Monday 23 January 2017

എന്റെ വായന / മഴ നനഞ്ഞെത്തിയ അതിഥി / അസ്‌ലം മാവില



എന്റെ വായന


മഴ നനഞ്ഞെത്തിയ അതിഥി

അസ്‌ലം മാവില

ഈ റേഡിയോ നാടകത്തെ എനിക്ക് രണ്ടു രീതിയിൽ നോക്കിക്കാണാനാണ് തോന്നിയത്. ഒന്ന് തികച്ചും സാധാരണ രീതിയിൽ, മറ്റൊന്ന് ഒരല്പം അസാധാരണത്വം കൽപിച്ചും.  ഇവിടെ ആദ്യത്തെ ഓപ്‌ഷൻ തെരഞ്ഞെടുത്താണ്  ഞാൻ എഴുതുന്നത്.

നാം നാട്ടിൻപുറങ്ങളിൽ നാടൻ ഭാഷയിൽ  പറയാറുള്ളത് പോലെ രണ്ട് ''അണ്ങ്‌'' , വഴിമധ്യെ  അവർ പസ്പരം കണ്ടുമുട്ടിയപ്പോൾ, രാത്രിയായത് കൊണ്ടാകാം പോസ്റ്റ്മോർട്ടം ചെയ്യപ്പെടുന്നതിനിടയിൽ കിട്ടിയ ചെറിയ ഇടവേളയിൽ പരസ്പരം ഷെയ്ക്ക് ഹാൻഡ് നൽകാൻ പോലും മറന്നു തമ്മിൽ  പരിചയപ്പെടുന്ന രംഗമാണ് നാടകകൃത്ത് തന്റെ  രചനയിൽ നിർവ്വഹിച്ചിരിക്കുന്നത്.

അനിരുദ്ധ് എന്ന ഐടി എക്സ്പെർട്ട് (യുവ അണ്ങ്ങ്),  അപരന്റെ കൈകാലുകളൊക്കെ പിന്നീടാണ് കാണുന്നത്, നിലത്തു കുത്തിയിട്ടില്ല, നിഴലില്ല, കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു (അങ്ങനങ്ങനെ ...). സ്വയം ഒരു ദേഹപരിശോധനയ്ക്ക് അനിരുദ്ധ്  വിധേയനാകുന്നുമില്ല.  അടിച്ച കള്ള്   അനിരുദ്ധൻ ''അണ്ങ്‌''ൽ നിന്ന് പോലും ആ സമയം വരെ  വിട്ടുപോയിട്ടില്ല  എന്നു ശ്രോതാക്കൾ മനസ്സിലാക്കണമെന്ന്  നാടകകൃത്തിനു നിർബന്ധവുമുണ്ട്.  തനിക്ക് കിട്ടിയ ഐടി ടെക്നിക്കൽ സി.ഇ.ഒ പദവി ആഘോഷം കഴിഞ്ഞു കുടിച്ചു പൂസായി സ്വയം വണ്ടിയോടിച്ചു റെയിൽവേ പോകവേ വഴിയാത്രക്കാരനായ പത്തും പതിമൂന്നും വയസ്സായ മക്കളുടെ പിതാവിനെയാണ് അനിരുദ്ധ്  ഇടിച്ചു കൊല്ലുന്നത്.  അനിരുദ്ധും കൂടെ മരിക്കുന്നു. പക്ഷെ, അത് പുള്ളിക്ക് അത് വരെ മനസ്സിലായിട്ടില്ല. അയാൾ ഇപ്പോഴും പ്ലാറ്റ്ഫോമിൽ വണ്ടി മിസ്സായി രണ്ടു മണിക്കുള്ള മറ്റൊരു വണ്ടിക്ക് കാത്തിരിക്കുകയാണ്.

നാടകമാകെ എല്ലാം കേട്ടിട്ട് എന്ത് മെസ്സേജാണ് നമുക്ക് കിട്ടിയത്. അല്ലാ,  നാടകകൃത്ത് ശ്രോതാക്കൾക്ക് നൽകുന്നതെന്ന് മനസ്സിലായില്ല.  അനിരുദ്ധ് അൺങ്ങ്, പാവം കുറെ കരയുന്നുണ്ട്, കാറിടിച്ചു കൊന്നവരൊക്കെ ഇങ്ങിനെയൊക്കെയായിരിക്കും, ശുദ്ധന്മാർ ! ആദ്യമായി കരയുന്ന പ്രേതത്തെ അവതരിപ്പിച്ച നാടകകൃത്തിനെ പരിചയപ്പെടാൻ പറ്റി എന്നാണ് എനിക്ക് ഇതിൽ കിട്ടിയ ആകെ കാര്യം.

കുറച്ചു കടിച്ചാൽ പൊട്ടാത്ത സാഹിത്യവും ആപ്തവാക്യങ്ങളും ഈ നാടകത്തിന്റെ ആദ്യ ഭാഗത്തു  കേട്ടു. രണ്ടാംഭാഗത്തിൽ എല്ലാം നോർമലായി.  അതിലൊരു സ്‌ട്രൈക് ചെയത  ആപ്തവാക്യം  ഇതാണ് - മരണത്തെ സഹയാത്രികനാക്കിയാൽ അതിനെ ഭയക്കേണ്ടതില്ല, അത് സൗന്ദര്യമായിത്തീരുമെന്ന്.  കൊള്ളാം.

ഏതായാലും പ്രേതങ്ങൾ തമ്മിലുള്ള സംഭാഷണം ആയത്കൊണ്ട് മിക്ക ശ്രോതാക്കളും ഒരു കൗതുകത്തിന്റെ പുറത്തു ഇത്  കേട്ടിരിക്കാനാണ് സാധ്യത. ഇപ്പോൾ പൊതുവെ എല്ലായിടത്തും ഇലക്ട്രിസിറ്റി എത്തിയത്കൊണ്ട് ശ്രോതാക്കൾ  പണ്ടത്തെപ്പോലെ ഭയപ്പാടെയായിരിക്കില്ല ഇത്തരം നാടകങ്ങൾ കേട്ടിരിക്കുക.

വണ്ടിയിൽ രണ്ടു ഇണപ്രാവുകളുടെ യാത്രയെക്കുറിച്ചു പറയുന്നുണ്ട്, കീമോതെറാപ്പിക്ക് പോകുന്ന അവയിലൊരാൾ, പ്രിയതമന്റെ മടിയിൽ തലവെച്ചു കിടക്കവേ  മരണപ്പെട്ടു എന്നാണ് സീനിയർ അൺങ്ങ് പറഞ്ഞത്. പിന്നെ അതിനെക്കുറിച്ച് ഒന്നും പറയാത്തത്കൊണ്ട് എന്ത്‌കൊണ്ടാണ് ആ വിഷയം അവിടെ പരാമർശിച്ചതെന്നു മനസ്സിലായില്ല.

ഈ നാടകത്തിൽ ഒരുപാട് സാങ്കേതിക തകരാറ്  സംഭവിച്ചത് പോലെ   എനിക്ക് തോന്നിയിട്ടുണ്ട്. അതിലൊന്നാണ് രണ്ടു തമിഴന്മാരെ പോലീസ് അടിക്കുമ്പോൾ അടിയുടെ നേരിയ  ശബ്ദം പോലും നമുക്ക് കേൾക്കാൻ പറ്റാത്തത്, അണ്ണാച്ചിമാരെങ്കിലോ   കാറിയ  നിലവിളിയും.  വലിയ ശബ്ദകോലാഹലത്തോടെ പശ്ചാത്തല സംഗീതമൊരുക്കിയില്ല എന്നത് നല്ലൊരു കാര്യം തന്നെ.

അടുത്ത നാടകത്തിനായി കാത്തിരിക്കുന്നു. 

No comments:

Post a Comment