കുട്ടികൾക്ക് പരീക്ഷ മറ്റന്നാൾ തുടങ്ങും;
ഉച്ചഭാഷിണിക്ക് നിയന്ത്രണമൊക്കെ വേണ്ടേ?
.................:.......
അസ്ലം മാവില
.........................
Post in RT on 06th December 2016
തലക്കെട്ട് വായിച്ചല്ലോ. ആരെങ്കിലും ഒരാൾ പറയുമെന്ന് കരുതി. പറഞ്ഞില്ല. എനിക്കിത് പറഞ്ഞേ തീരൂ. ഓണ പരീക്ഷയ്ക്കും സമാനമായ ഒരു കുറിപ്പ് ഞാൻ എഴുതിയിരുന്നു. അത് ഒരു ഓൺലൈൻ പത്രത്തിൽ പ്രസിദ്ധം ചെയ്തിരുന്നു. അതിപ്പോഴും RTPEN ബ്ലോഗിൽ കാണും.
സ്കൂളിൽപോക്കും പിന്നെ കളിയും കഴിഞ്ഞ്
കുട്ടികളെ രക്ഷിതാക്കൾക്ക് കിട്ടുന്ന സമയമാണ് വൈകുന്നേരം ആറര മുതൽ പത്ത് വരെ. മക്കൾ പഠിക്കാനായി ഇരിക്കുന്ന സമയം. അതിനിടയിൽ കുളി, പ്രാർത്ഥന, രാത്രി ഭക്ഷണം, പിറ്റേ ദിവസത്തേക്കുള്ള ഒരുക്കം. ബാക്കി എത്ര സമയം കിട്ടും? ആ സമയമാണ് കുട്ടികൾ പരീക്ഷയ്ക്ക് പഴയ പാഠഭാഗങ്ങൾ ഒന്ന് മറിച്ച് നോക്കാൻ കിട്ടുക . അങ്ങിനെ നുള്ളിപ്പെറുക്കിക്കിട്ടുന്ന സമയത്ത്, മുക്കിന് മുക്ക് മൈക്ക് ഓണാക്കി പ്രോഗ്രാമുകൾ, അതെന്തായാലും, നടത്തുന്നത് ശരിയാണോ ? പരീക്ഷാ സമയത്തെങ്കിലും അമ്മാതിരി ഏർപ്പാട് ഒഴിവാക്കുമെന്ന് ഞാൻ വിശ്വസിച്ചോ ട്ടേ ?
പഠിക്കാനിരിക്കുന്ന ചെറിയ കുട്ടികൾക്ക് ഇത് മുതിർന്നവരോട് പറയാൻ പറ്റുമോ ? ഇല്ലല്ലോ . മുതിർന്നവർക്ക് തന്നെ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താൻ പറ്റുമോ ? അതുമില്ല. അവനവൻ സജിവiമായ സംഘങ്ങളിലും സംഘടനകളിലും മുൻ ബഞ്ചിലിരുന്ന് പറയാനുള്ള ധൈര്യം ഓരോരുത്തർക്കുമുണ്ടാകണം. നിങ്ങൾ ഇല്ലെങ്കിൽ അവിടെ സംഘമില്ല.
ചെറിയ ഗ്രാമങ്ങളിൽ തലങ്ങും വിലങ്ങും രാത്രികാലങ്ങളിൽ ഉപദേശിക്കുന്നതായാലും കളിയുടെ ദൃക്സാക്ഷി വിവരണം പറയുന്നതാലും മറ്റെ ന്തായാലും കട്ടായം നൂറ് വട്ടം, മുമ്പിൽ വന്നിരിക്കുന്നവരേ അതൊക്കെ കേൾക്കൂ. അല്ലാത്തവർക്ക് മണിക്കൂറുകൾ നടക്കുന്ന അത് വെറും ഒച്ച മാത്രം. അയൽപ്പക്കക്കാരും അകലെയുള്ളവരുമൊക്കെ ഇപ്പറഞ്ഞത് മുയ്മൻ ചെവികൊടുത്ത് കേട്ട് വിജ്യംഭിതരാകുമെന്ന് കരുതിന്നിടത്തോളം പോയത്തവുമില്ല . അത്കൊണ്ട് ശബ്ദം കുറക്കുന്നത് പൊതുവെ നല്ലതാണ്.
ആയിരത്തിച്ചില്ലാനം വരുന്ന വിദ്യാർത്ഥികളുടെ പക്ഷത്താണ് ഞാൻ. അത് കൊണ്ടാണ് ഇത്രയും എഴുതിയത്. ഉത്തരവാദപ്പെട്ട ഒരാളെങ്കിലും വായിച്ച് ഇത്തരം "ഒച്ചയും ബിളിയും" ഒഴിവാക്കാൻ മനസ്സ് വെച്ചാൽ.....
പരീക്ഷയ്ക്ക് മുന്നോടിയായുള്ള ദിവസങ്ങളിലെങ്കിലും ദയവും ഇളവും ഉണ്ടാകണം. വൈകുന്നേരം 4 മുതൽ ' 6 വരെ മൈക്ക് കെട്ടി പറഞ്ഞാൽ പിന്നെയും സഹിക്കാം . മറിച്ചെങ്കിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മക്കൾ പ്രാകും. ചെവിക്കല്ല് പൊട്ടി വീടുകളിൽ വെപ്രാളപ്പെടുന്ന വയസ്സന്മാർ ശപിക്കും.
ഉച്ചഭാഷിണിക്ക് നിയന്ത്രണമൊക്കെ വേണ്ടേ?
.................:.......
അസ്ലം മാവില
.........................
Post in RT on 06th December 2016
തലക്കെട്ട് വായിച്ചല്ലോ. ആരെങ്കിലും ഒരാൾ പറയുമെന്ന് കരുതി. പറഞ്ഞില്ല. എനിക്കിത് പറഞ്ഞേ തീരൂ. ഓണ പരീക്ഷയ്ക്കും സമാനമായ ഒരു കുറിപ്പ് ഞാൻ എഴുതിയിരുന്നു. അത് ഒരു ഓൺലൈൻ പത്രത്തിൽ പ്രസിദ്ധം ചെയ്തിരുന്നു. അതിപ്പോഴും RTPEN ബ്ലോഗിൽ കാണും.
സ്കൂളിൽപോക്കും പിന്നെ കളിയും കഴിഞ്ഞ്
കുട്ടികളെ രക്ഷിതാക്കൾക്ക് കിട്ടുന്ന സമയമാണ് വൈകുന്നേരം ആറര മുതൽ പത്ത് വരെ. മക്കൾ പഠിക്കാനായി ഇരിക്കുന്ന സമയം. അതിനിടയിൽ കുളി, പ്രാർത്ഥന, രാത്രി ഭക്ഷണം, പിറ്റേ ദിവസത്തേക്കുള്ള ഒരുക്കം. ബാക്കി എത്ര സമയം കിട്ടും? ആ സമയമാണ് കുട്ടികൾ പരീക്ഷയ്ക്ക് പഴയ പാഠഭാഗങ്ങൾ ഒന്ന് മറിച്ച് നോക്കാൻ കിട്ടുക . അങ്ങിനെ നുള്ളിപ്പെറുക്കിക്കിട്ടുന്ന സമയത്ത്, മുക്കിന് മുക്ക് മൈക്ക് ഓണാക്കി പ്രോഗ്രാമുകൾ, അതെന്തായാലും, നടത്തുന്നത് ശരിയാണോ ? പരീക്ഷാ സമയത്തെങ്കിലും അമ്മാതിരി ഏർപ്പാട് ഒഴിവാക്കുമെന്ന് ഞാൻ വിശ്വസിച്ചോ ട്ടേ ?
പഠിക്കാനിരിക്കുന്ന ചെറിയ കുട്ടികൾക്ക് ഇത് മുതിർന്നവരോട് പറയാൻ പറ്റുമോ ? ഇല്ലല്ലോ . മുതിർന്നവർക്ക് തന്നെ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താൻ പറ്റുമോ ? അതുമില്ല. അവനവൻ സജിവiമായ സംഘങ്ങളിലും സംഘടനകളിലും മുൻ ബഞ്ചിലിരുന്ന് പറയാനുള്ള ധൈര്യം ഓരോരുത്തർക്കുമുണ്ടാകണം. നിങ്ങൾ ഇല്ലെങ്കിൽ അവിടെ സംഘമില്ല.
ചെറിയ ഗ്രാമങ്ങളിൽ തലങ്ങും വിലങ്ങും രാത്രികാലങ്ങളിൽ ഉപദേശിക്കുന്നതായാലും കളിയുടെ ദൃക്സാക്ഷി വിവരണം പറയുന്നതാലും മറ്റെ ന്തായാലും കട്ടായം നൂറ് വട്ടം, മുമ്പിൽ വന്നിരിക്കുന്നവരേ അതൊക്കെ കേൾക്കൂ. അല്ലാത്തവർക്ക് മണിക്കൂറുകൾ നടക്കുന്ന അത് വെറും ഒച്ച മാത്രം. അയൽപ്പക്കക്കാരും അകലെയുള്ളവരുമൊക്കെ ഇപ്പറഞ്ഞത് മുയ്മൻ ചെവികൊടുത്ത് കേട്ട് വിജ്യംഭിതരാകുമെന്ന് കരുതിന്നിടത്തോളം പോയത്തവുമില്ല . അത്കൊണ്ട് ശബ്ദം കുറക്കുന്നത് പൊതുവെ നല്ലതാണ്.
ആയിരത്തിച്ചില്ലാനം വരുന്ന വിദ്യാർത്ഥികളുടെ പക്ഷത്താണ് ഞാൻ. അത് കൊണ്ടാണ് ഇത്രയും എഴുതിയത്. ഉത്തരവാദപ്പെട്ട ഒരാളെങ്കിലും വായിച്ച് ഇത്തരം "ഒച്ചയും ബിളിയും" ഒഴിവാക്കാൻ മനസ്സ് വെച്ചാൽ.....
പരീക്ഷയ്ക്ക് മുന്നോടിയായുള്ള ദിവസങ്ങളിലെങ്കിലും ദയവും ഇളവും ഉണ്ടാകണം. വൈകുന്നേരം 4 മുതൽ ' 6 വരെ മൈക്ക് കെട്ടി പറഞ്ഞാൽ പിന്നെയും സഹിക്കാം . മറിച്ചെങ്കിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മക്കൾ പ്രാകും. ചെവിക്കല്ല് പൊട്ടി വീടുകളിൽ വെപ്രാളപ്പെടുന്ന വയസ്സന്മാർ ശപിക്കും.
No comments:
Post a Comment