Tuesday 30 June 2020

സാനെഴുത്തിനെ കുറിച്ച് കവി പവിത്രൻ തീക്കുനി

ഉത്തരാധുനിക കവികളിൽ ശ്രദ്ധേയനായ പവിത്രൻ തീക്കുനി
തൻ്റെ ഓൺലൈൻ പേജിൽ യുവകവിയും നോവലിസ്റ്റുമായ സാൻ മാവിലയെ കുറിച്ച് ഇങ്ങനെ എഴുതുന്നു.

എഫ്. ബി. പേജ് ലിങ്ക്

https://m.facebook.com/story.php?story_fbid=126454295771416&id=100052205387190

സാൻ മാവില
--
കഥയിൽ മേതിൽ രാധാകൃഷ്ണനും
കവിതയിൽ എൻ.ജി.ഉണ്ണികൃഷ്ണനും അടയാളപ്പെടുത്തിയ
സങ്കീർണ്ണതകളും ദുർഗ്രഹതകളും ഇഴച്ചേർന്നു കിടക്കുന്ന,
ആവിഷ്ക്കാര രീതിയിൽ രചന നിർവ്വഹിക്കുന്ന പുതിയ കവികളിൽ ഒരാളാണ്
ഏറ്റവും പുതിയ തലമുറയിലെ സാൻ മാവില

ഇത്തരം രചനകൾ ഒറ്റ വായനക്ക് വഴങ്ങി തരാറില്ല പൊതുവെ

അനേകം വായനകളിലൂടെ,
അസാധാരണമായ നിരീക്ഷണ കോണുകളിലൂടെ
പ്രമേയത്തെ ബന്ധിച്ചിരിക്കുന്ന
ആശയത്തിൻ്റെ കുരുക്കുകളെ
അഴിച്ചെടുക്കണം

പാരമ്പര്യ ശൈലിയെ ചേർത്തു വയ്ക്കുന്നവരും
കവിത
ലളിതവും സുതാര്യവും ആയിരിക്കണമെന്ന് ശഠിക്കുന്നവരും
ഈ രചനാരീതിയെ അംഗീകരിച്ചു തരില്ല

അതുകൊണ്ട്
ഇത്തരം രചനകൾ മോശമാണെന്ന് കരുതരുത്
ശ്രദ്ധേയമായ കവിതകൾ ഇത്തരത്തിൽ കവി  ശൈലനെ പോലുള്ളവർ എഴുതിയിട്ടുണ്ട്

സാൻ മാവിലയും
ഈ വേറിട്ട ശൈലിയും വഴിയും പിന്തുടരുന്നു

സാൻ മാവില
കാസർഗോഡ് ജില്ലയിലെ
" മധൂർ, പട്ല "സ്വദേശിയാണ്

തലശ്ശേരി ബ്രണ്ണൻ കോളേജിൽ മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിയാണ്.

രണ്ടു കവിതാ സമാഹാരങ്ങൾ പ്രസദ്ധീകരിച്ചിട്ടുണ്ട്

പ്രസദ്ധീകരിക്കാത്ത ഒരു നോവലും ഈ കവി എഴുതിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും
'മാധ്യമം' വാരിക പോലുള്ള
ആനുകാലികങ്ങളിലും എഴുതാറുണ്ട്

ഇടിവെട്ടാതെ മുളയ്ക്കുന്ന
വ്യാജ കൂണുകൾ (കവികൾ)
എഴുതുന്നതെന്തും വായിക്കപ്പെടുന്നത് നവയുഗത്തിലെ ശാപമാണെന്ന് കവി കരുതുന്നു (ഇത് എന്നോട് പറഞ്ഞതാണ്)

മഴയും വെയിലും
വിണ്ണിൽ വിളഞ്ഞ പഴങ്ങളാണെന്നും

നിഴലു തീർത്ത ഐതിഹാസിക ഇതിവൃത്തമാണ് രാത്രിയെന്നും

മഴ മണ്ണിലെഴുതിയ
കവിതയാണ് മരമെന്നും

അഗ്നിയെ ഗർഭം ധരിച്ചവളാണ്
തീപ്പെട്ടിയെന്നും

സത്യം പറയുന്നവൻ്റെ
യോഗ്യത കുരിശിലേറ്റപ്പെടാനുള്ള ധൈര്യമാണെന്നും

കവിതകളിൽ കുറിച്ചിട്ട
സാൻ മാവില
പുതു കവിതയുടെ വാഗ്ദാനമാണ് എന്നതിൽ തർക്കമില്ല.

ജീവിതവും മരണവും
തമ്മിലുള്ള യുദ്ധത്തിൽ
എടുത്തു മാറ്റപ്പെട്ട
വെള്ള പതാകയ്ക്ക്,
സാൻ മാവില എന്ന കവിക്ക്

ആശംസകൾ നേരുന്നു

ഒപ്പം

സാൻ മാവിലയുടെ
ഒരു കവിതകൂടെ ഇവിടെ ചേര്‍ത്തുവയ്ക്കുന്നു

*ഫ്രെയിം*
■■■■■■■■

ഇരുട്ട് കരക്കടിഞ്ഞ
മൂലകളിൽ
ഇന്നലെകൾ
തെറുത്ത് പുകച്ച
കടലാസു കഷ്ണങ്ങളുണ്ട്.

ലെക്കുകെട്ട 'റാം' ഭ്രാന്തിൽ
ചോര ചീറിയത്,
മറവിയുടെ മിനാരങ്ങളിൽ
മറയ്ക്കപ്പെട്ടത്,
ഭ്രൂണം തുളഞ്ഞ ശൂലങ്ങളിൽ
വെന്തു നീറിയത്,
മങ്ങലേറ്റ ത്രിവർണത്തിൽ
ഉടലൊടിഞ്ഞോടിയ
അശാേക ചക്രം
ചിതലു കെട്ടിയത്,
കുരച്ച തൂലികത്തുമ്പിന്റെ
മുനയൊടിച്ചത്.

'നല്ല ദിനങ്ങൾ'
ചാരമാക്കും മുന്നേ
ചുരുളഴിച്ച്,
നിഴലിളക്കിയെടുത്ത്,
ചില്ലിട്ടു വെയ്ക്കണം.

മെഴുതിരിക്കിപ്പുറം
തല കുനിക്കാനല്ല.

മറവി,
അതിന്റെ സ്മാരകങ്ങൾ
പടുത്താതിരിക്കാൻ.
ചരിത്രം ചാരിത്ര്യമൊടുക്കാതിരിക്കാൻ

No comments:

Post a Comment