Saturday 13 August 2016

കൂട്ടായ്‍മകളിലെ അരുതായ്കകൾ ..... / അസ്‌ലം മാവില

കൂട്ടായ്‍മകളിലെ
അരുതായ്കകൾ .....

അസ്‌ലം മാവില
http://www.kvartha.com/2016/08/group-and-mistakes.html
നമുക്ക് ഒരു നാട് മൊത്തമായിട്ട്  നന്നാക്കാൻ പറ്റുമോ ? പറ്റില്ല. നാട് നന്നാകാൻ ആഗ്രഹിക്കാൻ സാധിക്കും. ആ ആഗ്രഹങ്ങൾ ഉള്ളവരുടെ എണ്ണം കൂടുന്തോറും നാട് നന്നായി തുടങ്ങും. അവിടെ അവനവൻ നന്നാകാൻ തുടങ്ങി; അതിന്റെ ഫലം കണ്ടു തുടങ്ങി. അതാണ് കാരണം. ഈ ഒരു ആലോചന എനിക്ക് മാറ്റമുണ്ടാക്കി, അപ്പോൾ കൂട്ടായി ഒരു ശ്രമം ഉണ്ടായാലോ ? ആ ഒരു ചിന്തയാണ് കൂട്ടായ്മയിലേക്ക് എത്തുന്നത്. അപ്പോൾ അതിനു ഒരു നേതൃ സ്വഭാവം വരണം എന്ന തോന്നൽ ഏത്ചു റ്റുപാടിലും ഉണ്ടാകും.  അതിന് ചില ചിട്ടവട്ടങ്ങൾ ഉണ്ടാവുക സ്വാഭാവികം. ഒറ്റയ്ക്ക് ചെയ്യുന്നത് പോലെയല്ല. ഒരാളുടെ മാത്രം തീരുമാനല്ല. ഒറ്റയാൻ (one-man ) പ്രവർത്തിയല്ല. കൊള്ളലും കൊടുക്കലും ഉണ്ടാകും. വിട്ടുവീഴ്ച വേണ്ടി വരും.   ''യെസ്-നോ''കളുടെ പട്ടിക വരും.  സമാന ചിന്താകഗതിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ചു ''യെസ് -നോ''കളും കൂടും.

ഒന്നിച്ചു കൂടുമ്പോൾ ഒന്നായ് ശബ്‍ദങ്ങൾ ഉണ്ടാകും. അത് കേൾക്കാൻ പറ്റാതെയായി വരും .  എല്ലാവരും പറയുന്നത് കേൾക്കണം. ഒന്നിച്ചു പറ്റില്ല. അപ്പോൾ ഒരാൾ സംസാരിക്കുമ്പോൾ മറ്റുള്ളവർ മൗനമായിരിക്കുകയേ നിർവാഹമുള്ളൂ. ഒറ്റയ്ക്ക് ചെയ്യുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന തോന്നൽ ഉണ്ടായേക്കാം; പക്ഷെ  ഫലത്തിൽ മറ്റുള്ളവരെ ഉൾക്കൊള്ളാനുള്ള  മനസും ശരീരവും പാകപ്പെടുത്തുകയാണ് അത് കൊണ്ട് ചെയ്യുന്നത്. അതിനാദ്യം വേണ്ടത് അച്ചടക്കമാണ്.  അതിൽ എല്ലാം പെടും. code of conduct എന്നതിൽ പെടാത്ത ഒന്നുമില്ല.  അച്ചടക്കമുള്ളിടത്തേ ഫലം ഉദ്ദേശിച്ച രൂപത്തിൽ കൈവരിക്കൂ. അത് accommodate ചെയ്യാനുള്ള മനസ്സും പരുവപ്പെടണം. പരുവപ്പെടുത്തിയേ തീരൂ. accommodate എന്നതിന്റെ ശരിയായ അർഥം അന്യാഭിലാഷത്തിലിണങ്ങുക, പൊരുത്തപ്പെടുക എന്നൊക്കെയാണ്.   ആ ഒരു സമീപനമില്ലാത്തിടത്തോളം  സ്വയം  നന്നാകില്ല; മനസ്സും നന്നാകില്ല,   നാടും നന്നാകില്ല.

കൂട്ടായ്‌മകൾ നമുക്ക് ഒരു പാഠശാലയാണ്. എപ്പോഴും നാമതിലെ വിദ്യാര്ഥികളുമാണ്. പൊതു സമൂഹത്തിനു ഉപകാരപ്പെടുന്നത് കാലവും നേരവും നോക്കി നമുക്ക് പറയാം. അത് ഒരിക്കലും വ്യക്തിഹത്യയിലേക്ക് വഴിപോകരുത്. ഒരാളെ മാത്രം പിന്നാലെ കൂടുകയുമരുത്. അതിന്റെ ഭവിഷ്യത്ത് വലുതാണ്.  അന്യന്റെ  നിഴലിലെ പിന്തുടർന്നത് പോലെ യാകുമത്. ചില നേരങ്ങളിൽ മുന്നിൽ ഉണ്ടാവുക നമ്മുടെ നിഴൽ തന്നെയായിരിക്കും.

എല്ലാവർക്കും അവരുടേതായ ഒരു ജീവിത പശ്ചാത്തലമുണ്ട്. നല്ല കൂട്ടായ്മകളിൽ നിന്ന് കിട്ടുന്ന നല്ല അനുഭവങ്ങൾ അവരുടെ ജീവിതത്തിൽ സ്വയം വിചാരത്തിനു വഴിവെക്കാറുമുണ്ട്. പലരും അനുഭവങ്ങൾ പങ്കിടാറുമുണ്ട്.  ആ വീണ്ടു വിചാരത്തെയാണ് അംഗീകരിക്കേണ്ടത്.

കൂട്ടായ്‍മകളിൽ വളച്ചു കെട്ടാതെ നേരെചൊവ്വേ  പറയുന്നതാണ് ഏറ്റവും നല്ലത്. അഭികാമ്യവും.  ഒന്നോ രണ്ടോ പേരെ വ്യക്തി ഹത്യ ചെയ്യാൻ പൊതു ഇടം തെരഞ്ഞെടുക്കുന്നത് അക്ഷന്തവ്യമായ കുറ്റമല്ലേ ?  മറ്റുള്ളവരിൽ  തെറ്റിദ്ധാരണയും  ആശയകുഴപ്പവും  സൃഷ്ട്ടിക്കും. വ്യക്തികളിൽ   നൈരാശ്യം, ഏകാന്ത ജീവിതം, നിസ്സംഗംത  ജനിപ്പിക്കും.  അഭിമാനമെന്നത് പരിശുദ്ധമെന്നാണ് മതം പഠിപ്പിക്കുന്നത്.

സോഷ്യൽ മീഡിയകളുടെ ജനകീയതയോടെ ഇത്തരം അരുതായ്കകൾ വർധിച്ചുവോ എന്ന് സംശയമുണ്ട്. കുറെ നന്മകളോടൊപ്പം അതിന് കരി നിഴൽ വീഴ്‌ത്തുന്ന തിന്മകൾ.  ഒരു  സംഘബോധത്തിൽ പലപ്പോഴും കാത്തു സൂക്ഷിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ ലംഘിക്കപ്പെടുന്നുവെന്നതാണ്  24 മണിക്കൂറും കേൾക്കാനും പറയാനും വായിക്കാനും സൗകര്യമൊരുക്കുന്ന സോഷ്യൽ മീഡിയകളിൽ ഈയ്യിടെ കണ്ടു വരുന്ന ഇത്തരം അരുതായ്കകൾ .  മാനവ- സംസ്കൃത-മനുഷ്യാവകാശ പക്ഷത്തു നിന്നുമുള്ള ആലോചനകളിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതാണെന്ന് തോന്നുന്നു.


No comments:

Post a Comment