Tuesday 10 September 2019

നന്മകളുടെ തുരുത്ത് /ബഷീര്‍ മജല്‍

••••••••••••••••••••••••••••••••••••
     " *സഹോദരങ്ങളെ നിങ്ങളുടെ ഈ സന്തോഷം നിറഞ്ഞ അഭിമാന നിമിഷത്തില്‍ നിങ്ങളോടൊപ്പം ഞങ്ങളും പങ്ക് ചേരുന്നു  അതോടൊപ്പം  പ്രവാസ ലോകത്ത് നിന്നും നിങ്ങള്‍ അര്‍ഹിക്കുന്ന ആദരവ് ബഹുമാനപൂര്‍വ്വം ഞങ്ങളും  വിളിച്ചറിയിക്കുകയാണ്,  ചരിത്രത്താളുകളില്‍  എഴുതപ്പെടട്ടെ, വരും തലമുറ ഈ നന്മകള്‍  ആവര്‍ത്തിക്കട്ടെ* "
--------------------------------------------
ബഷീര്‍ മജല്‍
-----------------------

        ഓരോ ദുരന്തവും അതിന്‍റെ കാഴ്ചകള്‍ക്കൊപ്പം നന്മയുടെ  ചിത്രങ്ങളും  പങ്കുവെക്കാറുണ്ട്     അത്തരം നന്മകളുടെ  ബഹുവര്‍ണ ചിത്രങ്ങളില്‍ ഒന്നാണ്  വെള്ള പൊക്ക കാലത്ത് നേരവും കാലവും സുരക്ഷയും നോക്കാതെ  വകവെക്കാതെ കര്‍മ്മനിരതരായ നമ്മുടെ നാട്ടിലെ  ഈ ഒരു കൂട്ടം ചെറുപ്പക്കാരുടെ വിലപ്പെട്ട   സേവനങ്ങളുട കാഴ്ച്ചകള്‍ 
     യുവാക്കളും മുതിര്‍ന്നവരും കുട്ടികളും  അനിവാര്യമായ ഒരു സാഹചര്യത്തില്‍ എല്ലാവരും ഒരുപോലെ കര്‍മ്മരംഗത്തിറങ്ങി പ്രവര്‍ത്തനസജ്ജരായി കൊണ്ട്
ഈ ഒരു  കാലഘട്ടത്തിലെ    ഏറ്റവും വലിയ  വെള്ളപ്പൊക്കത്തെ  സാക്ഷ്യം വഹിച്ച നമ്മുടെ നാട്  ചങ്കുറപ്പോടെ ഒറ്റക്കെട്ടായി  നേരിടുകയായിരുന്നു ഇവര്‍ . നമ്മളെ സംബന്ധിച്ചടുത്തോളം കണ്ടും കേട്ടും നിന്നവര്‍ക്കും മാത്രമല്ല  വളരെ  പ്രയാസവും ദുരിതവും അനുഭവിച്ചവര്‍ക്ക് പോലും   ആ  സമയത്ത്   ഏറ്റവും സന്തോഷവും അഭിമാനവും  തോന്നിയ നിമിഷങ്ങളായിരുന്നു  ഇങ്ങനെയുള്ള സല്‍കര്‍മ്മങ്ങള്‍ സര്‍വ്വാതിനാഥന്‍ സ്വീകരിക്കുമാറാകട്ടെ .
സഹജീവികളോടുള്ള സേവന പ്രവര്‍ത്തനം നമ്മുടെ   നാട്ടക്കാര്‍ക്ക് ഒരു പുതുമയല്ല
നാടിനേയും നാട്ടുക്കാരേയും  എന്നും ഹൃദയത്തോട്  ചേര്‍ത്ത് പിടിച്ചിട്ടേയുള്ളു
ആ വികാരം ഒഴുകുന്ന ഒരു പ്രദേശമാണല്ലൊ നമ്മുടെ നാട്   അത് ഇസ്ലാമിക ആദര്‍ശത്തിന്‍റെ ഭാഗമായത്കൊണ്ടായിരിക്കാം
   എല്ലാം നഷ്ടപെടാന്‍ പോകുന്നവരെ അല്ലെങ്കില്‍  നഷ്ടപ്പെട്ടവരെ ആരെങ്കിലും സഹായിച്ചാല്‍ അവന്  എഴുപത്തിമൂന്ന് പാപമോചനം നല്‍കുമെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്  അതില്‍ ഒന്നുകൊണ്ട് അവന്റെ  മുഴുവന്‍ കാര്യങ്ങളും ശരിയാക്കിക്കൊടുക്കുകയും  എഴുപത്തി രണ്ടെണ്ണം കൊണ്ട് അവന്റെ അന്ത്യദിനത്തിലെ പദവികള്‍  ഉയര്‍ത്തുകയും ചെയ്യുമെന്നാണ് .  അപ്പോള്‍ ഒരു ആയുസ്സിന്‍റെ നല്ലൊരു ഭാഗം  ചെയ്യുന്ന കര്‍മ്മങ്ങള്‍ കുറഞ്ഞ വേളയില്‍ ഇവര്‍ നേടിയെടുത്ത് എന്ന്  വേണമെങ്കിലും പറയാം .
   പ്രവാസികളായ ഞങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ഏറ്റവും പ്രയാസത്തിലൂടെ കടന്ന് പോയ ഒന്ന് രണ്ട് ദിവസങ്ങളയാരുന്നു  അത് വെള്ളം കയറിയിട്ടില്ലാത്ത  എന്‍റെ വീട്ടിലെ കാര്യങ്ങള്‍ പറയുകയാണെങ്കില്‍ തന്നെ എന്താകുമെന്നുള്ള ആശങ്കയിലും   ഏത്
നിമിഷവും വെള്ളം കേറുമെന്നുളള  ഭയത്താലും   ഭാര്യയും മക്കളും ഉറങ്ങാത്ത രാത്രികളായിരുന്നു അന്ന്
      ഇന്ന് ഈ ആദരവ്  ചടങ്ങ് നടക്കുംബോള്‍ എന്‍റെ ഓര്‍മ്മകളിലേക്ക് കടന്ന് വരുന്നത് ഒരു മുപത്തിഅഞ്ച് വര്‍ഷങ്ങള്‍ക്ക് അങ്ങോട്ടുള്ള എന്‍റെ ചെറുപ്പകാലത്തുള്ള  നമ്മുടെ നാടാണ് പണ്ടുള്ളവരെ പറ്റി  പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയുള്ള ഘട്ടത്തിലാണ് സത്ത്യമാണെന്ന് ബോധ്യമാകുന്നത്  കാരണം അന്നൊക്കെ വെള്ളപൊക്കം വരുംബോള്‍ ഒരു ഭയവും ആശങ്കയും ഇല്ലാത്ത കൂട്ടരായിരുന്നു നമ്മുടെ നാട്ടുക്കാര്‍ പ്രത്തേകിച്ച് താഴെ  മുഗര്‍ ഭാഗത്ത് താമസിക്കുന്ന ആളുകള്‍ .     കാരണം അതിജീവനത്തിനുള്ള  കരുതലും  ധൈര്യവും കഴിവും അറിവും  അനുഭവ സംഭത്തമുള്ളവരും ആരുടെ സഹായവും തേടാതെ കര പറ്റുന്നവരായിരുന്നു അവിടെയുള്ളവര്‍.  അവിടെയുള്ള ഒട്ടുമിക്ക വീടുകളിലും സ്വന്തമായി  "വള്ളങ്ങള്‍" അല്ലെങ്കില്‍ തോണി എന്ന് തന്നെ പറയാം ഉണ്ടായിരുന്നവരാണ് മഴക്കാലത്തേക്കുളള എല്ലാകരുതലുകളും മുന്‍ക്കൂട്ടി ചെയ്തിരുന്നവരാണ് ഇന്ന് നേരെ മറിച്ചുമാണ്   എന്തിനേറെ പറയുന്നു കന്ന്കാലികള്‍ക്കുള്ള പുല്ല്പോലും വെള്ളം തൊടാതെ ഉയരത്തിലാണ് സൂക്ഷിച്ചിരുന്നത് അന്ന്. വെള്ളപൊക്ക സമയത്ത് വീട് പൂട്ടി കുടുംബളേയും കൊണ്ട്  ത്തോണികള്‍ ഒന്നിച്ച് വരുംബോള്‍   ഒരു ഭയവും ആശങ്കയും ഇല്ലാതെ കൂക്കി വിളിച്ച് ആഘോഷിച്ചായിരുന്നു അവരുടെ വരവ് .    സുരക്ഷമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാന്‍ വരുന്ന ആ വള്ളങ്ങളെ കാത്ത്  സഹായഭ്യര്‍ത്തനയുമായി കാത്തിരുന്ന്  ഒടികൂടിയിരുന്ന നാട്ട്ക്കാരുടെ  ഒരു കാല മുണ്ടായിരുന്നു അന്നും .   ഇന്ന്  ആ വിലപ്പെട്ട  കഴിവുകളും കരുതലുകളുമെല്ലാം അന്യമായിപോയി എന്ന് തന്നെ പറയാം
    ,    സ്വന്തത്തിനും  കൂടെയുള്ളവര്‍ക്കും  ഒരു അപകടങ്ങളും സംഭവിക്കാതെ സൂക്ഷമതയോട് കുടി നിര്‍ദേശങ്ങളും ഉപദേശങ്ങളും സ്വീകരിച്ച് കൊണ്ട് നന്മയോട് കൂടി ഒരു കൂട്ടായ പ്രവര്‍ത്തനമായിരിക്കണം തുടര്‍ന്നും ഉണ്ടാവേണ്ടതും  ഉണ്ടാവട്ടെ എന്നും  ഈ നന്മകള്‍  നിങ്ങില്‍ നിന്നും സ്വീകരിക്കട്ടെ എന്നും പ്രാര്‍ത്ഥിച്ച് കൊണ്ട്  ഈ ആദരവ് ചടങ്ങിനോടൊപ്പം ഞങ്ങളും നിങ്ങളെ നന്മ നേര്‍ന്ന് കാണ്ട് ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
എല്ലാ കാലവര്‍ഷ കെടുതികളില്‍ നിന്നും പടച്ചോന്‍ രക്ഷ നല്‍കുമാറാകട്ടെ.....

•••••••••••••••••••••••••••••••••••••

No comments:

Post a Comment