Monday 24 October 2016

ഒളിച്ചോട്ടം ( രക്ഷപ്പെടൽ )/ അദ്ധി പട്‌ല

       ഒളിച്ചോട്ടം  (  രക്ഷപ്പെടൽ )

  ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്ന  ഈ  ഒളിച്ചോട്ടം യഥാർത്ഥത്തിൽ
നാം  എന്താണ് മനസ്സിലാക്കിയത് ? അല്ലെങ്കിൽ അതിനെ നേരിടുന്നത്  അതിൽ നിന്ന്  നാം കേട്ടറിഞ്ഞത്  വായിച്ചറിഞ്ഞത്  അടിക്കടി  ഉപദേശ കുറിപ്പുകളും  പ്രഭാഷണങ്ങളിലൂടെയും ഇപ്പോഴും കേട്ട്  കൊണ്ടിരിക്കുന്നത്.  

വഞ്ചിച്ചു.   ആരെ  ? മാതാപിതാക്കളെ,  ഭർത്താവിനെ,   നൊന്തു പെറ്റ മക്കളെ.   ഇതിനൊക്കെ  ആരാണ്  കാരണക്കാര് ?  ഇവരെ കുറ്റം പറയുന്നവർ ഒരിക്കലെങ്കിലും സ്വയം ചിന്തിച്ചിട്ടുണ്ടോ മറ്റുള്ളവർ  അവരുടെ കുറ്റം മാത്രം  കണ്ട് പിടിച്ച്  നോട്ട്സും വോയ്സും ഇറക്കുമ്പോൾ ?

അവരുടെ ഭാഗത്ത് നിന്ന്  ഒരിക്കലെങ്കിലും  ചിന്തിച്ചിട്ടുണ്ടോ ? എങ്ങിനെ അവരെ  മീഡിയകളിലൂടെ,  നവ മാധ്യമങ്ങളിലൂടെ ചളിവാരിത്തേക്കാം ?  തക്കം പാർത്ത്  അടുത്ത ഇരയ്ക്ക് വേണ്ടി കാത്തിരുക്കുന്നവർ   അവർക്ക് വേണ്ടത്  മറ്റുള്ളവരുടെ നന്മയല്ല  അവരുടെ കുറവുകളാണ്.   യഥാർത്ഥത്തിൽ അവരെന്താണ്ചെയ്തത് ?  സ്നേഹിച്ചു ഒന്നിച്ച്  ജീവിക്കണമെന്ന് തീരുമാനിച്ചു.   പക്ഷേ  അവരുടെ  *നാണം*   അത് പുറം ലോകത്തോട്  പറയാൻ  അനുവദിക്കുന്നില്ല.

മറു ഭാഗത്ത്  ഇതിനേക്കാളും വൻ മതിൽ കണക്കേ കിടക്കുന്നത്  എന്താണ് .  ഭയം തന്നെ.  ഇത് രണ്ടും കൂടി ചേരുമ്പോഴാണ്  രക്ഷ യായി   ഒന്ന്    തിരഞ്ഞെടുക്കുന്നത് .  ഒളിച്ചോട്ടം എന്നാണ്  ഇവ ഇപ്പോൾ  പൊതുവേ എല്ലായിടത്തും അറിയപ്പെടുന്നത് .  അത്യാവശ്യ ഘട്ടത്തിലുള്ള  ഒരു നേർ മാർഗ്ഗമല്ലേ  ഈ ഒളിച്ചോട്ടം ?

ഇൗ മേഘലയിൽ മാത്രമല്ല പല മേഘലകളിലും  ഈ പ്രവണത കണ്ട്  വരാറുണ്ട് .

*അന്നൊക്കെ വീട്ടിൽ പെൺമക്കളെ രാവിലെ വിളിച്ച് വരുത്തി മുടി ചീകി കൗൺസിലിംങ്  നടത്തിയിരുന്ന മാതാവ് , ഉമ്മ ,അമ്മ  ഇന്നെവിടെ ?? ഇപ്പോഴും ഉത്തരം ഇല്ലാത്ത ഒര് വല്ല്യ  ചോദ്യ ചിഹ്നം !

ഇതൊരു ഒളിച്ചോട്ടമല്ല.  നേരെ  മറിച്ച്   ചിന്തിച്ചാൽ അറിയാം ഇതൊരു ഒളിച്ച് കളി എന്ന്.  ഇവരെ കണ്ടു പിടിച്ച്  തിരിച്ച്  കൊണ്ട്  വരുന്നു.   എന്തിനാണ്   പിടിച്ച്  കൊണ്ട്  വരുന്നത്?  *കല്ലെറിഞ്ഞ്  കൊല്ലാനാണോ ?
അല്ല  എന്ന്  എല്ലാവർക്കുമറിയാം.   പിന്നെന്തിനാണ്  ഇവരെ  മാധ്യമങ്ങളിലൂടെ മീഡിയകളിലൂടെ  ആഭാസവും  കുറ്റവും പറഞ്ഞ്  കൊട്ടിഘോഷിക്കുന്നത് ?പിന്നീടുള്ള അവരുടെ  ജീവിതം   എന്തായിരിക്കും    ഇപ്പോഴെങ്ങിനെയാണ് ?   എന്നൊരിക്കലെങ്കിലും നിങ്ങൾ   ചിന്തിച്ചിട്ടുണ്ടോ *?????*   അന്വേഷിച്ചിട്ടുണ്ടോ ?

ഏറ്റവും വലിയ കൗൺസിലർ മാതാവ്എന്ന  സത്യം നാം വിസ്മരിക്കുന്നു 

No comments:

Post a Comment