Sunday 1 January 2017

കുട്ടിക്കാലകുസൃതിക്കണ്ണുകൾ 44 ലക്കം ബഷീർ മജൽ, മഹമൂദ് പ്രതികരണങ്ങൾ

ഗൃഹാദുരത്വമുണർത്തുന്ന കുട്ടികാല കുസൃതി കണ്ണുകൾ പതിവിലും വിപരീതമായി ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള ഓർമ്മകൾ അസ്ലം മാഷ് ഇവിടെ അയവിറച്ചപ്പോൾ അതിൽ ചിലത് എന്നേയും ആ പഴയ കാല ഓര്മകളിലേക്ക് കൂട്ടികൊണ്ട്പോയി!

അന്ന് നഗര മദ്യത്തിൽ സ്ഥിതി ചെയ്തിരുന്ന ഷെട്ടീന്റെ ആശുപത്രിയും അതിന് ചുറ്റി പറ്റിയുള്ള , ചായക്കടയും സോഡാസർവത്തു കടയിലേക്കുമുള്ള സന്തർഷണത്തിന്റെ ഓർമ പുതുക്കൽ ഒക്കെ നന്നായി പറഞ്ഞു....

രണ്ട് പതിറ്റാണ്ട് കൾക്ക് മുമ്പ് കോളേജിൽ പഠിക്കുന്ന സമയത്ത് ഈ സോഡാ സർവത്ത് കടയിലേക്കുള്ള നിത്യ സന്ദർശകനായിരുന്നു ഞാനും,
സിണ്ടികറ്റ് ബാങ്ക് ഒഴികെ ഷെട്ടി ക്ലിനിക് ഉണ്ടായ സ്ഥലവും മറ്റും അതേപടി ഇന്നും നിലനിന്ന് പോവുന്നുമുണ്ട്.

സോജറുടെ കടയിൽ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ ഞാനും എന്റെ ഒരു സ്നേഹിതനും സോഡ സർവത്തിന് പോയിട്ട് ചിക്കു ജൂസ് കുടിക്കുന്നതിനിടെ അവിടുത്തെ പരിസരം കണ്ട് , ഇനി അങ്ങോട്ടേക്ക് ഇല്ലാ എന്ന് പറഞ്ഞ് റോഡ് ലക്ഷ്യമാക്കി വരുമ്പോൾ,
അവിടുത്തെ ചിക്കു ജൂസിന്റെ രുചി വായിക്കകത്ത് നാക്ക് കൊണ്ട് നിർത്തം വെയ്ക്കുന്നുണ്ടായിരുന്നു!!

  മഹമൂദ് പട്ള.

------------------------------------------------------------------

മാവില  ഇന്ന്  kkk ല്‍  പങ്ക്   വെച്ചത് നഗരങ്ങളിലെ അനുഭവങ്ങളാണ്  ഷെട്ടി ഡോക്ടറും
 സോജറെ സര്‍ബത്തും ചായ കടയുമാണ് .  വളരെ നന്നായിരികുന്നു
അന്നത്തെ കാലത്ത്  കാസര്‍കോഡ് നഗരത്തില്‍ വിരലിലെണ്ണാവുന്ന ചുരുക്കം ഡോക്ടര്‍മാരാണ് ഉണ്ടയിരുന്നത് അവരില്‍ പ്രശസ്തനായ ഡോക്ടറായിരുന്നു  ഷെട്ടി.
ഈ അടുത്ത കാലത്ത് എന്‍റെ മകന്‍ ഫുട്ബോള്‍  കളിക്കുബോള്‍  വീണ്  കയ്യിലെ രണ്ട് എല്ല് പൊട്ടിയിരുന്നു ചെറിയ ഒരു ഓപ്രറേശന്‍ വേണ്ടി വന്നു  മൂന്ന്   മാസം കൈ  കൂടതല്‍ ബലം പ്രയോഗിക്കരുതെന്നും കുറച്ച് ദിവസം   വിശ്രമവും നല്‍കിയിരുന്നു അന്നൊക്കെ  ഷെട്ടി ഡോക്ടറെയാണ് ഞാന്‍  ഓര്‍ത്തത്. ഞാന്‍  അവനോട്  പറയുമായിരുന്നു  പണ്ട് നമ്മുടെ നഗരത്തില്‍  ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു  കൊടവയറുംഅതിന്‍റെ മേലെ വള്ളി  ഫാന്‍റും ഇട്ട വലിയ ഒരു ഡോക്ടര്. ഷെട്ടി ഡോക്ടര്‍  എന്നാണ്  അറിയപ്പെടുന്നത്  ‍ ഞാന്‍ പട് ല സ്ക്കൂളില്‍ പടിക്കുന്ന കാലത്ത് ഫുടബോള്‍ കളിക്കുബോള്‍ വീണ് കൈ മുട്ടിന് താഴെ  എല്ല് പൊട്ടിയിരുന്നു  ആദ്യം സ്ക്കൂളിലെ സാറമ്മാര് മരുന്ന് പുരട്ടി  ആസ്പത്രിയില്‍ പോകാന്‍ പറഞ്  വിട്ടു
  ഞാന്‍ വീട്ടില്‍ പറഞില്ല രാത്രി വേദന കൊണ്ട് പുളയുബോള്‍  മൂളലും മുക്കലുംകേട്ട് ഉമ്മ നോക്കിയപ്പോഴാണ് ഗൗരവം അറിയുന്നത്  രവിലെ ഉപ്പ കൊണ്ട് പോയത് നമ്മുടെ  ഷെട്ടി ഡോക്ടറടുത്താണ് അദ്ധേഹം നോക്കി  താഴ്ന്ന സ്വരത്തില്‍ പറഞു എത്ര ദിവസംപറയാതിരിക്കുമായിരുന്നു.   കയ്യിന് മൂന്ന്  മാസത്തെ  വിശ്രമവും   പ്ലാഷ്ടര്‍  ഇടണമെന്നും വിധി പ്രക്ക്യാപിക്കുകയും ചെയ്തു. ''കംപോണ്ടര്'' ‍ റാമനാണ്  പിന്നീട്  അത് ചെയ്ത് തന്നത് .
സോജറെ സോഡാ സര്‍ബത്തും ജൂസും ചെറുപ്പക്കാരുടെ ട്രന്‍റായിരുന്നു അന്ന്
   മാവിലയുടെ ഇന്ന ത്തെ ഓര്‍മ്മ ക്കുറിപ്പ് നന്നായിരിക്കുന്നു .

Basheer Majal

No comments:

Post a Comment