Tuesday 16 June 2020

ഒരു അക്കാഡമിക് വിഷയം* *സ്റ്റാർ പട്ല അംഗങ്ങളോട്*/അസ്ലം മാവിലെ

*ഒരു അക്കാഡമിക് വിഷയം*
*സ്റ്റാർ പട്ല അംഗങ്ങളോട്*
.
ഫവാസ് പറഞ്ഞ കാര്യത്തോട് ചുവട് പിടിച്ചു ....

വാഗ്ഭടൻ്റെ അഷ്ടാംഗ ഹൃദയം എന്നത് ആയുർവ്വേദത്തിലെ അവസാന വാക്കായ ( കൃസ്ത്യൻസിന് ബൈബിൾ എന്ന പറഞ്ഞ മാതിരി ) ഗ്രന്ഥമാണ്.

ആ ഗ്രന്ഥത്തിന് മാപ്പിളപ്പാട്ടിൽ പരിഭാഷ്യം നടത്തിയ ലോകത്തിലെ ഏക മനുഷ്യൻ പട്ലക്കാരനാണ്.
1800 ൻ്റെ പകുതിയിലോ അവസാനമോ ജീവിച്ച മഹാകവി പട്ട്ലത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യർ (റഹിമഉല്ലാഹ്).

അദ്ദേഹം നാം അറിയുന്ന വൈദ്യർ കുഞ്ഞാങ്കുട്ച്ചാൻ്റെ പിതാമഹനാണ്.

നമ്മുടെ പട്ട്ലത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യർ മായിപ്പാടി രാജകൊട്ടാരത്തിലെ ആസ്ഥാന കവികളിൽ ഒരാൾ ആയിരുന്നു.

അദ്ദേഹം രചിച്ച ഒരു പാട് പുസ്തകങ്ങൾ 1940 കളിൽ ഉണ്ടായ മഹാപ്രളയത്തിൽ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ബാക്കിയുള്ളതാകട്ടെ സ്വന്തം കിടപ്പാടത്തു നിന്നും പിന്നീട് അശ്രദ്ധ മൂലം കാണാതായി. 

മാപ്പിള മഹാകവി മോയിൻ കുട്ടി വൈദ്യരുടെ സമകാലികനും സുഹൃത്തുമാണ് പട്ട്ലത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യർ. മോയിൻ കുട്ടി വൈദ്യരുടെ പകുതിയിൽ എഴുതിയ ഒരു കാവ്യം (ഹിജ്‌റ)  അദ്ദേഹത്തിൻ്റെ മരണ ശേഷം ഉണ്ണി മുഹമ്മദിൻ്റെ നിർബന്ധ പ്രകാരം  പട്ല മാഹിൻ കുട്ടി വൈദ്യരും മൊഗ്രാൽ ബാലാമു ബിന് ഫകിഹും  കൂടിയാണ് പൂർത്തിയാക്കിയത് എന്നും പറയപ്പെടുന്നു.

റഹ്മാൻ മാഷ് പട്ലയിൽ വന്ന് രേഖകൾ അന്വഷിച്ചെങ്കിലും കിട്ടിയില്ല. പല എഴുത്തും രേഖകളും നഷ്ടപ്പെട്ടിരുന്നു.

എൻ്റെ അഭിപ്രായത്തിൽ മോയിൻ കുട്ടി വൈദ്യർ കുടുംബം പാലക്കാട്ടുകാരാണ്. സാഹിത്യം, വൈദ്യം തുടങ്ങിയ രംഗങ്ങളിൽ അസാമാന്യ കഴിവുള്ള ഒരു കുടുംബമാകണം അവരുടെത്. അക്കാലങ്ങളിൽ വിവിധ തുറകളിൽ കഴിവുള്ള  വ്യക്തിത്വങ്ങൾ രാജസദസുകളിൽ ക്ഷണിതാക്കളാണല്ലോ. ഒരു പക്ഷെ, അങ്ങിനെ ആ കവി - വൈദ്യ കുടുംബത്തിലെ ഒരാൾ തുളുനാട്ടിൽ എത്തിയതാകുമോ ? അന്വേഷണം നടക്കണം. ഷഹിദ് ടിപ്പു സുൽത്താൻ അവരുടെ തലമുറ എത്തിയതാകുമോ ?

ഇരുപത് + വർഷം മുമ്പ് പാലക്കാടുള്ള ഒരു അബ്ദുൽ ഖാദർ വൈദ്യർ  എന്നോട് പറഞ്ഞത് ഓർക്കുന്നു - ഞങ്ങളുടെ വളരെ പഴയ കുടുംബക്കാർ പട്ലയിൽ പാരമ്പര്യ വൈദ്യരായുണ്ട്.

ഏതായാലും
ഈ വഴിക്ക് പിന്നീട് ക്ലബ്ബിലെ സാംസ്ക്കാരിക വിഭാഗം ചർച്ച നടത്തി മോയിൻ കുട്ടി വൈദ്യരുടെ ചരിത്രങ്ങളിലേക്ക് എത്താൻ ശ്രമിക്കണം.

ഒപ്പം,
എന്ത് കൊണ്ടാണ് ഇത്രയും വലിയ കവി ശ്രേഷ്ടനായിരുന്ന മോയിൻ കുട്ടി വൈദ്യർ കാസർകോട് / മലബാർ / മലയാള സാംസ്ക്കാരിക ചരിത്രങ്ങളിൽ ഇടം പിടിക്കാത്തത് ?
ആരായിരുന്നു അൽ പാര വെച്ചത് ?
ടി.  ഉബൈദ് സാഹിബ് മഹാ കവിയാണ്. അദ്ദേഹം 1970 തുടക്കത്തിലാണ് മരണപ്പെടുന്നത്. അതിന് എത്രയോ മുമ്പ് ജിവിച്ച  ഉബൈദ് സാഹിബിൻ്റെ മുൻഗാമിയായ പട്ലത്ത് മാഹിൻ കുട്ടി വൈദ്യർ എന്ത് കൊണ്ട് അവഗണിക്കപ്പെട്ടു ?
കാസർകോട്ടെ വല്ല പ്രാദേശിക  ലോബിയുടെ ഇടപെടൽ ഉണ്ടായിരുന്നോ ?
ഒരു വരി പോലും മർഹൂം പട്ലത്ത്  മാഹിൻ കുട്ടി വൈദ്യരെ കുറിച്ച് എവിടെയും വരാത്തതെന്ത് കൊണ്ട് ?

( കേരളപ്പിറവിക്ക് ശേഷം മാത്രമാണ് (1957 ൽ)  മാത്രം മലയാളം പട്ലയിൽ പച്ച പിടിച്ചത്. ഇവിടെ അത് വരെ എഴുത്തു ഭാഷയെന്നത്   കന്നഡയായിരുന്നല്ലോ. പക്ഷെ അറബി മലയാള ഉണ്ടായിരുന്നു എന്നതും ഒരു വാസ്തവമാണ്. അന്നത്തെ മാപ്പിളപ്പാട്ടുകൾ അറബി ഭാഷയിലാണുതാനും. )

വിശദമായ ചർച്ച വരേണ്ട സംഗതിയാണ്. സ്റ്റാർ പട്ലയുടെ സാംസ്ക്കാരിക വിഭാഗത്തിന് റഹ്മാൻ മാഷുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാവുന്ന ഗവേഷണ വിഷയം കൂടിയാണ് ഞാൻ സൂചിപ്പിച്ചത്. 

താൽപര്യമുണ്ടെങ്കിൽ തുടർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്  കൂടുതൽ ആശയങ്ങൾ പങ്കു വെക്കാം.

ഒന്നിറങ്ങിയാൽ പട്ല സാംസ്ക്കാരിക കേരളത്തിൻ്റെ അവഗണിക്കാൻ പറ്റാത്ത വിധമുള്ള ഒരു  ഭാഗമാകും. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ സഹകരണവും അത്യാവശ്യമാണ്. മൊഗ്രാൽ വരെ നീണ്ടു കിടക്കുന്നു ആ കുടുംബം. ഡോ. ഫസൽ റഹ്മാൻ കവി കുടുംബത്തിലെ ഒരംഗം കൂടിയാണ്.

Lovely

*അസ്ലം മാവിലെ*

NB :
1) വൈദ്യരുടെ ഫോട്ടോ ഉടനെ പോസ്റ്റ് ചെയ്യാം.
2) രണ്ടര വർഷം മുമ്പ് എഴുതിയ Article ൻ്റെ ലിങ്ക്
http://rtpen.blogspot.com/2017/10/aslam-mavilae.html?m=1

3) വിശ്വപ്രശസ്ത കാലിഗ്രാഫർ ഖലീലുല്ലാഹ് ചെംനാട് എഴുതിയ ലേഖനത്തിൽ ചില ഭാഗങ്ങൾ ചുവടെ:

" മഹാകവി മോയിന്‍‌കുട്ടി വൈദ്യരുടെ ഈ കാസര്ഗോഡന്‍ സൗഹ്ര്‌ദമാണ്‌  ഒരുപാട് തവണ മഹാകവിയെ പാട്ടുഗ്രാമമായ മൊഗ്രാലിലെ പാട്ടുകൂട്ടത്തിലേയ്ക്കെത്തിച്ചത്. ഇന്നത്തെ കാലത്തെപോലെ ആധുനിക യാത്രാ സൗകര്യങ്ങളൊന്നും തന്നെ ഇല്ലാത്ത ഒരു കാലത്ത് കിലോമീറ്ററുകളോളം നടന്നുമൊക്കെയാണ്‌ മഹാകവി മൊയിന്‍‌കുട്ടി വൈദ്യര്‍ കാസര്ഗോടട്ടെത്തിയത്. അന്നത്തെ കാസറ്ഗോഡിന്റെ മഹാ കവികളായിരുന്ന "സാഉക്കാര്‍ കുഞ്ഞി ഫക്കീഹും , പട്ലത്ത് കുഞ്ഞി മായിന്‍‌ കുട്ടി വൈദ്യരും മഹാ കവി മോയിന്‍‌കുട്ടി വൈദ്യരുടെ സന്തത സഹചാരികളായിരുന്നു, മാപ്പിള സാഹിത്യത്തിന്റെ ഇത്രയും പുഷ്കലമായ ഒരു സുവര്ണ്ണ  കാലഘട്ടം പിന്നീട് കാസര്ഗോട്ടുണ്ടായിട്ടില്ല. മഹാകവി സാഉക്കാര്‍ കുഞ്ഞി ഫക്കീഹും, ബാലാമിബ്‌‌നു ഫക്കീഹും, പട്‌ളത്ത് കുഞ്ഞി മാഹിന്‍ കുട്ടി വയ്ദ്യരും ചേര്ന്നം ആദ്യകാല മഹാ കവിത്രയങ്ങള്‍, അതിനടുത്ത തലമുറയില്‍ വരുന്ന മഹാകവി ടി. ഉബൈദും, പി. കുഞ്ഞിരാമന്‍ നായരും, കിഞ്ഞണ്ണ റായിയും ചേര്ന്ന മഹാ കവിത്രയങ്ങള്‍.. ഒന്നിലധികം തവണ മൂന്ന് മഹാകവികള്‍ സമകാലികരായി ജീവിച്ച കാസര്ഗോ്ഡുപോലെ മറ്റൊരു പ്രദേശവും മലയാള മണ്ണിലുണ്ടാവില്ലെന്നതാണ്‌ വാസ്തവം.

ഒരു വിദ്യാര്ത്ഥി യുടെ കൗതുകം കെ.കെ. കരീം സാഹിബിന്റെ മുന്പികലിരുന്ന് പഴയകാല കാസര്ഗോാഡന്‍ മാപ്പിള സാഹിത്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍, സി. എന്‍. അഹമ്മദ് മൗലവിയുടെ കൂടെ ചേര്ന്ന് ‌ എഴുതിയ "മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തിന്റെ രചനാ വേളയില്‍ അവരനുഭവിച്ച പതിനഞ്ചു വര്ഷതത്തെ നൈരന്തര്യം കൊണ്ട് നേടിയത് മാപ്പിള സാഹിത്യമെന്ന മഹാസമുദ്രത്തില്‍ നിന്നും ഒരു കൈ കുമ്പിളില്‍ കൊള്ളുന്നത്ത്ര അറിവ്‌ മാത്രമെന്നതായിരുന്നു. കണ്ടെത്തിയതിനേക്കാള്‍ കൂടുതല്‍ നഷ്ടപ്പെട്ടു പോയ പോയകാലത്തിന്റെ സാംസ്കാരിക പൈത്ര്‌കത്തെ കുറിച്ചാണദ്ധേഹം മനസ്സുതുറന്നത്. ആദ്യമായി പട്‌ലത്ത് കുഞ്ഞി മായിന്‍‌കുട്ടി വയ്ദ്യരെ ക്കുറിച്ച് എനിക്കറിവു തന്നത് കെ.കെ. കരീം സാഹിബായിരുന്നു, ആയുര്‍‌വേദ ചികില്സിയിലെ എട്ടു വിഭാഗങ്ങളുടെ സാരാംശം ചേര്ത്ത്  വാഗ്ഭടനെഴുതിയ ബ്ര്‌ഹത്തായ "അഷ്ടാംഗഹൃദയം" എന്ന ഗ്രന്ഥം മാപ്പിള സാഹിത്യമാക്കി എഴുതിയിട്ടുണ്ടെന്ന് കേട്ടപ്പോള്‍ സത്യത്തില്‍ അത്ഭുതം തോന്നുകയും, ആ മഹാകവി കാസര്ഗോഡ്‌ പട്ടളത്തെ കുഞ്ഞിമാഹിന്‍ കുട്ടി വയ്ദ്യരാണെന്നറിഞ്ഞപ്പോള്‍ ഒരുപാട് അഭിമാനവും തോന്നി... പക്ഷേ ആ പുസ്തകം മുഴുവനുമയി കണ്ടെത്താന്‍ കരീം സാഹിബിന്റെയോ അഹമ്മദ് മൗലവിയുടേയോ പരിശ്രമങ്ങള്ക്ക്  കഴിഞ്ഞിട്ടില്ല.
പട്ലത്ത് കുഞ്ഞി മാഹിന്‍‌ കുട്ടി വയ്ദ്യരുടെ ചില വരികള്‍ മാത്രമാണ്‌ നമുക്കിന്ന്‌ സ്വന്തം...
"തിന്നിടാം നെയ്കള്‍ ചൊല്ലാം
ചിറ്റാമ്ര്‌തിടിച്ചെ നീറ്റില്‍
നെയ്യതും ചേര്ത്ത്  കാച്ചി
അരിച്ചെടുത്തിട്ടു തിന്നാല്‍
വന്നിടും ശോണിതങ്ങള്‍
ഒക്കെയും പോയിടുമോ..."   പട്ലയുടെ 'പൊലിമ' വേദിയിലവരുടെ ഈ മഹാകവിയെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍, ഇശല്‍ ഗ്രാമങ്ങളുടെ വേരുകള്‍ തേടുന്ന എം.എ. റഹ്‌മാനെ പോലുള്ളവരവിടെ കവിയുടെ കാല്പാടുകള്‍ തേടി ചെന്നതായ് ചില സഹ്ര്‌ദയരായ നാട്ടുകാര്‍ പറയുകയും, എന്റെ പരാമര്ശം‍ നാട്ടിലൊരാവേശം തീര്ക്കു കയും, പിന്നീട് മഹാകവിയുടെ ചിത്രം കണ്ടെത്തുന്നതു വരെ കാര്യങ്ങള്‍ സാധിച്ചെങ്കിലും പുസ്തകം ഇതുവരെ കണ്ടെത്താനായിട്ടില്ല".

( http://kchemnad.blogspot.com/?m=1)

No comments:

Post a Comment