Wednesday 21 December 2016

സിപിയെ ഇനി ചർച്ചകളുടെയും ഇടപെടലുകളുടെയും അറിവ് കൈമാറലിന്റെയും ഇടമാക്കാം / അസ്‌ലം മാവില

സിപിയെ
ഇനി ചർച്ചകളുടെയും
ഇടപെടലുകളുടെയും
അറിവ് കൈമാറലിന്റെയും
ഇടമാക്കാം

അസ്‌ലം മാവില

ദോഷങ്ങളെ ഒരു വേള  മാറ്റി വെച്ചാൽ, വാട്ട്സ്ആപ്പ് കൊണ്ട് ഒരു പാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. ഒരു പാട് അറിവുകൾ ലഭിച്ചു. കിട്ടിയ അറിവുകളും വൃത്താന്തങ്ങളും മറ്റുള്ളവർക്ക് കൈമാറാനും സാധിച്ചു. അതിപ്പോഴും അഭംഗുരം തുടരുകയും ചെയ്യുന്നു.

സിപി പ്ലാറ്റ്‌ഫോം വിഭിന്നമല്ലല്ലോ. ചില നിയന്ത്രണങ്ങൾ സിപിയിൽ ഉണ്ടെന്നത് നേരാണ്. ആ നിയന്ത്രണങ്ങൾ എന്താണെന്ന് എല്ലാവർക്കുമറിയാം. അതെന്തിനാണെന്നുമറിയാം. ഒരു നാടിന്റെ ശബ്ദം ഒരു വേദിയിൽ കേൾപ്പിക്കുക അതിനു ''അണ്ണാറക്കണ്ണനും തന്നാലായത്'' എന്ന് പറഞ്ഞത് പോലെ പറ്റാവുന്ന രൂപത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടത്തുക, നമ്മുടെ കൈപ്പിടിക്കപ്പുറമെങ്കിൽ എത്തേണ്ടിടത്തു ആ വിഷയമെത്തിക്കാനുള്ള ചാലും ചാനലുമാകുക.

പൊതു താൽപര്യത്തിലധിഷ്ഠിതമായി പക്വമായ ഒരു നേതൃത്വത്തിന് കീഴിൽ മുന്നോട്ട് പോകുന്ന  സിപിയെ പോലുള്ള ജനകീയ കൂട്ടായ്മകൾചില നിയന്ത്രണങ്ങൾ മുന്നോട്ട് വെക്കുന്നത് മുഷിപ്പിനെക്കാളേറെ സെയ്ഫ് & സെക്യൂർ ഫീൽ  നമ്മിലോരോർക്കുമുണ്ടാകും. ചില ഘട്ടങ്ങളിൽ  അതാവശ്യവുമാണല്ലോ. അതൊക്കെ വീണ്ടും വീണ്ടും പറയാതെ ഉൾക്കൊണ്ടു തന്നെയാണ് സിപിയിലെ പൊതുമനസ്സ് പ്രതികരിച്ചിരുന്നതും.

ആഴ്ചകളോളം നമ്മുടെ ഫോറത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും നമ്മുടെ കൊച്ചു ഗ്രാമത്തെ തൊട്ട് തലോടി പോകുന്നതിലൊക്കെ ''സിപി ടച്ചോടെ'' പരിഹാരം തീർക്കാനോ  കുറഞ്ഞത്  അതിനുള്ള ഇനിഷിയെറ്റിവ് ഉണ്ടാക്കാനോ ആയിട്ടുമുണ്ട്. ഒന്നുമായില്ലെങ്കിൽ ആ വിഷയത്തെക്കുറിച്ചുള്ള ഒരു ബോധം നമ്മുടെ ചിന്താപരിസരത്തേക്ക് ഗൗരവപൂർവം എത്തിക്കാനും സാധിച്ചിട്ടുമുണ്ട്.

വായനക്കാരന്റെ ബോധമണ്ഡലത്തിൽ ജീവൽസ്പർശിയായ വിഷയങ്ങൾ  വായനക്കും ആലോചനയ്ക്കും വിധേയമാക്കാൻ ഒരു വശത്തു   RT പോലുള്ള സാംസ്കാരിക കൂട്ടായ്മകൾ ഗൗരവപൂർവ്വം  ശ്രമിച്ചപ്പോൾ, അവയിൽ പ്രായോഗികമെന്ന് തോന്നിയവ മുഴുവൻ നെഞ്ചോടു ചേർക്കാനും അവയ്ക്ക് കാരുണ്യ സ്പർശിയായ  പരിഹാരശ്രമങ്ങൾ നടത്താനും  സിപി പോലുള്ള കൂട്ടായ്മകൾ മുന്നോട്ടു വന്നത് ചെറുതായി കാണേണ്ട ഒന്നല്ല.

ഇനിയും സിപിയിൽ വിവിധ വിഷയങ്ങൾ സാന്ദർഭികമായി ഉയർന്നു വരണം. അതൊരിക്കലും  നമ്മുടെ അറിവിന്റെ പൊങ്ങച്ചം കാണിക്കാനല്ല. മറിച്ചു അറിയാത്ത ഒന്ന് കേൾക്കാൻ, വായിക്കാൻ, അതിൽ നമ്മുടെ ചെറുതെങ്കിലുമുള്ള അഭിപ്രായം പറയാൻ, അവയ്‌ക്കൊക്കെയുള്ള  അവസരം ഉണ്ടാക്കാൻ, ചർച്ചകളും ഇടപെടലുകളും ഉണ്ടായേ തീരൂ. ചിലതൊക്കെ പറഞ്ഞു പോകും. ചിലതിലൊക്കെ നമ്മുടെ നിർദേശങ്ങൾ നമ്മെ പ്പോലും അത്ഭുതപ്പെടുത്തുമാറ് പരിഹാരങ്ങളാണ് ഭവിക്കുകയും ചെയ്യും. ഒന്ന് എല്ലാവർക്കുമറിയാം -  എല്ലാത്തിനും നമ്മളല്ല പരിഹാരം തീർക്കുന്ന പഞ്ചായത്ത്.

സിപിക്ക് പത്തംഗ ഗവേണിങ് ബോഡിയുണ്ട്. അവർക്കെല്ലാവർക്കും എല്ലായ്പ്പോഴും ഇത്തരം ചർച്ചകളിൽ സജീവമാകാനോ ചർച്ചകൾക്ക് നേതൃത്വം നൽകാനോ സാധിക്കുകയുമില്ല. ഓപ്പൺ ഫോറത്തിൽ നിന്നും മുന്നോട്ട് വരുന്നവർക്ക് തീർച്ചയായും  സാഹചര്യങ്ങൾ മനസ്സിലാക്കി ഇത്തരം ചർച്ചകൾക്ക് ചുക്കാൻ പിടിക്കാനും മുഷിപ്പിക്കാത്ത രൂപത്തിൽ മുന്നോട്ട് കൊണ്ട് പോകാനും സാധിക്കും. എഴുതിയും വോയിസ് നോട്ടിട്ടും സജീവമാകാം.

നമ്മുടെ തലച്ചോറിലല്ല മറ്റൊരാൾ ചിന്തിക്കുന്നതും നമ്മുടെ നാക്കിലല്ല അപരൻ  പറയുന്നതുമെന്ന ബോധം ഉള്ളിടത്തോളം ചർച്ചകൾ സൗഹൃദ അന്തരീക്ഷത്തിൽ തന്നെ  വളരെ സജീവമാകും, അതെത്ര കാറും കോളുമുണ്ടാക്കിയാലും.  സഹിഷ്ണുതയോടും സഹകരണത്തോടും ഒപ്പം വിശാലമനസ്സോടും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഉൾക്കൊള്ളാൻ സാധിച്ചാൽ ഇത്തരം ചർച്ചകൾ നല്ല അനുഭവമാകും തീർച്ച.

സിപിയിൽ അത്തരം ചർച്ചകളും ഇടപെടലുകളും ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അതിനുള്ള തയ്യാറെടുപ്പും നിങ്ങളും നടത്തുക. എല്ലാവർക്കും ഈ വിഷയത്തിൽ  അഭിപ്രായങ്ങൾ പറയാവുന്നതുമാണ്. 

No comments:

Post a Comment