Friday 23 June 2017

കുട്ടിക്കാല നോമ്പ്, ഒരോര്‍മ്മ...(തുടര്‍ച്ച) / അസീസ്‌ പട്ള

▪▫▪▫▪



....തുടര്‍ച്ച




*കുട്ടിക്കാല നോമ്പ്, ഒരോര്‍മ്മ...*



ഹാവൂ............ ഇപ്പോഴാ ഒന്ന് സമാധാനമായത്!


ചെറുനാരങ്ങ നീരില്‍
കുതിര്‍ത്ത കസുകസും, കദളിപ്പഴവും നുറുക്കിചേര്‍ത്ത സര്‍ബത്ത് കുടിച്ചപ്പോള്‍ എന്‍ന്‍ന്‍ന്‍ന്‍തൊരാ ശ്വാ സം ....! വീണ്ടും കുടിച്ചു ഒരു ഗ്ലാസ്‌ കൂടി,


ഇരുപത്തേഴാംനു കന്നി നോമ്പു നോറ്റ അഞ്ചിനും ആറിനും ഇടയിളിലുള്ള കുട്ടികളുടെ ഗമ ഒന്ന് കാണേണ്ടത് തെന്നെ...എന്തോ. അസാദ്ധ്യമായതു കീഴടക്കിയതുപോലെ! മുഖഭാവം കണ്ടാല്‍ തോന്നും ഒറ്റദിവസം കൊണ്ട്തെന്നെ മുപ്പതു നോമ്പും നോറ്റുവീടാനുള്ള ത്രാണിയുണ്ടെന്നു, പിന്നീടുള്ള രണ്ടോ മൂന്നോ നോമ്പിനു ഉമ്മമാരുടെ കഷ്ടകാലം, അത്താഴത്തിനു വിളിക്കാന്‍ കാര്‍ക്കശ്യം പിടിക്കും, ഇനി വിളിച്ചില്ലെങ്കിലോ.. നിരാഹാരവുമായിരിക്കും, മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ടിറക്കാനും വയ്യ ആ പരുവത്തിലാവും പാവം ഉമ്മമാര്‍..

ഇരുപത്തേഴു കഴിഞ്ഞാല്‍ പിന്നീടുള്ള ദിവസങ്ങള്‍ വളരെ സന്തോഷകരവും ആവേശകരവുമാണ്, പുത്തനുടുപ്പ്‌ ഒരു പത്തു പ്രാവശ്യമെങ്കിലും കവറില്‍ നിന്നെടുത്തു തിരിച്ചും മറിച്ചും നോക്കിയിട്ടുണ്ടാവും, മിക്ക കുട്ടികള്‍ക്കും ഈ ഡ്രസ്സ് തെന്നെയാണ് രണ്ട് മാസം കഴിഞ്ഞു വരുന്ന ഹജ്ജ് പെരുന്നാളിനും, അതാണ്‌ വലീയ പെരുന്നാള്‍ , ബലി പെരുന്നാള്‍ എന്നത് ലോപിച്ച് അങ്ങിനെയായിപ്പോയതോ എന്നറിയില്ല, എന്തായാലും ഈ പെരുന്നാള്‍, ഇത് ചെറുത്‌...

ഇരുപത്തെട്ടാമത്തെ നോമ്പു തുറന്നാല്‍ ഉമ്മമാര്‍ക്ക് തിരക്കോട് തിരക്ക്, വിവിധയിനം മധുരപലഹാരങ്ങള്‍ ഉണ്ടാക്കലും പെരുന്നാളിനുള്ള സാധനങ്ങള്‍ ഒരുക്കി വയ്ക്കലും ഒരു ബഹളം ... അതൊരു രസം തെന്നെയാണ് ആ കാലത്തൊക്കെ ഇന്നത്തെ വീട്ടമ്മമാര്‍ ചെയ്യുന്നപോലെ കൂക്കറില്‍ പച്ചരിയിട്ടു രണ്ട് വിസ്ല്‍ അടിപ്പിച്ചു നെയ്ച്ചോര്‍ വെക്കുന്ന ലാഘവം അല്ലായിരുന്നു, ഒറിജിനല്‍ പശുവിന്‍ നെയ്യും    ചേര്‍ത്തു വളരെ സൂക്ഷ്മതയോടെ വിറകടുപ്പില്‍ വേവു കൂടാതെയും കുറയാതെയും നോക്കിയിരുന്നു പാകപ്പെടുത്തിയെടുക്കുന്ന ആ നെയ്ചോറിന്‍റെ മണം തെന്നെ ഓരൊന്നൊന്നരയുണ്ടാവും.

പലഹാരങ്ങള്‍ എന്നു പറയുമ്പോള്‍ കൂടുതലും എണ്ണപ്പൊരികള്‍, പഴം പൊരി, നെയ്യപ്പം, ഉണ്ടലിക്ക, പരുത്തിയിട്ടത്, നെയ്പത്തല്, ബാട്ടുപത്തല്, പൊരിയപ്പം, ഈത്തപ്പഴംപൊരി, കൊട്ടപൊരി, മുട്ടസിര്‍ക്കമുതലായവ....... ഈ വകകളൊക്കെ മണ്‍ഭരണിയിലാക്കി വെച്ചാല്‍ മാസങ്ങളോളം സൂക്ഷിക്കാം, ഇന്നത്തെ കുട്ടികള്‍ യുട്യുബില്‍ നിന്നും മത്സരിക്കാന്‍ തിരഞ്ഞെടുക്കുന്ന “കേക്ക്” സമ്പ്രദാ യമാല്ലായിരുന്നു, മോടിയിലും ഫാഷനിലും അഭിരമിച്ചു  സുലഭമല്ലാത്ത ഫ്രുട്സും നട്സും കൊണ്ട് ഗാര്‍ണിഷ് ചെയ്തു ടയനിംഗ് ടാബ്ലില്‍ നിരത്തുമ്പോള്‍ അതിനു ചിലവിട്ടതിന്‍റെ പത്തു ശതമാനം പോലും  രുചിക്കാപ്പെടില്ല  എന്നത് വസ്തുതയാണ്., അതിലുപയോഗിക്കുന്ന ഫുഡ്‌ കളറും മറ്റു പ്രിസര്‍വെറ്റിവ്സും ആരോഗ്യത്തിനു തെന്നെ ഹാനീകരമാണ്.

ചില ഒറ്റപ്പെട്ട വീടുകളില്‍ നിന്നും പടക്കങ്ങള്‍ പൊട്ടുന്ന ഒച്ചയും കേള്‍ക്കാം, അപ്പോഴേ കുട്ടികളായ ഞങ്ങളുടെ മനസ്സിന്‍റെ തിരുമുറ്റത്ത്‌  സന്തോഷത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും ഒരായിരം പൂത്തിരികള്‍ കത്തിനില്‍ക്കും, പീടികയിലെ അദ്രഞ്ഞിയാണ് പടക്കക്കച്ചവടത്തില്‍ മുഖ്യന്‍, വിധ തരം പടക്കങ്ങളും അതിനോടനുബന്ധിച്ച ചില തമാശകളും അടുത്ത ലക്കം പറയാം.

..പക്ഷെ അപ്പോഴേക്കും സന്തോഷം തരാതെ ഉള്ളം മനസ്സിനെ നീറ്റുന്ന ഒരു സംഭംവം , മുട്ടയില്‍നിന്നും വിരിഞ്ഞത് മുതല്‍  ഇതുവരെ വീട്ടില്‍ വളര്‍ന്ന  പൂവങ്കോഴി പെരുന്നാള്‍ ദിവസം കൂടെയുണ്ടാവില്ലയെന്ന ഒറ്റ ദു:ഖം, മുളക് കറിയിലും  തേങ്ങ വറുത്തരച്ച കരിയിലും  ഇഷ്ട തോഴന്‍റെ മാംസം കാണുംബോള്‍ ഉള്ളൊന്നു പിടയും...കുറേ കഴിഞ്ഞാല്‍ എല്ലാം മറക്കും, മറക്കണമല്ലോ ... അതാണല്ലോ ജീവിതം!




തുടരും...


അസീസ്‌ പട്ള


▪▫▪▫▪

No comments:

Post a Comment