Tuesday 20 December 2016

ചെറുകഥ / അരുമ / അസീസ്‌ പട് ള

ചെറുകഥ..

“ അരുമ ”



അല്ലെങ്ങില്‍ തെന്നെ വൈകി, ഏഴു മണിക്കാ നിക്കാഹ്...

മെഡിക്കല്‍ ഷോപ്പിന്‍റെ ഷട്ടര്‍ പകുതി താഴ്ത്തി ലൈറ്റ് ഓഫ്‌ ചെയ്യാനൊരുങ്ങുമ്പോഴാ പിന്നില്‍ നിന്ന് ഒരു തോണ്ടയനക്കം..

“അസ്താലിന്‍” ഉണ്ടോ?,  എവിടെയും കിട്ടിയില്ല... മോള്‍ക്ക് ചുമ കൂടിയ വിവരം ഇപ്പോഴാ വീട്ടിന്നു വിളിച്ചു പറഞ്ഞത്”,


കലിപ്പ് മനസ്സിലമര്‍ത്തി “മോള്‍” എന്ന് കേട്ടതോടെ തിരിഞ്ഞു പോലും നോക്കാതെ ഷട്ടര്‍ മേല്‍പോട്ടേക്ക് ആഞ്ഞു തള്ളി, ജോലിക്കാരെല്ലാം പോയി, പരിചിത മരുന്നായതിനാല്‍ അധികം തപ്പാതെ ഒരെണ്ണം അയാളുടെ കയ്യില്‍ കൊടുത്തു

“കാശ് നാളെ വാങ്ങിക്കൊള്ളാം, അല്പം ധൃതിയുണ്ട്, അതാ..”

ഷട്ടറിന്നടിയിലൂടെ കയ്യിട്ടു ലൈറ്റ് ഓഫാക്കുന്നതിനിടയില്‍ കഴുത്ത് തിരിച്ചു അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

അയാള്‍ കൃതാര്‍ത്ഥനായി നോക്കി നിന്നു, പൂട്ട്‌ ഒന്ന് കൂടി വലിച്ചുറപ്പു വരുത്തി താക്കോല്‍കൂട്ടം കയ്യിലേന്തി കാറിനെ ലക്‌ഷ്യം വച്ചു.......

സമയം ഒമ്പതര... വീട്ടിലെത്താന്‍ എന്നത്തേതിലും വൈകി, കാര്‍ പോര്‍ച്ചില്‍ നിര്‍ത്തി, കോളിംഗ് ബെല്ലടിച്ചു...ഭാര്യ വാതില്‍ തുറക്കുന്നു..

സലാം പറഞ്ഞു അകത്തു കടന്നയുടനെ അയാള്‍ ചോദിച്ചു

“എവിടെ?, അവള്‍ ഉറങ്ങിയോ....?!”

വാതിലടച്ചു കുറ്റിയിടുന്നതിനിടയില്‍ തിരഞ്ഞു കൊണ്ട് ചോദിച്ചു

“മണി എത്രയായീന്നാ വിചാരം?”, കോളേജിന്ന് വരുമ്പോഴേ അവള്‍ക്ക് തലവേദനയായിരുന്നു, കുറച്ചു വായിച്ചു.. അവിടത്തെന്നെ കിടന്നുറങ്ങി”

“ഞാന്‍ വൈകിട്ട് വിളിച്ചപ്പോള്‍ എന്നോടൊന്നും പറഞ്ഞില്ലല്ലോ?!”

“അതിനു... അവള്‍ എന്‍റെ കൂട്ടാ....ഹല്ലാതെ നിങ്ങളെപ്പോലെ ഖല്‍ബ് ഉറപ്പില്ലാതതല്ല”

നിന്നെ ഞാന്‍.........അയാള്‍ അടിക്കാന്‍ കൈ പോക്കുന്നു,

ഒളിച്ചു കളിയിലേര്‍പ്പെട്ട കുട്ടികളുടെ ചപല്യത്തോടെ ഓടി മാറി ..

ഭാര്യ ഒരു പ്രത്യേക തരക്കാരിയാ.... നല്ല തന്‍റെടി, കുറിക്കു ഉത്തരം കൊടുക്കും... അത് പോലെ സ്നേഹവും, അറേന്‍ജിട് മാര്യേജ് ആണെങ്കിലും ഫ്രണ്ട്സിനെപ്പോലെയാ.. നല്ല പ്രകൃതം, ഒരര്‍ഥത്തില്‍ അയാളുടെ ആത്മധൈര്യം അവള്‍ തെന്നെയാ.. മനസ്സ് നിറഞ്ഞു റബ്ബിനെ പല വട്ടം സ്തുതിച്ചിട്ടുണ്ട്, ഇവളെ സഹധര്‍മ്മിണിയായി കിട്ടിയതിനു.


ഡ്രസ്സ്‌ മാറി നേരെ മകളുടെ മുറിയില്‍ പോയി,

ലൈറ്റ് ഓഫ്‌ ചെയ്യാതെ വായിച്ച പുസ്തകം നെഞ്ചില്‍ കമഴ്ത്തിവച്ചു അലസമായി ഉറങ്ങുന്നു, അയാള്‍ പുസ്തകം മാറ്റി പുതപ്പു നേരെയാക്കി, ആ സ്നേഹവയ്പോടെയുള്ള  കരസ്പര്‍ശലാളനം അവളില്‍ ഉറങ്ങിക്കിടന്ന ബോധമണ്ഡലത്തെതൊട്ടുണര്‍ത്തി., പതിയെ മിഴികള്‍ തുറന്നു എഴുന്നേറ്റു.

“വേണ്ട.... മോളുറങ്ങിക്കോ, എങ്ങനെയുണ്ട് തലവേദന..?”

“ഇല്ല, ഇപ്പോള്‍ കുറവുണ്ട്....” അവള്‍ കിടക്കുന്നു, അയാള്‍ ലൈറ്റ് ഓഫ് ചെയ്തു ബെഡ്റൂമില്‍ ഇരുന്നു... രണ്ടു കയ്യും കിടക്കയിലൂന്നി ഓരോന്നാലോചിച്ചിരിക്കുന്ന ഭാര്താവിനോടവള്‍ ചോദിച്ചു

“ഭക്ഷണം എടുക്കട്ടെ?”,
“ഞാന്‍ നിക്കാഹിന്‍റെ വീട്ടിന്നു ലേശം കഴിച്ചു, മോള് കഴിച്ചിരുന്നോ?”
“മ്ഹും, കഴിച്ചു, ചപ്പാത്തിയായിരുന്നു”
“എത്രയെണ്ണം കഴിച്ചു?”

ആ ചോദ്യം അത്ര രസിച്ചില്ല, പതിവായതിനാല്‍ അടുത്ത ചോദ്യം എന്താണെന്നും അവള്‍ക്കറിയാം ഒന്നിച്ചിരുന്നേ കഴിക്കാറുള്ളു, മോളുറ ങ്ങിയാല്‍ ഇങ്ങനെയാ.., ഒറ്റമകള്‍, അതും ഒമ്പത് വര്‍ഷത്തിനു ശേഷം... എന്നാലും ഇങ്ങനെയുണ്ടോ ഒരു സൂക്ഷ്മത.. കേട്ടിച്ചയക്കെണ്ടാതല്ലേ? ആ സ്നേഹത്തിനു മുമ്പില്‍ ഒന്നും പുറത്തു കാണിക്കില്ല, സ്ഫടികം കൊണ്ട് കരിങ്കല്ലുടയ്ക്കുന്ന പ്രതീതിയോടെ എല്ലാം മയപ്പെത്തും..

തേച്ച ശേട്ടു ആന്ഗറില്‍ ഇടാതെ തിരിഞ്ഞു നിന്ന് കപ്പാട്ടില്‍ ചാരി അവള്‍ പറഞ്ഞു

“അടുത്ത ചോദ്യം വേണ്ട, മൂന്നു ചപ്പാത്തിയും ഞാന്‍ തെന്നെയാ ചൂടോടെ പൊട്ടിച്ചു കൊടുത്തത്, എല്ലാം കഴിച്ചിട്ടുണ്ട്”

അയാള്‍ വികാരവയ്പോടെ ഭാര്യയെ നോക്കുന്നു... ആ നോട്ടം അവളിലും ഒരു കരിനിഴല്‍ വീഴ്ത്തി... ശേട്ടു കപ്പാട്ടില്‍ കൊളുത്തി അടുത്തിരുന്നു

“എന്താ ഇക്കാ......വല്ലാണ്ട്?”

“ഹല്ലാ, ഷാനു ഡിഗ്രിക്ക്  ഫൈനല്‍ ഇയര്‍ അല്ലെ?, ഇവളുടെ കൂട്ട് തെന്നെയാ ഇന്ന് നിക്കാഹു കഴിഞ്ഞ കുട്ടി”

“അതിനിപ്പോ... ഡിഗ്രി കഴിഞ്ഞില്ലല്ലോ?”

“ കഴിഞ്ഞാല്‍... കെട്ടിക്കണ്ടേ?”

“പിന്നല്ലാണ്ട്, ഇവിടെത്തെന്നെ നിര്‍ത്താനാണോ?

“നമുക്ക് ഇവിടെ തെന്നെ താമസമാക്കുന്ന ഒരു പയ്യനെ കണ്ടെത്തിയാലോ, അവളെ കണ്ടോണ്ടിരിക്കാലോ?”

അവള്‍ ഉറക്കെ ചിരിച്ചു .....

“അതിനു കണ്ണൂര്‍ ഭാഗത്ത്‌ നിന്ന് നോക്കിയാ മതി, ഇവിടെതെന്നെ പൊറുത്തോളും... ഹും.. ഓരോന്നോര്‍ത്തു തല തിരിഞ്ഞെന്നാ തോന്നുന്നത്; ഉപ്പ വിളിച്ചിരുന്നു, നാളെ പോകുന്ന വഴിക്ക് കാണണമെന്നും പറഞ്ഞു”


“എന്നെയും വിളിച്ചിരുന്നു, ഷാനുന് ഒരാലോചനക്കാര്യമാ..”

അയാളുടെ അസ്വസ്ഥത കണ്ടു അവള്‍ സമാധാനിപ്പിച്ചു

“നിങ്ങള്‍ വിഷമിക്കണ്ട, ഉപ്പാനോട് ഡിഗ്രി കഴിഞ്ഞു നോക്കാമെന്ന് പറയാം”

കുറച്ചു കൂടി അടുത്തിരുന്നു സങ്കോചത്തോടെ  രണ്ടു കയ്യും പിടിച്ചു അവള്‍ പറഞ്ഞു

“ അവളെ കേട്ടിച്ചാലും, ഞാനില്ലേ നിങ്ങള്‍ക്ക് ..ഒരു നിഴല് പോലെ.....”

അയാള്‍ ഗദ്ഗദത്തോടെ മുറിഞ്ഞു .......... മുറിഞ്ഞു.. മുഴുമിച്ചു

“അതറിയാം........ പക്ഷെ... പക്ഷെ... നിനക്കാര്?”

അവളുടെ പിടുത്തം അയയുന്നു, കണ്ണുകളില്‍ ഇരുട്ട് കയറുന്നു.. തെന്നെക്കാളേറെ എന്നെ സ്നേഹിക്കുന്ന ഭര്‍ത്താവിനെ നോക്കി വായ് പൊത്തി പൊട്ടിക്കരഞ്ഞു..




അസീസ്‌ പട് ള

No comments:

Post a Comment