*ഗ്രാമവിശേഷങ്ങൾ*
---------------------------------
*പാഴ്വസ്തുക്കൾ*
*അവന് പാഴായില്ല*
*മിനി ഗ്രാസ്കട്ടർ റെഡി*
*ഇപ്പോൾ അബ്നുമാണ് താരം*
_______________
അസ്ലം മാവില
_______________
ഒരു പിവിസി പൈപ്പ് കഷ്ണം. ഒരു എൽബോ. ഏതാനും വയർ കഷ്ണങ്ങൾ. അനിയൻ ഒഴിവാക്കിക്കളഞ്ഞ കളിപ്പാട്ടത്തിൽ നിന്നൂരിയെടുത്ത 9 Vമിനി ബാറ്ററിയും ഒരു മിനി മോട്ടോറും. ചെറിയ രണ്ട് കത്തി.
രണ്ട് ദിവസമായി ഇതൊക്കെ കൊണ്ട് അബ്നു എന്തോ ഒരു വേലയൊപ്പിക്കാൻ തുടങ്ങിയിട്ട്. ഇന്ന് മഗ്രിബിന് തൊട്ട് മുമ്പ് അവന്റെ ലക്ഷൃം പൂർത്തിയായി - ഒരു കുഞ്ഞു ഗ്രാസ് കട്ടർ. പുറത്തെ ചെറിയ പുല്ലുകൾ മുറിച്ച് കാണിച്ച് അവൻ എന്നെ ബോധ്യപ്പെടുക്കി - സംഗതി ഉഡായിപ്പല്ല ; ഉണ്ടാക്കിയത് വർക്കിംഗ് കണ്ടീഷനിലാണെന്ന് !
ഞങ്ങൾ അബ്നു എന്ന് വിളിക്കുന്ന അബൂബക്കർ അഞ്ചാം ക്ലാസ്സ് വിദ്യാർഥി. എന്തും കൗതുകത്തോടെ നോക്കുക അവന്റെ ശീലം. എവിടെ നിന്നോ ഈ സംഭവം കണ്ടിരിക്കണം. അത് എല്ലാവരും കണ്ടത് പോലെ കണ്ടില്ല എന്നിടത്താണ് അബ്നു വ്യത്യസ്തനാകുന്നത്. ഇതൊന്ന് പരീക്ഷിച്ചു കളയാനുള്ള തയ്യാറെടുപ്പിലായിരുന്നു കക്ഷി. അതിനുള്ള പാഴ്വസ്തു ശേഖരണവും തുടങ്ങി; സഹായവുമായി മാതാപിതാക്കളും.
കുട്ടികളുടെ സിദ്ധി കണ്ടറിയണം. എന്തെങ്കിലുമൊന്ന് ശ്രദ്ധയിൽ പെട്ടാൽ എക്സ്പോസ് ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്താൽ മതി. അത് മതി അവരെ പിന്നീട് നല്ലൊരു ലക്ഷ്യത്തിക്കാൻ .
ഗ്രന്ഥകാരൻ സലീം പട്ലയുടെ മകനാണ് അബൂബക്കർ . മാതാവ് ഫർസാന. കണ്ണാടിപള്ളിയിൽ നടക്കുന്ന ഹിഫ്ദ് കോളേജിൽ പ്രവേശനം ലഭിച്ച് ഖുർആൻ ഹൃദിസ്ഥമാക്കാനുള്ള ഒരുക്കത്തിലാണ് അബൂബക്കർ. സഹോദരങ്ങൾ - പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളായ അമാൻ (നാലാം ക്ലാസ്സ് ), വഫാ മറിയം (രണ്ടാം ക്ലാസ്സ് ).
_________________🌱
---------------------------------
*പാഴ്വസ്തുക്കൾ*
*അവന് പാഴായില്ല*
*മിനി ഗ്രാസ്കട്ടർ റെഡി*
*ഇപ്പോൾ അബ്നുമാണ് താരം*
_______________
അസ്ലം മാവില
_______________
ഒരു പിവിസി പൈപ്പ് കഷ്ണം. ഒരു എൽബോ. ഏതാനും വയർ കഷ്ണങ്ങൾ. അനിയൻ ഒഴിവാക്കിക്കളഞ്ഞ കളിപ്പാട്ടത്തിൽ നിന്നൂരിയെടുത്ത 9 Vമിനി ബാറ്ററിയും ഒരു മിനി മോട്ടോറും. ചെറിയ രണ്ട് കത്തി.
രണ്ട് ദിവസമായി ഇതൊക്കെ കൊണ്ട് അബ്നു എന്തോ ഒരു വേലയൊപ്പിക്കാൻ തുടങ്ങിയിട്ട്. ഇന്ന് മഗ്രിബിന് തൊട്ട് മുമ്പ് അവന്റെ ലക്ഷൃം പൂർത്തിയായി - ഒരു കുഞ്ഞു ഗ്രാസ് കട്ടർ. പുറത്തെ ചെറിയ പുല്ലുകൾ മുറിച്ച് കാണിച്ച് അവൻ എന്നെ ബോധ്യപ്പെടുക്കി - സംഗതി ഉഡായിപ്പല്ല ; ഉണ്ടാക്കിയത് വർക്കിംഗ് കണ്ടീഷനിലാണെന്ന് !
ഞങ്ങൾ അബ്നു എന്ന് വിളിക്കുന്ന അബൂബക്കർ അഞ്ചാം ക്ലാസ്സ് വിദ്യാർഥി. എന്തും കൗതുകത്തോടെ നോക്കുക അവന്റെ ശീലം. എവിടെ നിന്നോ ഈ സംഭവം കണ്ടിരിക്കണം. അത് എല്ലാവരും കണ്ടത് പോലെ കണ്ടില്ല എന്നിടത്താണ് അബ്നു വ്യത്യസ്തനാകുന്നത്. ഇതൊന്ന് പരീക്ഷിച്ചു കളയാനുള്ള തയ്യാറെടുപ്പിലായിരുന്നു കക്ഷി. അതിനുള്ള പാഴ്വസ്തു ശേഖരണവും തുടങ്ങി; സഹായവുമായി മാതാപിതാക്കളും.
കുട്ടികളുടെ സിദ്ധി കണ്ടറിയണം. എന്തെങ്കിലുമൊന്ന് ശ്രദ്ധയിൽ പെട്ടാൽ എക്സ്പോസ് ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്താൽ മതി. അത് മതി അവരെ പിന്നീട് നല്ലൊരു ലക്ഷ്യത്തിക്കാൻ .
ഗ്രന്ഥകാരൻ സലീം പട്ലയുടെ മകനാണ് അബൂബക്കർ . മാതാവ് ഫർസാന. കണ്ണാടിപള്ളിയിൽ നടക്കുന്ന ഹിഫ്ദ് കോളേജിൽ പ്രവേശനം ലഭിച്ച് ഖുർആൻ ഹൃദിസ്ഥമാക്കാനുള്ള ഒരുക്കത്തിലാണ് അബൂബക്കർ. സഹോദരങ്ങൾ - പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികളായ അമാൻ (നാലാം ക്ലാസ്സ് ), വഫാ മറിയം (രണ്ടാം ക്ലാസ്സ് ).
_________________🌱
No comments:
Post a Comment