Tuesday 16 June 2020

കാസർകോട് ജില്ലയിൽ നിന്നും കോവിഡിനെ തുരത്താനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പട്ലയിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും / സമീർ പട്ല

❇️
*കാസർകോട് ജില്ലയിൽ നിന്നും കോവിഡിനെ തുരത്താനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പട്ലയിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും!*
💚

ഇതൊരു ചരിത്ര നിമിഷമാണ്.  ഒരു പടലക്കാരൻ എന്ന നിലയിൽ വ്യക്തിപരമായി എനിക്ക് ഇതൊരു അഭിമാന നിമിഷം കൂടിയാണ്. 
കാസർകോട് ജില്ലയെ കോവിഡ്-19 മുക്തമാക്കുന്നതിൽ കഠിനാദ്ധ്വാനം ചെയ്ത മെഡിക്കൽ സംഘത്തിൽ
പട്ലയിൽ നിന്നുള്ള ചുറുചുറുക്കുള്ള മൂന്ന് വ്യക്തികൾ ഉണ്ടായിരുന്നു.

അതിൽ ഒന്ന് എന്റെ പ്രിയപ്പെട്ട സുഹൃത്തും കാസർകോട് ഗവ.ഹോസ്പിറ്റർ ഓർത്തോ സർജനുമായ ഡോക്ടർ അഹമ്മദ് സാഹിറായിരുന്നു.

സുഹൃത്ത് ഡോക്ടർ സാഹിറിനെപ്പോലുള്ള പലരുടെയും പരിശ്രമത്തിന്റെ ഫലമാണ് നാമിന്നനുഭവിക്കുന്ന കോവിഡ് സുരക്ഷിതത്വം എന്ന് പറഞ്ഞാൽ തെറ്റില്ല!

മറ്റൊന്ന് ഡോക്ടർ സാഹിറിന്റെ തന്നെ പ്രിയതമ ഡോക്ടർ അസ്നയാണ്. കോവിഡ് കാലത്ത് പ്രവർത്തനമാരംഭിച്ച കാസർകോട് മെഡിക്കൽ കോളേജിലേക്ക് ഗവർമെന്റ് നിയോഗിച്ച ഡോക്ടർമാരുടെ സംഘത്തിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ഡോക്ടർ അസ്ന സാഹിർ.  അവരുടെ സേവനങ്ങളെയും ആത്മാർത്ഥതയെയും അഭിനന്ദിക്കുന്നു.

മൂന്നാമത്തെ വ്യക്തി പട്ലയിൽ നിന്നു തന്നെയുള്ള എല്ലാവർക്കും സുപരിചിതയായ ഷൈനി അസ്ഹർ ആണ്. അതെ, സംസ്ഥാനത്തെ തന്നെ ആരോഗ്യ രംഗത്തെ ഐകൺ ആയി മാറിക്കഴിഞ്ഞ ആരോഗ്യ മന്ത്രിയുടെ പോലും പ്രശംസ പിടിച്ചുപറ്റിയ ഷൈനി അസ്ഹർ!  കാസർകോട് ഗവ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സും ജില്ലയിലെ ആദ്യത്തെ കോവിഡ് രോഗിയെ പരിചരിക്കാൻ ധൈര്യപൂർവ്വം മുന്നിൽ നിന്ന വ്യക്തിയുമാണ്.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്തത് കാസർകോടായിരുന്നു.   ഗൾഫിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കച്ചവടാവശ്യാർത്ഥവും ജോലി സംബന്ധമായും നിരവധി ആളുകൾ ദിവസവും വരികയും പോവുകയും ചെയ്യുന്ന പ്രദേശം എന്ന നിലക്ക് സ്വഭാവികമായും കോവിഡ്-19 പകരാനുള്ള സാധ്യത കൂടുതലായിരുന്നു.  ഈ അപകടകരമായ പ്രതിസന്ധിയെയാണ് ഏറ്റവും പരിമിതമായ ആരോഗ്യ സംവിധാനങ്ങൾ ഉപയോഗിച്ച് തരണം ചെയ്തിരിക്കുന്നത്.  ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. രാത്രി പകൽ എന്ന വ്യത്യാസമില്ലാതെ ഇവർ ആത്മാർത്ഥമായി പ്രവർത്തിച്ചത് കൊണ്ട് തന്നെയാണ് ഈ മഹാമാരിയെ നമുക്ക് അതിജയിക്കാനായത്.

നമ്മുടെ ജില്ലയിലെ അവസാനത്തെ രോഗിയും കോവിഡ് മുക്തമായി എന്നറിയുമ്പോഴും നമുക്ക് വിശ്രമിക്കാനായിട്ടില്ല.  കാരണം ഇനി വരുന്നത് മഴക്കാലമാണ് കൂടുതൽ ശ്രദ്ധിക്കേണ്ട കാലം മഴജന്യ രോഗങ്ങളുടെ കൂടെ കോവിഡും ഈ പരിസരത്ത് തന്നെയുണ്ടാകും.  ജാഗ്രത അതിപ്രധാനമാണ്.

ഏതായാലും
തങ്ങളുടെ ജോലി എന്നതിലുപരി തങ്ങളുടെ ആത്മാർത്ഥതക്ക് തീ പിടിപ്പിച്ച വ്യക്തികൾ എന്ന നിലക്ക് കാസർകോട്ട്കാർക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത ധീരരായ ഈ മൂന്ന് പേരും പട്ലക്കാരായതിൽ ഞാൻ അഭിമാനിക്കുന്നു.

മൂന്ന് പേർക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ അർപ്പിക്കുന്നു
☘️🌹💚

*സമീർ പട്ല*✍️

🔲

No comments:

Post a Comment