Tuesday 16 June 2020

തീക്കുനി വായന / അസ്ലം മാവിലെ

പവിത്രൻ തീക്കുനി എന്ന കവി മതിലെന്ന കവിതയിൽ ചിലതൊക്കെ പറയുന്നുണ്ട്.

അതിൻ്റെ അവസാന ഭാഗം ഞാൻ ആദ്യം എഴുതാം. അതിങ്ങനെ

"അടുപ്പെരിഞ്ഞ ദിനങ്ങളിൽ
വിശപ്പിനെതന്നെ വാരിത്തിന്നപോഴും,
ചോദിച്ചിട്ടില്ല, നിന്നോട് കടം.

നിന്‍റെ ഉയർച്ചയിലും പ്രശസ്തിയിലും
എന്നുമെനിക്കഭിമാനമായിരുന്നു.
എന്നിട്ടും,
എന്റെ പ്രിയപ്പെട്ട അയൽക്കാരാ-
നമ്മുടെ വീടുകൾക്കിടയിൽ
പരസ്പരം കാണാനാവാത്തവിധം
എന്തിനാണ്
ഇങ്ങനെയൊരെണ്ണം
- മതില്‍ -
നീ കെട്ടിയുയർത്തിയത് ?

ചില ചർച്ചകൾ കേട്ടപ്പോൾ തീക്കുനിയുടെ മതിൽ ഓർമ്മ വന്നു. മതിലുകൾക്ക് പല അർഥഭേദങ്ങൾ ഉണ്ട്. അത് നൽകുമ്പോഴാണ് തീക്കുനിയുടെ സന്ദേശത്തിന് തീയോളം ജ്വാലയുണ്ടാകുന്നത്.

കവിതയുടെ തുടക്കമുണ്ട്. അത് ഗംഭിരമാണ്. ഇവിടെ പ്രസക്തമോ അപ്രസക്തമോ ആകട്ടെ, അതും പയർത്താം.

"നിന്‍റെവീടിന്
ഞാൻ കല്ലെറിഞ്ഞിട്ടില്ല.

ഒരിക്കൽ പോലും
അവിടുത്തേക്ക്‌
എത്തിനോക്കിയിട്ടില്ല.

നിന്‍റെ തൊടിയിലോ, മുറ്റത്തോ
വന്നെന്‍റെ കുട്ടികൾ ഒന്നും നശിപ്പിച്ചിട്ടില്ല.

ചൊരിഞ്ഞിട്ടില്ല,
നിന്‍റെമേൽ ഞാനൊരപരാധവും.

ചോദ്യം ചെയ്തിട്ടില്ല,
നിന്‍റെ വിശ്വാസത്തെ.
തിരക്കിയിട്ടില്ല,
നിന്‍റെ കൊടിയുടെ നിറം.

ഉണ്ടായിട്ടില്ല
നിനക്കസൗകര്യമാംവിധം
ഒരു വഴക്ക് പോലും "

*അസ്ലം മാവിലെ*

No comments:

Post a Comment