിപ്പോയ അയഞ്ഞ മേല്‍ട്രൌസര്‍ വലിച്ചു മേല്‍പ്പോട്ടാക്കി അവര്‍ മുമ്പോട്ടു നീങ്ങി.


ഒരു ജോലിക്കാരന്‍ ഫ്രീയായി, ഉയര്‍ന്ന മൂക്കും, വട്ടമുഖവും പരന്ന ചുണ്ടുകളുമുള്ള അത്ര ഉയരമില്ലാത്ത ഒരു മറാട്ടി പയ്യന്‍,  പണ്ഡിതനെ നോക്കി ആംഗ്യഭാഷയില്‍ ചോദിച്ചു,
“ഹംകോ അവില്‍ ചാഹിയെ” ഞങ്ങള്‍ക്ക് അവില്‍ വേണം പണ്ഡിതന്‍ പറഞ്ഞു.
“അവില്‍, യെ ക്യാ ഹോതാ ഹെ?” അവില്‍, അതെന്താണ് സാധനം?
“വോ...യെ...ചാവല്‍ഹേന, ചാവല്‍ കാ...” അത്.. പിന്നെ ഈ അരിയില്ലേ, അരിയുടെ...”
ജോലിക്കാരന്‍ കേട്ടപാതി കേള്‍കാത്ത പാതി ശരവേഗത്തില്‍ അകത്തുപോയി,
തെല്ലു അഹങ്കാരത്തോടെ പണ്ഡിതന്‍ മറ്റുള്ളവരെ തിരിഞ്ഞു  നോക്കി, പയ്യന് മനസ്സിലാക്കികൊടുത്തതിന്‍റെ ഗര്‍വ്വു കാണിച്ചു,


പയ്യന്‍  ഒരു മാപ്പില്‍ (കോരി) കുറച്ചു അരിയുമായി വന്നു, നെറ്റി ചുളിച്ചു, ജാള്യത മറച്ചു വച്ചു  അവന്‍റെ മുഖത്തു നോക്കി ചിരി പരത്തി,
സിഗരറ്റ് കുറ്റി വലിചെരിയുന്നതിനിടയില്‍ മന്നന്‍  പറഞ്ഞു;
“ജോനെ ആരി ഈടെ നിര്‍ത്തീനെ?, ആഉല് എന്ത്ന്നു അറിയാതോനെ, നമ്പോലന്‍...”
ജോലിക്കാരന്‍ ആ പരാമര്‍ശം മനസ്സിലായില്ലെങ്കിലും ആംഗ്യഭാഷയില്‍ തട്ടിക്കയറി ചോദിച്ചു “ക്യാ ബോല? എന്താ പറഞ്ഞത്?, ഈ രംഗങ്ങളൊക്കെ ഗല്ലയില്‍ നിന്ന് സേട്ട് ശ്രദ്ധിക്കുന്നെന്നു മന്നന് മനസ്സിലായി.


പണ്ഡിതന്‍ സമാധാനിപ്പിച്ചു, പിന്നീട് കഥകളിയാ നടന്നത്,

സേട്ട് നേരിട്ട് പണ്ഡിതനോട്‌ ചോദിച്ചു “ആപ് കോ ക്യാ ചാഹിയെ, കായി പാജി... ബോലോന സാബ്” താങ്ങള്‍ക്ക്‌ എന്താണ് വേണ്ടത്, പറയൂ സാബ്.
അതേ പല്ലവി! “ഹംകോ അവില്‍ ചാഹിയെ” ഞങ്ങള്‍ക്ക് അവില്‍ വേണം
“അവില്‍, യെ ക്യാ ഹോതാ ഹെ?” അവില്‍, അതെന്താണ് സാധനം?
“വോ...യെ...ചാവല്‍ഹേന, ചാവല്‍ കാ...” അത്.. പിന്നെ ഈ അരിയില്ലേ, അരിയുടെ...”

“വോ... അച്ചാ... അരെ ചോട്ടു....തോടാ ചാവല്‍ ലാനാ...”, ഒഹ് അതാണോ, കുട്ടീ.. കുറച്ചു അരി കൊണ്ട് വരൂ....

പണ്ഡിതന്‍ കോപം അടക്കി ചിരിവരുത്തി വീണ്ടും പറഞ്ഞു, ഇതല്ല..

ക്ഷമ കേട്ട മന്നന്‍ വീണ്ടും വാച്ച് നോക
“വോ... അച്ചാ... അരെ ചോട്ടു....തോടാ ചാവല്‍ ലാനാ...”, ഒഹ് അതാണോ, കുട്ടീ.. കുറച്ചു അരി കൊണ്ട് വരൂ....

പണ്ഡിതന്‍ കോപം അടക്കി ചിരിവരുത്തി വീണ്ടും പറഞ്ഞു, ഇതല്ല..

ക്ഷമ കേട്ട മന്നന്‍ വീണ്ടും വാച്ച് നോക്കി ഉച്ചത്തില്‍ പറഞ്ഞു,
പൂവാ...ജോര്‍ക്കൊരു മണ്ണാങ്കട്ടയും അറിയേല..., സേട്ട് മന്നനെ തെന്നെ നോക്കി ചോദിച്ചു, ക്യാ ബോല? എന്താ പറഞ്ഞത്..

മന്നന്‍ സത്യത്തില്‍ പേടിച്ചു, കാരണം നേരത്തെ പയ്യനോട് തട്ടിക്കയരിയതും അയാള്‍ കണ്ടതാ...സേട്ട് തുടര്‍ന്ന്, അച്ചാ... പൂവാ, അഭി ലാക്കെ ദേതാഹും

സത്യത്തില്‍ ഹിന്ദിയില്‍ അവിലിന് *പൂവാ* എന്നാണു പറയുന്നതെന്ന്‍ ആരും അറിഞ്ഞിരുന്നില്ല.

അതെയോ, പൂവാ.. ഇപ്പോള്‍ കൊണ്ടുത്തരാം.. അരെ ചോട്ടു വോ പൂവാക്ക പാക്ട് ലാന ജല്‍ദി... (കുട്ടീ... വേഗം ആ അവിലിന്‍റെ പാക്കറ്റ് കൊണ്ട് വരൂ....”

പന്തം കണ്ട പെരുച്ചാഴിയെപ്പോലെ പണ്ഡിതന്‍ കഥയറിയാതെ ആട്ടം കണ്ടു നിന്നു, അവില്‍ പാക്ക് മന്നന്‍റെ നേരെ നീട്ടി സേട്ട് പറഞ്ഞു, ലേലോ സാബ്, ഓര്‍ ക്യാ? (ഇതാ അവില്‍, വേറെന്താണ്?),

കുച്ച് നഹി, പണ്ഡിതന്‍ ഇത്തിരി കനത്തോടെ പറഞ്ഞു, കാശ് കൊടുത്തു മൂവരും തടിയെടുത്തു., മൂന്നാമന്‍ മന്നനോട് ചോദിച്ചു, നിനക്കെങ്ങനെയാ ഇതിന്‍റെ ഹിന്ദി അറിഞ്ഞത്?, ങാ. അതൊക്കെ അറിയും, ഞാന്‍ നോക്യതല്ലേ...നിങ്ങല്ലോം ബല്യ വിവരോള്ളാളല്ലേ, പണ്ഡിതനെ നോക്കി ചുണ്ട് വക്രിച്ചു, അങ്ങിനെ മണ്ണെണ്ണച്ചൂളയില്‍ പണ്ടത്തിന്‍റെ മണം തളംകെട്ടിയ റൂമില്‍ ഉന്മത്തരായി കാരണവരും പിന്നെ ആ നാല്പതു പേരും.. മാസത് പിടിച്ചു കിടന്നുറങ്ങി.

തുടരും...

അസീസ്‌ പട്ള 🖊
----------------

No comments:

Post a Comment