Sunday 19 February 2017

ഏകാകിനി/ ചെറുകഥ/ അസീസ് പട്‌ല

*ചെറുകഥ*


*ഏകാകിനി*

അസീസ് പട്‌ല

അച്ഛന്‍റെ മരണശേഷം നഗരത്തിലെ കച്ചവടസംരംഭങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത് മക്കളാണ്, വിനോദും, വിജയനും, തറവാട്ടു വീട്ടില്‍ തെന്നെ താമസവും, അമ്മ അച്ഛന്‍റെ മരണശേഷം മുറച്ചെറുക്കന്‍ തെന്നെ കെട്ടിയ മകളുടെ കൂടെ സസുഖം വാഴുന്നു.


പന്ത്രണ്ടു വര്‍ഷത്തോളമായെങ്കിലും മൂത്തമകന്‍ വിനോദ് സുഭദ്ര ദമ്പതികള്‍ക്ക് കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യമുണ്ടായില്ല, നേരാത്ത നേര്‍ച്ചകളുമില്ല ചെയ്യാത്ത വഴിപാടുകളുമില്ല., വിജയന്‍ നളിനി ദമ്പതികളുള്‍ക്ക് രണ്ടു മക്കള്‍, മൂത്തമകള്‍  രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു., ഇളയ മോനുട്ടന് ഒന്നര തികഞ്ഞു., വളരെസന്തോഷത്തില്‍ കഴിയുന്ന കുടുംബം, പക്ഷെ... സുഭാദ്രയ്ക്കെന്തേ ഏകാന്തത വല്ലാത്ത മ്ലാനതയുണ്ടാക്കി.

ചേട്ടനും അനുജനും പോയാല്‍ പിന്നെ തികച്ചും ഒറ്റയ്ക്കാ.. ആണുങ്ങള്‍ക്ക് അതറിയേണ്ടല്ലോ, കുഞ്ഞിനെ താലോലിക്കുന്നത് പോയിട്ട് ആ മുറിയില്‍ കടക്കുന്നത്‌ തെന്നെ നളിനിക്കിഷ്ടോല്ല, മുനവെച്ച വാക്കുകളും മുഖഭാവം വിളിച്ചോതുന്ന അസ്പര്‍ശ്യതയും വല്ലാതെ മനം മടുപ്പിച്ചു, സന്താനഭാഗ്യമില്ലാത്തവരുടെ കയ്യില്‍ കുഞ്ഞുങ്ങളെ കൊടുക്കുന്നതെ തെന്നെ അശുഭമാത്രേ.... ഒന്നും ഞാന്‍ വരുത്തി വച്ചതല്ലല്ലോ? ഈശ്വരനിശ്ചയമല്ലേ, അവള്‍ വിതുമ്പി.. ആകെയുള്ള സമാധാനം വിനുവേട്ടന്‍ മാത്രമാണ്., അതും ഒറ്റയ്ക്ക് കിട്ടുന്ന ചില മണിക്കൂറുകള്‍.

ഒരപസ്വരവുമുണ്ടാക്കാതെ കണ്ടും കേട്ടും സഹിച്ചും സുഭദ്ര ദിവസങ്ങള്‍ മുന്നോട്ടു നീക്കി, ഒരു ദിവസം വിജയന്‍ ഫോണിലൂടെ കിതച്ചുകൊണ്ട് പറഞ്ഞു, ഏട്ടത്തിയമ്മയല്ലേ...നളിനിക്ക് ഫോണ്‍ കൊടുക്കു .. ങാ നളിനി, എത്രയും പെട്ടെന്ന് സുഭദ്രെട്ടത്തിയെയും കൂട്ടി സിറ്റി ഹോസ്പിറ്റലില്‍ വരണം, പെട്ടെന്ന്‍ .. പേടിക്കാനൊന്നുമില്ല, ചേട്ടന് ഒരു മോഹാലസ്യം, മുഴുമിക്കുന്നതിനു മുമ്പേ അയാള്‍ ഫോണ്‍ കട്ട് ചെയ്തു.


കാര്യമറിയാതെ നളിനിയെ അനുഗമിച്ച സുഭദ്ര കണ്ടത് ഐ.സി.യു.വില്‍ കിടക്കുന്ന വിനുവേട്ടന്‍റെ ചേതനയറ്റ ശരീരമാണ്....”ഈശ്വരാ... എന്നോട് തെന്നെ എന്തിനിതു ചെയ്തൂ.. എന്‍റെ വിനുവേട്ടന് പകരം എന്‍റെ ജീവനെടുക്കായിരുന്നില്ലേ.... നിറകണ്ണീരോടെ വിജയനും നളിനിയും സുഭദ്രയെ താങ്ങിപ്പിടിച്ചു അമ്മയെ ഏല്‍പിച്ചു, എന്‍റെ ഗതി നിനക്ക് നേരത്തെ ഈശ്വരന്‍ വരുത്തിയല്ലോ മോളേയെന്ന്‍ നിലവിളിച്ചു ഏങ്ങി ഏങ്ങി ക്കരഞ്ഞു,  ആ കണ്ണുനീരിന്‍റെ ആര്‍ദ്രത കൂടി നിന്നവരെ  ശോകമൂകമാക്കി.

സഞ്ചയനവും കഴിഞ്ഞു, കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും പിന്നാലെ അമ്മയും പോയി, വീണ്ടും ഏകാകിനി, ഇടയ്ക്ക് നളിനി ചോദിച്ചു, എട്ടത്തിയ്ക്ക് കുറച്ചു ദിവസം വീട്ടില്‍ പോയി നിന്നൂടെ... അവിടെ അമ്മയുടെ കൂടെ കുറച്ചെങ്കിലും ആശ്വാസം കിട്ടുവച്ചാ...., ഏടത്തി ഒറ്റയ്ക്കിങ്ങനെ...മറ്റൊരു വിവാഹം നമ്മുടെ സമുദായത്തില്‍.. അവള്‍ മുറിച്ചു മുറിച്ചു പറഞ്ഞു നിര്‍ത്തി...വാക്കിന്‍റെ പൊരുള്‍ മനസ്സിലാക്കിയ സുഭദ്ര പ്രതിവചിച്ചു., വേണ്ടുട്ട്യെ......ഞാനെങ്ക്ടുല്ല്യ, ശിഷ്ടകാലം എത്രയെച്ചാ വിനുവേട്ടന്‍റെ ഓര്‍മ്മയില്‍ ആര്‍ക്കും ഒരു ഭാരമാകാതെ  ഇവിടെ തീര്‍ക്കാന മോഹം..പൊട്ടിക്കരഞ്ഞുകൊണ്ട് തിരിഞ്ഞുനിന്നു ജന്നല്‍ക്കമ്പിയില്‍ പിടി മുറുക്കി, ചിമ്മിയ മിഴികളിലൂടെ ധാരധാരയായി കണ്ണീരൊഴുകി.

വര്‍ഷങ്ങള്‍ക്കു ശേഷം... അസഹനീയ തലവേദനയി വിജയന്‍ ഷോപ്പില്‍ പൊയില്ല, പോയാല്‍ തെന്നെ ഉച്ചയ്ക്ക് മുമ്പേ തിരിച്ചു വരും, ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്ത ഡോക്ടര്‍ തലയുടെ എം.ആര്‍.ഐ. എടുപ്പിച്ച് റിസള്‍ട്ട് വിലയിരുത്തി എത്രയും പെട്ടെന്ന് ബോംബയ്ക്ക് കൊണ്ടുപോകാന്‍ പറഞ്ഞു, ആ ഹോസ്പിറ്റലില്‍ മാത്രമേ ഇതിനുള്ള ചികിത്സയുള്ളൂ, ബ്രെയിന്‍ ടുമാര്‍, അതും അവസാന ഘട്ടത്തില്‍, വൈകിച്ചാല്‍ രോഗി പാരലൈസ് ആയിപ്പോകും.


രണ്ടാഴ്ചയോളം വി.വി.ഐ.സി.യുവില്‍, വല്ല്യ പ്രതീക്ഷയില്ല, വീട്ടില്‍ നളിനിയും കുട്ടികളും സുഭദ്രയും മാത്രം... ന്മിഷങ്ങള്‍ ഇഴയുന്നു, മോള്‍ നേരത്തെ ഉറങ്ങി, അച്ഛനെ ചോദിച്ചു കരഞ്ഞു കരഞ്ഞു മോനുട്ടനും ഉറങ്ങി, രാത്രിയുടെ രണ്ടാം യാമങ്ങളില്‍ ബെഡ് ലൈറ്റിന്‍റെ  അരവെളിച്ചത്തില്‍ ആ മുറി ഉണര്‍ന്നിരുന്നു, നളിനിക്ക് ഉറക്കം വരുന്നില്ല, കണ്ണാടിയുടെ  ചാരത്തു പ്രതിഷ്ടിച്ച ശ്രീകൃഷ്ണ വിഗ്രഹത്തില്‍ കൈകൂപ്പി വളഞ്ഞു നമിച്ചു, മനമുരുകി പ്രാര്‍ത്ഥിച്ചു, പെട്ടെന്ന് അവളുടെ ബോധമണ്ഡലത്തില്‍ ഒരുള്‍ത്തുടിപ്പുണ്ടായി, എട്ടത്തിയമ്മ...

രണ്ടു മക്കളുടെ കൂടെ കിടന്നിട്ടും എനിക്കുറക്കം വരുന്നില്ല, ഒറ്റയ്ക്കൊരു മുറിയില്‍.... ഈശ്വരാ.......ഞാനിത്ര സ്വാര്‍ത്ഥയായിപ്പോയല്ലോ?, സുഭദ്രട്ടത്തിയുടെ മനസ്സറിയാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ... ഏങ്ങിയേങ്ങി പൊട്ടിക്കരഞ്ഞു.. കരച്ചിലടക്കാന്‍ കഴിയാതെ പാടുപെടുന്നതിനിടയില്‍ ചുണ്ടുകള്‍ പൊത്തി മക്കളെ നോക്കി, കീഴ്പോളകള്‍ വിടര്‍ന്ന അരുണിമയിലൂടെ ചുടുകണ്ണീര്‍ നിലക്കതെയോഴുകി, സുഭദ്രെട്ടത്തീ... എനിക്ക് മാപ്പ് തരില്ലേ.........?

വാതില്‍ തുറന്നു മെല്ലെ ഏട്ടത്തിയുടെ മുറിയില്‍ കടന്ന നളിനി കാണുന്നത്  മുണ്ടും നേര്യതുമുടുത്തു വലീയ കട്ടിലിന്‍റെ അങ്ങേത്തലയില്‍ വിനുവേട്ടന്‍റെ ഫോട്ടോയ്ക്കഭിമുഖമായി, താല്‍ക്കാലിക വിശ്രമത്തിന് കിടന്ന മാത്രയില്‍ വശം ചരിഞ്ഞു കിടക്കുന്ന രംഗംമാണു, അതവള്‍ക്ക് സഹിച്ചില്ല,, ഹൃദയത്തിലടക്കിപ്പിടിച്ച തീക്കനല്‍ ഒന്നൂടി കനലിച്ചു, ചുട്ടുപൊള്ളിയ വേദനയുടെ അസഹനീയ ശബ്ദം കേട്ട സുഭദ്ര എന്തോ ഒരപസൂചകം കേട്ടതുപോലെ എണീറ്റു ലൈറ്റിട്ടു, വായ്‌ പൊത്തി വക്രിച്ചു നിന്നു കരയുന്ന നളിനിയുടെ അടുത്ത് ചെന്നു “എന്തു പറ്റി മോളെ........ എന്താ..ഇണ്ടായെ, ഏട്ടത്തിയമ്മയോട് പറഞ്ഞോളു..

നളിനി നിര്‍ത്താതെ കരഞ്ഞുകൊണ്ട്‌ സുഭദ്രയുടെ മാറിലേക്ക് ചാഞ്ഞിഴഞ്ഞു പാദത്തില്‍ തൊട്ടു..... ഏട്ടത്തീ... മാപ്പ്, പൊറു ..ക്കണം , കരച്ചില്‍ തുടരുന്നു, സുഭദ്ര കുനിഞ്ഞു രണ്ടുതോളും പിടിച്ചെഴുന്നെല്‍പിച്ചു കട്ടിലിലിരുത്തി അവളുടെ മുഖം തുടയ്ക്കുന്നു, ചുടുകണ്ണീര്‍ വാര്‍ന്നൊഴുകുന്ന കണ്ണുകളിലൂടെ നോക്കി അവള്‍ പറഞ്ഞു.. ഏട്ടത്തി ... ഈ മുറിയില്‍ ഒറ്റയ്ക്ക് ..

ഹോ.. അത് സാരമില്ല മോളെ.... ഇപ്പൊ എട്ടത്തിക്ക് ശീലായി, എനിക്കൊരു വിഷമോയ്ല്ല്യ, മാപ്പ് ചോദിയ്ക്കാന്‍ മാത്രം കുട്ടി എന്നോടൊന്നും ചെയ്തിട്ടില്ലല്ലോ, മോള് പോയി പ്രാര്‍ഥിച്ചു കിടന്നുറങ്ങിക്കൊളു, ഈശ്വരന്മാര്‍ നല്ലതേ വരുത്തു.
ഇല്ലെടത്തീ........ എട്ടത്തിയില്ലാതെ ഞാന്‍ അവിടെ പോവില്ല്യ, കുട്ട്യേ, ഈ വീട് വിട്ടു പോകാത്തത് തെന്നെ എന്‍റെ വിനുവേട്ടന്‍റെ...ഓര്‍മ്മകള്‍ നിറഞ്ഞ ഈ മുറിക്കു വേണ്ടിയായിരുന്നു, അത് കേട്ടതോടെ നളിനി മോനുട്ടനെ ഉറക്കത്തോടെ കൊണ്ടു വന്നു എട്ടത്തിയെ ഏല്‍പിച്ചു കിടക്കയില്‍ കിടത്തി, “എന്നാല്‍ ഇവന്‍ ഇവിടെ കിടക്കട്ടെ, നമ്മുടെ മക്കള്‍  എട്ടത്തിയുടെയും കൂടിയാണ്..

മുറിക്കു പുറത്തുപോകുന്ന നളിനിയെ നോക്കി കണ്ണുകള്‍ മേല്പോട്ടുയര്‍ത്തി കൈകള്‍ കൂപ്പി കണ്ണീര്‍ വാര്‍ത്തു...മനസ്സിന്‍റെ ഭാരം ഒഴിയുന്നതുവരെ..

No comments:

Post a Comment