Tuesday 2 August 2016

മൂക്കിന്റെ കാലികവായന / അസ്‌ലം മാവില

മൂക്കിന്റെ കാലികവായന

അസ്‌ലം മാവില

ബഷീറിന്റെ വിഖ്യാതമായ ഒരു രചനയുണ്ട്-വിശ്വവിഖ്യാതമായ മൂക്ക്. മുമ്പ് ഒരു സാംസ്കാരിക ഫോറത്തിൽ (RT ആയിരിക്കണം )  ഫയാസും സാകീറും സാപുമൊക്കെ തങ്ങളുടെ വായനാനുഭവം പങ്ക് വെച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ it laughs at  follies and hypocrisies of celebrities. അതിലെ ഇതിവൃത്തവും കഥാപാത്രങ്ങളും (plot & character ) അത്രകണ്ട് വായനക്കാരെ സ്വാധീനിച്ചിട്ടുണ്ട്. Follies and hypocrisies  സെലിബ്രിറ്റികൾക്ക് മാത്രം  ചാർത്തി തടി സലാമത്താക്കാനുള്ളതല്ലെന്ന് ചുറ്റുവട്ടങ്ങൾ പലപ്പോഴും നമ്മോട് പതിയെ പറയും.

മൂക്കിന്റെ ഇംഗ്ലീഷ് പദമാണല്ലോ  NOSE. മൂക്കുമായി  ബന്ധപ്പെട്ട് ഒരു ഇംഗ്ലീഷ് phrase ഉണ്ട്. Nose in a Book.  അത് പലതരത്തിലും വായിക്കാം.  Have One's Nose in a Book എന്ന ശൈലിവിശേഷണവും (idioms) കാണാം.    എല്ലായിപ്പോഴും വായനയിൽ മുഴുകുന്നവരെ കുറിച്ചാണ് ആംഗലേയത്തിൽ  ആ പരാമർശം ഉപയോഗിക്കുന്നത്.  ആ അർത്ഥത്തിൽ നമ്മുടെ ഗ്രാമത്തിലെ കുറച്ചു പേരെ എണ്ണുമ്പോൾ ആ ലിസ്റ്റിൽ   സാപ്,  അഷ്‌റഫ്, സാകിർ, അനസ്,  മുജീബ്,  സാൻ , സലീം  ഇവരൊക്കെ എന്തായാലുമുണ്ടാകും. They've always got their nose in books. എല്ലാ നാട്ടിലും ഇങ്ങനെ കുറച്ചു പേരെ കാണാം. ( ഈ കുറിപ്പും ചിലപ്പോൾ നമ്മുടെ ഗ്രാമവും കഴിഞ്ഞു pass ചെയ്യാൻ സാധ്യത ഉള്ളത് കൊണ്ടാണ് അവസാനം പറഞ്ഞ വാചകം എഴുതി ചേർത്തത് )

ഒരു നാട്ടിൽ ഒരാളൊഴികെ ബാക്കി  ആർക്കും മൂക്കില്ലെന്നു ആരും പറഞ്ഞുകൂടാത്തതാണ്.  അതേത് അർത്ഥത്തിലും. അതിന്റെ ഇമ്പാക്ട് വലിയ അന്വർത്ഥമുണ്ടാക്കും. In the land of the skunks he who has half a nose is king ഇങ്ങനെയൊരു പഴഞ്ചൊല്ല് ഉണ്ടെന്നത് ശരിയാണെങ്കിലും കൂടി.

എനിക്ക് പറയാം എനിക്ക് മണക്കാനുള്ള മൂക്കില്ലെന്ന്.  നമ്മുടെ പ്രതിഭാധനനായ  വികെഎന്നിന്റെ പയ്യൻസ് സ്റ്റൈലിൽ  പറഞ്ഞാൽ -''ച്ചാൽ മണം ങ്ങട്ട് പിടിക്ക്ണ്-ല്ല.''  അതെന്റെ പഞ്ചേന്ദ്രിയങ്ങളിൽ ഒന്നിന്റെ കുറവ് മാത്രം. മറ്റാരെങ്കിലും പറയുന്നതിന് മുമ്പ് സ്വയം പറയുന്നതോ ? അതെന്റെ നന്മ. ഉദ്ദേശ ശുദ്ധിയും നന്ന്.  പക്ഷെ അത് ചോദ്യം ചെയ്യപ്പെടുന്നതും തിന്മയാകുന്നതും ''എനിക്കില്ലെങ്കിൽ പിന്നെ മൂക്ക് ആർക്കുമില്ലെന്നോ അതിനി   വേണ്ടെന്നോ'' വാശിപിടിക്കുമ്പോഴാണ്.

മുമ്പ് ഏതോ പത്രത്തിൽ വായിച്ചത് ഓർക്കുന്നു , നാസി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മതിലിൽ  ഒട്ടിച്ച ഒരു പോസ്റ്റർ  വളഞ്ഞ് വക്രിച്ച  മൂക്കുള്ള  ജൂതന്റെ വെറുപ്പ് വമിക്കുന്ന ഫോട്ടോയായിരുന്നു . നാം തന്നെ കണ്ണാടിയുടെ മുമ്പിൽ നിന്ന് ഒന്ന് മൂക്ക് വക്രിച്ചു നോക്കിയേ, അപ്പോഴായിരിക്കും നാസികളുടെ തരിമൂക്ക് എത്രത്തോളം മൂക്കിന്മേൽ  work out ആക്കാൻ  ഉപയോഗിച്ചു എന്ന് നമുക്ക് ഒരു ധാരണ കിട്ടൂ.

ശരിക്കും മൂക്കാണ് ഒരാളുടെ മുഖത്തിന്റെ കോലം തന്നെ മാറ്റുന്നത്. കാർട്ടൂണിസ്റ്റുകളുടെ  വര ശ്രദ്ധിച്ചിട്ടുണ്ടോ ? അവർ മൂക്കിന്മേൽ ബ്രഷും പേനയും  വച്ചാണ് ആളുടെ ഐഡന്റിറ്റി (സവിശേഷത ) തീരുമാനിക്കുന്നത്. വർഗ്ഗ -ഗോത്ര വിഭാഗങ്ങളെ പഠിക്കുമ്പോഴും മൂക്കിനെ കുറിച്ച് നാം വായിച്ചു പോയിട്ടുണ്ട്. നീളമുള്ള മൂക്ക്, ചട്ടിച്ചത്, വലഞ്ഞത്, പുളഞ്ഞത് അങ്ങനെയങ്ങനെ.

ഏതായാലും താഴെ എഴുതുന്നത് എല്ലാവർക്കും ഇഷ്ടപ്പെട്ടേക്കും. ഇതിന്റെ അർഥം എഴുതേണ്ടല്ലോ.
Keep your nose out the sky, keep your heart to god, and keep your face to the raising sun. 

No comments:

Post a Comment