വീണു കിട്ടിയ ഡയറി.
മഹമൂദ് പട്ള
_____________________________________
വർത്തമാന കാലത്ത് അക്ഷരങ്ങളുടെ നിറത്തിന് ചോരയുടെ മണമാണ്......
__________________________________
ഒരു ദിർഹമിന് സ്വന്തമാക്കിയ പേനയും വഴിയിൽ നിന്നും വീണുകിട്ടിയ പഴകിയ ശൂന്യമായ ഡയറിയുമായി വിജനമാം മരുഭൂമിയിൽ തനിച്ചിരിക്കുമ്പോൾ ആ ഡയറിക്കകത്ത് അയാൾക്ക് എന്തൊക്കെയോ എഴുതണമെന്നുണ്ട്!
എന്തെഴുതണം, അയാൾ നടന്നു പിറകോട്ട് ഒരുപാട് പിറകോട്ട് പിന്നെയും പിറകോട്ട് ഇപ്പോൾ എത്തിനിൽകുന്നു ബാല്യത്തിൽ,
ഒരിക്കലും തിരിച്ച് കിട്ടാത്ത മനോഹരമായ കുട്ടിക്കാലത്ത് , ഓർമകളുടെ താളുകൾ ഓരോന്നായി മറയുമ്പോൾ അവിടെ നിന്നും മുമ്പ്ഒരുപാട് എഴുതിയിട്ടുണ്ട് , ഇനി ഇവിടെ നിന്നും തിരിച്ച് പോയാലൊ,
കൗമാരത്തിലേക്കായാലൊ ?
ബാല്യത്തിന്റെയും യവ്വനത്തിന്റെയും ഇടയിൽ വീർപ്പ് മുട്ടിയ ഈ സമയങ്ങളിൽ സ്കൂളിന്റെ അവസാനവും കോളേജ് ക്യാമ്പസ് കാലഘട്ടവു മായിരുന്നു ഇതും ഒരുപാട് എഴുതിയതാണ് , ഇനിയും കുറച്ചുകൂടി പോകാം,
ജീവിതത്തിന്റെ കൈപ്പും മധുരവും ഒരുപോലെ അനുഭവിച്ച യവ്വനത്തിലാണിപ്പോൾ പ്രവാസ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഇവിടെ യായിരുന്നു, വീട്ടിലേക്കും കൂട്ടുകാർക്കും പിന്നീട് പ്രാണസഖിക്കുമായി എണ്ണിയാൽ തീരാത്ത അത്രയും അക്ഷരതുണ്ടുകളിൽ സുഖ ദുഃഖങ്ങൾ പങ്കുവെച്ച താണ് , അതിൽ പലതും അയാൾക്ക് അറിയിക്കാതെ പ്രിയസഖി സൂക്ഷിക്കുന്നുമുണ്ട് ,
ബാല്യവും കൗമാരവും യവ്വനവും കഴിഞ്ഞു
ഇനിയിപ്പോൾ ഈ മദ്യവയസ്സനിൽ എഴുതാൻ ശേഷിക്കുന്നത് വർത്തമാനത്തെയാണ് , നാട്ടിലെ സമകാലീന സംഭവങ്ങൾ ഓരോന്ന് നോക്കി കൊണ്ട് അയാൾ തൂലിക വീണ്ടും ചലിപ്പികാൻ തുടങ്ങി ,
വിയർപ്പിന്റെ വിലയ്ക്ക്ക് , അദ്വാനത്തിന്റെ നോട്ടിന് പെട്ടന്ന് ഒരുനാൾ കടലാസിന്റെ വിലയാണന്ന് പറയുന്ന ഭരണാതികാരികൾക്കു മുമ്പിൽ കൊഴിഞ്ഞു വീഴുന്ന ജീവനുകൾ , ഒന്നുമല്ലാതെ ആയിപോകുന്ന സാധാരണക്കാരായ ജനങ്ങൾ.....,
കിലോമീറ്ററോളം താണ്ടി....... ഇന്നലയോളം ജീവിത പങ്കാളിയായ പ്രിയ സഖിയുടെ ശവം ചുമലിലേറ്റി പോകേണ്ടി വരുന്ന അവസ്ഥയിൽ....
അച്ഛന്റെയും മകളുടെയും നിസ്സഹായത കണ്ട് രസിക്കുന്ന ജനം!
അപകടത്തിൽ പെട്ട് മരണം മുഖാമുഖം കണ്ട് കൊണ്ടിരിക്കുന്ന മനുഷ്യരുടെ ദൃശ്യങ്ങൾ അതേ വർഗത്തിൽ പെട്ടവർ മൊബൈലിൽ ഒപ്പിയെടുക്കാൻ ശ്രമിക്കുന്നുമുണ്ട്,
ലഹരിയിൽ മതിമറന്ന്നു കൊണ്ടിരിക്കുന്ന ദിശതെറ്റിയ യവ്വനം,
ചായം തേച്ച തുണികഷണങ്ങൾ കയ്യിലേന്തിയവർ തമ്മിൽ അതിന്റെ നിറം നോക്കി തല്ലി ചാവുന്നു....
വാത്സല്ല്യംകൊണ്ട് പുളരാൻ ശ്രമിക്കുന്ന അമ്മയുടെ മുമ്പിലേക്ക് കത്തി നീട്ടി കഴുത്തറക്കുന്ന മക്കൾ....
ജീവന് തുല്യവും സ്നേഹിക്കുന്ന പ്രിയതമനെ വിട്ട് മറ്റൊരാളുടെ കൂടെ പോകുന്ന പെണ്ണ് ,
അത്രയ്ക്കും അതപ്പതിച്ചിരിക്കുന്നു ഈ മനുഷ്യ സമൂഹം.
മനുഷ്യക്കടത്ത്...എങ്ങും ഭയാനകര മായ അന്തരീക്ഷം നാടും നഗരവും ഭിക്ഷാടന മാഫിയ സംഗം പിടി
മുറുക്കിയിരിക്കുന്നു....
തിന്മകൾ നാൾക്കുനാൾ വർദ്ധിച്ച് വരുമ്പോൾ പുതു തലമുറ പ്രതികരിക്കാതെ അതിൽ ലയിച്ചു സമയം കളയുന്നു.
അയാളുടെ ഡയറിയിൽ അക്ഷരങ്ങൾ പതിയുമ്പോൾ കൈ വിറക്കുന്നതു പോലെ,
തിന്മകളെ മാത്രം കുറിച്ച് ചിന്തിക്കുന്ന ഈ മനുഷ്യ മനസ്സുകളുടെ വാർത്തമാനത്തെ കുറിച്ച് എഴുതാൻ ഇനി വയ്യ!
" എഴുത്തിന്റെ നിറത്തിന് ചോരയുടെ മണമാണിപ്പോൾ "........,
വീണു കിട്ടിയ ഡയറിയിൽ എഴുത്ത് പൂർത്തിയാക്കാതെ അവിടെ ഉപേക്ഷിച്ച് മരുഭൂമിയിലെ ഇരുൾ നിറഞ്ഞ മണൽ പാതയിലൂടെ അയാൾ നടന്ന് നീങ്ങുമ്പോഴും,
നല്ലവരായ ചിലർ ഇവർക്കിടയിൽ ഒന്നുമല്ലാതായി പോകുന്നുണ്ട്
എന്ന് അയാൾ പറയാതെ പറയുന്നുണ്ടായിരുന്നു!!
മഹ്‍മൂദ് പട്ള.
മഹമൂദ് പട്ള
_____________________________________
വർത്തമാന കാലത്ത് അക്ഷരങ്ങളുടെ നിറത്തിന് ചോരയുടെ മണമാണ്......
__________________________________
ഒരു ദിർഹമിന് സ്വന്തമാക്കിയ പേനയും വഴിയിൽ നിന്നും വീണുകിട്ടിയ പഴകിയ ശൂന്യമായ ഡയറിയുമായി വിജനമാം മരുഭൂമിയിൽ തനിച്ചിരിക്കുമ്പോൾ ആ ഡയറിക്കകത്ത് അയാൾക്ക് എന്തൊക്കെയോ എഴുതണമെന്നുണ്ട്!
എന്തെഴുതണം, അയാൾ നടന്നു പിറകോട്ട് ഒരുപാട് പിറകോട്ട് പിന്നെയും പിറകോട്ട് ഇപ്പോൾ എത്തിനിൽകുന്നു ബാല്യത്തിൽ,
ഒരിക്കലും തിരിച്ച് കിട്ടാത്ത മനോഹരമായ കുട്ടിക്കാലത്ത് , ഓർമകളുടെ താളുകൾ ഓരോന്നായി മറയുമ്പോൾ അവിടെ നിന്നും മുമ്പ്ഒരുപാട് എഴുതിയിട്ടുണ്ട് , ഇനി ഇവിടെ നിന്നും തിരിച്ച് പോയാലൊ,
കൗമാരത്തിലേക്കായാലൊ ?
ബാല്യത്തിന്റെയും യവ്വനത്തിന്റെയും ഇടയിൽ വീർപ്പ് മുട്ടിയ ഈ സമയങ്ങളിൽ സ്കൂളിന്റെ അവസാനവും കോളേജ് ക്യാമ്പസ് കാലഘട്ടവു മായിരുന്നു ഇതും ഒരുപാട് എഴുതിയതാണ് , ഇനിയും കുറച്ചുകൂടി പോകാം,
ജീവിതത്തിന്റെ കൈപ്പും മധുരവും ഒരുപോലെ അനുഭവിച്ച യവ്വനത്തിലാണിപ്പോൾ പ്രവാസ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഇവിടെ യായിരുന്നു, വീട്ടിലേക്കും കൂട്ടുകാർക്കും പിന്നീട് പ്രാണസഖിക്കുമായി എണ്ണിയാൽ തീരാത്ത അത്രയും അക്ഷരതുണ്ടുകളിൽ സുഖ ദുഃഖങ്ങൾ പങ്കുവെച്ച താണ് , അതിൽ പലതും അയാൾക്ക് അറിയിക്കാതെ പ്രിയസഖി സൂക്ഷിക്കുന്നുമുണ്ട് ,
ബാല്യവും കൗമാരവും യവ്വനവും കഴിഞ്ഞു
ഇനിയിപ്പോൾ ഈ മദ്യവയസ്സനിൽ എഴുതാൻ ശേഷിക്കുന്നത് വർത്തമാനത്തെയാണ് , നാട്ടിലെ സമകാലീന സംഭവങ്ങൾ ഓരോന്ന് നോക്കി കൊണ്ട് അയാൾ തൂലിക വീണ്ടും ചലിപ്പികാൻ തുടങ്ങി ,
വിയർപ്പിന്റെ വിലയ്ക്ക്ക് , അദ്വാനത്തിന്റെ നോട്ടിന് പെട്ടന്ന് ഒരുനാൾ കടലാസിന്റെ വിലയാണന്ന് പറയുന്ന ഭരണാതികാരികൾക്കു മുമ്പിൽ കൊഴിഞ്ഞു വീഴുന്ന ജീവനുകൾ , ഒന്നുമല്ലാതെ ആയിപോകുന്ന സാധാരണക്കാരായ ജനങ്ങൾ.....,
കിലോമീറ്ററോളം താണ്ടി....... ഇന്നലയോളം ജീവിത പങ്കാളിയായ പ്രിയ സഖിയുടെ ശവം ചുമലിലേറ്റി പോകേണ്ടി വരുന്ന അവസ്ഥയിൽ....
അച്ഛന്റെയും മകളുടെയും നിസ്സഹായത കണ്ട് രസിക്കുന്ന ജനം!
അപകടത്തിൽ പെട്ട് മരണം മുഖാമുഖം കണ്ട് കൊണ്ടിരിക്കുന്ന മനുഷ്യരുടെ ദൃശ്യങ്ങൾ അതേ വർഗത്തിൽ പെട്ടവർ മൊബൈലിൽ ഒപ്പിയെടുക്കാൻ ശ്രമിക്കുന്നുമുണ്ട്,
ലഹരിയിൽ മതിമറന്ന്നു കൊണ്ടിരിക്കുന്ന ദിശതെറ്റിയ യവ്വനം,
ചായം തേച്ച തുണികഷണങ്ങൾ കയ്യിലേന്തിയവർ തമ്മിൽ അതിന്റെ നിറം നോക്കി തല്ലി ചാവുന്നു....
വാത്സല്ല്യംകൊണ്ട് പുളരാൻ ശ്രമിക്കുന്ന അമ്മയുടെ മുമ്പിലേക്ക് കത്തി നീട്ടി കഴുത്തറക്കുന്ന മക്കൾ....
ജീവന് തുല്യവും സ്നേഹിക്കുന്ന പ്രിയതമനെ വിട്ട് മറ്റൊരാളുടെ കൂടെ പോകുന്ന പെണ്ണ് ,
അത്രയ്ക്കും അതപ്പതിച്ചിരിക്കുന്നു ഈ മനുഷ്യ സമൂഹം.
മനുഷ്യക്കടത്ത്...എങ്ങും ഭയാനകര മായ അന്തരീക്ഷം നാടും നഗരവും ഭിക്ഷാടന മാഫിയ സംഗം പിടി
മുറുക്കിയിരിക്കുന്നു....
തിന്മകൾ നാൾക്കുനാൾ വർദ്ധിച്ച് വരുമ്പോൾ പുതു തലമുറ പ്രതികരിക്കാതെ അതിൽ ലയിച്ചു സമയം കളയുന്നു.
അയാളുടെ ഡയറിയിൽ അക്ഷരങ്ങൾ പതിയുമ്പോൾ കൈ വിറക്കുന്നതു പോലെ,
തിന്മകളെ മാത്രം കുറിച്ച് ചിന്തിക്കുന്ന ഈ മനുഷ്യ മനസ്സുകളുടെ വാർത്തമാനത്തെ കുറിച്ച് എഴുതാൻ ഇനി വയ്യ!
" എഴുത്തിന്റെ നിറത്തിന് ചോരയുടെ മണമാണിപ്പോൾ "........,
വീണു കിട്ടിയ ഡയറിയിൽ എഴുത്ത് പൂർത്തിയാക്കാതെ അവിടെ ഉപേക്ഷിച്ച് മരുഭൂമിയിലെ ഇരുൾ നിറഞ്ഞ മണൽ പാതയിലൂടെ അയാൾ നടന്ന് നീങ്ങുമ്പോഴും,
നല്ലവരായ ചിലർ ഇവർക്കിടയിൽ ഒന്നുമല്ലാതായി പോകുന്നുണ്ട്
എന്ന് അയാൾ പറയാതെ പറയുന്നുണ്ടായിരുന്നു!!
മഹ്‍മൂദ് പട്ള.
No comments:
Post a Comment