Saturday 20 August 2016

കഴുത പുരാണം. / അസ്‌ലം മാവില


കഴുത പുരാണം.


പണ്ട് ഒരാൾ തന്റെ പ്രിയതമയേയും കൂട്ടി കഴുതപ്പുറത്ത് ഗ്രാമം ചുറ്റാനായി ഇറങ്ങി. ഒരു കൂട്ടം വഴിപോക്കർ അത് കൊണ്ട് അവർ കേൾക്കാൻ വണ്ണം പറഞ്ഞു - ചാകാനായ ഒരു കഴുത , അതിന്റെ പുറത്തു പോത്ത് പോലെയുള്ള രണ്ടെണ്ണം, എത്ര ക്രൂരന്മാർ. അത് കേട്ട് അയാളുടെ ഭാര്യയ്ക്ക് വല്ലാത്ത ഫീലായി. അവർ ഇറങ്ങി നടന്നു, ഭർത്താവ് കഴുതപ്പുറത്തും.  അതാ മറ്റൊരു കൂട്ടർ വഴിയിൽ അവരുടെ പ്രതികരണം ഇങ്ങിനെ. സ്വന്തം  പെണ്ണുമ്പിള്ളയെ നിലത്തു നടത്തിച്ചു കഴുതപുറത്ത് നമ്മളിരുന്നു പോകുമോ, എങ്ങിനെ മനസ്സ് വരുന്നു ഇവനൊക്കെ. ഇപ്പ്രാവശ്യം പ്രയാസമായത് ഭർത്താവിന്.  ഉടനെ ഭാര്യയെ നിർബന്ധിച്ചു കഴുതപ്പുറത്തിരുത്തി അയാൾ ഇറങ്ങി നടന്നു. മുന്നിൽ വഴിപോക്കരെ വീണ്ടും കണ്ടുമുട്ടി. പെൺകോന്തൻ, കെട്ട്യോളെ പേടീന്ന് നാട്ടാരെ അറിയിക്കണോ ? അവനവന്റെ വീട്ടിൽ അറിഞ്ഞാൽ പോരെ.  അവർക്ക് രണ്ടു പേർക്കും സഹിക്കുന്നതിലപ്പുറമായിരുന്നു ആ കമന്റ്സ്. അവർ രണ്ടാളും നടക്കാൻ തീരുമാനിച്ചു, കഴുത മുമ്പിലും.  അവർ പെട്ടത് വേറൊരു കൂട്ടരുടെ ഇടയിൽ.  എന്തൊരു വിഡ്ഢികൾ.  മുമ്പിൽ വാലുള്ള കഴുത, പിന്നിൽ വാലില്ലാത്ത രണ്ടെണ്ണം. ആരെങ്കിലും കഴുതയെ വെറുതെ നടത്തിച്ചു പോകുമോ ? ബുദ്ധി കുറഞ്ഞാൽ ഇങ്ങിനെയും കുറയുമോ ?

ഇതാണ് പൊതുജനം. പല അഭിപ്രായം. എല്ലാത്തിനും നിന്ന് കൊടുത്താൽ ഇങ്ങിനെയൊക്കെയേ നടക്കൂ. ശരിയെന്ന് തോന്നുന്നത് ചെയ്യുക. അല്ലാതെ കുറെ അഭിപ്രായങ്ങളും അതിന്റെ വരുംവരായ്കളും കേട്ടാലും ആലോചിച്ചാൽ പിന്നെ അതിനു മാത്രമേ നേരമുണ്ടാകൂ.

........

No comments:

Post a Comment