Sunday 8 January 2017

നര്‍മ്മവീഥി / അസീസ്‌ പട്‌ല

നര്‍മ്മവീഥി
➖➖➖➖


ഈ ഡോക്ടര്‍മാര്‍ അങ്ങിനെയാണല്ലോ!

രോഗി; അല്ലെങ്കില്‍ കൂടെയുള്ളവര്‍ ഗൌരവത്തോടും പരിതാപത്തോടുമാണ് ചോദിക്കുന്നതെങ്കില്‍പോലും ആംഗ്യ ഭാഷയില്‍ ഒരു റെടിമൈട് ഉത്തരമുണ്ടാവും, വലതു കൈവിരലുകള്‍ തള്ള വിരലില്‍ കൂട്ടിപ്പിടിച്ചു ഒന്ന് രണ്ടു കുടച്ചല്‍...

മാരക രോഗിപോലും ഈ ആംഗ്യഭാഷയില്‍ സായൂജ്യമടയും, മനസ്സ് കൊണ്ട് ഡോക്ടറെ ദൈവത്തെപ്പോലെ കാണും, ചിലര്‍.

ദിനേശന് ഒന്ന് രണ്ടു ദിവസമായി വയറില്‍ ഒരു മൂളല്‍, രണ്ടാം നാള്‍ കഴിച്ച സാമ്പാറിന് ഇത്തിരി വളിപ്പുണ്ടായിരുന്നു, ഇനി അതാണോ എന്തോ?! ആള്‍ക്കൂട്ടത്തിലാകുമ്പോള്‍ അവരുടെ ശ്രദ്ധ “മൂളലില്‍” പതിയും, പിന്നെ ഒരളിഞ്ഞ നോട്ടം, അതാ സഹിക്കാന്‍ വയ്യാത്തത്., ഭാര്യയുടെ നിര്‍ബന്ധപ്രകാരം ഡോക്ടറെ കാണാന്‍ തെന്നെ തീരുമാനിച്ചു.

ബാക്ടീരിയല്‍ ഇന്ഫക്ഷനുള്ള മരുന്ന് കൊടുത്തു ഡോക്ടര്‍ ഫീസ്‌ വാങ്ങി വലിപ്പിലിട്ടു, അയാള്‍ കുറിപ്പും കൊണ്ട് പുറത്തേക്ക് നീങ്ങുന്നു, ഭാര്യ പോയില്ല.. പരിഭവം നിറഞ്ഞ കണ്ണുകളോടെ ഡോക്ടറെ നോക്കി.. കാര്യം മനസ്സിലാക്കിയ ഡോക്ടര്‍  കണ്ണിറുക്കി പതിവ് പരിപാടി തുടര്‍ന്ന്,
“ആംഗ്യം”.
ഓ. പി. യില്‍ ഓടി വന്ന നേഴ്സ് ഡോക്ടരോട് “
ഒരു എമര്‍ജന്‍സി പേഷ്യണ്ട്, വളരെ ക്രിട്ടിക്കല്‍ ആണ്, പ്ലീസ് ഡോക്ടര്‍”,
എമര്‍ജന്‍സിറൂമില്‍ ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നതിനിടയില്‍ മകന്‍ പറഞ്ഞു, രണ്ടു അറ്റാക്ക് വന്നതാ...... ഡോക്ടര്‍........അച്ഛന്‍... മകന്‍റെ ചിമ്മിയ മിഴിയിലൂടെ കണ്ണുനീര്‍ ധാര ധാരയായൊഴുകി, ഡോക്ടറേയും സങ്കടപ്പെടുത്തി...........

നാഡിമിടിപ്പും പല്‍സും ഓക്കേ,  പ്രഷര്‍ നന്നേ കുറഞ്ഞു......ഉടനെ നോര്‍മല്‍ സലൈന്‍, സാധാരണ കൊടുക്കുന്ന ഒരു ട്രിപ്പ് കൊടുത്തു, പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേക്കും രോഗി കണ്ണ് തുറന്നു.. ചുറ്റുവട്ടം നോക്കി, മകന്‍റെ സന്തോഷത്തിനതിരില്ലായിരുന്നു.....കരഞ്ഞു കൊണ്ട് ചേര്‍ത്തുപിടിച്ചു മൂര്‍ദ്ധാവില്‍ ചുംബിച്ചു...അമ്മ പിന്നില്‍ നിന്നും വിതുമ്പി., ശോക സാന്ദ്രം!

“ട്രിപ്പ് കഴിഞ്ഞാല്‍ വിട്ടോളാന്‍ ഡോക്ടര്‍ പറഞ്ഞു”

നേഴ്സ് ബില്ല് കൊടുത്തു കൊണ്ട് പറഞ്ഞു., പോകാന്നേരം ഡോക്ടറുടെ മുമ്പില്‍  നിറകണ്ണുകളോടെ കൈ കൂപ്പി നിന്നു,

“സര്‍ ഞങ്ങള്‍ക്ക് ദൈവതുല്യമാണ്, പേടിച്ചു പോയി, ഒന്നല്ല രണ്ടാ. അറ്റാക്ക്‌ വന്നത്, ഇനി ഒരറ്റാക്കിനു ശേഷി ഉണ്ടാവില്ലയെന്നു ഡോക്ടര്‍ പ്രത്യകം പറഞ്ഞിരുന്നു... സര്‍ രക്ഷിച്ചു.”

സത്യത്തില്‍ അത് അറ്റാക്ക് അല്ലായിരുന്നുവെന്നു ഡോക്ടര്‍ക്ക് നന്നായി  അറിയാമായിരുന്നു...അപ്പോഴും ഡോകടര്‍ ഒന്ന്‍കണ്ണിറുക്കി  “ആംഗ്യം” കാണിച്ചു.

ഒന്ന് രണ്ടാഴ്ച കഴിഞ്ഞു,  ഒരു ഞായറാഴ്ച്ച ഡോക്ടര്‍ കുടുംബസമേതം അമ്പലത്തില്‍ പോയി, തൊഴുതു മടങ്ങവേ പിന്നില്‍ നിന്നും ഡോക്ടറെ വിളിച്ചു ഓടി വരുന്നു ഹൃദയ രോഗിയുടെ മകന്‍..
“സര്‍....അച്ഛന് വളരെ നല്ല സുഖം, ഇപ്പോള്‍ മുമ്പത്തേക്കാളും ആരോഗ്യാവാനാണ്..”

ഡോക്ടര്‍ വീണ്ടും “ആംഗ്യം” കാണിച്ചു പറഞ്ഞു, ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ.. നിസ്സാരമാണെന്നു,  പേടിക്കാനോന്നുമില്ലെന്നു, ഒരു പേടിയും വേണ്ട......

അയാള്‍ നിറ  പുഞ്ചിരിയോടെ വാഴി മാറിക്കൊടുത്തു, ഡോക്ടറും കുംടുംബവും നടന്നു നീങ്ങുമ്പോള്‍ മുമ്പില്‍ നില്‍ക്കുന്നു ആ വയറു രോ ഗിയുടെ (ദിനേശന്‍റെ) ഭാര്യ, പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു...
“അദ്ദേഹം പോയി സാറേ...... എന്നെയും മക്കളെയും  തനിച്ചാക്കി..
ഡോക്ടറുടെ ഭാര്യ വിഷണ്ണയായി നിന്ന്, രണ്ടു പേരെയും മാറി മാറി നോക്കി..

സാരിത്തുമ്പ്കൊണ്ട് കണ്ണീര്‍ തുടച്ചു, വീണ്ടും തുടര്‍ന്നു.
 “ഇന്നലെ സഞ്ചയനം കഴിഞ്ഞു.”

ഡോകടര്‍ പറഞ്ഞു......ഞാന്‍ അപ്പോഴേ കൈ കൊണ്ട് കാണി ചിരുന്നില്ലേ.......... അധികം ജീവിക്കില്ലായെന്ന്, വേറെ ഡോക്ടറെ കാണിക്കാന്‍ പറയാത്തതും അത് കൊണ്ടായിരുന്നു......

ഹോ... ആ സ്ത്രീക്ക് ഡോക്ടരോടുള്ള ആദരവ് കൂടി വന്നു, ഭര്‍ത്താവിന്‍റെ സന്ദര്‍ഭോചിത വാക്ചാതുര്യം കണ്ടു ഭാര്യ അമ്പരന്നു നിന്നു.. എന്നാലും ഇങ്ങനെയുമുണ്ടോ മനുഷ്യര്‍......മനസ്സില്‍ പിറുപിറുത്തു.

ഡോക്ടറുടെ ഒരു പുട്ദ്ധിയേ....😂😂😂

അവലംബം:
എന്‍റെ മൂത്താന്‍റെ ഔക്കര്‍ച്ച കൊച്ചുന്നാളില്‍ പറഞ്ഞ കഥ
(കാഥികന്‍ ഇപ്പോള്‍ ഉളിയതടുക്കയില്‍ പാന്‍ഷോപ്പ് നടത്തുന്നു)

അസീസ്‌ പട്ള 🖋

No comments:

Post a Comment