എൺപതുകളുടെ ബോംബായ്...
*(ഓര്‍മ്മക്കുറിപ്പ്-3)*
*സുക്കാമാട്ടന്‍*
നമ്മുടെ റൂമിന്‍റെ രണ്ടു ഗല്ലി (ഗല്ലിയെന്നു പറഞ്ഞാല്‍ രണ്ടു കെട്ടിടനിരയുടെ ഇടയിലുള്ള നടപ്പാത) അപ്പുറത്താണ് പ്രഥമദൃഷ്ടിയാ ഈറ്റിംഗ് ഹൌസ് പോലെയുള്ള ഹോട്ടല്‍, ഹോട്ടലിന്‍റെ ഒരു ലക്ഷണവുമില്ല, നടപ്പാതയില്‍ നിന്നും കുറച്ചു ഉയരത്തിലായി പല മുറികളെബന്ധിപ്പിച്ചു കൊണ്ടുള്ള ഹോട്ടല്‍, പേര് മദീന എന്നാണെങ്കിലും *കുംബോക്കാറെഹോട്ടല്‍* എന്നാണു അറിയപ്പെടുന്നത്, കുംബോലുള്ള ഒരു ഇച്ചയാണ് ഔണര്‍, തേങ്ങയും അരിയും, മുളകും, മല്ലിയും മാങ്ങയുമൊക്കെ നാട്ടില്‍ നിന്ന് നേരിട്ട് ഇംപോര്‍ട്ട് ചെയ്യിക്കലാണ്., മഹബൂബ് ബസിന്‍റെ ഓഫീസും തൊട്ടു പിന്നിലാണ് , അതിന്‍റെ മുമ്പില്‍ ദുര്‍ഗ്ഗുണപാഠശാലക (ജയില്‍ സ്കൂള്‍), മഹബൂബ് ബസ്സിന്‍റെ ടോപിലിട്ടാണ് മേല്‍പറഞ്ഞ അവശ്യസാധനങ്ങളള്‍ എത്തിക്കുന്നത്.
നാടന്‍ തേങ്ങ ചേര്‍ത്ത, വറുത്തു പൊടിച്ച മുളക്നുറുക്ക് ചേര്‍ത്ത സുക്കാമാട്ടന്‍ ഒരു സംഭവം തെന്നെ, പേര് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് സുക്ക (വറ്റിയ) മട്ടന്‍ (ആട്ടിറച്ചി) ഏതാണ്ട് വരട്ടിയ മട്ടന്‍ ആയിരിക്കുമെന്നാ, കഴിച്ചപ്പോഴാ നമ്മുടെ സ്വന്തം ബീഫ് ആണെന്ന് മനസ്സിലായത്, മറ്റേ സംഗതിക്ക് *ആടുസുക്ക* എന്നാണത്രേ പറയാറ്, സുക്കാമാട്ടനെ ഓര്‍ക്കുമ്പോള്‍ തെന്നെ നാവില്‍ വെള്ളമൂറുന്നു... ദാല്‍ടയില്‍ ചുട്ടെടുത്ത പൊറോട്ട (നാട്ടിലെ ഹോട്ടലില്‍ കിട്ടുന്ന വെയില് കാട്ടി ഉണക്കിയെടുത്ത പരുവത്തിലുള്ളതല്ല), മൂന്നര രൂപ സുക്കാമാട്ടന്, അമ്പതു പൈസ പോറോട്ടക്ക്, പിന്നെ കച്ചംബ്ര്‍, കുറച്ചു ഉള്ളിയും കുടിക്കാന്‍ വെള്ളവും, ഒരു പകുതിയുടെ കാല്‍പകുതി നാരങ്ങ പീസും, ആവശ്യമെങ്കില്‍ ലേശം അച്ചാറും....
വോവ് ഒന്നും പറയണ്ട...എരിവു കൊണ്ട് ചുണ്ട് തുടുക്കും, മുഖം ചുവക്കും, അത്രയ്ക്കും എരുവാ... ഗല്ലയില്‍ കണ്ണട വച്ചിരിക്കുന്ന പ്രായമായ, കഴുത്തിന് അല്പം ചരിവുള്ള ഹോട്ടല്‍ മുതലാളിക്ക് കാശ് കൊടുത്തു മനസ്സില്‍ പറയും
“നിങ്ങള്‍ക്ക് അളന്നെടുക്കാതെ ഇഷ്ടംപോലെ സുക്കാമാട്ടന്‍ കഴിക്കാലോ, ഫാഗ്യവാന്‍”, പിന്നെ ഒരു നുള്ള് ബടിസോപ്പ് വായിലിട്ടു റോട്ടിലേക്ക് ഒറ്റ ചാട്ടം..
വൈകുന്നേരം ഏഴു മണി തൊട്ടു സുമാര്‍ പത്തു മണി വരെ കാസര്‍ഗോടുള്ള ഒട്ടു മിക്ക ഫുണ്ടാനിലെയും, കൊലാബയിലെയും, ബോംബെ സെന്ടരിലെയും, ചര്‍ച്ഗേറ്റ് ചോവ്പാട്ടി വരെയുള്ള ചെറുകിട (പേരികച്ചവടം) വഴിവാണിഭക്കാര്‍ അവിടെ സംഗമിക്കും, ഒരു സമ്മേളനം തെന്നെ!, അല്ലെങ്കില്‍ കാസര്‍ഗോഡ് ജമ’അത്തും നെല്ലിക്കുന്ന് ജമ’അത്തും മറ്റും സ്ഥിതി ചെയ്യുന്ന മുല്ലയില്‍ പോകും, (ബിസ്തിമുല്ല) അവിടെയുമുണ്ട് ഒരുപാട് മലയാളി ഹോട്ടല്‍സ് നെക്കരാജ്, വീനസ്, വിന്നെര്‍സ്, ശംസിയ ... പക്ഷെ കുംബോക്കാറെ ഹോട്ടലിന്‍റെ ആ രുചി എവിടെയും കിട്ടില്ല, എല്‍ പക്കട്ട സീത്ച്ചാന്‍റെ “ഡിലക്സ്” ല്‍ പോലും ഇല്ല!!
ഉച്ചയൂണിനുള്ള മാങ്ങ വെള്ളത്തിന് വേണ്ടി മാത്രം ഫൌണ്ടന്‍, ബോംബെ സെന്‍ട്രല്‍ എന്തിനു മണിക്കൂറുകള്‍ യാത്ര ചെയ്തു വി.ടി. യില്‍ (വിക്ടോറിയ ടെര്‍മിനല്‍) നിന്ന് വരെ ആള്‍ക്കാര്‍ വരുമായിരുന്നു., കാണാന്‍ വൃത്തിയില്ലെങ്കിലും അത്രയ്ക്കുണ്ട് അവിടത്തെ പാചക മഹിമ.
ഈ കാസര്‍കോട് പയ്യന്മാരുടെ വേഷഭൂഷാദികളാല്‍ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്, ഹിന്ദുസ്ഥാനിയാണോ, കാസ്രോടുസ്ഥാനിയാണോയെന്നു, ക്ലീന്‍ ഷേവ് ചെയ്തു സിനിമാലോകത്തിന്‍റെ മുഖക്കണ്ണാടിയായ ഫിലിം ഫെയറിനെയും, സ്റ്റാര്‍ ആന്‍ഡ് സ്ടയ്ല്‍നെയും വെല്ലുന്ന ഫാഷന്‍ വേഷം! ഹയര്‍ സ്റ്റൈലില്‍ സല്‍മാന്‍ഖാന്‍ വരെ തോറ്റുപോകും!!,
പ്രേമത്തിന് കണ്ണില്ല എന്ന് മാത്രമല്ല, ഭാഷയുമില്ല എന്ന സത്യത്തിനും ഞാന്‍ ദ്രിസ്സാക്ഷിയായി, നിവാസികളായ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ നാടെ പറഞ്ഞ പൂവാലന്മാരില്‍ അറിയാതെ ആകൃഷ്ടരായിപ്പോകും, തീക്ഷ്ണവും തിക്തവുമായ അത്തരം ചില പ്രണയബദ്ധരുടെ പില്‍കാലാനുഭവങ്ങള്‍ പിന്നീടൊരിക്കല്‍ വിവരിക്കാം.
വിസിറ്റ് വിസയില്‍ അക്കരെ കയറി ക്ലച് പിടിക്കാത്ത മൊഹമ്മദ് താല്കാലികമായിട്ടാ കുംബോക്കാറെ ഹോട്ടലില്‍ സപ്ലയര്‍ ആയി കയറിയത്, ബാകസിസ് മാത്രം ശമ്പളത്തിന്‍റെ എത്രയോ ഇരട്ടിയുണ്ട്, പിന്നെ പുള്ളി എങ്ങോട്ടും ശ്രമിച്ചില്ല, വീണടം വിഷ്ണുലോകം......ഇരുപതു വര്‍ഷത്തിനു ശേഷം കാണുമ്പോഴും അയാള്‍ അവിടെതെന്നെയുണ്ട്, സുക്ക മട്ടനെ വിളിച്ചു പറയുന്നത് “ഒരു പോത്തെട്.... പോത്ത് .. പോത്ത് ഒന്ന്, ആദാ ചാവല്‍ ദാല്‍ മാര്‍ക ലോ..........
ഏക് ബാരിക് ചാവല്‍ മച്ചി മുണ്ടി, ഏക് മോട്ടാ ചാവല്‍ ബാങ്കുട..
ഇതൊക്കെ അവിടത്തെ സ്ഥിരം കേളവിയാ,. ആള് പഞ്ച പാവമാ..
നമ്മുടെ റൂമിലും ചില വിശേഷ ദിവസങ്ങളില്‍ ബറാത്തു, മൌലൂദു അങ്ങിനെ പലതും, അപ്പോഴെല്ലാം മൊത്തമായി നമ്മള്‍ കുംബോക്കാറെ ഹോട്ടലിലേക്ക് കിലോ കണക്കിന് കരാര്‍ കൊടുക്കും, റൂമില്‍ കൊണ്ടുവന്നു ചൂടോടെ സെര്‍വ് ചെയ്യും, അങ്ങിനെയിരിക്കുമ്പോഴാ നമ്മുടെ മുതിര്‍ന്ന കാരണവര്‍ക്ക് അവില് കുഴച്ചത് തിന്നാന്‍ പൂതിയായത്, വെല്ലം വാങ്ങാന്‍ കിട്ടും, തേങ്ങ ചുരണ്ടാനുള്ള കൈചിരവയുമുണ്ട്, മണ്ണെണ്ണയും സ്ടവും ഉണ്ട്, പക്ഷെ അവില്‍ മാത്രമില്ല!
(അവിലിന്‍റെ ഹിന്ദി പേരറിയാതെ നെട്ടോട്ടമോടുന്ന സംഭവബഹുലമായ മറ്റൊരു രസക്കൂട്ടുമായി അടുത്ത ലക്കം (ഇ.അ.)
തുടരും...
*(ഓര്‍മ്മക്കുറിപ്പ്-3)*
*സുക്കാമാട്ടന്‍*
നമ്മുടെ റൂമിന്‍റെ രണ്ടു ഗല്ലി (ഗല്ലിയെന്നു പറഞ്ഞാല്‍ രണ്ടു കെട്ടിടനിരയുടെ ഇടയിലുള്ള നടപ്പാത) അപ്പുറത്താണ് പ്രഥമദൃഷ്ടിയാ ഈറ്റിംഗ് ഹൌസ് പോലെയുള്ള ഹോട്ടല്‍, ഹോട്ടലിന്‍റെ ഒരു ലക്ഷണവുമില്ല, നടപ്പാതയില്‍ നിന്നും കുറച്ചു ഉയരത്തിലായി പല മുറികളെബന്ധിപ്പിച്ചു കൊണ്ടുള്ള ഹോട്ടല്‍, പേര് മദീന എന്നാണെങ്കിലും *കുംബോക്കാറെഹോട്ടല്‍* എന്നാണു അറിയപ്പെടുന്നത്, കുംബോലുള്ള ഒരു ഇച്ചയാണ് ഔണര്‍, തേങ്ങയും അരിയും, മുളകും, മല്ലിയും മാങ്ങയുമൊക്കെ നാട്ടില്‍ നിന്ന് നേരിട്ട് ഇംപോര്‍ട്ട് ചെയ്യിക്കലാണ്., മഹബൂബ് ബസിന്‍റെ ഓഫീസും തൊട്ടു പിന്നിലാണ് , അതിന്‍റെ മുമ്പില്‍ ദുര്‍ഗ്ഗുണപാഠശാലക (ജയില്‍ സ്കൂള്‍), മഹബൂബ് ബസ്സിന്‍റെ ടോപിലിട്ടാണ് മേല്‍പറഞ്ഞ അവശ്യസാധനങ്ങളള്‍ എത്തിക്കുന്നത്.
നാടന്‍ തേങ്ങ ചേര്‍ത്ത, വറുത്തു പൊടിച്ച മുളക്നുറുക്ക് ചേര്‍ത്ത സുക്കാമാട്ടന്‍ ഒരു സംഭവം തെന്നെ, പേര് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് സുക്ക (വറ്റിയ) മട്ടന്‍ (ആട്ടിറച്ചി) ഏതാണ്ട് വരട്ടിയ മട്ടന്‍ ആയിരിക്കുമെന്നാ, കഴിച്ചപ്പോഴാ നമ്മുടെ സ്വന്തം ബീഫ് ആണെന്ന് മനസ്സിലായത്, മറ്റേ സംഗതിക്ക് *ആടുസുക്ക* എന്നാണത്രേ പറയാറ്, സുക്കാമാട്ടനെ ഓര്‍ക്കുമ്പോള്‍ തെന്നെ നാവില്‍ വെള്ളമൂറുന്നു... ദാല്‍ടയില്‍ ചുട്ടെടുത്ത പൊറോട്ട (നാട്ടിലെ ഹോട്ടലില്‍ കിട്ടുന്ന വെയില് കാട്ടി ഉണക്കിയെടുത്ത പരുവത്തിലുള്ളതല്ല), മൂന്നര രൂപ സുക്കാമാട്ടന്, അമ്പതു പൈസ പോറോട്ടക്ക്, പിന്നെ കച്ചംബ്ര്‍, കുറച്ചു ഉള്ളിയും കുടിക്കാന്‍ വെള്ളവും, ഒരു പകുതിയുടെ കാല്‍പകുതി നാരങ്ങ പീസും, ആവശ്യമെങ്കില്‍ ലേശം അച്ചാറും....
വോവ് ഒന്നും പറയണ്ട...എരിവു കൊണ്ട് ചുണ്ട് തുടുക്കും, മുഖം ചുവക്കും, അത്രയ്ക്കും എരുവാ... ഗല്ലയില്‍ കണ്ണട വച്ചിരിക്കുന്ന പ്രായമായ, കഴുത്തിന് അല്പം ചരിവുള്ള ഹോട്ടല്‍ മുതലാളിക്ക് കാശ് കൊടുത്തു മനസ്സില്‍ പറയും
“നിങ്ങള്‍ക്ക് അളന്നെടുക്കാതെ ഇഷ്ടംപോലെ സുക്കാമാട്ടന്‍ കഴിക്കാലോ, ഫാഗ്യവാന്‍”, പിന്നെ ഒരു നുള്ള് ബടിസോപ്പ് വായിലിട്ടു റോട്ടിലേക്ക് ഒറ്റ ചാട്ടം..
വൈകുന്നേരം ഏഴു മണി തൊട്ടു സുമാര്‍ പത്തു മണി വരെ കാസര്‍ഗോടുള്ള ഒട്ടു മിക്ക ഫുണ്ടാനിലെയും, കൊലാബയിലെയും, ബോംബെ സെന്ടരിലെയും, ചര്‍ച്ഗേറ്റ് ചോവ്പാട്ടി വരെയുള്ള ചെറുകിട (പേരികച്ചവടം) വഴിവാണിഭക്കാര്‍ അവിടെ സംഗമിക്കും, ഒരു സമ്മേളനം തെന്നെ!, അല്ലെങ്കില്‍ കാസര്‍ഗോഡ് ജമ’അത്തും നെല്ലിക്കുന്ന് ജമ’അത്തും മറ്റും സ്ഥിതി ചെയ്യുന്ന മുല്ലയില്‍ പോകും, (ബിസ്തിമുല്ല) അവിടെയുമുണ്ട് ഒരുപാട് മലയാളി ഹോട്ടല്‍സ് നെക്കരാജ്, വീനസ്, വിന്നെര്‍സ്, ശംസിയ ... പക്ഷെ കുംബോക്കാറെ ഹോട്ടലിന്‍റെ ആ രുചി എവിടെയും കിട്ടില്ല, എല്‍ പക്കട്ട സീത്ച്ചാന്‍റെ “ഡിലക്സ്” ല്‍ പോലും ഇല്ല!!
ഉച്ചയൂണിനുള്ള മാങ്ങ വെള്ളത്തിന് വേണ്ടി മാത്രം ഫൌണ്ടന്‍, ബോംബെ സെന്‍ട്രല്‍ എന്തിനു മണിക്കൂറുകള്‍ യാത്ര ചെയ്തു വി.ടി. യില്‍ (വിക്ടോറിയ ടെര്‍മിനല്‍) നിന്ന് വരെ ആള്‍ക്കാര്‍ വരുമായിരുന്നു., കാണാന്‍ വൃത്തിയില്ലെങ്കിലും അത്രയ്ക്കുണ്ട് അവിടത്തെ പാചക മഹിമ.
ഈ കാസര്‍കോട് പയ്യന്മാരുടെ വേഷഭൂഷാദികളാല്‍ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്, ഹിന്ദുസ്ഥാനിയാണോ, കാസ്രോടുസ്ഥാനിയാണോയെന്നു, ക്ലീന്‍ ഷേവ് ചെയ്തു സിനിമാലോകത്തിന്‍റെ മുഖക്കണ്ണാടിയായ ഫിലിം ഫെയറിനെയും, സ്റ്റാര്‍ ആന്‍ഡ് സ്ടയ്ല്‍നെയും വെല്ലുന്ന ഫാഷന്‍ വേഷം! ഹയര്‍ സ്റ്റൈലില്‍ സല്‍മാന്‍ഖാന്‍ വരെ തോറ്റുപോകും!!,
പ്രേമത്തിന് കണ്ണില്ല എന്ന് മാത്രമല്ല, ഭാഷയുമില്ല എന്ന സത്യത്തിനും ഞാന്‍ ദ്രിസ്സാക്ഷിയായി, നിവാസികളായ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ നാടെ പറഞ്ഞ പൂവാലന്മാരില്‍ അറിയാതെ ആകൃഷ്ടരായിപ്പോകും, തീക്ഷ്ണവും തിക്തവുമായ അത്തരം ചില പ്രണയബദ്ധരുടെ പില്‍കാലാനുഭവങ്ങള്‍ പിന്നീടൊരിക്കല്‍ വിവരിക്കാം.
വിസിറ്റ് വിസയില്‍ അക്കരെ കയറി ക്ലച് പിടിക്കാത്ത മൊഹമ്മദ് താല്കാലികമായിട്ടാ കുംബോക്കാറെ ഹോട്ടലില്‍ സപ്ലയര്‍ ആയി കയറിയത്, ബാകസിസ് മാത്രം ശമ്പളത്തിന്‍റെ എത്രയോ ഇരട്ടിയുണ്ട്, പിന്നെ പുള്ളി എങ്ങോട്ടും ശ്രമിച്ചില്ല, വീണടം വിഷ്ണുലോകം......ഇരുപതു വര്‍ഷത്തിനു ശേഷം കാണുമ്പോഴും അയാള്‍ അവിടെതെന്നെയുണ്ട്, സുക്ക മട്ടനെ വിളിച്ചു പറയുന്നത് “ഒരു പോത്തെട്.... പോത്ത് .. പോത്ത് ഒന്ന്, ആദാ ചാവല്‍ ദാല്‍ മാര്‍ക ലോ..........
ഏക് ബാരിക് ചാവല്‍ മച്ചി മുണ്ടി, ഏക് മോട്ടാ ചാവല്‍ ബാങ്കുട..
ഇതൊക്കെ അവിടത്തെ സ്ഥിരം കേളവിയാ,. ആള് പഞ്ച പാവമാ..
നമ്മുടെ റൂമിലും ചില വിശേഷ ദിവസങ്ങളില്‍ ബറാത്തു, മൌലൂദു അങ്ങിനെ പലതും, അപ്പോഴെല്ലാം മൊത്തമായി നമ്മള്‍ കുംബോക്കാറെ ഹോട്ടലിലേക്ക് കിലോ കണക്കിന് കരാര്‍ കൊടുക്കും, റൂമില്‍ കൊണ്ടുവന്നു ചൂടോടെ സെര്‍വ് ചെയ്യും, അങ്ങിനെയിരിക്കുമ്പോഴാ നമ്മുടെ മുതിര്‍ന്ന കാരണവര്‍ക്ക് അവില് കുഴച്ചത് തിന്നാന്‍ പൂതിയായത്, വെല്ലം വാങ്ങാന്‍ കിട്ടും, തേങ്ങ ചുരണ്ടാനുള്ള കൈചിരവയുമുണ്ട്, മണ്ണെണ്ണയും സ്ടവും ഉണ്ട്, പക്ഷെ അവില്‍ മാത്രമില്ല!
(അവിലിന്‍റെ ഹിന്ദി പേരറിയാതെ നെട്ടോട്ടമോടുന്ന സംഭവബഹുലമായ മറ്റൊരു രസക്കൂട്ടുമായി അടുത്ത ലക്കം (ഇ.അ.)
തുടരും...
No comments:
Post a Comment